ഷൊർണൂർ: രാജ്യറാണി, അമൃത എക്സ്പ്രസുകൾ മേയ് മാസം മുതൽ സ്വതന്ത്ര ട്രെയിനുകളാകുന്പോൾ അമൃതയ്ക്ക് 18-ഉം രാജ്യറാണിക്ക് 13-ഉം വീതം കോച്ചുകളുണ്ടാകുമെന്നു റെയിൽവേ. മേയ് ഒന്പതുമുതലാണ് ഇരു ട്രെയിനുകളും സ്വതന്ത്രമാകുക.രാത്രി 8.50 ന് കൊച്ചുവേളിയിൽനിന്നു പുറപ്പെടുന്ന രാജ്യറാണി പിറ്റേന്നു രാവിലെ 5.30ന് ഷൊർണൂരിലും 7.50 നു നിലന്പൂരിലുമെത്തും. മടക്കട്രെയിൻ രാത്രി 8.50ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ ആറിനു കൊച്ചുവേളിയിലെത്തും. തിരുവനന്തപുരം- മധുര അമൃത എക്സ്പ്രസ് രാത്രി 8.30നു തിരുവനന്തപുരത്തുനിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 6.10നു പാലക്കാട്ടും ഉച്ചയ്ക്ക് 12.15നു മധുരയിലുമെത്തും. മടക്കട്രെയിൻ ഉച്ചയ്ക്ക് 3.15നു മധുരയിൽനിന്നും പുറപ്പെട്ട് രാത്രി 8.25നു പാലക്കാട്ടും പിറ്റേന്നു രാവിലെ 5.50ന് തിരുവനന്തപുരത്തുമെത്തും. നിലവിൽ അമൃതയും രാജ്യറാണിയും 23 കോച്ചുകളുമായാണ് ഷൊർണൂർവരെ സർവീസ് നടത്തുന്നത്. ഷൊർണൂരിൽനിന്ന് 15 കോച്ചുകൾ അമൃതയായി മധുരയിലേക്കും എട്ടു കോച്ചുകൾ രാജ്യറാണിയായി നിലന്പൂരിലേക്കും പോകുന്ന രീതിയാണ് നിലവിലുള്ളത്. സെക്കൻഡ് എസി…
Read MoreCategory: Palakkad
മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാത നിർമാണം സ്തംഭിച്ചു ; നേരിൽ പരിശോധിക്കാൻ മനുഷ്യാവകാശ കമ്മീഷനെത്തി
തൃശൂർ: മണ്ണുത്തി- വടക്കഞ്ചേരി ദേശീയപാത പണിയുടെ പുരോഗതിയും സുരക്ഷാഭീഷണിയും പരിശോധിക്കുവാൻ മനുഷ്യാവകാശ കമ്മീഷനംഗം പി. മോഹൻദാസ് എത്തി. റോഡ് പണി പൂർത്തിയാക്കുക, മണ്ണിടിച്ചിൽ തടയുക, മുളയം, മുടിക്കോട് അടിപ്പാതകൾ പൂർത്തീകരിക്കുക, മണ്ണിടിച്ചിൽ തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ ഹർജി പരിഗണിച്ചാണ് പരിശോധന നടത്തിയത്. പണി ഈ മാസം മുപ്പതിനു പൂർത്തിയാക്കുമെന്നു മരാമത്ത് മന്ത്രി ജി. സുധാകരൻ രണ്ടുമാസം മുന്പു വിളിച്ചുകൂട്ടിയ യോഗത്തിൽ തീരുമാനിച്ചിരുന്നു. തീരുമാനം നടപ്പാക്കാത്തതുമൂലം അനേകായിരം യാത്രക്കാർക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ആരോപിച്ചാണു ഹർജി നൽകിയത്. പണി സ്തംഭിച്ചിരിക്കുകയാണെന്നു കമ്മീഷൻ നേരിൽ കണ്ടു ബോധ്യപ്പെട്ടു. കമ്മീഷൻ നോട്ടീസ് അയച്ചതനുസരിച്ച് ദേശീയപാത അഥോറിറ്റിയുടേയും കരാറുകാരുടേയും പ്രതിനിധികളും പരാതിക്കാരനും എത്തിയിരുന്നു. ചേർത്തലയിൽ നടന്ന സിറ്റിംഗിൽ ഇരുവിഭാഗത്തേയും കേട്ടശേഷമാണ് പരിശോധനയ്ക്കു തീരുമാനമെടുത്തത്.
Read Moreമിനിതയ്ക്ക് വയറിനുള്ളിൽ മുഴ; ചികിത്സയ്ക്കെന്ന് പറഞ്ഞ് ഇറങ്ങിയ ദമ്പതികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പോലീസ് സ്ഥിരീകരിച്ചതിങ്ങനെ…
ഒറ്റപ്പാലം: ദന്പതികൾ ട്രെയിനിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഒറ്റപ്പാലം ലക്കിടിപേരൂർ നെല്ലിക്കുറിശി ആലിക്കൽകാട്ടിൽ ചാമിയുടെ മകൻ സോമശേഖരൻ (51), ഭാര്യ മിനിത (42) എന്നിവരാണ് ഇന്നുരാവിലെ എട്ടിന് പത്തിരിപ്പാല അകലൂർ അതിർകാട് ഭാഗത്ത് ട്രെയിനുമുന്നിലേക്കു ചാടി ആത്മഹത്യ ചെയ്തത്. രാവിലെ തൃശൂരിലെ ആശുപത്രിയിലേക്ക് പോകുന്നതിനു ഇറങ്ങിയതായിരുന്നു ഇരുവരുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ കിടന്നിരുന്ന റെയിൽവേ ട്രാക്കിന് അല്പം മാറി നിർത്തിയിട്ടിരുന്ന ബൈക്ക് തിരിച്ചറിഞ്ഞാണ് മരിച്ചത് ഇവരാണെന്ന് സ്ഥിരീകരിച്ചത്. ആത്മഹത്യയ്ക്കു കാരണം വ്യക്തമായിട്ടില്ല. മിനിതയ്ക്ക് വയറിനുള്ളിൽ മുഴയുള്ളതായും ഇതിന് ചികിത്സ നടന്നിരുന്നതായും പറയപ്പെടുന്നു. ഇതിന്റെ ചികിത്സയ്ക്കായാണ് ഇരുവരും തൃശൂരിലേക്ക് പുറപ്പെട്ടതെന്നാണ് നിഗമനം. ഒറ്റപ്പാലം കണ്ണിയംപുറത്ത് ടയർ റിസോളിംഗ് ജോലിയാണ് മരിച്ച സോമശേഖരന്. ഒറ്റപ്പാലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read Moreമിനിമം വരുമാനം: പദ്ധതി നടപ്പിലായാൽ ശ്രദ്ധേയമായ സാമൂഹ്യ വിപ്ലവമായിരിക്കുമെന്ന് ബെൽറാം
പാലക്കാട്: കോണ്ഗ്രസ് തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന കോണ്ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തെ അനുകൂലിച്ച് വി.ടി. ബെൽറാം എംഎൽഎ. പദ്ധതി നടപ്പിലായാൽ ലോകത്തിലെത്തന്നെ ഏറ്റവും ശ്രദ്ധേയമായ ഒരു സാമൂഹ്യ വിപ്ലവമായിരിക്കും ഇതെന്ന് ബെൽറാം പറഞ്ഞു. ലോക ജനസംഖ്യയുടെ ആറിലൊന്ന് മനുഷ്യർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും ബെൽറാം പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ചേരുന്ന തരത്തിൽ ഇന്ത്യയെ പുനഃസംഘടിപ്പിക്കാനും രാജ്യത്തെ മുന്നോട്ടു നയിക്കാനുള്ള ഉത്തരവാദിത്തമാണ് കോൺഗ്രസ് മുന്നിൽ നിന്ന് ഏറ്റെടുക്കുന്നത്. 5,000 വർഷം പുറകിലേക്കാണോ 50 വർഷമെങ്കിലും മുന്നിലേക്കാണോ നാം ചിന്തിക്കേണ്ടത് എന്നാണ് ഇപ്പോൾ രാജ്യത്തിന് മുൻപിലുള്ള ചോദ്യമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Read Moreരണ്ടാംവിള കൃഷിക്ക് മലമ്പുഴയിൽ നിന്നും 15 വരെ വെള്ളം ലഭിക്കുമെന്ന് കളക്ടർ
പാലക്കാട്: ജില്ലയിൽ രണ്ടാംവിള കൃഷിക്കായി ഫെബ്രുവരി 15 വരെ മലന്പുഴ ഡാമിൽ നിന്നും വെള്ളം തുറന്നുവിടുമെന്ന് ജില്ലാ കളക്ടർ ഡി. ബാലമുരളി അറിയിച്ചു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന മലന്പുഴ ജലസേചന പദ്ധതി ഉപദേശക സമിതി യോഗത്തിലാണ് തീരുമാനം അറിയിച്ചത്. ഫെബ്രുവരി 25 വരെ വെള്ളം തുറന്നു വിടണമെന്നായിരുന്നു കൃഷിക്കാരുടെ ആവശ്യം. എന്നാൽ കുടിവെള്ളത്തിന് ആവശ്യമായ വെള്ളം സംഭരിക്കേണ്ടത് പരിഗണിച്ച് 15 വരെ മാത്രമേ വെള്ളം തുറന്നു വിടാനാവൂമെന്ന് കളക്ടർ അറിയിച്ചു. കനാലുകൾ കഴിഞ്ഞദിവസം രാത്രിയോടെ അടച്ചു. പിന്നീട് വലതുകര കനാൽ ഫെബ്രുവരി ഒന്നിനും ഇടതുകര കനാൽ ഫെബ്രുവരി രണ്ടിനും രാവിലെ ആറിന് തുറക്കും. ജില്ലയിലെ ഭൂരിപക്ഷം പ്രദേശങ്ങളിലും പൂർണമായും മലന്പുഴ ഡാമിലെ വെള്ളം ആശ്രയിച്ചാണ് രണ്ടാംവിള കൃഷിയിറക്കുന്നത്. നിലവിൽ മലന്പുഴ ഡാമിൽ 67 മില്ല്യണ് മീറ്റർ ക്യൂബ് വെള്ളമുണ്ട്. കഴിഞ്ഞവർഷം ഇതേദിവസം 61 മില്ല്യണ് മീറ്റർ ക്യൂബ്…
Read Moreരോഗിയുടെ വീട്ടിൽ എത്തി ചികിത്സ നിർദ്ദേശിക്കും ; ഹോം കെയറുമായി അവൈറ്റിസ് ; അവൈറ്റിസ് ഹോം കെയർ പദ്ധതിയുടെ പ്രവർത്തനം ഇങ്ങനെ…
നെന്മാറ : രോഗിയുടെ വീട്ടിൽ എത്തി ചികിത്സ നിർദ്ദേശിക്കുന്ന അവൈറ്റിസ് ഹോം കെയർ പദ്ധതിക്ക് നെന്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്സിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഹോം കെയറിനു വേണ്ടി പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള വാഹനം അവൈറ്റിസ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ജ്യോതി പാലാട്ടും ശാന്തി പ്രമോദും ചേർന്നു ഫ്ളാഗ് ഓഫ് ചെയ്തു നിർവ്വഹിച്ചു. നേരിട്ട് ആശുപത്രിയിൽ എത്തി ചികിത്സ നേടാൻ സാധിക്കാത്ത രോഗികളെയും കിടപ്പിലായ രോഗികളായ കുട്ടികളെയും മുതിർന്നവരെയും വൃദ്ധജനങ്ങളെയും ഉദ്ദേശിച്ചുള്ളതാണ് ഹോം കെയർ പദ്ധതിയെന്നു ശാന്തി പ്രമോദും ജ്യോതി പാലാട്ടും പറഞ്ഞു. ലബോറട്ടറി പരിശോധനക്കുള്ള സാന്പിളുകൾ വീടുകളെത്തി ശേഖരിക്കുക, ഇ സി ജി, ഓകിസിജൻ സിലിണ്ടർ, റൈൽസ് ട്യൂബ്, യൂറിൻ കത്തീറ്റർ എന്നിവ ആവശ്യമായവർക്ക് അതുൾപ്പടെയുള്ള സാങ്കേതിക സംവിധാനങ്ങളും സൗകര്യങ്ങളും ഹോം കെയറിന്റെ സേവനത്തിലൂടെ ലഭ്യമാകും. ഈ സംവിധാനം ആവശ്യമുള്ള രോഗികൾക്കോ കുടുംബാംഗങ്ങൾക്കോ ഇതിനായി ഹോം…
Read Moreപനംകുറ്റിയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു; വിവരം അറിയിക്കാൻ ചെന്നാൽ വനംവകുപ്പിന്റെ അപഹാസ്യം; കർഷകർ ദുരിതത്തിൽ
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിന്റെ മലയോര മേഖലയായ പനംങ്കുറ്റിയിൽ രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം വീണ്ടും കാട്ടാനകൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തോട്ടങ്ങളിലും ചെറുനിലം ജോണി ഉൾപ്പെടെയുള്ളവരുടെ കൃഷിയിടങ്ങളിലുമാണ് വ്യാപകമായ നാശനഷ്ടം വരുത്തിവെച്ചിട്ടുള്ളത്. മൂപ്പെത്തിയതും കുല വന്നതുമായ വാഴകളെല്ലാം നശിപ്പിച്ചു. പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നിറങ്ങുന്ന ആനകളെ നിയന്ത്രിക്കാൻ സോളാർ വേലി, ട്രഞ്ച് കുഴിക്കൽ തുടങ്ങി ഇടക്കിടെ വനം വകുപ്പും എം എൽ എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉറപ്പു് നൽകുന്നുണ്ടെങ്കിലും ഒരു വർഷമായി ഒന്നും നടന്നിട്ടില്ലെന്നാണ് പരാതി. പാലക്കുഴി റോഡിൽ നിന്നുള്ള പാത്രകണ്ടം വഴിയിലും കൈതക്കൽ ഉറവ ,ഒളകര എന്നിവിടങ്ങളിലായി 18 സോളാർ ലൈറ്റുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ലൈറ്റിന്റെ പ്രകാശത്തിൽ വഴിയിൽ ആന നിൽക്കുന്നത് കണ്ട് പേടിക്കാമെന്നല്ലാതെ കൃഷി നശിപ്പിക്കുന്നത് തടയാൻ ഈ വെളിച്ചം കൊണ്ട് കഴിയുന്നില്ലെന്നാണ് പരാതി. പനംങ്കുറ്റി പ്രദേശത്ത് ഇത്തരം ലൈറ്റും സ്ഥാപിച്ചിട്ടില്ല. ഇതിനാൽ രാത്രിയിൽ ഇവിടെ…
Read Moreപട്ടാമ്പി-പാലക്കാട്, തൃശൂർ-ഒറ്റപ്പാലം റൂട്ടിൽ സ്വകാര്യബസുകൾ ഓട്ടംനിർത്തി
ഷൊർണൂർ: പട്ടാന്പി-പാലക്കാട് റൂട്ടിലും തൃശൂർ-ഒറ്റപ്പാലം റൂട്ടിലും സ്വകാര്യബസുകൾ ഓട്ടംനിർത്തി. കുളപ്പുള്ളിയിൽ പട്ടാന്പി-പാലക്കാട് ബസിലെ കണ്ടക്ടർ ഗുരുവായൂർ സ്വദേശി ചിറ്റിലപ്പിള്ളി ജിത്തു (21)വിനു മർദനമേറ്റതിനെ തുടർന്നാണ് സമരം. അതേസമയം സ്വകാര്യബസുകൾ കുളപ്പുള്ളി ബസ് സ്റ്റാൻഡിൽ പ്രവേശിച്ച് മടങ്ങണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ചെയർപേഴ്സണ് വി.വിമലയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതേ തുടർന്ന് തൃശൂർ-ഒറ്റപ്പാലം റൂട്ടിലെ സ്വകാര്യബസുകൾ നാമമാത്രമായി സർവീസ് നിർത്തിയിരുന്നു. ഇന്നു പാലക്കാട്-പട്ടാന്പി റൂട്ടിലെ സ്വകാര്യബസുകളും സർവീസ് നിർത്തിവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ അജ്ഞാതൻ ലോറിതട്ടി മരിച്ചതാണ് വിവാദങ്ങൾക്ക് ആധാരം. ബസുകൾ കുളപ്പുള്ളി സ്റ്റാൻഡിൽ കയറാതെ റോഡിൽ നിർത്തുന്നതാണ് അപകടത്തിനു കാരണമെന്ന് ആരോപിച്ച് ഒരുവിഭാഗം ആളുകൾ പ്രതിഷേധിച്ചിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ ടാക്സിക്കാർ തയാറായില്ലെന്ന കാരണത്താൽ ഡിവൈഎഫ്ഐ പ്രവർത്തകർ ടാക്സിക്കാരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.ഇതിന്റെ തുടർച്ചയായാണ് പാലക്കാട്-പട്ടാന്പി റൂട്ടിലെ സ്വകാര്യബസ് ജീവനക്കാരനു മർദനമേറ്റതായി പറയുന്നത്. സമയം പുനഃക്രമീകരിച്ച് പ്രശ്നപരിഹാരമുണ്ടാക്കണമെന്ന ആവശ്യം മാസങ്ങളായി…
Read Moreകാലത്തിനും തോൽപ്പിക്കാനാവില്ല! എഴുപത്തി രണ്ടിന്റെ നിറവിലും തിളക്കം മങ്ങാതെ ഡേവിഡിന്റെ അപൂർവ നാണയ ശേഖരങ്ങൾ
പാലക്കാട്: കാലത്തിനും തോൽപ്പിക്കാനാവാത്ത ചിലതെല്ലാം ഭൂമിയിലുണ്ട്. അതിന് തെളിവാണ് ഇന്ന് 72-ാം ജ·ദിനം ആഘോഷിക്കുന്ന ഡേവിഡിന്റെ കൈവശമുള്ള അപൂർവ നാണയങ്ങളുടെയും കറൻസികളുടെയും ശേഖരങ്ങൾ. പാലക്കാട് മാങ്കാവ് ന്യൂ കോളനിയിൽ നന്പാടൻ വീട്ടിൽ എൻ.ജെ. ഡേവിഡാണ് പ്രായത്തെയും മറികടന്ന് തന്റെ അമൂല്യ നാണയശേഖരവുമായി വിസ്മയം പകരുന്നത്. അഞ്ചുപതിറ്റാണ്ടും പിന്നിടുന്ന നാണയശേഖരത്തിന്റെ തിളക്കത്തിന് ഇന്നും കുറവില്ല. മാത്രമല്ല നാണയശേഖര പ്രേമികൾക്ക് പ്രചോദനവും മാതൃകയുമാണ് ഡേവിഡ് ചേട്ടന്റെ ജീവിതം. നാണയപ്രേമത്തിനൊപ്പം പാലക്കാട് ജിബി റോഡിൽ തന്റെ ഉടമസ്ഥതയിലുള്ള റബർസ്റ്റാന്പ് വർക്കിൽ ഇന്നും കർമനിരതനാണ് ഇദ്ദേഹം. തന്നെ സമീപിക്കുന്നവരോട് അദ്ദേഹം എപ്പോഴും ചോദിക്കുക, നിങ്ങളുടെ കൈവശമുള്ള നോട്ടിൽ എത്ര ഭാഷ പ്രിന്റുചെയ്തിട്ടുണ്ടെന്ന് അറിയുമോ എന്നാണ്. അറിയില്ലെന്ന മറുപടി കേട്ടുപഴകിയതാണെങ്കിലും എണ്ണിനോക്കാൻ പറയും. നോട്ടിന്റെ വർഷവും പഴക്കവുംകണ്ടാൽതന്നെ ഡേവിഡ് ചേട്ടൻ കണ്ണടച്ച് പറയും അതിന്റെ ഉത്തരവും. ഇന്ത്യയിലിറങ്ങിയ എല്ലാ നോട്ടുകളുടെയും നാണയങ്ങളുടെയും പുരാത നാണയങ്ങളും…
Read Moreഒറിജിനലിനെ വെല്ലുന്ന വ്യാജൻ! കരിമ്പനക്കാറ്റിന്റെ നാട്ടില് കള്ളനോട്ടും കുഴല്പ്പണവും ഒഴുകുന്നു
മംഗലം ശങ്കരൻകുട്ടി കരിന്പനക്കാറ്റിന്റെ ശീൽക്കാരമേറ്റുണരുന്ന നാട്ടിൽ കള്ളനോട്ടും കുഴൽപ്പണവും ഒഴുകുന്പോൾ പാലക്കാടിന് അത് പുതിയ മേൽവിലാസമാവുകയാണ്. അടുത്തകാലത്ത് കേരളത്തിലെ പ്രധാന കള്ളനോട്ട്-കുഴൽപ്പണ ഹബ്ബായി പാലക്കാട് ജില്ല മാറിയെന്നത് ഒരു നാടോടിക്കഥ പോലെ അവിശ്വസനീയമാണ്. കേരളത്തിൽ പൊതുവെ ഇത്തരം പ്രശ്നങ്ങളൊന്നും അധികമില്ലാത്ത ജില്ലയെന്ന ഓമനപ്പേര് പാലക്കാടിനുണ്ടായിരുന്നു. എന്നാൽ രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയ്ക്ക് തുരങ്കംവയ്ക്കുന്ന കുഴൽപ്പണമിടപാടുകാരും കള്ളനോട്ടു സംഘങ്ങളും പാലക്കാടിന്റെ വിവിധ ഭാഗങ്ങളിൽ വേരുറപ്പിക്കുന്പോൾ പാലക്കാടിന്റെ മുഖവും മാറുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ പിടികൂടിയത് ഏഴുകോടിയുടെ കള്ളപ്പണം പട്ടാന്പി, കൂറ്റനാട്, കൊപ്പം തുടങ്ങിയ പാലക്കാടിന്റെ പടിഞ്ഞാറൻ മേഖലയിലാണ് പ്രധാനമായും ഈ സംഘങ്ങൾ വിഹരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ഏഴുകോടിയോളം രൂപയാണ് കള്ളപ്പണമായും കുഴൽപ്പണമായും പോലീസ് പിടിച്ചെടുത്തത്. ഒറിജിനലിനെ വെല്ലുന്ന വ്യാജനോട്ടുകൾ അച്ചടിക്കുന്ന സ്ഥലവും അത്യന്താധുനിക രീതിയിലുള്ള മെഷീനുകളും പോലീസ് പിടികൂടി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മാത്രം ആറുപേരാണ് പോലീസ് പിടിയിലായത്. വരോട് സ്വദേശിയായ യുവാവും…
Read More