നെന്മാറ: രണ്ടാം വിളകൃഷിയിറക്കിയ നടീൽ കഴിഞ്ഞ പാടശേഖരങ്ങളിലാണ് നെൽച്ചെടികളിൽ പട്ടാള പുഴു എന്ന പച്ച നിറത്തിലുള്ള പുഴുക്കൾ വന്നുതുടങ്ങിയത്.ഇവ ഇലകളിൽ വന്ന് മുട്ടയിടുകയും കൂടുകൂട്ടുകയും തളിരിലകൾ തിന്നു നശിപ്പിക്കുകയും ചെയ്യുന്നു. പട്ടാള പുഴു വന്ന പാടശേഖരങ്ങളിൽ നെൽച്ചെടികളുടെ ഇലകൾ തിന്നു നശിപ്പിക്കുന്നതാണ് കർഷകരെ ഏറെ ആശങ്കയിലാക്കിയത്.മണിക്കൂറുകൾക്കുള്ളിൽ നെൽച്ചെടികളെ തിന്നു കുറ്റിയാക്കുന്ന രീതി ആയതിനാലാണ് പട്ടാള പുഴുവെന്ന് കർഷകർ പേരിട്ടിരിയ്ക്കുന്നത്.35 ദിവസങ്ങൾക്ക് മുന്പ് നട്ടു കഴിഞ്ഞ പാടശേഖരങ്ങളിലാണ് പട്ടാള പുഴു വീണ്ടും കണ്ടുതുടങ്ങിയത്. 65 ദിവസം പിന്നിട്ട നെൽച്ചെടികളിൽ രണ്ടാം ഘട്ടം വളപ്രയോഗം നടത്താനിരിക്കെയാണ് ഇപ്പോൾ നെൽച്ചെടികൾ പട്ടാള പുഴു നശിപ്പിച്ചതായി വീണ്ടും കണ്ടുതുടങ്ങിയത്. ആഴ്ചകൾക്ക് മുന്പ് കീടനാശിനി തെളിച്ച് നിശേഷം പോയതുമായിരുന്നുവത്രെ.ഒന്നാം ഘട്ടം വളപ്രയോഗത്തിൽ നെൽച്ചെടികളിൽ തളിർ ഇലകൾ വളർന്നതിലാണ് വീണ്ടും പട്ടാള പുഴുക്കളെ കണ്ടു തുടങ്ങിയത്. ദിവസങ്ങൾക്കുള്ളിൽ മിക്ക ഭാഗങ്ങളിലേക്കും വീണ്ടും വ്യാപിക്കാൻ തുടങ്ങിയതോടെ കർഷകർ…
Read MoreCategory: Palakkad
കൃഷി ആവശ്യത്തിനായി വെള്ളം നിറഞ്ഞ മുട്ടിചിറ കുളത്തിൽ നിറയെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ
ചിറ്റൂർ: കൃഷി ആവശ്യത്തിനു വേണ്ടി ഇടതു ബ്രാഞ്ച് കനാൽ വഴിനിറച്ച കുളത്തിൽ പൂർണതോതിൽ പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും കൊണ്ടു നിറഞ്ഞിരിക്കുകയാണ്. പാന്പും തവളയും,മീനുകളും കാണുമായിരുന്ന കുളങ്ങളിൽ നിന്നും വേറിട്ട കാഴ്ചയാണ് മുട്ടി ചിറകുളത്തിലുള്ളത്. ഈ കുളത്തിലെ വെള്ളം വയലുകളിലേക്ക് തുറന്നു വിട്ടാൽ ആദ്യം എത്തുന്നത് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്, നെൽപ്പാടങ്ങളിൽ കീട പ്രതിരോധ മരുന്നടിച്ച യന്ത്രങ്ങൾ കുളത്തിൽ ശുചീകരിക്കുന്നതിനാൽ ജലജീവികളും ഇല്ലാതായി.സമിപത്ത് വിവാഹം മറ്റു വിശേഷ പരിപാടികൾ നടന്നാൽ ഭക്ഷണ മാലിന്യം തള്ളുന്നത് കൃഷിക്ക് സംഭരിച്ച കുളത്തിലെ ജലത്തിലാണ്. സംസ്ഥാനത്തുടനീളം പ്ലാസ്റ്റിക്ക് നിരോധനം പടർന്ന് പിടിക്കുന്പോഴും ജലത്തിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് ബന്ധപ്പെട്ട ജലസേചനവകുപ്പ് അധികൃതർ കണ്ടില്ലെന്നു നടിക്കുന്നതിൽ കർഷക പ്രതിഷേധവും നിലവിലുണ്ട്.റോഡിൽ വാഹനം ഇടിച്ചു ചത്ത മൃഗാവശിഷ്ടങ്ങളും കോഴി മാലിന്യവും വരെ രാത്രിസമയങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ കൊണ്ടു വന്നിടാറുണ്ട്. വയലുകളിൽ ഒഴുകിയെത്തിയ മാലിന്യം കാരണം പണി ചെയ്യുന്ന തൊഴിലാളികളുടെ…
Read Moreചിറ്റൂർ ആശുപത്രി ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് രൂക്ഷം; സിഗ്നൽ ലൈറ്റ് സ്ഥാപിച്ച് ട്രാഫിക്ക് നിയന്ത്രിക്കണമെന്ന് യാത്രക്കാർ
ചിറ്റൂർ: ഗതാഗതക്കുരുക്കിൽ പൊറുതിമുട്ടുന്ന ആശുപത്രി ജംഗ്ഷൻ മൂന്നുമൊക്ക് പാതയിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ച് സുഗമമായ വാഹനസഞ്ചാരത്തിന് വഴിയൊരുക്ക ണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തം. വർഷങ്ങൾക്കുശേഷം കഴിഞ്ഞ മാസമാണ് ഇവിടത്തെ തകർന്ന പാതയും അഴുക്കുചാലും പുനർനിർമിിച്ചത്.നല്ലേപ്പിള്ളി, ആലാംകടവ്, അണിക്കോട് ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ ആശുപത്രി ജംഗ്ഷനിലെത്തുന്പോൾ നീണ്ട ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് പതിവാണ്. വാഹന അപകടങ്ങളിൽ അത്യാസന്ന നിലയിൽപെട്ടവരെ കൊണ്ടുവരുന്ന ആംബുലൻസും വഴിയിൽ കുടുങ്ങാറുണ്ട്. നിലവിൽ ഈ സ്ഥലത്ത് സിഗ്നൽ ലൈറ്റ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതു വാഹനങ്ങളുടെ വേഗത കുറയ്ക്കാനുള്ള റെഡ് ലൈറ്റ് മാത്രമേ തെളിയുന്നുള്ളൂ. ഇതു വാഹനം ഓടിക്കുന്നവർക്ക് ഒരുതരത്തിലും ജംഗ്ഷൻ കടക്കാൻ ഉപകാരപ്രദമാകുന്നില്ല. കണക്കന്പാറ, ആലാംകടവു ഭാഗത്തുനിന്നും ജംഗ്ഷനിലെത്തുന്നവർ താലൂക്ക് ആശുപത്രി റോഡിൽ പ്രവേശിപ്പിക്കണമെങ്കിൽ യൂ ടേണിൽ സഞ്ചരിക്കണം. തിരിവിൽ മറുവശം കാണാൻ കഴിയാത്തവിധം വ്യാപാര സ്ഥാപനങ്ങളാണുള്ളത്. മിക്കപ്പോഴും വാഹനം മുന്നോട്ടു തിരിച്ചശേഷം എതിരെ വരുന്ന വാഹനത്തിനു മുന്നിലകപ്പെട്ട്…
Read Moreകാസ്റ്റിംഗ് കൗച്ചുകാരെ ബഹിഷ്കരിക്കാൻ ധൈര്യമുണ്ടോ? പൃഥ്വിരാജിനേയും പാർവതിയേയും വെല്ലുവിളിച്ച് ശോഭ
പാലക്കാട്; നടീനടന്മാരായ പൃഥ്വിരാജിനേയും പാർവതിയേയും സംവിധായകൻ കമലിനേയും വെല്ലുവിളിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. മലയാള സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മീഷന്റെ കണ്ടെത്തലുകൾ അടങ്ങുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്ക് നൽകി ദിവസങ്ങളായിട്ടും സിനിമ മേഖലയിൽ നിന്ന് പ്രതികരണമുണ്ടാകാത്തത് അന്പരപ്പിക്കുന്നുവെന്ന് ശോഭ ഫേസ്ബുക്കിൽ കുറിച്ചു. ലൈംഗികചൂഷണം ഉൾപ്പെടെ ഒട്ടേറെ പീഡനം അനുഭവിക്കേണ്ടി വരുന്നുവെന്ന് അഭിനേതാക്കളായ സ്ത്രീകൾ മൊഴി നൽകിയെന്ന് കമ്മീഷൻ റിപ്പോർട്ടിലുണ്ട്. പൗരത്വ പ്രശ്നത്തിൽ തെരുവിലിറങ്ങി സമരം ചെയ്യുകയും സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തുകയും ചെയ്ത പൃഥ്വിരാജ്, പാർവതി, കമൽ എന്നിവരുടെയൊന്നും സാമൂഹിക പ്രതിബദ്ധത സ്വന്തം സഹപ്രവർത്തകരുടെ ആത്മാഭിമാനത്തിന്റെ കാര്യത്തിൽ കാണുന്നില്ലെന്ന് ശോഭ വിമർശിച്ചു. കമ്മീഷൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളെക്കുറിച്ച് സർക്കാരിനോട് ചോദിക്കാനോ സ്ത്രീകളുടെ മാനത്തിന് വില കൽപിക്കാത്ത കാസ്റ്റിംഗ് കൗച്ചുകാരെ എന്നെന്നേക്കുമായി ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിക്കാനോ ഇവർ…
Read Moreആരോട് പറയാനാ; വട്ടപ്പള്ളത്തുകാർ വീട്ടിലെത്താൻ വാഹനം റെയിൽവേ ട്രാക്കിനപ്പുറത്ത് വയ്ക്കണം
പറളി: ഒരുകാലത്ത് റെയിൽവേ സ്റ്റേഷനുണ്ടായിരുന്ന ഒരു പ്രദേശം പിന്നീട് റെയിൽവേ ട്രാക്കുകൾ മാത്രമായതോടെ പ്രദേശത്തുകാരുടെ വാഹനങ്ങൾ പടിക്കു പുറത്തായി. കുളപ്പുള്ളി സംസ്ഥാനപാതയിലെ തേനൂർ വട്ടപ്പള്ളത്തുക്കാർക്കാണ് സ്വന്തംവാഹനങ്ങൾ റെയിൽവേ ട്രാക്കിനപ്പുറം വയ്ക്കാൻ വിധി. തേനൂർ വട്ടപ്പള്ളത്തിൽ ഏകദേശം നൂറിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. പതിറ്റാണ്ടുകൾക്കു മുന്പ് പറളി അങ്ങാടിയും റെയിൽവേ സ്റ്റേഷനും വില്ലേജോഫീസുമെല്ലാം പ്രവർത്തിച്ചിരുന്നത് തേനൂരായിരുന്നു. 1984ൽ റെയിൽവേ ട്രാക്ക് ഡബിൾലൈനായതോടെ വില്ലേജോഫീസും റെയിൽവേ സ്റ്റേഷനും സ്ഥാനംമാറി. വില്ലേജോഫീസ് ഇന്നത്തെ പഴയ പോസ്റ്റ് സ്റ്റോപ്പിലേക്കും റെയിൽവേ സ്റ്റേഷൻ പറളി കടവത്തേക്കും മാറി. അന്ന് പറളി അങ്ങാടിയായിരുന്ന തേനൂരിന്റെ പ്രതാപം ഡബിൾലൈൻ വന്നതോടെ മാറി. ഇന്നത്തെ ചന്തപ്പുരയാണ് ഇപ്പോൾ പറളി സെന്റർ. ഡബിൾലൈൻ വന്നതോടെ പണ്ട് വീടുകൾ കുറവായിരുന്ന ഭാഗത്തിനിപ്പുറം റെയിൽവേ ലൈൻ മാറ്റി സ്ഥാപിച്ചു. ഇതോടെ വീടുകൾ ട്രാക്കിനപ്പുറമായി. അന്നുകാലത്ത് ഇതുവഴിയായി ഇന്നത്തെ വട്ടപ്പള്ളം വഴിയായിരുന്ന കാൽനടയായി മറ്റു ജില്ലകളിലേക്ക്…
Read Moreപുതുനഗരം-കിണാശേരി റോഡ് തകർന്നു; വാഹനസഞ്ചാരം അപകടഭീഷണിയിൽ; വാഴ നട്ട് പ്രതിഷേധം അറിയിച്ച് നാട്ടുകാർ
പുതുനഗരം: തകർന്ന പുതുനഗരം-കിണാശേരി പാതവഴി വാഹനസഞ്ചാരം അപകടഭീഷണയിൽ. പത്തുവർഷം മുന്പാണ് ഈ പാതയിൽ സംരക്ഷണ ജോലികൾ ചെയ്തിരിക്കുന്നത്. പെരുവെന്പ്, അപ്പളം, കനാൽപ്പാലം, തണ്ണീർപ്പന്തൽ ഉൾപ്പെടെ സ്ഥലങ്ങളിൽ റോഡിലുടനീളം ഗർത്തങ്ങാണ്.2018, 2019 വർഷങ്ങളിൽ ഉണ്ടായ പ്രളയത്തിൽ പല സ്ഥലങ്ങളിലും ടാറിംഗ് ഒഴുകിപോയി മെറ്റൽ ഇളകിയ നിലയിലാണ്. ഇതിനാൽ വാഹനങ്ങൾ റോഡിൽ വലതുഭാഗത്തുകൂടി സഞ്ചരിക്കേണ്ടി സ്ഥിതിയായതോടെ അപകടം പതിവാണ്. ജില്ലയിൽ പഞ്ചായത്ത് റോഡുകൾ വരെ പുനർനിർമാണം നടന്നു വരികയാണ്. എന്നാൽ കൊല്ലങ്കോട്, ഉൗട്ടറ, വടവന്നൂർ, കരിപ്പോട്, പുതുനഗരം ഭാഗത്തുനിന്നും നൂറുകണക്കിനു വാഹനങ്ങൾ ജില്ലാ ആസ്ഥാനത്തേക്ക് ഇടതടവില്ലാതെ സഞ്ചരിക്കുന്ന പ്രധാന വഴിയാണിത്. സ്വകാര്യ ബസുമായി ബൈക്ക് കൂട്ടിയിടിച്ച് സബ് ഇൻസ്പെക്ടർ മരിച്ചതുൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇവിടെയുണ്ടായിട്ടുള്ളത്. അത്യാസന്ന നിലയിൽ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗർത്തത്തിൽ ഇടിച്ചിറങ്ങി വാഹനം അപകടത്തിൽപ്പെട്ടിരുന്നു. റോഡിന്റെ തകർച്ചമൂലം മൂന്നുകിലോമീറ്റർ അകലെയുള്ള കൊടുവായൂർ വഴിയാണ് ജില്ലാ ആസ്ഥാനത്തേക്ക് സഞ്ചാരം.…
Read Moreകുടിവെള്ളവിതരണം പുതിയ പൈപ്പിലേക്ക് മാറ്റുന്ന നടപടി വൈകുന്നു; മണ്ണാർകാട് പത്തിടങ്ങളിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
മണ്ണാർക്കാട്: കുടിവെള്ളവിതരണം പുതിയ പൈപ്പിലേക്ക് മാറ്റുന്നതിന് നടപടികൾ വൈകുന്നതിനാൽ നവീകരിച്ച ദേശീയപാതയിൽ പത്തിടങ്ങളിൽ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു. ഇതുമൂലം ദേശീയപാതയുടെ തകർച്ചയ്ക്കു കാരണമാകുകയാണ് വാട്ടർ അതോറിറ്റിയുടെ പഴയ കുടിവെള്ള പൈപ്പുകൾ. കുന്തിപ്പുഴ മുതൽ നെല്ലിപ്പുഴവരെയുള്ള പാത നവീകരണം ഉൗരാളുങ്കൽ സൊസൈറ്റി പൂർത്തിയാക്കിയെങ്കിലും പൈപ്പ് മാറ്റൽ നടക്കാത്തതിനാൽ റോഡിന്റെ തകർച്ചയായിരിക്കും ഫലം. കുന്തിപ്പുഴ മുതൽ ആൽത്തറ വരെയുള്ള ഭാഗങ്ങൾക്കിടയിൽ പത്തോളം സ്ഥലങ്ങളിലാണ് കുടിവെള്ളപൈപ്പിന് ചോർച്ചയുള്ളത്. കുന്തിപ്പുഴ, കോടതിപ്പടി, ചന്തപ്പടി, ബസ് സ്റ്റാൻഡ് പരിസരം, പള്ളിപ്പടി കഐസ് ഇബി ഓഫീസ് പരിസരം, ആൽത്തറ എന്നിവിടങ്ങളിലെല്ലാം കുടിവെള്ളം ചോരുന്നുണ്ട്. ടാറിംഗ് പൂർത്തിയാക്കിയ റോഡിൽ വെള്ളം ചോരുന്നത് പാതയുടെ ബലക്ഷയത്തിന് കാരണമാകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. അവസാനഘട്ട ടാറിംഗ് പ്രവർത്തികൾ പൂർത്തിയാക്കാനുണ്ടെങ്കിലും തുടർച്ചയായുള്ള വെള്ളത്തിന്റെ ചോർച്ച നവീകരണത്തിന് ശേഷവും പാതയുടെ തകർച്ചയ്ക്ക് കാരണമാകാം. ഇതിന് ഉദാഹരണമെന്നോണ് പണി പൂർത്തിയാക്കിയ ആൽത്തറ കയറ്റത്തിൽ 12ന് രാത്രിയിൽ…
Read Moreകളിച്ചുകൊണ്ടിരുന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; മധ്യവയസൻ പോലീസ് പിടിയിൽ
ചാലക്കുടി: കളിച്ചുകൊണ്ടിരുന്ന എട്ടുവയസുകാരിയെ അവിടെനിന്നും എടുത്തുകൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.നായരങ്ങാടി ഉദനിപറന്പൻ ജംഗ്്ഷനിൽ കാക്കനാടൻ സുകുമാരൻ (രജനി – 40)നെയാണ് എസ്ഐ ബി.കെ.അരുണ് അറസ്റ്റുചെയ്തത്. കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കുന്പോഴാണ് കുട്ടിയെ കൊണ്ടുപോയി പീഡിപ്പിച്ചത്. തുടർന്ന് ബാലിക അമ്മയെ വിവരം അറിയിച്ചു. ഇവർ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. ഇയാൾ നേരത്തെ അടിപിടി കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.
Read Moreഎൻഎച്ച്എഐയുടെ അന്ത്യശാസനം; കുതിരാൻ തുരങ്ക നിർമാണം പത്തിനകം തുടങ്ങിയില്ലെങ്കിൽ കരിമ്പട്ടികയിൽ പെടുത്തും
തൃശൂർ: കുതിരാൻ തുരങ്ക നിർമാണ പ്രവർത്തികൾ പത്തിനകം പുനരാരംഭിക്കാൻ കരാർ കന്പനിക്ക് ദേശീയപാത അതോറിറ്റിയുടെ അന്ത്യശാസനം. ഇല്ലെങ്കിൽ കരാർ കന്പനിയെ കരിന്പട്ടികയിൽപ്പെടുത്തുമെന്ന് മുന്നറിയിപ്പ്. എന്നാൽ നേരത്തെയുള്ള ബാധ്യതകൾ തീർക്കാതെ നിർമാണപ്രവർത്തികൾ മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന നിലപാടിലാണ് കരാർ കന്പനി. പതിനാല് മാസം മുന്പാണ് സാന്പത്തിക ബാധ്യതയെ തുടർന്ന് നിർമാണ പ്രവർത്തികൾ നിർത്തിവച്ചത്. പ്രളയത്തെതുടർന്നുണ്ടായ മണ്ണിടിച്ചിലും തുരങ്ക നിർമാണ പ്രവർത്തികൾക്ക തിരിച്ചടിയായി. തുരങ്കനിർമാണത്തിനായി കൂടുതൽ വനഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പട്ട സാങ്കേതിക പ്രശനങ്ങളും ബാധിച്ചു. 2016 മേയ് 13 നാണ് തുരങ്ക നിർമാണ പ്രവർത്തികൾ ആരംഭിച്ചത്. 910 കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരുന്നത്. ദേശീപാത നിർമാണ കന്പനി ഹൈദരാബാദിലെ പ്രഗതി ഗ്രൂപ്പിനാണ് തുരങ്ക നിർമാണത്തിന്റ ഉപകരാർ നൽകിയത്. ആദ്യതുരങ്കത്തിന്റെ തൊണ്ണൂറ് ശതമാനം പണി പൂർത്തിയായെങ്കിലും സാന്പത്തിക ബാധ്യതയെ തുടർന്ന് നിർമാണ പ്രവർത്തികൾ തടസപ്പെട്ടു. ബാങ്കുകളുടെ കണ്സോർഷ്യം കരാർ കന്പനിക്ക് വായ്പ നൽകുന്നത്…
Read Moreപാർക്ക് ചെയ്ത സ്കൂട്ടറിലെ പണമടങ്ങിയ ബാഗ് മോഷണം പോയി; കള്ളനെ തേടിയിറങ്ങിയ പോലീസിന് കിട്ടിയത് പോലീസ് കള്ളനെ; ചീറ്റൂരിനെ ഞെട്ടിച്ച സംഭവകഥയിങ്ങനെ
ചിറ്റൂർ: അണിക്കോട്ടിൽ സ്കൂട്ടറിൽ തൂക്കിയിരുന്ന പണമടങ്ങിയ ബാഗ് കവർച്ച ചെയ്ത കേസ്സിൽ പുതുനഗരം സ്വദേശിയായ പോലീസുകാരനുൾപ്പെടെ രണ്ടു പേരെ മിന്നൽവേഗത്തിൽ ചിറ്റൂർ പോലീസ് അറസ്റ്റ് ചെയ്ത്,ഹേമാംബികാ നഗർ സ്റ്റേഷൻ സി.പി.ഒ.മുഹമ്മദ് ബുസരി,ചിറ്റുർ തറക്കളം സി.പ്രദീഷ് എന്നിവരാണ് എന്നിവരാണ് പിടിയിലാത്. കവർച്ച നടത്തിയ സംഘത്തിലുണ്ടായിരുന്ന ഇടുക്കി സ്വദേശിവിനു വേണ്ടി പോലീസ് തിരച്ചിൽ തുടങ്ങും . മേട്ടുപ്പാളയം സ്വദേശിജയന്റെ ഭാര്യ സിന്ധുവാണ് പോലീസിൽ പരാതി നൽകിയത്. ബാഗിൽ പതിനായി രം രൂപ ഉണ്ടായിരുന്നതായും സിന്ധു പരാതിയിൽ സുചിപ്പിച്ചിട്ടുണ്ട്്. ഇന്നലെ ഉച്ചക്ക് രണ്ടിനാണ് അണിക്കോട്ടിൽ വെച്ച് നാടകീയ രംഗങ്ങൾ നടന്നത്.സിന്ധു സ്ക്കൂട്ടർ റോഡിൽ നിർത്തി സമീപത്തു തന്നെയുള്ള ഇളനീർ കുടിക്കാൻ പോയി. ഇളനീരിനു പണം കൊടുക്കാൻ സ്കൂട്ടറിനടുത്ത് ചെന്നപ്പോൾ ബാഗ് നഷ്ടപ്പെട്ടിരുന്നു. ഈ സമയത്ത് സമീപത്തു നിന്നിരുന്ന ജിപ്പ് പോയിരുന്നു. ഈ വിവരവും സിന്ധു പോലീസിനെ അറിയിച്ചു. എസ്ഐ കെ.വി സുധീഷ്…
Read More