സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: കാടു കാത്തവർ ഇനി നാടും കാക്കും. ഇന്നുരാവിലെ രാമവർമപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഒൗട്ട് പരേഡ് ചരിത്രത്തിലേക്കാണ് ചുവടുവെച്ചത്. ഇതാദ്യായി സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ വനമേഖലകളിൽ നിന്നുള്ള അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് പ്രത്യേക റിക്രൂട്ട്മെന്റ് മുഖാന്തിരം കേരള പോലീസിൽ നിയമനം നൽകിയവരുടെ പാസിംഗ് ഒൗട്ട് പരേഡാണ് ഇന്ന് നടന്നത്. 24 പെണ്കുട്ടികളടക്കം 74 പേരാണ് ഇന്ന് സേനയുടെ ഭാഗമായത്. അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിന്റെ സഹോദരി ചന്ദ്രികയും ഇതിലുണ്ട്.മലപ്പുറം, വയനാട്, പാലക്കാട് ജില്ലകളിലെ വനമേഖല പ്രദേശങ്ങളിൽ കൂടുതൽ കാര്യക്ഷമമായി പോലീസിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റ പുതിയ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ചു. രണ്ടു ബിരുദാനന്തര ബിരുദക്കാരും രണ്ട് പേർ ബിരുദവും ബിഎഡും ഉള്ളവരും ഏഴുപേർ ബിരുദധാരികളുമാണ്. ഒരാൾക്ക്…
Read MoreCategory: Palakkad
വരന്റെ വീട്ടിലേക്കുള്ള നവദമ്പതികളുടെ കാളവണ്ടി യാത്ര നാട്ടുകാർക്ക് കൗതുകമായി
വണ്ടിത്താവളം: നവദന്പതികൾ കാളവണ്ടിയിൽ വരന്റെ വീട്ടിലേക്ക് യാത്ര ചെയ്തത് കാഴ്ചക്കാർക്ക് കൗതുകമായി. വിളയോടി എഴുത്താണി ശിവരാമന്റെ മകൻ ഷിജുവും കലായം കുളന്പിൽ വിജയന്റെ മകൾ ജാൻസിയും നല്ലേപ്പിള്ളിയിലെ സ്വകാര്യ മണ്ഡപത്തിൽ വിവാഹിതരായ ശേഷം കാറിൽ ചിറ്റൂർ താമരക്കുളത്ത് എത്തിയശേഷം പിന്നീട് കാളവണ്ടിയിലാണ് ഇവർ യാത്ര ചെയ്തത്. ഇതിനായി വരന്റെ സുഹൃത്തുക്കളാണ് കാളവണ്ടിയും ബാന്റ് മേളവും ഏർപ്പെടുത്തിയത്. വധുവിനെ പിറകിലിരുത്തി വരൻ തന്നെയാണ് വണ്ടി തെളിച്ചത്. പണ്ടുകാലത്തുള്ളവർ ഉപയോഗിച്ചിരുന്നയാത്രാവാഹനം വിവാഹ ചടങ്ങിന് ഉപയോഗിച്ചത് ഏവരുടേയും പ്രശംസ പിടിച്ചുപറ്റി.
Read Moreതെരഞ്ഞെടുപ്പ് ചട്ടം; നിയന്ത്രണം മൂലം കച്ചവടക്കാരെത്തുന്നില്ല; നാളികേര വിപണി പ്രതിസന്ധിയിൽ
വടക്കഞ്ചേരി: തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ഭാഗമായി വാഹനങ്ങളിൽ പണം കൊണ്ട് പോകുന്നത് കർശന പരിശോധനകൾക്ക് വിധേയമാക്കുന്നതിനാൽ നാളികേര വിപണി പ്രതിസന്ധിയിലായി.കാലവർഷത്തിനു മുന്പേ നാട്ടിൽ അധികമായി വരുന്ന നാളികേരം മുഴുവൻ തമിഴ്നാട്ടിലേക്കാണ് കയറ്റി പോയിരുന്നത്. തമിഴ്നാട്ടിൽ നിന്നുള്ള കച്ചവടക്കാർ പണവുമായി എത്തി വടക്കഞ്ചേരി പാളയത്തുള്ള വി എഫ് പി സി കെ യുടെ വിപണന കേന്ദ്രം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നും നാളികേരം വാങ്ങി കയറ്റി പോകുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ഭാഗമായി അതിർത്തി ചെക്ക് പോസ്റ്റുകളിലും വഴികളിലും വാഹന പരിശോധന കർശനമായപ്പോൾ കച്ചവടത്തിനായി വലിയ തുകകൾ പണമായി കൊണ്ട് വരാൻ കഴിയാതായി. ബാങ്ക് ഇടപാടുകളും കൂടുതൽ പുലിവാല് പിടിക്കുമെന്നതിനാൽ നാളികേരം എടുക്കാൻ ആളില്ലാതായെന്ന് സംഘം ഭാരവാഹികൾ പറഞ്ഞു. നാളികേരത്തിന്റെ സീസണായതിനാൽ വിപണിയിൽ നാളികേര വരവും കൂടുതലാണ്.മഴക്കാലം അടുത്തെത്തിനിൽക്കെ, ഉള്ള നാളികേരം വിറ്റഴിക്കാനുള്ള തത്രപ്പാടിലാണ് കർഷകരും. ഇതിനാൽ നാളികേര…
Read Moreവാളയാർ അണക്കെട്ടും വരളുന്നു; അതിർത്തിമേഖലയിൽ കുടിവെള്ളം പ്രതിസന്ധിയിലാകും
വാളയാർ: സംസ്ഥാനതിർത്തിയിലെ വാളയാർ ഡാം വരണ്ടുതുടങ്ങിയതോടെ വാളയാറിലും അതിർത്തിമേഖലയും കുടിവെള്ളക്ഷാമത്തിന്റെ പിടിയിലേക്ക്. അതിർത്തി മേഖലയിൽപ്പെടുന്ന എലപ്പുള്ളി, പുതുശ്ശേരി, കഞ്ചിക്കോട് ഭാഗത്തെ ഭൂരിഭാഗം ജനങ്ങളും കാർഷികാവശ്യത്തിനായി ആശ്രയിക്കുന്നത് വാളയാർ അണക്കെട്ടിനെയാണ്. കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയകാലത്തുണ്ടായ മഴയിൽ മാത്രമാണ് ചരിത്രത്തിലാദ്യമായി വാളയാർ അണക്കെട്ട് നിറഞ്ഞ് സംഭരണ ശേഷിയായ 203 മീറ്ററിലെത്തിയത്. എന്നാൽ കഴിഞ്ഞ വർഷം ഏപ്രിലിലെ അണക്കെട്ടിലെ ജലനിരപ്പ് 193.89 ആയിരുന്നെങ്കിൽ ഇപ്പോഴത്തെ സ്ഥതി 193.83 ആണ്. വേനലിൽ സുരക്ഷാ മുൻകരുതൽ വേണം വാളയാർ അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്നു വിട്ടെങ്കിലും കിഴക്കൻ പ്രദശമായിട്ടും തുലാവർഷം ദുർബലമായതാണ് അണക്കെട്ടിലെ ജലനിരപ്പുകുറയാൻ കാരണമായത്. കഴിഞ്ഞാഴ്ച പെയ്ത വേനൽ മഴയിൽ അണക്കെട്ടിലെ ജലനിരപ്പ് കാര്യമായ വ്യത്യാസം വരുത്തിയില്ല. നിലവിലെ സാഹചര്യത്തിൽ മേഖലയിലെ കർഷകർക്കായി വെള്ളം കനാലുകളിലൂടെ തുറന്നുവിട്ടെങ്കിലും അണക്കെട്ടിൽ ലക്ഷക്കണക്കിനു മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്നതിനായി ഇട്ടിട്ടുള്ളതിനാൽ വെള്ളം ഇവയുടെ സംരക്ഷണത്തിനായി നിർത്തിയിരിക്കുകയാണ്. എന്നാൽ…
Read Moreപറക്കോട്ടുകാവ് താലപ്പൊലി സംഘർഷം;യുവാക്കളെ കുത്തിയ നാലുപേർ റിമാൻഡിൽ
തിരുവില്വാമല: പറക്കോട്ടുകാവ് താലപ്പൊലി എഴുന്നള്ളിപ്പിനിടെ നടന്ന സംഘർഷത്തിൽ രണ്ടു യുവാക്കൾക്ക് കുത്തേറ്റ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. തിരുവില്വാമല മലവട്ടം തേലക്കാട്ടുകുന്ന് വിഷ്ണു (24), ഗോകുൽ (22), സുബ്രഹ്്മണ്യൻ (24), മിഥുൻ (26) എന്നിവരെയാണ് പഴയന്നൂർ സിഐ ശ്യാം അറസ്റ്റുചെയ്തത്. ഞായറാഴ്ച രാത്രി ഏഴോടെ താലപ്പൊലി കൂട്ടിയെഴുന്നള്ളിപ്പിനിടെയാണ് മായന്നൂർ സ്വദേശികളായ ശരത്, വിഷ്ണു എന്നിവർക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരും ചികിത്സയിലാണ്. സംഘർഷം നടക്കുന്ന സമയത്ത് എടുത്ത വീഡിയോ പോലീസിനു കൈമാറിയിരുന്നു. ഇതിൽനിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read Moreരണ്ടു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ; ഉന്നത ബിരുദധാരിയായ ഇയാൾ തമിഴ്നാട്ടിൽ നിന്ന് സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘത്തിൽപ്പെട്ടയാണെന്ന് എക്സൈസ്
തൃശൂർ: പൂരത്തിന് ശക്തൻ മാർക്കറ്റ് കേന്ദ്രികരിച്ച് ചില്ലറ വിൽപനക്കായി കടത്തിക്കൊണ്ടുവന്ന രണ്ടു കിലോ കഞ്ചാവുമായി ഉന്നത ബിരുദധാരിയായ യുവാവ് പിടിയിൽ.തൃശൂർ മുളംകുന്നത്ത്കാവ് കിള്ളനെല്ലൂർ കോഞ്ചേരി അമ്മാംകുഴി റോഡിലെ ആലപ്പാടൻ വീട്ടിൽ എബിൻ ഒൗസേഫിനെ (28) യാണ് തൃശൂർ എക്സൈസ് എൻഫോഴസ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. വിവിധ കേന്ദ്രങ്ങളിൽ നടത്തിയ മിന്നൽ പരിശോധനയിൽ കൊക്കാല ഭാഗത്താണ് പിടികൂടിയത്. എബിൻ സ്ഥിരമായി തമിഴ്നാട്ടിൽനിന്നു ട്രെയിൻ മാർഗം കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണിയാണിയാണ്. ഈ സംഘത്തിൽപ്പെട്ടവരിൽനിന്നു നിരവധി തവണ കഞ്ചാവ് പിടിച്ചെടുത്തിട്ടണ്ട്. പൊള്ളാച്ചി കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തികുന്നതെന്ന് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി. ജിജു ജോസ് പറഞ്ഞു. തമിഴ്നാട്ടിൽ അന്വേഷണം നടത്തി ഇവരുടെ കേന്ദ്രം കണ്ടെത്തിയിട്ടുണ്ട്. എക്സൈസ ഇൻസ്പെക്ടർ എസ്. ഷാജി. പ്രിവന്റീവ് ഓഫീസർ എം.ജി. അനുപ് കുമാർ, അനന്ദൻ, സിവിൽ എക്സൈസ്…
Read Moreഷോളയൂർ കള്ളക്കരയിൽ ഭീതിപരത്തി കാട്ടാന കുടുംബം; ഓടിക്കാനെത്തിയ വനപാലകരെ ഓടിച്ചു കൊമ്പൻ
അഗളി: ഷോളയൂർ കള്ളക്കരയിൽ ഭീതിവിതച്ച് കാട്ടാനകുടുംബമെത്തി. ഒരു കൊന്പനും പിടിയാനയും കുഞ്ഞും അടങ്ങിയ ആനകുടുംബമാണ് ഇന്നലെ ജനവാസ കേന്ദ്രത്തിലെത്തിയത്. രാവിലെ കൃഷിയിടത്തിലെത്തിയ ആനകൾ വൈകുന്നേരം അഞ്ചുമണി വരെ കൃഷിയിടത്തിൽ തന്പടിച്ചു. കാട്ടാനയെ ഓടിക്കാനെത്തിയ വനപാലകർക്ക് നേരെ പലവട്ടം കൊന്പനാന പാഞ്ഞടുത്തു. ആറുമാസത്തിൽ താഴെ പ്രായമുള്ള ആനക്കുട്ടിയാണ് കൂടെയുള്ളത്. ആനക്കുട്ടിക്ക് പൂർണസംരക്ഷണം നല്കി പിടിയാനയും കൊന്പനാനയും നിലയുറപ്പിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഉദയൻ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ സതീഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബിനു എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും മണ്ണാർക്കാട്, അഗളി കാട്ടാന ദ്രുതകർമ്മസേനയും രാവിലെ മുതൽ സ്ഥലത്തെത്തി ആനകളെ ജനവാസകേന്ദ്രത്തിലേക്ക് കടത്തിവിടാതെ വളഞ്ഞിരിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചിന് ശേഷമാണ് ആനകളെ കാട്ടിലേക്ക് കടത്തിവിടാൻ ശ്രമം ആരംഭിച്ചത്. കുട്ടിയാന ഉള്ളതിനാൽ ആനകൾ പലപ്പോഴും അക്രമാസക്തമാകുകയാണ്. ജനവാസകേന്ദ്രത്തിലൂടെയുള്ള ആനയോടിക്കൽ അപകടകരമാണെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു. ഇന്നലെ രാത്രി വൈകിയാണ് ആനകൾ വിജനസ്ഥലത്തേക്ക്…
Read Moreകല്യാണരാമന്റെ മൂന്നാം ഭാര്യയുടെ സംശയം വെറുതേയായില്ല; പത്ത് ലക്ഷം രൂപയും 32 പവനും വാങ്ങി മുങ്ങാനുള്ള ശ്രമത്തിനിടെ കൃഷ്ണകുമാറിനെ ഭാര്യ കുടുക്കിയതിങ്ങനെ…
കോയന്പത്തൂർ: ഒന്നിലധികം വിവാഹം കഴിച്ച് ഭാര്യമാരിൽനിന്നും സ്വർണവും പണവും തട്ടിയെടുത്ത കല്യാണവീരൻ പോലീസ് പിടിയിൽ. ഗാന്ധിപുരം ഫസ്റ്റ് സ്ട്രീറ്റ് കൃഷ്ണകുമാറാണ് (45) പിടിയിലായത്. ഇയാളുടെ ഭാര്യമാരിൽ ഒരാളായ സുന്ദരാപുരം എവിജി ലേഒൗട്ട് ദീപ 40)യുടെ പരാതിയെ തുടർന്നാണ് കൃഷ്ണകുമാർ അറസ്റ്റിലായത്. ഇരുവരും വിവാഹിതരായശേഷം പല അവസരങ്ങളിലായി ദീപയിൽനിന്നും പത്തുലക്ഷം രൂപയും 32 പവൻ സ്വർണവും കൃഷ്ണകുമാർ കൈക്കലാക്കിയിരുന്നു. കൃഷ്ണകുമാറിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ദീപ ഇയാളെപ്പറ്റി നടത്തിയ അന്വേഷണത്തിൽ ഇയാൾ രണ്ടു സ്ത്രീകളെ വിവാഹം ചെയ്ത് അവരിൽനിന്നും സ്വർണവും പണവും കൈക്കലാക്കിയത് കണ്ടെത്തുകയും പോത്തന്നൂർ പോലീസിൽ കൃഷ്ണകുമാറിനെതിരേ പരാതി നല്കുകയായിരുന്നു.പരാതിയിൽ അന്വേഷണം നടത്തി ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. ഭാര്യമാരിൽനിന്നും കൈക്കലാക്കിയ പണംകൊണ്ട് സ്ഥലംവാങ്ങുകയാണ് കൃഷ്ണകുമാർ ചെയ്തിരുന്നത്.
Read Moreവാഹനാപകടങ്ങൾ പതിവായ കൊടുവായൂർ വളവുറോഡ് വീതികൂട്ടൽ തുടങ്ങി
കൊടുവായൂർ: വാഹനാപകടങ്ങൾ പതിവായ കൊടുവായൂർ വളവുറോഡ് വീതികൂട്ടി പുനർനിർമാണം തുടങ്ങി. നൊച്ചൂർ വളവിൽനിന്നും പുതുനഗരം റോഡിലേക്കുള്ള ഇരുന്നൂറുമീറ്റർ റോഡാണ് വീതികൂട്ടി ഗതാഗതസൗകര്യം വർധിപ്പിക്കാനുള്ള ജോലി പുരോഗമിക്കുന്നത്.പാലത്തിനു വടക്കുഭാഗത്ത് പത്തുമീറ്ററോളം വീതി വർധിപ്പിച്ചാണ് റോഡ് വികസനം. നിർമാണം പൂർത്തിയായാൽ ഇരുവശത്തുനിന്നുള്ള വാഹനസഞ്ചാരവും സുഗമമാകും. മുൻകാലങ്ങളിൽ നൊച്ചൂർ വളവിൽ നടന്ന വാഹനാപകടങ്ങളിൽ പതിനഞ്ചിലേറെ മരണങ്ങളുണ്ടായിട്ടുണ്ട്. കൊടുവായൂരിൽനിന്നും കിഴക്കേത്തലയിൽ എത്തുന്ന റോഡ് എസ് ആകൃതിയിലുള്ള കൊടുംവളവാണ്. ഇതിനു പുറമേ തിരിവുറോഡിൽ എതിർവശത്തു വരുന്ന വാഹനങ്ങൾക്ക് മാർഗതടസമായി കെട്ടിടങ്ങളുമുണ്ട്. ഇക്കാരണത്താലാണ് നൊച്ചൂർ വളവിൽ അപകടങ്ങൾ പതിവാകുന്നത്. പൊള്ളാച്ചി-തൃശൂർ അന്തർസംസ്ഥാന പാതയായതിനാൽ വിനോദ സഞ്ചാര വാഹനങ്ങൾക്കു പുറമേ നൂറുക്കണക്കിനു ചരക്കുവാഹനങ്ങൾ തുടർച്ചയായി സഞ്ചരിക്കുന്ന പാതയിലാണ് അപകടം പതിവാകുന്നത്.തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കു പോകുന്ന ആംബുലൻസും അപകടത്തിൽപെട്ടിരുന്നു. വീതികൂട്ടൽ പ്രക്രിയ പൂർത്തിയായാൽ സുരക്ഷിത വാഹനസഞ്ചാരത്തിനും സഹായമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Moreഏറെ നാളത്തെ മുറവിളിക്ക് വിരാമമായി; ഇനി അമൃത എക്സ്പ്രസിന് കൊല്ലങ്കോട്ടും സ്റ്റോപ്പ്
കൊല്ലങ്കോട്: ഏറെക്കാലത്തെ മുറവിളിക്കുശേഷം ജനങ്ങൾക്കു പ്രതീക്ഷ നല്കി ഇന്നലെ വൈകുന്നേരം മുതൽ അമൃത എക്സ്പ്രസ് കൊല്ലങ്കോട് സ്റ്റേഷനിൽ നിർത്തി.ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ, യാത്രക്കാർ, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ ട്രെയിനിനെ മാലയണിയിച്ച് സ്വീകരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15ന് മധുരയിൽനിന്നും പുറപ്പെട്ട അമൃത എക്സ്പ്രസ് വൈകുന്നേരം 7.20ന് കൊല്ലങ്കോട് എത്തി. പി.കെ.ബിജു എംപി, കെ.ബാബു എംഎൽഎ, പാലക്കാട് നഗരസഭാ ചെയർപേഴ്സണ് പ്രമീള ശശിധരൻ, കൗണ്സിലർ നടേശൻ തുടങ്ങി വൻജനാവലി സ്റ്റേഷനിൽ സന്നിഹിതരായിരുന്നു.ഏഴുമിനിറ്റോളം കൊല്ലങ്കോട് സ്റ്റേഷനിൽ ട്രെയിൻ നിർത്തി. സിപിഎം-ബിജെപി പാർട്ടികൾ തനിച്ചാണ് ട്രെയിനു സ്വീകരണം നല്കിയത്. ഒന്നരവർഷംമുന്പ് അമൃത എക്സ്പ്രസ് പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ സർവീസ് തുടങ്ങിയിരുന്നു. എന്നാൽ 75 കിലോമീറ്റർ ദൂരപരിധിയിലെ ട്രെയിൻ സഞ്ചാരം ജനങ്ങൾക്ക് സ്വീകാര്യമായിരുന്നില്ല. എന്നാൽ തിരുവനന്തപുരം-മധുര ട്രെയിൻ സർവീസ് തുടങ്ങിയതോടെ യാത്രക്കാർ സന്തോഷത്തിലാണ്. അധികം വൈകാതെ മധുരയിൽനിന്നും രാമേശ്വരംവരെ ട്രെയിൻ ദീർഘിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.തമിഴ്നാട്ടിലെ പ്രധാന…
Read More