സ്വന്തം ലേഖകൻ തൃശൂർ: വീട്ടിൽനിന്ന് എന്തെങ്കിലും ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്പോൾ ഓർക്കുക, വീട്ടിൽ നിങ്ങളുടെ തിരിച്ചുവരവും പ്രതീക്ഷിച്ച് നിങ്ങൾക്കു പ്രിയപ്പെട്ടവരുണ്ട്. നിങ്ങളെ സ്നേഹിക്കുന്ന, നിങ്ങളുടെ നന്മ ആഗ്രഹിക്കുന്ന നിങ്ങളെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുള്ളവർ. അവരുടെ അടുക്കലേക്കു തിരിച്ചെത്താനായി ഓരോ ചുവടും ശ്രദ്ധയോടെ മുന്നോട്ടുവയ്ക്കുക. നമ്മുടെ ഒരു അശ്രദ്ധ മതി നമ്മെ സ്നേഹിക്കുന്നവരുടെ കണ്ണുകൾ നിറയാൻ – സ്റ്റാൻഡിംഗ് വീൽചെയറിലിരുന്നു നിഖിൽരാജ് മുഖത്തെ ചിരിമായാതെ കൊച്ചുകൂട്ടുകാരെ ഓർമിപ്പിച്ചു.അപകടം ശരീരം തളർത്തിയിട്ടും തളരാത്ത മനസുമായി മുന്നേറുന്ന തൃശൂർ സ്വദേശി നിഖിൽരാജ് തൃശൂർ കാൽഡിയൻ സിറിയൻ സ്കൂളിൽ മുപ്പതാമതു ദേശീയ റോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് ആക്ട്സ് ജില്ലാ കമ്മിറ്റി നടത്തുന്ന റോഡ് സുരക്ഷ ജീവൻ രക്ഷ പരിപാടി ഉദ്ഘാടനം ചെയ്യുന്പോഴാണ് തന്റെ അനുഭവങ്ങൾ സ്കൂളിലെ കുട്ടികളുമായി പങ്കിട്ടത്. ഒരു നിമിഷം ബൈക്കൊന്നു സൈഡാക്കി ആ ഫോണ് കോൾ എടുത്തിരുന്നെങ്കിൽ എന്റെ ജീവിതം ഇങ്ങനെ ആകുമായിരുന്നില്ല. എന്നാൽ…
Read MoreCategory: Palakkad
കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു; തെങ്കര -മണ്ണാർക്കാട് കുടിവെള്ളപദ്ധതി പൈപ്പുലൈൻ നിർമാണം തുടങ്ങി
മണ്ണാർക്കാട്: തെങ്കര മണ്ണാർക്കാട് കുടിവെള്ളപദ്ധതി പൈപ്പുലൈൻ നിർമാണം തുടങ്ങി. കുടിവെള്ളപദ്ധതി പദ്ധതി പ്ലാന്റിൽനിന്നും പ്രധാന ടാങ്ക് സ്ഥിതിചെയ്യുന്ന ആശുപത്രിപ്പടിയിലേക്കുള്ള പൈപ്പ് നിർമാണമാണ് തുടങ്ങിയിരിക്കുന്നത്. ഒന്നാംഘട്ടത്തിൽ ഫിൽറ്ററിംഗ് പ്ലാന്റ്, മോട്ടോർപുര, നിർവഹണ ഓഫീസ് എന്നിവയുടെ നിർമാണം പൂർത്തിയായി. രണ്ടാംഘട്ടമായുള്ള പ്രധാന പൈപ്പു സ്ഥാപിക്കലാണ് ഇപ്പോൾ നടക്കുന്നത്. പുഴയിൽനിന്നും ഫിൽറ്ററിംഗ് പ്ലാന്റിലേക്കും അവിടെനിന്ന് പ്രധാന ടാങ്കായ ആശുപത്രിപ്പടിയിലെ ടാങ്കിലേക്കുള്ള പൈപ്പുലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയുമാണ് നടക്കുന്നത്. നടമാളിക റോഡിലൂടെയാണ് ഈ പൈപ്പുലൈൻ കടന്നുപോകുന്നത്. ഗതാഗതംനിയന്ത്രിച്ചു നടമാളിക റോഡിന്റെ നടുഭാഗം വെട്ടിമുറിച്ചാണ് പൈപ്പുലൈൻ സ്ഥാപിക്കുന്നത്. മുൻവർഷങ്ങളിലെല്ലാം ഇത്തരം പദ്ധതികൾ നടത്തിയിരുന്നത് റോഡരികിലൂടെയായിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച നടമാളിക റോഡ് എഴുപതുശതമാനത്തോളമാണ് വെട്ടിമുറിച്ചത്. പദ്ധതി പ്രാവർത്തികമാകുന്നതോടെ മണ്ണാർക്കാട്, തെങ്കര പഞ്ചായത്തുകളിലെ കുടിവെള്ളപ്രശ്നത്തിനും പരിഹാരമാകും. മുപ്പതുവർഷംമുന്പുള്ള കുടിവെള്ളപദ്ധതിയിൽനിന്ന് നല്കുവാൻ കഴിയുന്നതിലേറെ കണക്്ഷനുകളാണ് നല്കിയിട്ടുള്ളത്.
Read Moreഅനധികൃതപാർക്കിംഗ്; ചിറ്റൂർ ആശുപത്രി ജംഗ്ഷനിൽ ഗതാഗതതടസം രൂക്ഷമാകുന്നു
ചിറ്റൂർ: വീതികുറഞ്ഞ ആശുപത്രി ജംഗ്ഷനിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ഗതാഗതതടസം രൂക്ഷം. വ്യാപാര, ധനകാര്യ സ്ഥാപനങ്ങളിലേക്കെത്തുന്നവരുടെ വാഹനങ്ങൾ റോഡിൽ നിർത്തി ദീഘർനേരം കഴിഞ്ഞാണ് തിരിച്ചുപോകുന്നത്. ഗതാഗതക്കുരുക്കിൽ ആംബുലൻസിൽ കൊണ്ടുപോകുന്ന രോഗികളും പെടാറുണ്ട്. നല്ലേപ്പിള്ളി, കച്ചേരിമേട്, അണിക്കോട് എന്നിവിടങ്ങളിൽനിന്നും വരുന്ന പാതകൾ ഒന്നിക്കുന്നത് ആശുപത്രി ജംഗ്ഷനിലാണ്.കടകളുടെ മറവും നല്ലേപ്പിള്ളി ഭാഗത്തുനിന്നുള്ള പാത എൽ ആകൃതിയിലുള്ള വളവുമുള്ളതിനാൽ നിർത്തിയിട്ട വാഹനങ്ങൾ ദൂരെനിന്നും വരുന്നവർക്ക് കാണാനാകില്ല. ആശുപത്രി ജംഗ്ഷനിലെത്തുന്പോൾ നിർത്തിയിട്ട വാഹനങ്ങൾക്കണ്ട് പെട്ടെന്നു വെട്ടിക്കുന്നതും അപകടമുണ്ടാക്കുന്നു. മുന്പ് നിയന്ത്രണംവിട്ട സ്വകാര്യ ബസ് പാഞ്ഞുവന്ന് താലൂക്ക് ആശുപത്രിക്കു മുന്നിൽബസിനു കാത്തിരുന്നവരുടെ ഇടയിലേക്കു കയറി രണ്ടുപേർ മരിക്കുകയും എട്ടുപേർക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. അണിക്കോടു ഭാഗത്തേക്കു പോകുന്ന ബസുകൾ നിർത്തുന്നതും ഇവിടെയാണ്. നൂറുമീറ്റർ അകലെ പോലീസ് സ്റ്റേഷനുണ്ടായിട്ടും അനധികൃത പാർക്കിംഗിനെതിരേ പോലീസ് മൗനം പാലിക്കുകയാണ്.മുന്പ് ആശുപത്രി ജംഗ്ഷനിൽ ഹോംഗാർഡിനെ നിയോഗിച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നു. സിഗ്നൽ ലൈറ്റ്…
Read Moreവനംവകുപ്പിന്റെ മുന്നറിയിപ്പു ബോർഡിനുനേരെ സാമൂഹ്യവിരുദ്ധരുടെ കരിഓയിൽ അഭിഷേകം
വടക്കഞ്ചേരി: പന്തലാംപാടം- പനംങ്കുറ്റി വാൽക്കുളന്പ് മലയോരപാതയിൽ കാട്ടാനയിറങ്ങുന്ന പനംങ്കുറ്റി പോത്തുചാടി ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പു ബോർഡിനുനേരെ സാമൂഹ്യവിരുദ്ധരുടെ പരാക്രമം. പനംങ്കുറ്റി ഭാഗത്തെ മുന്നറിയിപ്പു ബോർഡാണ് കരിഓയിൽ ഒഴിച്ച് നശിപ്പിച്ചിട്ടുള്ളത്. ആനയുടെ പടം കാണിക്കുന്ന ഭാഗം കാണാത്തവിധമാണ് കരിഓയിൽ അഭിഷേകം. കാട്ടാനകളുടെ സാന്നിധ്യമുള്ള പ്രദേശം എന്നതും മായ്ച്ചിട്ടുണ്ട്. സ്ഥിരമായി ആനയിറങ്ങി വാഹനങ്ങൾക്കുനേരെ ആക്രമണം ഉണ്ടായപ്പോഴാണ് ഇവിടെ പീച്ചി വന്യമൃഗ സംരക്ഷണകേന്ദ്രം പാതയോരത്ത് രണ്ടിടത്തായി മാസങ്ങൾക്കുമുന്പ് ബോർഡ് സ്ഥാപിച്ചത്. രാത്രികാലങ്ങളിലാണ് കാട്ടാനക്കൂട്ടം റോഡു മുറിച്ചുകടന്നാണ് സ്വകാര്യ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത്.ആനയിറങ്ങി വിളകളെല്ലാം നശിപ്പിക്കുന്പോഴും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി കർഷകർക്കുണ്ട്.പോത്തുചാടി വാച്ചർഷെഡ് മുതൽ പനംങ്കുറ്റി ക്രഷർ വരെ ഒന്നരകിലോമീറ്റർ ദൂരം ആളൊഴിഞ്ഞ ഉയർന്ന പ്രദേശമാണ്. ഇതിനാൽ മദ്യപസംഘങ്ങളും ഇവിടെ താവളമാക്കുന്നുണ്ട്. ബോർഡ് നശിപ്പിച്ചവരെ കണ്ടെത്താൻ രഹസ്യാന്വേഷണം പുരോഗമിക്കുകയാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
Read Moreആറുപതിറ്റാണ്ടിനുശേഷം ആലത്തൂർ ജലസേചന പദ്ധതി യാഥാർഥ്യമാകുന്നു
നെല്ലായി: പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂർ പ്രദേശത്തെ കാർഷികാവശ്യങ്ങൾക്കായി ജലസേചന സൗകര്യത്തിനുള്ള പദ്ധതി പൂർത്തിയായി.ആലത്തൂർ കാരക്കാട്ട് കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയാണ് നിർമാണം പൂർത്തിയായത്.പ്രദേശത്തെ കർഷകരുടെ അരനൂറ്റാണ്ടിലേറെ കാലമായുള്ള കാത്തിരിപ്പിനാണ് ഇതോടെ ആശ്വാസമാകുന്നത്. കാർഷിക ഗ്രാമമായ ആലത്തൂരിൽ വേനലിൽ കടുത്ത ജലക്ഷാമം രൂക്ഷമായതോടെയാണ് ജലസേചന പദ്ധതി ആവിഷ്കരിച്ചത്.1965ൽ ഇതിനായുള്ള പ്രാരംഭ പ്രവർത്തികൾ ആരംഭിക്കുകയും, പിന്നീട് ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിച്ചതോടെ കാരക്കാട്ട് കടവിൽ മോട്ടോർ ഷെഡും സ്ഥാപിച്ചു.എന്നാൽ സാങ്കേതിക കാരണങ്ങളാൽ പദ്ധതി പൂർത്തീകരിക്കാൻ വൈകി. വിവിധ തദ്ദേശ സ്ഥാപനങ്ങളും ഘട്ടം ഘട്ടമായി തുക അനുവദിച്ചെങ്കിലും പൈപ്പ് ലൈൻ നിർമാണം പൂർത്തിയായില്ല. തുടർന്ന് പറപ്പൂക്കര പഞ്ചായത്ത് 19 ലക്ഷവും, എംഎൽഎ ഫണ്ടിൽ നിന്ന് അനുവദിച്ച 30 ലക്ഷവും ചെലവിട്ടാണ് പൈപ്പ് ലൈൻ പ്രവൃത്തികൾ പൂർത്തിയാക്കിയത്. വിവിധ ഘട്ടങ്ങളിലായി ഒരു കോടിയോളം രൂപയാണ് ഈ പദ്ധതിയ്ക്കായി ചിലവഴിച്ചത്.1500 മീറ്റർ നീളത്തിൽ മെയിൻ…
Read Moreഹർത്താൽ ദിനത്തിൽ വിദേശ മദ്യവില്പന ഷോപ്പിലേക്ക് കല്ലെറിഞ്ഞ കേസ്: ഒരാൾ അറസ്റ്റിൽ
ഷൊർണൂർ: വിദേശമദ്യ വില്പന ഷോ പ്പിലേക്ക് കല്ലെറിഞ്ഞ കേസിൽ ഒരാൾ അറസ്റ്റിൽ. ഹർത്താലിനോടനുബന്ധിച്ച് കുളപ്പുള്ളിയിലെ വിദേശ മദ്യവില്പനശാല എറിഞ്ഞു തകർത്ത സംഭവത്തിലാണ് ഒരാളെ പോലീസ് അറസ്റ്റുചെയ്തത്. കുളപ്പുള്ളി കല്ലിപ്പാടം താഴത്തേതിൽ രാമചന്ദ്രനെയാണ് (49) പോലീസ് അറസ്റ്റുചെയ്തത്. ബിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിനിടെ വിദേശ മദ്യവില്പന ശാലയുടെ ജനൽ ചില്ലുകൾ ഉൾപ്പെടെ എറിഞ്ഞു തകർക്കുകയായിരുന്നു. വീഡിയോ ദൃശ്യങ്ങളിൽനിന്നാണ് പ്രതിയെ കണ്ടെത്തിയത്. കല്ലെറിഞ്ഞതിനെ തുടർന്ന് വില്പന നിർത്തിവയ്ക്കേണ്ടി വന്നതിനാൽ 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് മാനേജർ പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത്.
Read Moreമൂന്ന് റൈസ് പാർക്കിൽ ഒരെണ്ണം പാലക്കാട്ട്; കനാലുകളുടെ നവീകരണത്തിന് 21.5 കോടി
പാലക്കാട്: സംസ്ഥാന ബജറ്റിൽ ,അന്തർദേശീയ നിലവാരത്തിലുള്ള സംസ്ഥാനത്ത് സ്ഥാപിക്കുന്ന മൂന്ന് റൈസ് പാർക്കുകളിൽ ഒന്ന് പാലക്കാട്ടും. തൃശൂർ, ആലപ്പുഴ ജില്ലകളിലാണ് മറ്റ് റൈസ് പാർക്കുകൾ നിർമിക്കുന്നത്. 20 കോടിയാണ് റൈസ് പാർക്കുകൾക്കായി ബജറ്റിൽ വകയിരുത്തിയത്. കൂടാതെ സംസ്ഥാനമൊട്ടാകെ 167 കോടിയാണ് ചെറുധാന്യ കൃഷിയുടെ വികസനത്തിന് ബജറ്റിൽ വകയിരുത്തിയതിൽ ചിറ്റൂർ, ചേരാമംഗലം, മൂലത്തറ കനാലുകളുടെ നവീകരണത്തിന് 21.5 കോടി ബജറ്റ് വിഹിതം ലഭിച്ചു. അട്ടപ്പാടി മാനസിക ആരോഗ്യ കേന്ദ്രത്തിന് ബാന്യൻ എന്ന സംഘടനയുമായി ചേർന്ന് പ്രത്യേക പദ്ധതി നടപ്പാക്കുന്നതിനായി ബജറ്റിൽ 25 ലക്ഷം രൂപ അനുവദിച്ചു.നടുപ്പുണി, മീനാക്ഷിപുരം വാണിജ്യനികുതി ചെക്ക് പോസ്റ്റുകളുടെ സ്ഥലം ചകിരിച്ചോറ് ബ്രിക്കറ്റിങ്ങിനായി ഏറ്റെടുക്കാൻ തീരുമാനിച്ചു. പാലക്കാട് ലൈറ്റ് എൻജിനീയറിങ് ഇൻഡസ്ട്രിയൽ പാർക്കിനും ഒറ്റപ്പാലം ഡിഫൻസ് പാർക്കിനും ഒറ്റപ്പാലം ഇൻഡസ്ട്രിയൽ പാർക്കിനും ബജറ്റിൽ തുക നീക്കിവെച്ചു. ‘ അട്ടപ്പാടിയിൽ റാഗി, ചാമ തുടങ്ങിയ ചെറു ധാന്യങ്ങളുടെ…
Read Moreകൊച്ചി-സേലം വാതക പൈപ്പുലൈൻ സ്ഥാപിക്കൽ പുരോഗമിക്കുന്നു
ആലത്തൂർ: കർഷക പ്രതിഷേധംമൂലം പലതവണ തടസപ്പെട്ട കൊച്ചി-സേലം വാതക പൈപ്പുലൈൻ സ്ഥാപിക്കൽ പുരോഗമിക്കുന്നു. കാവശേരി പരയ്ക്കാട്ടുകാവ് വളവിനടുത്തുളള പാടത്താണ് ഇപ്പോൾ പണി നടക്കുന്നത്. കൊച്ചി കരൂർ പെട്രോനെറ്റ് പൈപ്പുലൈൻ നിലവിലുള്ള അതേസ്ഥലത്ത് തന്നെയാണ് രണ്ട് മീറ്റർ താഴ്ചയിൽ പൈപ്പിടുന്നത്. കൊച്ചി-സേലം പൈപ്പുലൈൻ ലിമിറ്റഡ് എന്ന കന്പനിയാണ് ലൈൻ സ്ഥാപിക്കുന്നത്. കൊച്ചിമുതൽ കഞ്ചിക്കോടുവരെ സ്ഥാപിക്കാനാണ് കരാർ. 2016-ൽ ഏററെടുത്ത കരാർ മഴ തുടങ്ങുന്നതിനു മുന്പ് തീർക്കാനുളള തിരക്കിലാണ് കന്പനി. ഭാരത് പെട്രോളിയം, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നിവയുടെ വാതകം കൊച്ചി റിഫൈനറിയിൽനിന്നും സേലത്തേക്ക് കടത്താനുള്ള ലൈനാണിത്. രണ്ടാവിള നെൽകൃഷി ഇറക്കിയ പാടത്തെ വിളനശിപ്പിച്ച് പണി നടത്തുന്നതിലും നഷ്ടപരിഹാരം സംബന്ധിച്ച ഉറപ്പോ മുൻകൂട്ടിയുള്ള നോട്ടീസോ ഇല്ലാതെ നടത്തുന്നതിനെതിരെയാണ് തെന്നിലാപുരത്തും കുഴൽമന്ദത്തും കർഷകർ പ്രതിഷേധിച്ചത്.ഭാരത് പെട്രോളിയം കോർപറേഷന്റെ പങ്കാളിത്തമുള്ള സി.സി.കെ. പെട്രോനെറ്റ് 18 മീറ്റർ വീതിയിൽ ഏറ്റെടുത്ത സ്ഥലത്ത് നിലവിൽ പെട്രോളിയം…
Read Moreഗോഡ്സെയെ കനാലിൽ മുക്കികൊന്ന് പ്രതിഷേധിച്ച് കെ പി സി സി വിചാർ വിഭാഗ്
തൃപ്രയാർ: രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയെ പ്രതികാത്മകമായി വധിക്കുകയും ഗോഡ്സെ യെ മഹാനായി ചിത്രീകരിക്കുകയും ചെയ്ത ഹിന്ദുമഹാസഭയുടെ അപരിഷ്കൃതമായ നടപടിക്കെതിരെ കെ പി സി സി വിചാർ വിഭാഗ് നാട്ടിക ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഥുറാം ഗോഡ്സെയെ സരയൂ തീരത്ത് കനോലി കനാൽ മുക്കി കൊന്ന് പ്രതിഷേധിച്ചു. നാട്ടിക ബ്ലോക്ക് ചെയർമാൻ ആന്റോ തൊറയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം പി .എം. ശരത് കുമാർ ഉദ്ഘാടനം ചെയ്തു .ഇ രമേശൻ ,ഷൈൻ നാട്ടിക ,ഉണ്ണികൃഷ്ണൻ ചാണാടിക്കൽ ,റാനിഷ് നാട്ടിക ,വിനോഷ് വടക്കേടത്ത് ,എം.ബി. സജീവൻ ,ഉല്ലാസ് വലപ്പാട് ,പ്രവീണ് രവീന്ദ്രൻ, ബിനീത് ജയശങ്കർ ,ആനന്ദൻ വലപ്പാട് എന്നിവർ പ്രസംഗിച്ചു
Read Moreവാഹനാപകടങ്ങൾക്ക് പ്രധാനകാരണം ഇരുചക്രവാഹനങ്ങൾ; കഴിഞ്ഞവർഷമുണ്ടായ ഒൻപതിനായിരം അപകടങ്ങളിൽ നാലായിരം അപകടമുണ്ടാക്കിയത് ഇരുചക്രവാഹനങ്ങൾ
ഒറ്റപ്പാലം: കഴിഞ്ഞവർഷം ജില്ലയിൽ ഏറ്റവുമധികം വാഹനാപകടങ്ങൾ ഉണ്ടായത് ഇരുചക്രവാഹനങ്ങൾ മൂലമെന്ന് വ്യക്തമായി. പോയവർഷം ജില്ലയിൽ ആകെ ചെറുതും വലുതുമായി ഒന്പതിനായിരത്തി അറുനൂറ്റിപതിനേഴ് വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതിൽ നാലായിരത്തി നാനൂറ്റിമുപ്പത്തിയഞ്ച് അപകടങ്ങളും ഇരുചക്ര വാഹനങ്ങൾ മൂലമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സ്ത്രീകളുടെ വസ്ത്രങ്ങൾ ഇരുചക്രവാഹനങ്ങളുടെ ചക്രത്തിൽ കുരുങ്ങി ഉണ്ടാകുന്ന അപകടങ്ങൾ വർധിച്ചുവരികയാണ്. പത്ത് വർഷത്തിനിടെ പാലക്കാട് ഏറ്റവുമധികം വാഹനാപകടങ്ങൾ ഉണ്ടായത് കഴിഞ്ഞവർഷമാണ്. അശ്രദ്ധയാണ് ഭൂരിഭാഗം അപകടങ്ങളും ഉണ്ടാകാൻ മുഖ്യകാരണം കൂടാതെ മദ്യപിച്ച് വാഹനമോടിക്കുന്നതും അപകടങ്ങളുടെ തോത് വർധിപ്പിക്കുന്നു സ്ത്രീകൾക്ക് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ മോട്ടോർ വാഹന വകുപ്പ് തന്നെ പുറപ്പെടുവിച്ചിട്ടുണ്ടങ്കിലും ഇതൊന്നും ആരും ശ്രദ്ധിക്കാറില്ല. ഇതിനാൽ അപകടങ്ങൾ ദിനംപ്രതി ആവർത്തിക്കുകയാണ്. വസ്ത്രം ചക്രത്തിൽ കുരുങ്ങാതെ ഇരിക്കാനുള്ള സാരി ഗാർഡ് വാഹനത്തിൽ സ്ഥാപിക്കണമെന്ന മുന്നറിയിപ്പ് ഒരാളും പാലിക്കാറില്ല എന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു. കുട്ടികളുടെ കാൽ ചക്രങ്ങളിൽ…
Read More