ബൈക്ക് വേണ്ട പെട്രോള്‍ മതി…! പെട്രോള്‍ മോഷ്ടാക്കളെ കൊണ്ട് തോറ്റു; നാട്ടകാരെ വട്ടം കറക്കി തിരുടന്‍മാര്‍ വിലസുന്നു

കോഴിക്കോട്: സ്വന്തം വീട്ടില്‍ ബൈക്ക് നിര്‍ത്തിയിട്ടാല്‍ ബൈക്ക് അവിടെ തന്നെയുണ്ടാകും. പക്ഷെ പെട്രോള്‍ ഉണ്ടാകില്ല… പെട്രോളിന് വിലകൂടിയ കാലത്ത് നാട്ടകാരെ വട്ടം കറക്കി തിരുടന്‍മാര്‍ വിലസുന്നു. കൊടുവള്ളി നെടുമലയിലെ കരൂഞ്ഞി മലഭാഗത്തെ ആറോളം വീടുകളിലെ ബൈക്കുകളില്‍നിന്നുമാണ് പെട്രോള്‍ മോഷ്ടിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ കരൂഞ്ഞിയിലെ വി.കെ.വിപിന്‍ എന്നയാളുടെ വീട്ടില്‍നിന്നും പെട്രോള്‍ മോഷ്ടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വിപിന്‍റെ വീട്ടിലെ ബൈക്കിന്‍റെ താക്കോലും നഷ്ടമായിട്ടുണ്ട്. പലരും രാവിലെ ബൈക്കുകള്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോഴാണ് പെട്രോള്‍ ഇല്ലെന്ന് മനസ്സിലാക്കിയത്. പ്രദേശത്തെ മറ്റു വീടുകളിലുള്ളവരും സമാനമായ പരാതിയുമായെത്തിയപ്പോഴാണ് സിസിടിവി പരിശോധിച്ചത്. രണ്ടുപേർ പതുങ്ങിയെത്തി വീട് നിരീക്ഷിച്ച ശേഷം പെട്രോള്‍ മോഷ്ടിക്കുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

Read More

ഷഹാനയുടെ മരണം: സജ്ജാദിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും; വാടകവീട്ടില്‍ ശാസ്ത്രീയ പരിശോധന

സ്വന്തം ലേഖകന്‍കോഴിക്കോട്: നടിയും മോഡലുമായ ഷഹാന തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട പറമ്പില്‍ ബസാറിലെ വാടക വീട്ടില്‍ ഫോറന്‍സിക് വിഭാഗം ഇന്ന് ശാത്രീയ പരിശോധന നടത്തും. ഷഹാനയുടെ ഭര്‍ത്താവ് സജ്ജാദ് മയക്കുമരുന്നു വ്യാപാരിയാണെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് പരിശോധന. മയക്കുമരുന്ന് ഉപയോഗിക്കുന്നതിനുള്ള കടലാസുകളും മറ്റ് ഉപകരണങ്ങളും ഇവിടെനിന്ന് കിട്ടിയിരുന്നുവെങ്കിലും മയക്കുമരുന്ന് കിട്ടിയിരുന്നില്ല. വീട്ടിനകത്ത് മയക്കുമരുന്നിന്‍റെ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് ശാസ്ത്രീയ പരിശോധനയെന്ന് അന്വേഷണ സംഘം പറഞ്ഞു. അന്വേഷണഭാഗമായി സജ്ജാദിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ് ആലോചിക്കുന്നുണ്ട്. ഇതിനുള്ള അപേക്ഷ കോടതിയില്‍ അടുത്തദിവസം സമര്‍പ്പിക്കും. മയക്കുമരുന്ന് കച്ചവടമടക്കമുള്ള വിഷയങ്ങളില്‍ കൂടുതല്‍ വിവരം ശേഖരിക്കുന്നതിനു സജ്ജാദിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് പോലീസിന്‍റെ ആവശ്യം. ഫുഡ് ഡെലിവറിയുടെ മറവില്‍ ഇയാള്‍ മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നതായാണ് കരുതുന്നത്. സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ് സജ്ജാദ്. സജ്ജാദിന്‍റെ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ടും അന്വേഷണം…

Read More

ഈ മരത്തില്‍ എത്ര മൃഗങ്ങളുണ്ട് ? കണ്ടുപിടിക്കാമോ ? ഒറ്റമരത്തിൽ 59 മൃഗങ്ങളെ തീർത്ത് പാപ്പച്ചൻ

കൽപ്പറ്റ: എന്‍റെ കേരളം പ്രദർശന നഗരിയിലെ കാർഷികമേളയിൽ എത്തുന്നവർക്ക് കൗതുകം പകരുകയാണ് മേളയിൽ ഒരുക്കിയ മരശിൽപം. ഈട്ടി മരത്തിന്‍റെ കുറ്റിയിൽ തീർത്ത ഒറ്റ ശിൽപ്പത്തിൽ 59 മൃഗങ്ങളെ സൂഷ്മമായി കാണാം. ഈസാ മുഹമ്മദ് എന്ന പാപ്പച്ചനാണ് ഈ അസാധാരണ മരശിൽപത്തിന് ജീവൻ നല്കിയത്. അന്പലവയൽ സ്വദേശിയായ അജിതോമസാണ് സഹോദരന്‍റെ വീട് നിർമ്മിക്കാനായി മണ്ണ് നീക്കിയപ്പോൾ കിട്ടിയ വലിയ മരക്കുറ്റി ശിൽപമുണ്ടാക്കാൻ ഈസാ മുഹമ്മദിന് കൈമാറിയത്. ശിൽപ്പമുണ്ടാക്കി കഴിഞ്ഞപ്പോൾ വ്യത്യസ്ഥ വ്യാഖ്യാനങ്ങളാണ് ശിൽപത്തിന് കൈവന്നത്. നോഹയുടെ പേടകം തുറന്നപ്പോൾ പുറത്തേക്ക് വന്ന മൃഗങ്ങൾ, വസുധൈവ കുടുംബകം, അങ്ങനെ വ്യത്യസ്ഥമായ പ്രമേയങ്ങളാണ് ശിൽപി ശിൽപത്തിന് നൽകിയത്. കഴുകൻ, ചെന്പോത്ത്, വേഴാന്പൽ, കുരങ്ങ്, പോത്ത് അങ്ങനെ പോകുന്നു മരശിൽപത്തിലെ ജീവികളുടെ നിര. ശിൽപത്തെ സൂക്ഷിച്ച് നിരീക്ഷിച്ചാൽ കാണാൻ കഴിയുന്ന വിധത്തിൽ മരത്തിൽ ഉളി കൊണ്ട് കൊത്തിയെടുത്തതാണ് ഈ രൂപങ്ങളെല്ലാം.

Read More

യാക്കൂബ് അറിഞ്ഞില്ല; ഒരുമാസം ആൽബി പൊട്ടക്കിണറ്റിലായിരുന്നു! കിഴിശ്ശേരി വീട്ടിൽ ഇന്നലെ ആൽബിയായിരുന്നു താരം…

പെരിന്തൽമണ്ണ: ഒരു മാസത്തെ കാത്തിരിപ്പിനും അന്വേഷണത്തിനുമൊടുവിൽ ആൽബി വീണ്ടും യാക്കൂബിന് സ്വന്തം. കക്കൂത്ത് റോഡിലെ കിഴിശ്ശേരി വീട്ടിൽ ഇന്നലെ ആൽബിയായിരുന്നു താരം. യാക്കൂബിന്‍റെ വളർത്തുപൂച്ചയാണ് പേർഷ്യൻ ക്യാറ്റ് ഇനത്തിൽ പെട്ട ആൽബി. വിശ്രമ ജീവിതം നയിക്കുന്ന യാക്കൂബിനും ഭാര്യ നജ്മയ്ക്കും ആൽബിയാണ് കൂട്ട്. ഇവരുടെ രണ്ടു മക്കളും വിദേശത്താണ്. മൂന്നു മാസം പ്രായമുള്ളപ്പോൾ രണ്ടു വർഷം മുൻപാണ് കുറ്റിപ്പുറം സ്വദേശിയിൽ നിന്ന് ആൽബിയെ ലഭിച്ചത്. ദിവസവും രാവിലെ പുറത്തുപോയി പ്രാഥമിക കൃത്യങ്ങൾ നിർവഹിച്ച് തിരിച്ചു വരുന്നതായിരുന്നു ആൽബിയുടെ രീതി. ഒരു മാസം മുൻപൊരു നാൾ പുറത്തു പോയ ആൽബി തിരിച്ചെത്തിയില്ല. യാക്കൂബ് അന്വേഷിക്കാവുന്ന സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചു. നാട്ടുകാരും യാക്കൂബിന് വേണ്ടി അന്വേഷണത്തിലായിരുന്നു. ഇതിനിടെയാണ് സമീപത്തെ പൊട്ടക്കിണറ്റിൽ നിന്ന് പൂച്ചയുടെ ശബ്ദം കേൾക്കുന്നതായി ഒരാൾ എത്തി അറിയിച്ചത്. യാക്കൂബ് കിണറിനടുത്തെത്തി നീട്ടിവിളിച്ചതോടെ ആൽബി കിണറ്റിനുള്ളിൽ നിന്ന് വിളികേട്ടു. ആൽബിയെ…

Read More

റിഫയുടെ കഴുത്തിനു ചുറ്റും മുറിപ്പാടുകളും പൊട്ടലും;വിഷാംശം ഉണ്ടോയെന്നറിയാൻ രാസപരിശോധന;മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ്

സ്വന്തം ലേഖകന്‍കോഴിക്കോട്: ദുബായിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിയില്‍ കാണപ്പെട്ട കോഴിക്കോട് കാക്കൂരിലെ റിഫ മെഹ്‌നുവിന്‍റെ കഴുത്തില്‍ മുറിപ്പാടുകളും പൊട്ടലും ഉണ്ടെന്ന് സൂചന. മൃതദേഹം കബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്ത് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗം ഇന്ന് പോലീസിനു കൈമാറും. പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്തില്‍ പരിക്കുള്ളതായി കണ്ടെത്തിയതായാണ് വിവരം. ആന്തരികാവയങ്ങളുടെ രാസപരിശോധന ഇന്ന് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് ലബോറട്ടറിയില്‍ നടക്കും. ശരീരത്തിനകത്ത് വിഷാംശമുണ്ടോയെന്ന് കണ്ടെത്തുന്നതിനാണ് രാസ പരിശോധന നടത്തുന്നത്. കഴുത്തിലെ മുറിവും പൊട്ടലുംറിഫയുടെ കഴുത്തില്‍ മുറിവേറ്റതായി ദുബായ് പോലീസിന്‍റെ ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കഴുത്തില്‍ പൊട്ടലുള്ളതായും ഇതില്‍ സൂചിപ്പിച്ചിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണിന്‍റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ദുബായ് പോലീസിന്‍റെ ഫോറന്‍സിക് റിപ്പോര്‍ട്ടിനു സ്ഥിരീകരണം നല്‍കുന്നതാണ്. മൃതദേഹം ദുബായില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാതെ നാട്ടില്‍ കൊണ്ടുവന്ന്…

Read More

വ്ലോഗറും ആല്‍ബം നടിയുമായ റിഫ മെഹ്നുവിന്‍റെ പോസ്റ്റ്‌മോര്‍ട്ടം നാളെ; റിഫയുടേത് ആത്മഹത്യയല്ലെന്ന നിലപാടിൽ തന്നെ  രക്ഷിതാക്കള്‍

സ്വന്തം ലേഖകന്‍കോഴിക്കോട്: വ്ലോഗറും ആല്‍ബം നടിയുമായ റിഫ മെഹ്നുവിന്‍റെ മുതദേഹം പുറത്തെടുത്ത് നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. കാക്കൂര്‍ പാവണ്ടൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കിയിട്ടുള്ള മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. പോസ്റ്റമോര്‍ട്ടത്തിനു ഫോറന്‍സിക് വിഭാഗം അനുമതി നല്‍കി. കഴിഞ്ഞ ദിവസം ആര്‍ഡിഒയും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ അനുമതി നല്‍കിയിരുന്നു.ദുബായിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട റിഫയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താതെയാണ് നാട്ടിലെത്തിച്ചത് കബറടക്കിയത്. തഹസില്‍ദാറുടെ സാന്നിധ്യത്തിലാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം പോസ്റ്റ്‌മോര്‍ട്ടം നടത്തുക. തഹസില്‍ദാറുടെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുക. മരണകാരണം കണ്ടെത്തുന്നതിനാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നത്. റിഫയുടേത് ആത്മഹത്യയല്ലെന്ന നിലപാടിലാണ് രക്ഷിതാക്കള്‍. റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും അറസ്റ്റിലേക്ക് പോലീസ് നീങ്ങിയിട്ടില്ല. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞ് റിപ്പോര്‍ട്ട് ലഭിച്ചശേഷമായിരിക്കും ചോദ്യം ചെയ്യലടക്കമുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുക.മരണത്തില്‍ ദൂരുഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ഉറച്ചുവിശ്വസിക്കുന്നത്. രണ്ടുമാസം നീണ്ട…

Read More

മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നില‌യിൽ

കോഴിക്കോട്: കോഴിക്കോട്ട് മൂന്നു മാസം പ്രായമുള്ള ആൺകുഞ്ഞിനെ വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര നീലിത്തോട് പാലത്തിന് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്. അതിഥി തൊഴിലാളികളാണ് സംഭവം പോലീസിനെ അറിയിച്ചത്. കുഞ്ഞിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

Read More

ബോഗൻവില്ല പൂമരം! ബത്തേരിയുടെ ‘സൗന്ദര്യറാണി’ നിലംപതിച്ചു; മണിക്കൂറുകൾക്കുള്ളിൽ പൂർവസ്ഥിതിയിലാക്കി

സുൽത്താൻ ബത്തേരി: ജനഹൃദയങ്ങളെ കീഴടക്കിയ ബോഗൻവില്ല പൂമരം കനത്ത കാറ്റിലും മഴയിലും നിലംപതിച്ചു. തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. ട്രാഫിക് ജംഗ്ഷനിൽ പൂക്കൾ നിറഞ്ഞുനിന്ന് ഒരു വലിയ കുടപോലെ ടൗണിലെത്തുന്ന ആസ്വാദകർക്ക് അപൂർവ കാഴ്ചയായി നിലകൊണ്ട പൂമരത്തെയാണ് കാറ്റ് മറിച്ചിട്ടത്. പൂമരത്തിന് താങ്ങായി നിലകൊണ്ട ഇരുന്പ് പൈപ്പ് ഒടിഞ്ഞുവീണതോടെയാണ് പൂമരം നിലംപതിച്ചത്. ട്രാഫിക് ജംഗ്ഷനിൽ ഡ്യൂട്ടിയിലുള്ള പോലീസുകാർക്കും മറ്റും തണലേകാൻ പൂമരം അനുഗ്രഹമായിരുന്നു. ചെടികളാലും പൂക്കളാലും സൗന്ദര്യവത്കരിക്കപ്പെട്ട നഗരത്തിന്‍റെ മുഖഛായയായിരുന്നു ബോഗൻവില്ല. ബത്തേരി നഗരത്തിലൂടെ തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും കേരളത്തിലേക്കും യാത്രചെയ്യുന്ന യാത്രക്കാർ ഈ ബോഗൻവില്ലയുടെ ചിത്രം പകർത്തുന്നതും നിത്യ കാഴ്ചയായിരുന്നു. നഗരസഭയും ബത്തേരി വികസന കൂട്ടായ്മയും ചേർന്ന് മണിക്കൂറുകൾക്കുള്ളിൽ ബോഗൻവില്ലയെ ജെസിബി ഉപയോഗിച്ച് ഉയർത്തി പൂർവസ്ഥിതിയിലാക്കി. എന്നാൽ ഇലകളും പൂക്കളും പൂർണമായും കൊഴിഞ്ഞു. ഇനി അധികം വൈകാതെ തന്നെ പൂർവ സ്ഥിതിയിലാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Read More

വേങ്ങരയില്‍ ചിക്കന്‍ മന്തി കഴിച്ച എട്ടുപേര്‍ ആശുപത്രിയില്‍ ! ഹോട്ടല്‍ പൂട്ടിച്ചു…

വേങ്ങരയിലെ ഹോട്ടലില്‍ നിന്ന് ചിക്കന്‍ മന്തി കഴിച്ച എട്ടു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ഹോട്ടല്‍ അടപ്പിച്ചു. വേങ്ങര ഹൈസ്‌കൂള്‍ പരിസരത്തെ മന്തി ഹൗസ് എന്ന ഹോട്ടലിലെ മന്തിയിലെ ഇറച്ചിയില്‍ നിന്നാണ് വിഷബാധയേറ്റതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രണ്ട് ദിവസം മുന്‍പാണ് സംഭവം. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ ആശുപത്രി വിട്ടു. സംഭവത്തെത്തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഹോട്ടല്‍ അടച്ചുപൂട്ടി. അതേസമയം, സംസ്ഥാനത്ത് ഷവര്‍മ്മ നിര്‍മ്മാണത്തിന് ഏകീകൃത മാനദണ്ഡം കൊണ്ടു വരുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ്മ കഴിച്ച് പതിനഞ്ചുകാരിക്ക് മരണം സംഭവിച്ച വിഷയത്തില്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറോട് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നല്‍കുന്ന റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുമെന്നും ആരോഗ്യമന്ത്രി ചൂണ്ടാക്കാട്ടി. ആശുപത്രിയില്‍ ചികില്‍സയിലുള്ള കുട്ടികളുടെ ആരോഗ്യ നില…

Read More

മല്‍സ്യത്തിന്‍റെ രുചിക്ക് വ്യത്യാസം തീരെയില്ല! വെള്ളക്കെട്ടുകളില്‍ കൊതിപ്പിച്ച് കരിമീനും ചെമ്മീനും

കണ്ണെത്താദൂരത്തില്‍ പരന്നുകിടക്കുന്ന പുഴയോട് ചേര്‍ന്നുകിടക്കുന്ന വെള്ളക്കെട്ടുകള്‍ പ്രകൃതിക്കു മനോഹരിത സമ്മാനിക്കുന്നു. ഇതില്‍ നിറയെ മല്‍സ്യങ്ങളാണ്. കരിമീനും ചെമ്മീനും ചെമ്പല്ലിയും കൊളോനും. അത്തോളി ഗ്രാമപഞ്ചായത്തില്‍ നമ്പ്യാട്ടംപുറം ഭാഗത്ത് പ്രകൃതിയൊരുക്കിയ മല്‍സ്യപ്പാടങ്ങള്‍ കര്‍ഷകര്‍ക്ക് വലിയ വരുമാന മാര്‍ഗമാണ്. ഓരുജല മല്‍സ്യകൃഷിക്ക് പുകള്‍പെറ്റതാണ് ഈ മേഖല. പ്രകൃതിദത്തമായ വെള്ളക്കെട്ടുകളില്‍ മല്‍സ്യം വളര്‍ത്തുന്നത് സ്വകാര്യ വ്യക്തികളാണ്. ആറ് ഹെക്ടര്‍ പ്രദേശത്തായി ഏഴ് മല്‍സ്യകൃഷി ഫാമുകള്‍ ഇവിടെയുണ്ട്. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ മല്‍സ്യകൃഷി നടത്തുന്ന പ്രദേശമാണിത്. കോരപ്പുഴയോടു ചേര്‍ന്ന പ്രദേശമാണ് മല്‍സ്യകര്‍ഷകര്‍ക്ക് അനുഗ്രഹമായി മാറിയത്. പുഴയില്‍നിന്ന് നേരിട്ട് വെള്ളം കറയുന്ന സ്ഥലമാണിത്. പുഴവെള്ളം നേരിട്ട് എത്തുന്നതിനാല്‍ മല്‍സ്യത്തിന്‍റെ രുചിക്ക് വ്യത്യാസം തീരെയില്ലെന്നതാണ് പ്രത്യേകത. ഓരുജല മല്‍സ്യകൃഷിയും ശുദ്ധജല മല്‍സ്യകൃഷിയും നടത്തുന്ന കര്‍ഷകര്‍ ഇവിടെയുണ്ട്. മൂന്നും നാലും സെന്‍റ് സ്ഥലത്ത് ശുദ്ധജല മല്‍സ്യകൃഷി നടത്തുന്ന നൂറുകണക്കിനു കര്‍ഷകരുണ്ട്. അത്തോളിയിലെ വെള്ളക്കെട്ടുകളില്‍ ഓരുജല മല്‍സ്യ കൃഷി…

Read More