മണ്ണാർക്കാട്: നാട്ടുകൽ മുതൽ താണാവുവരെ നടക്കുന്ന ദേശീയപാത വികസനം മഴയിൽ തടസപ്പെടുമോയെന്ന് ആശങ്ക. മണ്ണാർക്കാട് നഗരത്തിലെ മഴവെള്ളച്ചാലുകളുടെയും നിർമാണം പാതിവഴിയിലാണ്. ഇതുമൂലം വെള്ളം സുഗമമായി പോകുന്നില്ല. ദേശീയപാത വികസനത്തിന്റെ ഭാഗമായി നഗരത്തിലെ റോഡുകൾ ഉയരത്തിലായതിനാൽ മഴവെള്ളം ഒന്നാകെ ഒഴുകി കച്ചവടസ്ഥാപനങ്ങളിലേക്ക് കയറാനും സാധ്യത ഏറെയാണ്. കോഴിക്കോട് ആസ്ഥാനമായ ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയാണ് നിർമാണം നടത്തുന്നത്. സൊസൈറ്റിയോടു നഗരത്തിലെ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മണ്ണാർക്കാട് എംഎൽഎയും വ്യാപാരികളും പറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലായെങ്കിലും പിന്നീട് മൂന്നു റീച്ചുകളായി തിരിച്ചായിരുന്നു നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്.മഴ പെയ്താൽ ഇപ്പോഴും കടയ്ക്കുള്ളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയാണ് പല ഭാഗത്തുമുള്ളത്. ഇത് കണക്കിലെടുത്തു നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കിയാൽ മാത്രമേ മണ്ണാർക്കാട് നഗരത്തിലെ വ്യാപാരികളെ രക്ഷിക്കാനാകൂ. ഏതാനും മാസംമുന്പ് പെയ്ത കനത്ത മഴയിൽ നഗരത്തിൽ വെള്ളം ഉയർന്ന് കച്ചവടസ്ഥാപനങ്ങളിലേക്കും വെള്ളം കയറിയിരുന്നു. ഈ സാഹചര്യത്തിൽ എത്രയുംവേഗം നഗരത്തിലെ അഴുക്കുചാലുകളുടെ നിർമാണം…
Read MoreCategory: Palakkad
അട്ടപ്പാടിയിൽ കാട്ടാനയുടെ കുത്തേറ്റ് വയോധികന് മരിച്ചു; ഒരുവർഷത്തിനിടെ മരിക്കുന്ന ആറാമത്തെയാൾ
അഗളി: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വീണ്ടും മരണം. ഇന്നു പുലർച്ചെയുണ്ടായ സംഭവത്തിൽ കാട്ടാനയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. ഷോളയൂർ ചന്തക്കടയിൽ ചായക്കട നടത്തുന്ന രങ്കസ്വാമി കൗണ്ടർ (65) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഇന്നുരാവിലെ 6.10നാണ് സംഭവം. ചായക്കടയിലെ ജോലി തുടങ്ങുന്നതിന്റെ ഭാഗമായി പുറത്തേക്കിറങ്ങിയ രങ്കസ്വാമി കാട്ടാനയുടെ മുന്നിൽ അകപ്പെടുകയായിരുന്നു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്നു പിടികൂടി കൊലപ്പെടുത്തുകയായിരുന്നു. വയറിനു കുത്തേറ്റും തലയ്ക്കു ക്ഷതമേറ്റും രക്തം വാർന്നൊലിച്ചു കിടന്ന രങ്കസ്വാമിയെ കോട്ടത്തറ ട്രൈബൽ സെപ്ഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാട്ടാന സമീപത്തെ വനത്തിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ചായക്കടയ്ക്കു സമീപത്തെ വീട്ടുകാരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി പരിസരത്തു പൊതുജനം തന്പടിച്ചിരിക്കുകയാണ്. പ്രദേശത്തെ കാട്ടാനശല്യം സംബന്ധിച്ച് നിരവധി പരാതികൾ വനംവകുപ്പിനു നല്കിയിട്ടും ഫലപ്രദമായ നടപടിയുണ്ടായില്ലെന്നു നാട്ടുകാർ പറയുന്നു. ഒരുവർഷത്തിനിടെ ആറോളം പേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുപതിലധികം പേർക്ക്…
Read Moreഉരുൾപൊട്ടലിൽ തകർന്ന നെല്ലിയാമ്പതി ചുരം പാതയുടെ സംരക്ഷണ ഭിത്തി നിർമ്മാണം തകൃതി
നെല്ലിയാന്പതി: ഉരുൾപൊട്ടി തകർന്ന ചുരം പാതയിൽ സംരക്ഷണ ഭിത്തി നിർമ്മാണം സജീവമായി. നെല്ലിയാന്പതി ചുരം പാതയിൽ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് പോത്തുണ്ടി മുതൽ അയ്യപ്പൻ തിട്ട് വരെയുള്ള ഭാഗങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത്. 2018 ആഗസ്റ്റ് 16 നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും തകർന്നുപോയ 12 ഭാഗങ്ങളിലാണ് ആദ്യഘട്ടമായി സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത്. 2.78 കോടി രൂപ ചിലവിലാണ് സംരക്ഷണ ഭിത്തി നിർമ്മാണം നടക്കുന്നത്. ഇതിൽ ആറെണ്ണത്തിന്റെ നിർമ്മാണമാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. കൂടുതൽ തകർന്ന മൂന്നിടങ്ങളിൽ ഇപ്പോൾ നിർമ്മാണ പ്രവർത്തി ആരംഭിച്ചിട്ടുണ്ട്. ഇത് മഴ തുടങ്ങുന്നതിനു മുന്പ് പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. രണ്ടാം ഘട്ടമായി നാലിടത്തുകൂടി സംരക്ഷണ ഭിത്തി നിർമ്മിക്കാനുണ്ട്. ഇതിനായി പദ്ധതി തയ്യാറാക്കി സർക്കാറിന്റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുകയാണ്. സംരക്ഷണ ഭിത്തി നിർമ്മാണത്തോടൊപ്പം പാതയുടെ വശങ്ങളിലും വെള്ളച്ചാൽ നിർമ്മാണവും നടക്കുന്നുണ്ട്. എന്നാൽ മുകളിൽ നിന്ന് മണ്ണിടിച്ചിൽ തടയാനുള്ള പ്രവർത്തികൾക്ക്…
Read Moreകാട്ടുമൃഗങ്ങളുടെ ആക്രമണം: കൃഷിനാശത്തെ തുടർന്ന് പച്ചക്കറി, വാഴക്കായ വിപണികളിൽ ഉത്പന്നക്ഷാമം
വടക്കഞ്ചേരി: മലയോരപ്രദേശങ്ങളിൽ ആന ഉൾപ്പെടെയുള്ള കാട്ടുമൃഗങ്ങൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതിനാൽ പച്ചക്കറി, വാഴക്കായ വിപണികളിൽ ഉത്പന്നക്ഷാമം രൂക്ഷമാകുന്നു.അധികമഴയും തുടർന്നുണ്ടായ അതിവേനലിനുമൊപ്പം ആനയും പന്നിയും മയിലുമെല്ലാം തോട്ടങ്ങളിൽ കൂട്ടമായെത്തി കൃഷി നശിപ്പിക്കുന്നതാണ് പച്ചക്കറിക്കും വാഴക്കായയ്ക്കും ക്ഷാമം നേരിടാൻ ഇടയാക്കുന്നത്. വിഎഫ്പിസികെയുടെ പാളയത്തെ വിപണനകേന്ദ്രത്തിൽ ദിനംപ്രതി രണ്ടു ടണ്വരെ പച്ചക്കറിയും വാഴക്കായ ഇനങ്ങളുമാണ് വന്നിരുന്നത്. ഇപ്പോൾ നൂറോ ഇരുന്നൂറോ കിലോ മാത്രമായെന്ന് സംഘം ഭാരവാഹികളായ ബിജു, തോമസ് എന്നിവർ പറഞ്ഞു.മൂന്നു നാലുമാസങ്ങളായി കിഴക്കഞ്ചേരിയുടെ മലയോരങ്ങളിൽനിന്നുള്ള പച്ചക്കറിയുടെയും കായയുടെയും വരവ് നിലച്ചു. കൃഷിയെല്ലാം ആനക്കൂട്ടം ഇറങ്ങി നശിപ്പിക്കുകയാണ്. അരനൂറ്റാണ്ടായി കാട്ടാനക്കൂട്ടം ഇറങ്ങാത്ത ജനവാസകേന്ദ്രങ്ങളിലാണ് ആനകളിറങ്ങി കൃഷിക്ക് നാശമുണ്ടാക്കുന്നത്. വാഴക്കൂന്പും പിണ്ടിയുമാണ് ആനകൾ തിന്നുന്നത്. കുലവരുന്നതും കുലച്ചവാഴകളുമാണ് ഇത്തരത്തിൽ നശിപ്പിക്കുന്നത്. 2018ൽ 855 ടണ് പച്ചക്കറി പാളയത്തെ സംഘത്തിൽ വില്പനയ്ക്ക് എത്തിയിരുന്നു. എന്നാൽ ഈവർഷം അത് പകുതിപോലും ആയിട്ടില്ല. കണിച്ചിപ്പരുതയ്ക്കയ്ക്കടുത്ത് പൂതനക്കയം, പിട്ടുക്കാരി…
Read Moreകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ: ശിശുസംരക്ഷണ യൂണിറ്റിലറിയിക്കാം
പാലക്കാട്: കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് പോലീസിന് പുറമെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ 0491 2531098, 8281899468 എന്നീ നന്പറുകളിലും ബന്ധപ്പെട്ട് വിവരം അറിയിക്കാമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.ആനന്ദൻ അറിയിച്ചു. പരാതി എഴുതി നൽകി ആരെന്ന് വെളിപ്പെടുത്താതെ തന്നെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സേവനങ്ങൾ കുട്ടികളുടെ സുരക്ഷയ്ക്കായി ഉപയോഗിക്കാവുന്നതാണ്. വിവരം അറിയിക്കുന്ന ആളെ സംബന്ധ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഈയിടെ കൂടിവരുന്ന സാഹചര്യത്തിലാണ് ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഇക്കാര്യം വ്യക്തമാക്കിയത്.അങ്കണവാടി പ്രവർത്തകർ, അധ്യാപകർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, പോലീസ്, സ്കൂൾ,കോളേജ് വിദ്യാർത്ഥികൾ, ക്ലബ്ബുകൾ, കുടുംബശ്രീ പ്രവർത്തകർ, ഹൗസിങ് കോളനി പ്രവർത്തകർ, വിവിധ സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശിശു സംരക്ഷണ യൂണിറ്റിന്റെ പ്രവർത്തനം. കാണാതാവുകയോ അലഞ്ഞുതിരിയുകയോ ഒറ്റപ്പെട്ടതോ ആയ കുട്ടികളെ കണ്ടെത്തി അവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും…
Read Moreഅതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിറമുള്ള അട്ടപ്പാടിയുടെ സ്വന്തം കാർതുമ്പി കുടകൾ അഞ്ചാംവർഷത്തിലേക്ക്
അഗളി: ഉൗരുകളിൽ അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിറമുള്ള കാർതുന്പി കുടകളായി തുന്നിച്ചേർക്കുകയാണ് അട്ടപ്പാടിയിലെ വിവിധ ഉൗരുകളിലെ ആദിവാസി അമ്മമാർ. അട്ടപ്പാടി ആദിവാസി സ്ത്രീകളുടെ വരുമാനദായക പദ്ധതിയായ കാർതുന്പി കുടകൾ ഈവർഷം അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. അട്ടപ്പാടിയിലെ ശിശുമരണത്തെ തുടർന്നാണ് ആദിവാസി സ്ത്രീ ശാക്തീകരണപദ്ധതി എന്ന നിലയിൽ 2015 ൽ കാർതുന്പി കുട നിർമാണ യൂണിറ്റ് ആരംഭിച്ചത്. 2017 ൽ പട്ടികവർഗ വികസന വകുപ്പിന്റെ സഹായത്തോടെ പദ്ധതി വിപുലീകരിച്ചു. അട്ടപ്പാടിയിലെ 20 ഉൗരുകളിലായി ഏകദേശം 250-ഓളം സ്ത്രീകൾക്ക് കുട നിർമാണത്തിൽ ഇതിനകം പരിശീലനം നല്കുകയുണ്ടായി. ഈവർഷം മുതൽ വ്യാവസായികാടിസ്ഥാനത്തിൽ കാർതുന്പി കുടകൾ വിപണിയിലെത്തിക്കുവാനാണ് പദ്ധതി. മാർച്ചിൽ ആരംഭിച്ച കുടനിർമാണം ഇപ്പോൾ ഉൗരുകളിൽ പുരോഗമിക്കുകയാണ്. ഈ വർഷം കുട കൂടാതെ വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്കൂൾ ബാഗുകളും കാർതുന്പി വിപണിയിലെത്തിക്കുന്നുണ്ട്.കുടിൽ വ്യവസായം എന്ന നിലയിൽ ഉൗരുകളിലെ വീടുകളിലിരുന്ന് കുട നെയ്യുന്ന രീതിയാണ് ഈവർഷം…
Read Moreദേശീയപാത വികസനം; തുപ്പനാട് പുതിയ പാലം നിർമാണം തുടങ്ങി; ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് നാട്ടുകാർ
തച്ചന്പാറ: പാലക്കാട് -കോഴിക്കോട് ദേശീയപാതയിലെ തുപ്പനാട് പുഴക്ക് കുറുകെ പുതിയ പാലം നിർമിക്കുന്നു. ഇതേതുടർന്ന് പഴയ ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച പാലത്തിന്റെ തൂണുകൾ പൊളിച്ചു തുടങ്ങി. ഈ ഭാഗത്താണ് പുതിയ നിർമ്മിക്കുന്നത്. തുപ്പനാട് പുഴക്ക് കുറുകെ തല ഉയർത്തി നിന്നിരുന്ന പഴയ പാലത്തിന്റെ കരിങ്കൽ ഭിത്തികൾ ഇനി ഓർമയിലേക്ക് മായുകയാണ്. പതിറ്റാണ്ടുകളായി കല്ലടിക്കോട്എന്ന സ്ഥലനാമവുമായി ചേർത്തുവച്ചിരുന്ന ഈ സ്മാരകശിലകൾ ബ്രിട്ടീഷ് ഭരണകാലത്തെ നിർമിതിയായും കണക്കാക്കപ്പെട്ടിരുന്നു. നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പാലത്തിന് ബലക്ഷയം സംഭവിച്ചതോടെയാണ് പഴയ പാലത്തിന്റെ സ്ഥാനത്ത് 16 മീറ്റർ വീതിയിൽ പുതിയ പാലം ഉയർത്തുന്നത്. തുപ്പനാട് ജുമാ മസ്ജിദിന് തൊട്ടടുത്തായി, ഉപയോഗത്തിലുള്ളപാലം നവീകരിക്കുന്നതിനേക്കാൾ നല്ലത് പുതിയത് നിർമിക്കുകയാണെന്നും അധികാരികൾ കരുതിയിരിക്കണം. നാഷണൽ ഹൈവേ റോഡു വികസനത്തിന്റെ ഭാഗമായി പഴയ പാലത്തിന്റെ സ്ഥാനത്ത് പുതിയ പാലത്തിനുള്ള നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. ഇതോടൊപ്പം പാലവുമായി ചേർന്നുള്ള പുരാതന റോഡും…
Read Moreകരുവപ്പാറ കോസ് വേയ്ക്കുതാഴെ കോഴിമാലിന്യം തള്ളുന്നത് പതിവാകുന്നു; മൂക്കുപൊത്താതെ നടക്കാനാവാതെ കാൽനടയാത്രക്കാർ
ചിറ്റൂർ: കോരയാർപുഴ കരുവപ്പാറ കോസ്വേയ്ക്ക് താഴെ രാത്രിയിൽ ചാക്കിൽകെട്ടിയ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. കോഴിയിറച്ചി മാലിന്യവും മറ്റും നിക്ഷേപിക്കുന്നതിനാലുള്ള ദുർഗന്ധത്തിൽ കാൽനടയാത്രപോലും ദുസഹമാണ്. കരുവപ്പാറയിലേക്കുള്ള കുടിവെള്ളവിതരണ പന്പ് ഹൗസും പാലത്തിനു സമീപത്താണ്. വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെ പൊട്ടുന്ന കണ്ണാടിചില്ലുകളും മറ്റും നിക്ഷേപിക്കുന്നത് പാലത്തിന് അടിയിലാണ്. മാലിന്യചാക്കുകളും ചില്ലും സമീപത്തെ വയലുകളിലേക്ക് ഒഴുകിയെത്തുന്നതും അപകടഭീഷണിയാകുകയാണ്. പ്രധാനപാതയിലെ ദുർഗന്ധംമൂലം പത്തോളം ബസുകളും മറ്റിതര വാഹനങ്ങളും കൊഴിഞ്ഞാന്പാറ ടൗണിലേക്ക് സഞ്ചരിക്കുന്നത് ദൂരക്കൂടുതലുള്ള റോഡിലൂടെയാണ്. ഇത്തരത്തിൽ പരിസര മലിനീകരണമുണ്ടാക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ അധികൃതർക്ക് പരാതി അയച്ചാലും നടപടിയുണ്ടാകാറില്ലത്രേ. ഇറച്ചിമാലിന്യം നിക്ഷേപിക്കുന്നതിനാൽ കോസ് വേയിൽ തെരുവുനായ ശല്യവും കൂടുകയാണ്. പാലത്തിന് ഇരുവശത്തും സോളാർലാന്പും കാമറയും സ്ഥാപിച്ച് മാലിന്യം നിക്ഷേപിക്കുന്നതു തടയാൻ നടപടിയെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Read Moreമംഗലംഡാം സമഗ്ര കുടിവെള്ളപദ്ധതി യാഥാർഥ്യമാകുന്നതോടെ നക്ഷത്ര ബംഗ്ലാക്കുന്നിലെ വാച്ച് ടവർ ഓർമയിലേക്ക്
മംഗലംഡാം: മംഗലംഡാം റിസർവോയർ മുഖ്യസ്രോതസായി നിർമാണപ്രവൃത്തികൾ നടക്കുന്ന മംഗലംഡാം സമഗ്ര കുടിവെള്ളപദ്ധതി യാഥാർഥ്യമാകുന്നതോടെ നക്ഷത്ര ബംഗ്ലാക്കുന്നിലെ വാച്ച് ടവർ ഓർമയാകും.ആറു പതിറ്റാണ്ടുമുന്പ് മംഗലംഡാം നിർമിക്കുന്പോൾ റിസർവോയറിന്റെ ദൂരവീക്ഷണത്തിനായി പണിതതായിരുന്നു കുന്നിൻപുറത്തെ ഈ നിരീക്ഷണ കെട്ടിടം. ഇവിടെയാണ് ഇപ്പോൾ കുടിവെള്ളപദ്ധതിക്കുള്ള കൂറ്റൻ ഫിൽറ്റർ ടാങ്ക് നിർമിക്കുന്നത്. കാലപഴക്കത്താലും യഥാസമയം അറ്റകുറ്റപ്പണികളില്ലാതെയും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവുംമൂലം വാച്ച്ടവർ തകർച്ചാഭീഷണിയിലായിരുന്നു.ഡാം കാണാനെത്തുന്ന സഞ്ചാരികളെല്ലാം തന്നെ ചുഴിപോലെ വളഞ്ഞുതിരിഞ്ഞ ഈ വാച്ച് ടവറിൽ കയറിയായിരുന്നു പോയിരുന്നത്. ഡാം ഷട്ടർ ഭാഗത്തുനിന്നും നിരവധിപടികൾ കയറിവേണം വാച്ച്ടവറിലെത്താൻ. ഇവിടേയ്ക്ക് വാഹനം എത്താവുന്ന റോഡുമുണ്ട്. എന്നാൽ വാഹനങ്ങൾ കടത്തിവിടാത്തതിനാൽ പടികൾ കയറിതന്നെ വേണം മുകളിലെത്താൻ. വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണന്പ്ര എന്നീ നാലു പഞ്ചായത്തുകൾക്ക് കുടിവെള്ളം എത്തിക്കുന്നതാണ് മംഗലംഡാം കുടിവെള്ളപദ്ധതി. ഒന്നരലക്ഷം ആളുകൾക്ക് പ്രതിദിനം 40 ലിറ്റർ വീതം കുടിവെള്ളം എത്തിക്കുന്ന പദ്ധതി ജില്ലയിലെതന്നെ വലിയ കുടിവെള്ളപദ്ധതിയാണ്. 135…
Read Moreവിദ്യാർഥികളുടെ വസ്ത്രധാരണം;മൗലികാവകാശ ധ്വംസനം അംഗീകരിക്കാനാവില്ല: എസ്എസ്എഫ്
ചാവക്കാട്: വിദ്യാർഥികളുടെ വസ്ത്രധാരണരീതിയെ കുറിച്ചുള്ള എംഇഎസ് നേതൃത്വം പുറത്തിറക്കിയ സർക്കുലർ പൗരാവകാശങ്ങളുടെ ലംഘനമാണെന്ന് എസ്എസ്എഫ് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.മതപരവും സാംസ്കാരികപരവുമായ ഏത് വേഷവിധാനവും ഭരണഘടന അനുവദിച്ചതാണ്. ഇത്തരം നിലപാട് അംഗീകരിക്കാനാവില്ല. ഈ വിഷയത്തിൽ എംഇഎസ് പുനഃപരിശോധന നടത്തി സർക്കുലർ പിൻവലിക്കണമെന്ന് എസ്എസ്എഫ് ആവശ്യപ്പെട്ടു. ചാവക്കാട് നടക്കാനിരിക്കുന്ന എസ്എസ്എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ കർമസമിതി രൂപവത്കരണത്തിന്റെ ഭാഗമായി ചാവക്കാട്ട് നടന്ന കണ്വെൻഷനിലാണ് എസ്എസ്എഫ് പ്രമേയം അവതരിപ്പിച്ചത്. എസ് വൈഎസ് സംസ്ഥാന സെക്രട്ടറി എം.എം. ഇബ്രാഹിം കണ്വെൻഷൻ ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് ജില്ലാ പ്രസിഡൻറ് പി.സി. റഉൗഫ് മിസ്ബാഹി അധ്യക്ഷനായി.എസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ബി. ബഷീർ മുസ്ലിയാർ പ്രമേയം അവതരിപ്പിച്ചു.സയ്യിദ് ഹൈദ്രോസ്ക്കോയ തങ്ങൾ വട്ടേക്കാട് പ്രാർഥന നടത്തി.കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡൻറ് സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. സാഹിത്യോത്സവിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 33 അംഗ…
Read More