പാലക്കാട്: കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് പോലീസിന് പുറമെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ 0491 2531098, 8281899468 എന്നീ നന്പറുകളിലും ബന്ധപ്പെട്ട് വിവരം അറിയിക്കാമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.ആനന്ദൻ അറിയിച്ചു. പരാതി എഴുതി നൽകി ആരെന്ന് വെളിപ്പെടുത്താതെ തന്നെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സേവനങ്ങൾ കുട്ടികളുടെ സുരക്ഷയ്ക്കായി ഉപയോഗിക്കാവുന്നതാണ്. വിവരം അറിയിക്കുന്ന ആളെ സംബന്ധ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ്. കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഈയിടെ കൂടിവരുന്ന സാഹചര്യത്തിലാണ് ജില്ലാ ശിശു സംരക്ഷണ ഓഫീസർ ഇക്കാര്യം വ്യക്തമാക്കിയത്.അങ്കണവാടി പ്രവർത്തകർ, അധ്യാപകർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, പോലീസ്, സ്കൂൾ,കോളേജ് വിദ്യാർത്ഥികൾ, ക്ലബ്ബുകൾ, കുടുംബശ്രീ പ്രവർത്തകർ, ഹൗസിങ് കോളനി പ്രവർത്തകർ, വിവിധ സംഘടനകൾ തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ശിശു സംരക്ഷണ യൂണിറ്റിന്റെ പ്രവർത്തനം. കാണാതാവുകയോ അലഞ്ഞുതിരിയുകയോ ഒറ്റപ്പെട്ടതോ ആയ കുട്ടികളെ കണ്ടെത്തി അവരുടെ പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും…
Read MoreCategory: Palakkad
അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിറമുള്ള അട്ടപ്പാടിയുടെ സ്വന്തം കാർതുമ്പി കുടകൾ അഞ്ചാംവർഷത്തിലേക്ക്
അഗളി: ഉൗരുകളിൽ അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും നിറമുള്ള കാർതുന്പി കുടകളായി തുന്നിച്ചേർക്കുകയാണ് അട്ടപ്പാടിയിലെ വിവിധ ഉൗരുകളിലെ ആദിവാസി അമ്മമാർ. അട്ടപ്പാടി ആദിവാസി സ്ത്രീകളുടെ വരുമാനദായക പദ്ധതിയായ കാർതുന്പി കുടകൾ ഈവർഷം അഞ്ചാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്. അട്ടപ്പാടിയിലെ ശിശുമരണത്തെ തുടർന്നാണ് ആദിവാസി സ്ത്രീ ശാക്തീകരണപദ്ധതി എന്ന നിലയിൽ 2015 ൽ കാർതുന്പി കുട നിർമാണ യൂണിറ്റ് ആരംഭിച്ചത്. 2017 ൽ പട്ടികവർഗ വികസന വകുപ്പിന്റെ സഹായത്തോടെ പദ്ധതി വിപുലീകരിച്ചു. അട്ടപ്പാടിയിലെ 20 ഉൗരുകളിലായി ഏകദേശം 250-ഓളം സ്ത്രീകൾക്ക് കുട നിർമാണത്തിൽ ഇതിനകം പരിശീലനം നല്കുകയുണ്ടായി. ഈവർഷം മുതൽ വ്യാവസായികാടിസ്ഥാനത്തിൽ കാർതുന്പി കുടകൾ വിപണിയിലെത്തിക്കുവാനാണ് പദ്ധതി. മാർച്ചിൽ ആരംഭിച്ച കുടനിർമാണം ഇപ്പോൾ ഉൗരുകളിൽ പുരോഗമിക്കുകയാണ്. ഈ വർഷം കുട കൂടാതെ വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്കൂൾ ബാഗുകളും കാർതുന്പി വിപണിയിലെത്തിക്കുന്നുണ്ട്.കുടിൽ വ്യവസായം എന്ന നിലയിൽ ഉൗരുകളിലെ വീടുകളിലിരുന്ന് കുട നെയ്യുന്ന രീതിയാണ് ഈവർഷം…
Read Moreദേശീയപാത വികസനം; തുപ്പനാട് പുതിയ പാലം നിർമാണം തുടങ്ങി; ഗതാഗതക്കുരുക്കിന് ആശ്വാസമാകുമെന്ന് നാട്ടുകാർ
തച്ചന്പാറ: പാലക്കാട് -കോഴിക്കോട് ദേശീയപാതയിലെ തുപ്പനാട് പുഴക്ക് കുറുകെ പുതിയ പാലം നിർമിക്കുന്നു. ഇതേതുടർന്ന് പഴയ ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച പാലത്തിന്റെ തൂണുകൾ പൊളിച്ചു തുടങ്ങി. ഈ ഭാഗത്താണ് പുതിയ നിർമ്മിക്കുന്നത്. തുപ്പനാട് പുഴക്ക് കുറുകെ തല ഉയർത്തി നിന്നിരുന്ന പഴയ പാലത്തിന്റെ കരിങ്കൽ ഭിത്തികൾ ഇനി ഓർമയിലേക്ക് മായുകയാണ്. പതിറ്റാണ്ടുകളായി കല്ലടിക്കോട്എന്ന സ്ഥലനാമവുമായി ചേർത്തുവച്ചിരുന്ന ഈ സ്മാരകശിലകൾ ബ്രിട്ടീഷ് ഭരണകാലത്തെ നിർമിതിയായും കണക്കാക്കപ്പെട്ടിരുന്നു. നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പാലത്തിന് ബലക്ഷയം സംഭവിച്ചതോടെയാണ് പഴയ പാലത്തിന്റെ സ്ഥാനത്ത് 16 മീറ്റർ വീതിയിൽ പുതിയ പാലം ഉയർത്തുന്നത്. തുപ്പനാട് ജുമാ മസ്ജിദിന് തൊട്ടടുത്തായി, ഉപയോഗത്തിലുള്ളപാലം നവീകരിക്കുന്നതിനേക്കാൾ നല്ലത് പുതിയത് നിർമിക്കുകയാണെന്നും അധികാരികൾ കരുതിയിരിക്കണം. നാഷണൽ ഹൈവേ റോഡു വികസനത്തിന്റെ ഭാഗമായി പഴയ പാലത്തിന്റെ സ്ഥാനത്ത് പുതിയ പാലത്തിനുള്ള നിർമാണ പ്രവൃത്തികൾ ആരംഭിച്ചു. ഇതോടൊപ്പം പാലവുമായി ചേർന്നുള്ള പുരാതന റോഡും…
Read Moreകരുവപ്പാറ കോസ് വേയ്ക്കുതാഴെ കോഴിമാലിന്യം തള്ളുന്നത് പതിവാകുന്നു; മൂക്കുപൊത്താതെ നടക്കാനാവാതെ കാൽനടയാത്രക്കാർ
ചിറ്റൂർ: കോരയാർപുഴ കരുവപ്പാറ കോസ്വേയ്ക്ക് താഴെ രാത്രിയിൽ ചാക്കിൽകെട്ടിയ മാലിന്യം നിക്ഷേപിക്കുന്നതായി പരാതി. കോഴിയിറച്ചി മാലിന്യവും മറ്റും നിക്ഷേപിക്കുന്നതിനാലുള്ള ദുർഗന്ധത്തിൽ കാൽനടയാത്രപോലും ദുസഹമാണ്. കരുവപ്പാറയിലേക്കുള്ള കുടിവെള്ളവിതരണ പന്പ് ഹൗസും പാലത്തിനു സമീപത്താണ്. വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെ പൊട്ടുന്ന കണ്ണാടിചില്ലുകളും മറ്റും നിക്ഷേപിക്കുന്നത് പാലത്തിന് അടിയിലാണ്. മാലിന്യചാക്കുകളും ചില്ലും സമീപത്തെ വയലുകളിലേക്ക് ഒഴുകിയെത്തുന്നതും അപകടഭീഷണിയാകുകയാണ്. പ്രധാനപാതയിലെ ദുർഗന്ധംമൂലം പത്തോളം ബസുകളും മറ്റിതര വാഹനങ്ങളും കൊഴിഞ്ഞാന്പാറ ടൗണിലേക്ക് സഞ്ചരിക്കുന്നത് ദൂരക്കൂടുതലുള്ള റോഡിലൂടെയാണ്. ഇത്തരത്തിൽ പരിസര മലിനീകരണമുണ്ടാക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കാൻ അധികൃതർക്ക് പരാതി അയച്ചാലും നടപടിയുണ്ടാകാറില്ലത്രേ. ഇറച്ചിമാലിന്യം നിക്ഷേപിക്കുന്നതിനാൽ കോസ് വേയിൽ തെരുവുനായ ശല്യവും കൂടുകയാണ്. പാലത്തിന് ഇരുവശത്തും സോളാർലാന്പും കാമറയും സ്ഥാപിച്ച് മാലിന്യം നിക്ഷേപിക്കുന്നതു തടയാൻ നടപടിയെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Read Moreമംഗലംഡാം സമഗ്ര കുടിവെള്ളപദ്ധതി യാഥാർഥ്യമാകുന്നതോടെ നക്ഷത്ര ബംഗ്ലാക്കുന്നിലെ വാച്ച് ടവർ ഓർമയിലേക്ക്
മംഗലംഡാം: മംഗലംഡാം റിസർവോയർ മുഖ്യസ്രോതസായി നിർമാണപ്രവൃത്തികൾ നടക്കുന്ന മംഗലംഡാം സമഗ്ര കുടിവെള്ളപദ്ധതി യാഥാർഥ്യമാകുന്നതോടെ നക്ഷത്ര ബംഗ്ലാക്കുന്നിലെ വാച്ച് ടവർ ഓർമയാകും.ആറു പതിറ്റാണ്ടുമുന്പ് മംഗലംഡാം നിർമിക്കുന്പോൾ റിസർവോയറിന്റെ ദൂരവീക്ഷണത്തിനായി പണിതതായിരുന്നു കുന്നിൻപുറത്തെ ഈ നിരീക്ഷണ കെട്ടിടം. ഇവിടെയാണ് ഇപ്പോൾ കുടിവെള്ളപദ്ധതിക്കുള്ള കൂറ്റൻ ഫിൽറ്റർ ടാങ്ക് നിർമിക്കുന്നത്. കാലപഴക്കത്താലും യഥാസമയം അറ്റകുറ്റപ്പണികളില്ലാതെയും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടവുംമൂലം വാച്ച്ടവർ തകർച്ചാഭീഷണിയിലായിരുന്നു.ഡാം കാണാനെത്തുന്ന സഞ്ചാരികളെല്ലാം തന്നെ ചുഴിപോലെ വളഞ്ഞുതിരിഞ്ഞ ഈ വാച്ച് ടവറിൽ കയറിയായിരുന്നു പോയിരുന്നത്. ഡാം ഷട്ടർ ഭാഗത്തുനിന്നും നിരവധിപടികൾ കയറിവേണം വാച്ച്ടവറിലെത്താൻ. ഇവിടേയ്ക്ക് വാഹനം എത്താവുന്ന റോഡുമുണ്ട്. എന്നാൽ വാഹനങ്ങൾ കടത്തിവിടാത്തതിനാൽ പടികൾ കയറിതന്നെ വേണം മുകളിലെത്താൻ. വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണന്പ്ര എന്നീ നാലു പഞ്ചായത്തുകൾക്ക് കുടിവെള്ളം എത്തിക്കുന്നതാണ് മംഗലംഡാം കുടിവെള്ളപദ്ധതി. ഒന്നരലക്ഷം ആളുകൾക്ക് പ്രതിദിനം 40 ലിറ്റർ വീതം കുടിവെള്ളം എത്തിക്കുന്ന പദ്ധതി ജില്ലയിലെതന്നെ വലിയ കുടിവെള്ളപദ്ധതിയാണ്. 135…
Read Moreവിദ്യാർഥികളുടെ വസ്ത്രധാരണം;മൗലികാവകാശ ധ്വംസനം അംഗീകരിക്കാനാവില്ല: എസ്എസ്എഫ്
ചാവക്കാട്: വിദ്യാർഥികളുടെ വസ്ത്രധാരണരീതിയെ കുറിച്ചുള്ള എംഇഎസ് നേതൃത്വം പുറത്തിറക്കിയ സർക്കുലർ പൗരാവകാശങ്ങളുടെ ലംഘനമാണെന്ന് എസ്എസ്എഫ് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.മതപരവും സാംസ്കാരികപരവുമായ ഏത് വേഷവിധാനവും ഭരണഘടന അനുവദിച്ചതാണ്. ഇത്തരം നിലപാട് അംഗീകരിക്കാനാവില്ല. ഈ വിഷയത്തിൽ എംഇഎസ് പുനഃപരിശോധന നടത്തി സർക്കുലർ പിൻവലിക്കണമെന്ന് എസ്എസ്എഫ് ആവശ്യപ്പെട്ടു. ചാവക്കാട് നടക്കാനിരിക്കുന്ന എസ്എസ്എഫ് സംസ്ഥാന സാഹിത്യോത്സവിന്റെ കർമസമിതി രൂപവത്കരണത്തിന്റെ ഭാഗമായി ചാവക്കാട്ട് നടന്ന കണ്വെൻഷനിലാണ് എസ്എസ്എഫ് പ്രമേയം അവതരിപ്പിച്ചത്. എസ് വൈഎസ് സംസ്ഥാന സെക്രട്ടറി എം.എം. ഇബ്രാഹിം കണ്വെൻഷൻ ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് ജില്ലാ പ്രസിഡൻറ് പി.സി. റഉൗഫ് മിസ്ബാഹി അധ്യക്ഷനായി.എസ്എസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ബി. ബഷീർ മുസ്ലിയാർ പ്രമേയം അവതരിപ്പിച്ചു.സയ്യിദ് ഹൈദ്രോസ്ക്കോയ തങ്ങൾ വട്ടേക്കാട് പ്രാർഥന നടത്തി.കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡൻറ് സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി അനുഗ്രഹ പ്രഭാഷണം നടത്തി. സാഹിത്യോത്സവിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ 33 അംഗ…
Read Moreവൃദ്ധദന്പതികളെ വീട്ടിൽകയറി ആക്രമിച്ച പ്രതികൾക്ക് മൂന്നുവർഷം തടവും പിഴയും
പാലക്കാട്: കണ്ണാടി വില്ലേജിലെ കടക്കുറുശിയിൽ വൃദ്ധദന്പതികളുടെ വീട്ടിൽ അതിക്രമിച്ചുക്കയറി ആക്രമണം നടത്തിയ കേസിൽ പ്രതികൾക്ക് മൂന്നുവർഷം കഠിനതടവും 5000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കണ്ണനൂർ അന്പാട്ട് വീട്ടിലെ ജയൻ, മാത്തൂർ തച്ചങ്കാട് ആങ്കിരങ്കാട് വീട്ടിലെ അനീഷ് (അനു), കണ്ണാടി ചാത്തൻകുളങ്ങരപറന്പ് രമേഷ് എന്നിവരെയാണ് ശിക്ഷിച്ചത്. 2013 ജൂണിലാണ് കേസിനാസ്പദമായ സംഭവം. രാജു നിവാസിൽ കേശവൻ, ഭാര്യയായ ലീല എന്നിവരുടെ വീട്ടിൽ അതിക്രമിച്ചു കയറി. ലീലയുടെ കഴുത്തിലെ ഏഴരപവന്റെ രണ്ടുമാലകൾ ബലമായി പൊട്ടിച്ചെടുക്കുകയും തടയാൻ ചെന്ന കേശവനെ പ്ലാസ്റ്റിക് കസേര കൊണ്ട് അടിച്ച് പരിക്കേല്പിക്കുകയുമായിരുന്നു. കേശവന്റെ അയൽവാസിയും മൂന്നാംപ്രതിയുമായ രമേശിന്റെ ഓട്ടോറിക്ഷയിലാണ് പ്രതികൾ സംഭവ സ്ഥലത്തെത്തിയത്. ഒന്നാംപ്രതി ജയൻ, രണ്ടാം പ്രതി അനീഷ് എന്നിവരാണ് വീട്ടിൽ കയറി കൃത്യം നടത്തിയത്. രമേഷ് ഈ സമയം ഓട്ടോറിക്ഷയിൽ പുറത്ത് കാത്തുനില്ക്കുകയും സംഭവശേഷം ഉടൻതന്നെ ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയുമായിരുന്നു.…
Read Moreഅയിലൂരിൽ ഹോട്ടലുകളിൽ ആരോഗ്യവകുപ്പിന്റെ റെയ്ഡ്; പഴകിയ ഭക്ഷണം പിടിച്ചെടുത്തു
നെന്മാറ: അയിലൂരിലെ ഹോട്ടലുകളിൽനിന്നും വീണ്ടും പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ഒലിപ്പാറ, അടിപ്പെരണ്ട, പാലമുക്ക്, അയിലൂർ എന്നിവിടങ്ങളിലെ ഹോട്ടലുകൾ, ബേക്കറികൾ, സ്റ്റേഷനി കടകൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി. ഒലിപ്പാറ നസീമ ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണസാധനങ്ങളും മാംസവും മത്സ്യവും കണ്ടെടുത്ത് നശിപ്പിച്ചു. പല കടകളിലും നിലവാരം കുറഞ്ഞ നിരോധിത കളർ ചേർത്ത ചായപ്പൊടി ഉപയോഗിക്കുന്നതായി കണ്ടെത്തി. ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുകയും ചെയ്ത സ്ഥാപനങ്ങൾക്ക് പിഴചുമത്തി. പുകയില നിരോധിത ബോർഡ് പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കെതിരേയും കോട്പ ആക്ട് പ്രകാരം പിഴ ഈടാക്കി. പൊതുസ്ഥലത്ത് പുകവലിച്ചവർക്കെതിരേയും പിഴ ചുമത്തി. വിവിധ സ്ഥാപനങ്ങളിൽനിന്നായി കോഡ്പ ആക്ട് ഇനത്തിൽ 3800 രൂപയും മറ്റിനങ്ങളിൽനിന്നായി 10,100 രൂപയും ഈടാക്കി. പരിശോധനയ്ക്ക് അയിലൂർ പ്രാഥമികാരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സിസിമോൻ തോമസ്, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്.നവാസ്, സുമാജോണ്, പ്രജിത്ത് വി.നാഥ് എന്നിവർ നേതൃത്വം നല്കി.
Read Moreഭാരതപ്പുഴ വറ്റിവരണ്ടു; ശുദ്ധജല വിതരണപദ്ധതികൾ സ്തംഭനത്തിലേക്ക്
ഒറ്റപ്പാലം: ഭാരതപ്പുഴ വറ്റിവരണ്ടതോടെ പുഴയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ശുദ്ധജല വിതരണപദ്ധതികൾ സ്തംഭനത്തിലേക്ക് നീങ്ങുന്നു. പാലക്കാട്, മലപ്പുറം, തൃശൂർ അടക്കമുള്ള പ്രധാനപ്പെട്ട മൂന്ന് ജില്ലകളുടെ പ്രധാന ജലസ്രോതസ് ഭാരതപ്പുഴയാണ്. കുടിവെള്ളത്തിനും കാർഷികവൃത്തിക്കും മൂന്നു ജില്ലക്കാരും ആശ്രയിക്കുന്നത് ഭാരതപ്പുഴയെയാണ്. ഭാരതപ്പുഴ വറ്റിവരണ്ട് നീർച്ചാൽപോലുമില്ലാതെ മരുപ്രദേശങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് ഭൂരിഭാഗം പ്രദേശങ്ങളും.മരുഭൂമിക്ക് തുല്യമായി കിടക്കുന്ന ഭാരതപ്പുഴയുടെ പല പ്രദേശങ്ങളിലും ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണ് ജലസംഭരണികളിൽ ആവശ്യമായ വെള്ളത്തിനു വഴി കണ്ടെത്തുന്നത്. എന്നാൽ പുഴയുടെ മണൽപ്രദേശത്ത് കുടിവെള്ള സംഭരണികൾക്ക് സമീപമായി എടുത്ത വൻകുഴികളിലും വെള്ളംവറ്റി തുടങ്ങി. അതുകൊണ്ടുതന്നെ രണ്ടുദിവസം കൂടുന്പോഴും മറ്റുമാണ് ഇപ്പോൾ വാട്ടർ അതോറിറ്റി പന്പിംഗ് നടത്തുന്നത്. ഇതുകൊണ്ടുതന്നെ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് ജനങ്ങൾ അഭിമുഖീകരിക്കുന്നത്. കാർഷികവൃത്തികൾക്കും ഇതിനകം വൻതിരിച്ചടിയാണ് നേരിട്ടത്. മൂന്നു ജില്ലകളിലും പച്ചക്കറി അടക്കമുള്ള കാർഷികവൃത്തികൾക്ക് വൻപ്രതിസന്ധിയാണ് ഉണ്ടായിട്ടുള്ളതെന്ന് കർഷകർ പറയുന്നു. മേൽപ്പറഞ്ഞ മൂന്ന് ജില്ലകളിലുമായി ചെറുതും ചെറുതും വലുതുമായ…
Read Moreനെല്ല് സംഭരണം വൈകുന്നു; മില്ലുകളുടെ മെല്ലെപ്പോക്കിൽ കർഷകർ ആശങ്കയിൽ
കാട്ടൂർ: കൊയ്തെടുത്ത നെല്ല് സംഭരിക്കാൻ സപ്ലൈകോ വൈകുന്നത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. നെല്ല് സംഭരിക്കാൻ മില്ലുകളുടെ ഗോഡൗണിൽ സ്ഥലമില്ലാതായതോടെയാണ് കാട്ടൂർ തെക്കുംപാടം കൂട്ടുകൃഷിസംഘത്തിന്റെ കീഴിൽ കൃഷിചെയ്ത കർഷകർ ബുദ്ധിമുട്ടിലായത്. പ്രളയത്തിനുശേഷം സംഘത്തിന്റെ കീഴിൽ 250 ഏക്കറിലാണ് കൃഷിയിറക്കിയത്. മുൻവർഷത്തേക്കാൾ കൂടുതൽ വിളവ് ലഭിച്ചെങ്കിലും ഇതൊല്ലാം ഏറ്റെടുക്കാൻ മില്ലുകളിൽ സ്ഥലമില്ല. പ്രളയത്തിനുശേഷം കേരളത്തിൽ ഒരുലക്ഷം മെട്രിക് ടണ് നെല്ല് കൂടുതൽ ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. കഴിഞ്ഞവർഷം മേയ് 30 വരെ സപ്ലൈകോ സംഭരിച്ചത് 5.84 ലക്ഷം മെട്രിക് ടണ് ആയിരുന്നെങ്കിൽ ഈ വർഷം ഏപ്രിൽ അവസാനമായപ്പോഴേക്കും 5.9 മെട്രിക് ടണ് സംഭരിച്ചുകഴിഞ്ഞു. മെയ് അവസാനമാകുന്പോഴേക്കും 6.5 മെട്രിക് ടണ്ണെങ്കിലും സംഭരിക്കപ്പെടുമെന്നാണ് കണക്കകൂട്ടൽ. സപ്ലൈക്കോയുടെ കീഴിൽ 51 മില്ലുകളാണ് കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്നത്. കാട്ടൂർ തെക്കുംപാടത്തുനിന്ന് ഇതുവരെ സപ്ലൈക്കോ സംഭരിച്ചത് 28 ലോഡ് നെല്ലാണ്. 10 – 12 ലോഡ് വരെ ഇനിയും…
Read More