പാലക്കാട്: കണ്ണാടി വില്ലേജിലെ കടക്കുറുശിയിൽ വൃദ്ധദന്പതികളുടെ വീട്ടിൽ അതിക്രമിച്ചുക്കയറി ആക്രമണം നടത്തിയ കേസിൽ പ്രതികൾക്ക് മൂന്നുവർഷം കഠിനതടവും 5000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കണ്ണനൂർ അന്പാട്ട് വീട്ടിലെ ജയൻ, മാത്തൂർ തച്ചങ്കാട് ആങ്കിരങ്കാട് വീട്ടിലെ അനീഷ് (അനു), കണ്ണാടി ചാത്തൻകുളങ്ങരപറന്പ് രമേഷ് എന്നിവരെയാണ് ശിക്ഷിച്ചത്. 2013 ജൂണിലാണ് കേസിനാസ്പദമായ സംഭവം. രാജു നിവാസിൽ കേശവൻ, ഭാര്യയായ ലീല എന്നിവരുടെ വീട്ടിൽ അതിക്രമിച്ചു കയറി. ലീലയുടെ കഴുത്തിലെ ഏഴരപവന്റെ രണ്ടുമാലകൾ ബലമായി പൊട്ടിച്ചെടുക്കുകയും തടയാൻ ചെന്ന കേശവനെ പ്ലാസ്റ്റിക് കസേര കൊണ്ട് അടിച്ച് പരിക്കേല്പിക്കുകയുമായിരുന്നു. കേശവന്റെ അയൽവാസിയും മൂന്നാംപ്രതിയുമായ രമേശിന്റെ ഓട്ടോറിക്ഷയിലാണ് പ്രതികൾ സംഭവ സ്ഥലത്തെത്തിയത്. ഒന്നാംപ്രതി ജയൻ, രണ്ടാം പ്രതി അനീഷ് എന്നിവരാണ് വീട്ടിൽ കയറി കൃത്യം നടത്തിയത്. രമേഷ് ഈ സമയം ഓട്ടോറിക്ഷയിൽ പുറത്ത് കാത്തുനില്ക്കുകയും സംഭവശേഷം ഉടൻതന്നെ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയുമായിരുന്നു.…
Read MoreCategory: Palakkad
അയിലൂരിൽ ഹോട്ടലുകളിൽ ആരോഗ്യവകുപ്പിന്റെ റെയ്ഡ്; പഴകിയ ഭക്ഷണം പിടിച്ചെടുത്തു
നെന്മാറ: അയിലൂരിലെ ഹോട്ടലുകളിൽനിന്നും വീണ്ടും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഒലിപ്പാറ, അടിപ്പെരണ്ട, പാലമുക്ക്, അയിലൂർ എന്നിവിടങ്ങളിലെ ഹോട്ടലുകൾ, ബേക്കറികൾ, സ്റ്റേഷനി കടകൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഒലിപ്പാറ നസീമ ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങളും മാംസവും മത്സ്യവും കണ്ടെടുത്ത് നശിപ്പിച്ചു. പല കടകളിലും നിലവാരം കുറഞ്ഞ നിരോധിത കളർ ചേർത്ത ചായപ്പൊടി ഉപയോഗിക്കുന്നതായി കണ്ടെത്തി. ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുകയും ചെയ്ത സ്ഥാപനങ്ങൾക്ക് പിഴചുമത്തി. പുകയില നിരോധിത ബോർഡ് പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരേയും കോട്പ ആക്ട് പ്രകാരം പിഴ ഈടാക്കി. പൊതുസ്ഥലത്ത് പുകവലിച്ചവർക്കെതിരേയും പിഴ ചുമത്തി. വിവിധ സ്ഥാപനങ്ങളിൽനിന്നായി കോഡ്പ ആക്ട് ഇനത്തിൽ 3800 രൂപയും മറ്റിനങ്ങളിൽനിന്നായി 10,100 രൂപയും ഈടാക്കി. പരിശോധനയ്ക്ക് അയിലൂർ പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സിസിമോൻ തോമസ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.നവാസ്, സുമാജോണ്, പ്രജിത്ത് വി.നാഥ് എന്നിവർ നേതൃത്വം നല്കി.
Read Moreഭാരതപ്പുഴ വറ്റിവരണ്ടു; ശുദ്ധജല വിതരണപദ്ധതികൾ സ്തംഭനത്തിലേക്ക്
ഒറ്റപ്പാലം: ഭാരതപ്പുഴ വറ്റിവരണ്ടതോടെ പുഴയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ശുദ്ധജല വിതരണപദ്ധതികൾ സ്തംഭനത്തിലേക്ക് നീങ്ങുന്നു. പാലക്കാട്, മലപ്പുറം, തൃശൂർ അടക്കമുള്ള പ്രധാനപ്പെട്ട മൂന്ന് ജില്ലകളുടെ പ്രധാന ജലസ്രോതസ് ഭാരതപ്പുഴയാണ്. കുടിവെള്ളത്തിനും കാർഷികവൃത്തിക്കും മൂന്നു ജില്ലക്കാരും ആശ്രയിക്കുന്നത് ഭാരതപ്പുഴയെയാണ്. ഭാരതപ്പുഴ വറ്റിവരണ്ട് നീർച്ചാൽപോലുമില്ലാതെ മരുപ്രദേശങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് ഭൂരിഭാഗം പ്രദേശങ്ങളും.മരുഭൂമിക്ക് തുല്യമായി കിടക്കുന്ന ഭാരതപ്പുഴയുടെ പല പ്രദേശങ്ങളിലും ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണ് ജലസംഭരണികളിൽ ആവശ്യമായ വെള്ളത്തിനു വഴി കണ്ടെത്തുന്നത്. എന്നാൽ പുഴയുടെ മണൽപ്രദേശത്ത് കുടിവെള്ള സംഭരണികൾക്ക് സമീപമായി എടുത്ത വൻകുഴികളിലും വെള്ളംവറ്റി തുടങ്ങി. അതുകൊണ്ടുതന്നെ രണ്ടുദിവസം കൂടുന്പോഴും മറ്റുമാണ് ഇപ്പോൾ വാട്ടർ അതോറിറ്റി പന്പിംഗ് നടത്തുന്നത്. ഇതുകൊണ്ടുതന്നെ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് ജനങ്ങൾ അഭിമുഖീകരിക്കുന്നത്. കാർഷികവൃത്തികൾക്കും ഇതിനകം വൻതിരിച്ചടിയാണ് നേരിട്ടത്. മൂന്നു ജില്ലകളിലും പച്ചക്കറി അടക്കമുള്ള കാർഷികവൃത്തികൾക്ക് വൻപ്രതിസന്ധിയാണ് ഉണ്ടായിട്ടുള്ളതെന്ന് കർഷകർ പറയുന്നു. മേൽപ്പറഞ്ഞ മൂന്ന് ജില്ലകളിലുമായി ചെറുതും ചെറുതും വലുതുമായ…
Read Moreനെല്ല് സംഭരണം വൈകുന്നു; മില്ലുകളുടെ മെല്ലെപ്പോക്കിൽ കർഷകർ ആശങ്കയിൽ
കാട്ടൂർ: കൊയ്തെടുത്ത നെല്ല് സംഭരിക്കാൻ സപ്ലൈകോ വൈകുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. നെല്ല് സംഭരിക്കാൻ മില്ലുകളുടെ ഗോഡൗണിൽ സ്ഥലമില്ലാതായതോടെയാണ് കാട്ടൂർ തെക്കുംപാടം കൂട്ടുകൃഷിസംഘത്തിന്റെ കീഴിൽ കൃഷിചെയ്ത കർഷകർ ബുദ്ധിമുട്ടിലായത്. പ്രളയത്തിനുശേഷം സംഘത്തിന്റെ കീഴിൽ 250 ഏക്കറിലാണ് കൃഷിയിറക്കിയത്. മുൻവർഷത്തേക്കാൾ കൂടുതൽ വിളവ് ലഭിച്ചെങ്കിലും ഇതൊല്ലാം ഏറ്റെടുക്കാൻ മില്ലുകളിൽ സ്ഥലമില്ല. പ്രളയത്തിനുശേഷം കേരളത്തിൽ ഒരുലക്ഷം മെട്രിക് ടണ് നെല്ല് കൂടുതൽ ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞവർഷം മേയ് 30 വരെ സപ്ലൈകോ സംഭരിച്ചത് 5.84 ലക്ഷം മെട്രിക് ടണ് ആയിരുന്നെങ്കിൽ ഈ വർഷം ഏപ്രിൽ അവസാനമായപ്പോഴേക്കും 5.9 മെട്രിക് ടണ് സംഭരിച്ചുകഴിഞ്ഞു. മെയ് അവസാനമാകുന്പോഴേക്കും 6.5 മെട്രിക് ടണ്ണെങ്കിലും സംഭരിക്കപ്പെടുമെന്നാണ് കണക്കകൂട്ടൽ. സപ്ലൈക്കോയുടെ കീഴിൽ 51 മില്ലുകളാണ് കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നത്. കാട്ടൂർ തെക്കുംപാടത്തുനിന്ന് ഇതുവരെ സപ്ലൈക്കോ സംഭരിച്ചത് 28 ലോഡ് നെല്ലാണ്. 10 – 12 ലോഡ് വരെ ഇനിയും…
Read Moreതൊടുകാപ്പിലും പരിസരപ്രദേശത്തും പന്നിശല്യം രൂക്ഷം; വാഹനങ്ങൾക്കും കാൽനടജാഥയ്ക്കും ഒരുപോലെ ഭീഷണിയാകുന്നു
മണ്ണാർക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയ്ക്കരികേ തൊടുകാപ്പിലും പരിസരപ്രദേശങ്ങളിലും പന്നിശല്യം രൂക്ഷമായെന്ന് പരാതി. ഇത് കാൽനട, വാഹനയാത്രക്കാർക്ക് ഭീഷണിയാകുകയായി. ഏതാനും ആഴ്ചമുന്പ് ഓട്ടോയ്ക്കുനേരെ പന്നിക്കൂട്ടം വന്നിടിച്ച് ഓട്ടോമറിഞ്ഞ് ഡ്രൈവർ മരിച്ചിരുന്നു. തൊടുകാപ്പിൽ റോഡിന് ഇരുഭാഗത്തും വനമാണ്. റോഡ് മുറിച്ചുകടക്കുന്ന പന്നിക്കൂട്ടങ്ങളാണ് യാത്രക്കാർക്കും മറ്റും ഭീഷണിയാകുന്നത്. ആറുമാസത്തിനിടെ വാഹനങ്ങളിൽ പന്നികൾ വന്നിടിച്ച് പത്തിലേറെ അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഈ സാഹചര്യത്തിൽ പന്നികളിൽനിന്നും രക്ഷനേടുന്നതിനു വനമുള്ള ഭാഗത്ത് മുള്ളുവേലി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. കരിങ്കല്ലത്താണി ജംഗ്ഷൻ കഴിഞ്ഞ് വലിയ ഇറക്കമായതിനാൽ ഈ ഭാഗത്തെത്തുന്പോൾ വാഹനങ്ങൾക്ക് വേണ്ടത്ര വേഗതയുണ്ടാകും. വനംവകുപ്പാകട്ടെ ഈ മേഖലയിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടില്ല. ഇതും അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു. ദേശീയപാത നിർമാണം പൂർത്തിയായതോടെ ആയിരക്കണക്കിനു വാഹനങ്ങൾ കടന്നുപോകുന്ന ഇതുവഴി വേഗതയും വർധിച്ചു.
Read Moreമോട്ടോർ വാഹന വകുപ്പ് പരിശോധന; രണ്ടുമാസത്തിനിടെ 4772 കേസുകൾ
പാലക്കാട്: രണ്ടു മാസത്തിനിടെ ജില്ലയിൽ മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്തത് 4772 കേസുകൾ. ഇത്രയും കേസുകളിൽനിന്നായി പിഴയിനത്തിൽ ഈടാക്കിയത് 34,38550 രൂപ. ഏപ്രിൽ മാസത്തിൽ 2736 കേസുകളും മാർച്ച് മാസത്തിൽ 2036 കേസുകളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാത്തവർ, മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ടുള്ള വാഹനമോടിക്കൽ, അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, ലൈസൻസ്, ഇൻഷുറൻസ്, പെർമിറ്റ് ഇല്ലാത്തവർ, അമിതമായ ചരക്ക്, വാഹനങ്ങളുടെ ഘടനയിൽ മാറ്റം വരുത്തൽ, മദ്യപിച്ചുള്ള വാഹനമോടിക്കൽ തുടങ്ങി മുപ്പതോളം ഇനം ഗതാഗത ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് മാർച്ച് മാസത്തിൽ 1054 കേസുകളും ഏപ്രിലിൽ 848 കേസുകളും രജിസ്റ്റർ ചെയ്തു. ഹെൽമറ്റ് ധരിക്കാത്തവർക്ക് 100 രൂപയോ 600 രൂപയോ ആണ് പിഴ അടയ്ക്കേണ്ടത്. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിച്ച 53 കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .…
Read Moreബാറിലെ കൊലപാതകം: ജീവനക്കാരുടെ അനാസ്ഥ കുറ്റകരമെന്ന് സർവകക്ഷിയോഗം
കല്ലടിക്കോട്: ഗായത്രി ബാറിൽ അടിപിടിക്കിടെ യുവാവ് മരിക്കാനിടയായ സംഭവം അങ്ങേയറ്റം ഖേദകരമായിപ്പോയെന്നും, സംഘർഷ വിവരം യഥാസമയം ജീവനക്കാർ പോലീസിനെ അറിയിച്ചിരുന്നെങ്കിൽ ദാരുണമായ മരണം സംഭവിക്കാനിടയില്ലെന്നും സർവകക്ഷി അനുസ്മരണ യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. കല്ലടിക്കോട് വാക്കോട് കൈപ്പള്ളിമാലിൽ മാത്യു ജോസഫിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കാൻ മൊറാർജി കൾച്ചറൽ ഫൗണ്ടേഷനാണ് സർവകക്ഷി യോഗം വിളിച്ചുചേർത്തത്. സർക്കാരിന്റെ മദ്യനയം എന്തായിരുന്നാലും, മദ്യശാലകൾ നിയമവിധേയമായി പ്രവർത്തിക്കാനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നും പ്രസംഗകർ പറഞ്ഞു. സർവകക്ഷി അനുസ്മരണ യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ് ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ സമിതി പ്രസിഡന്റ് മാത്യു കല്ലടിക്കോട് അധ്യക്ഷനായി. മൊറാർജി കൾച്ചറൽ ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോണ് മരങ്ങോലി മുഖ്യ പ്രഭാഷണം നടത്തി.വിവിധ സംഘടന നേതാക്കളായ എ.എം.ജോസ്,കെ.കെ.ചന്ദ്രൻ,വീരാൻ സാഹിബ്,കൃഷ്ണദാസ്,കെ.എസ്.ഷാക്കിർ തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreബൈക്ക് അപകടത്തിൽ മരിക്കുന്നവരുടെയും പരിക്കു പറ്റുന്നവരുടെയും എണ്ണം പെരുകി
വടക്കഞ്ചേരി: ബൈക്ക് അപകടത്തിൽ മരിക്കുന്നവരുടെയും പരിക്കു പറ്റുന്നവരുടെയും എണ്ണം മേഖലയിൽ പെരുകി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ദേശീയപാതയിലും ഉൾപ്രദേശങ്ങളിലുമുണ്ടായ ബൈക്ക് അപകടങ്ങളിൽ ആറുപേർ മരിച്ചു. അപകടങ്ങളിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണവും കൂടുകയാണ്. കഴിഞ്ഞ 15ന് മംഗലംഡാം റോഡിൽ ചിറ്റടിയിലും മണപ്പാടത്തുമുണ്ടായ രണ്ടു വ്യത്യസ്ത ബൈക്ക് അപകടങ്ങളിൽ രണ്ടു യുവാക്കളാണ് മരിച്ചത്. ചിറ്റടിയിലുണ്ടായ അപകടത്തിൽ ഒടുകൂർ ശിവൻകോവിലിനുസമീപം കുട്ടപ്പന്റെ മകൻ ലിജു (28)വും മണപ്പാടത്തുണ്ടായ അപകടത്തിൽ തച്ചനടി മാണിക്യന്റെ മകൻ കർണൻ എന്ന കൃഷ്ണദാസുമാണ് (34) മരിച്ചത്. ഈ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേല്ക്കുകയുമുണ്ടായി. 17ന് ദേശീയപാത മേരിഗിരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ വാൽക്കുളന്പ് പുന്നൂരാൻ തങ്കപ്പൻ (71) മരിച്ചു.20ന് ദേശീയപാത പന്നിയങ്കരയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന തരൂർ മരുതക്കോട് മോഹനന്റെ ഭാര്യ സീന (36) മരിച്ചു. 24ന് ദേശീയപാത കല്ലിങ്കൽപാടം റോഡ് ജംഗ്ഷനിൽ കഐസ്ആർടിസി…
Read Moreഐഎസ് ബന്ധം ദക്ഷിണേന്ത്യയിൽ ശക്തം; രാമലിംഗം കൊലപാതകത്തിന്റെ ചുരുൾ അഴിക്കാൻ എൻഐഎ
ചെന്നൈ/ കൊച്ചി: ഐഎസ് കേരളത്തിൽ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് തമിഴ്നാട്ടിലെ മൂന്നിടങ്ങളിൽ റെയ്ഡ് നടത്തിയതെങ്കിലും പികെകെ നേതാവ് രാമലംഗത്തിന്റെ കൊലപാതകത്തിന്റെകൂടി ചുരുൾ അഴിക്കാനാണ് എൻഐഎ റെയ്ഡ് നടത്തിയത്. കേരളത്തിൽ സ്ഫോടന പരന്പരകളെ കുറിച്ചു ചിന്തിക്കുന്നതിനു മുന്പു തന്നെ തീവ്രവാദഗ്രൂപ്പുകൾ തമിഴ്നാട്ടിൽ പച്ചപിടിച്ചിരുന്നതായി എൻഐഎ കണ്ടെത്തിയതിന്റെ വെളിച്ചത്തിലാണ് റെയ്ഡ് നടത്തിയത്. സമാനമായ രീതിയിൽ കൊലപാതകങ്ങളും ആക്രമണങ്ങളും നടത്തുന്ന സംഘടനകളുടെ ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. എന്നാൽ രാമലിംഗത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട രേഖകളൊന്നും ലഭിച്ചില്ലെങ്കിലും തീവ്രവാദ ബന്ധത്തിന്റെ അടിവേരുകൾ പിഴുതെടുക്കാൻ കഴിയുന്ന രേഖകൾ ലഭിച്ചതായി അറിയുന്നു. തൗഹീദ് ജമായത്തിന്റെ ഓഫീസുകളാണ് പ്രധാനമായും ലക്ഷ്യം വച്ചത്. എന്നാൽ, ഈ കൂട്ടത്തിൽ രാമലംഗത്തിന്റെ കൊലപാതകം തെളിയിക്കാൻ പോപ്പുലർഫ്രണ്ടിന്റെ ഓഫീസും റെയ്ഡ് ചെയ്യുകയായിരുന്നു. തൗഹീദ് ജമായത്ത് ശ്രീലങ്കൻസ്ഫോടനവുമായി ബന്ധപ്പെട്ട സംഘമാണ്. ഇവർക്കു പാലക്കാട് സ്വദേശി റിയാസിനുമായി ബന്ധമുണ്ട്. പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന്റെ മൊഴിയുടെ…
Read Moreസർക്കാരിന്റെ പുതിയ മദ്യനയം മൂലം ബാറുകൾ സാമൂഹ്യവിരുദ്ധരുടെ സങ്കേതമായി മാറുന്നു; കല്ലടിക്കോട്ടെ കൊലപാതകത്തിൽ നടപടി ശക്തമാക്കണമെന്ന് മദ്യവിരുദ്ധസമിതി
പാലക്കാട്: കല്ലടിക്കോട്ടെ ബാറിലെ സംഘർത്തിനിടെയുണ്ടായകൊലപാതകം പോലീസ് നടപടി ശക്തമാക്കണമെന്ന് പാലക്കാട് രൂപത മദ്യവിരുദ്ധ സമിതി ആവശ്യപ്പെട്ടു. സർക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായി രാത്രി 11 വരെ പ്രവർത്തിക്കുന്ന ബാറുകൾ സാമൂഹ്യവിരുദ്ധരുടെ സങ്കേതമായി മാറുകയും തുടർന്നു കൈയാങ്കളിയിലേയ്ക്കും കൊലപാതകത്തിലേയ്ക്കും നീങ്ങുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് കഴിഞ്ഞദിവസം തലയ്ക്ക് അടിയേറ്റ് കൈപ്പള്ളിമാലിൽ ജോസഫിന്റെ മകൻ മാത്യു ജോസഫ്(അജി 43) കൊലപാതകം. രാത്രി വൈകി പ്രവർത്തിക്കുന്ന ബാറുകളെ നിരീക്ഷിക്കാൻ സർക്കാരും പോലീസും ജാഗ്രത പുലർത്തണമെന്നും നിയമ ലംഘനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും സമിതിയോഗം ആവശ്യപ്പെട്ടു.
Read More