പാലക്കാട്: കല്ലേക്കാട് എആർ ക്യാമ്പിലെ പോലീസുകാരനായ കുമാർ ജീവനൊടുക്കിയ കേസിൽ ഏഴ് പോലീസുകാർ കീഴടങ്ങി. എൻ. റഫീഖ്, എം. മുഹമ്മദ് ആസാദ്, എസ്. ശ്രീജിത്ത്, കെ. വൈശാഖ്, വി. ജയേഷ്, കെ.സി. മഹേഷ്, പ്രതാപൻ എന്നിവരാണ് കീഴടങ്ങിയത്. പാലക്കാട് ക്രൈംബ്രാഞ്ച് എസ്പിക്കു മുന്നിലാണ് തിങ്കളാഴ്ച രാവിലെ ഇവർ കീഴടങ്ങിയത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയിരുന്നു. പോലീസുകാര്‍ക്ക് ക്വര്‍ട്ടേഴ്സ് അനുവദിച്ചതില്‍ ചില ക്രമക്കേടുകള്‍ നടന്നതായും കുമാറിന്റെ സാധനങ്ങള്‍ സഹപ്രവര്‍ത്തകര്‍ അദ്ദേഹം അറിയാതെ മാറ്റിയതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുമാര്‍ ജാതീയമായ ആക്ഷേപത്തിന് ഇരയായെന്നും സഹപ്രവര്‍ത്തകരില്‍ മര്‍ദ്ദനമേറ്റെന്നും കുടുംബം ആരോപിച്ചിരുന്നു.
Read MoreCategory: Palakkad
കാട്ടാന സംഘം തേക്കുമുറിയിൽ തന്പടിച്ചു; രാത്രിയിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്നു; നാട്ടുകാർ ജീവഭയത്തിൽ
കൊല്ലങ്കോട്: എലവഞ്ചേരി തേക്കുമുറി ജനവാസ കേന്ദ്രത്തിനു സമീപം തന്പടിച്ചിരിക്കുന്ന ഒരു കുട്ടി ഉൾപ്പെട്ട നാലു കാട്ടാനകൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. രാത്രി സമയങ്ങളിൽ സമീപവാസികൾ ആനകളുടെ ചിന്നംവിളി കേട്ട്ഭീതിയിലാണ് കഴിയുന്നത്. ഇക്കഴിഞ്ഞ ദിവസം തേക്കുമുരിങ്ങക്ക് സമീപമുള്ള പോക്കമടയിൽ മുഹമ്മദ് നാസർ, എം. നാരായണൻ എന്നിവരുടെ വളപ്പിലെ തെങ്ങുകളും വൃക്ഷങ്ങളും പിഴുതെറിഞ്ഞു വ്യാപക നാശം വരുത്തിയിരുന്നു. കാവുങ്കൽ വീട്ടിൽ രാമദാസിന്റെ തെങ്ങുകളും മുറിച്ചെറിഞ്ഞു ഭീകരത സൃഷ്ടിച്ചിരുന്നു. തേക്കുമുറിക്കു സമീപത്തായി സൗരോർജ വേലി നിലവിലുണ്ടെങ്കിലും മുന്‍പ് ഈ കന്പിവേലിയേയും മരത്തടി ഉപയോഗിച്ച് നശിപ്പിച്ച് ജനവാസ മേഖലയിൽ എത്താറുണ്ട്. മലയോരവാസികൾ അറിയിക്കുന്ന സമയത്ത് വനപാലക സംഘം സ്ഥലത്തെത്തി ആനകളെ തുരത്തി വിടാറുണ്ടെങ്കിലും പോയവേഗതയിൽ തന്നെ രാത്രി സമയങ്ങളിൽ ആന തിരിച്ചെത്തുന്നുമുണ്ടു്. വന്യമൃഗങ്ങൾ കാർഷിക വിളകൾ നശിപ്പിച്ചാൽ വനം വകുപ്പ് ധനസഹായം നൽകുമെന്ന് അറിയിപ്പുണ്ടെങ്കിലും ഇതുവരെ ആർക്കും ഇത് ലഭിച്ചിട്ടില്ലെന്നത് കർഷകരെ കൂടുതൽ…
Read Moreകാലം തെറ്റിയെത്തിയ പേമാരിയിൽ കൊയ്യാറായ നെൽചെടികൾ നശിച്ചു; ആശങ്കയോടെ കർഷകർ
വണ്ടിത്താവളം: പട്ടഞ്ചേരി പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളിൽ ഇന്നലെ പെയ്ത ശക്തമായ മഴയിൽ കൊയ്യാറായ നെൽ ചെടികൾ തണ്ടു വീണു നിലന്പതിച്ചത് കർഷക ദുരിതം കൂട്ടി. വയലുകളിൽ വെള്ളം കയറി നിൽക്കുന്നതിനാൽ കൊയ്ത്തുയന്ത്രം വയലിറക്കണമെങ്കിൽ വെള്ളം പൂർണ്ണമായും ഉണങ്ങണം. എന്നാൽ നെൽച്ചെടി പൊട്ടിവീണ വയലുകളിൽ യന്ത്രകൊയ്ത്ത്് ഗുണമാവില്ലെന്നതാണ് കർഷകരുടെ ആവലാതി. പല കർഷകരും കൊയ്ത്തുയന്ത്രത്തിനു സമയം പറഞ്ഞുറപ്പിച്ച സമയത്താണ് അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തത്. ഇനി യന്ത്രം ഇറക്കിയാൽ പകുതി പോലും കൊയ്തെടുക്കാൻ കഴിയാതാവും. ഏക്കറിന് 25000 രൂപയോളം നെൽകൃഷിക്ക് ചിലവു വരുന്നുണ്ട്. ഇത്തവണ പ്രശ്നം ഉണ്ടാവാത്തതിനാൽ മതിയായ വിളവ് ലഭിച്ചതിൽ കർഷകർ മികച്ച പ്രതീക്ഷയിലുമായിരുന്നു. നെൽച്ചെടികൾ വീണ സ്ഥലത്ത് തൊഴിലാളികളെ കൊണ്ടു വേണം കൊയ്ത്തു നടത്താൻ. കഴിഞ്ഞ മൂന്നു നാലു വർഷമായിയന്ത്രക്കൊയ്ത്തു നടക്കുന്നതിനാൽ തൊഴിലാളികൾ അതിനു തുനിയുന്നില്ല. എന്നാൽ ചുരുക്കം തൊഴിലാളികൾ കൊയ്ത്തിനു വരാൻ സമ്മതിക്കുന്നുണ്ടെങ്കിലും…
Read Moreസ്വകാര്യ മില്ലുകളുടെ സംഭരണികൾ നിറഞ്ഞപ്പോൾ സപ്ലൈകോ നെല്ലുസംഭരണം തുടങ്ങി
വടക്കഞ്ചേരി: സ്വകാര്യമില്ലുകാരെല്ലാം പകുതിവിലയ്ക്ക് മതിയായ തോതിൽ നെല്ലു സംഭരിച്ചതിനു പിന്നാലെ വടക്കഞ്ചേരിയിൽ സപ്ലൈകോ നെല്ലുസംഭരണം ഇന്നലെമുതൽ തുടങ്ങി. സംഭരണം വൈകുന്നതിനെതിരേ കർഷകരും പാടശേഖരസമിതിയുമെല്ലാം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ ചർച്ച നീട്ടിക്കൊണ്ടുപോയി സ്വകാര്യമില്ലുകാർക്ക് തുച്ഛമായ വിലയ്ക്ക് നെല്ലു ശേഖരിക്കാൻ അവസരമൊരുക്കുന്ന സമീപനമാണ് അധികൃതർ സ്വീകരിച്ചത്. മില്ലുകാരുടെ സംഭരണികളെല്ലാം നിറഞ്ഞതോടെ ഇനി ശേഷിക്കുന്ന നെല്ലാകും സപ്ലൈകോ എടുക്കുക. നെല്ലു സൂക്ഷിച്ചുവയ്ക്കാൻ സൗകര്യങ്ങളില്ലാത്ത ചെറുകിട പാവപ്പെട്ട കർഷകരുടെ നെല്ലെല്ലാം നേരത്തെ സ്വകാര്യമില്ലുകളിലെത്തിയിരുന്നു. സപ്ലൈകോ കിലോയ്ക്ക് 26.95 രൂപയ്ക്ക് നെല്ലെടുക്കുന്പോൾ സ്വകാര്യമില്ലുകാർ നെല്ലെടുത്തിരുന്നത് 15 രൂപ മുതൽക്കാണ്. മോശം നെല്ല്, ഈർപ്പം കൂടുതൽ, വേയ്സ്റ്റ് കൂടുതൽ തുടങ്ങി നിരവധി പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് മില്ലുകാർ നെല്ലിനു വിലകുറയ്ക്കുക. ഏതെങ്കിലും വാഹനം വാടകയ്ക്ക് വിളിച്ചാകും നെല്ലുമില്ലിൽ എത്തിച്ചിട്ടുണ്ടാകുക. വിലകുറവാണെന്ന് കരുതി തിരിച്ചുകൊണ്ടുപോയാൽ നഷ്ടം പിന്നേയും ഉയരുമെന്ന് ഓർത്ത് കിട്ടിയ വിലയ്ക്ക് നെല്ലുവില്ക്കേണ്ട ഗതികേടിലാകും പാവപ്പെട്ട കർഷകർ.…
Read Moreആലോചനകൾ മാത്രം പോര, നടപടി വേണം; മണ്ണാർക്കാട് ബസ് സ്റ്റാൻഡിനു സമഗ്രനവീകരണം വേണമെന്ന ആവശ്യം ശക്തമാകുന്നു
മണ്ണാർക്കാട്: ആലപ്പുഴ ജില്ലയോളം വലിപ്പമുള്ള മണ്ണാർക്കാട് താലൂക്കിലെ നഗരസഭാ ബസ് സ്റ്റാൻഡിനു സമഗ്രനവീകരണം വേണമെന്ന ആവശ്യം ശക്തം. ദിനംപ്രതി നിരവധി ജനങ്ങളും ബസുകളും കയറിയിറങ്ങുന്ന സ്റ്റാൻഡാണിത്. നവീകരണത്തിനു കാലങ്ങളായി ആലോചന നടക്കുന്നുണ്ടെങ്കിലും നടപടി മാത്രം ഉണ്ടാകുന്നില്ല. നെല്ലിപ്പുഴ കേന്ദ്രമാക്കി പുതിയ ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. നെല്ലിപ്പുഴ കഐസ്ആർടിസി ഡിപ്പോയ്ക്കുസമീപം അനുയോജ്യമായ സ്ഥലംകണ്ടെത്തി ബസ് സ്റ്റാൻഡ് തുടങ്ങാം. കാഞ്ഞിരപ്പുഴ, തെങ്കര, അട്ടപ്പാടി, കാരാകുറിശി മേഖലകളിലേക്കുള്ള ബസുകൾ ഇവിടെനിന്നും തിരിച്ചുവിട്ടാൽ തിരക്ക് കുറയ്ക്കാനുമാകും. മണ്ണാർക്കാട് ബസ് സ്റ്റാൻഡിനു നിരവധിവർഷത്തെ പഴക്കമാണുള്ളത്. മണ്ണാർക്കാട് ബസ് സ്റ്റാൻഡിനു കാലോചിതമായ മാറ്റം വരുത്താൻ മണ്ണാർക്കാട് നഗരസഭയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മണ്ണാർക്കാട് ഗ്രാമപഞ്ചായത്തായിരുന്ന കാലത്ത് നിരവധി പോരായ്മകളുണ്ടായിരുന്നെങ്കിലും നഗരസഭയായതോടെ ഇതിനു മാറ്റമുണ്ടാകുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. ദേശീയപാത വികസനം നടക്കുന്ന സമയത്ത് കെടിഎം സ്കൂൾ പരിസരത്തെ കുടു ബിൽഡിംഗിലാണ് സ്വകാര്യ ബസ് സ്റ്റാൻഡ്…
Read Moreകോഴിഫാമുകളിലും വാഹന കടത്തിനിടേയും ചത്ത കോഴികളെ വെട്ടി വിൽപ്പന നടത്തുന്ന സംഘം വിലസുന്നു
ചിറ്റൂർ: കോഴിഫാമുകളിലും വാഹനങ്ങളിൽ കടത്തുന്നതിനിടെ ചത്ത കോഴികളെയും താലൂക്കിലെ ഹോട്ടലുകളിൽ വിൽപ്പന നടത്തുന്ന സംഘം വിലസുന്നു. ചത്ത കോഴികളെ പകുതി വിലയ്ക്കാണ് വിൽപ്പന നടത്തുന്നതത്രെ. കോഴി കടത്തുവാഹനങ്ങൾ പുലർച്ചെ നാലുമണിക്കു മുന്‍പു തന്നെ താലൂക്കിൽ എത്താറുണ്ട്. ജീവനുള്ള കോഴികളെ കോഴിക്കടകൾക്കു മുന്നിൽ ഇറക്കി കൊടുക്കും. ചത്ത കോഴികളെ തുച്ഛമായ പ്രതിഫലം നൽകിയാണ് ഇടനിലക്കാരായ കച്ചവടക്കാർ മൊത്തമായി വാങ്ങുന്നത്. എത്തിച്ചവയിൽ ചത്ത കോഴികളെ പുലർച്ചെ തന്നെ വെട്ടി മുൻകൂറായി പറഞ്ഞുവെച്ച ഹോട്ടലുകളിൽ പകുതി വിലക്ക് വിൽക്കും. ബാക്കിവരുന്ന ഇറച്ചി ശീതീകരണ യന്ത്രത്തിൽ സൂക്ഷിച്ച് മൂന്നാം ദിവസവും വിൽപ്പന നടത്താറുണ്ട്. പ്രഭാത വ്യായാമത്തിന് നടക്കുന്നവരാണ് ചത്ത കോഴികളെ കൈമാറുന്നത് നേരിൽ കാണുന്നത്. വളർത്തുനായകൾക്കും പന്നിഫാമിലേക്കുമാണ് ചത്ത കോഴികളെ ശേഖരിക്കുന്നതെന്നാണ് കോഴികച്ചവടക്കാരൻ വിശദീകരിക്കുന്നത്. ചത്തു ചീഞ്ഞ കോഴിയിറച്ചി ഹോട്ടലുകളിൽ ഭക്ഷിക്കുന്നവർ ഗുരുതരമായആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. പുലർച്ച സമയങ്ങളിൽ മാട്ടിറച്ചി എന്ന മട്ടിലാണ്…
Read Moreമീനാക്ഷിപുരത്ത് ആറംഗ ചീട്ടുകളി സംഘം പോലീസ് പിടിയിൽ; 25200 രൂപയും പിടിച്ചെടുത്തു
ചിറ്റൂർ: മീനാക്ഷിപുരത്തു ഒഴിഞ്ഞ സ്ഥലത്തു പണംവച്ചു ചീട്ടുകളി നടത്തിയ ആറുപേരെ മീനാക്ഷിപുരം പോലീസ് അറസ്റ്റുചെയ്ത് കേസെടുത്തു. മീനാക്ഷിപുരം സ്വദേശികളായ പ്രഭു (27), അബ്ദുൾഖാദർ (55) ,പ്രകാശൻ (32), കിട്ടുച്ചാമി (42), ഭണ്ഡപാണി (61), പുകഴേന്തി (34) എന്നിവരാണ് പിടിയിലായത്. ചീട്ടുകളിക്കു ഉപയോഗിച്ച 25200 രൂപയും പിടിച്ചെടുത്തു. കുഞ്ചുമേനോൻപതിയിൽ തെങ്ങിൻതോപ്പിൽ വ്യാഴാഴ്ച രാത്രി ഒന്‍പതിനാണ് ചീട്ടുകളിസംഘം അറസ്റ്റിലായത്. എസ്ഐ ആദംഖാൻ, സിപിഒമാരായ അഫ്സൽ സന്തോഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റിലായവർ സ്റ്റേഷനിൽ ജാമ്യംനല്‍കി വിട്ടയച്ചു. തമിഴ്നാടിന്റെ അതിർത്തിപ്രദേശങ്ങൾ കേന്ദ്രീകരിച്ച് കോഴിയങ്കവും ചീട്ടുകളിയും പതിവായി നടന്നുവരുന്നതായി പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. തമിഴ്നാട്ടിൽനിന്നും വ്യാജമദ്യം ഒഴുകുന്നതായി റവന്യൂവകുപ്പിൽ നിന്നു വിവരം ലഭിച്ചു. ഇതേതുടർന്നു മീനാക്ഷിപുരം, കൊഴിഞ്ഞാന്പാറ, കൊല്ലങ്കോട് സ്റ്റേഷൻ പരിധികളിൽ അന്വേഷണം ഉൗർജിതമായി നടത്തിവരികയാണ്.
Read Moreസ്കൂൾ പ്രവേശന കവാടത്തിൽ അപകട ഭീഷണിയായി ഇരുമ്പ് തിട്ട; നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായി
വണ്ടിത്താവളം: കെ.കെ.എം ഹയർ സെക്കൻഡറി സ്ക്കൂൾ പ്രവേശന കവാടത്തിൽ വിദ്യാർത്ഥികൾക്കും ഇരുചക്രവാഹന യാത്രക്കാർ അപകട ഭീഷണിയായ ഇരുന്പ് തിട്ട നീക്കം ചെയ്യണമെന്നതാണ് അടിയന്തരാവശ്യം. സ്കൂളിൽ 3000 ൽ കൂടുതൽ വിദ്യാർത്ഥികൾ സഞ്ചരിക്കുന്ന വഴിയിലാണ് മാർഗ്ഗതടസ്സമായി ഇരുന്പ് തിട്ട നിലകൊള്ളുന്നത്. മുൻകാലത്ത് ബിഎസ്എൻഎൽ ലാന്റ് ഫോണ്‍ കണക്ഷൻ നൽകുന്നതിന് ഈ സ്ഥല ത്തു ബോക്സ് സ്ഥാപിച്ചിരുന്നു. ടൗണിൽ ഇരുപതോളം ലാന്റ് ഫോണുകൾക്ക് ഈ ബോക്സിൽ നിന്നും കണക്ഷൻ നൽകിയിരുന്നത്. പിന്നീട് മൊബൈൽ ഫോണ്‍ പ്രാബല്യത്തിലെത്തിയതോടെ ലാന്റ് ഫോണുകൾ മിക്കതും തിരികെ നൽകി. ഇതോടെ ബിഎസ്എൻഎൽ അധികൃതർ കണക്ഷൻ ബോക്സ് വേർപ്പെടുത്തി കൊണ്ടുപോയി. എന്നാൽ ബോക്സ് സ്ഥാപിക്കാൻ ഏർപ്പെടുത്തിയ ഇരുന്പ് തിട്ട ഇപ്പോഴും നീക്കം ചെയ്തിട്ടില്ല. സ്കൂൾ വിടുന്ന സമയം 3000 ത്തോളം വിദ്യാർത്ഥികൾ സ്ക്കൂളിനു പുറത്തേക്കു വരുന്പോൾ നിരവധി പേർ പതിവായി ഇരുന്പു തിട്ടയിൽ വീഴാറുണ്ടു്. എൽ.പി വിഭാഗം…
Read Moreപരിശോധന നടത്താതെ മരംമുറിച്ചതായി പരാതി; നൊമ്പരമായി പക്ഷിക്കുഞ്ഞുങ്ങളും…
പാലക്കാട്: റെയിൽവേ ജംഗ്ഷന് മുൻവശത്തുള്ള വൻമരം യാതൊരു പരിശോധന കൂടാതെയും ഉദ്യോഗസ്ഥ സാന്നിധ്യമില്ലാതെയും മുറിച്ചു മാറ്റിയതുമൂലം നൂറിലധികം പക്ഷികുഞ്ഞുങ്ങൾ ചത്തു. ഇതുമൂലം നൂറുകണക്കിന് മുട്ടകളാണ് നിലത്തുവീണു നശിച്ചത്.ദേശാടനപക്ഷികളായ ഡാർട്ട് പക്ഷികളുടെ കുഞ്ഞുങ്ങളാണ് മരിച്ചത്. പക്ഷികളുടെ പ്രജനനകാലത്ത് മരംമുറിക്കരുതെന്നാണ് നിയമം. മരംമുറിക്കുന്നതിനുമുന്പ് ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി മരവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന പക്ഷികളുൾപ്പടെയുള്ള ജീവികളുടെ പുനരധിവാസം ഉറപ്പു വരുത്തിയതിനുശേഷം മാത്രമെ മരംമുറിക്കാവൂവെന്നാണ് വ്യവസ്ഥ. മരം മൂന്നുദിവസം മുന്‍പ് മുറിച്ചുമാറ്റിയെങ്കിലും നിലത്ത് വീണ് മരണത്തോട് മല്ലടിക്കുന്ന പക്ഷി കുഞ്ഞുങ്ങളുടെ പുനരധിവാസം ഉറപ്പാക്കാൻ ആർപിഎഫിന്റെ മുറ്റത്തായിരുന്നിട്ടുപോലും നടപടിയുണ്ടായില്ലെന്നതും വീഴ്ചയാണ്. പത്തോളം പക്ഷികളെ രക്ഷിക്കാനായി. പക്ഷികളുടെ മരണത്തിനും വംശവർധനവിനും വിഘാതമായി പ്രവർത്തിച്ചവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി നിമയത്തിനു മുന്നിൽ കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
Read Moreവടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ ഓട്ടയടയ്ക്കലിനുള്ള തുക കെഎംസിയിൽ നിന്നും ഈടാക്കുമെന്ന് ദേശീയപാത അധികൃതർ
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ ഇപ്പോൾ നടക്കുന്ന ഓട്ടയടയ്ക്കലിനുള്ള തുക കരാർ കന്പനിയായ കെഎംസിയിൽനിന്നും പിന്നീട് ഈടാക്കുമെന്ന് നാഷണൽ ഹൈവേ അഥോറിറ്റി അധികൃതർ പറഞ്ഞു.ദേശീയപാതയിൽ രണ്ടരകോടി രൂപയുടെ അറ്റകുറ്റപ്പണികൾ ആരംഭിക്കാൻ സമയം എടുക്കുമെന്നതിനാലാണ് ഗതാഗതതടസം ഒഴിവാക്കാൻ അടിയന്തിര പ്രവൃത്തിയെന്ന നിലയിൽ നാഷണൽ ഹൈവേ അഥോറിറ്റി വടക്കഞ്ചേരി-വാളയാർ നാലുവരിപ്പാത നിർമാണം നടത്തിയ കെഎൻആർസിയുടെ സഹായത്തോടെ കുഴിയടയ്ക്കൽ നടത്തുന്നത്. വടക്കഞ്ചേരിമുതൽ കുഴിയടയ്ക്കൽ തുടരുകയാണ്. ഇന്നലെ വടക്കഞ്ചേരി ഭാഗത്തെ കുഴിയടയ്ക്കൽ പൂർത്തിയായി. മഴ പെയ്തില്ലെങ്കിൽ ഓട്ടയടച്ചത് ഏതാനും ആഴ്ചകൾ നിലനില്ക്കും. ഒപ്പിക്കൽ കുഴിയടയ്ക്കലാണ് നടത്തുന്നത്. വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിർമാണം ഏറ്റെടുത്ത കെ എംസി കന്പനി സാന്പത്തിക ഞെരുക്കത്തിലായതിനാലാണ് തത്കാലം നാഷണൽ ഹൈവേ തന്നെ ഫണ്ട് കണ്ടെത്തി കെ എൻആർസിയെകൊണ്ട് കുഴി അടപ്പിക്കുന്നത്. പന്നിയങ്കരയിൽ ടോൾപിരിവ് തുടങ്ങുന്പോൾ അറ്റകുറ്റപണിക്കുള്ള തുക കൂടി കഐംസിയിൽനിന്നും ഈടാക്കുമെന്നും നാഷണൽ ഹൈവേ അഥോറിറ്റി അധികൃതർ പറഞ്ഞു. ആറുവരിപാത നിർമാണം…
Read More