കോഴിക്കോട്: തോട്ടുമുക്കം സ്വദേശി തോമസിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തോമസിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചതിനെത്തുടർന്നാണ് മൃതദേഹം കല്ലറിയിൽനിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തത്. നവംബർ നാലിനാണ് തോമസ് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.മരിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് സുഹൃത്തുക്കളും തോമസുമായി സംഘർഷം ഉണ്ടായതായി തോമസിന്റെ മരണശേഷമാണ് വീട്ടുകാർ അറിയുന്നത്. ഇതിൽ സംശയംതോന്നിയ വീട്ടുകാർ അസ്വാഭാവിക മരണത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അരീക്കോട് പോലീസില്‍ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നവംബർ നാലിന് സംസ്കരിച്ച തോമസിന്റെ മൃതദേഹം നവംബർ 20ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്കും അയച്ചിരുന്നു. ശരീരവേദനയെ തുടർന്ന് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്നെടുത്ത എക്സ്റേയിൽ തോളെല്ലിൽ പൊട്ടലുള്ളതായി കണ്ട് എല്ല് വിഭാഗം ഡോക്ടറെ കാണാൻ തീരുമാനിച്ചിരുന്നെങ്കിലും അന്ന് പുലർച്ചയോടെ തോമസിന്റെ മരണം സംഭവിക്കുകയായിരുന്നു.
Read MoreCategory: Kozhikode
അയ്യൻകുന്നിലെ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ടതായി പോസ്റ്റർ; പകരം വീട്ടുമെന്നു ഭീഷണി; പ്രതികരിക്കാതെ പോലീസ്
കോഴിക്കോട്: കണ്ണൂർ അയ്യൻകുന്ന് ഞെട്ടിത്തോട്ടിൽ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് മാവോയിസ്റ്റ് പോസ്റ്റർ. നവംബർ 13ന് രാവിലെ 9:50 നായിരുന്നു ഏറ്റുമുട്ടൽ ഉണ്ടായത്. കവിത (ലക്ഷ്മി) എന്ന മാവോയിസ്റ്റാണ് കൊല്ലപ്പെട്ടതെന്ന് തിരുനെല്ലിയിൽ പതിച്ച പോസ്റ്ററിൽ മാവോയിസ്റ്റുകൾ പറയുന്നു.പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ആറളത്ത് കവിത കൊല്ലപ്പെട്ടതിന് പകരംവീട്ടുമെന്നും പോസ്റ്ററിൽ വ്യക്തമാക്കുന്നു. തിരുനെല്ലിയിലെ ഗുണ്ടിക പറമ്പ് കോളനിയിലാണ് പോസ്റ്റർ പതിച്ചത്. ഇന്നലെ രാത്രി വൈകി ആറ് പേരുടെ സംഘമാണ് ഗുണ്ടിക പറമ്പ് കോളനിയിൽ എത്തിയത്. ഞെട്ടിത്തോട് നടന്ന ഏറ്റുമുട്ടലിൽ ചിലര്‍ക്ക് പരിക്കേറ്റിരുന്നുവെന്ന് അന്ന് തന്നെ ഡിഐജി പുട്ട വിമലാദിത്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് ഇതുമായി ബന്ധപ്പെട്ട് വ്യക്തതയുണ്ടായിരുന്നില്ല. ഇപ്പോള്‍ പോസ്റ്റര്‍ പതിച്ചതോടെയാണ് ഒരാള്‍ മരണപ്പെട്ടുവെന്ന വിവരം പുറംലോകം അറിയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതവരുത്താന്‍ പോലീസോ തണ്ടര്‍ ബോള്‍ട്ടോ തയാറായിടരുന്നില്ല. ചുറ്റും…
Read Moreവയനാട് സിസിയില്‍ വീണ്ടും കടുവ; കൂട് സ്ഥാപിച്ചു
കല്‍പ്പറ്റ: സൗത്ത് വയനാട് വനം ഡിവിഷിനിലെ ചെതലത്ത് റേഞ്ചില്‍പ്പെട്ട വാകേരി സിസിയില്‍ ജനവാസകേന്ദ്രത്തില്‍ വീണ്ടും കടുവ സാന്നിധ്യം. ബുധനാഴ്ച രാത്രി ഒമ്പതോടെ പ്രദേശത്തെ കര്ഷകന് വര്‍ഗീസിന്റെ ആടിനെ കടുവ കൊന്നു. കൂട്ടില്‍നിന്നു കരച്ചില് കേട്ട് പുറത്തിറങ്ങിയ വീട്ടുകാര്‍ ആടുകളില്‍ ഒന്ന് റോഡിലേക്ക് ഓടുന്നതാണ് കണ്ടത്. പന്തികേട് തോന്നിയ വീട്ടുകാര്‍ പന്തം കത്തിച്ച് കൂട്ടില്‍ നോക്കിയപ്പോഴാണ് ആടിനെ കടുവ പിടിച്ച നിലയില്‍ കണ്ടത്. വിവരം അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വനപാലകര്‍ കടുവയെ പിടിക്കുന്നതിന് രാത്രിതന്നെ വര്‍ഗീസിന്റെ വീടിനടുത്ത് കൂട് സ്ഥാപിച്ചു. ആടിന്റെ ജഡമാണ് ഇരയായി വച്ചിരിക്കുന്നത്. ആടിനെ തിന്നാന്‍ ഇന്നു രാത്രി കടുവ വീണ്ടും എത്തുമെന്ന അനുമാനത്തിലാണ് വനപാലകര്‍. വാകേരി സിസിയില്‍ ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ പശുവിനെ കഴിഞ്ഞദിവസം കടുവ കൊന്നിരുന്നു. കടുവ സാന്നിധ്യം സിസിയിലും സമീപങ്ങളിലുമുള്ളവരെ ഭീതിയിലാക്കി. ഭയത്തോടെയാണ് ആളുകള്‍ പുറത്തിറങ്ങുന്നത്.
Read Moreടൂറിസ്റ്റ് ബസ് ചുരത്തില്‍ കുടുങ്ങി ഗതാഗത തടസം
കോഴിക്കോട്: താമരശേരി ചുരത്തില്‍ ഗതാഗത തടസം. ടൂറിസ്റ്റ് ബസ് യന്ത്രത്തകരാര്‍ കാരണം റോഡില്‍ കുടുങ്ങിയതാണ് ഗതാഗത തടസത്തിനും കുരുക്കിനും ഇടയാക്കിയത്. രാവിലെ ആറേ മുക്കാലിനാണ് ചുരം വ്യൂപോയിന്റില്‍ ബസ് കുടുങ്ങിയത്. ക്രിസ്മസ്, നവവല്‍സര തിരക്കായതിനാല്‍ ധാരാളം വാഹനങ്ങള്‍ റോഡിലുണ്ടായിരുന്നു. വിവരമറിഞ്ഞ് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും താമരശേരി പോലീസും ഹൈവേ പോലീസും സ്ഥലത്തെത്തി. ഒരു വശത്തുകൂടി വാഹനങ്ങള്‍ കടത്തിവിട്ട് ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് ശ്രമം. ഉച്ചയോടെ ഗതാഗതം സാധാരണ നിലയിലാക്കാന്‍ കഴിയുമെന്ന് പോലീസ് അറിയിച്ചു. ചുരത്തില്‍ ഗതാഗത തടസം പതിവാകുകയാണ്. കഴിഞ്ഞ ദിവസം ചുരത്തില്‍ ലോറി കുടുങ്ങി മണിക്കൂറുകള്‍ നീണ്ട ഗതാഗത തടസം നേരിട്ടിരുന്നു. മണിക്കൂറുകളാണ് അന്ന് യാത്രക്കാര്‍ വഴിയില്‍ കിടന്നത്. ഇപ്പോള്‍ വയനാട്ടില്‍ ടൂറിസ്റ്റ് സീസണ് ആയതിനാല്‍ വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും നിരവധി വാഹനങ്ങളാണ് വയനാട് ലക്ഷ്യമാക്കി എത്തുന്നത്. വിനോദ യാത്ര കഴിഞ്ഞ് വയനാട്ടില്‍ നിന്ന് മടങ്ങിപോകുന്നവരും…
Read Moreഅധികൃതരുടെ അനാസ്ഥ; തലശേരിയിൽ ജലസംഭരണിയിൽ വീണ് യുവാവ് മരിച്ചു
തലശേരി: അധികൃതരുടെ കടുത്ത അനാസ്ഥയിൽ ഇരുപത്തിയഞ്ചുകാരന് ദാരുണാന്ത്യം. തലശേരി മുനിസിപ്പൽ സ്റ്റേഡിയത്തിലെ പവലിയൻ ഉൾപ്പെടെയുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ ടെറസിലെ അടപ്പില്ലാത്ത ജല സംഭരണിയിൽ വീണ് പാനൂർ പാറാട് പടിഞ്ഞാറെ കുങ്കച്ചിന്റവിട സുനിൽ കുമാർ-ചന്ദ്രി ദന്പതികളുടെ മകൻ സജിൻ കുമാർ (25) മരണമടഞ്ഞു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് ജലസംഭരണിയിൽ മൃതദേഹം കണ്ടെത്തിയത്. ഇലക്ട്രീഷനായ സജിൻ കുമാർ സ്റ്റേഡിയത്തിൽ നടക്കുന്ന സ്പോർട്സ് കാർണിവലിനോടനുബന്ധിച്ച് ദീപാലങ്കാരത്തിനു കയറിയപ്പോഴാണ് അപകടത്തിൽപ്പെട്ടതെന്ന് കരുതുന്നു. വൈകുന്നേരത്തോടെ തന്നെ കെട്ടിടം അലങ്കരിക്കാൻ സജിൻ കുമാർ ഉൾപ്പെടെയുള്ളവർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ടെറസിനു മുകളിൽ ദീപാലങ്കാരം നടത്തുന്നതിനിടയിലായിരിക്കാം ഫയർ ആൻഡ് സേഫ്റ്റിക്കു വേണ്ടി ടെറസിനു മുകളിൽ സജീകരിച്ച ജല സംഭരണിയിൽ വീണത്. ഏറെ വൈകിയിട്ടും സജിൻ കുമാറിനെ കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയർ ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. ജല…
Read Moreവിമാനത്താവളങ്ങളില്‍ രണ്ടാഴ്ചയ്ക്കിടെ പിടിച്ചത് 11 കോടിയുടെ സ്വര്‍ണം
കോഴിക്കോട്: സംസ്ഥാനത്തെ നാലു വിമാനത്താവളങ്ങളില്‍ നിന്ന് ഈ മാസത്തെ ആദ്യ രണ്ടാഴ്ചയ്ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വര്‍ണം. കരിപ്പൂര്‍, കണ്ണൂര്‍, തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്നാണ് ഇത്രയേറെ സ്വര്‍ണം പിടിച്ചെടുത്തത്. 17 കിലോ സ്വര്‍ണമാണ് വിവിധ രൂപത്തില്‍ ഒളിപ്പിച്ചുവച്ച നിലയില്‍ കണ്ടെടുത്തത്. സ്വര്‍ണത്തിനു പുറമേ 19 ഐ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. നിയമവിരുദ്ധമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് വിമാനത്താവളങ്ങളിലെ കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. 11 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡ്രൈ ഫ്രൂട്ട്സ്, ഫേസ് ക്രീം, പാദരക്ഷകള്‍, വാക്വം ക്ലീനര്‍ തുടങ്ങിയ സാധനങ്ങളില്‍ ഒളിപ്പിച്ചാണ് മിക്ക സംഭവങ്ങളിലും സ്വര്‍ണം കടത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ചുവച്ച നിലയിലും സ്വര്‍ണം കണ്ടെടുത്തിട്ടുണ്ട്. സ്വര്‍ണം മിശ്രിതമാക്കിയും ഗുളിക രൂപത്തിലാക്കിയും ശരീരത്തിലെ രഹസ്യ ഭാഗങ്ങളില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന സ്വര്‍ണവും പിടിച്ചെടുത്തില്പെടും. സ്വര്‍ണ ലായിനിയില്‍ മുക്കിയ വസ്ത്രങ്ങളും ബെഡ്ഷീറ്റും കസ്റ്റംസ് കണ്ടെടുത്തിരുന്നു. വിമാനത്താവളത്തില്‍ ചില പ്രത്യേക സ്ഥലത്ത് ഒളിപ്പിച്ചുവച്ച സ്വര്‍ണവും…
Read Moreനവകേരള സദസ്: കോഴിക്കോട് ലഭിച്ചത് 45,897 പരാതി; പരാതി പരിഹാരത്തിന് ഒച്ചിഴയും വേഗമെന്ന് ആക്ഷേപം
കോഴിക്കോട്: നവകേരള സദസ് വൻ വിജയമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അവകാശപ്പെടുമ്പോൾ പരാതി പരിഹാരത്തിന് ഒച്ചിഴയും വേഗം. കോഴിക്കോട് ലഭിച്ച പരാതികളില്‍ രണ്ട് ശതമാനത്തിനുപോലും ഇതുവരെ തീര്‍പ്പായിട്ടില്ല. 45,897 നിവേദനങ്ങളില്‍ 733 എണ്ണം മാത്രമാണ് നിലവിൽ പരിഹരിക്കാനായത്. പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചു എന്ന മറുപടികളും പരിഹരിക്കപ്പെട്ടെന്ന കണക്കില്‍പ്പെടുന്നുണ്ട് എന്നതിനാൽ പരിഹരിച്ചവയുടെ എണ്ണം ഇതിലും കുറയും. പെട്ടെന്ന് തീര്‍ക്കാവുന്ന പരാതികളില്‍ രണ്ടാഴ്ചയ്ക്കകം പരിഹാരമാകുമെന്നും കൂടുതല്‍ നടപടിക്രമങ്ങള്‍ വേണ്ടവയില്‍ നാലാഴ്ച പിടിക്കുമെന്നും സംസ്ഥാന തലത്തില്‍ തീര്‍പ്പാക്കേണ്ടവയാണെങ്കില്‍ പരമാവധി 45 ദിവസത്തിനുള്ളില്‍ തീര്പ്പാക്കുമെന്നുമായിരുന്നു നവകേരള സദസില്‍ പരാതിയുമായി എത്തിയവര്‍ക്കു നൽകിയ ഉറപ്പ്. കോഴിക്കോട് ജില്ലയിൽ ആകെ ലഭിച്ചവയില്‍ 15,649 പരാതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ തീരുമാനമെടുക്കണ്ടവയാണ്. ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും അധികാരത്തില്‍ ഭരണ മുന്നണിയാണെങ്കിലും പരിഹാരമായത് വെറും 36 എണ്ണം മാത്രം. 1637 എണ്ണം സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കേണ്ടവയാണ്. ഇവയൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല.…
Read Moreവീട്ടിൽനിന്ന് വിളിച്ചിറക്കി യുവാവിനെ വെട്ടി; പ്രതി ഒളിവില്‍
കോഴിക്കോട്: വളയത്ത് യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി വെട്ടിപ്പരിക്കേൽപ്പിച്ചു. വളയം ചെക്കേറ്റ സ്വദേശി നാറക്കുന്നുമ്മൽ പ്രശാന്ത് (34) നാണ് വെട്ടേറ്റത്. ഇന്നലെ അര്‍ധരാത്രി വളയം പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം. കുനിയിൽ ഗിരീഷ് എന്നയാളാണ് പ്രശാന്തിനെ വിളിച്ചിറക്കി വെട്ടിയത്. കത്തികൊണ്ടുള്ള വെട്ടിൽ കഴുത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രശാന്ത് നാദാപുരം ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. ബിജെപി പ്രവർത്തകനാണ് വെട്ടേറ്റ പ്രശാന്ത്. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ഗിരീഷ് ഒളിവിലാണ്.
Read Moreയുവതിയെ സഹോദരൻ കൊന്നുകുഴിച്ചുമൂടിയെന്നു പരാതി
മാനന്തവാടി: വയനാട് തലപ്പുഴയിൽ 18 വർഷം മുമ്പ് കാണാതായ യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്ന പരാതിയില്‍ തുടര്‍ അന്വേഷണത്തിന് പോലീസ്. വരയാൽ സ്വദേശി ബീനയാണ് സഹോദരി ഷൈനിയുടെ തിരോധാനത്തിൽ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ തലപ്പുഴ പോലീസ്, ഷൈനി നേരത്തെ താമസിച്ചിരുന്ന വീടിനടുത്ത് ഇന്നലെ മണ്ണ് നീക്കിപരിശോധിച്ചു. എന്നാല്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. അമ്മയോടൊപ്പം താമസിച്ചിരുന്ന ഷൈനിയെ 2005 ഏപ്രില്‍ മുതല്‍ കാണാതായിരുന്നു. ഈ സമയം വിദേശത്തായിരുന്ന ബീന അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് സഹോദരി വീട്ടില്‍ ഇല്ലെന്നു മനസിലായത്. ഹോം നഴ്സായി ജോലി ചെയ്തിരുന്ന ഷൈനി വിദേശത്തുപോയെന്നാണ് അമ്മയും കുടുംബാംഗങ്ങളില്‍ ചിലരും ബീനയെ അറിയിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം വീട്ടുകാരില്‍ ചിലരില്‍ നിന്നാണ് ഷൈനി കൊലചെയ്യപ്പെട്ടതായി സൂചന ലഭിച്ചത്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് ബീന പോലീസില്‍ പരാതി നല്‍കിയത്. സഹോദരൻ നിധീഷിനെതിരെയാണ് ബീനയുടെ പരാതി. എന്നാൽ ബീനയുമായി സ്വത്തു തർക്കമുണ്ടെന്നും…
Read Moreകുതിരവട്ടത്തെ ബാര്‍ബര്‍ തസ്തിക നിര്‍ത്തലാക്കി
കോഴിക്കോട്: കുതിരവട്ടം മനോരോഗാശുപത്രിയിലെ ബാര്‍ബര്‍ തസ്തിക സര്‍ക്കാര്‍ നിര്‍ത്തലാക്കി. പലതവണ വകുപ്പ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നെങ്കിലും അനുകൂല നടപടിയുണ്ടായിട്ടില്ല. ഒരുമാസമായി ഇവിടെ ബാര്‍ബറുടെ സേവനം ലഭിക്കുന്നില്ല. സ്വന്തമായി മുടി മുറിക്കാനോ ഷേവ് ചെയ്യാേനാ കഴിയാത്തവരാണ് ഇവിടെയുള്ള രോഗികളില്‍ അധികവും. നിര്‍ത്തലാക്കിയ തസ്തിക പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മുഖേന ആരോഗ്യ വകുപ്പ് ഡയറക്ടറെ അറിയിച്ചിരുന്നതായി ജീവനക്കാര്‍ പറയുന്നു. എന്നാൽ, നടപടിയൊന്നും ഉണ്ടായില്ല. ഒക്ടോബര്‍ മാസത്തിലും നവംബര്‍ മാസത്തിലും ഇതേ ആവശ്യം വീണ്ടും ഉന്നയിച്ച് കത്തുനല്‍കിയിട്ടും അധികൃതര്‍ തിരഞ്ഞുേനാക്കിയിട്ടില്ല.
Read More