ചിറ്റില്ലഞ്ചേരി: മംഗലംഗോവിന്ദാപുരം പാത തകർന്ന് വാഹനയാത്ര ദുരിതമായി. കൃത്യമായി അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ പല ഭാഗങ്ങളിലും വലിയ കുഴികളാണ് ഉണ്ടായിട്ടുള്ളത്. പ്രതിദിനം നൂറിലധികം ബസ്സുകൾ നിരവധി സർവ്വീസ് നടത്തുന്ന പ്രധാന പാതയായിട്ടുകൂടി യാത്രാ ദുരിതം തീർക്കാൻ ഇനിയും നടപടിയായില്ല. മണ്ഡല കാലം ആരംഭിച്ചതോടെ തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർ പ്രധാനമായും ആശ്രയിക്കുന്നതും ഈ പാതയെയാണ്. പത്ത് വർഷമായി പൂർണ്ണ തോതിൽ അറ്റകുറ്റപ്പണി നടത്തിയിട്ട്. ഇതിനാൽ തകർന്ന ഭാഗങ്ങളിൽ പ്രളയശേഷം വലിയ അപകടക്കുഴികളായി മാറിയത്. പൊതുമരാമത്ത് വകുപ്പ് ചിറ്റൂർ വിഭാഗത്തിന്റെ പരിധിയിലുള്ള ഗോവിന്ദാപുരം മുതൽ നെന്മാറ വനം ഡിവിഷൻ ഓഫീസ് വരെയുള്ള ഭാഗത്ത് തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയായി. എന്നാൽ കൂടുതൽ തകർന്നിട്ടുളള മംഗലം പാലം വരെയുള്ള ഭാഗത്താണ് ഇപ്പോഴും അറ്റകുറ്റപ്പണി നടക്കാത്തത്. കടന്പിടി, കടന്പിടി പള്ളി ഇറക്കം, നീലിച്ചിറ വളവ്, കാത്താംപൊറ്റ, കല്ലത്താണി, പള്ളിക്കാട്, ഉരിയരിക്കുടം, പന്തപ്പറന്പ്, കരിപ്പാലി തുടങ്ങിയ…
Read MoreCategory: Palakkad
ആശയക്കുഴപ്പത്തിൽ യാത്രക്കാരും ഡ്രൈവർമാരും; വർധിപ്പിച്ച ഓട്ടോ ടാക്സി നിരക്ക് എന്നുമുതൽ … ? മീറ്റർ കണ്വെർട്ടു ചെയ്യാതെ കൂടിയ നിരക്ക് ഈടാക്കരുതെന്ന് ലീഗൽ മെട്രോളജി വകുപ്പ്
സ്വന്തം ലേഖകൻ തൃശൂർ: വർധിപ്പിച്ച ഓട്ടോ ടാക്സി നിരക്ക് പ്രാബല്യത്തിൽ വന്നെന്ന് പറയുന്പോഴും ഇതെന്നുമുതൽ കൊടുത്തുനൽകണമെന്ന കാര്യത്തിൽ യാത്രക്കാർക്ക് ആശയക്കുഴപ്പം. ഓട്ടോറിക്ഷകളുടെ മീറ്ററുകൾ റീ സെറ്റ് ചെയ്ത ശേഷമേ കൂടിയ നിരക്ക് ഈടാക്കാൻ നിയമപ്രകാരം അനുവാദമുള്ളുവെന്നാണ് ലീഗൽ മെട്രോളജി വകുപ്പ് വ്യക്തമാക്കുന്നത്. ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് 25 ഉം തുടർന്നുള്ള ഓരോ കിലോമീറ്ററിനും 13 രൂപവീതവുമാണ് ഈടാക്കുക. നിലവിൽ ഇത് 20 ഉം പത്തുമാണ്. ചാർജ് വർധന പ്രാബല്യത്തിൽ വന്നുവെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ജില്ലാ ഓഫീസുകളിലേക്കൊന്നും ഇതിന്റെ നിർദ്ദേശമോ ഉത്തരവിന്റെ പകർപ്പോ എത്തിയിട്ടില്ല. എന്നാൽ മീറ്ററുകൾ കണ്വെർട്ട് ചെയ്യാനുള്ളവർക്ക് ലീഗൽ മെട്രോളജി ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ പറഞ്ഞു. തൃശൂർ കോർപറേഷൻ പരിധിയിൽ മാത്രം ഏഴായിരത്തോളം ഓട്ടോറിക്ഷകളുണ്ട്നെ്നാണ് ലീഗൽ മെട്രോളജി വകുപ്പിന്റെ കണക്ക്. ഓട്ടോ ഡ്രൈവർമാർ പറയുന്നു.. ചാർജ് വർധന പ്രാബല്യത്തിൽ വന്നുവെന്ന് പേപ്പറിൽ കണ്ടതു മാത്രമേ അറിവുള്ളു.…
Read Moreബസ് കാത്തിരിപ്പുകേന്ദ്രം നവീകരണം: പൊളിച്ചവർ പുലിവാലു പിടിച്ചു; നഷ്ടപരിഹാരം ഈടാക്കാൻ തീരുമാനിച്ച് നഗരസഭ
ഒറ്റപ്പാലം: ജനകീയ പ്രതിഷേധം ഫലം കണ്ടതോടെ ബസ് കാത്തിരിപ്പുകേന്ദ്രം നവീകരിക്കാനെന്ന പേരിൽ പൊളിച്ചവർ പുലിവാലു പിടിച്ചു. ഇവരിൽനിന്നും നഷ്ടപരിഹാരം ഈടാക്കാനും നവീകരണാനുമതി റദ്ദാക്കാനുമാണ് ഒറ്റപ്പാലം നഗരസഭയുടെ തീരുമാനം.നഷ്ടപരിഹാര തുക ഉപയോഗിച്ച് നഗരസഭ തന്നെ ബസ് കാത്തിരിപ്പുകേന്ദ്രം പൂർവസ്ഥിതിയിലാക്കും. സെൻഗുപ്ത റോഡ് ജംഗ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രമാണ് കഴിഞ്ഞദിവസം പൊളിച്ചത്.ഇതു നവീകരിക്കാൻ നഗരസഭ സ്വകാര്യവ്യാപാര സ്ഥാപനത്തിന് അനുമതി നല്കിയിരുന്നു. എന്നാൽ നഗരസഭാ എൻജിനീയറുടെ മേൽനോട്ടത്തിൽ മാത്രമേ നവീകരണപ്രവൃത്തികൾ നടത്താവൂവെന്ന് കർശനനിർദേശം പുറപ്പെടുവിച്ചിരുന്നു.ഈ നിബന്ധന മറികടന്ന് വ്യാപാര ഉടമകൾ ഏകപക്ഷീയമായി ഇത് പൊളിച്ചതാണ് വിവാദമായത്. നവീകരണത്തിനായി നഗരസഭ മുന്നോട്ടവച്ച നിബന്ധനകൾ വ്യാപാര സ്ഥാപന ഉടമകൾ പൂർണമായി ലംഘിച്ചെന്നാണ് നഗരസഭയുടെ വിലയിരുത്തൽ. മേൽക്കൂരയടക്കം പൊളിച്ചതിനാണ് നഷ്ടപരിഹാരം ഈടാക്കുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ അന്പതാം വാർഷികത്തിന്റെ ഭാഗമായി നിർമിച്ചതാണ് ബസ് കാത്തിരിപ്പുകേന്ദ്രം. നഗരസഭാ ചെയർമാൻ എൻ.എം.നാരായണൻ നന്പൂതിരി, മുനിസിപ്പൽ എൻജിനീയർ എന്നിവർ സ്ഥലം സന്ദർശിച്ചാണ് നവീകരണാനുമതി കഴിഞ്ഞദിവസം…
Read Moreമേനോൻപാറ മുതൽ വേലന്താവളം വരെ ഒരാഴ്ചക്കിടെ നാലു വാഹനാപകടങ്ങളിലായി പൊലിഞ്ഞത് മൂന്നു ജീവൻ; നടപടി വൈകരുതെന്ന് നാട്ടുകാർ
ചിറ്റൂർ: മേനോൻപാറ മുതൽ വേലന്താവളം വരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന നാലു വാഹനാപകടങ്ങളിൽ നിരത്തിൽ പൊലിഞ്ഞത് മൂന്നു ജിവനുകൾ. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മേനോൻപാറ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തു ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേരും മരിച്ചു. ബൈക്ക് ഓടിച്ച തമിഴ്നാട് സ്വദേശി അപകടം നടന്ന സ്ഥലത്തും സഹയാത്രികൻ ചികിത്സയ്ക്കിടെ തൃശൂർ മെഡിക്കൽ കോളേജിലാണ് മരിച്ചത്. റോഡിന്റെ തകർച്ചമൂലം വാഹനം വലതുഭാഗത്തേക്ക് വെട്ടിതിരിച്ചതാണ് അപകടത്തിനു കാരണമായത്. കോഴിപ്പാറ സൊറപ്പാറയ്ക്കുസമീപം റോഡിൽ ഇരുചക വാഹനയാത്രക്കാരനായ വൃദ്ധനെ മരിച്ചനിലയിൽ കണ്ടെത്തായിരുന്നു. സമീപത്തായി വൃദ്ധൻ ഓടിച്ചിരുന്ന ബൈക്കും കിട ന്നിരുന്നു. അജ്ഞാത വാഹനമിടിച്ചാണ് ബൈക്കു മറിഞ്ഞതെന്നാണ് പോ ലീസ് കേസെടുത്തത്. അത്തിക്കോട് മുതൽ വേലന്താവളം വരെ റോഡ് തകർന്ന് വൻഗർത്തങ്ങളാണ് രൂപംകൊണ്ടിരിക്കുന്നത്. കൂടാതെ ഇരുചക്രവാഹനം ഇടിച്ച് രണ്ട് കാൽനടയാത്രക്കാർക്കും ഇക്കഴിഞ്ഞ ദിവസം പരിക്കേറ്റു. ജില്ലയിലുടനീളം റോഡ് പുനർനിർമാണം കഴിഞ്ഞമാസം…
Read Moreലക്കിടി-പേരൂരിൽ കന്നുകാലികളിൽ കുളന്പുരോഗം; ചികിത്സ വൈകരുതെന്ന് മൃഗഡോക്ടർമാർ
ഒറ്റപ്പാലം: ലക്കിടി-പേരൂർ പഞ്ചായത്തുകളിലെ കന്നുകാലികളിൽ വ്യാപകതോതിൽ കുളന്പുരോഗം. കുളന്പുരോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പാൽ ഉത്പാദനത്തിൽ കുറവുണ്ടായതോടെ ക്ഷീരകർഷകരും വിഷമത്തിലാണ്. നിലവിൽ രോഗബാധ തടയാൻ കഴിയാത്ത സാഹചര്യമാണുള്ളത്.കാൽപാദത്തിൽ കുളന്പിനോടു ചേർന്ന് വ്രണം രൂപപ്പെടുകയും ഇതിൽ പഴുപ്പുവന്ന് പുഴുവരിക്കുന്ന സാഹചര്യമാണ് രോഗത്തിനുള്ളത്. വേദനമൂലം ഇവ കാലിൽ നക്കുന്പോൾ രോഗം നാവിലേക്കു പടരും. പിന്നീട് വെള്ളം കുടിക്കാനും തീറ്റിക്കുംവരെ ബുദ്ധിമുട്ടാകും. ഒന്നും കഴിക്കാൻ വയ്യാത്ത സാഹചര്യം രൂപപ്പെടുന്നതോടെ രോഗം മൂർച്്ഛിക്കുകയും ആരോഗ്യസ്ഥിതി മോശമായി പാൽ ഉത്പാദനത്തിൽ കുറവു സംഭവിക്കുകയും ചെയ്യും. ശക്തമായ പനിയും രോഗലക്ഷണമാണ്. കൃത്യമായ ചികിത്സ നല്കുന്നപക്ഷം ഒരാഴ്ചയ്ക്കകം രോഗം മാറുമെന്നാണ് കണക്ക്. വിവിധ ഇലകൾ ചതച്ച് മരുന്നാക്കി മഞ്ഞൾ ചേർത്ത് കുളന്പിൽ പുരട്ടുന്ന ചികിത്സയും സോഡാക്കാരം ചേർത്ത വെള്ളം മുറിവുകളിൽ ഒഴിക്കുന്നതും ഉൾപ്പെടെയുള്ള ചികിത്സകളാണ് നിലവിലുള്ളത്. മൃഗാശുപത്രികളിലും ഇതിനെതിരായ പ്രതിരോധമരുന്നുകൾ ലഭ്യമാണ്. എന്നാൽ ക്ഷീരകർഷകർ ഇതിനു മുതിരാതെ നാടൻ…
Read Moreകരകയറ്റണം, നടുവൊടിഞ്ഞ മലഞ്ചരക്ക് വിപണിയെ; വടക്കഞ്ചേരി ബസ് സ്റ്റാൻഡിലെ മലഞ്ചരക്ക് വ്യാപാരിയായ എൽദോ പറയുന്നതിങ്ങനെ…
വടക്കഞ്ചേരി: നോട്ടുനിരോധനത്തിനു പിന്നാലെയുണ്ടായ മാന്ദ്യവും പിന്നീടുവന്ന പ്രളയവും മലഞ്ചരക്ക് വിപണിയെ തളർത്തി. പ്രളയത്തെ തുടർന്ന് മലഞ്ചരക്ക് സാധനങ്ങളുടെ ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടായി.റബർ, കുരുമുളക്, അടയ്ക്ക, ഇഞ്ചി, മഞ്ഞൾ, കപ്പ തുടങ്ങിയ വിളകളുടെ ഉത്പാദനത്തിൽ വലിയ ഇടിവുണ്ടായിട്ടുണ്ടെന്ന് വടക്കഞ്ചേരി ബസ് സ്റ്റാൻഡിലെ മലഞ്ചരക്ക് വ്യാപാരിയായ എൽദോ പറഞ്ഞു. ഉത്പാദനക്കുറവിനൊപ്പം വിലയിലും വലിയ കുറവുവന്നത് കർഷകരെയും ഏറെ പ്രതിസന്ധിയിലാക്കുകയാണ്. കുരുമുളകിന് കഴിഞ്ഞവർഷം ഈ സീസണിൽ കിലോയ്ക്ക് 600 രൂപയുണ്ടായിരുന്നത് ഇപ്പോൾ 350 രൂപയായി കുറഞ്ഞു. കുരുമുളകിന്റെ ഇറക്കുമതി കൂടിയതാണ് വിലകുറയാൻ കാരണമാകുന്നത്. റബർവിലയും ആശാവഹമല്ല. ടാപ്പിംഗ് നിർത്തുന്ന ജനുവരിയോടെ വിലയിൽ ചെറിയ വർധനവെങ്കിലും കച്ചവടക്കാരും കർഷകരും പ്രതീക്ഷിക്കുന്നു. കപ്പകൃഷിയിൽ വലിയ കുറവാണ് ഇക്കുറിയുണ്ടായിട്ടുള്ളത്. കഴിഞ്ഞവർഷം കപ്പവില കുറഞ്ഞതും മലയോരങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതും കപ്പകൃഷിയിൽനിന്നും കർഷകർ പിറകോട്ടു പോകുന്ന സ്ഥിതിയുണ്ടാക്കി. ഇതിനു പുറമേ തമിഴ്നാട്ടിൽനിന്നും നല്ലയിനം കപ്പ വിപണിയിലെത്തുന്നുമുണ്ട്. മീനാക്ഷിപുരം…
Read Moreകമ്പാലത്തറ ഏരിയിൽനിന്നും മൂലത്തറ ഇടതു കനാൽ വഴി ജലവിതരണം പുനരാരംഭിച്ചു
വണ്ടിത്താവളം: പന്തൽമൂച്ചി പാറമേട്ടിൽ കനാൽബണ്ട് തകർന്നതുമുലം തടസപ്പെട്ട ജലവിതരണം പുനരാരംഭിച്ചു. പത്തൊന്പതുദിവസം മുന്പാണ് പാറമേട്ടിൽ ഇടതുകനാലിന്റെ തെക്കുഭാഗം ബണ്ട് പതിമൂന്ന് മീറ്റർ നീളത്തിൽ തകർന്ന് സമീപ വീടുകളിലേക്കും നടീൽ പാടങ്ങളിലും വെള്ളം കയറി വ്യാപക നാശമുണ്ടായത്. ഇതുമൂലം പട്ടഞ്ചേരി, പുതുനഗരം, കൊടുവായൂർ, പെരുവെന്പ് ഉൾപ്പെടെ എട്ടു പഞ്ചായത്ത് പ്രദേശങ്ങളിൽ നടീൽപ്പാടങ്ങളിൽ വെള്ളം ലഭിക്കാതെ ഉണക്കം തട്ടിയിരുന്നു. തകർന്ന കനാൽബണ്ട് പുനർനിർമിച്ച് ജലവിതരണം തുടങ്ങണമെന്നാവശ്യപ്പെട്ട് കർഷകർ സമരത്തിന് ഇറങ്ങിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ജലസേചന വകുപ്പുമേധാവികൾ ബണ്ട് തകർന്ന സ്ഥലത്ത്് മണൽചാക്ക് നിരത്തി താത്കാലിക ബണ്ട് നിർമിച്ചിരുന്നു കഴിഞ്ഞ പതിനഞ്ചുദിവസം തുടർച്ചയായി ജോലിചെയ്താണ് താത്കാലിക ബണ്ട് പുനർനിർമിച്ചത്. അത്തിമണിയിലും തകർന്ന ബണ്ട് കോണ്ക്രീറ്റ് ചെയ്ത് പുനർനിർമിച്ചു. ഇന്നലെ ഒന്നരമീറ്റർ ഉയരത്തിലാണ് പരീക്ഷണാർത്ഥം ജലവിതരണം തുടങ്ങിയത്. ഇന്നുമുതൽ ജലവിതരണത്തിന്റെ തോത് രണ്ടരമീറ്ററാക്കി ഉയർത്തുമെന്നു വകുപ്പ് അധികൃതർ അറിയിച്ചു. ഇന്നലെമുതൽ രണ്ടാംവിളകൃഷി…
Read Moreപൊളിച്ചുകളയാനുള്ളതാണോ ബസ് കാത്തിരിപ്പുകേന്ദ്രം ? പ്രതിഷേധം ശക്തം, നവീകരണമെന്ന് അധികൃതർ
ഒറ്റപ്പാലം: സ്വതന്ത്ര ഇന്ത്യയുടെ രജതജൂബിലിയോടനുബന്ധിച്ച് നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചതിനെതിരേ വ്യാപക പ്രതിഷേധം. ചെർപ്പുളശേരി-ഒറ്റപ്പാലം റോഡിൽ സെൻഗുപ്ത റോഡ് ജംഗ്്ഷനിൽ ഒറ്റപ്പാലം നഗരസഭ നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചതിനെതിരേയാണ് പ്രതിഷേധം. ഇതിനു പിറകിലുള്ള സ്വകാര്യവ്യക്തികളുടെ ഷോപ്പിംഗ് കോംപ്ലക്സിനു മുഖം നഷ്ടമാകുമെന്ന കാരണത്താലാണ് ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കാൻ ശ്രമിച്ചത്. പ്രതിഷേധത്തെ തുടർന്ന് വിഷയത്തിൽ നഗരസഭാ ചെയർമാൻ ഇടപെടുകയും പൊളിച്ചുനീക്കൽ നടപടി നിർത്തിവയ്പിക്കുകയും ചെയ്തു.പ്രദേശത്ത് പുതിയതായി വരുന്ന സ്വകാര്യ വ്യാപാര സ്ഥാപനത്തിനു മുന്നിലാണ് നഗരസഭയുടെ ഈ ബസ് കാത്തിരിപ്പുകേന്ദ്രം. കാലപ്പഴക്കംമൂലം നാമമാത്രമായി കേടുപാടുകൾ ഇതിനുണ്ടെങ്കിലും കാര്യമായ ഒരു തകരാറുമുണ്ടായിട്ടില്ല. ഇത് നവീകരിക്കുന്നതിനു സ്ഥാപന ഉടമകൾ നഗരസഭയെ സമീപിക്കുകയും ബസ് സ്റ്റോപ്പിന്റെ ഘടന മാറ്റാതെ നവീകരിക്കാൻ നഗരസഭാ കൗണ്സിൽ അംഗീകാരം നല്കുകയും ചെയ്തിരുന്നു. എന്നാൽ ഘടന പൂർണമായും മാറ്റിയാണ് ബസ് കാത്തിരിപ്പുകേന്ദ്രം നവീകരിക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി കെട്ടിടത്തിന്റെ മേൽക്കൂരയടക്കം…
Read Moreകാഞ്ഞിരപ്പുഴ പഞ്ചായത്ത് ഭരണമാറ്റം: സിപിഐയിൽ പ്രതിഷേധം പുകയുന്നു
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ ഭരണസമിതിയുടെ ഭരണമാറ്റത്തിൽ കാലതാമസം ഉണ്ടാന്നതിൽ സിപിഐ യിൽ വ്യാപക പ്രതിഷേധം. മുന്നണി ധാരണപ്രകാരം 2018 നവംബർ 20നാണ് സിപിഎം പ്രസിഡന്റ് പദവിയുൾപ്പെടെ അധികാര സ്ഥാനങ്ങൾ സിപിഐക്ക് വച്ചൊഴിയേണ്ടത്. എന്നാൽ നാളിതുവരെയും ഇക്കാര്യം നടപ്പിലായില്ല. കാലാവധി മാർച്ച് മാസംവരെ നീളുമെന്നാണ് സിപിഎം വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതിന് എതിരേയാണ് പ്രതിഷേധം ശക്തമാകുന്നത്. ഇത് ജനാതിപത്യ മര്യാദകളുടെ ലംഘനമാണെന്നാണ് സിപിഐയുടെ വിലയിരുത്തൽ. ഇത് സംബന്ധിച്ച് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയിൽ ഇക്കാര്യം സജീവ ചർച്ചയ്ക്ക് വിഷയമാകുമെന്നാണ് സൂചന. ഡിസംബർ അവസാനത്തോടുകൂടി ഭരണം കൈമാറണമെന്ന ആവശ്യം സിപിഐ ഉന്നയിക്കും. ഇത് നിരാകരിച്ചാൽ അട്ടിമറിയല്ലാതെ സിപിഐ ക്ക് മറ്റു പോംവഴികളില്ലാതാകും. എന്നാൽ കാഞ്ഞിരപ്പുഴയിൽ യുഡിഎഫ് ഇതിന് കൂട്ടുനില്ക്കില്ലെന്നാണ് നിഗമനം ഇടതുഭരണത്തിൽ തികഞ്ഞ തൃപ്തിയിലാണ്. ഇതിനിടെ സിപിഐ മെനയുന്ന അട്ടിമറിയെ പ്രതിരോധിക്കാനെന്നോണം സിപിഎമ്മിൽ അണിയറ നീക്കങ്ങളും സജീവമാകുന്നു. ഇതിനായി സിപിഐ…
Read Moreലൈബ്രേറിയനായി തുടങ്ങി മന്ത്രിപദമലങ്കരിച്ച് സിഎൻ; തൃശൂരിന്റെ പൊതുമണ്ഡലത്തിൽ സംഘാടക മികവുകൊണ്ടു വളർന്ന രാഷ്ട്രീയ വ്യക്തിത്വം
തൃശൂർ: ലൈബ്രേറിയനായി തുടങ്ങി തൃശൂരിന്റെ പൊതുമണ്ഡലത്തിൽ സംഘാടക മികവുകൊണ്ടു വളർന്ന രാഷ്ട്രീയ വ്യക്തിത്വമായിരുന്നു സിഎൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട സി.എൻ. ബാലകൃഷ്ണൻ. പുഴയ്ക്കൽ ചെമ്മങ്ങാട്ട് വളപ്പിൽ നാരായണന്റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1936 നവംബർ 18-ന് ജനനം. പത്താം ക്ലാസ് പാസായതിനു ശേഷം പുഴയ്ക്കൽ ഗ്രാമീണവായനശാലയുടെ ലൈബ്രേറിയനായി ചുമതലയേറ്റു. പൊതുരംഗത്തെ സിഎന്റെ വളർച്ച സംസ്ഥാന മന്ത്രിപദം വരെയെത്തി. 2011ലെ തെരഞ്ഞെടുപ്പിലാണു സി.എൻ. ബാലകൃഷ്ണൻ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ചത്. വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം സിപിഎമ്മിലെ എൻ.ആർ. ബാലനെതിരെ 6685 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ സഹകരണ മന്ത്രിയുമായി. അടുത്ത തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും ഇതേ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ സാധിക്കുമായിരുന്നിട്ടും അദ്ദേഹം തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നു. കെ. കരുണാകരന്റെ ഉറ്റ അനുയായിയായാണ് സി.എൻ. അറിയപ്പെട്ടിരുന്നത്. എന്നാൽ പാർട്ടി പിളർന്നപ്പോൾ അദ്ദേഹത്തോടൊപ്പം പോകാൻ സി.എൻ. തയ്യാറായില്ലെന്നതും…
Read More