കോഴിക്കോട്: ബാലുശേരി സ്വദേശിയായ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് എരമംഗലം ആട്ടൂര്‍ ഹൗസില്‍ മുഹമ്മദ് ആട്ടൂരിനെ (56) കാണാതായ സംഭവം ക്രൈംബ്രാഞ്ചിനു വിട്ടേക്കും. ഇക്കാര്യം പോലീസ് ഗൗരവമായി പരിഗണിച്ചുവരികയാണ്. നാലുമാസം കഴിഞ്ഞിട്ടും ഇദ്ദേഹത്തെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുന്ന കാര്യം പോലീസ് ആലോചിക്കുന്നത്. നടക്കാവ് പോലീസാണ് നിലവില്‍ കേസന്വേഷിക്കുന്നത്. ഓഗസ്റ്റ് 21നാണ് മുഹമ്മദ് ആട്ടൂരിനെ കാണാതായത്. കോഴിക്കോട് വൈഎംസിഎ ക്രോസ് േറാഡിലെ നക്ഷത്ര അപ്പാര്‍ട്ട്മെന്റില്‍ ആയിരുന്നു മുഹമ്മദ് താമസിച്ചിരുന്നത്. ഓഗസ്റ്റ് 21ന് ഇവിടെനിന്നിറങ്ങിയ മുഹമ്മദിനെ പിന്നീട് ഇതുവരെ കണ്ടെത്തിയിട്ടില്ല.ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഓഗസ്റ്റ് 22ന് ഉച്ചവരെ അത്തോളി പറമ്പത്ത്, തലക്കുളത്തൂര്‍ ഭാഗങ്ങളില്‍ ഇദ്ദേഹം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. ഇതുവരെ ഓണ്‍ ആക്കിയിട്ടില്ല. തിരുവനന്തപുരം, ഹൈദരാബാദ്, ബംഗളൂരു, കൊച്ചി തുടങ്ങിയ നഗരങ്ങളില്‍ നടക്കാവ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നുവെങ്കിലും…
Read MoreCategory: Kozhikode
മഞ്ചേരി ചെട്ടിയങ്ങാടി വാഹനാപകടം; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു
മഞ്ചേരി: മഞ്ചേരി ചെട്ടിയങ്ങാടിയില്‍ കര്‍ണാടകയില്‍നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഓട്ടോ യാത്രക്കാരായ അഞ്ചു പേര് മരിച്ച സംഭവത്തില്‍ നാട്ടുകാര്‍ ഇന്നു രാവിലെ റോഡ് ഉപരോധിച്ചു. ഇവിടെ ഇടയ്ക്കിടെ സംഭവിക്കുന്ന റോഡപകടങ്ങള്‍ക്ക് കാരണം അധികൃതരുടെ അനാസ്ഥ കാരണമാണെന്ന് ആരോപിച്ചായിരുന്നു രാവിലെ ഏഴിന് ഉപരോധം നടത്തിയത്. തുടര്‍ന്ന് ഏറനാട് തഹസില്‍ദാര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തി പ്രശ്നത്തിന് പരിഹാരം കാണാന്‍ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കിയതോടെയാണ് സമരം പിന്‍വലിച്ചത്. ഒരു മണിക്കൂര്‍ നേരം ഉപരോധ സമരം നീണ്ടു നിന്നു. പ്രദേശത്ത് തുടരെ തുടരെ വാഹന അപകടങ്ങള്‍ ഉണ്ടായതോടെ വിഷയം നാട്ടുകാര്‍ മാസങ്ങള്‍ക്കു മുമ്പുതന്നെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കുറ്റിപ്പുറം കെഎസ്ടിപിയാണ് റോഡ് നിര്‍മാണ ചുമതല വഹിക്കുന്നത്. റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രി കെഎസ്ടിപിക്ക് കഴിഞ്ഞ മേയ് മാസത്തില്‍ നിര്‍ദേശം…
Read Moreവീടുകളില്‍ കേക്ക് നിര്‍മിച്ച് വില്പന; ഭക്ഷ്യസുരക്ഷാ ലൈസന്‍സ് നിര്‍ബന്ധം
കോഴിക്കോട്: വീടുകള്‍ കേന്ദ്രീകരിച്ച് കേക്കും മറ്റ് ഭക്ഷ്യ വസ്തുക്കളും നിര്‍മിച്ച് വില്പന നടത്തുന്നതിന് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം രജിസ്ട്രേഷന് നിര്‍ബന്ധമാണെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണര്‍ എ. സക്കീര്‍ ഹുസൈന് അറിയിച്ചു. രജിസ്ട്രേഷന് ഇല്ലാതെ ഭക്ഷ്യ വസ്തുക്കള്‍ നിര്‍മിച്ച് വില്പന നടത്തുന്ന വര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതാണ്.നിയമവിരുദ്ധമായി ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കി വില്പന നടത്തുന്നത് ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം സെക്ഷന്‍ 63 പ്രകാരം 10 ലക്ഷം രൂപ വരെ പിഴ ചുമത്തി ചുമത്താവുന്ന കുറ്റമാണ്. ചെറുകിട ഉല്പാദകര് സ്വമേധയാ രജിസ്ട്രേഷന് എടുത്ത് നിയമ നടപടിയില്‍ നിന്നും ഒഴിവാകാവുന്നതാണ്. 100 രൂപ മാത്രമാണ് ഒരു വര്‍ഷത്തെ രജിസ്ട്രേഷന് ഫീസ്. 500 രൂപ ഒരുമിച്ച് അടച്ച് 5 വര്‍ഷം കാലാവധി ഉളള രജിസ്ട്രേഷന് എടുക്കാവുന്നതാണ്. ആധാറും ഫോട്ടോയും മാത്രമാണ് രേഖയായി സമര്‍പ്പിക്കേണ്ടത്. പോര്‍ട്ടല്‍ വഴിയോ അക്ഷയ സെന്ററുകള്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ…
Read Moreമഞ്ചേരി ചെട്ടിയങ്ങാടി ദുരന്തം; മരണപ്പെട്ടവര്‍ക്ക് നാടിന്റെ യാത്രാമൊഴി
മഞ്ചേരി: ചെട്ടിയങ്ങാടിയില്‍ കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് മരിച്ച അഞ്ചുപേരുടെ മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കബറടക്കി. ഇന്ന് രാവിലെ ഏഴിന് മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളജാശുപത്രിയില്‍ ആരംഭിച്ച പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ഒമ്പതിന് പൂര്‍ത്തിയായി. മരണ വിവരമറിഞ്ഞ് ആശുപത്രി പരിസരത്തും മരിച്ചവരുടെ വീടുകളിലും വന്‍ ജനാവലിയാണ് തടിച്ചു കൂടിയത്. ഓട്ടോ ഡ്രൈവര്‍ പയ്യനാട് തടപ്പറമ്പ് സ്വദേശി പുതുപ്പറമ്പില്‍ അബ്ദുള്‍ മജീദ്(55), ഓട്ടോ യാത്രക്കാരായ പുല്ലൂര്‍ കിഴക്കേത്തല സ്വദേശി മുഹ്സിന(34), സഹോദരി കരുവാരക്കുണ്ട് വെളയൂര്‍ മുഹമ്മദ് റിയാസിന്റെ ഭാര്യ തസ്നീമ(33), മക്കളായ റൈഹ ഫാത്തിമ(4), റിന്‍ഷാ ഫാത്തിമ(12) എന്നിവരാണ് മരിച്ചത്. മുഹ്സിനയുടെ മക്കളായ മുഹമ്മദ് നഷാദ്, ഫാത്തിമ ഹസ, മുഹമ്മദ് അഹ്സാന്, തസ്നീമയുടെ മകളായ മുഹമ്മദ് റിഷാമ (ഒരുമാസം) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ മജീദിന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയ ശേഷം…
Read Moreതാമരശേരി ചുരത്തിൽ യുവാവിനെ ആക്രമിച്ച് 68 ലക്ഷവും കാറും കവർന്നു; പിന്നില്‍ കുഴല്പ്പണസംഘമെന്നു സൂചന
കോഴിക്കോട്: താമരശേരി ചുരത്തില്‍ പട്ടാപ്പകല്‍ എട്ടംഗസംഘം കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷം രൂപയും മൊബൈല്‍ ഫോണും കാറും കവര്‍ന്നു. ചുരത്തില്‍ ഒമ്പതാംവളവിനു താഴെ ബുധനാഴ്ച രാവിലെ എട്ടിനു നടന്ന സംഭവത്തെക്കുറിച്ച് യുവാവ് പോലീസില്‍ പരാതിപ്പെട്ടത് ഇന്നലെ വൈകിട്ടാണ്. ഇതോടെയാണ് കവര്‍ച്ചയുടെ വിവരം പുറംലോകം അറിഞ്ഞത്. പോലീസില്‍ പരാതി നല്കിയാല് കൊല്ലുമെന്ന് സംഘം ഭീഷണിപ്പെടുത്തിയതിനാലാണു പരാതി നല്കാന് വൈകിയതെന്നാണ് യുവാവിന്റെ വിശദീകരണം. കവര്‍ച്ച ചെയ്യപ്പെട്ടത് കുഴല്പണമാവാമെന്ന സൂചനയാണു പുറത്തുവരുന്നത്. മൈസൂരില്‍നിന്ന് കൊടുവള്ളിയിലേക്ക് വരികയായിരുന്ന കര്‍ണാടക മൈസൂര്‍ ലഷ്കര്‍ മൊഹല്ല സ്വദേശി വിശാല്‍ ദശത് മഡ്കരി (27) യാണ് ആക്രമിക്കപ്പെട്ടത്. മൈസൂരില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിന് കൊടുവള്ളിയിലേക്കു കാര്‍മാര്‍ഗം സഞ്ചരിച്ച വിശാല്‍ രാവിലെ എട്ടോടെയാണ് താമരശേരി ചുരത്തിലെത്തിയത്. ഒമ്പതാംവളവിന് സമീപമെത്തിയപ്പോള്‍ പിറകില്‍ രണ്ട് കാറുകളിലായി പിന്തുടര്ന്നെത്തിയ സംഘം വിശാലിന്റെ വാഹനം തടഞ്ഞിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ട് കാറുകളിലായി…
Read More‘നിരാമയ’നിശ്ചലം; ഭിന്നശേഷിക്കാരുടെ ചികിത്സ മുടങ്ങുന്നു
കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസമായിരുന്ന നിരാമയ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി അവതാളത്തിലായതോടെ ജീവിതതാളം നഷ്ടമായി ഭിന്നശേഷി വിഭാഗം. സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് വിഹിതം അനുവദിക്കാത്തതിനെ തുടര്‍ന്നാണ് നിരാമയ ആരോഗ്യ ഇന്‍ഷ്വറന്‍സ് വഴിമുട്ടിയത്. ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ വരെ സഹായം ലഭിക്കുന്ന, നാഷണല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് മാത്രമായി ഏര്‍പ്പെടുത്തിയ ഇന്‍ഷ്വറന്‍സാണ് സര്‍ക്കാര്‍ പ്രീമിയം തുക അനുവദിക്കാത്തതിനാല്‍ മുടങ്ങുന്നത്. 2017 മുതല്‍ സംസ്ഥാന സര്‍ക്കാരാണ് പ്രീമിയം അടച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷത്തെ ബജറ്റില്‍ ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രീമിയം അടക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചതിനേക്കാള്‍ രണ്ടും മൂന്നും ഇരട്ടിയിലേറെ ഇന്‍ഷുറന്‍സ് തുക ക്ലെയിം ചെയ്ത് വാങ്ങിയിട്ടുമുണ്ട്. ലോക്കല്‍ തലത്തിലെ കമ്മിറ്റികള്‍ക്കാണ് ജില്ലാ തല പദ്ധതിയുടെ നിര്‍വഹണ ചുമതല. നിരാലംബരായ ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഏറെ…
Read Moreമരുമകന്റെ കുത്തേറ്റ് ഗൃഹനാഥന് മരിച്ചു
കോഴിക്കോട്: കുടുംബ വഴക്കിനിടെ മരുമകന്റെ കുത്തേറ്റ് ഗൃഹനാഥന് മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ പുല്ലാരയിലാണ് സംഭവം. പുല്ലാര തിയ്യത്ത് കോളനി അയ്യപ്പന് (60) ആണ് മകളുടെ ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി റിനോഷിനെ (45) പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട റിനോഷിനെ ഇന്നു പലുര്‍ച്ചെ മഞ്ചേരി ബസ് സ്റ്റാന്‍ഡ് പരിസരത്തുവച്ചാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെ വാക്കേറ്റത്തിനിടെ അയ്യപ്പനെ റിനോഷ് കത്തികൊണ്ട് വയറ്റിലും തലയ്ക്കും കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭാര്യയുടെ സഹോദരനുമായുള്ള വഴക്കിനിടെ അയ്യപ്പന് ഇടപെട്ടതില്‍ പ്രകോപിതനായാണ് ആക്രമണം.. ഗുരുതരമായി പരി ക്കേറ്റ അയ്യപ്പനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൂത്ത മകള്‍ രജനിയുടെ ഭര്‍ത്താവാണ് റിനോഷ്.
Read Moreതൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുരുങ്ങി ആറുവയസുകാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്: സഹോദരങ്ങള്‍ക്കൊപ്പം വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരിക്ക് തൊട്ടിലിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി ദാരുണാന്ത്യം. മലപ്പുറം കുറ്റിപ്പുറത്ത് ബംഗ്ളാകുന്ന് പരിയാരത്ത് ജാഫര്‍ സിദ്ദീഖിന്റെ മകള്‍ ഹയാ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. സ്കൂള്‍ വിട്ടെത്തിയ കുട്ടി ഒരു വയസുള്ള അനുജന്റെ തൊട്ടിലില്‍ കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കരുങ്ങുകയായിരുന്നു. ഉടനെതന്നെ കുട്ടിയെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് കഴുത്തല്ലൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കും. മൂടാല്‍ മര്‍കസ് അല്‍ബീര്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. മാതാവ്: ഹബ്ന. സഹോദരങ്ങള്‍: ഹിബ, സന, മുഹമ്മദ് മുസ്തഫ.
Read Moreഗള്‍ഫിലേക്കു യാത്ര ഇനി കപ്പലിൽ; സാധ്യതാ പഠനത്തിന് ടെന്‍ഡര്‍ അടുത്തമാസം
കോഴിക്കോട്: കോഴിക്കോട്: കേരളത്തില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്ക് കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്കി. വിമാനടിക്കറ്റ് നിരക്കില്‍ പ്രവാസികള്‍ കടുത്ത ചൂഷണത്തിനു വിധേയമാകുന്ന സാഹചര്യത്തിലാണ് കപ്പല്‍ സര്‍വീസ് എന്ന ആശയം ഉടെലടുത്തിരുന്നത്. കേന്ദ്ര സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതോടെ കപ്പല്‍ സര്‍വീസ് അധികം വൈകാതെ യാഥാര്‍ഥ്യമായേക്കും. ഇതിനുള്ള സാധ്യതാ പഠനത്തിനുള്ള ടെന്‍ഡര്‍ അടുത്ത മാസം ക്ഷണിക്കുമെന്ന് കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് എന്‍. എസ്. പിള്ള അറിയിച്ചു. ബേപ്പൂ ര്‍- കൊച്ചി-ദുബൈ സെക്ടറില്‍ പ്രവാസി യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് കപ്പല്‍ സര്‍വിസിന് അനുവാദം ലഭിച്ചത്. ഹൈബി ഈഡന് എംപി യുടെ ചോദ്യത്തിന് ലോക്സഭയില്‍ കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രി സര്‍ബാനന്ദ് സോനോവാള്‍ നല്കിയ മറുപടിയില്‍ യാത്രക്കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ ടെന്‍ഡര്‍ നടപടിക്ക് തുടക്കമിട്ടതായി അറിയിച്ചിട്ടുണ്ട്. ടെന്‍ഡര്‍ പ്രസിദ്ധീകരിക്കാന്‍ കേരള മാരിടൈം ബോര്‍ഡിനെയും നോര്‍ക്ക റൂട്സിനെയും ചുമതലപ്പെടുത്തിക്കഴിഞ്ഞു.…
Read Moreഓർക്കാട്ടേരിയിലെ യുവതിയുടെ ആത്മഹത്യ; ഭർത്താവിന്റെ മാതാപിതാക്കൾക്കും സഹോദരിക്കുമെതിരേ കേസെടുത്തു
കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരിയിലെ ഭർതൃമതി ഷബ്നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ ബന്ധുക്കളെ പോലീസ് പ്രതി ചേർത്തു. അന്വേഷണം കാര്യക്ഷമമല്ലെന്ന ആരോപണം ശക്തമായതിനിടെ ഷബ്നയുടെ ഭർത്താവിന്റെ മാതാപിതാക്കൾ, സഹോദരി എന്നിവരെയാണ് പോലീസ് പ്രതി ചേർത്തത്. ആത്മഹത്യാ പ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയിരിക്കുന്നത്. നിലവിൽ ഇവർ ഒളിവിലാണ്. പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും സമ്മർദങ്ങൾക്കു വഴങ്ങി അന്വേഷണം അട്ടിമറിക്കുകയാണെന്നും കഴിഞ്ഞ ദിവസം ഷബ്നയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും ബന്ധുക്കൾ സൂചന നൽകിയതിനിടെ ഇന്നലെ വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീവേദിയും ഈ വിഷയത്തിൽ ഇടപെട്ടിരുന്നു. ഷബ്നയുടെ വീട് സന്ദർശിച്ച വനിതാ കമ്മീഷൻ അധ്യക്ഷ കർശന നടപടി സ്വീകരിക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഷബ്നയുടെ മകളുടെ മൊഴിയാണ് നിർണായകമായിരിക്കുന്നത്. ഷബ്നയ്ക്ക് ഭർതൃവീട്ടിൽ വച്ചുണ്ടായ ദുരനുഭവങ്ങൾ മകൾ പോലീസിനോടും ബന്ധുക്കളോടും വെളിപ്പെടുത്തിയിരുന്നു. വനിതാ കമ്മീഷനും കൂടി…
Read More