ചിറ്റൂർ: നന്ദിയോട് ജംഗ്ഷനി്ൽ മൂലത്തറ ഇടതുകനാൽ ബണ്ടിന് വീണ്ടും തകർച്ചാഭീഷണി. കനാൽബണ്ടിന്റെ ഇരുവശത്തും വലിയ വൃക്ഷങ്ങൾ വളർന്നുപന്തലിച്ചു നില്ക്കുന്നതിനാൽ മിക്കയിടത്തും സ്ലാബുകൾ തകർന്നുകിടക്കുകയാണ്. കനാൽബണ്ടിന് വടക്കുഭാഗത്തായി ഒന്നര ഏക്കർ വിസ്തൃതിയിൽ കൃഷി ആവശ്യത്തിനുള്ള കുളമുണ്ട്. കനാലിനും കുളത്തിനുമായുള്ള വീതികുറഞ്ഞ ബണ്ടിലാണ് വലിയമരം വളർന്നു ഏതുസമയത്തും നിലംപതിക്കാവുന്ന സ്ഥിതിയിലുള്ളത്. കുളത്തിനു താഴെയായി ഇരുപതിലേറെ വീടുകളുണ്ട്. കനാൽ ബണ്ടിനു തകർച്ച നേരിട്ടാൽ വെള്ളം കുളത്തിൽ നിറഞ്ഞ് വീടുകളിലേക്ക് എത്താനും സാധ്യത ഏറെയാണ്. ഇതു രാത്രികാലത്തായാൽ അപകടസാധ്യതയുമേറും. രണ്ടുമാസംമുന്പ് വണ്ടിത്താവളം പാറമേട്ടിൽ ബണ്ട് തകർന്ന് വെള്ളം ഇരച്ചുകയറി മദ്രസ സ്കൂളും സമീപത്തെ വീടുകളിലേക്കും വെള്ളം കയറി നാശമുണ്ടായി. കൂടാതെ നിർമാണത്തിലിരുന്ന കോളജ് കെട്ടിടത്തിന്റെ അസ്ഥിവാരവും തകർന്നു. അപകട സാധ്യതയെപ്പറ്റി സമീപവാസികൾ ജലസേചനവകുപ്പ് അധികൃതർക്കു നല്കിയ മുന്നറിയിപ്പ് അവഗണിച്ചതാണ് ബണ്ട് തകർന്നു വൻനാശമുണ്ടാകാൻ കാരണമായത്. നന്ദിയോട്ടിലും കനാൽബണ്ടു തകർന്നാൽ കുളത്തിന്റെ ബണ്ടു തകർന്നു…
Read MoreCategory: Palakkad
സ്വച്ഛ് ഭാരത് ഷോർട്ട് ഫിലിം; മറ്റത്തൂർ സ്കൂൾ വിദ്യാർഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി
മൂന്നുമുറി: ശുചിത്വ പരിപാലനത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശം ലക്ഷ്യമിട്ട് വിദ്യാർഥികൾ തയ്യാറാക്കിയ ഷോർട്ട് ഫിലിമിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുമോദനം. മറ്റത്തൂർ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ സംസ്കൃതം വിദ്യാർഥികൾ തയ്യാറാക്കിയ സ്വച്ഛ് ഭാരത് എന്ന ഷോർട്ട് ഫിലിമാണ് അഭിനന്ദനത്തിനർഹമായത്. സപ്തതി ആഘോഷിക്കുന്ന മറ്റത്തൂർ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ അഞ്ച്, ആറ്്, ഏഴ് ക്ലാസുകളിലെ ഏതാനും വിദ്യാർഥികൾ ചേർന്നാണ് ഒന്പതു മിനിറ്റു ദൈർഘ്യമുള്ള ഷോർട്ട് ഫിലിം ഒരുക്കിയത്. സംസ്കൃത ഭാഷയിൽ നിർമിച്ച ലഘുസിനിമയിൽ നാടും വീടും വിദ്യാലയവും ഒരു പോലെ വൃത്തിയാക്കി സൂക്ഷിക്കണമെന്നും പരിസര മലിനീകരണം ഒഴിവാക്കണമെന്ന സന്ദേശമാണ് നൽകുന്നത്. കാമറയുടെ മുന്നിലും പുറകിലും പ്രവർത്തിച്ചത് വിദ്യാർഥികൾ തന്നെയാണ്. സ്കൂൾ മാനേജർ ഫാ.ജോസ് മഞ്ഞളി, പ്രധാനധ്യാപിക ടിസി പി.ആന്റണി, സംസ്കൃതം അധ്യാപകൻ ഗോകുലകൃഷ്ണൻ എന്നിവരുടെ പിന്തുണയോടയാണ് ഈ കുരുന്നു പ്രതിഭകൾ ഷോർട്ട്ഫിലിം ചിത്രീകരണത്തിനിറങ്ങിയത്. ആശയവും തിരക്കഥയും വിദ്യാർഥികൾ…
Read Moreരണ്ടുകോടിയുടെ കുഴൽപ്പണം പിടിച്ചെടുത്തു; രണ്ടു മലയാളിയടക്കം അഞ്ചുപേർ അറസ്റ്റിൽ
പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നു രണ്ടുകോടിയിലേറെ രൂപയുടെ കുഴൽപ്പണം പിടികൂടി. രണ്ടു മലയാളികൾ അടക്കം അഞ്ചുപേർ അറസ്റ്റിലായി. കൊല്ലം സ്വദേശികളായ സുരേന്ദ്രൻ (24), വിവേക് (26), മഹാരാഷ്ട്ര സ്വദേശികളായ പദംസിംഗ് (27), പ്രമോദ് (24), കർണാടക സ്വദേശി പ്രഭാകർ (26) എന്നിവരാണ് അറസ്റ്റിലായത്. കോയന്പത്തൂരിൽനിന്നും കൊല്ലത്തേക്കു കൊണ്ടുപോകുന്പോഴാണ് 2,05,41,500 രൂപ പിടികൂടിയത്. അഹല്യനഗരി എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇവരെ പിടികൂടിയത്. ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് എസ്ഐയ്ക്കു ലഭിച്ച രഹസ്യവിവരത്തെതുടർന്ന് എഎസ്ഐ കെ. സാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഹല്യനഗരി തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ ഇന്നലെ ഉച്ചയ്ക്ക് 12.20നു പരിശോധന നടത്തിയത്. സംശയാസ്പദമായ നിലയിൽ കണ്ടെത്തിയ അഞ്ചുപേരെ പരിശോധിച്ചപ്പോഴാണ് കുഴൽപ്പണം കണ്ടെത്തിയത്. കോയന്പത്തൂരിൽനിന്ന് കൊല്ലത്തേക്കു കടത്തുകയായിരുന്നുവെന്നാണ് പ്രതികൾ മൊഴി നല്കിയത്. ഇവർ ധരിച്ച ഷർട്ടിനുള്ളിൽ പ്രത്യേക ജാക്കറ്റ് ധരിച്ച് അതിനുള്ളിലാണ് പണം…
Read Moreഇവരാണ് ആ ചുണക്കുട്ടികൾ; കനാലിലെ കുത്തൊഴുക്കിലേക്ക് വീണ ഓട്ടോയിൽ നിന്ന് രക്ഷിച്ചത് ആറുപേരെ; ജീവൻ പണയംവച്ച് യാത്രക്കാരെ രക്ഷിച്ച യുവാക്കൾ നാടിന് മാതൃകയായി
വണ്ടിത്താവളം: കനാലിലെ കുത്തൊഴുക്കിലേക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ ഓട്ടോയിലെ യാത്രക്കാരായ രണ്ടുകുട്ടികളും മൂന്നു സ്ത്രീകളും ഡ്രൈവറും ഉൾപ്പെടെയുള്ളവരെ രക്ഷിച്ച അഞ്ചുയുവാക്കളും മാതൃകയായി. തിങ്കളാഴ്ച വൈകുന്നേരം 5.45നാണ് വണ്ടിത്താവളം പള്ളിമൊക്ക് മേലെ എഴുത്താണി മണ്പാതവഴി സഞ്ചരിക്കുന്നതിനിടെ നിയന്ത്രണംവിട്ട് മൂലത്തറ ഇടതുകനാലിലേക്ക് ഓട്ടോ വീണത്. കനാലിൽ രണ്ടര സ്ലാബ് ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. സംഭവസ്ഥലത്തിന് എഴുപത്തിയഞ്ചു മീറ്റർ അകലെനിന്നിരുന്ന യുവാവാണ് ഓട്ടോമറിഞ്ഞത് ആദ്യം കണ്ടത്. തുടർന്നു യുവാവ് മേലേഴുത്താണി റിഥം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അംഗങ്ങളെ വിളിയിച്ചറിയിച്ചു. ക്ലബിലുണ്ടായിരുന്ന മേലേഎഴുത്താണി സ്വദേശികളായ പരേതനായ സുന്ദരരാജന്റെ മകൻ വിഷ്ണു (33), നാരായണന്റെ മകൻ ബാബു (36), സഹോദരൻ അനീഷ് (32), രാജന്റെ മകൻ രാജേഷ് (28), മനോജ് (40) എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. കനാലിലെ ഒഴുക്കിൽ മുങ്ങിതാഴ്ന്ന ഓട്ടോയിൽനിന്നും സാഹസികമായാണ് യുവാക്കൾ ഇവരെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ യുവാക്കളുടെ പോക്കറ്റിലുണ്ടായിരുന്ന മൊബൈൽ ഫോണും പണവും…
Read Moreമലയോരമേഖലയിൽ പുലിശല്യം രൂക്ഷം; പുലർച്ചെയുള്ള റബർടാപ്പിംഗ് നിയന്ത്രിക്കണമെന്ന് വനംവകുപ്പ്
മംഗലംഡാം: മലയോരമേഖലയിൽ പുലിശല്യം രൂക്ഷമായതോടെ റബർ ടാപ്പിംഗ് നിയന്ത്രിക്കണമെന്ന് വനംവകുപ്പ് അധികൃതർ. മലയോരമേഖലയിൽ പലയിടത്തും പുലിയിറങ്ങുന്നതിനാൽ പുലർച്ചെ ടാപ്പിംഗ് നടത്തുന്നത് ഒഴിവാക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്കി. നേരം വെളുത്തതിനുശേഷം മാത്രം ടാപ്പിംഗ് ജോലികൾക്ക് പോയാൽ മതിയെന്നാണ് അധികൃതർ പറയുന്നത്. സാധാരണ ഗതിയിൽ മലയോരമേഖലയിലെ പല തോട്ടങ്ങളിലും പുലർച്ചെ മൂന്നുമുതൽ തന്നെ ടാപ്പിംഗ് തുടങ്ങാറുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മംഗലംഡാം പൂതംകൊട്ടിലാണ് പുലിയെ കാണുന്നത്.ടാപ്പിംഗ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ മറ്റ് അനിഷ്ടസംഭവങ്ങൾ ഒന്നുമുണ്ടായില്ല. വെള്ളിയാഴ്ച പുലർച്ചെ പൂതംകോട് മേലേപുരയ്ക്കൽ മുത്തകുട്ടിയുടെ തോട്ടത്തിൽ ടാപ്പിംഗ് നടത്തുന്നതിനിടെ ടാപ്പിംഗ് തൊഴിലാളി റഫീക്ക് പുലിയെ കാണുകയായിരുന്നു. ശനിയാഴ്ച പൂതംകോട്ടിലെ മറ്റൊരു തോട്ടത്തിൽ ടാപ്പിംഗ് നടത്തുന്നതിടെ പുലിയുടെ മുന്നിൽനിന്നും ദന്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ടാപ്പിംഗ് തൊഴിലാളികളായ മുത്തു, ഭാര്യ സുലേഖ എന്നിവരാണ് പുലിയുടെ മുന്നിൽനിന്നും രക്ഷപ്പെട്ടത്. പുലിയെ കണ്ടപ്പോൾ സുലേഖ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മുത്തു…
Read Moreകുതിരാനിൽ തുരങ്കപ്പാത റോഡിൽ വീണ്ടും മണ്ണിടിച്ചിൽ; സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കരാർകമ്പിനി പണി നിർത്തി
വടക്കഞ്ചേരി: കുതിരാൻ തുരങ്കപ്പാത റോഡിൽ മലയിൽനിന്നു മണ്ണിടിച്ചിൽ തുടരുന്നു. വഴുക്കുംപാറ ഭാഗത്താണ് മലയിടിച്ചിൽ. വാഹനഗതാഗതത്തിനു സജ്ജമായെന്നു കരാർ കന്പനി അവകാശപ്പെട്ടിരുന്ന തുരങ്കത്തിൽനിന്നുള്ള പുതിയ പാതയിലേക്കു മണ്ണും പാറകളും മരങ്ങളും വീഴുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ മേയിലാണ് ഈ പുതിയ പാത ടാറിംഗ് നടത്തിയത്. ഇടതു തുരങ്കപ്പാതയിലൂടെ വാഹനങ്ങൾ കടത്തിവിടാൻ ലക്ഷ്യം വച്ചായിരുന്നു തിരക്കിട്ട പണികൾ. എന്നാൽ മലയിൽനിന്ന് അപകടകരമാംവിധം മണ്ണിടിച്ചിലിനും, വലിയ പാറകളും മരങ്ങളും താഴേക്കു പതിക്കാനും സാധ്യതയുണ്ടെന്നു ദീപിക ഉൾപ്പെടെയുള്ള മാധ്യമങ്ങളും മറ്റു വിദഗ്ധരും ചൂണ്ടിക്കാട്ടിയതിനെതുടർന്നു വാഹനങ്ങൾ കടത്തിവിടുന്നതു വേണ്ടെന്നുവയ്ക്കുകയായിരുന്നു. പിന്നീട് ഓഗസ്റ്റിലുണ്ടായ അതിവർഷത്തിൽ കുതിരാൻമലയിൽ പതിനഞ്ചിടത്തു മലയിടിച്ചിലുണ്ടായി. ഇരുന്പുപാലം ഭാഗത്തു തുരങ്കമുഖവും മലയിടിഞ്ഞു മൂടി. തുരങ്കത്തിനുള്ളിൽ മണ്ണിടിച്ചിലും ജലപ്രവാഹവുമുണ്ടായി. എന്നാൽ, അതിവർഷത്തിനുശേഷം കരാർ കന്പനി സാന്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് തുരങ്കപ്പാതകളുടെ ശേഷിച്ച പണികളും വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതകളുടെ പൂർത്തീകരണവും നിലവിൽ നിർത്തിവച്ചിരിക്കുകയാണ്.
Read Moreഅൽപം മടിച്ചെങ്കിലും പതിവുതെറ്റിക്കാതെ വിരുന്നെത്തി വീണ്ടുമൊരു മാന്പഴക്കാലം
കൊടകര: മാന്പഴക്കാലത്തിന്റെ വരവറിയിച്ച് പതിവുതെറ്റിക്കാതെ മാവുകൾ പൂത്തു. തെല്ല് വൈകിയാണ് ഇക്കുറി മാവുകൾ പൂത്തത്. മഞ്ഞിൽ മുങ്ങുന്ന ധനുവും മകരവുമാണ് മാന്പൂക്കളെ ഉണർത്തുന്നത്. മകര മാസത്തിന്റെ തുടക്കത്തിലേ നിറഞ്ഞു പൂക്കാറുള്ള മാവുകൾ പക്ഷേ ഇത്തവണ പൂക്കാൻ അൽപ്പം മടിച്ചുനിന്നു. എങ്കിലും പ്രതീക്ഷയുടെ പൂങ്കുലകൾ നീട്ടി ഇപ്പോൾ മാവുകൾ വ്യാപകമായി പൂത്തുനിൽക്കുകയാണ്. കാലാവസ്ഥ അനുകൂലമായാൽ ഈ വേനൽ മാന്പഴസമൃദ്ധിയുടേതാകുമെന്ന് നാട്ടുമാവുകളുടെ സംരക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ എം.മോഹൻദാസ് പറയുന്നു. ചിലയിടങ്ങിൽ പൂങ്കുലകളിൽ ഉണ്ണികൾ വിരിഞ്ഞു തുടങ്ങി. ഇത്തവണത്തെ കടുത്ത മഞ്ഞും ചൂടും മാവുകളിൽ കായ്ഫലം വർധിപ്പിക്കുമെന്നാണ് പ്രായമായവർ പറയുന്നത്. അതേ സമയം മഴക്കാർ നിറഞ്ഞ അന്തരീക്ഷവും കാലം തെറ്റി എത്തുന്ന മഴയും മാവുകളിലെ പൂങ്കുലകൾ കരിയാനും കണ്ണിമാങ്ങൽ കൊഴിയാനും കാരണമാകുമെന്ന ആശങ്കയും ഉണ്ട്്. മക്കളെ കണ്ടും മാന്പൂ കണ്ടും കൊതിക്കരുതെന്ന പഴമൊഴിയും പ്രായം ചെന്നവർ ഓർമ്മിപ്പിക്കുന്നു. മാഞ്ചുവട്ടിൽ കളിയൂഞ്ഞാലുകെട്ടാനും കാറ്റിൽ…
Read Moreശരണബാല്യം പദ്ധതി: റെയിൽവേ സ്റ്റേഷനിൽ മിന്നൽ പരിശോധന; വനിതാ- ശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യങ്ങൾ ഇങ്ങനെ…
പാലക്കാട്: ജില്ലയിൽ ശരണബാല്യം പദ്ധതിക്ക് തുടക്കമായി. ബാലവേല – ബാലഭിക്ഷാടനം- തെരുവ്ബാല്യ വിമുക്ത കേരളമെന്ന ലക്ഷ്യത്തിനായി വനിതാ- ശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് ശരണ്യബാല്യം. ശരണബാല്യം റെസ്ക്യൂ ഓപ്പറേഷന്റെ ഭാഗമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.ആനന്ദന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ജുവനൈൽ പൊലീസ് യൂണിറ്റ് അംഗം ശ്യാം കുമാർ, അസിസ്റ്റന്റ് ലേബർ ഓഫീസർ പി.ഡി. അനിൽകുമാർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ലീഗൽ കം പ്രൊബേഷൻ ഓഫീസർ അപർണ നാരായണൻ, സോഷൽ വർക്കർ അനീഷ്കുമാർ, ഒൗട്ട് റീച്ച് വർക്കർ സത്യഭാമ, ചൈൽഡ് ലൈൻ കോഡിനേറ്റർ എബ്രഹാം ലിങ്കണ് എന്നിവർ പരിശോധന നടത്തി. റെയിൽവേ പ്ലാറ്റ്ഫോമിൽ അമ്മയോടൊപ്പം കഴിഞ്ഞ മൂന്ന് വയസുള്ള കുട്ടിയെ കണ്ടെത്തി വൈദ്യപരിശോധന നടത്തി ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. തുടർന്നും പരിശോധനകൾ നടക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ…
Read Moreതദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് മാതൃകയായി ഒറ്റപ്പാലം ഖരമാലിന്യ പ്ലാന്റിൽ ഇനി പ്ലാസ്റ്റിക് സംസ്കരണവും
ഒറ്റപ്പാലം: പ്ലാസ്റ്റിക്കിന്റെ അതിപ്രസരംമൂലം വലയുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്ന പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ഒറ്റപ്പാലത്തു തുടങ്ങി. ഒറ്റപ്പാലം ഖരമാലിന്യ സംസ്കരണ പ്ലാന്റിലാണ് പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. നഗരത്തിൽ കുന്നുകൂടി വരുന്ന പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാൻ അത്യന്താധുനിക സംവിധാനമാണ് ഒറ്റപ്പാലത്ത് ഒരുക്കുന്നത്. സൗത്ത് പനമണ്ണ യിലെ നഗരസഭ ഖരമാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് സംസ്കരിക്കുന്ന ഷെഡിംഗ് യന്ത്രം ഇതിനകംതന്നെ പ്രവർത്തനക്ഷമമായി കഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ പ്ലാസ്റ്റിക് സംസ്കരിച്ചു യന്ത്രത്തിന്റെ പ്രവർത്തനക്ഷമതയും കാര്യശേഷിയും അധികൃതർ വിലയിരുത്തി. സംസ്കരിക്കുന്നതിനായി മൂന്നു യന്ത്രങ്ങളാണ് പ്ലാന്റിൽ സ്ഥാപിച്ചത്.പ്ലാസ്റ്റിക്കിനെ പൊടിരൂപത്തിലാക്കിയും അടിച്ചുപരത്തിയുമാണ് സംസ്കരിക്കുക. ഇവ റോഡ് ടാർ ചെയ്യുന്നതിനായി പുനരുപയോഗിക്കാവുന്ന നിലയിലാണുള്ളത്. പത്തുശതമാനം പ്ലാസ്റ്റിക് ആണ് റോഡുപണിക്കായി ടാറിനൊപ്പം ഉപയോഗിക്കാൻ കഴിയുന്നത്.ബാക്കിവരുന്ന സംസ്കരിച്ച മാലിന്യം ഗ്രീൻകേരള കന്പനിക്ക് കൈമാറാനാണ് ധാരണ. സംസ്കരിച്ച മാലിന്യം ഒരു കിലോഗ്രാമിന് 18 രൂപയോളം ലഭ്യമാകുമെന്നാണ് നഗരസഭ കന്പനിയുമായി ഉണ്ടാക്കിയ…
Read Moreതിരുവില്വാമലയിൽ നിരോധിത കീടനാശിനികൾ ഉപയോഗിക്കുന്നതായി പരാതി; കീടനാശിനി പ്രയോഗത്തെക്കുറിച്ച് നാട്ടുകാർ പറയുന്നത്
തിരുവില്വാമല: തിരുവില്വാമല പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഉൽപ്പാദന കാലാവധി കഴിഞ്ഞ റബർതോട്ടങ്ങളിൽ വീണ്ടും പ്ലാന്റ് ചെയ്യുന്നതിനു ഇടവിളയായി ചെയ്യുന്ന പൈനാപ്പിൾകൃഷിക്ക് നിരോധിത എൻഡോസൾഫാൻ ഇനത്തിൽപ്പെട്ട കേരളത്തിൽ ലഭ്യമല്ലാത്ത രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നതായി പരാതി. തോട്ടം ഉടമകൾക്ക് ഇവർ റബർ, തെങ്ങ് എന്നിവ സൗജന്യമായി പ്ലാന്റ് ചെയ്ത് നൽകും. അതിനു പകരമായി ഇടവിളയായി പൈനാപ്പിൾകൃഷി ചെയ്യുന്നതിനു കരാർ അടിസ്ഥാനത്തിൽ ഉടമ അനുമതി നൽകണം. ഇത്തരത്തിൽ പഞ്ചായത്തിലെ അപ്പേക്കാട്ട്, ഒരലാശേരി ഭാഗങ്ങളിൽ വ്യാപകമായി പുറമെനിന്നുള്ള കൃഷി ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മണ്ണിനെയും ജലത്തേയും നശിപ്പിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കൃഷിയിൽനിന്ന് ഉടമകൾ പിന്മാറണമെന്നു കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കൃഷി അസിസ്റ്റന്റ് ഡയറക്ടർക്ക് പരാതി നൽകുമെന്നും കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് എം.ഉദയൻ പറഞ്ഞു.
Read More