അഗളി: ഷോളയൂർ കള്ളക്കരയിൽ ഭീതിവിതച്ച് കാട്ടാനകുടുംബമെത്തി. ഒരു കൊന്പനും പിടിയാനയും കുഞ്ഞും അടങ്ങിയ ആനകുടുംബമാണ് ഇന്നലെ ജനവാസ കേന്ദ്രത്തിലെത്തിയത്. രാവിലെ കൃഷിയിടത്തിലെത്തിയ ആനകൾ വൈകുന്നേരം അഞ്ചുമണി വരെ കൃഷിയിടത്തിൽ തന്പടിച്ചു. കാട്ടാനയെ ഓടിക്കാനെത്തിയ വനപാലകർക്ക് നേരെ പലവട്ടം കൊന്പനാന പാഞ്ഞടുത്തു. ആറുമാസത്തിൽ താഴെ പ്രായമുള്ള ആനക്കുട്ടിയാണ് കൂടെയുള്ളത്. ആനക്കുട്ടിക്ക് പൂർണസംരക്ഷണം നല്കി പിടിയാനയും കൊന്പനാനയും നിലയുറപ്പിച്ചു. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഉദയൻ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ സതീഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബിനു എന്നിവരുടെ നേതൃത്വത്തിൽ വനപാലകരും മണ്ണാർക്കാട്, അഗളി കാട്ടാന ദ്രുതകർമ്മസേനയും രാവിലെ മുതൽ സ്ഥലത്തെത്തി ആനകളെ ജനവാസകേന്ദ്രത്തിലേക്ക് കടത്തിവിടാതെ വളഞ്ഞിരിക്കുകയായിരുന്നു. വൈകുന്നേരം അഞ്ചിന് ശേഷമാണ് ആനകളെ കാട്ടിലേക്ക് കടത്തിവിടാൻ ശ്രമം ആരംഭിച്ചത്. കുട്ടിയാന ഉള്ളതിനാൽ ആനകൾ പലപ്പോഴും അക്രമാസക്തമാകുകയാണ്. ജനവാസകേന്ദ്രത്തിലൂടെയുള്ള ആനയോടിക്കൽ അപകടകരമാണെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു. ഇന്നലെ രാത്രി വൈകിയാണ് ആനകൾ വിജനസ്ഥലത്തേക്ക്…
Read MoreCategory: Palakkad
കല്യാണരാമന്റെ മൂന്നാം ഭാര്യയുടെ സംശയം വെറുതേയായില്ല; പത്ത് ലക്ഷം രൂപയും 32 പവനും വാങ്ങി മുങ്ങാനുള്ള ശ്രമത്തിനിടെ കൃഷ്ണകുമാറിനെ ഭാര്യ കുടുക്കിയതിങ്ങനെ…
കോയന്പത്തൂർ: ഒന്നിലധികം വിവാഹം കഴിച്ച് ഭാര്യമാരിൽനിന്നും സ്വർണവും പണവും തട്ടിയെടുത്ത കല്യാണവീരൻ പോലീസ് പിടിയിൽ. ഗാന്ധിപുരം ഫസ്റ്റ് സ്ട്രീറ്റ് കൃഷ്ണകുമാറാണ് (45) പിടിയിലായത്. ഇയാളുടെ ഭാര്യമാരിൽ ഒരാളായ സുന്ദരാപുരം എവിജി ലേഒൗട്ട് ദീപ 40)യുടെ പരാതിയെ തുടർന്നാണ് കൃഷ്ണകുമാർ അറസ്റ്റിലായത്. ഇരുവരും വിവാഹിതരായശേഷം പല അവസരങ്ങളിലായി ദീപയിൽനിന്നും പത്തുലക്ഷം രൂപയും 32 പവൻ സ്വർണവും കൃഷ്ണകുമാർ കൈക്കലാക്കിയിരുന്നു. കൃഷ്ണകുമാറിന്റെ സ്വഭാവത്തിൽ സംശയം തോന്നിയ ദീപ ഇയാളെപ്പറ്റി നടത്തിയ അന്വേഷണത്തിൽ ഇയാൾ രണ്ടു സ്ത്രീകളെ വിവാഹം ചെയ്ത് അവരിൽനിന്നും സ്വർണവും പണവും കൈക്കലാക്കിയത് കണ്ടെത്തുകയും പോത്തന്നൂർ പോലീസിൽ കൃഷ്ണകുമാറിനെതിരേ പരാതി നല്കുകയായിരുന്നു.പരാതിയിൽ അന്വേഷണം നടത്തി ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. ഭാര്യമാരിൽനിന്നും കൈക്കലാക്കിയ പണംകൊണ്ട് സ്ഥലംവാങ്ങുകയാണ് കൃഷ്ണകുമാർ ചെയ്തിരുന്നത്.
Read Moreവാഹനാപകടങ്ങൾ പതിവായ കൊടുവായൂർ വളവുറോഡ് വീതികൂട്ടൽ തുടങ്ങി
കൊടുവായൂർ: വാഹനാപകടങ്ങൾ പതിവായ കൊടുവായൂർ വളവുറോഡ് വീതികൂട്ടി പുനർനിർമാണം തുടങ്ങി. നൊച്ചൂർ വളവിൽനിന്നും പുതുനഗരം റോഡിലേക്കുള്ള ഇരുന്നൂറുമീറ്റർ റോഡാണ് വീതികൂട്ടി ഗതാഗതസൗകര്യം വർധിപ്പിക്കാനുള്ള ജോലി പുരോഗമിക്കുന്നത്.പാലത്തിനു വടക്കുഭാഗത്ത് പത്തുമീറ്ററോളം വീതി വർധിപ്പിച്ചാണ് റോഡ് വികസനം. നിർമാണം പൂർത്തിയായാൽ ഇരുവശത്തുനിന്നുള്ള വാഹനസഞ്ചാരവും സുഗമമാകും. മുൻകാലങ്ങളിൽ നൊച്ചൂർ വളവിൽ നടന്ന വാഹനാപകടങ്ങളിൽ പതിനഞ്ചിലേറെ മരണങ്ങളുണ്ടായിട്ടുണ്ട്. കൊടുവായൂരിൽനിന്നും കിഴക്കേത്തലയിൽ എത്തുന്ന റോഡ് എസ് ആകൃതിയിലുള്ള കൊടുംവളവാണ്. ഇതിനു പുറമേ തിരിവുറോഡിൽ എതിർവശത്തു വരുന്ന വാഹനങ്ങൾക്ക് മാർഗതടസമായി കെട്ടിടങ്ങളുമുണ്ട്. ഇക്കാരണത്താലാണ് നൊച്ചൂർ വളവിൽ അപകടങ്ങൾ പതിവാകുന്നത്. പൊള്ളാച്ചി-തൃശൂർ അന്തർസംസ്ഥാന പാതയായതിനാൽ വിനോദ സഞ്ചാര വാഹനങ്ങൾക്കു പുറമേ നൂറുക്കണക്കിനു ചരക്കുവാഹനങ്ങൾ തുടർച്ചയായി സഞ്ചരിക്കുന്ന പാതയിലാണ് അപകടം പതിവാകുന്നത്.തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയ്ക്കു പോകുന്ന ആംബുലൻസും അപകടത്തിൽപെട്ടിരുന്നു. വീതികൂട്ടൽ പ്രക്രിയ പൂർത്തിയായാൽ സുരക്ഷിത വാഹനസഞ്ചാരത്തിനും സഹായമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Moreഏറെ നാളത്തെ മുറവിളിക്ക് വിരാമമായി; ഇനി അമൃത എക്സ്പ്രസിന് കൊല്ലങ്കോട്ടും സ്റ്റോപ്പ്
കൊല്ലങ്കോട്: ഏറെക്കാലത്തെ മുറവിളിക്കുശേഷം ജനങ്ങൾക്കു പ്രതീക്ഷ നല്കി ഇന്നലെ വൈകുന്നേരം മുതൽ അമൃത എക്സ്പ്രസ് കൊല്ലങ്കോട് സ്റ്റേഷനിൽ നിർത്തി.ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ, യാത്രക്കാർ, പാർട്ടി പ്രവർത്തകർ തുടങ്ങിയവർ ട്രെയിനിനെ മാലയണിയിച്ച് സ്വീകരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.15ന് മധുരയിൽനിന്നും പുറപ്പെട്ട അമൃത എക്സ്പ്രസ് വൈകുന്നേരം 7.20ന് കൊല്ലങ്കോട് എത്തി. പി.കെ.ബിജു എംപി, കെ.ബാബു എംഎൽഎ, പാലക്കാട് നഗരസഭാ ചെയർപേഴ്സണ് പ്രമീള ശശിധരൻ, കൗണ്സിലർ നടേശൻ തുടങ്ങി വൻജനാവലി സ്റ്റേഷനിൽ സന്നിഹിതരായിരുന്നു.ഏഴുമിനിറ്റോളം കൊല്ലങ്കോട് സ്റ്റേഷനിൽ ട്രെയിൻ നിർത്തി. സിപിഎം-ബിജെപി പാർട്ടികൾ തനിച്ചാണ് ട്രെയിനു സ്വീകരണം നല്കിയത്. ഒന്നരവർഷംമുന്പ് അമൃത എക്സ്പ്രസ് പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ സർവീസ് തുടങ്ങിയിരുന്നു. എന്നാൽ 75 കിലോമീറ്റർ ദൂരപരിധിയിലെ ട്രെയിൻ സഞ്ചാരം ജനങ്ങൾക്ക് സ്വീകാര്യമായിരുന്നില്ല. എന്നാൽ തിരുവനന്തപുരം-മധുര ട്രെയിൻ സർവീസ് തുടങ്ങിയതോടെ യാത്രക്കാർ സന്തോഷത്തിലാണ്. അധികം വൈകാതെ മധുരയിൽനിന്നും രാമേശ്വരംവരെ ട്രെയിൻ ദീർഘിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.തമിഴ്നാട്ടിലെ പ്രധാന…
Read Moreകുടിവെള്ള മില്ലാത്ത കോളനിയിൽ മൂന്നുവർഷമായി സൗജന്യ കുടിവെള്ളമെത്തിച്ച് കുന്തിപ്പുഴ ഷാഹുൽ ഹമീദ്
മണ്ണാർക്കാട്: കുടിവെള്ളമില്ലാത്ത കോളനികളിൽ മൂന്നുവർഷമായി സൗജന്യമായി വെള്ളമെത്തിച്ച് കുന്തിപ്പുഴ സ്വദേശി ഷാഹുൽ ഹമീദ്. കൊടുംവേനലിൽ പൊതുജന സമൂഹത്തിനായി ശുദ്ധജലമെത്തിച്ച് യുവ വ്യക്തിത്വങ്ങൾ നാടിന് മാതൃകയാകുന്നു. കുന്തിപ്പുഴ സ്വദേശി ഷാഹുൽ ഹമീദ് എന്ന മാനുപ്പയാണ് നഗര ഗ്രാമങ്ങളിലെ കോളനികൾ തോറും ജലവിതരണം നടത്തുന്നത്. ജീവിതമാർഗമെങ്കിലും വേനലിന്റെ ചൂടിൽ ദാഹനീരിനായി വലയുന്ന ജനങ്ങളുടെ പ്രശ്നംകണ്ട് മനസലിഞ്ഞതോടെയാണ് ഇത് സൗജന്യമായി വിതരണം ചെയ്യാൻ ഷാഹുൽ ഹമീദിന് ഉൾപ്രേരണയായത്. മൂന്നുവർഷത്തോളമായി ഇദ്ദേഹം പുണ്യ പ്രവൃത്തിയിലേർപ്പെടുന്നു. കഴിഞ്ഞദിവസം എംഇഎസ് കോളേജ് പഴയ റോഡ് കോളനിയിലാണ് ജലമെത്തിച്ചത്. 15 കുടുംബങ്ങളിലായി നൂറോളം ജനങ്ങളാണ് ജലക്ഷാമത്തിൽനിന്ന് പരിഹാരം നേടിയത്. 5000 ലിറ്ററിന്റെ ടാങ്കർലോറിയിലാണ് ഷാഹുൽ ഹമീദ് ജനങ്ങൾക്ക് ശുദ്ധജലം സുലഭമാക്കുന്നത്. തുടർന്ന് മണ്ണാർക്കാടും കോളനികളിൽ ജലവിതരണം നടത്തി. വീട്ടിലെ ടാങ്കുകൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ശുദ്ധജലത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഇത് ലഭ്യമാക്കുമെന്ന് ഷാഹുൽ ഹമീദ് അറിയിച്ചു.
Read Moreക്രമക്കേട്: ഒറ്റപ്പാലം താലൂക്കിലെ രണ്ടു റേഷൻകടകൾ സസ്പെൻഡ് ചെയ്തു
ഷൊർണൂർ: ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഒറ്റപ്പാലം താലൂക്കിൽ രണ്ട് റേഷൻകടകൾ താലൂക്ക് സപ്ലൈ ഓഫീസർ സസ്പെൻഡ് ചെയ്തു. കൂനത്തറയിലെ 96-ാം നന്പർ റേഷൻകടയും കവളപ്പാറയിൽ 110 നന്പർ റേഷൻകടയുമാണ് സസ്പെൻഡ് ചെയ്തത്. കൂനത്തറയിൽ മാത്രം 1266 കിലോഗ്രാം റേഷൻസാധനങ്ങളുടെ കുറവാണ് കണ്ടെത്തിയിട്ടുള്ളത്. കവളപ്പാറയിൽ ഗോതന്പും ആട്ട യും ഒഴികെ മറ്റൊന്നും സ്റ്റോക്കില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് താലൂക്ക് സപ്ലൈ ഓഫീസർ സുജ ഡാനിയൽ കടകൾ സസ്പെൻഡ് ചെയ്തത്. റേഷൻകടകളിൽ ക്രമക്കേടു നടക്കുന്നുണ്ടെന്ന് ഫോണിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സപ്ലൈ ഓഫീസർ അടക്കമുള്ള സംഘം റെയ്ഡിനെത്തിയത്. കവളപ്പാറ സ്വദേശിയാണ് രണ്ടു റേഷൻകടകളും നടത്തുന്നത്. കൂനത്തറയിൽ പുഴുക്കലരി മാത്രം 1235 കിലോഗ്രാമിന്റെ കുറവാണ് ഉണ്ടായിരുന്നത്. 19 കിലോഗ്രാം ഗോതന്പും 12 കിലോഗ്രാം പഞ്ചസാരയും കുറവുണ്ട്. 94 കിലോഗ്രാം പച്ചരി രേഖകളിൽ ഉള്ളതിനേക്കാൾ കൂടുതലുള്ളതായി കണ്ടെത്തി. കവളപ്പാറയിൽ റേഷൻകടയിൽ 3000 കിലോഗ്രാം സാധനങ്ങളുടെ…
Read Moreഓരോ വേനൽ കഴിയുമ്പോഴും ഭാരതപ്പുഴ നാശത്തിന്റെ പടുകുഴിയിലേക്ക്; പുനരുജ്ജീവന പദ്ധതികൾ കടലാസിൽ
ഷൊർണൂർ: ഭാരതപ്പുഴ ഉൗഷരഭൂമിയായതോടെ പുനരുജ്ജീവന പദ്ധതികൾ കടലാസിലൊതുങ്ങി. ആർത്തലച്ചു കുത്തിയൊഴുകിയ നിളാനദി ഇന്ന് കണ്ണീർകാഴ്ചയാണ്. ഇക്കഴിഞ്ഞ പ്രളയത്തിൽ സംഹാരരുദ്രയായി ഇരുകരകളുംമുട്ടി പഴയ പ്രതാപം വീണ്ടെടുത്ത് ഒഴുകിയ ഭാരതപ്പുഴ ഇപ്പോൾ മരുഭൂമിക്ക് തുല്യമായ സ്ഥിതിയിലാണ്. മഴക്കാലത്ത് മുന്നിൽകണ്ട വഴികളിലൂടെയെല്ലാം നിള നാട്ടിലേക്കും നഗരങ്ങളിലേക്കും കുത്തിയൊഴുകി പലതും തകർത്തു. എന്നാൽ പ്രതാപത്തിന്റെ കൊടി അടയാളങ്ങളെല്ലാം അഴിച്ചുവച്ച് പുഴയെന്ന പദംപോലും അവകാശപ്പെടാൻ കഴിയാത്ത സ്ഥിതിയിലാണ്.ഇന്ന് ഭാരതപ്പുഴ അവിടവിടെ കാണുന്ന ഇത്തിരി വെള്ളക്കെട്ടുകൾ മാത്രമാണ്. ഇവിടെയൊരു പുഴയുണ്ടായിരുന്നു എന്നതിന്റെ രേഖപ്പെടുത്തലുകൾ മണലിനുപകരം പല സ്ഥലങ്ങളിലും പൂഴയും മണ്ണും ചരലുമാണ് അവശേഷിക്കുന്നത്. മണൽക്കൂന്പാരങ്ങളും അവിടവിടെ അവശേഷിക്കുന്നുണ്ട്. പ്രണയത്തിൻ ഒലിച്ചുപോയത് നിറഞ്ഞുകവിഞ്ഞ വെള്ളം മാത്രമായിരുന്നില്ല പുഴയിലെ മണൽസന്പത്ത് കൂടിയായിരുന്നു. ഇതോടൊപ്പം ഭാരതപ്പുഴ പുനരുജ്ജീവിപ്പിക്കാനായി ജില്ലാ പഞ്ചായത്തിലെ നേതൃത്വത്തിൽ തുടങ്ങിവച്ച പദ്ധതികളും ജലരേഖകളായി കൈവഴികളെയും പോഷകനദികളെയും ജലസമൃദ്ധമാക്കി നിളയെ തിരിച്ചുപിടിക്കാൻ തയാറാക്കിയ പദ്ധതിക്ക് ഇപ്പോൾ അകാലചരമം ലഭിച്ചിരിക്കുകയാണ്.…
Read Moreകാട്ടാനപ്രശ്നം: മരിച്ച രങ്കസ്വാമിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ; ആനയുടെ തുരത്താൻ കുങ്കിയാനയെ എത്തിക്കും
അഗളി: അട്ടപ്പാടിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം മൂന്നിന് ഷോളയൂർ ഫോറസ്റ്റ് സ്റ്റേഷനിൽ ചർച്ച നടത്തും. ഷോളയൂരിൽ വയോധികൻ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രദേശവാസികൾ നടത്തിയ റോഡ് ഉപരോധ സമരത്തിൽ നടന്ന ചർച്ചയിലാണ് ഈ തീരുമാനമുണ്ടായത്. മരണവാർത്തയറിഞ്ഞ ഉടൻതന്നെ പ്രദേശവാസികൾ റോഡിൽ തടിച്ചുകൂടി. വനംവകുപ്പിന്റെ വാഹനമാണ് ആദ്യം തടഞ്ഞത്. പിന്നീട് കെ എസ് ആർ ടിസി ബസ് അടക്കമുള്ള വാഹനങ്ങളുടെ ഗതാഗതം സ്തംഭിപ്പിച്ചു. മൂന്നു മണിക്കൂർ നീണ്ട സമരം ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് പിൻവലിച്ചത്. മരിച്ച രങ്കസ്വാമിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപയുടെ നഷ്ടപരിഹാരം നൽകുവാനും ശല്യക്കാരനായ ആനയെ തുരത്താൻ കുങ്കിയാനയെ എത്തിക്കുന്നതിനുള്ള നടപടി തുടങ്ങുവാനും ചർച്ചയിൽ തീരുമാനിച്ചു. മണ്ണാർക്കാട് ഡിഎഫ്ഒ സുനിൽകുമാർ, അഗളി സിഐ സുനിൽ പുളിക്കൽ, അഗളി റേഞ്ച് ഓഫീസർ കെ.ടി. ഉദയൻ തുടങ്ങിയവർ ജനപ്രതിനിധികളും നാട്ടുകാരുമായി ചർച്ച…
Read Moreവടക്കഞ്ചേരി-മണ്ണുത്തി ദേശീയപാത നിർമാണ പ്രവൃത്തികൾക്കു വീണ്ടും തുടക്കം
വടക്കഞ്ചേരി: ഒന്പതുമാസമായി മുടങ്ങിക്കിടന്നിരുന്ന വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാതയുടെ നിർമാണപ്രവൃത്തികൾ വീണ്ടും തുടങ്ങി. വടക്കഞ്ചേരിയിലെ ഫ്ളൈഓവർ ഉൾപ്പെടെയുള്ള പണികളാണ് ആരംഭിച്ചിട്ടുള്ളത്. കാടുകയറി കിടന്നിരുന്ന ഭാഗങ്ങൾ ജെസിബി ഉപയോഗിച്ച് വൃത്തിയാക്കി മണ്ണുനികത്തി ഉയർത്തുന്ന പണികൾ നടക്കും. ആറുവരിപാതയിലെ ശേഷിക്കുന്ന പ്രധാന പണികളിലൊന്നാണ് വടക്കഞ്ചേരിയിലെ മേല്പാലം നിർമാണം. ഇത് പാതിവഴിയിൽ നിർത്തിവച്ചിരിക്കുകയായിരുന്നു. പട്ടിക്കാടും മേല്പാലനിർമാണം തുടങ്ങാനുണ്ട്.കുതിരാനിലെ തുരങ്കപാതകളുടെ പൂർത്തീകരണമാണ് മറ്റൊരു പ്രധാന വർക്ക്. കാലവർഷം അടുത്തെത്തി നില്ക്കേ ഇപ്പോൾ പണികൾ ആരംഭിച്ചാലും കാലവർഷം ആരംഭിക്കുന്നതോടെ റോഡുവർക്കുകൾ തടസപ്പെടും. എന്നാൽ കരാർ കന്പനിയുടെ ജെസിബിയും ക്രെയിൻ സംവിധാനവും മറ്റും ഏതു പ്രവൃത്തിക്കും സജ്ജമാക്കി നിർത്തുന്നത് മഴക്കാലത്ത് കുതിരാനിൽ സംഭവിക്കാനിരിക്കുന്ന അപകടങ്ങളുടെ രക്ഷാപ്രവർത്തനങ്ങൾക്ക് സഹായകമാകും.കുതിരാനിൽ നിലവിലുള്ള റോഡ് മഴ ശക്തിപ്പെടുന്നതോടെ തകരുമെന്ന് ഉറപ്പാണ്. ഇക്കാര്യം കരാർ കന്പനി അധികൃതരും സമ്മതിക്കുന്നു. വഴക്കുംപാറ ഭാഗത്തും ക്ഷേത്രത്തിനടുത്തും റോഡ് ഇടിഞ്ഞുതകരും. ഇവിടെയിപ്പോൾ മണൽച്ചാക്കുകൾ അട്ടിയിട്ടാണ് റോഡിന്റെ വശങ്ങൾ…
Read Moreഞാൻ തിരിച്ചുവരും; പഞ്ച് ഡയലോഗോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഫ്ളെക്സുകൾ നാടെങ്ങും ഉയരുന്നു
സ്വന്തം ലേഖകൻ തൃശൂർ: എന്നെ തള്ളിപ്പറഞ്ഞവരുടെ മുന്നിലേക്ക് രാജകീയമായി തന്നെ ഞാൻ തിരിച്ചുവരും. കാരണം കാവിലമ്മ എന്റെ കൂടെയുണ്ട് – തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പേരിലുള്ള ഫ്ളെക്സിലെ ഈ വാചകങ്ങൾക്ക് ഒരു സിനിമ ഡയലോഗിന്റെ പഞ്ചുണ്ട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഫാൻസുകാരും രാമനെ തൃശൂർ പൂരത്തിന് എഴുന്നള്ളിക്കണമെന്നും വിലക്ക് നീക്കണമെന്നും ആവശ്യപ്പെടുന്നവരാണ് പലയിടത്തും രാമനെ അനുകൂലിച്ചുള്ള ഫ്ളെക്സ് ഉയർത്തിയിരിക്കുന്നത്. ഞാൻ തലകുനിച്ചിട്ടുണ്ട്.. പലരുടെയും മുന്നിൽ… പലവട്ടം… അതെല്ലാം വണങ്ങുന്ന മൂർത്തികളെ ശിരസിലേറ്റി വാനോളം ഉയരത്തിൽ ഭക്തിയിൽ ആറാടിച്ച് നിർത്തുവാൻ വേണ്ടി മാത്രം… അത് എന്റെ ധർമ്മമാണ്…രാജ ധർമ്മം – ഫ്ളെക്സിലെ മറ്റു വാചകങ്ങൾ ഇങ്ങനെ പോകുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീങ്ങില്ലെന്ന സൂചന വന്നതോടെയാണ് ഇത്തരം ഫ്ളെക്സുകൾ നാടെങ്ങും ഉയർത്തിയിരിക്കുന്നത്.
Read More