വടക്കഞ്ചേരി: മുടങ്ങിക്കിടക്കുന്ന വടക്കഞ്ചേരി- മണ്ണൂത്തി ദേശീയപാതയുടെ നിർമ്മാണം ആരംഭിച്ച് ഗതാഗതം സുഗമമാക്കണമെന്നാവശ്യപ്പെട്ട് സിപിഎം വടക്കഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചു. ഇന്ന് രാവിലെ വടക്കഞ്ചേരി റോയൽ ജംഗ്ഷനിൽ നടന്ന ഉപരോധസമരം സിപിഎം ജില്ലാ സെക്രട്ടറി സി. കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. കെ ചാമുണ്ണി, മുൻ എംഎൽഎ സി.ടി. കൃഷ്ണൻ, ഏരിയ സെക്രട്ടറി കെ.ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു. വടക്കഞ്ചേരി – മണ്ണുത്തി നിർമ്മാണം ആരംഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും യാത്രാ ദുരിതം തുടരുകയാണ്. ദേശീയപാതയുടെയും കുതിരാനിൽ നിർമ്മിക്കുന്ന ഇരട്ടക്കുഴൽ തുരങ്കത്തിന്റെയും നിർമ്മാണം നിലച്ചിട്ട് ഒന്നരവർഷം പിന്നിട്ട് കഴിഞ്ഞു. ദേശീയപാത കരാറെടുത്തിരിക്കുന്ന കെഎംസി കന്പനിയും, ദേശീയപാതാ അഥോറിറ്റിയും തമ്മിലുള്ള ഒത്തുകളിയാണ് നിർമ്മാണം നിലയ്ക്കാൻ കാരണമെന്ന് സമരക്കാർ ആരോപിച്ചു. കരാർ കന്പനി മൂന്ന് തവണ കരാർ ലംഘനം നടത്തിയിട്ടും കന്പനിക്കെതിരെ നടപടി…
Read MoreCategory: Palakkad
മദ്യശാല വിപുലീകരണം; ബസ് സ്റ്റാൻഡ് കോന്പൗണ്ടിലെ ആയുർവേദ ആശുപത്രി കെട്ടിട സ്ഥലമാറ്റത്തിനെതിരെ പ്രതിഷേധം
കൊല്ലങ്കോട്: ബസ് സ്റ്റാൻഡ് കോന്പൗണ്ടിൽ പത്തു വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന ആയുർവേദ ആശുപത്രി മദ്യവിൽപ്പനശാലക്കു വേണ്ടി സ്ഥലംമാറ്റി സ്ഥാപിക്കാൻ ഒരുങ്ങുന്നതായി ആരോപിച്ച് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്. മദ്യശാല വിപുലീകരണത്തിനായാണത്രെ സ്ഥലമാറ്റം നടപടി ആരംഭിച്ചിരിക്കുന്നത്. 2010 ൽ പ്രത്യേകപദ്ധതിയിൽ വകയിരുത്തിയാണ് ബസ് സ്റ്റാൻഡിനോട് ചേർന്ന് നിർമ്മിച്ച ആശുപത്രികെട്ടിടം പ്രവർത്തിച്ചു വരുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും ബസ്സിൽ വരുന്നവർക്ക് നേരിട്ട് ആശുപത്രി കോന്പൗണ്ടിൽ എത്താൻ കഴിയും. എന്നാൽ കഴിഞ്ഞ ഒരു വർഷം മുൻപാണ് ബസ് സ്റ്റാൻഡിനടുത്ത് മദ്യശാല തുറന്നത്. പൊതു ജനത്തിനു ഉപകാരപ്രദമല്ലാത്ത പഞ്ചായത്ത് കാര്യാലയത്തിനടുത്താണ് ആയുർവേദ ആശുപത്രി മാറ്റി സ്ഥാപിക്കാൻ ഭരണ സമിതി നീക്കം നടത്തുന്നത്. ആശുപത്രി കെട്ടിടം മാറ്റി സ്ഥാപിക്കാനു ള്ള പഞ്ചായത്ത് ഭരണസമിതി തീരുമാനം ഉപേക്ഷിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യാ പാലക്കാട് യൂണിറ്റ് ഭാരവാഹികൾ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വാഹന സഞ്ചാരം ഉൾപ്പെടെ…
Read Moreവണ്ടിത്താവളം ടൗണിൽ തെരുവ് നായശല്യം രൂക്ഷം; കാൽനട- ഇരുചക്രവാഹനയാത്രക്കാർ ഭീതിയിൽ
വണ്ടിത്താവളം: തങ്കം തീയേറ്റർ ജംഗ്ഷൻ മുതൽ പള്ളിമൊക്കുവരേയുള്ള സ്ഥലങ്ങളിൽ തെരുവുനായകളുടെ പരക്കംപാച്ചിൽ കാൽനട, ഇരുചക്രവാഹനയാത്രക്കാർക്കും സ്ഥിരം ഭീഷണിയായിരിക്കുകയാണ്. നായശല്യം രൂക്ഷമായതോടെ പ്രഭാത വ്യായാമത്തിനു നടക്കുന്നവർക്കും ഭീഷണിയായി. പള്ളിമൊക്ക്, പച്ചക്കറിച്ചന്ത, ത പാലാഫീസ് ജംഗ്ഷൻ, നെടുന്പള്ളം റോഡ്, തങ്കം തീയേറ്റർ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് നായ ശല്യം കൂടുതലായിരിക്കുകയാണ്. ടൗണിലെ ട്യൂട്ടോറിയലുകളിൽ ട്യൂഷനു എത്തുന്ന വിദ്യാർത്ഥികളും തെരുവുനായ ഭയത്തിലാണ് സഞ്ചാരം. 3000 ത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഹയർ സെക്കൻഡറി സ്കൂളിനകത്താണ് നായക്കൂട്ടം തന്പടിച്ചിരിക്കുന്നത്. സ്കൂളിനകത്തു പുല്ലു തിന്നുകയായിരുന്ന രണ്ടു ആടുകളെ തെരുവ് നായകൾ കൂട്ടത്തോടെ കടിച്ചു കൊലപ്പെടുത്തിയ സംടവം നടന്നിരുന്നു. ഇതിനു ശേഷം പ്രഭാതസമയങ്ങളിൽ സ്കൂളിൽ എത്തുന്നവർ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ ഏറെ സമയം നിന്ന ശേഷമാണ് സ്കൂളിൽ പ്രവേശിക്കുന്നതു്. കഴിഞ്ഞ മാസം പേയിളകിയ നായ രണ്ടു ഓട്ടോ ഡ്രൈവർമാർ ഉൾപ്പെടെ പന്ത്രണ്ട് പേരെ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു. നായകുറുകെ ഓടിയതുമൂലം…
Read Moreപിത്തായപഴം ! അമേരിക്കൻ വംശജനായ ഡ്രാഗണ്ഫ്രൂട്ട് ഇനി വടക്കഞ്ചേരി മലയോരങ്ങളിലും; പരിചരണവും കരുതലും സസൂക്ഷ്മം വേണം
വടക്കഞ്ചേരി: അമേരിക്കൻ വംശജനായ ഡ്രാഗണ്ഫ്രൂട്ട് എന്ന പിത്തായപഴം വടക്കഞ്ചേരിയുടെ മലയോരങ്ങളിലും സ്ഥാനം പിടിക്കുന്നു. വാൽക്കുളന്പ് പനംങ്കുറ്റിയിലെ മലയോരത്ത് പത്തനംതിട്ട സ്വദേശി അലക്സ് കോശിയാണ് അഞ്ചേക്കർ സ്ഥലത്ത് ഈ പുതുവിളയെ പരിചയപ്പെടുത്തുന്നത്. ജില്ലയിൽ പല വീടുകളിലും ചെറിയതോതിൽ ഡ്രാഗണ്ഫ്രൂട്ട് വളർത്തുന്നുണ്ടെങ്കിലും വ്യാപാരാടിസ്ഥാനത്തിൽ ഈ കൃഷി ആദ്യമാണ്. കള്ളിമുള്ള് ചെടിയുടെ വംശപരന്പരക്കാരനായ ഈ പഴചെടിക്ക് വെള്ളം കുറവുമതിയെന്നതാണ് മലയോര കൃഷിക്കായി ഡ്രാഗണ്ഫ്രൂട്ടിനെ തെരഞ്ഞെടുക്കുന്നത്. നല്ല വെയിലും വെളിച്ചവും ലഭിക്കുന്ന പ്രദേശങ്ങളിലാണ് ഇത് നന്നായി വളരുക. പുറമേയ്ക്ക് കാണുന്പോൾ ഡ്രാഗണ് എന്ന ജീവിയുടെ ചെതന്പൽ പോലെയാണ് പഴം തോന്നിക്കുക. എന്നാൽ പേരും പഴത്തിന്റെ ഉൾഭാഗവും തമ്മിൽ ബന്ധമൊന്നുമില്ല. റബറിന്റെ കാലാവധികഴിഞ്ഞ് മരങ്ങൾ വെട്ടിമാറ്റിയപ്പോഴാണ് പത്തനംതിട്ടയിൽ വിളയിച്ച കൃഷി പാലക്കാട്ടും പരീക്ഷിക്കാമെന്ന നിലയിൽ ആരംഭിച്ചിട്ടുള്ളത്. കന്പോഡിയയിൽ ഏക്കർകണക്കിനു സ്ഥലത്ത് ഈ കൃഷിചെയ്ത് അനുഭവ സന്പത്തുള്ളവരാണ് ഇവിടെ തോട്ടത്തിൽ മാനേജരായും മറ്റു മേൽനോട്ടക്കാരുമായുള്ളത്. ഡ്രാഗണ്ഫ്രൂട്ടിന്…
Read Moreഇഷ്ടിക ചൂള തുടങ്ങാനുള്ള അനുമതി നിഷേധിച്ചു; പാലക്കാട് സിവിൽ സ്റ്റേഷന് മുന്നിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു
പാലക്കാട്: പാലക്കാട്ടെ സിവിൽ സ്റ്റേഷന് മുന്നിൽ യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. ആലത്തുർ വാവുള്യാപുരം സ്വദേശി ബാബു ആണ് ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്. സെക്യൂരിറ്റി ജീവനക്കാരൻ ഇടപെട്ട് ആത്മഹത്യാ ശ്രമം തടയുകയായിരുന്നു. ഇയാളെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വായ്പയെടുത്ത് ഇഷ്ടികച്ചൂള തുടങ്ങാനിരുന്നതാണ് ബാബു. പരിസരവാസികളുടെ എതിർപ്പിനെ തുടർന്ന് അനുമതി നിഷേധിക്കപ്പെട്ടെന്നും കടബാധ്യത കൂടിയെന്നുമാണ് ബാബു പൊലീസിന് നൽകിയ മൊഴി. ഇതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ബാബു മൊഴി നൽകിയിട്ടുണ്ട്.
Read Moreടി. നസിറുദ്ദീനുനേരെയുള്ള ആക്രമണം; ടി. നസിറുദ്ദീനുനേരെയുള്ള ആക്രമണം;കാരണമായത് സംഘടനയുടെ പാലക്കാട് ജില്ലാ ഘടകത്തിലെ വിഭാഗീയത
ഒറ്റപ്പാലം: വ്യാപാരി വ്യവസായി ഏകോപനസമിതി പാലക്കാട് ജില്ലാകമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന് മർദനമേറ്റ സംഭവത്തിൽ വ്യക്തമാകുന്നത് വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ഘടകത്തിലെ ശക്തമായ വിഭാഗീയത. ഇന്നലെയാണ് ഒറ്റപ്പാലത്തുവച്ച് നസിറുദ്ദീനും സംസ്ഥാന സെക്രട്ടറി കെ. സേതുമാധവനും മർദനമേറ്റത്. ഇതുസംബന്ധിച്ച് വധശ്രമത്തിനു കേസെടുത്ത പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. നസിറുദ്ദീനും സഹപ്രവർത്തകരും സഞ്ചരിച്ചിരുന്ന മൂന്നു വാഹനങ്ങൾ അടിച്ചുതകർത്തു. പോലീസ് ലാത്തിവീശിയാണ് അക്രമം നേരിട്ടത്. ഇന്നലെ രാവിലെ വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആക്രമണത്തിൽ കലാശിച്ചത്. നിലവിൽ ബാബു കോട്ടയിൽ പ്രസിഡന്റായ കമ്മിറ്റി പിരിച്ചുവിട്ടതായി കഴിഞ്ഞദിവസം സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ ബാബു കോട്ടയിൽ കോടതിയെ സമീപിക്കുകയും സംസ്ഥാന പ്രസിഡന്റിന്റെ നടപടി കോടതി മരവിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇത് വകവയ്ക്കാതെ പാലക്കാട് പ്രവർത്തകസമ്മേളനം നടത്താനുള്ള തീരുമാനവുമായി ഒരു വിഭാഗം വ്യാപാരികൾ…
Read Moreകേരളത്തിലെ ക്വാറികളും ക്രഷറുകളും പൊതുമേഖലയിലാക്കണമെന്ന് എസ്.ബാബുജി
കൊടകര: കേരളത്തിലെ ക്വാറികളും ക്രഷറുകളും പഞ്ചായത്ത് കമ്മിറ്റികളുടെ തീരുമാനത്തിനു വിധേയമായി പൊതുമേഖലയിലാക്കണമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി സംസ്ഥാന കണ്വീനർ എസ്.ബാബുജി ആവശ്യപ്പെട്ടു. കുഞ്ഞാലിപ്പാറ ക്രഷർ ക്വാറി വിരുദ്ധ സമരത്തിന്റെ 60-ാം ദിനത്തിൽ പശ്ചിമഘട്ട സംരക്ഷ ഏകോപന സമിതി ജില്ല കണ്വീനർ കെ.ശിവരാമൻ ആരംഭിച്ച നിരാഹാര സമരപന്തൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞാലിപ്പാറ വിഷയത്തിൽ ആർജവത്തോടെയുള്ള നടപടികൾ സ്വീകരിക്കാൻ ഗ്രാമപഞ്ചായത്ത് തയ്യാറാകണമെന്ന് ബാബുജി ആവശ്യപ്പെട്ടു. മറ്റ് പ്രദേശങ്ങളിൽ നടക്കുന്ന ക്വാറി ക്രഷർ വിരുദ്ധ സമരത്തിൽ നിന്ന് വ്യത്യസ്തമായി കുഞ്ഞാലിപ്പാറ സമരത്തിന് വിവിധ സംഘടനകളുടെ പിന്തുണയുണ്ടായിരുന്നിട്ടും ഇവിടത്തെ ക്രഷർ കന്പനി അടച്ചുപൂട്ടാൻ കഴിയാത്തതിനു പിന്നിലുള്ള കളി പുറത്തുകൊണ്ടുവരണമെന്നും ബാബുജി ആവശ്യപ്പെട്ടു.
Read Moreതച്ചമ്പാറയിലെ നാട്ടുകാർ സ്വരം കടുപ്പിച്ചു; ദേശീയപാതയിൽ കുഴിയടക്കൽ തുടങ്ങി
തച്ചന്പാറ: ദേശീയ പാതയിൽ തച്ചന്പാറയിലെ തകർന്ന് കിടന്ന ഭാഗത്ത് കുഴിയടക്കൽ പ്രവർത്തികൾ ആരംഭിച്ചു. ഇടക്കുർശ്ശി മുതൽ ചിറക്കൽപ്പടി വരെയുള്ള ഭാഗത്ത് വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് തകർന്ന് കിടക്കുന്ന സ്ഥിതിയിൽ പ്രതിഷേധിച്ച് തച്ചന്പാറ വികസന വേദിയുടെ നേതൃത്വത്തിൽ നാട്ടുകാർ രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് ഇന്നലെ പ്രവർത്തികൾ ആരംഭിച്ചിട്ടുള്ളത്.മുള്ളത്തുപാറ വളവിലാണ് കുഴിയടക്കൽ ആരംഭിച്ചത്.തച്ചന്പാറ വികസന വേദി യും നാടുകാരും സമരത്തിനിറങ്ങാൻ ഇരിക്കെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നത്. ദേശീയപാതയിൽ ഇടക്കുറുശ്ശി മുതൽ ചിറക്കൽപ്പടി വരെയുള്ള ഭാഗം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. പല ഭാഗങ്ങളിലും റോഡ് പൊളിഞ്ഞു പോയിരുന്നു. ഇറക്കങ്ങളിലും വളവുകളിലുമുള്ള കുഴികളിൽപ്പെട്ടു ഇരുചക്രവാഹനങ്ങൾ മറിയുന്നത് നിത്യസംഭവമാണ്. ഒരാഴ്ചയ്ക്കുള്ളിൽ കുഴികളിൽ വീണ് 6 ഇരുചക്രവാഹനയാത്രക്കാർക്കാണ് പരിക്കേറ്റത്.
Read Moreകണ്ടമംഗലത്ത് പൂലി ആക്രമണം; പുലിയെ പിടിക്കാൻ കൂട് സ്ഥാപിച്ചു വനംവകുപ്പ്
മണ്ണാർക്കാട്: പുലി ആക്രമണം നടന്ന കണ്ടമംഗലം മേക്കളപ്പാറയിൽപുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഇന്നലെ പുലർച്ചെപുത്തൻപുരയ്ക്കൽ മൈക്കിളിന്റെ ഏഴ് ആടുകളെ പുലി പിടിച്ച സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ഒരുമാസത്തിലേറെയായി മേക്കളപ്പാറ, പൊതോപ്പാടം, മൈലാംപാടം, കുന്തിപ്പാടം മേഖലയിൽ നിരവധി പേരുടെ വളർത്തുമൃഗങ്ങളെ പുലി പിടിച്ചു. കൊറ്റൻകോടൻഅബുവിന്റെ നാല് കാളകൾ, ഐനെല്ലി സുധീറിന്റെ ആട്, പൊതോപ്പാടം പാഞ്ചാലിയുടെ മൂന്ന് ആടുകൾ എന്നിവയെ പുലി പിടിച്ചിരുന്നു. രാത്രി ജനവാസ കേന്ദ്രങ്ങളിലെത്തിയാണ് പുലി വളർത്തു മൃഗങ്ങളെ പിടികൂടുന്നത്. രാത്രിപുറത്തിറങ്ങാൻ നിർവാഹമില്ലാത്തെസ്ഥിതിയാണ്. ഇത് കാരണം ടാപ്പിംഗ്്ഉൾപ്പെടെയുള്ള ജോലിക്കു പോകുന്നവർദുരിതത്തിലാണ്. പുലിയുടെ ആക്രമണംഉണ്ടാവുന്പോഴൊക്കെ വനം വകുപ്പ് ഉദ്യാഗസ്ഥർ സ്ഥലത്ത്എത്തുന്നുണ്ടെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടാവുന്നില്ല. ഇതിലെ പ്രതിഷേധം ഇന്നലെ സ്ഥലത്ത് എത്തിയവനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്അറിയിച്ചു. വളർത്തു മൃഗങ്ങളെപിടിക്കുന്ന പുലിയെ പിടികൂടാൻഅടിയന്തിര നടപടി സ്വീകരിക്കണമെന്ന്…
Read Moreഒഴലപ്പതിയിൽ അമിതഭാരം കയറ്റിവന്ന മെറ്റൽലോറി ചെരിഞ്ഞു വീട്ടിലേക്ക് ചരിഞ്ഞു; ഓടി മാറിയതിനാൽ വൻദുരന്തം ഒഴിവായി
കൊഴിഞ്ഞാന്പാറ: വേലന്താവളം ഉൗടുവഴിയിലൂടെ മെറ്റലുമായി വന്ന മൾട്ടി ആക്സിൽ ലോറി നിയന്ത്രണം വിട്ടു റോഡുവക്കത്തെ വീടിനു മുന്നിൽ ചരിഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്ക് കൊടമാളച്ചളളയിലാണ് അപകടം . നിയന്ത്രണം വിട്ടു പാഞ്ഞു വരുന്ന വാഹനത്തെ കണ്ട് വീട്ടിനു മുന്നിൽ നിന്നും വീട്ടുടമ ഓടി രക്ഷപ്പെടുകയായിരുന്നു. കോയന്പത്തൂർ സ്വകാര്യ ക്വാറിയിൽ നിന്നും നെ·ാറ ഭാഗത്തെ ക്വാറി ഉടമകൾക്ക് മെറ്റൽ കൊണ്ടുവരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വേലന്താവളം ആർ.ടി.ഒ. ചെക്ക് പോസ്റ്റിനു മുന്നിലൂടെയാണ് ഇത്തരം വാഹനങ്ങൾ സഞ്ചരിക്കേണ്ടത്. എന്നാൽ ചെക്ക് പോസ്റ്റ് ഒഴിവാക്കാനാണ് മെറ്റൽ ലോറികൾ ഒഴലപ്പതി ബൈപാസ് വഴി സഞ്ചരിക്കുന്നതെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. മുൻപ് ചുണ്ണാന്പുക്കൽമേടിനു സമീപം ലോറിക്കടിയിൽപ്പെട്ട് കാൽനടയാത്രക്കാരി മരണപ്പെട്ടിരുന്നു. രണ്ടു മാസം മുന്പ് പരിശിക്കൽ വെച്ച് മെറ്റൽ കടത്തു ലോറി ബൈക്കിലിടിച്ച് കോളജ് വിദ്യാർത്ഥിക്ക് സാരമായ പരിക്കുപറ്റിയിരുന്നു. മേട്ടുപ്പാളയത്തിൽ മെറ്റൽ ലോറി നിയന്ത്രണം വിട്ട് ഗതിമാറി ഓടി…
Read More