ചിറ്റൂർ: മേനോൻപാറ മുതൽ വേലന്താവളം വരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നടന്ന നാലു വാഹനാപകടങ്ങളിൽ നിരത്തിൽ പൊലിഞ്ഞത് മൂന്നു ജിവനുകൾ. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. മേനോൻപാറ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തു ഇന്നോവയും ബൈക്കും കൂട്ടിയിടിച്ച അപകടത്തിൽ ബൈക്ക് യാത്രക്കാരായ രണ്ടുപേരും മരിച്ചു. ബൈക്ക് ഓടിച്ച തമിഴ്നാട് സ്വദേശി അപകടം നടന്ന സ്ഥലത്തും സഹയാത്രികൻ ചികിത്സയ്ക്കിടെ തൃശൂർ മെഡിക്കൽ കോളേജിലാണ് മരിച്ചത്. റോഡിന്റെ തകർച്ചമൂലം വാഹനം വലതുഭാഗത്തേക്ക് വെട്ടിതിരിച്ചതാണ് അപകടത്തിനു കാരണമായത്. കോഴിപ്പാറ സൊറപ്പാറയ്ക്കുസമീപം റോഡിൽ ഇരുചക വാഹനയാത്രക്കാരനായ വൃദ്ധനെ മരിച്ചനിലയിൽ കണ്ടെത്തായിരുന്നു. സമീപത്തായി വൃദ്ധൻ ഓടിച്ചിരുന്ന ബൈക്കും കിട ന്നിരുന്നു. അജ്ഞാത വാഹനമിടിച്ചാണ് ബൈക്കു മറിഞ്ഞതെന്നാണ് പോ ലീസ് കേസെടുത്തത്. അത്തിക്കോട് മുതൽ വേലന്താവളം വരെ റോഡ് തകർന്ന് വൻഗർത്തങ്ങളാണ് രൂപംകൊണ്ടിരിക്കുന്നത്. കൂടാതെ ഇരുചക്രവാഹനം ഇടിച്ച് രണ്ട് കാൽനടയാത്രക്കാർക്കും ഇക്കഴിഞ്ഞ ദിവസം പരിക്കേറ്റു. ജില്ലയിലുടനീളം റോഡ് പുനർനിർമാണം കഴിഞ്ഞമാസം…
Read MoreCategory: Palakkad
ലക്കിടി-പേരൂരിൽ കന്നുകാലികളിൽ കുളന്പുരോഗം; ചികിത്സ വൈകരുതെന്ന് മൃഗഡോക്ടർമാർ
ഒറ്റപ്പാലം: ലക്കിടി-പേരൂർ പഞ്ചായത്തുകളിലെ കന്നുകാലികളിൽ വ്യാപകതോതിൽ കുളന്പുരോഗം. കുളന്പുരോഗം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ പാൽ ഉത്പാദനത്തിൽ കുറവുണ്ടായതോടെ ക്ഷീരകർഷകരും വിഷമത്തിലാണ്. നിലവിൽ രോഗബാധ തടയാൻ കഴിയാത്ത സാഹചര്യമാണുള്ളത്.കാൽപാദത്തിൽ കുളന്പിനോടു ചേർന്ന് വ്രണം രൂപപ്പെടുകയും ഇതിൽ പഴുപ്പുവന്ന് പുഴുവരിക്കുന്ന സാഹചര്യമാണ് രോഗത്തിനുള്ളത്. വേദനമൂലം ഇവ കാലിൽ നക്കുന്പോൾ രോഗം നാവിലേക്കു പടരും. പിന്നീട് വെള്ളം കുടിക്കാനും തീറ്റിക്കുംവരെ ബുദ്ധിമുട്ടാകും. ഒന്നും കഴിക്കാൻ വയ്യാത്ത സാഹചര്യം രൂപപ്പെടുന്നതോടെ രോഗം മൂർച്്ഛിക്കുകയും ആരോഗ്യസ്ഥിതി മോശമായി പാൽ ഉത്പാദനത്തിൽ കുറവു സംഭവിക്കുകയും ചെയ്യും. ശക്തമായ പനിയും രോഗലക്ഷണമാണ്. കൃത്യമായ ചികിത്സ നല്കുന്നപക്ഷം ഒരാഴ്ചയ്ക്കകം രോഗം മാറുമെന്നാണ് കണക്ക്. വിവിധ ഇലകൾ ചതച്ച് മരുന്നാക്കി മഞ്ഞൾ ചേർത്ത് കുളന്പിൽ പുരട്ടുന്ന ചികിത്സയും സോഡാക്കാരം ചേർത്ത വെള്ളം മുറിവുകളിൽ ഒഴിക്കുന്നതും ഉൾപ്പെടെയുള്ള ചികിത്സകളാണ് നിലവിലുള്ളത്. മൃഗാശുപത്രികളിലും ഇതിനെതിരായ പ്രതിരോധമരുന്നുകൾ ലഭ്യമാണ്. എന്നാൽ ക്ഷീരകർഷകർ ഇതിനു മുതിരാതെ നാടൻ…
Read Moreകരകയറ്റണം, നടുവൊടിഞ്ഞ മലഞ്ചരക്ക് വിപണിയെ; വടക്കഞ്ചേരി ബസ് സ്റ്റാൻഡിലെ മലഞ്ചരക്ക് വ്യാപാരിയായ എൽദോ പറയുന്നതിങ്ങനെ…
വടക്കഞ്ചേരി: നോട്ടുനിരോധനത്തിനു പിന്നാലെയുണ്ടായ മാന്ദ്യവും പിന്നീടുവന്ന പ്രളയവും മലഞ്ചരക്ക് വിപണിയെ തളർത്തി. പ്രളയത്തെ തുടർന്ന് മലഞ്ചരക്ക് സാധനങ്ങളുടെ ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടായി.റബർ, കുരുമുളക്, അടയ്ക്ക, ഇഞ്ചി, മഞ്ഞൾ, കപ്പ തുടങ്ങിയ വിളകളുടെ ഉത്പാദനത്തിൽ വലിയ ഇടിവുണ്ടായിട്ടുണ്ടെന്ന് വടക്കഞ്ചേരി ബസ് സ്റ്റാൻഡിലെ മലഞ്ചരക്ക് വ്യാപാരിയായ എൽദോ പറഞ്ഞു. ഉത്പാദനക്കുറവിനൊപ്പം വിലയിലും വലിയ കുറവുവന്നത് കർഷകരെയും ഏറെ പ്രതിസന്ധിയിലാക്കുകയാണ്. കുരുമുളകിന് കഴിഞ്ഞവർഷം ഈ സീസണിൽ കിലോയ്ക്ക് 600 രൂപയുണ്ടായിരുന്നത് ഇപ്പോൾ 350 രൂപയായി കുറഞ്ഞു. കുരുമുളകിന്റെ ഇറക്കുമതി കൂടിയതാണ് വിലകുറയാൻ കാരണമാകുന്നത്. റബർവിലയും ആശാവഹമല്ല. ടാപ്പിംഗ് നിർത്തുന്ന ജനുവരിയോടെ വിലയിൽ ചെറിയ വർധനവെങ്കിലും കച്ചവടക്കാരും കർഷകരും പ്രതീക്ഷിക്കുന്നു. കപ്പകൃഷിയിൽ വലിയ കുറവാണ് ഇക്കുറിയുണ്ടായിട്ടുള്ളത്. കഴിഞ്ഞവർഷം കപ്പവില കുറഞ്ഞതും മലയോരങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമായതും കപ്പകൃഷിയിൽനിന്നും കർഷകർ പിറകോട്ടു പോകുന്ന സ്ഥിതിയുണ്ടാക്കി. ഇതിനു പുറമേ തമിഴ്നാട്ടിൽനിന്നും നല്ലയിനം കപ്പ വിപണിയിലെത്തുന്നുമുണ്ട്. മീനാക്ഷിപുരം…
Read Moreകമ്പാലത്തറ ഏരിയിൽനിന്നും മൂലത്തറ ഇടതു കനാൽ വഴി ജലവിതരണം പുനരാരംഭിച്ചു
വണ്ടിത്താവളം: പന്തൽമൂച്ചി പാറമേട്ടിൽ കനാൽബണ്ട് തകർന്നതുമുലം തടസപ്പെട്ട ജലവിതരണം പുനരാരംഭിച്ചു. പത്തൊന്‍പതുദിവസം മുന്‍പാണ് പാറമേട്ടിൽ ഇടതുകനാലിന്റെ തെക്കുഭാഗം ബണ്ട് പതിമൂന്ന് മീറ്റർ നീളത്തിൽ തകർന്ന് സമീപ വീടുകളിലേക്കും നടീൽ പാടങ്ങളിലും വെള്ളം കയറി വ്യാപക നാശമുണ്ടായത്. ഇതുമൂലം പട്ടഞ്ചേരി, പുതുനഗരം, കൊടുവായൂർ, പെരുവെന്പ് ഉൾപ്പെടെ എട്ടു പഞ്ചായത്ത് പ്രദേശങ്ങളിൽ നടീൽപ്പാടങ്ങളിൽ വെള്ളം ലഭിക്കാതെ ഉണക്കം തട്ടിയിരുന്നു. തകർന്ന കനാൽബണ്ട് പുനർനിർമിച്ച് ജലവിതരണം തുടങ്ങണമെന്നാവശ്യപ്പെട്ട് കർഷകർ സമരത്തിന് ഇറങ്ങിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ജലസേചന വകുപ്പുമേധാവികൾ ബണ്ട് തകർന്ന സ്ഥലത്ത്് മണൽചാക്ക് നിരത്തി താത്കാലിക ബണ്ട് നിർമിച്ചിരുന്നു കഴിഞ്ഞ പതിനഞ്ചുദിവസം തുടർച്ചയായി ജോലിചെയ്താണ് താത്കാലിക ബണ്ട് പുനർനിർമിച്ചത്. അത്തിമണിയിലും തകർന്ന ബണ്ട് കോണ്‍ക്രീറ്റ് ചെയ്ത് പുനർനിർമിച്ചു. ഇന്നലെ ഒന്നരമീറ്റർ ഉയരത്തിലാണ് പരീക്ഷണാർത്ഥം ജലവിതരണം തുടങ്ങിയത്. ഇന്നുമുതൽ ജലവിതരണത്തിന്റെ തോത് രണ്ടരമീറ്ററാക്കി ഉയർത്തുമെന്നു വകുപ്പ് അധികൃതർ അറിയിച്ചു. ഇന്നലെമുതൽ രണ്ടാംവിളകൃഷി…
Read Moreപൊളിച്ചുകളയാനുള്ളതാണോ ബസ് കാത്തിരിപ്പുകേന്ദ്രം ? പ്രതിഷേധം ശക്തം, നവീകരണമെന്ന് അധികൃതർ
ഒറ്റപ്പാലം: സ്വതന്ത്ര ഇന്ത്യയുടെ രജതജൂബിലിയോടനുബന്ധിച്ച് നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചതിനെതിരേ വ്യാപക പ്രതിഷേധം. ചെർപ്പുളശേരി-ഒറ്റപ്പാലം റോഡിൽ സെൻഗുപ്ത റോഡ് ജംഗ്്ഷനിൽ ഒറ്റപ്പാലം നഗരസഭ നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചതിനെതിരേയാണ് പ്രതിഷേധം. ഇതിനു പിറകിലുള്ള സ്വകാര്യവ്യക്തികളുടെ ഷോപ്പിംഗ് കോംപ്ലക്സിനു മുഖം നഷ്ടമാകുമെന്ന കാരണത്താലാണ് ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കാൻ ശ്രമിച്ചത്. പ്രതിഷേധത്തെ തുടർന്ന് വിഷയത്തിൽ നഗരസഭാ ചെയർമാൻ ഇടപെടുകയും പൊളിച്ചുനീക്കൽ നടപടി നിർത്തിവയ്പിക്കുകയും ചെയ്തു.പ്രദേശത്ത് പുതിയതായി വരുന്ന സ്വകാര്യ വ്യാപാര സ്ഥാപനത്തിനു മുന്നിലാണ് നഗരസഭയുടെ ഈ ബസ് കാത്തിരിപ്പുകേന്ദ്രം. കാലപ്പഴക്കംമൂലം നാമമാത്രമായി കേടുപാടുകൾ ഇതിനുണ്ടെങ്കിലും കാര്യമായ ഒരു തകരാറുമുണ്ടായിട്ടില്ല. ഇത് നവീകരിക്കുന്നതിനു സ്ഥാപന ഉടമകൾ നഗരസഭയെ സമീപിക്കുകയും ബസ് സ്റ്റോപ്പിന്റെ ഘടന മാറ്റാതെ നവീകരിക്കാൻ നഗരസഭാ കൗണ്‍സിൽ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. എന്നാൽ ഘടന പൂർണമായും മാറ്റിയാണ് ബസ് കാത്തിരിപ്പുകേന്ദ്രം നവീകരിക്കാൻ ബന്ധപ്പെട്ടവർ ശ്രമിച്ചത്. ഇതിന്റെ ഭാഗമായി കെട്ടിടത്തിന്റെ മേൽക്കൂരയടക്കം…
Read Moreകാഞ്ഞിരപ്പുഴ പഞ്ചായത്ത് ഭരണമാറ്റം: സിപിഐയിൽ പ്രതിഷേധം പുകയുന്നു
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ പഞ്ചായത്തിൽ ഭരണസമിതിയുടെ ഭരണമാറ്റത്തിൽ കാലതാമസം ഉണ്ടാന്നതിൽ സിപിഐ യിൽ വ്യാപക പ്രതിഷേധം. മുന്നണി ധാരണപ്രകാരം 2018 നവംബർ 20നാണ് സിപിഎം പ്രസിഡന്റ് പദവിയുൾപ്പെടെ അധികാര സ്ഥാനങ്ങൾ സിപിഐക്ക് വച്ചൊഴിയേണ്ടത്. എന്നാൽ നാളിതുവരെയും ഇക്കാര്യം നടപ്പിലായില്ല. കാലാവധി മാർച്ച് മാസംവരെ നീളുമെന്നാണ് സിപിഎം വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഇതിന് എതിരേയാണ് പ്രതിഷേധം ശക്തമാകുന്നത്. ഇത് ജനാതിപത്യ മര്യാദകളുടെ ലംഘനമാണെന്നാണ് സിപിഐയുടെ വിലയിരുത്തൽ. ഇത് സംബന്ധിച്ച് എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയിൽ ഇക്കാര്യം സജീവ ചർച്ചയ്ക്ക് വിഷയമാകുമെന്നാണ് സൂചന. ഡിസംബർ അവസാനത്തോടുകൂടി ഭരണം കൈമാറണമെന്ന ആവശ്യം സിപിഐ ഉന്നയിക്കും. ഇത് നിരാകരിച്ചാൽ അട്ടിമറിയല്ലാതെ സിപിഐ ക്ക് മറ്റു പോംവഴികളില്ലാതാകും. എന്നാൽ കാഞ്ഞിരപ്പുഴയിൽ യുഡിഎഫ് ഇതിന് കൂട്ടുനില്‍ക്കില്ലെന്നാണ് നിഗമനം ഇടതുഭരണത്തിൽ തികഞ്ഞ തൃപ്തിയിലാണ്. ഇതിനിടെ സിപിഐ മെനയുന്ന അട്ടിമറിയെ പ്രതിരോധിക്കാനെന്നോണം സിപിഎമ്മിൽ അണിയറ നീക്കങ്ങളും സജീവമാകുന്നു. ഇതിനായി സിപിഐ…
Read Moreലൈബ്രേറിയനായി തുടങ്ങി മന്ത്രിപദമലങ്കരിച്ച് സിഎൻ; തൃശൂരിന്റെ പൊതുമണ്ഡലത്തിൽ സംഘാടക മികവുകൊണ്ടു വളർന്ന രാഷ്ട്രീയ വ്യക്തിത്വം
തൃശൂർ: ലൈബ്രേറിയനായി തുടങ്ങി തൃശൂരിന്റെ പൊതുമണ്ഡലത്തിൽ സംഘാടക മികവുകൊണ്ടു വളർന്ന രാഷ്ട്രീയ വ്യക്തിത്വമായിരുന്നു സിഎൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട സി.എൻ. ബാലകൃഷ്ണൻ. പുഴയ്ക്കൽ ചെമ്മങ്ങാട്ട് വളപ്പിൽ നാരായണന്റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1936 നവംബർ 18-ന് ജനനം. പത്താം ക്ലാസ് പാസായതിനു ശേഷം പുഴയ്ക്കൽ ഗ്രാമീണവായനശാലയുടെ ലൈബ്രേറിയനായി ചുമതലയേറ്റു. പൊതുരംഗത്തെ സിഎന്റെ വളർച്ച സംസ്ഥാന മന്ത്രിപദം വരെയെത്തി. 2011ലെ തെരഞ്ഞെടുപ്പിലാണു സി.എൻ. ബാലകൃഷ്ണൻ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ചത്. വടക്കാഞ്ചേരി മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം സിപിഎമ്മിലെ എൻ.ആർ. ബാലനെതിരെ 6685 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ സഹകരണ മന്ത്രിയുമായി. അടുത്ത തെരഞ്ഞെടുപ്പിൽ രണ്ടാം തവണയും ഇതേ മണ്ഡലത്തിൽനിന്ന് മത്സരിക്കാൻ സാധിക്കുമായിരുന്നിട്ടും അദ്ദേഹം തെരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്നു. കെ. കരുണാകരന്റെ ഉറ്റ അനുയായിയായാണ് സി.എൻ. അറിയപ്പെട്ടിരുന്നത്. എന്നാൽ പാർട്ടി പിളർന്നപ്പോൾ അദ്ദേഹത്തോടൊപ്പം പോകാൻ സി.എൻ. തയ്യാറായില്ലെന്നതും…
Read Moreമുരുക്കുങ്ങൽ – മുപ്ലി റോഡിന്റെ ശാപം മാറുന്നു; നവീകരണത്തിന് 36 ലക്ഷം രൂപയുടെ പദ്ധതി
കോടാലി: മലയോരത്തെ തോട്ടം തൊളിലാളികളടക്കം ഒട്ടേറെ പേർ ആശ്രയിക്കുന്ന മുരുക്കുങ്ങൽ – മുപ്ലി റോഡിന്റെ ശനിദശക്ക് പരിഹാരമാകുന്നു. വർഷങ്ങളായി റീ ടാറിംഗ്് നടക്കാത്തതിനാൽ കുണ്ടും കുഴിയും നിറഞ്ഞ് കിടക്കുന്ന റോഡ് 36 ലക്ഷം ചെലവിൽ നവീകരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി. മറ്റത്തൂർ പഞ്ചായത്തിലെ കോടാലി, അന്നാംപാടം, മുരുക്കുങ്ങൽ, താളൂപ്പാടം, പള്ളിക്കുന്ന് പ്രദേശങ്ങളിൽ നിന്ന്്് ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ ചൊക്കന, കുണ്ടായി, പാലപ്പിള്ളി എസ്റ്റേറ്റുകളിലേക്കുള്ള നൂറുകണക്കിനു തൊഴിലാളികൾ ആശ്രയിക്കുന്നതാണ് മുരുക്കുങ്ങൽ മുപ്ലി റോഡ്. മറ്റത്തൂർ, വരന്തരപ്പിള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് കഴിഞ്ഞ മൂന്നുവർഷത്തിലേറെയായി അങ്ങേയറ്റം ശോച്യാവസ്ഥയിലായ സാഹചര്യത്തിലാണ് നവീകരണ പ്രവൃത്തികൾക്ക് മറ്റത്തൂർ പഞ്ചായത്തധികൃതർ നടപടി സ്വീകരിച്ചത്. റോഡ് ടാറിംഗിന്റെ ടെൻഡർ നടന്നു കഴിഞ്ഞതായും ഈ സാന്പത്തിക വർഷത്തിൽ തന്നെ റോഡ് പണി പൂർത്തീകരിക്കുമെന്നും മറ്റത്തൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്.പ്രശാന്ത് അറിയിച്ചു.റോഡ് കൂടുതൽ ശോച്യാവസ്ഥയിലായതോടെ നിർമ്മാണത്തിനു കൂടുതൽ…
Read Moreജൈവ മാലിന്യസംസ്കരണ പ്ലാന്റ് അഴിമതിക്ക് വേണ്ടി മാത്രമെന്ന് പരിസ്ഥിതി പ്രവർത്തകൻ സി ആർ നീലകണ്ഠൻ
ചാവക്കാട്: ജൈവമാലിന്യസംസ്കരണത്തിന് പ്ലാന്റ് എന്ന ആശയം തട്ടിപ്പാണെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ.നീലകണ്ഠൻ. പ്ലാന്റ് അഴിമതിക്ക് വേണ്ടിയാണെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.ചക്കംകണ്ടത്തെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണാത്ത അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് പൗരാവകാശവേദി നടത്തിയ വായ്മൂടികെട്ടിയുള്ള മനുഷ്യച്ചങ്ങലയും ബഹുജനസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു നീലകണ്ഠൻ. ഗുരുവായൂരിൽ നിന്നുള്ള മാലിന്യം ചക്കംകണ്ടം മേഖലയിലേക്ക് ഒഴുക്കിവിടുന്നത് മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്ന് ആരോപിച്ച നീലകണ്ഠൻ മാലിന്യപ്രശ്നം ജനങ്ങളുടെ ജീവിക്കാനുള്ള മൗലികാവകാശം നിഷേധിക്കുന്നതാണ്. പൗരാവകാശവേദി പ്രസിഡന്റ് നൗഷാദ് തെക്കുംപുറം അധ്യക്ഷനായിരുന്നു. ജനപക്ഷം സംസ്ഥാന സെക്രട്ടറി ബെന്നി ജോസഫ്, സി.എം.സഗീർ, ലത പ്രേമൻ, പി.എ.ഷാഹുൽ ഹമീദ്, അനീഷ് പാലയൂർ, സുജിത്ത് അയിനിപ്പുള്ളി, കെ.വി.ഷാനവാസ്, കെ.ടി.പ്രസന്നൻ, പി.കെ.അക്ബർ, ഹാരീസ് രാജ്, ആർ.പി.റഷീദ്, ഫാമീസ് അബൂബക്കർ, നവാസ് തെക്കുംപുറം, കെ.പി.അഷറഫ്, മണി പുക്കാട്ട്, ദസ്തശീർ മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു. ചക്കംകണ്ടം പാലം പരിസരത്ത് നടന്ന ബഹുജന സംഗമത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ…
Read Moreമീങ്കര ഡാമിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സുരക്ഷാജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും; പ്രതി ശരവണകുമാർ നിരവധി മോഷണക്കേസുകളിൽ പ്രതിയെന്ന് പോലീസ്
കൊല്ലങ്കോട്: മീങ്കര ഡാം കാണാൻ ആണ്‍സുഹൃത്തിനൊപ്പം എത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച തമിഴ്നാട് സ്വദേശിയായ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് അറസ്റ്റുചെയ്തു. പൊള്ളാച്ചി ആളിയാർ പന്തക്കൽ അമ്മൻപതിയിൽ ശരവണകുമാർ (35) ആണ് പിടിയിലായത്. മുതലമട നരിപ്പാറച്ചള്ളയിലെ തോട്ടത്തിൽ മേൽനോട്ട ജോലിക്കാരനാണ് ഇയാൾ. പെണ്‍കുട്ടിയേയും ആണ്‍സുഹൃത്തിനേയും ഡാമിന്റെ സുരക്ഷാജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ പരിചയപ്പെട്ടത്. പിന്നെ ഭീഷണിപ്പെടുത്തി ആണ്‍സുഹൃത്തിനെ അകറ്റിയശേഷമാണ് പീഡനത്തിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ഡാമിൽനിന്നും മീൻപിടിക്കാനെത്തിയ ശരവണകുമാർ പെണ്‍കുട്ടിയും ആണ്‍സുഹൃത്തും സംസാരിച്ചിരിക്കുന്നത് കണ്ടു. ഡാമിന്റെ ഷട്ടറിനരികെ ഇരുന്നു സംസാരിക്കുകയായിരുന്നു ഇരുവരും. ഈ സമയം പ്രതി ഇവരെ സുരക്ഷാജീവനക്കാരനാണെന്ന് പറഞ്ഞ് പരിചയപ്പെട്ട് സ്ഥലത്തുനിന്ന് പോകാൻ ആവശ്യപ്പെട്ടു. ഇവരുടെ മൊബൈൽ ഫോണുകളും പിടിച്ചുവാങ്ങി. പോലീസ് വരുമെന്നുപേടിപ്പിക്കുകയും ചെയ്തു. പിന്നീട് ഇവരുമായി പാപ്പാൻചള്ളയിൽ എത്തി മൊബൈൽ തിരിച്ചുനല്‍കി. ആണ്‍സുഹൃത്തിനോട് ബൈക്കിൽ പോകാൻ…
Read More