മലയോരമേഖലയിൽ പുലിശല്യം രൂക്ഷം; പുലർച്ചെയുള്ള റബർടാപ്പിംഗ് നിയന്ത്രിക്കണമെന്ന് വനംവകുപ്പ്

മംഗലംഡാം: മലയോരമേഖലയിൽ പുലിശല്യം രൂക്ഷമായതോടെ റബർ ടാപ്പിംഗ് നിയന്ത്രിക്കണമെന്ന് വനംവകുപ്പ് അധികൃതർ. മലയോരമേഖലയിൽ പലയിടത്തും പുലിയിറങ്ങുന്നതിനാൽ പുലർച്ചെ ടാപ്പിംഗ് നടത്തുന്നത് ഒഴിവാക്കണമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നല്കി. നേരം വെളുത്തതിനുശേഷം മാത്രം ടാപ്പിംഗ് ജോലികൾക്ക് പോയാൽ മതിയെന്നാണ് അധികൃതർ പറയുന്നത്. സാധാരണ ഗതിയിൽ മലയോരമേഖലയിലെ പല തോട്ടങ്ങളിലും പുലർച്ചെ മൂന്നുമുതൽ തന്നെ ടാപ്പിംഗ് തുടങ്ങാറുണ്ട്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മംഗലംഡാം പൂതംകൊട്ടിലാണ് പുലിയെ കാണുന്നത്.ടാപ്പിംഗ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടതിനാൽ മറ്റ് അനിഷ്ടസംഭവങ്ങൾ ഒന്നുമുണ്ടായില്ല. വെള്ളിയാഴ്ച പുലർച്ചെ പൂതംകോട് മേലേപുരയ്ക്കൽ മുത്തകുട്ടിയുടെ തോട്ടത്തിൽ ടാപ്പിംഗ് നടത്തുന്നതിനിടെ ടാപ്പിംഗ് തൊഴിലാളി റഫീക്ക് പുലിയെ കാണുകയായിരുന്നു. ശനിയാഴ്ച പൂതംകോട്ടിലെ മറ്റൊരു തോട്ടത്തിൽ ടാപ്പിംഗ് നടത്തുന്നതിടെ പുലിയുടെ മുന്നിൽനിന്നും ദന്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. ടാപ്പിംഗ് തൊഴിലാളികളായ മുത്തു, ഭാര്യ സുലേഖ എന്നിവരാണ് പുലിയുടെ മുന്നിൽനിന്നും രക്ഷപ്പെട്ടത്. പുലിയെ കണ്ടപ്പോൾ സുലേഖ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മുത്തു…

Read More

കുതിരാനിൽ തുരങ്കപ്പാത റോഡിൽ വീണ്ടും മണ്ണിടിച്ചിൽ; സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കരാർകമ്പിനി പണി നിർത്തി

വടക്കഞ്ചേരി: കുതിരാൻ തുരങ്കപ്പാത റോഡിൽ മലയിൽനിന്നു മണ്ണിടിച്ചിൽ തുടരുന്നു. വഴുക്കുംപാറ ഭാഗത്താണ് മലയിടിച്ചിൽ. വാഹനഗതാഗതത്തിനു സജ്ജമായെന്നു കരാർ കന്പനി അവകാശപ്പെട്ടിരുന്ന തുരങ്കത്തിൽനിന്നുള്ള പുതിയ പാതയിലേക്കു മണ്ണും പാറകളും മരങ്ങളും വീഴുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ മേയിലാണ് ഈ പുതിയ പാത ടാറിംഗ് നടത്തിയത്. ഇടതു തുരങ്കപ്പാതയിലൂടെ വാഹനങ്ങൾ കടത്തിവിടാൻ ലക്ഷ്യം വച്ചായിരുന്നു തിരക്കിട്ട പണികൾ. എന്നാൽ മലയിൽനിന്ന് അപകടകരമാംവിധം മണ്ണിടിച്ചിലിനും, വലിയ പാറകളും മരങ്ങളും താഴേക്കു പതിക്കാനും സാധ്യതയുണ്ടെന്നു ദീപിക ഉൾപ്പെടെയുള്ള മാധ്യമങ്ങളും മറ്റു വിദഗ്ധരും ചൂണ്ടിക്കാട്ടിയതിനെതുടർന്നു വാഹനങ്ങൾ കടത്തിവിടുന്നതു വേണ്ടെന്നുവയ്ക്കുകയായിരുന്നു. പിന്നീട് ഓഗസ്റ്റിലുണ്ടായ അതിവർഷത്തിൽ കുതിരാൻമലയിൽ പതിനഞ്ചിടത്തു മലയിടിച്ചിലുണ്ടായി. ഇരുന്പുപാലം ഭാഗത്തു തുരങ്കമുഖവും മലയിടിഞ്ഞു മൂടി. തുരങ്കത്തിനുള്ളിൽ മണ്ണിടിച്ചിലും ജലപ്രവാഹവുമുണ്ടായി. എന്നാൽ, അതിവർഷത്തിനുശേഷം കരാർ കന്പനി സാന്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് തുരങ്കപ്പാതകളുടെ ശേഷിച്ച പണികളും വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതകളുടെ പൂർത്തീകരണവും നിലവിൽ നിർത്തിവച്ചിരിക്കുകയാണ്.

Read More

അൽപം മടിച്ചെങ്കിലും പതിവുതെറ്റിക്കാതെ  വിരുന്നെത്തി വീണ്ടുമൊരു മാന്പഴക്കാലം

കൊടകര: മാന്പഴക്കാലത്തിന്‍റെ വരവറിയിച്ച് പതിവുതെറ്റിക്കാതെ മാവുകൾ പൂത്തു. തെല്ല് വൈകിയാണ് ഇക്കുറി മാവുകൾ പൂത്തത്. മഞ്ഞിൽ മുങ്ങുന്ന ധനുവും മകരവുമാണ് മാന്പൂക്കളെ ഉണർത്തുന്നത്. മകര മാസത്തിന്‍റെ തുടക്കത്തിലേ നിറഞ്ഞു പൂക്കാറുള്ള മാവുകൾ പക്ഷേ ഇത്തവണ പൂക്കാൻ അൽപ്പം മടിച്ചുനിന്നു. എങ്കിലും പ്രതീക്ഷയുടെ പൂങ്കുലകൾ നീട്ടി ഇപ്പോൾ മാവുകൾ വ്യാപകമായി പൂത്തുനിൽക്കുകയാണ്. കാലാവസ്ഥ അനുകൂലമായാൽ ഈ വേനൽ മാന്പഴസമൃദ്ധിയുടേതാകുമെന്ന് നാട്ടുമാവുകളുടെ സംരക്ഷകനും പരിസ്ഥിതി പ്രവർത്തകനുമായ എം.മോഹൻദാസ് പറയുന്നു. ചിലയിടങ്ങിൽ പൂങ്കുലകളിൽ ഉണ്ണികൾ വിരിഞ്ഞു തുടങ്ങി. ഇത്തവണത്തെ കടുത്ത മഞ്ഞും ചൂടും മാവുകളിൽ കായ്ഫലം വർധിപ്പിക്കുമെന്നാണ് പ്രായമായവർ പറയുന്നത്. അതേ സമയം മഴക്കാർ നിറഞ്ഞ അന്തരീക്ഷവും കാലം തെറ്റി എത്തുന്ന മഴയും മാവുകളിലെ പൂങ്കുലകൾ കരിയാനും കണ്ണിമാങ്ങൽ കൊഴിയാനും കാരണമാകുമെന്ന ആശങ്കയും ഉണ്ട്്. മക്കളെ കണ്ടും മാന്പൂ കണ്ടും കൊതിക്കരുതെന്ന പഴമൊഴിയും പ്രായം ചെന്നവർ ഓർമ്മിപ്പിക്കുന്നു. മാഞ്ചുവട്ടിൽ കളിയൂഞ്ഞാലുകെട്ടാനും കാറ്റിൽ…

Read More

ശരണബാല്യം പദ്ധതി: റെയിൽവേ സ്റ്റേഷനിൽ മിന്നൽ പരിശോധന; വനിതാ- ശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ ലക്ഷ്യങ്ങൾ ഇങ്ങനെ…

പാലക്കാട്: ജില്ലയിൽ ശരണബാല്യം പദ്ധതിക്ക് തുടക്കമായി. ബാലവേല – ബാലഭിക്ഷാടനം- തെരുവ്ബാല്യ വിമുക്ത കേരളമെന്ന ലക്ഷ്യത്തിനായി വനിതാ- ശിശു വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് ശരണ്യബാല്യം. ശരണബാല്യം റെസ്ക്യൂ ഓപ്പറേഷന്‍റെ ഭാഗമായി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസർ കെ.ആനന്ദന്‍റെ നേതൃത്വത്തിൽ സ്പെഷ്യൽ ജുവനൈൽ പൊലീസ് യൂണിറ്റ് അംഗം ശ്യാം കുമാർ, അസിസ്റ്റന്‍റ് ലേബർ ഓഫീസർ പി.ഡി. അനിൽകുമാർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ലീഗൽ കം പ്രൊബേഷൻ ഓഫീസർ അപർണ നാരായണൻ, സോഷൽ വർക്കർ അനീഷ്കുമാർ, ഒൗട്ട് റീച്ച് വർക്കർ സത്യഭാമ, ചൈൽഡ് ലൈൻ കോഡിനേറ്റർ എബ്രഹാം ലിങ്കണ്‍ എന്നിവർ പരിശോധന നടത്തി. റെയിൽവേ പ്ലാറ്റ്ഫോമിൽ അമ്മയോടൊപ്പം കഴിഞ്ഞ മൂന്ന് വയസുള്ള കുട്ടിയെ കണ്ടെത്തി വൈദ്യപരിശോധന നടത്തി ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി. തുടർന്നും പരിശോധനകൾ നടക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ…

Read More

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് മാതൃകയായി ഒറ്റപ്പാലം ഖരമാലിന്യ പ്ലാന്‍റിൽ ഇനി പ്ലാസ്റ്റിക് സംസ്കരണവും

ഒറ്റപ്പാലം: പ്ലാസ്റ്റിക്കിന്‍റെ അതിപ്രസരംമൂലം വലയുന്ന തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് മാതൃകയാക്കാവുന്ന പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് ഒറ്റപ്പാലത്തു തുടങ്ങി. ഒറ്റപ്പാലം ഖരമാലിന്യ സംസ്കരണ പ്ലാന്‍റിലാണ് പ്ലാസ്റ്റിക് സംസ്കരണ യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. നഗരത്തിൽ കുന്നുകൂടി വരുന്ന പ്ലാസ്റ്റിക് മാലിന്യം സംസ്കരിക്കാൻ അത്യന്താധുനിക സംവിധാനമാണ് ഒറ്റപ്പാലത്ത് ഒരുക്കുന്നത്. സൗത്ത് പനമണ്ണ യിലെ നഗരസഭ ഖരമാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിച്ചിട്ടുള്ള പ്ലാസ്റ്റിക് സംസ്കരിക്കുന്ന ഷെഡിംഗ് യന്ത്രം ഇതിനകംതന്നെ പ്രവർത്തനക്ഷമമായി കഴിഞ്ഞു. പരീക്ഷണാടിസ്ഥാനത്തിൽ പ്ലാസ്റ്റിക് സംസ്കരിച്ചു യന്ത്രത്തിന്‍റെ പ്രവർത്തനക്ഷമതയും കാര്യശേഷിയും അധികൃതർ വിലയിരുത്തി. സംസ്കരിക്കുന്നതിനായി മൂന്നു യന്ത്രങ്ങളാണ് പ്ലാന്‍റിൽ സ്ഥാപിച്ചത്.പ്ലാസ്റ്റിക്കിനെ പൊടിരൂപത്തിലാക്കിയും അടിച്ചുപരത്തിയുമാണ് സംസ്കരിക്കുക. ഇവ റോഡ് ടാർ ചെയ്യുന്നതിനായി പുനരുപയോഗിക്കാവുന്ന നിലയിലാണുള്ളത്. പത്തുശതമാനം പ്ലാസ്റ്റിക് ആണ് റോഡുപണിക്കായി ടാറിനൊപ്പം ഉപയോഗിക്കാൻ കഴിയുന്നത്.ബാക്കിവരുന്ന സംസ്കരിച്ച മാലിന്യം ഗ്രീൻകേരള കന്പനിക്ക് കൈമാറാനാണ് ധാരണ. സംസ്കരിച്ച മാലിന്യം ഒരു കിലോഗ്രാമിന് 18 രൂപയോളം ലഭ്യമാകുമെന്നാണ് നഗരസഭ കന്പനിയുമായി ഉണ്ടാക്കിയ…

Read More

തിരുവില്വാമലയിൽ നിരോധിത കീടനാശിനികൾ ഉപയോഗിക്കുന്നതായി പരാതി; കീടനാശിനി പ്രയോഗത്തെക്കുറിച്ച് നാട്ടുകാർ പറയുന്നത്

തിരുവില്വാമല: തിരുവില്വാമല പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഉൽപ്പാദന കാലാവധി കഴിഞ്ഞ റബർതോട്ടങ്ങളിൽ വീണ്ടും പ്ലാന്‍റ് ചെയ്യുന്നതിനു ഇടവിളയായി ചെയ്യുന്ന പൈനാപ്പിൾകൃഷിക്ക് നിരോധിത എൻഡോസൾഫാൻ ഇനത്തിൽപ്പെട്ട കേരളത്തിൽ ലഭ്യമല്ലാത്ത രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നതായി പരാതി. തോട്ടം ഉടമകൾക്ക് ഇവർ റബർ, തെങ്ങ് എന്നിവ സൗജന്യമായി പ്ലാന്‍റ് ചെയ്ത് നൽകും. അതിനു പകരമായി ഇടവിളയായി പൈനാപ്പിൾകൃഷി ചെയ്യുന്നതിനു കരാർ അടിസ്ഥാനത്തിൽ ഉടമ അനുമതി നൽകണം. ഇത്തരത്തിൽ പഞ്ചായത്തിലെ അപ്പേക്കാട്ട്, ഒരലാശേരി ഭാഗങ്ങളിൽ വ്യാപകമായി പുറമെനിന്നുള്ള കൃഷി ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. മണ്ണിനെയും ജലത്തേയും നശിപ്പിച്ച് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കൃഷിയിൽനിന്ന് ഉടമകൾ പിന്മാറണമെന്നു കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കൃഷി അസിസ്റ്റന്‍റ് ഡയറക്ടർക്ക് പരാതി നൽകുമെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് എം.ഉദയൻ പറഞ്ഞു.

Read More

ഒരു അശ്രദ്ധ മതി, നമ്മെ സ്നേഹിക്കുന്നവരുടെ കണ്ണുനിറയാൻ;  നിങ്ങളുടെ തിരിച്ചുവരും കാത്ത് വീട്ടിൽ പ്രിയപ്പെട്ടവരുണ്ടെന്ന് ഓർമിപ്പിച്ച്  റോഡ് സുരക്ഷ ജീവൻ രക്ഷാ പരിപാടി

സ്വന്തം ലേഖകൻ തൃശൂർ: വീട്ടിൽനിന്ന് എന്തെങ്കിലും ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്പോൾ ഓർക്കുക, വീട്ടിൽ നിങ്ങളുടെ തിരിച്ചുവരവും പ്രതീക്ഷിച്ച് നിങ്ങൾക്കു പ്രിയപ്പെട്ടവരുണ്ട്. നിങ്ങളെ സ്നേഹിക്കുന്ന, നിങ്ങളുടെ നന്മ ആഗ്രഹിക്കുന്ന നിങ്ങളെക്കുറിച്ച് ഒരുപാട് പ്രതീക്ഷകളുള്ളവർ. അവരുടെ അടുക്കലേക്കു തിരിച്ചെത്താനായി ഓരോ ചുവടും ശ്രദ്ധയോടെ മുന്നോട്ടുവയ്ക്കുക. നമ്മുടെ ഒരു അശ്രദ്ധ മതി നമ്മെ സ്നേഹിക്കുന്നവരുടെ കണ്ണുകൾ നിറയാൻ – സ്റ്റാൻഡിംഗ് വീൽചെയറിലിരുന്നു നിഖിൽരാജ് മുഖത്തെ ചിരിമായാതെ കൊച്ചുകൂട്ടുകാരെ ഓർമിപ്പിച്ചു.അപകടം ശരീരം തളർത്തിയിട്ടും തളരാത്ത മനസുമായി മുന്നേറുന്ന തൃശൂർ സ്വദേശി നിഖിൽരാജ് തൃശൂർ കാൽഡിയൻ സിറിയൻ സ്കൂളിൽ മുപ്പതാമതു ദേശീയ റോഡ് സുരക്ഷാവാരത്തോടനുബന്ധിച്ച് ആക്ട്സ് ജില്ലാ കമ്മിറ്റി നടത്തുന്ന റോഡ് സുരക്ഷ ജീവൻ രക്ഷ പരിപാടി ഉദ്ഘാടനം ചെയ്യുന്പോഴാണ് തന്‍റെ അനുഭവങ്ങൾ സ്കൂളിലെ കുട്ടികളുമായി പങ്കിട്ടത്. ഒരു നിമിഷം ബൈക്കൊന്നു സൈഡാക്കി ആ ഫോണ്‍ കോൾ എടുത്തിരുന്നെങ്കിൽ എന്‍റെ ജീവിതം ഇങ്ങനെ ആകുമായിരുന്നില്ല. എന്നാൽ…

Read More

കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു;  തെങ്കര -മണ്ണാർക്കാട് കുടിവെള്ളപദ്ധതി പൈപ്പുലൈൻ നിർമാണം തുടങ്ങി

മണ്ണാർക്കാട്: തെങ്കര മണ്ണാർക്കാട് കുടിവെള്ളപദ്ധതി പൈപ്പുലൈൻ നിർമാണം തുടങ്ങി. കുടിവെള്ളപദ്ധതി പദ്ധതി പ്ലാന്‍റിൽനിന്നും പ്രധാന ടാങ്ക് സ്ഥിതിചെയ്യുന്ന ആശുപത്രിപ്പടിയിലേക്കുള്ള പൈപ്പ് നിർമാണമാണ് തുടങ്ങിയിരിക്കുന്നത്. ഒന്നാംഘട്ടത്തിൽ ഫിൽറ്ററിംഗ് പ്ലാന്‍റ്, മോട്ടോർപുര, നിർവഹണ ഓഫീസ് എന്നിവയുടെ നിർമാണം പൂർത്തിയായി. രണ്ടാംഘട്ടമായുള്ള പ്രധാന പൈപ്പു സ്ഥാപിക്കലാണ് ഇപ്പോൾ നടക്കുന്നത്. പുഴയിൽനിന്നും ഫിൽറ്ററിംഗ് പ്ലാന്‍റിലേക്കും അവിടെനിന്ന് പ്രധാന ടാങ്കായ ആശുപത്രിപ്പടിയിലെ ടാങ്കിലേക്കുള്ള പൈപ്പുലൈൻ സ്ഥാപിക്കുന്ന പ്രവൃത്തിയുമാണ് നടക്കുന്നത്. നടമാളിക റോഡിലൂടെയാണ് ഈ പൈപ്പുലൈൻ കടന്നുപോകുന്നത്. ഗതാഗതംനിയന്ത്രിച്ചു നടമാളിക റോഡിന്‍റെ നടുഭാഗം വെട്ടിമുറിച്ചാണ് പൈപ്പുലൈൻ സ്ഥാപിക്കുന്നത്. മുൻവർഷങ്ങളിലെല്ലാം ഇത്തരം പദ്ധതികൾ നടത്തിയിരുന്നത് റോഡരികിലൂടെയായിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച നടമാളിക റോഡ് എഴുപതുശതമാനത്തോളമാണ് വെട്ടിമുറിച്ചത്. പദ്ധതി പ്രാവർത്തികമാകുന്നതോടെ മണ്ണാർക്കാട്, തെങ്കര പഞ്ചായത്തുകളിലെ കുടിവെള്ളപ്രശ്നത്തിനും പരിഹാരമാകും. മുപ്പതുവർഷംമുന്പുള്ള കുടിവെള്ളപദ്ധതിയിൽനിന്ന് നല്കുവാൻ കഴിയുന്നതിലേറെ കണക്്ഷനുകളാണ് നല്കിയിട്ടുള്ളത്.

Read More

അനധികൃതപാർക്കിംഗ്;  ചിറ്റൂർ  ആശുപത്രി ജംഗ്ഷനിൽ  ഗതാഗതതടസം രൂക്ഷമാകുന്നു

ചിറ്റൂർ: വീതികുറഞ്ഞ ആശുപത്രി ജംഗ്ഷനിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ഗതാഗതതടസം രൂക്ഷം. വ്യാപാര, ധനകാര്യ സ്ഥാപനങ്ങളിലേക്കെത്തുന്നവരുടെ വാഹനങ്ങൾ റോഡിൽ നിർത്തി ദീഘർനേരം കഴിഞ്ഞാണ് തിരിച്ചുപോകുന്നത്. ഗതാഗതക്കുരുക്കിൽ ആംബുലൻസിൽ കൊണ്ടുപോകുന്ന രോഗികളും പെടാറുണ്ട്. നല്ലേപ്പിള്ളി, കച്ചേരിമേട്, അണിക്കോട് എന്നിവിടങ്ങളിൽനിന്നും വരുന്ന പാതകൾ ഒന്നിക്കുന്നത് ആശുപത്രി ജംഗ്ഷനിലാണ്.കടകളുടെ മറവും നല്ലേപ്പിള്ളി ഭാഗത്തുനിന്നുള്ള പാത എൽ ആകൃതിയിലുള്ള വളവുമുള്ളതിനാൽ നിർത്തിയിട്ട വാഹനങ്ങൾ ദൂരെനിന്നും വരുന്നവർക്ക് കാണാനാകില്ല. ആശുപത്രി ജംഗ്ഷനിലെത്തുന്പോൾ നിർത്തിയിട്ട വാഹനങ്ങൾക്കണ്ട് പെട്ടെന്നു വെട്ടിക്കുന്നതും അപകടമുണ്ടാക്കുന്നു. മുന്പ് നിയന്ത്രണംവിട്ട സ്വകാര്യ ബസ് പാഞ്ഞുവന്ന് താലൂക്ക് ആശുപത്രിക്കു മുന്നിൽബസിനു കാത്തിരുന്നവരുടെ ഇടയിലേക്കു കയറി രണ്ടുപേർ മരിക്കുകയും എട്ടുപേർക്ക് പരിക്കേല്ക്കുകയും ചെയ്തിരുന്നു. അണിക്കോടു ഭാഗത്തേക്കു പോകുന്ന ബസുകൾ നിർത്തുന്നതും ഇവിടെയാണ്. നൂറുമീറ്റർ അകലെ പോലീസ് സ്റ്റേഷനുണ്ടായിട്ടും അനധികൃത പാർക്കിംഗിനെതിരേ പോലീസ് മൗനം പാലിക്കുകയാണ്.മുന്പ് ആശുപത്രി ജംഗ്ഷനിൽ ഹോംഗാർഡിനെ നിയോഗിച്ച് ഗതാഗതം നിയന്ത്രിച്ചിരുന്നു. സിഗ്നൽ ലൈറ്റ്…

Read More

വനംവകുപ്പിന്‍റെ മുന്നറിയിപ്പു ബോർഡിനുനേരെ സാമൂഹ്യവിരുദ്ധരുടെ കരിഓയിൽ അഭിഷേകം

വടക്കഞ്ചേരി: പന്തലാംപാടം- പനംങ്കുറ്റി വാൽക്കുളന്പ് മലയോരപാതയിൽ കാട്ടാനയിറങ്ങുന്ന പനംങ്കുറ്റി പോത്തുചാടി ഭാഗത്ത് വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പു ബോർഡിനുനേരെ സാമൂഹ്യവിരുദ്ധരുടെ പരാക്രമം. പനംങ്കുറ്റി ഭാഗത്തെ മുന്നറിയിപ്പു ബോർഡാണ് കരിഓയിൽ ഒഴിച്ച് നശിപ്പിച്ചിട്ടുള്ളത്. ആനയുടെ പടം കാണിക്കുന്ന ഭാഗം കാണാത്തവിധമാണ് കരിഓയിൽ അഭിഷേകം. കാട്ടാനകളുടെ സാന്നിധ്യമുള്ള പ്രദേശം എന്നതും മായ്ച്ചിട്ടുണ്ട്. സ്ഥിരമായി ആനയിറങ്ങി വാഹനങ്ങൾക്കുനേരെ ആക്രമണം ഉണ്ടായപ്പോഴാണ് ഇവിടെ പീച്ചി വന്യമൃഗ സംരക്ഷണകേന്ദ്രം പാതയോരത്ത് രണ്ടിടത്തായി മാസങ്ങൾക്കുമുന്പ് ബോർഡ് സ്ഥാപിച്ചത്. രാത്രികാലങ്ങളിലാണ് കാട്ടാനക്കൂട്ടം റോഡു മുറിച്ചുകടന്നാണ് സ്വകാര്യ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നത്.ആനയിറങ്ങി വിളകളെല്ലാം നശിപ്പിക്കുന്പോഴും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതി കർഷകർക്കുണ്ട്.പോത്തുചാടി വാച്ചർഷെഡ് മുതൽ പനംങ്കുറ്റി ക്രഷർ വരെ ഒന്നരകിലോമീറ്റർ ദൂരം ആളൊഴിഞ്ഞ ഉയർന്ന പ്രദേശമാണ്. ഇതിനാൽ മദ്യപസംഘങ്ങളും ഇവിടെ താവളമാക്കുന്നുണ്ട്. ബോർഡ് നശിപ്പിച്ചവരെ കണ്ടെത്താൻ രഹസ്യാന്വേഷണം പുരോഗമിക്കുകയാണെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.

Read More