കോഴിക്കോട്: ദേശീയപാത ബൈപാസിലെ നിര്‍മാണ പ്രവൃത്തികള്‍ മഴ എത്തിയതോടെ വിവാദത്തില്‍. പണി പൂര്‍ത്തിയാക്കുന്ന തിരക്കില്‍ അപ്രോച്ച് റോഡുകളില്‍ ഉള്‍പ്പെടെ നിര്‍മാണ പ്രവൃത്തികള്‍ നല്ല രീതിയിലല്ല നടന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ മൂന്നുസ്ഥലങ്ങളിലാണ് റോഡ് തകര്‍ന്നത്. ഇന്നലെ വൻ കോൺക്രീറ്റ് ഭിത്തി സ്ഫോടക ശബ്ദത്തോടെ തകർന്നുവീണു. പന്തീരാങ്കാവ് രാമനാട്ടുകര ദേശീയപാത ബൈപാസിലെ കൊടൽ സടക്കാവ് ചിറക്കൽ കാവിനു സമീപത്തെ സർവീസ് റോഡ് പാർശ്വ ഭീമൻ ഭിത്തിയാണ് രാത്രി നിലംപതിച്ചത്. കോൺക്രീറ്റ് കഷണം തെറിച്ചുവീണു ചിറക്കൽ മോഹനന് (62) തലയ്ക്ക് പരിക്കേറ്റു. വൃക്ഷങ്ങളും പൊട്ടിവീണു. ഒരു വാഹനം വന്നാല്‍ റോഡ് തകര്‍ന്നുവീഴുമെന്ന അവസ്ഥയാണ്. ഇന്നലെ രാത്രി ആംബുലന്‍സ് പോലും റോഡില്‍ കുടുങ്ങുന്ന അവസ്ഥയിലായി. സമീപത്ത് തന്നെ അങ്കണവാടികളും നിരവധി വീടുകളുമുണ്ട്. ചെവ്വാഴ്ച രാത്രി കൊടല് നടക്കാവില്‍ നിന്ന് ഈരാട്ടുകുന്ന് ഭാഗത്തേക്ക് പോകുന്ന വഴിയില്‍ റോഡ് തകര്‍ന്ന് ലോറി മറിഞ്ഞിരുന്നു.…
Read MoreCategory: Kozhikode
കനത്ത മഴ; കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍ വെള്ളം കയറി
കോഴിക്കോട്: കനത്ത മഴയില്‍ മെഡിക്കല്‍ കോളജ് ഐസിയുവിനും രക്ഷയില്ല. കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ പീഡിയാട്രിക് ഐസിയുവാണ് വെള്ളം കയറിയത്. ഐസിയുവില്‍ ഒട്ടേറെ ഉപകരണങ്ങള്‍ സ്ഥാപിച്ച മുറിയിലെ വെള്ളം ഒടുവില്‍ ജീവനക്കാര്‍ കോരിക്കളയുകയായിരുന്നു. ഇതോടനുബന്ധിച്ചുള്ള ഐസൊലേഷന്‍ വാര്‍ഡുകളിലും വെള്ളം കയറി. ഇവിടെ ചികില്‍സയിലുണ്ടായിരുന്ന കുട്ടികളെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റി. ആശുപത്രിക്ക് പിന്നിലുള്ള ഡ്രെയ്നേജിലേക്ക് മലിന ജലത്തോടൊപ്പം മഴവെള്ളം കൂടി കുത്തി ഒലിച്ചുവന്നതാണ് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം സംഭവം വലിയ വിവാദമായിട്ടുണ്ട്. എന്നാല്‍ ആദ്യമായിട്ടാണ് ഇത്തരമൊരു അവസ്ഥ വന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഗൈനക്കോളജി വാര്‍ഡുകള്‍, സ്ത്രീകളുടെ ഐസിയു, ലിഫ്റ്റുകള്‍ എന്നിവിടങ്ങളിലും മഴവെള്ളം പ്രതിസന്ധിക്കിടയാക്കി.
Read Moreയൂക്കാലിപ്റ്റ്സ് നടീൽ: ഉത്തരവ് റദ്ദാക്കിയത് നിൽക്കക്കള്ളിയില്ലാതെ
കൽപ്പറ്റ: കേരള വനം വികസന കോർപറേഷന്റെ തോട്ടങ്ങളിൽ യൂക്കാലിപ്റ്റ്സ് നട്ടുപിടിപ്പിക്കുന്നതിന് അനുമതി നൽകുന്ന ഉത്തരവ് വനം പ്രിൻസിപ്പൽ സെക്രട്ടറി റദ്ദാക്കിയത് നിൽക്കക്കള്ളിയില്ലാതെ.പരിസ്ഥിതി സംഘടനകളും മാധ്യമങ്ങളും ചെലുത്തിയ ശക്തമായ സമ്മർദമാണ് ഉത്തരവ് റദ്ദാക്കുന്നതിലേക്ക് സർക്കാരിനെ നയിച്ചത്. ഉത്തരവ് മരവിപ്പിച്ച് എതിർപ്പുകൾ തത്കാലം തണുപ്പിക്കാനുള്ള നീക്കം വിലപ്പോകില്ലെന്നു കണ്ടപ്പോഴാണ് ഉത്തരവ് റദ്ദാക്കാൻ ബന്ധപ്പെട്ടവർ തയാറായത്. ഉത്തരവ് റദ്ദാക്കുന്നതിനു കാന്പയിൻ നടത്താനും മുഖ്യമന്ത്രി, വനം മന്ത്രി, വനം പ്രിൻസിപ്പൽ സെക്രട്ടറി, പിസിസിഎഫ് എന്നിവർക്ക് പരാതി നൽകാനും വയനാട് പ്രകൃതി സംരക്ഷണ സമിതി ഉൾപ്പെടെ സംസ്ഥാനത്തെ പരിസ്ഥിതി സംഘടനകൾ തീരുമാനിച്ചിരുന്നു.കേരള വനം വികസന കോർപറേഷൻ മാനേജിംഗ് ഡയറക്ടറുടെ 2023 ജനുവരി 22ലെയും 2024 ജനുവരി 15ലെയും ഫെബ്രുവരി 20ലെയും കത്തുകളുടെ അടിസ്ഥാനത്തിലാണ് കോർപറേഷന്റെ തോട്ടങ്ങളിൽ അംഗീകൃത മാനേജ്മെന്റ് പ്ലാൻ കാലാവധി കഴിയുന്നതുവരെ(225 മാർച്ച് വരെ)യൂക്കാലിപ്റ്റ്സ് നട്ടുപിടിപ്പിക്കുന്നനു അനുവാദം നൽകിയത്. ശക്തമായ ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്ന്…
Read Moreരാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും പീഡനത്തില്‍ പങ്കെന്ന് പോലീസ് റിപ്പോര്‍ട്ട്
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാലന്റെ അമ്മയ്ക്കും സഹോദരിക്കും മുഖ്യപങ്കുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ട്. ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന്റെ മുന്നോടിയായി കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പ്രത്യേക അന്വേഷണസംഘം നല്കിയ റിപ്പോര്‍ട്ടിലാണ് ഇവരുടെ പങ്ക് വ്യക്തമാക്കിയിട്ടുള്ളത്. 27-നാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി പരഗണിക്കുന്നത്.മുന്‍കൂര്‍ ജാമ്യം നല്കിയാല് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാക്കുമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഉഷാകുമാരി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. പന്തീരാങ്കാവ് പുന്നയൂര്‍കുളം സ്നേഹതീരത്തില്‍ രാഹുല്‍ പി.ഗോപാലന്റെ അമ്മ ഉഷാകുമാരി, സഹോദരി കാര്‍ത്തിക എന്നിവരാണ് മൂന്‍കൂര്‍ ജാമ്യ ഹര്‍ജി സമര്‍പ്പിട്ടുള്ളത്. ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള റിപ്പോര്‍ട്ടിലാണ് ഇവരുടെ പങ്ക് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കേസില്‍ രണ്ടും മൂന്നും പ്രതികളാണ് ഇവര്‍. അമ്മയും മകളും തന്നെ മര്ദിക്കുന്നതിനുവേണ്ടി ഭര്‍ത്താവ് രാഹുലിനു കൂട്ടുനിന്നതായി യുവതി…
Read Moreപേരക്കുട്ടിയെ പീഡിപ്പിച്ച വയോധികന് 21.5 വര്‍ഷം കഠിന തടവ്
മഞ്ചേരി : പേരമകളായ പതിനാറുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ വയോധികനെ മഞ്ചേരി ഫാസ്റ്റ് ട്രാക് സ്പെഷല്‍ കോടതി (രണ്ട്) ഇരുപത്തിയൊന്നര വര്‍ഷം കഠിന തടവിനും 1,20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. അതിജീവിതയുടെ പിതൃപിതാവായ 73കാരനെയാണ് ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. 2022 നവംബർ, ഡിസംബര്‍ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവം. പിതാവിന്റെ തറവാട് വീട്ടിലേക്ക് വിരുന്നു പോയ കുട്ടിയെ പ്രതി ബലാല്‍സംഗം ചെയ്യുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്. പോക്സോ ആക്ടിലെ രണ്ട് വകുപ്പുകളിലായി പത്ത് വര്‍ഷം വീതം കഠിന തടവും പതിനായിരം രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഇരുവകുപ്പുകളിലും ഒരു മാസം വീതം അധിക തടവ് അനുഭവിക്കണം. ഇന്ത്യന്‍ ശിക്ഷാ നിയമം 506 പ്രകാരം കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ആറു മാസം കഠിന തടവ് അനുഭവിക്കണം. ഇതിനു പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ട്…
Read Moreപന്തീരാങ്കാവില്‍ നവവധുവിന് മര്‍ദനം; സസ്പെന്‍ഷനിലായ പോലീസുകാരനെ കേസില്‍ പ്രതിചേര്‍ക്കും
കോഴിക്കോട്: പന്തീരാങ്കാവില്‍ സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിനെ മര്‍ദിച്ച കേസിലെ പ്രതി രാഹുല്‍ പി. ഗോപാലനെ ജര്‍മനിയിലേക്കു കടക്കാന്‍ സഹായം ചെയ്തതിനു സസ്പെന്‍ഷനിലായ പോലീസുകാരനെ കേസില്‍ പ്രതിചേര്‍ക്കുന്ന കാര്യം പ്രത്യേക അന്വേഷണസംഘം സജീവമായി പരിഗണിക്കുന്നു. പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിലെ സീനിയിര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശരത്ലാലിനെയാണ് പ്രതിചേര്‍ക്കുന്നത്. മര്‍ദനത്തിനിരയായ നവവധുവിന്റെ പരാതി പന്തീരാങ്കാവ് പോലീസ് സ്റ്റേഷനില്‍ ലഭിച്ചതുമുതല്‍ പ്രതി ജര്‍മനിയിലേക്കു കടക്കുന്നതുവരെ കേസ് അന്വേഷണത്തിന്റെ എല്ലാ വിവരങ്ങളും രാഹുലിനു ചോര്‍ത്തിക്കൊടുത്തത് ശരത്ലാലാണ്. ഫറോക്ക് അസി. കമ്മിഷണര്‍ സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാവും ശരത്ലാലിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുക. ഇതിനുള്ള ചര്‍ച്ച പോലീസ് സേനയുടെ ഉന്നതതലത്തില്‍ നടന്നുവരികയാണ്. പോലീസ് സേനയ്ക്ക് കളങ്കം വരുത്തുന്ന വിധത്തില്‍ പെരുമാറിയ ഇയാള്‍ക്കെതിരേ തെളിവു നശിപ്പിക്കല്‍, പ്രതിയെ സഹായിക്കല്‍, ഗൂഡാലോചനയില്‍ പങ്കുചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്താനാണ്…
Read Moreവെള്ളം കെട്ടിനില്‍ക്കുന്ന കുഴിയില്‍ കുളിച്ചു; മൂക്കിലൂടെ അമീബ കയറി; അമീബിക് മസ്തിഷ്കജ്വരം ബാധിച്ച ബാലിക വിടവാങ്ങി
കോഴിക്കോട്: അത്യപൂര്‍വ രോഗമായ അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന അഞ്ചുവയസുകാരി വിടവാങ്ങി. മലപ്പുറം മുന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി പിടഞ്ഞാറെ പീടിയേക്കല്‍ ഹസന്‍കുട്ടി-ഫസ്ന ദമ്പതികളുടെ മകള്‍ ഫദ്വയാണ് അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് എന്ന രോഗം ബാധിച്ച് മരിച്ചത്. കുറച്ചുദിവസമായി മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ചികില്‍സയിലായിരുന്നു. സ്രവപരിശോധനാഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന മറ്റുനാലു കുട്ടികള്‍ ആശുപത്രി വിട്ടു. മേയ് പതിമൂന്നിനാണ് ഫദ്വയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളോടെ എത്തിയ കുട്ടിയുടെ നട്ടെല്ലില്‍ നിന്ന് സ്രവം എടുത്ത് പരിശോധിച്ചപ്പോള്‍ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തിയത്. നേരത്തെ പനിയും മറ്റ് അസുഖങ്ങളും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും ചികില്‍സ തേടിയിരുന്നു. മൂക്കിലൂടെ മനുഷ്യ ശരീരത്തില്‍ കടക്കുന്ന അമീബ തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ചെയ്താണ് മസ്തിഷ്കജ്വരം ഉണ്ടാകുന്നത്. കടലുണ്ടി പുഴയുടെ…
Read Moreകാഞ്ഞങ്ങാട് സിപിഎം നേതാക്കൾക്കുനേരേ ബോംബേറ്; ലോക്കൽ സെക്രട്ടറി അടക്കം ജീവനും കൊണ്ടോടി; പാർട്ടി പ്രവർത്തകൻ ഒളിവിൽ
കാഞ്ഞങ്ങാട്: ഗൃഹസന്ദര്‍ശനത്തിന് എത്തിയ സിപിഎം നേതാക്കള്‍ക്ക് നേരേ ബോംബാക്രമണം നടത്തിയ പാർട്ടി പ്രവർത്തകനായി അന്വേഷണം ഊർജിതമാക്കി. ബിജെപി പ്രവർത്തകനും പോസ്റ്റ് മാസ്റ്ററുമായിരുന്ന ദാമോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്ന സിപിഎം പ്രവർത്തകൻ അമ്പലത്തറ ലാലൂര്‍ സ്വദേശി രതീഷ് എന്ന മാന്തി രതീഷാണ് സ്വന്തം പാർട്ടി നേതാക്കൾക്കു നേരേ ബോംബറിഞ്ഞത്. ഇന്നലെ രാത്രി ഒൻപതോടെ പാറപ്പളളി കണ്ണോത്ത് തട്ടിലെ സമീറിന്റെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ലോക്കല്‍ സെക്രട്ടറിമാരായ അനൂപ് ഏഴംമൈല്‍, ബാബുരാജ്, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അരുണ്‍, ബാലകൃഷ്ണന് എന്നിവർ ഗൃഹസന്ദർശനത്തിനെത്തിയപ്പോഴായിരുന്നു അക്രമം. ഇവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും സമീറിന്റെ അയൽവാസിയായ ആമിന എന്ന സ്ത്രീക്ക് പരിക്കേറ്റു. ഇവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലക്കേസിൽ പ്രതിയായ ശേഷം ഏറെക്കാലം പാർട്ടിയുടെ സംരക്ഷണത്തിലായിരുന്ന രതീഷിനെ പിന്നീട് പാർട്ടി നേതൃത്വം അകറ്റി നിർത്തിയതായും പറയപ്പെടുന്നു. വിവരമറിഞ്ഞ് അന്പലത്തറ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
Read Moreമഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നു; തൂണിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു
കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. ആലി മുസലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. മഴയെത്തുടർന്ന് നനയാതിരിക്കാൻ ബൈക്ക് സൈഡിലൊതുക്കി അടുത്തു കണ്ട കടയിൽ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. രാത്രി ഒരു മണിയോടു കൂടിയാണ് അപകടം നടന്നത്.
Read Moreനവവധുവിനെ മര്‍ദിച്ച കേസ്; രാഹുല്‍ ജര്‍മനിയില്‍ എത്തി; നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പോലീസ്
കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധുവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി രാഹുൽ പി. ഗോപാലന് ജർമനിയിൽ എത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. രാഹുലിന്റെ സുഹൃത്ത് രാജേഷാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്. നവവധുവിനെ പന്തീരാങ്കാവിലെ മർദിച്ച സമയത്ത് രാഹുലിന്റെ വീട്ടിലുണ്ടായിരുന്ന സുഹൃത്താണ് രാജേഷ്. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു. രാജേഷിന്റെ ഉൾപ്പെടെ വാട്സാപ്പ് ചാറ്റുകൾ പോലീസ് പരിശോധിച്ചു വരികയാണ്. രാഹുലിന്റെ അമ്മ ഉഷയെയും ബന്ധുക്കളെയും ചോദ്യം ചെയ്യും. ഇതിനായി ഇവരോട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.രാഹുൽ വിദേശത്തേക്ക് കടന്നെന്ന് വ്യക്തമായതോടെ ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ജര്‍മനിയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചതിനാല്‍ ഇനി ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടികൾക്ക് തുടക്കമിടും. രാഹുലിന്റെ പന്തീരാങ്കാവ് വള്ളിക്കുന്നിലെ വീട് അടഞ്ഞുകിടക്കുകയാണ്. അയല്‍ വാസികളില്‍നിന്ന് ഇന്നലെ വൈകുന്നേരം പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.
Read More