മണ്ണാർക്കാട്: കുടിവെള്ളമില്ലാത്ത കോളനികളിൽ മൂന്നുവർഷമായി സൗജന്യമായി വെള്ളമെത്തിച്ച് കുന്തിപ്പുഴ സ്വദേശി ഷാഹുൽ ഹമീദ്. കൊടുംവേനലിൽ പൊതുജന സമൂഹത്തിനായി ശുദ്ധജലമെത്തിച്ച് യുവ വ്യക്തിത്വങ്ങൾ നാടിന് മാതൃകയാകുന്നു. കുന്തിപ്പുഴ സ്വദേശി ഷാഹുൽ ഹമീദ് എന്ന മാനുപ്പയാണ് നഗര ഗ്രാമങ്ങളിലെ കോളനികൾ തോറും ജലവിതരണം നടത്തുന്നത്. ജീവിതമാർഗമെങ്കിലും വേനലിന്റെ ചൂടിൽ ദാഹനീരിനായി വലയുന്ന ജനങ്ങളുടെ പ്രശ്നംകണ്ട് മനസലിഞ്ഞതോടെയാണ് ഇത് സൗജന്യമായി വിതരണം ചെയ്യാൻ ഷാഹുൽ ഹമീദിന് ഉൾപ്രേരണയായത്. മൂന്നുവർഷത്തോളമായി ഇദ്ദേഹം പുണ്യ പ്രവൃത്തിയിലേർപ്പെടുന്നു. കഴിഞ്ഞദിവസം എംഇഎസ് കോളേജ് പഴയ റോഡ് കോളനിയിലാണ് ജലമെത്തിച്ചത്. 15 കുടുംബങ്ങളിലായി നൂറോളം ജനങ്ങളാണ് ജലക്ഷാമത്തിൽനിന്ന് പരിഹാരം നേടിയത്. 5000 ലിറ്ററിന്റെ ടാങ്കർലോറിയിലാണ് ഷാഹുൽ ഹമീദ് ജനങ്ങൾക്ക് ശുദ്ധജലം സുലഭമാക്കുന്നത്. തുടർന്ന് മണ്ണാർക്കാടും കോളനികളിൽ ജലവിതരണം നടത്തി. വീട്ടിലെ ടാങ്കുകൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ശുദ്ധജലത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഇത് ലഭ്യമാക്കുമെന്ന് ഷാഹുൽ ഹമീദ് അറിയിച്ചു.
Read MoreCategory: Palakkad
ക്രമക്കേട്: ഒറ്റപ്പാലം താലൂക്കിലെ രണ്ടു റേഷൻകടകൾ സസ്പെൻഡ് ചെയ്തു
ഷൊർണൂർ: ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഒറ്റപ്പാലം താലൂക്കിൽ രണ്ട് റേഷൻകടകൾ താലൂക്ക് സപ്ലൈ ഓഫീസർ സസ്പെൻഡ് ചെയ്തു. കൂനത്തറയിലെ 96-ാം നന്പർ റേഷൻകടയും കവളപ്പാറയിൽ 110 നന്പർ റേഷൻകടയുമാണ് സസ്പെൻഡ് ചെയ്തത്. കൂനത്തറയിൽ മാത്രം 1266 കിലോഗ്രാം റേഷൻസാധനങ്ങളുടെ കുറവാണ് കണ്ടെത്തിയിട്ടുള്ളത്. കവളപ്പാറയിൽ ഗോതന്പും ആട്ട യും ഒഴികെ മറ്റൊന്നും സ്റ്റോക്കില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് താലൂക്ക് സപ്ലൈ ഓഫീസർ സുജ ഡാനിയൽ കടകൾ സസ്പെൻഡ് ചെയ്തത്. റേഷൻകടകളിൽ ക്രമക്കേടു നടക്കുന്നുണ്ടെന്ന് ഫോണിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സപ്ലൈ ഓഫീസർ അടക്കമുള്ള സംഘം റെയ്ഡിനെത്തിയത്. കവളപ്പാറ സ്വദേശിയാണ് രണ്ടു റേഷൻകടകളും നടത്തുന്നത്. കൂനത്തറയിൽ പുഴുക്കലരി മാത്രം 1235 കിലോഗ്രാമിന്റെ കുറവാണ് ഉണ്ടായിരുന്നത്. 19 കിലോഗ്രാം ഗോതന്പും 12 കിലോഗ്രാം പഞ്ചസാരയും കുറവുണ്ട്. 94 കിലോഗ്രാം പച്ചരി രേഖകളിൽ ഉള്ളതിനേക്കാൾ കൂടുതലുള്ളതായി കണ്ടെത്തി. കവളപ്പാറയിൽ റേഷൻകടയിൽ 3000 കിലോഗ്രാം സാധനങ്ങളുടെ…
Read Moreഓരോ വേനൽ കഴിയുമ്പോഴും ഭാരതപ്പുഴ നാശത്തിന്റെ പടുകുഴിയിലേക്ക്; പുനരുജ്ജീവന പദ്ധതികൾ കടലാസിൽ
ഷൊർണൂർ: ഭാരതപ്പുഴ ഉൗഷരഭൂമിയായതോടെ പുനരുജ്ജീവന പദ്ധതികൾ കടലാസിലൊതുങ്ങി. ആർത്തലച്ചു കുത്തിയൊഴുകിയ നിളാനദി ഇന്ന് കണ്ണീർകാഴ്ചയാണ്. ഇക്കഴിഞ്ഞ പ്രളയത്തിൽ സംഹാരരുദ്രയായി ഇരുകരകളുംമുട്ടി പഴയ പ്രതാപം വീണ്ടെടുത്ത് ഒഴുകിയ ഭാരതപ്പുഴ ഇപ്പോൾ മരുഭൂമിക്ക് തുല്യമായ സ്ഥിതിയിലാണ്. മഴക്കാലത്ത് മുന്നിൽകണ്ട വഴികളിലൂടെയെല്ലാം നിള നാട്ടിലേക്കും നഗരങ്ങളിലേക്കും കുത്തിയൊഴുകി പലതും തകർത്തു. എന്നാൽ പ്രതാപത്തിന്റെ കൊടി അടയാളങ്ങളെല്ലാം അഴിച്ചുവച്ച് പുഴയെന്ന പദംപോലും അവകാശപ്പെടാൻ കഴിയാത്ത സ്ഥിതിയിലാണ്.ഇന്ന് ഭാരതപ്പുഴ അവിടവിടെ കാണുന്ന ഇത്തിരി വെള്ളക്കെട്ടുകൾ മാത്രമാണ്. ഇവിടെയൊരു പുഴയുണ്ടായിരുന്നു എന്നതിന്റെ രേഖപ്പെടുത്തലുകൾ മണലിനുപകരം പല സ്ഥലങ്ങളിലും പൂഴയും മണ്ണും ചരലുമാണ് അവശേഷിക്കുന്നത്. മണൽക്കൂന്പാരങ്ങളും അവിടവിടെ അവശേഷിക്കുന്നുണ്ട്. പ്രണയത്തിൻ ഒലിച്ചുപോയത് നിറഞ്ഞുകവിഞ്ഞ വെള്ളം മാത്രമായിരുന്നില്ല പുഴയിലെ മണൽസന്പത്ത് കൂടിയായിരുന്നു. ഇതോടൊപ്പം ഭാരതപ്പുഴ പുനരുജ്ജീവിപ്പിക്കാനായി ജില്ലാ പഞ്ചായത്തിലെ നേതൃത്വത്തിൽ തുടങ്ങിവച്ച പദ്ധതികളും ജലരേഖകളായി കൈവഴികളെയും പോഷകനദികളെയും ജലസമൃദ്ധമാക്കി നിളയെ തിരിച്ചുപിടിക്കാൻ തയാറാക്കിയ പദ്ധതിക്ക് ഇപ്പോൾ അകാലചരമം ലഭിച്ചിരിക്കുകയാണ്.…
Read Moreകാട്ടാനപ്രശ്നം: മരിച്ച രങ്കസ്വാമിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ; ആനയുടെ തുരത്താൻ കുങ്കിയാനയെ എത്തിക്കും
അഗളി: അട്ടപ്പാടിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം മൂന്നിന് ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷനിൽ ചർച്ച നടത്തും. ഷോളയൂരിൽ വയോധികൻ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശവാസികൾ നടത്തിയ റോഡ് ഉപരോധ സമരത്തിൽ നടന്ന ചർച്ചയിലാണ് ഈ തീരുമാനമുണ്ടായത്. മരണവാർത്തയറിഞ്ഞ ഉടൻതന്നെ പ്രദേശവാസികൾ റോഡിൽ തടിച്ചുകൂടി. വനംവകുപ്പിന്റെ വാഹനമാണ് ആദ്യം തടഞ്ഞത്. പിന്നീട് കെ എസ് ആർ ടിസി ബസ് അടക്കമുള്ള വാഹനങ്ങളുടെ ഗതാഗതം സ്തംഭിപ്പിച്ചു. മൂന്നു മണിക്കൂർ നീണ്ട സമരം ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പിൻവലിച്ചത്. മരിച്ച രങ്കസ്വാമിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകുവാനും ശല്യക്കാരനായ ആനയെ തുരത്താൻ കുങ്കിയാനയെ എത്തിക്കുന്നതിനുള്ള നടപടി തുടങ്ങുവാനും ചർച്ചയിൽ തീരുമാനിച്ചു. മണ്ണാർക്കാട് ഡിഎഫ്ഒ സുനിൽകുമാർ, അഗളി സിഐ സുനിൽ പുളിക്കൽ, അഗളി റേഞ്ച് ഓഫീസർ കെ.ടി. ഉദയൻ തുടങ്ങിയവർ ജനപ്രതിനിധികളും നാട്ടുകാരുമായി ചർച്ച…
Read Moreവടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത നിർമാണ പ്രവൃത്തികൾക്കു വീണ്ടും തുടക്കം
വടക്കഞ്ചേരി: ഒന്പതുമാസമായി മുടങ്ങിക്കിടന്നിരുന്ന വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാതയുടെ നിർമാണപ്രവൃത്തികൾ വീണ്ടും തുടങ്ങി. വടക്കഞ്ചേരിയിലെ ഫ്ളൈഓവർ ഉൾപ്പെടെയുള്ള പണികളാണ് ആരംഭിച്ചിട്ടുള്ളത്. കാടുകയറി കിടന്നിരുന്ന ഭാഗങ്ങൾ ജെസിബി ഉപയോഗിച്ച് വൃത്തിയാക്കി മണ്ണുനികത്തി ഉയർത്തുന്ന പണികൾ നടക്കും. ആറുവരിപാതയിലെ ശേഷിക്കുന്ന പ്രധാന പണികളിലൊന്നാണ് വടക്കഞ്ചേരിയിലെ മേല്പാലം നിർമാണം. ഇത് പാതിവഴിയിൽ നിർത്തിവച്ചിരിക്കുകയായിരുന്നു. പട്ടിക്കാടും മേല്പാലനിർമാണം തുടങ്ങാനുണ്ട്.കുതിരാനിലെ തുരങ്കപാതകളുടെ പൂർത്തീകരണമാണ് മറ്റൊരു പ്രധാന വർക്ക്. കാലവർഷം അടുത്തെത്തി നില്ക്കേ ഇപ്പോൾ പണികൾ ആരംഭിച്ചാലും കാലവർഷം ആരംഭിക്കുന്നതോടെ റോഡുവർക്കുകൾ തടസപ്പെടും. എന്നാൽ കരാർ കന്പനിയുടെ ജെസിബിയും ക്രെയിൻ സംവിധാനവും മറ്റും ഏതു പ്രവൃത്തിക്കും സജ്ജമാക്കി നിർത്തുന്നത് മഴക്കാലത്ത് കുതിരാനിൽ സംഭവിക്കാനിരിക്കുന്ന അപകടങ്ങളുടെ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായകമാകും.കുതിരാനിൽ നിലവിലുള്ള റോഡ് മഴ ശക്തിപ്പെടുന്നതോടെ തകരുമെന്ന് ഉറപ്പാണ്. ഇക്കാര്യം കരാർ കന്പനി അധികൃതരും സമ്മതിക്കുന്നു. വഴക്കുംപാറ ഭാഗത്തും ക്ഷേത്രത്തിനടുത്തും റോഡ് ഇടിഞ്ഞുതകരും. ഇവിടെയിപ്പോൾ മണൽച്ചാക്കുകൾ അട്ടിയിട്ടാണ് റോഡിന്റെ വശങ്ങൾ…
Read Moreഞാൻ തിരിച്ചുവരും; പഞ്ച് ഡയലോഗോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഫ്ളെക്സുകൾ നാടെങ്ങും ഉയരുന്നു
സ്വന്തം ലേഖകൻ തൃശൂർ: എന്നെ തള്ളിപ്പറഞ്ഞവരുടെ മുന്നിലേക്ക് രാജകീയമായി തന്നെ ഞാൻ തിരിച്ചുവരും. കാരണം കാവിലമ്മ എന്റെ കൂടെയുണ്ട് – തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പേരിലുള്ള ഫ്ളെക്സിലെ ഈ വാചകങ്ങൾക്ക് ഒരു സിനിമ ഡയലോഗിന്റെ പഞ്ചുണ്ട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഫാൻസുകാരും രാമനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കണമെന്നും വിലക്ക് നീക്കണമെന്നും ആവശ്യപ്പെടുന്നവരാണ് പലയിടത്തും രാമനെ അനുകൂലിച്ചുള്ള ഫ്ളെക്സ് ഉയർത്തിയിരിക്കുന്നത്. ഞാൻ തലകുനിച്ചിട്ടുണ്ട്.. പലരുടെയും മുന്നിൽ… പലവട്ടം… അതെല്ലാം വണങ്ങുന്ന മൂർത്തികളെ ശിരസിലേറ്റി വാനോളം ഉയരത്തിൽ ഭക്തിയിൽ ആറാടിച്ച് നിർത്തുവാൻ വേണ്ടി മാത്രം… അത് എന്റെ ധർമ്മമാണ്…രാജ ധർമ്മം – ഫ്ളെക്സിലെ മറ്റു വാചകങ്ങൾ ഇങ്ങനെ പോകുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീങ്ങില്ലെന്ന സൂചന വന്നതോടെയാണ് ഇത്തരം ഫ്ളെക്സുകൾ നാടെങ്ങും ഉയർത്തിയിരിക്കുന്നത്.
Read Moreനാട്ടുകൽ മുതൽ താണാവുവരെ ദേശീയപാത നിർമാണം മഴയിൽ തടസമാകുമോയെന്ന് ആശങ്ക
മണ്ണാർക്കാട്: നാട്ടുകൽ മുതൽ താണാവുവരെ നടക്കുന്ന ദേശീയപാത വികസനം മഴയിൽ തടസപ്പെടുമോയെന്ന് ആശങ്ക. മണ്ണാർക്കാട് നഗരത്തിലെ മഴവെള്ളച്ചാലുകളുടെയും നിർമാണം പാതിവഴിയിലാണ്. ഇതുമൂലം വെള്ളം സുഗമമായി പോകുന്നില്ല. ദേശീയപാത വികസനത്തിന്റെ ഭാഗമായി നഗരത്തിലെ റോഡുകൾ ഉയരത്തിലായതിനാൽ മഴവെള്ളം ഒന്നാകെ ഒഴുകി കച്ചവടസ്ഥാപനങ്ങളിലേക്ക് കയറാനും സാധ്യത ഏറെയാണ്. കോഴിക്കോട് ആസ്ഥാനമായ ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയാണ് നിർമാണം നടത്തുന്നത്. സൊസൈറ്റിയോടു നഗരത്തിലെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മണ്ണാർക്കാട് എംഎൽഎയും വ്യാപാരികളും പറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലായെങ്കിലും പിന്നീട് മൂന്നു റീച്ചുകളായി തിരിച്ചായിരുന്നു നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്.മഴ പെയ്താൽ ഇപ്പോഴും കടയ്ക്കുള്ളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ് പല ഭാഗത്തുമുള്ളത്. ഇത് കണക്കിലെടുത്തു നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കിയാൽ മാത്രമേ മണ്ണാർക്കാട് നഗരത്തിലെ വ്യാപാരികളെ രക്ഷിക്കാനാകൂ. ഏതാനും മാസംമുന്പ് പെയ്ത കനത്ത മഴയിൽ നഗരത്തിൽ വെള്ളം ഉയർന്ന് കച്ചവടസ്ഥാപനങ്ങളിലേക്കും വെള്ളം കയറിയിരുന്നു. ഈ സാഹചര്യത്തിൽ എത്രയുംവേഗം നഗരത്തിലെ അഴുക്കുചാലുകളുടെ നിർമാണം…
Read Moreഅട്ടപ്പാടിയിൽ കാട്ടാനയുടെ കുത്തേറ്റ് വയോധികന് മരിച്ചു; ഒരുവർഷത്തിനിടെ മരിക്കുന്ന ആറാമത്തെയാൾ
അഗളി: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും മരണം. ഇന്നു പുലർച്ചെയുണ്ടായ സംഭവത്തിൽ കാട്ടാനയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. ഷോളയൂർ ചന്തക്കടയിൽ ചായക്കട നടത്തുന്ന രങ്കസ്വാമി കൗണ്ടർ (65) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്നുരാവിലെ 6.10നാണ് സംഭവം. ചായക്കടയിലെ ജോലി തുടങ്ങുന്നതിന്റെ ഭാഗമായി പുറത്തേക്കിറങ്ങിയ രങ്കസ്വാമി കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നു പിടികൂടി കൊലപ്പെടുത്തുകയായിരുന്നു. വയറിനു കുത്തേറ്റും തലയ്ക്കു ക്ഷതമേറ്റും രക്തം വാർന്നൊലിച്ചു കിടന്ന രങ്കസ്വാമിയെ കോട്ടത്തറ ട്രൈബൽ സെപ്ഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാട്ടാന സമീപത്തെ വനത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ചായക്കടയ്ക്കു സമീപത്തെ വീട്ടുകാരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി പരിസരത്തു പൊതുജനം തന്പടിച്ചിരിക്കുകയാണ്. പ്രദേശത്തെ കാട്ടാനശല്യം സംബന്ധിച്ച് നിരവധി പരാതികൾ വനംവകുപ്പിനു നല്കിയിട്ടും ഫലപ്രദമായ നടപടിയുണ്ടായില്ലെന്നു നാട്ടുകാർ പറയുന്നു. ഒരുവർഷത്തിനിടെ ആറോളം പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുപതിലധികം പേർക്ക്…
Read Moreഉരുൾപൊട്ടലിൽ തകർന്ന നെല്ലിയാമ്പതി ചുരം പാതയുടെ സംരക്ഷണ ഭിത്തി നിർമ്മാണം തകൃതി
നെല്ലിയാന്പതി: ഉരുൾപൊട്ടി തകർന്ന ചുരം പാതയിൽ സംരക്ഷണ ഭിത്തി നിർമ്മാണം സജീവമായി. നെല്ലിയാന്പതി ചുരം പാതയിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പോത്തുണ്ടി മുതൽ അയ്യപ്പൻ തിട്ട് വരെയുള്ള ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത്. 2018 ആഗസ്റ്റ് 16 നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും തകർന്നുപോയ 12 ഭാഗങ്ങളിലാണ് ആദ്യഘട്ടമായി സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത്. 2.78 കോടി രൂപ ചിലവിലാണ് സംരക്ഷണ ഭിത്തി നിർമ്മാണം നടക്കുന്നത്. ഇതിൽ ആറെണ്ണത്തിന്റെ നിർമ്മാണമാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. കൂടുതൽ തകർന്ന മൂന്നിടങ്ങളിൽ ഇപ്പോൾ നിർമ്മാണ പ്രവർത്തി ആരംഭിച്ചിട്ടുണ്ട്. ഇത് മഴ തുടങ്ങുന്നതിനു മുന്പ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. രണ്ടാം ഘട്ടമായി നാലിടത്തുകൂടി സംരക്ഷണ ഭിത്തി നിർമ്മിക്കാനുണ്ട്. ഇതിനായി പദ്ധതി തയ്യാറാക്കി സർക്കാറിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. സംരക്ഷണ ഭിത്തി നിർമ്മാണത്തോടൊപ്പം പാതയുടെ വശങ്ങളിലും വെള്ളച്ചാൽ നിർമ്മാണവും നടക്കുന്നുണ്ട്. എന്നാൽ മുകളിൽ നിന്ന് മണ്ണിടിച്ചിൽ തടയാനുള്ള പ്രവർത്തികൾക്ക്…
Read Moreകാട്ടുമൃഗങ്ങളുടെ ആക്രമണം: കൃഷിനാശത്തെ തുടർന്ന് പച്ചക്കറി, വാഴക്കായ വിപണികളിൽ ഉത്പന്നക്ഷാമം
വടക്കഞ്ചേരി: മലയോരപ്രദേശങ്ങളിൽ ആന ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതിനാൽ പച്ചക്കറി, വാഴക്കായ വിപണികളിൽ ഉത്പന്നക്ഷാമം രൂക്ഷമാകുന്നു.അധികമഴയും തുടർന്നുണ്ടായ അതിവേനലിനുമൊപ്പം ആനയും പന്നിയും മയിലുമെല്ലാം തോട്ടങ്ങളിൽ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നതാണ് പച്ചക്കറിക്കും വാഴക്കായയ്ക്കും ക്ഷാമം നേരിടാൻ ഇടയാക്കുന്നത്. വിഎഫ്പിസികെയുടെ പാളയത്തെ വിപണനകേന്ദ്രത്തിൽ ദിനംപ്രതി രണ്ടു ടണ്വരെ പച്ചക്കറിയും വാഴക്കായ ഇനങ്ങളുമാണ് വന്നിരുന്നത്. ഇപ്പോൾ നൂറോ ഇരുന്നൂറോ കിലോ മാത്രമായെന്ന് സംഘം ഭാരവാഹികളായ ബിജു, തോമസ് എന്നിവർ പറഞ്ഞു.മൂന്നു നാലുമാസങ്ങളായി കിഴക്കഞ്ചേരിയുടെ മലയോരങ്ങളിൽനിന്നുള്ള പച്ചക്കറിയുടെയും കായയുടെയും വരവ് നിലച്ചു. കൃഷിയെല്ലാം ആനക്കൂട്ടം ഇറങ്ങി നശിപ്പിക്കുകയാണ്. അരനൂറ്റാണ്ടായി കാട്ടാനക്കൂട്ടം ഇറങ്ങാത്ത ജനവാസകേന്ദ്രങ്ങളിലാണ് ആനകളിറങ്ങി കൃഷിക്ക് നാശമുണ്ടാക്കുന്നത്. വാഴക്കൂന്പും പിണ്ടിയുമാണ് ആനകൾ തിന്നുന്നത്. കുലവരുന്നതും കുലച്ചവാഴകളുമാണ് ഇത്തരത്തിൽ നശിപ്പിക്കുന്നത്. 2018ൽ 855 ടണ് പച്ചക്കറി പാളയത്തെ സംഘത്തിൽ വില്പനയ്ക്ക് എത്തിയിരുന്നു. എന്നാൽ ഈവർഷം അത് പകുതിപോലും ആയിട്ടില്ല. കണിച്ചിപ്പരുതയ്ക്കയ്ക്കടുത്ത് പൂതനക്കയം, പിട്ടുക്കാരി…
Read More