പാലക്കാട്: വൃദ്ധയുടെ മൃതദേഹം സമീപത്തെ വീട്ടിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. മാത്തൂർ ചുങ്കമന്ദം പൂശാരിപ്പറന്പ് കൂടന്തൊടി പരേതനായ സഹദേവന്റെ ഭാര്യ ഓമന (63)യാണ് കൊല്ലപ്പെട്ടത്. ഓമനയുടെ പാടത്തിനു സമീപം താമസിക്കുന്ന ഷൈജു (29), ഷൈജുവിന്റെ ബന്ധുവും അയൽവാസിയുമായ വിജീഷ് (27), സുഹൃത്ത് കിഴക്കേത്തറ സ്വദേശി ഗിരീഷ് ( 34) എന്നിവരാണ് അറസ്റ്റിലായത്. ഷൈജുവിന്റെ വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിനടിയിൽ ചാക്കിൽ കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ കൈയിൽ നിന്നും ഓമനയുടെ സ്വർണാഭരണങ്ങൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പോലീസ് തെരയുന്നുണ്ട്. ഇതിൽ വിജീഷിനെ കളപ്പാറയിലുള്ള കോഴിക്കടയ്ക്കു സമീപത്തു നിന്ന് നാട്ടുകാർ പിടികൂടി പോലീസിനു കൈമാറുകയായിരുന്നു. നാട്ടുകാരുമായുണ്ടായ പിടിവലിയ്ക്കിടെ ഇയാൾക്കു പരിക്കേറ്റതായി പോലീസ് പറഞ്ഞു. ഇയാൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യലഹരിയിലായിരുന്ന പ്രതികൾ ഓമന ധരിച്ചിരുന്ന സ്വർണാഭരണങ്ങൾക്കു വേണ്ടിയാണ് കൊലപാതകം…
Read MoreCategory: Palakkad
മുതലമടയിൽ നെൽകൃഷിക്ക് ഭീഷണിയായി കാട്ടുപന്നി; രാത്രിയിൽ പന്നികളെ ഓടിക്കാൻ ഒരു ദിവസം ചെലവാ കുന്നത് 500 രൂപയെന്ന് കർഷകർ
മുതലമട: കുറ്റിപ്പാടം, പള്ളം പ്രദേശങ്ങളിൽ പന്നിക്കൂട്ടം വ്യാപകതോതിൽ നെൽകൃഷി നശിപ്പിച്ചു. പന്നി ശല്യംമൂലം രാത്രി ഏഴാകുന്നതോടെ ഇരുചക്ര-കാൽനട ദുരിതത്തിലാകുകയാണ്. കുറ്റിപ്പാടത്ത് അർധരാത്രി വീടിനകത്തേക്ക് ഓടിക്കയറാൻ ശ്രമിച്ച പന്നി വളർത്തുനായയെ കുത്തിപരിക്കേല്പിച്ചിരുന്നു.കുറ്റിപ്പാടം, പള്ളം ഭാഗത്തെ അബ്ദുൾ റസാക്ക്, ഷേക്ക് മുസ്തഫ, ബദറുദീൻ, കബീർ, മുരുകൻ, അരുൾദാസ്, സുന്ദരൻ ഉൾപ്പെടെ നിരവധി കർഷകരുടെ വയലിൽ പന്നിക്കൂട്ടം ഇറങ്ങി വിളഞ്ഞ പാടങ്ങളിൽ നാശം വിതച്ചു. ഗായത്രിപുഴയ്ക്കരികിൽ തന്പടിച്ച പന്നിക്കൂട്ടമാണ് സന്ധ്യയാകുന്നതോടെ അഞ്ചും പത്തും എണ്ണമായി വയലിൽ ഇറങ്ങുന്നത്. 25 ഏക്കറോളം വിളഞ്ഞ നെൽപ്പാടങ്ങളാണ് പന്നിക്കൂട്ടം ഉഴുതുമറിച്ച് നശിപ്പിക്കുന്നത്.ഇരുപതുദിവസമായി വയൽവരന്പിൽ നേരംപുലരും വരെ കർഷകർ കാവലിരിക്കുകയാണ്. പന്നികളെ ഓടിക്കുന്നതിനു പടക്കം വാങ്ങുന്നതിനും മറ്റുമായി ദിവസവും മുന്നൂറുമുതൽ അഞ്ഞൂറുരൂപവരെയാണ് കർഷകർ ചെലവഴിക്കുന്നത്. പന്നി ആക്രമണത്തിൽനിന്നും സംരക്ഷണം ആവശ്യപ്പെട്ട് കർഷകർ വനംവകുപ്പ് അധികൃതർക്ക് പരാതി നല്കാറുണ്ടെങ്കിലും നടപടിയുണ്ടാകന്നില്ല. ഇന്നലെ രാത്രി കുറ്റിപ്പാടത്ത് ഷംസുദീന്റെ വീട്ടിലേക്കു പന്നി…
Read Moreറോഡിലൂടെ നടന്നുപോകുകയായിരുന്ന വൃദ്ധയുടെ മാല ബൈക്കിലെത്തി പൊട്ടിച്ചവരുടെ സിസി ടിവി ദൃശ്യം പൊലീസിന്
നെന്മാറ:വല്ലങ്ങി ശിവക്ഷേത്രത്തിനടുത്ത് ഇടപ്പൊറ്റയിൽ പരേതനായ കുട്ടിവീന്പന്റെഭാര്യ ലക്ഷ്മി(78) യുടെ മൂന്നു പവന്റെ മാലയാണു യുവാക്കൾ പൊട്ടിച്ചുരക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക്ക്ക്ക്ക്ക്ക് 12 നാണ് സംഭവം. 35വയസ്സുതോന്നിക്കുന്ന ഹെൽമെറ്റ് ധരിച്ചയാളാണു ബൈക്ക്ഓടിച്ചിരുന്നത്. ബൈക്കിനു പിന്നിൽ മഞ്ഞനിറത്തിലുള്ള ബനിയൻ ധരിച്ചയുവാവാണു മാലപൊട്ടിച്ചത്. ലക്ഷ്മിയുടെ വീട്ടിൽ നിന്നും അടുത്തുള്ള മകന്റെവീട്ടിലേക്കു നടന്നു പോകുന്നതിനിടെയാണ് ബൈക്കിൽ കടന്നുപോയ പ്രതികൾ തിരിച്ചുവന്നാണുപിടിച്ചുപറിച്ച് മാല കവർന്നത്. വിവരമറിഞ്ഞെത്തിയ പൊലീസ് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മാലപൊട്ടിച്ച വിരുതന്മാരെ കണ്ടെത്താനായില്ല. നെന്മാറ പോലീസ് അന്വേഷിച്ചുവരുന്നു.
Read Moreദേശീയപാത കരാർ കന്പനി ജീവനക്കാർ ഓഫീസ് വഴി അടച്ച് സമരം ശക്തമാക്കി
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാത കരാർ കന്പനി ജീവനക്കാർ ചുവട്ടുപ്പാടത്തെ കന്പനി ഓഫീസും കന്പനിയിലേക്കുള്ള വഴികളും അടച്ച് ശന്പള കുടിശികയ്ക്കായുള്ള പട്ടിണിസമരം സമരം ശക്തമാക്കി. ഇന്നലെ രാവിലെ ഓഫീസിലേക്കു വന്ന പുതിയ പ്രോജക്ട് മാനേജരെയും ഓഫീസിലേക്ക് കടത്തിവിട്ടില്ല. ചുവട്ടുപ്പാടത്തെ പഴയ ഓഫീസ് പടിക്കലാണ് റോഡുനിർമാണ കരാർ കന്പനിയായ കഐംസിയുടെ നൂറോളം ജീവനക്കാർ വഴിയടച്ച് സമരം ശക്തമാക്കിയത്. കഴിഞ്ഞ ജൂണ്മാസം മുതൽ ഇവർക്ക് ശന്പളം നല്കിയിട്ടില്ല. ശന്പളം ആവശ്യപ്പെടുന്പോൾ തീയതികൾ മാറ്റിപറഞ്ഞ് കരാർ കന്പനിയുടെ കബളിപ്പിക്കൽ തുടരുകയാണെന്ന് ജീവനക്കാർ പറഞ്ഞു. കരാർ കന്പനിയുടെ കാന്റീനിൽനിന്നും ജീവൻ നിലനില്ക്കുന്നതിനുള്ള പരിമിതമായ ഭക്ഷണം മാത്രമാണ് ഇവർക്ക് നല്കുന്നത്. കുളിക്കാനുള്ള സോപ്പുമുതൽ എല്ലാം ഇവർ സമീപത്തെ കടകളിൽനിന്നും കടംപറഞ്ഞും കാലാവധി പറഞ്ഞുമാണ് വാങ്ങുന്നത്. ഉടുതുണിയല്ലാതെ വസ്ത്രങ്ങൾ മാറിയെടുക്കാൻപോലും ഇവർക്ക് വകയില്ല. ആന്ധ്ര, ഒറീസ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഭൂരിഭാഗംപേരും. വിരലിലെണ്ണാവുന്നവർ മാത്രമാണ് മലയാളികളായി ഇവർക്കൊപ്പമുള്ളത്. ഇവരെ…
Read Moreതോമസ് മാസ്റ്ററുടെ സ്മാരകമായി മാളയിൽ രാഷ്ട്രീയ – ചരിത്ര – പൈതൃക മ്യൂസിയം
മാള: സാമൂഹ്യ സാംസ്കാരിക – രാഷ്ട്രീയ മണ്ഡലങ്ങളിൽ സജീവമായിരുന്ന അന്തരിച്ച കെ.എ.തോമസ് മാസ്റ്ററുടെ സ്മാരകമായ മാളയിൽ രാഷ്ട്രീയ – ചരിത്ര – പൈതൃക മ്യൂസിയം സ്ഥാപിക്കുന്നു.കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന മുസിരീസ് പ്രൊജക്ട് ഡയറക്ടർ ബോർഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായിട്ടുള്ളത്. മന്ത്രിമാരായ കടകംപിള്ളി സുരേന്ദ്രൻ, ഡോ. തോമസ് ഐസക്, അഡ്വ. വി.ആർ.സുനിൽകുമാർ എംഎൽഎ എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു.മുസിരിസ് പൈതൃക പദ്ധതിയിലുൾപ്പെടുത്തി കൊടുങ്ങല്ലൂർ, പറവൂർ ഭാഗങ്ങളിൽ നേരത്തെ മ്യൂസിയങ്ങൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മാളയിൽ ആദ്യത്തേതാണിത്. 2016 ഒക്ടോബർ ഒന്പതിനു തൃശൂരിൽ തോമസ് മാസ്റ്ററുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് നടന്ന സമാപന സമ്മേളനത്തിൽ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്കാണ് ഈ നിർദേശം ആദ്യമായി മുന്നോട്ടുവച്ചത്. 1965ലും 1967ലും കെ.കരുണാകരനെതിരെ മാളയിൽ കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച തോമസ് മാസ്റ്റർ 367 വോട്ടുകൾക്കാണ് 1967ൽ പരാജയപ്പെട്ടത്. കൊച്ചി രാജ്യ പ്രജാമണ്ഡലത്തിന്റെയും തിരുകൊച്ചി മേഖലയിലെ സോഷ്യലിസ്റ്റ്…
Read Moreപതിനഞ്ചാം വയസിലെ കവർച്ചാകേസ് പ്രതി 13 വർഷങ്ങൾക്കുശേഷം പിടിയിൽ; മോഷണത്തിന് ശേഷം നാടുവിട്ട ഫൈസൽ തിരികെ കരിപ്പൂർ വിമാനത്തിലെത്തിപ്പേഴേക്കും കൈയിൽ പോലീസ് വിലങ്ങണിയിച്ചു
മണ്ണാർക്കാട്: കവർച്ചാകേസിലെ പ്രതി 13 വർഷത്തിന് ശേഷം പോലീസ് പിടിയിൽ. 2005 ൽ തച്ചനാട്ടുകര നാട്ടുകൽ അണ്ണാംതൊടിയിൽ വെച്ച് നാട്ടുകൽ സ്വദേശിയുടെ പണം കവർച്ച ചെയ്ത കേസിലെ പ്രതിയെയാണ് നാട്ടുകൽ പോലീസ് പിടികൂടിയത്. താമരശ്ശേരി സ്വദേശി കൈതപ്പൂവിൽ കല്ലാടിക്കുന്ന് ഫൈസൽ(28) ആണ് പിടിയിലായത്. കേസിൽ ഉൾപ്പെട്ട പ്രതി കോടതിയിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. തുടർന്ന് പ്രതിക്കെതിരെ കോടതി ലോംഗ് പെന്റിങ്ങ് വാറണ്ട്പുറപ്പെടുവിക്കുകയും നാട്ടുകൽ പോലീസ്നടത്തിയ അന്വേഷണത്തിൽ പ്രതി വിദേശത്തേക്ക് കടന്നതായി വിവരം ലഭിക്കുകയും ചെയ്തിരുന്നു. പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം പ്രതിക്കെതിരെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതി വിദേശത്ത് നിന്നും നാട്ടിലെത്തിയ സമയം കരിപ്പൂർ വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ വിഭാഗത്തിന്റെ സഹായത്തോടെ നാട്ടുകൽ പോലീസ് പ്രതിയെ പിടികൂടുകയുമായിരുന്നു. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻ കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി…
Read Moreയുവതിയെ ഉപയോഗിച്ച് ബിസിനസുകാരന്റെ സ്വത്തു തട്ടിയ കേസ്; ചാവക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ; വാളയറിൽ നടന്ന ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ…
വാളയാർ: ഗൾഫിലെ ബിസിനസുകാരനെ തട്ടിക്കൊണ്ടുപോയി ഒരു കോടി രൂപയോളം വിലമതിക്കുന്ന സ്വത്തുക്കളും പത്തുലക്ഷം രൂപയും തട്ടിയെടുത്ത കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. തൃശൂർ ചാവക്കാട് അകലാട് മൊയ്തീൻപള്ളി പണിക്കവീട്ടിൽ അനസി(25)നെയാണ് വാളയാർ എസ്ഐ അൻഷാദിന്റെ നേത്യത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ ജൂലൈയിൽ നടന്ന കവർച്ചയിലെ മുഖ്യപ്രതിയാണിയാൾ. ഗൾഫിൽ കച്ചവടക്കാരനായ ചാവക്കാട് സ്വദേശിയുമായി പ്രതിയുടെ പെണ്സുഹൃത്തായ ചേറ്റുവ സ്വദേശി റംസിയയെക്കൊണ്ട് ഫോണിലൂടെ ബന്ധം സ്ഥാപിപ്പിച്ചിരുന്നു. കഞ്ചിക്കോടാണ് വീടെന്നും വീട്ടിലെ പ്രാരബ്ധങ്ങൾ കാരണം എന്തെങ്കിലും ജോലി ശരിയാക്കിത്തരണമെന്നും പറഞ്ഞാണ് ഫോണ് ചെയ്തിരുന്നത്. കഴിഞ്ഞ ജൂലൈയിൽ യുവതിയുടെ വാക്ക് വിശ്വസിച്ച് വാളയാറിൽ എത്തിയ പരാതിക്കാരന്റെ കാറിൽ റംസിയ കയറി ഇരിക്കുകയും ഈ സമയത്ത് ഇന്നോവ കാറിൽ വന്ന പ്രതികൾ പരാതിക്കാരന്റെ കാറിൽ മുന്നിൽനിന്ന് റംസിയയോടൊപ്പമുള്ള ഫോട്ടോകൾ എടുക്കുകയും ഫേസ്ബുക്കിലും മറ്റും ഇടുമെന്ന് ഭീഷണിപ്പെടുത്തി കോയന്പത്തൂർ ഭാഗത്തേക്കു തട്ടിക്കൊണ്ടുപോവുകയുമായിരുന്നു. കോയന്പത്തൂർ പേരൂരിലുള്ള…
Read Moreകഞ്ചിക്കോട് ടർപ്പന്റൈൻ ഫാക്ടറിയിലെ തീപിടിത്തം; അറുപത് ലക്ഷത്തിന്റെ നഷ്ടം; സാരമായി പൊളളലേറ്റ യുവതിയുടെ നില ഗുരുതരം
പാലക്കാട്: കഞ്ചിക്കോട്ട് ടർപ്പന്റൈൻ നിർമിക്കുന്ന ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 60 ലക്ഷം രൂപയുടെ നഷ്ടമെന്ന് വിലയിരുത്തൽ. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ക്ലിയർലാഗ് എന്ന കന്പനിയിൽ തീപിടിത്തമുണ്ടായത്. കന്പനി പൂർണ്ണമായും കത്തിനശിച്ചു. തൃശൂർ നടത്തറ സ്വദേശി ലാസറിന്റെ ഉടമസ്ഥതയിലുള്ളതാണ് കന്പനി. തീപ്പിടുത്തത്തിൽ പാറ കൂളിയോട് സ്വദേശിനിയായ അരുണ (43) യ്ക്ക് ഗുരുതരമായി പൊള്ളലേറ്റു. അറുപത് ശതമാനം പൊള്ളലേറ്റ ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫാക്ടറിയിൽ ലോഡ് കയറ്റാൻ വന്ന ലോറിയും കത്തിനശിച്ചു. ടർപ്പന്റൈൻ കയറ്റാൻ വന്ന ലോറിയിൽ നിന്നാണ് തീപിടിച്ചതെന്നാണ് ഫയർഫോഴ്സിന്റെ നിഗമനം. കന്പനിയിൽ 50000 ലിറ്റർ ടർപ്പന്റൈൻ സൂക്ഷിച്ചിരുന്നു. ഏഴു സ്ത്രീ തൊഴിലാളികളാണ് കന്പനിയിൽ ജോലി ചെയ്യുന്നത്. മുന്പ് മൂന്നുതവണ ഈ കന്പനിയിൽ തീപ്പിടുത്തമുണ്ടായിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു കന്പനിയുടെ പ്രവർത്തനമെന്നാണ് ആരോപണമുയരുന്നത്. കഞ്ചിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നും അഞ്ചു യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് വൈകുന്നേരത്തോടെ…
Read Moreകൊച്ചിയിൽ ആയുധങ്ങളുമായി പിടിയിലായ സംഘം ചില്ലറക്കാരല്ല; കഞ്ചാവിന് അടിമയാകുന്ന യുവാക്കളെ ക്വട്ടേഷന് ഉപയോഗിച്ചിരുന്നതായി പോലീസ്
കൊച്ചി: ആയുധങ്ങളുമായി എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയ സംഘം ചില്ലറക്കാരല്ലെന്നു പോലീസ്. യുവാക്കൾക്കും കുട്ടികൾക്കും കഞ്ചാവ് എത്തിച്ചു നൽകിവന്നിരുന്ന സംഘം കഞ്ചാവിന് അടിമയാകുന്ന യുവാക്കളെ ക്വട്ടേഷൻ ആവശ്യത്തിനായി ഉപയോഗിച്ചിരുന്നോയെന്ന് പോലീസ് സംശയിക്കുന്നു. പാലാക്കട് മണ്ണാർക്കാട് സ്വദേശികളായ ചോറ്റൂർ ഹിലാലുദ്ദീൻ (23), പിലായിത്തൊടി ഹന്നാൻ (20), പുത്തൻപുരയിൽ ആസിഫ് (23), സജീഷ് (32) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കുന്ന പ്രതികളെ റിമാൻഡ് ചെയ്യുന്ന പക്ഷം കൂടുതൽ അന്വേഷണങ്ങൾക്കായി പിന്നീട് കസ്റ്റഡിയിൽ വാങ്ങുമെന്നും പോലീസ് പറഞ്ഞു. കൊച്ചിയിൽ മറൈൻഡ്രൈവ്, മേനക പോലുള്ള പ്രധാനഭാഗങ്ങളിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തെയാണു പോലീസ് അറസ്റ്റ് ചെയ്തത്. യുവാക്കളും കുട്ടികളും ആണ് ഇവരുടെ പ്രധാന ഇരകൾ. ഗോശ്രീ ഹൈക്കോടതി റോഡിൽ സിഎംഎഫ്ആർഐയുടെ മുന്നിൽനിന്നാണ് പ്രതികൾ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് ഒന്നര കിലോ കഞ്ചാവ്, രണ്ട് വടിവാളുകൾ, ഒരു കത്തി എന്നിവ കണ്ടെടുത്തു.…
Read Moreഎക്സൈസ് ചെക്ക്പോസ്റ്റിൽ ചരക്കുവാഹന പരിശോധന പ്രഹസനം; ടാർപോളിൻ മറച്ചു വരുന്ന വാഹനം പരിശോധിക്കാൻ ജീവനക്കാർ തകറാകുന്നില്ലെന്ന് ആക്ഷേപം
ചിറ്റൂർ: മീനാക്ഷിപുരം മൂലക്കാട് എക്സൈസ് ചെക്ക്പോസ്റ്റിൽ തമിഴ്നാട്ടിൽനിന്നും വരുന്ന ചരക്കുവാഹനങ്ങളുടെ പരിശോധന പ്രഹസനമാകുന്നതായി പരാതി. രാത്രിയും പകലുമായി തമിഴ്നാട്ടിൽനിന്നുള്ള നിരവധി ചരക്കുലോറികളാണ് ഇതുവഴി കടന്നുപോകുന്നത്. ടാർപോളിൻ മറച്ചുവരുന്ന വാഹനങ്ങൾ തുറന്നു പരിശോധിക്കാൻ ജീവനക്കാർ മെനക്കെടാറില്ല. മൂലക്കട ചെക്ക്പോസ്റ്റിൽ ജീവനക്കാർക്ക് വാഹനപരിശോധനയ്ക്കു കയറാൻ സ്റ്റാൻഡ് അനുവദിച്ചിരുന്നു. എന്നാൽ നിലവിൽ ഈ സ്റ്റാൻഡും കാണുന്നില്ല. പൊള്ളാച്ചിയിൽനിന്നുള്ള ബസുകൾപോലും കയറി പരിശോധന നടത്താതെയാണ് കടത്തിവിടുന്നുന്നത്. ഗോവിന്ദാപുരം, ഗോപാലപുരം ചെക്ക്പോസ്റ്റുകളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ പതിവായി പിടികൂടുന്നുണ്ട്. എന്നാൽ മൂലക്കടയിൽ രണ്ടുവർഷത്തിനിടെ കള്ളക്കടത്ത് സംബന്ധമായ ഒരു കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലത്രേ. വാഹനപരിശോധന പ്രഹസമായതോടെ പൊള്ളാച്ചിയിൽനിന്നും കൊടുവായൂർ, തൃശൂർ ഭാഗത്തേക്കുള്ള കഐസ്ആർടിസികളിലും സ്വകാര്യബസുകളിലും വൻതോതിൽ കഞ്ചാവ് കടത്തുന്നതായി യാത്രക്കാർ പറഞ്ഞു.
Read More