പാലക്കാട്: മാലിന്യസംസ്കരണത്തിലൂടെ പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിന് ഓരോ മാസവും വരുമാനം ലഭിക്കുന്നത് ഒരു ലക്ഷത്തിലധികം രൂപ. കച്ചവട സ്ഥാപനങ്ങൾ, കടകൾ, കല്യാണമണ്ഡപങ്ങൾ, പൊതു ഹാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്ന ജൈവമാലിന്യങ്ങൾ ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന സംസ്കരണ പ്ലാന്റിലെത്തിച്ച് ജൈവവളമാക്കി മാറ്റുകയാണ്. ദിവസേന 500 ലധികം കിലോ ജൈവമാലിന്യം പുതുപ്പരിയാരത്തെ പ്ലാന്റ് ജീവനക്കാരുടെ നേതൃത്വത്തിലാണ് ശേഖരിച്ചു പോരുന്നത്. പ്ലാന്റിൽ എത്തിക്കുന്ന ജൈവമാലിന്യം ഇനാക്കുലവും ചകിരിച്ചോറും ചേർത്ത് വളമാക്കി കൃഷിഭവൻ മുഖേന കിലോയ്ക്ക് 15 രൂപ നിരക്കിലാണ് വിൽപ്പന നടത്തുന്നത്.മുണ്ടൂർ ഐ.ആർ.ടി.സിയുടെ സഹകരണത്തോടെയാണ് പുതുപരിയാരം ഗ്രാമപഞ്ചായത്തിൽ മാലിന്യസംസ്കരണം നടപ്പാക്കുന്നത്. ഹോട്ടൽ, കടകൾ, സ്ഥാപന ഉടമകളിൽ നിന്ന് യൂസർ ഫീ വാങ്ങുന്നുണ്ട്. ഈ ഇനത്തിൽ മാത്രം 18,000 രൂപയോളം ഓരോ മാസവും ലഭിക്കുന്നുണ്ട്. 5, 10, 20, 50 കിലോഗ്രാം വീതമുള്ള ചാക്കുകളിൽ സമൃദ്ധി എന്ന പേരിലുള്ള ജൈവവളം ലഭിക്കും. ഗ്രാമപഞ്ചായത്തിലെ…
Read MoreCategory: Palakkad
രണ്ട് ദിവസങ്ങളിലായി നടക്കുന്ന കൊടുവായൂർ ഒന്നാം തേർ രഥോത്സവം; നാളെ തുടങ്ങും
കൊടുവായുർ: രണ്ട് ദിവസങ്ങളിലായി നടക്കുന്ന കേരളപുരം അഗ്രഹാരം ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ രഥമഹോത്സവത്തിന് നാളെ തുടക്കമാവും. ജില്ലയിൽ പ്രധാന ഉത്സവങ്ങളിലെന്നായതിനാൽ സമീപ ജില്ലകളിൽ നിന്നും കൊയന്പത്തൂരിൽ് നിന്നുമായി ക്ഷേത്ര ദർനത്തിനായി ആയിരങ്ങൾ എത്തും.ഈ ക്ഷേത്ര ഐതിഹ്യത്തെപ്പറ്റി വർഷങ്ങൾക്ക് മുൻപ് എണ്പത്കാരിയായ ലക്ഷ്മി അമ്മ ദക്ഷിണകാശിയിൽ നിന്നും ശിവലിംഗ വിഗ്രഹങ്ങൾ കൊണ്ട് വന്ന് കൊടുവായൂർ,കൊല്ലങ്കോട്,കൽപ്പാത്തി അഗ്രഹാരങ്ങളിൽ ആചാരാനുഷ്ഠാനങ്ങളേടെ പ്രതിഷ്ടിച്ചു. ചിതംബര ക്ഷേത്ര വാസ്തു പ്രകാരമാണ് കൊടുവായൂർ കേരളപുരത്ത് അസ്തമയ സൂര്യനെ അഭിമുഖമായി പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ക്ഷേത്രാങ്കണത്തിലുള്ള ബോധി വൃക്ഷമാണെന്ന സങ്കൽപ്പത്തിലാണ് ജനം തൊഴുതുവരുന്നത്. ഈ വൃക്ഷത്തിന് ബ്രന്മാവ്,വിഷ്ണു,മഹേശ്വരൻ എന്നിവരുടെ സ്പർശനം ഉണ്ടെന്നതാണ് വിശ്വാസികളുടെ സങ്കൽപ്പം. അന്പലത്തിന് വടക്കു ഭാഗത്ത് നിന്നുള്ള ക്ഷേത്ര കുളത്തിലാണ് കുളത്തേരിൽ ദേവ·ാരെ എഴുന്നേള്ളിപ്പിക്കുന്നത്.ദർശനത്തിന് പുലർച്ച സമയത്ത് ഭക്തജനങ്ങൾ ക്ഷേത്രാങ്കണത്തിൽ എത്താറുണ്ട്.നാളെ ഉച്ചയ്ക്ക് 2നാണ് ഓന്നാം ദിന തേർ ഗ്രാമ പ്രദിക്ഷണം.
Read Moreപണിമുടക്ക് ദിനം അപ്പായിയ്ക്ക് അഭയമായി നെന്മാറയിലെ കാക്കി മനസുകൾ
നെന്മാറ: വഴിയാത്രക്കാരും, വിദ്യാർഥികളും ഉൾപ്പെടെ ഭയത്തോടെ നോക്കി കണ്ടിരുന്ന അപ്പായിയെ ജീവിതത്തിലേക്ക് തിരിച്ചുപിടിച്ച് നെന്മാറ പോലീസ്. നെന്മാറ ടൗണിലും പരിസര പ്രദേശങ്ങളിലുമായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന നാൽപ്പത്തിയഞ്ചുകാരനെയാണ് നെന്മാറ പോലീസിന്റെ നേതൃത്വത്തിൽ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിച്ചത്. വർഷങ്ങൾക്ക് മുന്പ് നെന്മാറ ടൗണിലെ ടാക്സി ജീപ്പ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അപ്പായി മാനസിക വൈകല്യത്തെ തുടർന്ന് ഒറ്റപ്പെട്ട് പാതവക്കിൽ താമസിച്ചു വരുകയായിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങളും, നീണ്ടു വളർന്ന മുടികളുമായി പാതയിലൂടെ നടക്കുന്പോൾ മിക്കവരും ഭയത്തോടെയാണ് ഇദ്ദേഹത്തെ കണ്ടിരുന്നത്. പണി മുടക്ക് ദിവസമായ ബുധനാഴ്ച കാലത്ത് തന്നെ സിഐ ദീപകുമാറിന്റെ നേതൃത്വത്തിൽ അപ്പായിയെ കുളിപ്പിച്ച്, മുടിവെട്ടി പുതുവസ്ത്രങ്ങൾ ധരിപ്പിച്ചു. കുടുംബക്കാരും തന്നെ സംരക്ഷണയില്ലാതായതോടെ പോലീസിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ച് തൃശൂരിലെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് അപ്പായിയെ മാറ്റി. ഇതിനു മുന്പും നെന്മാറ പോലീസിന്റെ നേതൃത്വത്തിൽ രണ്ടുപേരെ ഈ രീതിയിൽ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.…
Read Moreസുരക്ഷക്ക് പ്രാധാന്യം നൽകി ട്രാൻസ്ഫോർമറുകൾക്ക് ചുറ്റും കന്പിവേലി കെട്ടി സംരക്ഷിക്കും; അഭിനന്ദിച്ച് ജനങ്ങളും
വടക്കഞ്ചേരി: ട്രാൻസ്ഫോർമറുകൾക്ക് ചുറ്റും കന്പിവേലി കെട്ടി സംരക്ഷിക്കുന്ന കെഎസ്ഇബി യുടെ പ്രവൃത്തികൾ ഏറെ ശ്ലാഘനീയമാണെന്ന് വൈദ്യുതി ഉപഭോക്താക്കൾ. പലയിടത്തും അപകടകരമായ നിലയിലാണ് ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചിരുന്നത്. പലപ്പോഴും ഇത് വലിയ അപകടങ്ങൾക്കും വഴിവെക്കാറുണ്ട്. ആൾ സഞ്ചാരമുള്ള സ്ഥലങ്ങളിലേയും സ്കൂളുകൾ, ആരാധനാലയങ്ങൾ മറ്റു ജന തിരക്കുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസ്ഫോർമറുകൾക്കു ചുറ്റുമാണ് ഇപ്പോൾ മുൻഗണന നൽകി തറ കെട്ടി അതിനു മുകളിൽ കനത്തിലും ഉറപ്പേറിയതുമായ ഇരുന്പ് വേലി സ്ഥാപിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. വൈകാതെ തന്നെ എല്ലാ ട്രാൻസ്ഫോർമറുകൾക്കു ചുറ്റും ഇത്തരം വേലി സ്ഥാപിക്കുമെന്നും കഐസ്ഇബി അധികൃതർ അറിയിച്ചു. പാലക്കാട് സർക്കിൾ ഓഫീസിലാണ് ഇതിനുള്ള ടെൻഡർ നടപടികൾ നടത്തുന്നത്. പിന്നീട് അളവ് എടുത്താണ് ചുറ്റുവേലി നിർമ്മിക്കുന്നത്. സംസ്ഥാനത്ത് എല്ലായിടത്തും തന്നെ ഈ പ്രവൃത്തി നടന്നു വരികയാണ്. വലിയ പണ ചെലവുള്ള പ്രവൃത്തിയാണെങ്കിലും സുരക്ഷക്ക് പ്രാധാന്യം നൽകി ചെയ്യുന്ന വേലി നിർമ്മാണത്തെ ഏറെ…
Read Moreപോത്തുണ്ടി-നെല്ലിയാന്പതി റോഡ് സർവേ വനംവകുപ്പ് തടഞ്ഞു; തടയാനുണ്ടായ കാരണത്തെക്കുറിച്ച് റേഞ്ച് ഓഫീസർ പറയുന്നതിങ്ങനെ
നെല്ലിയാന്പതി: നൂറുകോടി രൂപയിലധികം മുടക്കി നവീകരിക്കാൻ പദ്ധതിയിട്ട പോത്തുണ്ടി-നെല്ലിയാന്പതി റോഡിന്റെ സർവേ നടപടികൾ വനംവകുപ്പ് തടഞ്ഞു. ഏപ്രിലിൽ ലോകബാങ്ക് പ്രതിനിധികൾ റോഡ് സന്ദർശിച്ചശേഷം അടിയന്തര പ്രാധാന്യം നല്കി ആദ്യഘട്ടമായി സർവേ നടപടി തുടങ്ങിയിരുന്നു.ജോലി ഏറ്റെടുത്തിരുന്ന ലൂയിസ് ബർഗർ എന്ന കന്പനി അധികൃതർ സർവേ ഉപകരണങ്ങളുമായി പോത്തുണ്ടിയിൽ എത്തിയപ്പോഴാണ് വനം ഉദ്യോഗസ്ഥർ ചോദ്യംചെയ്തത്. പദ്ധതി സംബന്ധിച്ച വ്യക്തമായ വിവരങ്ങളും അനുവാദവും ആവശ്യപ്പെട്ടാണ് തടഞ്ഞതെന്ന് നെല്ലിയാന്പതി റേഞ്ച് ഓഫിസർ പറഞ്ഞു. എന്നാൽ സർവേ നടത്തുന്നത് പദ്ധതിക്ക് ആവശ്യമായി വരാവുന്ന തുക നിശ്ചയിക്കാനാണെന്ന് അധികൃതർ പറഞ്ഞു. ഏപ്രിൽ 26ന് ലോക ബാങ്ക് എൻജിനീയർ മൈക്കേൽ നൊഗ്യൂസും സംഘവും നേരിട്ടെത്തി പരിശോധിച്ചതോടെ റോഡിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ടിരുന്നു. പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തുള്ള പരിഗണനാ പട്ടികയിൽ 55-ാം സ്ഥാനത്തായിരുന്ന നെല്ലിയാന്പതി റോഡിന്റെ സ്ഥാനം ഇതോടെ അന്പത്തെട്ടായിരുന്നു. റോഡ് നവീകരണവും അനുബന്ധ പ്രവൃത്തികൾക്കുമായി 100 കോടിയിലധികം രൂപയുടെ…
Read Moreകേരളത്തിന് കുളിരില്ല; അന്തരീക്ഷ താപനില കൂടുന്നു; ശീതകാല പച്ചക്കറി വിളവു കുറയുന്നു
കല്ലടിക്കോട്: മലയാളികളുടെ രാത്രികളും പുലരികളും കുളിരുകോരുമായിരുന്ന ദിനങ്ങൾ ഓർമയാകുന്പോൾ നാട്ടിൻപുറങ്ങളിൽ അടുത്തകാലത്തായി വ്യാപകമായി കൃഷിചെയ്യുന്ന ശീതകാല പച്ചക്കറികൾക്ക് തിരിച്ചടി. മഞ്ഞുപെയ്യുന്ന ധനുമാസം അവസാനിക്കാറായിട്ടും ഓരോദിനവും അന്തരീക്ഷ താപനില കൂടുകയല്ലാതെ ഒട്ടും കുറയുന്നില്ല. ഏറ്റവും കൂടുതൽ തണുപ്പുണ്ടാകുന്ന ധനുമാസത്തിലെ തിരുവാതിര നാളിന്റെ തൊട്ടു തലേദിവസങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്നത് കേരളത്തിലാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഒറ്റ ദിവസംപോലും തണുപ്പുണ്ടായിട്ടില്ല. ഇത് ശീതകാല പച്ചക്കറികൾക്ക് വലിയ തിരിച്ചടിയായി. തച്ചന്പാറ പഞ്ചായത്തിൽ അടുക്കളത്തോട്ടം കൃഷിയിൽ ശീതകാല പച്ചക്കറികൾ വ്യാപകമായി കൃഷി ചെയ്യാറുണ്ട്. കാബേജ്, കോളിഫ്ളവർ എന്നിവയാണ് കൂടുതലും കൃഷി ചെയ്യുക. കാരറ്റ്, ബീറ്റ് റൂട്ട്, കാപ്സിക്കം എന്നിവയും നവംബർ മുതൽ ഫെബ്രുവരി വരെയുള്ള സമയങ്ങളിൽ മിക്ക അടുക്കളത്തോട്ടങ്ങളിലും കൃഷിചെയ്യും. ഡിസംബർ, ജനുവരി മാസങ്ങളിലെ തണുപ്പിനെ ആശ്രയിച്ചാണ് കൃഷി ചെയ്യുക. ഒക്ടോബർ അവസാനത്തോടെ തൈകൾ നട്ട് ഡിസംബർ, ജനുവരി മാസങ്ങളിലാണ്…
Read Moreബ്രാഞ്ച് കനാലിൽ മാലിന്യം അടിഞ്ഞ് കവിഞ്ഞ് ഒഴുകി ജലം പാഴാവുന്നു; വെള്ളം കുത്തിയൊഴുകുന്നതുമൂലം റോഡ് തകരുന്നതായി യാത്രക്കാർ
കൊല്ലങ്കോട്: വടവന്നൂരിൽ ബ്രാഞ്ച് കനാലിൽ മാലിന്യം അടഞ്ഞ് വെള്ളം കവിഞ്ഞ് റോഡിലൊഴുകി പാഴാവുന്നതിന് ഉടൻപരിഹാരം ഉണ്ടാവണമെന്നതാണ് കർഷകരുടെ ആവശ്യം.കഴിഞ്ഞ ഒരാഴ്ചയായി റോഡിൽ വെള്ളം ഒഴുകുന്നതിനാൽ പായൽ ഉണ്ടായി. ഇരുചക്രവാഹന ങ്ങൾ സഞ്ചരിക്കുന്പോൾ വഴുതലുണ്ടാവുന്നുണ്ട്. സ്ഥലപരിചയമില്ലാത്തവർ ബൈക്കിലെത്തി വെള്ളക്കെട്ടിൽ വഴുതി വീണ അപകടവും വെറെ.റോഡരികിൽ കുടിവെള്ള പൈപ്പിട്ട സ്ഥലത്ത് കുത്തിയൊഴുകിയ വെള്ളം കാരണം മണ്ണൊലിപ്പും ഉണ്ടായിട്ടുണ്ട്്.ബ്രാഞ്ച് കനാൽ അടഞ്ഞതിനാൽ നെൽകൃഷിക്ക് വെള്ളം എത്താതെ വരണ്ടു തുടങ്ങിയിട്ടുണ്ട്്. വെള്ളം റോഡിലൊഴുകി പാഴാവുന്ന വിവരം ബന്ധപ്പെട്ട ജലസേചന വകുപ്പിന് അറിയിച്ചിട്ടും വെള്ളം ഇതുവരേയും നിർത്തിയിട്ടില്ലെന്നും ആരോപണമുയണ്ട്. അഞ്ച് സ്വകാര്യ ബസ്സുകളും കൂടാതെ നിരവധി ഇതര വാഹനങ്ങളും സഞ്ചരിക്കുന്ന പാതയാണ് അനുദിനം നശിച്ചു വരികയാണ്. ഉടൻ തകർച്ചയിലുള്ള പാത പുനർനിർമ്മിച്ചില്ലെങ്കിൽ വാഹന സഞ്ചാരം അപകട ഭീഷണിയിലാവുമെന്നതാണ് യാത്രക്കാരുടെ ആശങ്ക.വണ്ടിത്താവളത്തു നിന്നും കൊല്ലങ്കോട്ടിലേക്ക് ദൂരക്കുറവുള്ള വഴിയെന്നതിനാൽ ഇതു വഴിയാണ് വാഹനസഞ്ചാരം കൂടുതലുള്ളത്.
Read Moreപാഴ്ചെടികൾ വളർന്ന് പന്തലിച്ച് പുഴ കനാലായി മാറുന്ന കാഴ്ച; പാഴ്ചെടികൾ വെട്ടിമാറ്റാൻ അടിയന്തിര നടപടി വേണമെന്ന് നാട്ടുകാർ
മുതലമട: ആനമാറി പുഴപ്പാലത്തിനു താഴെ ഇരുവശത്തും കാട് പോലെ പാഴ്ചെടികൾ വളർന്നു പന്തലിച്ചത് ജലഗതാതം കനാലിനു സമാനമായി ചുരുങ്ങി. മഴ ചാറിയാൽ പുഴ കരവിഞ്ഞൊഴുകുന്നതും പതിവാണ്. ഇതിനു സമീപത്തായി തടയണയുമുണ്ട്്. ഈ സ്ഥലത്താണ് സമിപ വാസികളായ അന്പതോളം കുടുംബങ്ങളിലുള്ളവർ കുളിക്കുന്നതും വസ്ത്ര ശുചീകരണം നടത്തുന്നതും. ഈ സ്ഥലത്തെ പാഴ്ചെടികൾക്കിടയിൽ പന്നി കൂട്ടമാണ് തന്പടിച്ചിരിക്കുന്നത്. പകൽ സമയത്തു പോലും പന്നികൾ തടയണ ഭാഗത്തേക്ക് വരുന്നത് കുളിക്കാനെത്തുന്നവർക്ക് അപകട ഭീഷണിയായിരിക്കുകയാണ്.പല തവണ ചെടികളിൽ ഒളിക്കുന്ന പന്നി കുളിക്കടവിലുള്ളവരെ അക്രമണത്തിനു തുനിഞ്ഞിട്ടുണ്ടു. പന്നിയെ പേടിച്ച് പുഴയ്ക്കരയിലുട ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വയലുകളിൽ വീണു പരിക്കേറ്റ വരുമുണ്ട്്. പന്നി തുരത്തിയതിയ പനയിൽ കയറിയും യുവാവ് രക്ഷപ്പെട്ട സംഭവം നടന്നിട്ടുണ്ട്. ഇവിടെ നിന്നും നൂറു മീറ്റർ അകലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലെത്തിയ പന്നി സമീപവാസിയ ഷാഹുൽ ഹമീദ് (60) നെ കുത്തിയെറിഞ്ഞതിൽ തലയ്ക്ക് ഗുരുതരമായി…
Read Moreരണ്ടാം കൃഷിയിറക്കിയ നെന്മാറ പാടശേഖരങ്ങളിൽ പട്ടാളപുഴു ശല്യം; കർഷകർ ആശങ്കയിൽ
നെന്മാറ: രണ്ടാം വിളകൃഷിയിറക്കിയ നടീൽ കഴിഞ്ഞ പാടശേഖരങ്ങളിലാണ് നെൽച്ചെടികളിൽ പട്ടാള പുഴു എന്ന പച്ച നിറത്തിലുള്ള പുഴുക്കൾ വന്നുതുടങ്ങിയത്.ഇവ ഇലകളിൽ വന്ന് മുട്ടയിടുകയും കൂടുകൂട്ടുകയും തളിരിലകൾ തിന്നു നശിപ്പിക്കുകയും ചെയ്യുന്നു. പട്ടാള പുഴു വന്ന പാടശേഖരങ്ങളിൽ നെൽച്ചെടികളുടെ ഇലകൾ തിന്നു നശിപ്പിക്കുന്നതാണ് കർഷകരെ ഏറെ ആശങ്കയിലാക്കിയത്.മണിക്കൂറുകൾക്കുള്ളിൽ നെൽച്ചെടികളെ തിന്നു കുറ്റിയാക്കുന്ന രീതി ആയതിനാലാണ് പട്ടാള പുഴുവെന്ന് കർഷകർ പേരിട്ടിരിയ്ക്കുന്നത്.35 ദിവസങ്ങൾക്ക് മുന്പ് നട്ടു കഴിഞ്ഞ പാടശേഖരങ്ങളിലാണ് പട്ടാള പുഴു വീണ്ടും കണ്ടുതുടങ്ങിയത്. 65 ദിവസം പിന്നിട്ട നെൽച്ചെടികളിൽ രണ്ടാം ഘട്ടം വളപ്രയോഗം നടത്താനിരിക്കെയാണ് ഇപ്പോൾ നെൽച്ചെടികൾ പട്ടാള പുഴു നശിപ്പിച്ചതായി വീണ്ടും കണ്ടുതുടങ്ങിയത്. ആഴ്ചകൾക്ക് മുന്പ് കീടനാശിനി തെളിച്ച് നിശേഷം പോയതുമായിരുന്നുവത്രെ.ഒന്നാം ഘട്ടം വളപ്രയോഗത്തിൽ നെൽച്ചെടികളിൽ തളിർ ഇലകൾ വളർന്നതിലാണ് വീണ്ടും പട്ടാള പുഴുക്കളെ കണ്ടു തുടങ്ങിയത്. ദിവസങ്ങൾക്കുള്ളിൽ മിക്ക ഭാഗങ്ങളിലേക്കും വീണ്ടും വ്യാപിക്കാൻ തുടങ്ങിയതോടെ കർഷകർ…
Read Moreകൃഷി ആവശ്യത്തിനായി വെള്ളം നിറഞ്ഞ മുട്ടിചിറ കുളത്തിൽ നിറയെ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ
ചിറ്റൂർ: കൃഷി ആവശ്യത്തിനു വേണ്ടി ഇടതു ബ്രാഞ്ച് കനാൽ വഴിനിറച്ച കുളത്തിൽ പൂർണതോതിൽ പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും കൊണ്ടു നിറഞ്ഞിരിക്കുകയാണ്. പാന്പും തവളയും,മീനുകളും കാണുമായിരുന്ന കുളങ്ങളിൽ നിന്നും വേറിട്ട കാഴ്ചയാണ് മുട്ടി ചിറകുളത്തിലുള്ളത്. ഈ കുളത്തിലെ വെള്ളം വയലുകളിലേക്ക് തുറന്നു വിട്ടാൽ ആദ്യം എത്തുന്നത് പ്ലാസ്റ്റിക്ക് മാലിന്യങ്ങളാണ്, നെൽപ്പാടങ്ങളിൽ കീട പ്രതിരോധ മരുന്നടിച്ച യന്ത്രങ്ങൾ കുളത്തിൽ ശുചീകരിക്കുന്നതിനാൽ ജലജീവികളും ഇല്ലാതായി.സമിപത്ത് വിവാഹം മറ്റു വിശേഷ പരിപാടികൾ നടന്നാൽ ഭക്ഷണ മാലിന്യം തള്ളുന്നത് കൃഷിക്ക് സംഭരിച്ച കുളത്തിലെ ജലത്തിലാണ്. സംസ്ഥാനത്തുടനീളം പ്ലാസ്റ്റിക്ക് നിരോധനം പടർന്ന് പിടിക്കുന്പോഴും ജലത്തിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് ബന്ധപ്പെട്ട ജലസേചനവകുപ്പ് അധികൃതർ കണ്ടില്ലെന്നു നടിക്കുന്നതിൽ കർഷക പ്രതിഷേധവും നിലവിലുണ്ട്.റോഡിൽ വാഹനം ഇടിച്ചു ചത്ത മൃഗാവശിഷ്ടങ്ങളും കോഴി മാലിന്യവും വരെ രാത്രിസമയങ്ങളിൽ ഇരുചക്രവാഹനങ്ങളിൽ കൊണ്ടു വന്നിടാറുണ്ട്. വയലുകളിൽ ഒഴുകിയെത്തിയ മാലിന്യം കാരണം പണി ചെയ്യുന്ന തൊഴിലാളികളുടെ…
Read More