തലശേരിയിൽ ബോംബ് പൊട്ടി വയോധികന്‍റെ മരണം: പ്രത്യേകസംഘം അന്വേഷിക്കും; കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ബോംബുകൾക്കായി റെയ്ഡ്

തലശേരി: എരഞ്ഞോളി കുടക്കളത്ത് ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽ നിന്ന് തേങ്ങ പെറുക്കുന്നതിനിടെ ബോംബു പൊട്ടി വയോധികൻ മരിച്ച സംഭവം പ്രത്യേകസംഘം അന്വേഷിക്കും. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെ എരഞ്ഞോളി പഞ്ചായത്ത് ഓഫീസിനടുത്ത് നിടുംവോട്ടുംകാവിനു സമീപം ആയനിയാട്ട് മീത്തൽ വീട്ടിൽ വേലായുധൻ (90) ആണ് മരിച്ചത്. തലശേരി എഎസ്പി കെ.എസ്. ഷഹൻഷായുടെ നേതൃത്വത്തിലാണ് അന്വേഷണം. ബോംബ് പൊട്ടിയ സ്ഥലത്തിന്‍റെ സമീപപ്രദേശങ്ങളിൽ ഇന്നലെ പോലീസ് തെരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ആളൊഴിഞ്ഞ വീട്ടുപറന്പിൽ എങ്ങനെ ബോംബ് വന്നുവെന്നാണ് പ്രാഥമിക അന്വേഷണം. ഈ പറന്പിന്‍റെ നാലഞ്ച് വീടുകൾക്കപ്പുറത്താണ് വേലായുധന്‍റെ വീട്. ആളൊഴിഞ്ഞ പറന്പിൽ തേങ്ങയും വിറകും ശേഖരിക്കാനായി വേലായുധൻ പതിവായി വരാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞു. പൊട്ടിയ സ്റ്റീൽ ബോംബ് അടുത്തിടെ ഉപേക്ഷിച്ചതെന്നാണ് പോലീസ് വിലയിരുത്തുന്നത്.പരേതനായ മോഹൻദാസിന്‍റെ വർഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്ന വീട്ടുപറമ്പിലാണ് സ്ഫോടനം ഉണ്ടായത്. കൂലിപ്പണിക്കാരനാണ് മരിച്ച വേലായുധൻ. വേലായുധന്‍റെ സംസ്കാരം ഉച്ചകഴിഞ്ഞ് രണ്ടിന്…

Read More

പ്രിയങ്ക ഗാന്ധിയുടെ സ്റ്റാര്‍ പ്രചാരകനാകാൻ കെ. മുരളീധരന്‍

കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രിയങ്ക ഗാന്ധി എത്തുന്നതോടെഎല്ലാ കണ്ണുകളും കെ.മുരളീധരനിലേക്ക്. രാജ്യം ശ്രദ്ധിക്കുന്ന മല്‍സരത്തിന്‍റെ പ്രചാരണത്തിന്‍റെ കടിഞ്ഞാണ്‍ കെ. മുരളീധരനു നല്‍കണമെന്ന ആവശ്യമാണ് പാര്‍ട്ടിയില്‍ ഉയരുന്നത്. തൃശൂരിലെ തോല്‍വിയോടെ പാര്‍ട്ടിയോട് ഇടഞ്ഞ് സജീവ രാഷ്ട്രീയത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതായി അറിയിച്ച മുരളീധരനെ വീണ്ടും സജീവമാക്കാന്‍ പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം സഹായകരമാകുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്. ഗാന്ധികുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് മുരളീധരന്‍. ആ കുടുംബത്തിലെ ഇളം തലമുറക്കാരി വയനാട്ടില്‍ എത്തുമ്പോള്‍ അവര്‍ക്കായി പ്രചാരണത്തിനു സജീവമായി ഇറങ്ങാതിരിക്കാന്‍ മുരളീധരനു കഴിയില്ലെന്ന് പാര്‍ട്ടി നേതൃത്വം കരുതുന്നു. പ്രിയങ്ക മത്സരിക്കുന്നില്ലെങ്കില്‍ വയനാട്ടില്‍ കെ. മുരളീധരനെ മത്സരിപ്പിക്കാന്‍ കേരളനേതൃത്വം സന്നദ്ധമായിരുന്നു. എന്നാല്‍ മുരളീധരന്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള താത്പര്യമാണ് അറിയിച്ചത്. ഇതോടെ ആ സാധ്യതയും അടഞ്ഞു. കോണ്‍ഗ്രസിന് ആവേശം പകര്‍ന്ന് പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ പ്രചാരണം കൊഴുപ്പിക്കാനാണ് പാര്‍ട്ടി തീരുമാനം.…

Read More

ഊരുമൂപ്പൻ വളർത്തിയ  നായയെ  പുലി ആക്രമിച്ചു; മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും നായ ചത്തു

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 10 ലെ 101 ാം നമ്പർ വീട്ടിലെ താമസക്കാരനായ ഊരുമൂപ്പൻ സോമന്‍റെ വളർത്തുനായയെ പുലി ആക്രമിച്ചു പരിക്കേൽപ്പിച്ചു. ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. പുലിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ട നായ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ നായയെ ആർആർടി സംഘം പേരാവൂർ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഗുരുതരമായി പരിക്കേറ്റ നായ ചികിത്സ നൽകിയെങ്കിലും വൈകുന്നേരത്തോടെ ചത്തു. ആനഭീതിയിൽ വിറങ്ങലിച്ചു നിൽക്കുന്ന ആറളം പുനരധിവാസ മേഖലയിൽ പുലിയുടെ ആക്രമണം കൂടി ആയതോടെ ജനങ്ങൾ ഭീതിയിൽ ആയിരിക്കുകയാണ്.

Read More

വയനാട്ടുകാരെ വിഡ്ഢികളാക്കി രാഹുൽ; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട് മണ്ഡലം ഒഴിഞ്ഞതിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. രാഹുൽ വയനാട്ടുകാരെ വിഡ്ഢികളാക്കിയെന്ന് സുരേന്ദ്രൻ പറഞ്ഞു. രാഹുലിനെ പരിഹസിക്കുന്ന വീഡിയോ പങ്കുവച്ചായിരുന്നു സുരേന്ദ്രന്‍റെ പ്രതികരണം. “ബൈ ബൈ, റ്റാറ്റ’ എന്ന് രാഹുല്‍ പറയുന്ന വീഡിയോയാണ് സുരേന്ദ്രന്‍ പങ്കുവച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചത് കെ. സുരേന്ദ്രനായിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി എന്നത്തെയും പോലെ നാണമില്ലാത്ത രീതി നടപ്പാക്കുകയാണെന്നും കുടുംബാധിപത്യംതന്നെയാണ് പാര്‍ട്ടിയില്‍ ഇപ്പോഴുമുള്ളതെന്നും ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമാ‍യ രാജീവ് ചന്ദ്രശേഖര്‍ എക്‌സില്‍ കുറിച്ചു. ക

Read More

വയനാട് ഉപതെരഞ്ഞെടുപ്പിൽ വോട്ടർമാരെ കാണാൻ രാഹുലിന്‍റെ ‘കൈ’പിടിച്ച് പ്രിയങ്കയെത്തും

കോഴിക്കോട്: വയനാട് ഉപതെരഞ്ഞെടുപ്പിൽ വിപുലമായ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി ഒരുങ്ങുന്നതായി റിപ്പോർട്ട്. രാഹുൽ ഗാന്ധിക്കൊപ്പം അടുത്ത മാസം രണ്ടാം വാരം പ്രിയങ്ക വയനാട്ടിലെത്തും. വിപുലമായ മണ്ഡല പര്യടനവും റോഡ്‌ഷോയും നടത്താനാണ് തീരുമാനം. എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കുന്ന വിധത്തിലായിരിക്കും വയനാട്ടിലെ പ്രചാരണ പരിപാടികൾ നടത്തുക. വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വൻ ഭൂരിപക്ഷം നേടി എടുക്കുകയാണ് കോൺഗ്രസിന്‍റെ ലക്ഷ്യം. രാഹുലിന്‍റെയും പ്രിയങ്കയുടെയും വരവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അടുത്ത ദിവസങ്ങളില്‍ അറിയിക്കുമെന്നു ഡിസിസി നേതൃത്വം അറിയിച

Read More

എയിംസ് എവിടെ വേണമെന്ന് പറയേണ്ടിടത്ത് പറയും: നേതാക്കൾക്ക് എവിടെവേണമെന്ന് പറയാൻ അവകാശമുണ്ടെന്ന് സുരേഷ് ഗോപി

കോഴിക്കോട്: കേരളത്തെക്കുറിച്ച് പ്രധാനമന്ത്രിക്ക് പ്രത്യേക താൽപര്യമുണ്ടെന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. കേരളത്തിലെ ടൂറിസം കേന്ദ്രങ്ങൾ തിരിച്ചറിഞ്ഞ് പ്രത്യേക പദ്ധതികൾ തയാറാക്കുമെന്നും കോഴിക്കോട് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസ് സന്ദർശിച്ചശേഷം സുരേഷ് ഗോപി പറഞ്ഞു. എയിംസ് കോഴിക്കോട്ടു വേണമെന്ന് പറയാൻ നേതാക്കൾക്ക് അവകാശമുണ്ട്. തനിക്കും അഭിപ്രായം പറയാൻ അവകാശമുണ്ട്. അതു പറയേണ്ടയിടത്തു പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ രാത്രി വിമാനത്താവളത്തിൽ വൻ സ്വീകരണമാണ് സുരേഷ് ഗോപിക്ക് ബിജെപി ഒരുക്കിയത്.

Read More

ജ്വല്ലറി ജീവനക്കാരനെ വിളിച്ചുവരുത്തി കവർച്ച; വജ്രങ്ങളും സ്വർണവും തട്ടിയ 5 പേർ പിടിയിൽ

എടപ്പാൾ (മലപ്പുറം): തൃശൂരിലെ ജ്വല്ലറി ജീവനക്കാരനെ കൊല്ലത്തേക്കു വിളിച്ചുവരുത്തി ആക്രമിച്ച് കോടികൾ വിലമതിക്കുന്ന വജ്രങ്ങളും സ്വർണവും തട്ടിയെടുത്ത സംഭവത്തിൽ പ്രധാനപ്രതികളടക്കം അഞ്ചുപേർ കൂടി പിടിയിൽ. എടപ്പാൾ പട്ടാമ്പി റോഡിലെ സ്വാകാര്യ ലോഡ്ജിൽനിന്ന് ഇന്ന് രാവിലെയാണ് പ്രതികള്‍ അറസ്റ്റിലായത്. ഇവരിൽനിന്നു വജ്രക്കല്ലുകളും സ്വർണവും കണ്ടെടുത്തു. പ്രതികളിൽ ഒരാൾ പോലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു. സംഭവത്തിന്‌ സഹായിച്ച അഞ്ച് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. തൃശൂരിലെ ഒരു ജ്വല്ലറി വ്യാപാരിയുടെ ജീവനക്കാരനായ സുരേഷ് കുമാറിനെ കൊല്ലത്തേക്ക് ഡയമണ്ട് വാങ്ങാൻ എന്ന വ്യാജേന വിളിച്ചു വരുത്തി സുരേഷ് കുമാറിന്‍റെ കൈയിൽ ഉണ്ടായിരുന്ന വജ്രങ്ങളും സ്വർണവും പ്രതികൾ തട്ടിയെടുത്തു കടന്നുകളയുകയായിരുന്നു.  സംഭവത്തിൽ സഹായിച്ചവരിൽനിന്ന് ഒരു വജ്രം പിടിച്ചെടുത്തിരുന്നു. തുടർന്നുള്ള അനേഷണത്തിൽ ബാക്കി ഉള്ള ആറു പ്രതികൾ എടപ്പാളിൽ ഉണ്ടെന്നു വിവരം ലഭിച്ചു. ഇതേത്തുടർന്ന് ചങ്ങരംകുളം…

Read More

രാജ്യസഭയും കേന്ദ്രമന്ത്രിസ്ഥാനവുമില്ല; ബിഡിജെഎസില്‍ അമര്‍ഷം

കോഴിക്കോട്: മൂന്നാം തവണ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ പ്രാതിനിധ്യം പ്രതീക്ഷിച്ച ബിഡിജെഎസിനു നിരാശ. കേന്ദ്ര സഹമന്ത്രി പദമോ രാജ്യസഭാംഗത്വമോ പാര്‍ട്ടിക്ക് നല്‍കുമെന്ന പ്രതീക്ഷയാണ് അസ്ഥാനത്താവുന്നത്. തുഷാര്‍ വെള്ളാപ്പള്ളിയെ ഇത്തവണയും പരിഗണിക്കില്ലെന്ന മറുപടിയാണ് ബിജെപി കേരള ഘടകത്തിന്‍റെ ചുമതലയുള്ള പ്രകാശ് ജാവദേക്കര്‍ നല്‍കിയത്. 2019 ല്‍ രാഹുല്‍ ഗാന്ധിക്കെതിരേ വയനാട്ടില്‍ മത്സരിച്ചപ്പോള്‍ തുഷാറിന് കേന്ദ്രമന്ത്രിസഭയില്‍ ഇടം കിട്ടുമെന്ന് ബിജെപി നേതാക്കല്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അതേ സമുദായത്തില്‍ നിന്നുള്ള വി. മുരളീധരന്‍ കേന്ദ്ര സഹമന്ത്രിയായതോടെ ആ സാധ്യത അടഞ്ഞു. ഇത്തവണ ആലപ്പുഴയിലും ആറ്റിങ്ങലും വോട്ട് വര്‍ധിച്ചത് തങ്ങളുടെ സഹായത്താലാണെന്ന് ബിഡിജെഎസ് അവകാശപ്പെടുന്നു.  രാജ്യസഭയിലേക്കോ കേന്ദ്ര മന്ത്രിസഭയിലേക്കോ പരിഗണിക്കപ്പെടാത്ത സാഹചര്യത്തില്‍ മറ്റേതെങ്കിലും ഉന്നത പദവിയും തുഷാര്‍ ലക്ഷ്യംവയ്ക്കുന്നുണ്ട്.അതേസമയം തുഷാറിന്‍റെ നീക്കം ദുര്‍ബലപ്പെടുത്താന്‍ സംസ്ഥാന ബിജെപി ഘടകത്തിലെ പ്രമുഖര്‍തന്നെ ശ്രമം തുടങ്ങി. ബിഡിജെഎസ് കടലാസ് സംഘടനയായി മാറിയെന്ന് ബിജെപി സംസ്ഥാന വക്താവും…

Read More

മരണപ്പാച്ചിൽ; സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടന്ന വിദ്യാർഥിനിയെ ഇടിച്ച് തെറിപ്പിച്ച് സ്വകാര്യ ബസ്

കോഴിക്കോട്: ചെറുവണ്ണൂരിൽ സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കവെ സ്കൂൾ വിദ്യാർഥിനിയെ സ്വകാര്യ ബസ് ഇടിച്ച് തെറിപ്പിച്ചു. ചെറുവണ്ണൂർ സ്കൂളിന് മുന്നിലുള്ള സീബ്രാ ലൈനിൽ വെള്ളിയാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. കൊളത്തറ സ്വദേശിനിയായ ഫാത്തിമ റിനയെയാണ് അമിത വേഗതയിലെത്തിയ ബസ് ഇടിച്ച് തെറിപ്പിച്ചത്. റോഡിന്‍റെ ഇരുവശും നോക്കി ശ്രദ്ധയോടെയാണ് ഫാത്തിമ റോഡ് മുറിച്ച് കടന്നത്. ബസ് ഇടിക്കാതിരിക്കാൻ വിദ്യാർഥിനി ഓടിമാറുന്നത് വീഡിയോയിൽ കാണാം. അപകടത്തിൽ നിന്നും അത്ഭുതകരമായാണ് ഫാത്തിമ രക്ഷപ്പെട്ടത്.  സംഭവത്തെ തുടർന്ന് സീബ്രാ ലൈനിലൂടെയുള്ള ബസുകളുടെ അമിതവേഗതയിലുള്ള മരണപ്പാച്ചിലിൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് പറഞ്ഞു.

Read More

കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി എംഡിഎംഎയുമായി വീണ്ടും എക്സൈസിന്‍റെ പിടിയിൽ

മലപ്പുറം: കൈവിലങ്ങുമായി തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിൽ നിന്നും രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതി എംഡിഎംഎയുമായി വീണ്ടും എക്സൈസിന്‍റെ പിടിയിൽ. പള്ളിക്കൽ ജവാൻസ് നഗർ പുൽപറമ്പ് കളത്തൊടി വീട്ടിൽ വാഹിദ്(29)ആണ് പിടിയിലായത്. മെയ് 22ന് 1.120 കിലോ ഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി, നടപടികൾക്കിടെ എക്സൈസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റി കൈവിലങ്ങുമായി രക്ഷപ്പെടുകയായിരുന്നു. 15 ഗ്രാം എംഡിഎംഎയും ആയിട്ടാണ് ഇയാൾ വീണ്ടും പിടിയിലായത്.  തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും സംഘവും ചേർന്നാണ് വാഹിദിനെ അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് വാഹിദിനെ റിമാൻഡ് ചെയ്തു.  കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്നും വരും ദിവസങ്ങളിൽ പ്രതിയുടെ കൂട്ടാളികൾക്കെതിരേ കർശന നിയമനടപടി സ്വീകരിക്കുമെന്നും എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വ്യക്തമാക്കി.

Read More