മണ്ണാർക്കാട്: പുലി ആക്രമണം നടന്ന കണ്ടമംഗലം മേക്കളപ്പാറയിൽപുലിയെ പിടിക്കാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു. ഇന്നലെ പുലർച്ചെപുത്തൻപുരയ്ക്കൽ മൈക്കിളിന്റെ ഏഴ് ആടുകളെ പുലി പിടിച്ച സംഭവത്തെ തുടർന്ന് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത് വന്നിരുന്നു. ഇതേ തുടർന്നാണ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ ഒരുമാസത്തിലേറെയായി മേക്കളപ്പാറ, പൊതോപ്പാടം, മൈലാംപാടം, കുന്തിപ്പാടം മേഖലയിൽ നിരവധി പേരുടെ വളർത്തുമൃഗങ്ങളെ പുലി പിടിച്ചു. കൊറ്റൻകോടൻഅബുവിന്റെ നാല് കാളകൾ, ഐനെല്ലി സുധീറിന്റെ ആട്, പൊതോപ്പാടം പാഞ്ചാലിയുടെ മൂന്ന് ആടുകൾ എന്നിവയെ പുലി പിടിച്ചിരുന്നു. രാത്രി ജനവാസ കേന്ദ്രങ്ങളിലെത്തിയാണ് പുലി വളർത്തു മൃഗങ്ങളെ പിടികൂടുന്നത്. രാത്രിപുറത്തിറങ്ങാൻ നിർവാഹമില്ലാത്തെസ്ഥിതിയാണ്. ഇത് കാരണം ടാപ്പിംഗ്്ഉൾപ്പെടെയുള്ള ജോലിക്കു പോകുന്നവർദുരിതത്തിലാണ്. പുലിയുടെ ആക്രമണംഉണ്ടാവുന്പോഴൊക്കെ വനം വകുപ്പ് ഉദ്യാഗസ്ഥർ സ്ഥലത്ത്എത്തുന്നുണ്ടെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടാവുന്നില്ല. ഇതിലെ പ്രതിഷേധം ഇന്നലെ സ്ഥലത്ത് എത്തിയവനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്അറിയിച്ചു. വളർത്തു മൃഗങ്ങളെപിടിക്കുന്ന പുലിയെ പിടികൂടാൻഅടിയന്തിര നടപടി സ്വീകരിക്കണമെന്ന്…
Read MoreCategory: Palakkad
ഒഴലപ്പതിയിൽ അമിതഭാരം കയറ്റിവന്ന മെറ്റൽലോറി ചെരിഞ്ഞു വീട്ടിലേക്ക് ചരിഞ്ഞു; ഓടി മാറിയതിനാൽ വൻദുരന്തം ഒഴിവായി
കൊഴിഞ്ഞാന്പാറ: വേലന്താവളം ഉൗടുവഴിയിലൂടെ മെറ്റലുമായി വന്ന മൾട്ടി ആക്സിൽ ലോറി നിയന്ത്രണം വിട്ടു റോഡുവക്കത്തെ വീടിനു മുന്നിൽ ചരിഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്ക് കൊടമാളച്ചളളയിലാണ് അപകടം . നിയന്ത്രണം വിട്ടു പാഞ്ഞു വരുന്ന വാഹനത്തെ കണ്ട് വീട്ടിനു മുന്നിൽ നിന്നും വീട്ടുടമ ഓടി രക്ഷപ്പെടുകയായിരുന്നു. കോയന്പത്തൂർ സ്വകാര്യ ക്വാറിയിൽ നിന്നും നെ·ാറ ഭാഗത്തെ ക്വാറി ഉടമകൾക്ക് മെറ്റൽ കൊണ്ടുവരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വേലന്താവളം ആർ.ടി.ഒ. ചെക്ക് പോസ്റ്റിനു മുന്നിലൂടെയാണ് ഇത്തരം വാഹനങ്ങൾ സഞ്ചരിക്കേണ്ടത്. എന്നാൽ ചെക്ക് പോസ്റ്റ് ഒഴിവാക്കാനാണ് മെറ്റൽ ലോറികൾ ഒഴലപ്പതി ബൈപാസ് വഴി സഞ്ചരിക്കുന്നതെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്. മുൻപ് ചുണ്ണാന്പുക്കൽമേടിനു സമീപം ലോറിക്കടിയിൽപ്പെട്ട് കാൽനടയാത്രക്കാരി മരണപ്പെട്ടിരുന്നു. രണ്ടു മാസം മുന്പ് പരിശിക്കൽ വെച്ച് മെറ്റൽ കടത്തു ലോറി ബൈക്കിലിടിച്ച് കോളജ് വിദ്യാർത്ഥിക്ക് സാരമായ പരിക്കുപറ്റിയിരുന്നു. മേട്ടുപ്പാളയത്തിൽ മെറ്റൽ ലോറി നിയന്ത്രണം വിട്ട് ഗതിമാറി ഓടി…
Read Moreകോടികൾ ചെലവഴിച്ച് നിർമിച്ച കൊടുവായൂർ ബസ് സ്റ്റാൻഡ് നോക്കുകുത്തി; അധികൃതരുടെ ഇടപെടൽ ഉണ്ടാകണമെന്ന ആവശ്യവുമായി നാട്ടുകാർ
കൊടുവായൂർ: കോടികൾ ചിലവഴിച്ച് രണ്ടു വർഷം മുന്പ് നിർമ്മിച്ച് ഉദ്ഘാടനം കഴിച്ച കൊടുവായൂർ ബസ് സ്റ്റാൻഡിൽ ബസുകൾ കയറാത്തതിനാൽ കുഞ്ഞുങ്ങളുമായി സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാർ റോഡിലാണ് ബസ് കാത്തുനിൽക്കുന്നത്. വെയിലത്തും മഴയത്തും റോഡിൽ ബസ് കാത്തുനിൽക്കുന്നത് അപകട ഭീഷണിയായിരിക്കുകയാണ്. നിലവിൽ സ്റ്റാൻഡ് സ്വകാര്യ വാഹന പാർക്കിനു വേണ്ടി മാത്രമാണ് ഉപയോഗിച്ചു വരുന്നത്. സ്റ്റാൻഡിൽ നിന്നും വാഹനങ്ങൾ റോഡിലേക്കു വരുന്ന വഴിയും തകർന്നിട്ടുണ്ട്. മുൻ എംപി പി.കെ ബിജുവിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് മികച്ച രീതിയിൽ സ്റ്റാൻഡ് നിർമ്മിച്ചിരിക്കുന്നത്. കൊടുവായൂർ എത്തുന്ന മുഴുവൻ ബസ്സുകളും സ്റ്റാൻഡിൽ കയറിയിറങ്ങണമെന്നാണ് നിബന്ധനയെങ്കിലും ഇത് ബസ് ജീവനക്കാർ പാലിക്കാറുമില്ല. ബസ്സ് സ്റ്റാൻഡിനു എതിർ വശത്താണ് 2000 ത്തിലധികം വരുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന ഗവ: ഹൈസ്ക്കൂൾ പ്രവർത്തി ക്കുന്നതു്. വൈകുന്നേരങ്ങളിൽ റോഡരികിൽ ബസ് കാത്തു നിൽക്കുന്നത് തീർത്തും സുരക്ഷയില്ലാത്ത സ്ഥലത്താണ്. ബസ്സുകൾ…
Read Moreകുരുക്കഴിയാതെ കുതിരാൻ; പതിവുപോലെ ഇന്ന് രാവിലേയും കുതിരാനിൽ വാഹന ഗതാഗതം സ്തംഭിച്ചു; കുരിങ്ങി കിടക്കേണ്ടി വന്നത് നാലുമണിക്കൂറിന് മേലെ
വടക്കഞ്ചേരി: പതിവുപോലെ ഇന്ന് രാവിലേയും കുതിരാനിൽ വാഹന ഗതാഗതം സ്തംഭിച്ചു. ആയിരകണക്കിന് വാഹനങ്ങളും യാത്രക്കാരും അതിരാവിലെ തന്നെ മണിക്കൂറുകൾ വഴിയിൽ കുടുങ്ങി. തൃശൂർ-പാലക്കാട്, തൃശൂർ- ഗോവിന്ദാപുരം, തൃശൂർ-കൊഴിഞ്ഞാന്പാറ, തൃശൂർ- വാണിയന്പാറ, കണ്ണന്പ്ര, എളനാട്, ചേലക്കര തുടങ്ങിയ റൂട്ടുകളിൽ ബസ് സർവീസുകൾ മുടങ്ങി. രാവിലെ ജോലിക്ക് പോകുന്നവരും തൊഴിലാളികളും ദൂരയാത്ര ചെയ്യേണ്ടവരും വിദ്യാർഥികളും രോഗികളുമെല്ലാം വഴിയിൽപ്പെട്ടു. രാവിലെ ആറുമണിയോടെ മുറുകിയ വാഹന കുരുക്കിന് അയവു വരുന്പോൾ പത്തു മണിയായിരുന്നു. റോഡിലെ കുഴികളും കുഴികളിൽ ചാടി പലയിടത്തായി വാഹനങ്ങൾ കേട് വന്ന് കിടക്കുന്നതും വാഹന ഗതാഗതം സ്തംഭിക്കുന്ന സ്ഥിതിയിലാണ്. ഇതിനിടെ കുടുങ്ങി കിടക്കുന്ന വാഹനങ്ങൾ കൂട്ടിയിടിച്ചുള്ള പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. കൊന്പഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കുരുക്ക് രൂക്ഷമാക്കി. ഹൈെവേ പോലീസും പീച്ചി പോലീസും കുതിരാൻ ജനകീയവേദി പ്രവർത്തകരും ചേർന്നാണ് വാഹനങ്ങൾ നിയന്ത്രിച്ച് വിട്ടത്. കണ്ടെയ്നർ പോലെയുള്ള നീളം കൂടിയ വലിയ…
Read Moreതാലൂക്ക് ആശുപത്രിയിലെ കുട്ടികളുടെ വാർഡിൽ വിഷപാന്പ്; രോഗികൾ പരിഭ്രാന്തരായി
ചിറ്റൂർ : കൊതുകുശല്യം രൂക്ഷമായിരിക്കുന്ന താലൂക്ക് ആശുപത്രിയിൽകൂട്ടി കുട്ടികളുടെ വാർഡിൽ വിഷപാന്പ് എത്തിയത് ചികിത്സയിൽ കഴിയുന്നവരുടെ രക്ഷിതാക്കളെ പരിഭ്രാന്തരാക്കി.വാർഡിന്റെ മേൽഭാഗത്തുനിന്നാണ് പാന്പ് കട്ടിലിൽ വീണത്. അൽപ്പസമയത്ത് വൈദ്യുതിയും നിലച്ചതോട വാർ ഡിലുണ്ടായിരുന്നവർ ഭയന്നു വിറച്ചു. സ്ത്രീകൾ കുട്ടികളെയുമെടുത്ത് വാർഡിനു പുറത്തോടി. മറ്റുള്ളവർ മൊബൈലിൽ ടോർച്ച് ഉപയോഗിച്ചാണ് വൈദ്യുതി തിരിച്ചെത്തുംവരെ കഴിച്ചു കൂട്ടിയ ത്. വാർഡിനു ചുറ്റും പാഴ്ചെടികൾ കാടു പിടിച്ച് വളർന്നു നിൽപ്പാണ്. ഇവിടെ നിന്നാണ് ഇഴജന്തു മേൽക്കൂരയിലേക്ക് എത്തിയിരിക്കുന്നത്. ചികിത്സയ്ക്ക് കുഞ്ഞുങ്ങളെയുംകൊണ്ടു വരുന്നവർ കൊതുകുനശീകരണി ,ടോർച്ച് ,നായയെ തുരത്താൻ ഒരു വടിവരെ കരുതേണ്ടതായിട്ടുണ്ട്. വാർഡിനു സമീപത്തെ മരകൊന്പുകൾ മേൽപ്പുരയിലേക്കാണ് ചരിഞ്ഞുനിൽക്കുന്നത്.. രാത്രി സമയങ്ങളിൽ വൈദ്യുതി തടസ്സമുണ്ടായാൽ കുട്ടികൾക്ക് ഉറങ്ങാനും കഴിയുന്നില്ല. അസുഖം ബാധിച്ച് ചികിത്സയ്ക്കെത്തുന്നവർക്ക് വാർഡിൽ അപകടം സംഭവിക്കുമെന്നതാണ് നിലവിലുള്ള സാഹചര്യം . ആശുപത്രിയിലെ മിക്കവാർഡുകളിലും കൊതുകുശല്യം വർധിച്ചു വരികയാണ്. ആശുപത്രി കോന്പൗണ്ടിനകത്ത് വ്യാപിച്ചു കാണുന്ന…
Read Moreതത്തമംഗലം ബസ് സ്റ്റാൻഡ് ഭിക്ഷാടകരുടേയും തെരുവുനായകളുടേയും താവളമാകുന്നു
ചിറ്റൂർ: തത്തമംഗലം ബസ് സ്റ്റാൻഡ് ഭിക്ഷാടകരും തെരുവ് നായകളുടെയും അഭയ കേന്ദ്രമായതോടെ ബസ് കയറാനെത്തുന്നവർ റോഡുവക്കത്തെ മരച്ചുവട്ടിലാണ് നിൽപ്പ്. യാത്രക്കാർ ബന്ധപ്പെട്ട ചിറ്റൂർ-തത്തമംഗലം നഗരസഭയിലറിയിച്ചാലും നടപടികൾ ഉണ്ടാവുന്നില്ലെന്നതാണ് പരാതി. യാത്രക്കാരുടെ ഇരിപ്പിട ഭാഗങ്ങളിൽ തന്പടിച്ചിരിക്കുന്ന നായകൾ പരസ്പരം കടിച്ചുകീറി ഭീകരത സൃഷ്ടിക്കാറുമുണ്ട്്. ഭിക്ഷാടകർ തങ്ങളുടെ ഭാണ്ഡങ്ങളും ഇരിപ്പിടങ്ങൾക്കു സമീപമാണ് വെച്ചിരിക്കുന്നത്. ബസ് സ്റ്റാൻഡിനു സമീപത്ത് നഗരസഭ മൂത്രപ്പുര നിർമ്മിച്ചിട്ടുണ്ടെങ്കിലും വൈകുന്നേര സമയങ്ങളിൽ സ്റ്റാൻ ഡിനകത്താണ് മുത്ര വിസർജനവും പുകവലിയും. വൈകുന്നേരം അഞ്ചു മണി കഴിയുന്നതോടെ കഞ്ചാവ് വിൽപ്പന സംഘവും പിടിമുറുക്കുകയാണ്. മുന്പ്് ഒളിത്തും മറഞ്ഞുംകഞ്ചാവ് വിൽപ്പന നടത്തുന്നവർ ഇപ്പോൾ യാത്രക്കാരോട് നേരിട്ട് പൊതി കാണിച്ച് കച്ചവടം തുടങ്ങിയിരിക്കുകയാണ്. പകൽ സമയങ്ങളിൽ ഹോം ഗാർഡിനെ സ്റ്റാൻഡിൽ നിയോഗിച്ചിരുന്നതും പിൻവലിച്ചതോടെ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടത്തിനു സഹായമായിരിക്കുകയാണ്. ഇതിനിടെ ബസ്സുകളും സ്റ്റാൻഡിൽ കയറാതായതോടെ കോന്പൗണ് വിജനമായിട്ടുണ്ട്. പലരും ബസ് അകത്ത് വരുമെന്ന്…
Read Moreവാഹനക്കുരുക്ക് രൂക്ഷമാക്കി കുതിരാനിൽ ഭൂഗർഭ വൈദ്യുതിലൈനിന്റെ നിർമാണം
വടക്കഞ്ചേരി: വാഹനക്കുരുക്ക് രൂക്ഷമാക്കി കുതിരാനിൽ ഭൂഗർഭ വൈദ്യുതിലൈൻ നിർമാണവും. ഇടുങ്ങിയ കുതിരാൻ റോഡിനോടുചേർന്നാണ് ഭൂഗർഭ വൈദ്യുതിലൈനുള്ള ട്രഞ്ച് കുഴിക്കൽ നടക്കുന്നത്. നിർമാണപ്രവൃത്തികളുടെ സാമഗ്രികളും യന്ത്രസംവിധാനങ്ങളും മുന്നറിയിപ്പ് ബോർഡുകളുമെല്ലാം റോഡിൽ നിറയുന്നതിനാൽ ചില സമയങ്ങളിൽ വാഹനക്കുരുക്ക് കൂട്ടും. മണ്ണുത്തി മാടക്കത്തറയിൽനിന്നുള്ള ഭൂഗർഭ വൈദ്യുതിലൈൻ കുതിരാൻ മലയിലൂടെയാണ് വടക്കഞ്ചേരിയിലെത്തുന്നത്. കുതിരാൻ ഇരുന്പുപാലത്ത് എത്തുന്പോൾ പാലത്തിനോടു ചേർന്നു നിർമിച്ചിട്ടുള്ള പില്ലറുകൾക്കു മുകളിലൂടെയാണ് ലൈൻ സ്ഥാപിക്കുക. ഛത്തീസ്ഗഡിൽനിന്നുള്ള വൈദ്യുതിയാണ് തമിഴ്നാട് പൂളുകൾ ടവറുകളുടെ സഹായത്തോടെ വടക്കഞ്ചേരിയിൽ എത്തിക്കുന്നത്.
Read Moreഎആർ ക്യാന്പിലെ പോലീസുകാരന്റെ മരണം; കീഴടങ്ങിയ പോലീസുകാരെ റിമാന്റ് ചെയ്ത് കോടതി
പാലക്കാട്: കല്ലേക്കാട് എആർ ക്യാന്പിലെ പോലീസുകാരനായ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളായ ഏഴ് പോലീസുകാർ കീഴടങ്ങി. പാലക്കാട് ക്രൈംബ്രാഞ്ച് എസ്പിക്കു മുന്നിലെത്തിയാണ് ഇവർ കീഴടങ്ങിയത്. ഒരു എഎസ്ഐയും സിപിഒമാരായ അഞ്ചുപേരും ഒരു സീനിയർ സിവിൽ ഓഫീസറുമാണ് കീഴടങ്ങിയത്. വൈകീട്ടോടെ പാലക്കാട് ഫാസ്റ്റ്ട്രാക്ക് കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയ ഇവരെ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. കേസിൽ ക്യാന്പ് മുൻ ഡപ്യൂട്ടി കമൻഡാന്റ് സുരേന്ദ്രനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങി.ജൂലൈ 25 നാണ് അഗളി സ്വദേശിയും ആദിവാസിയുമായ കുമാറിനെ ലക്കിടി റയിൽവേ സ്റ്റേഷനു സമീപം ട്രെയിനിടിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും കുമാറിന്റെ സഹോദരനും പോലീസിലെ ഉന്നതർക്കെതിരെ ആരോപണമുന്നയിച്ചതോടെ കേസന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. അസ്വാഭാവിക മരണം എന്നതിൽനിന്നു മാറി, കുമാറിന്റെ സഹപ്രവർത്തകരായിരുന്ന ഏഴു പോലീസുകാർക്കെതിരെ പട്ടികജാതി-പട്ടികവർഗ…
Read Moreറോഡിലെ കുഴികൾ മൂലം വാഹന-കാൽനട യാത്ര ബുദ്ധിമുട്ടാകുന്നു; സഹികെട്ടു ജനം പ്രക്ഷോഭത്തിന്
മണ്ണാർക്കാട്:ദേശീയപാതയിൽ തച്ചന്പാറ പഞ്ചായത്തിലെ റോഡിലെ കുഴികൾ നിവർത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്താൻ പൊതുജനങ്ങൾ തയ്യാറെടുക്കുന്നു. ഇടക്കുറുശ്ശി മുതൽ ചിറക്കൽപ്പടി വരെയുള്ള ഭാഗം വാഹനങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാത്ത അവസ്ഥയാണ്. പല ഭാഗങ്ങളിലും റോഡ് പൊളിഞ്ഞു പോയിരിക്കുന്നു. ഇറക്കങ്ങളിലും വളവുകളിലുമുള്ള കുഴികളിൽപ്പെട്ടു ഇരുചക്രവാഹനങ്ങൾ മറിഞ്ഞു വീഴുന്നത് നിത്യസംഭവമാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ഈ ഭാഗത്തെ കുഴികളിൽ വീണ് ആറ് ഇരുചക്രവാഹന യാത്രക്കാർക്കാണ് പരിക്കേറ്റത്. വലിയ വാഹനങ്ങൾ കുഴികളിൽ ചാടി കേടുപാടുകൾ വന്നു റോഡിൽ നിൽക്കുന്നതും പതിവാണ്. ഒരാഴ്ചക്കുള്ളിൽ തച്ചന്പാറ പഞ്ചായത്തിലെ ഭീമമായ കുഴികൾ അടച്ചില്ലെങ്കിൽ ബഹുജനങ്ങളെ അണിനിരത്തി റോഡ് പണി കരാറെടുത്ത ഉൗരാളുങ്കൽ സൊസൈറ്റി യുടെ വാഹനങ്ങളെ വഴിയിൽ തടയുന്നതടക്കമുള്ള പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ തച്ചന്പാറ വികസന വേദി യോഗം തീരുമാനിച്ചു. ഉബൈദുള്ള എടായ്ക്കൽ അധ്യക്ഷതവഹിച്ചു. പി മാത്യു വർഗീസ്, സ്വാദിഖ് തച്ചന്പാറ, കെപി ജയമോഹൻ, നവാസ് തച്ചന്പാറ, ജിജിമോൻ ചാക്കോ, പി. ബഷീർ,…
Read Moreവാഹനസഞ്ചാരത്തിനു അപകട ഭീഷണി; നാൽക്കാലികളെ റോഡിൽ അഴിച്ചു വിടുന്നവർക്കെതിരെ നടപടി വേണം
ചിറ്റൂർ: വാഹനസഞ്ചാരത്തിനു അപകട ഭീഷണിയാവും വിധം നിരത്തിൽ നാൽക്കാലികളെ മേയാൻ വിടുന്നവർക്കെതിരെ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ കർശന നടപടി സ്വീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. കാലത്ത് മേച്ചിലിനു വിടുന്ന നാൽകാലികളെ വൈകുന്നേര സമയങ്ങളിലാണ് തിരിച്ചു കൊണ്ടുപോവുന്നത്. വാഹനങ്ങളുടെ ഹോണ് ശബ്ദം കേട്ടാൽ നാൽകാലികൾ റോഡിൽ പരക്കം പാച്ചിൽ നടത്തും. ഈ സമയത്തു കാറിലും ഇരുചക്രവാഹനങ്ങളിലുമെത്തുന്നവർ വാഹനം നിർത്തുന്നതിനിടെ അപകടത്തിൽപ്പെടാറുമുണ്ട്. വാഹനങ്ങൾ നിരത്തിൽ നിൽക്കുന്ന ആട്, പശു ഉൾപ്പെടെയുള്ളവയെ ഇടിച്ചാൽ കാലി ഉടമയക്ക് ഭീമമായ സംഖ്യ നഷ്ട പരിഹാരംകൊടുക്കേണ്ടതായിട്ടുമുണ്ട്. ഇത്തരത്തിലുള്ള സാമൂഹ്യ അനീതിക്ക് തുണയായി ചില തൽപ്പര കക്ഷികളും രംഗത്തെത്താറുണ്ട്. ഇവർ നഷ്ടപരിഹാര തുക വാങ്ങി നൽകുന്ന കാലി ഉടമയിൽ നിന്നും പ്രതിഫലവും ഈടാക്കാറുണ്ട്. നാൽക്കാലികളെ റോഡുകളിൽ മേച്ചിലിനു വിടാൻ പാടില്ലെന്ന് വ്യവസ്ഥകൾ ഉണ്ടെങ്കിലും ഇത്തരം നിയമങ്ങൾ കാലഹരണപ്പെട്ടിരിക്കുകയാണ്. മുൻകാലങ്ങളിൽ പൊതുജനത്തിനു അസൗകര്യം ഉണ്ടാവും വിധം കാലികൾ എത്തിയാൽ…
Read More