വടക്കഞ്ചേരി: മലയോരവാസികളെ അന്പരപ്പിച്ച് പാന്പുകളുടെ തോഴനായ വാവ സുരേഷിന്റെ പാന്പ് പ്രദർശനം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വാൽകുളന്പ് കൈത്തിരി ഫാർമേഴ്സ് ക്ളബിന്റെ വാർഷികത്തോടനുബന്ധിച്ച് കോടിയാട്ടിൽ കോംപ്ലക്സിലെ ഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഉഗ്രവിഷ സർപ്പങ്ങളെ കയ്യിലെടുത്ത് തലോടിയും ഉമ്മ വെച്ചും കിന്നരിച്ചും തിങ്ങിനിറഞ്ഞ സദസിനെ സുരേഷ് വിസ്മയ സ്തബ്ദരാക്കിയത്. പാന്പ് ഉൾപ്പെടെയുള്ള ജീവികൾ ഭൂമിയിലുണ്ടായില്ലെങ്കിൽ മനുഷ്യന്റെ നിലനില്പ് തന്നെ അപകടത്തിലാക്കുമെന്ന് വാവ സുരേഷ് പറയുന്നു. വർഷത്തിൽ പാന്പ് കടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തേക്കാൾ എത്രയോ മടങ്ങ് കൂടുതലാണ് വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം എന്നിട്ടും പാന്പിനെ ഭീകരജീവിയായി കണക്കാക്കുന്നു. തലമുറകൾ കടന്നും പക മനസ്സിൽ വെച്ച് നടക്കുന്നത് മനുഷ്യർ മാത്രമാണ്. കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് ഏറ്റവും കൂടുതൽ പേർ പാന്പ് കടിയേറ്റ് മരിച്ചിട്ടുള്ളത്. വനമില്ലാത്ത ഇവിടെ അണലി പാന്പാണ് വില്ലൻ. പാന്പ് കടിയേറ്റാൽ രോഗിയെ പേടിപ്പിക്കാതിരിക്കുക. ഉടുതുണി തന്നെ…
Read MoreCategory: Palakkad
കണക്ഷൻ വിച്ഛേദിച്ച് മീറ്ററും വയറും മറ്റും അഴിച്ചെടുക്കും; കടപ്പാറ മൂർത്തിക്കുന്ന് ആദിവാസി കുടുംബങ്ങൾക്ക് കാൽലക്ഷത്തിന്റെ കറന്റ് ബിൽ; എന്തുചെയ്യണമെന്നറിയാതെ അന്തംവിട്ട് കോളനിക്കാർ
മംഗലംഡാം: നിത്യവൃത്തിക്ക് വഴിയില്ലാതെ പാറപ്പുറത്തെ ഒറ്റമുറിക്കുള്ളിൽ കഴിയുന്ന കടപ്പാറ മൂർത്തിക്കുന്നിലെ ആദിവാസി കുടുംബങ്ങൾക്ക് കാൽലക്ഷം രൂപവരെയുള്ള കറന്റ് ബിൽ. കുടിശിക നാലുദിവസത്തിനുള്ളിൽ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബിയുടെ നോട്ടീസും ലഭിച്ചു. ഇന്നലെ രാവിലെയാണ് കെഎസ്ഇബി മുടപ്പല്ലൂർ സെക്ഷൻ ഓഫീസിൽനിന്നും ഇത്തരത്തിലുള്ള നോട്ടീസ് ലഭിച്ചതെന്ന് ആദിവാസികൾ പറഞ്ഞു. പലിശയടക്കം പത്താം തീയതിക്കുള്ളിൽ തുക അടച്ചില്ലെങ്കിൽ കണക്ഷൻ സ്ഥിരമായി വിച്ഛേദിക്കുകയും മീറ്ററും വയറും മറ്റും അഴിച്ചെടുക്കുകയും ചെയ്യുമെന്നാണ് നോട്ടീസിൽ പറയുന്നത്. വൈദ്യുതിബോർഡിന് കിട്ടാനുള്ള തുക ഈടാക്കുവാൻ റവന്യൂ റിക്കവറി നടപടിയും സ്വീകരിക്കുമെന്നാണ് നോട്ടീസിലെ ഭീഷണി. 17981 എന്ന കണ്സ്യൂമർ നന്പറുള്ള കോളനിയിലെ വാസുവിന് 22,167 രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. ഇത്തരത്തിൽ 26 ആദിവാസി കുടുംബങ്ങൾക്കാണ് നോട്ടീസ് നല്കിയിട്ടുള്ളത്. ചില കുടുംബങ്ങൾക്ക് ഇത് കാൽലക്ഷം രൂപ വരെയുണ്ട്. ഒറ്റമുറിപോലെ കുടുസുവീടുകളിൽ രണ്ടോ മൂന്നോ ബൾബ് മാത്രമാണ് ഇവർ കത്തിക്കുന്നത്. മറ്റു വൈദ്യുതോപകരണങ്ങൾ…
Read Moreശബരിമല തീർഥാടകരുടെ വരവ് കൂടി; നേന്ത്രക്കായ വില 25ൽ നിന്ന് 36ലേക്ക് ഉയർന്നു
വടക്കഞ്ചേരി: ശബരിമലയിൽ തീർഥാടകരുടെ തിരക്ക് കൂടിയതോടെ നേന്ത്രക്കായയുടെ വില ഉയർന്നു. ഒരാഴ്ചമുന്പ് കിലോയ്ക്ക് 25 രൂപയായിരുന്ന നേന്ത്രക്കായയുടെ വില 36 രൂപയായി വർധിച്ചെന്ന് വിഎഫ്പിസികെയുടെ പാളയത്തെ കർഷക വിപണനകേന്ദ്രം പ്രസിഡന്റ് വട്ടംകണ്ടത്തിൽ ബിജു, ട്രഷറർ പുല്ലാട്ട് തോമസ് എന്നിവർ പറഞ്ഞു. നേന്ത്രക്കായയുടെ ചില്ലറവില്പന വിലയും നേന്ത്രപ്പഴ വിലയും ഇതോടെ ഉയരും. തോന്നുംമട്ടിലാണ് ചില കടകളിൽ വിലകൂട്ടുന്നത്. കിലോയ്ക്ക് 36 രൂപ നിരക്കിൽ പച്ചക്കായ വാങ്ങി അത് പഴുപ്പിച്ച് കിലോയ്ക്ക് അന്പതും അന്പത്തഞ്ചും രൂപയ്ക്ക് വില്ക്കുന്ന വില്പനക്കാരുമുണ്ട്. നാടനെന്നു പറഞ്ഞ് വരവുകായയ്ക്കും ഇതേ വില വസൂലാക്കും. നേന്ത്രക്കായ ചിപ്സിനായാണ് പച്ചക്കായ വാങ്ങുന്നത്. മിനിപന്പയെന്ന് അറിയപ്പെടുന്ന മംഗലംപാലം ഉൾപ്പെടെയുള്ള തീർഥാടക വിപണികൾ സജീവമായതാണ് നേന്ത്രക്കായ വിലകൂടാൻ കാരണമായിട്ടുള്ളത്.നാളികേരത്തിന്റെ സീസണ് ആയെങ്കിലും വിപണിയിൽ നാളികേര വരവു വളരെ കുറവാണ്. വിലകൂടാൻ കർഷകർ കാത്തിരിക്കുന്നതാണ് നാളികേരക്ഷാമത്തിന് കാരണമെന്നും കണക്കൂകൂട്ടുന്നു. കിലോയ്ക്ക് മുപ്പതുരൂപയാണ് നാളികേരത്തിന്റെ…
Read Moreആശങ്കകൾക്ക് വിരാമമിട്ട് തൊഴിലുറപ്പ് തൊഴിലാളികളിറങ്ങി, മറ്റത്തൂർ കനാൽ ക്ലീനായി
കോടാലി: പ്രളയശേഷം പാഴ്ച്ചെടികളും പുല്ലും മാലിന്യങ്ങളും നിറഞ്ഞ് കിടന്ന മറ്റത്തൂർ ഇറിഗേഷൻ കനാലിന് ശാപമോക്ഷമാകുന്നു.മറ്റത്തൂർ പഞ്ചായത്തിലൂടെ 19 കിലോമീറ്റർ നീളത്തിൽ ഒഴുകുന്ന കനാൽ തൊഴിലുറപ്പു പണിക്കാർ ഇറങ്ങിയാണ് വൃത്തിയാക്കുന്നത്. മറ്റത്തൂരിലെ കാർഷിക ഗ്രാമങ്ങളുടെ പച്ചപ്പു നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ജലസ്രോതസാണ് മറ്റത്തൂർ ഇറിഗേഷൻ കനാൽ. ചാലക്കുടി ജലസേചന പദ്ധതിയിലെ വലതുകര കനാലിന്റെ പ്രധാന ശാഖയാണ് മറ്റത്തൂർ കനാൽ. പ്രളയത്തെ തുടർന്ന് നീരൊഴുക്കിനു തടസമായി മാലിന്യങ്ങൾ നിറഞ്ഞും കാടുമൂടിയും കിടന്ന കനാൽ പുനരുദ്ധരിക്കേണ്ട ചുമതല ജലസേചന വകുപ്പിനാണെങ്കിലും അവരതിന് തയ്യാറാകാത്ത സാഹചര്യത്തിലാണ് മറ്റത്തൂർ പഞ്ചായത്ത് ഇടപെട്ട് ദേശീയഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി കനാൽ വൃത്തിയാക്കാൻ ആരംഭിച്ചത്. 7400 തൊഴിൽ ദിനങ്ങൾ കൊണ്ട് വെള്ളിക്കുളങ്ങര മുതൽ മറ്റത്തൂർ പടിഞ്ഞാറ്റുമുറി വരെയുള്ള 19 കിലോമീറ്റർ വരുന്ന കനാൽ പുനരുദ്ധരിക്കുന്നപണിയാണ് ഇപ്പോൾ നടക്കുന്നതെന്ന് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്.പ്രശാന്ത് പറഞ്ഞു. 21 ലക്ഷം…
Read Moreമലാക്കയിൽ വീടിനു തീപിടിച്ചു മരിച്ച സഹോദരങ്ങൾക്ക് യാത്രമൊഴിയേകാൻ ചേച്ചി എത്തി; സങ്കടം താങ്ങാനാവാതെ നാട്ടുകാരും ബന്ധുക്കളും; മാതാപിതാക്കളുടെ അവസ്ഥ ഗുരുതരമായി തുടരുന്നു
വടക്കാഞ്ചേരി: തെക്കുംകര മലാക്കയിൽ വീടിനു തീപിടിച്ചു വെന്തുമരിച്ച പിഞ്ചുകുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ മച്ചാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ സംസ്കരിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുടെയും നൂറുകണക്കിനു നാട്ടുകാരുടെയും സാന്നിധ്യത്തിലായിരുന്നു ആച്ചംകോട്ടിൽ ഡാൻഡേഴ്സ് ജോയുടെ മക്കളായ ഡാൻഫലീസ് (10), സെലസ് മിയ (ഒന്നര വയസ്) എന്നിവരുടെ സംസ്കാര ചടങ്ങ്. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയ്ക്ക് മൂന്നുമണിയോടെ മച്ചാട് പള്ളിയിൽ എത്തിച്ച മൃതദേഹങ്ങൾ നാലു മണിയോടെയാണ് സംസ്കരിച്ചത്.സഹോദരങ്ങളെ അവസാനമായി ഒരുനോക്കുകാണാൻ ദുരന്തത്തിൽനിന്നും രക്ഷപ്പെട്ട ചേച്ചി സൽസ്നിയ നിറകണ്ണുകളോടെ പള്ളിയിൽ ബന്ധുക്കളോടൊപ്പം എത്തിയിരുന്നു. പിതാവ് ഡാൻഡേഴ്സിന്റെയും അമ്മ ബിന്ദുവിന്റെയും നില ഗുരുതരമായി തുടരുകയാണ്. ഇരുവരും ചികിത്സയിലാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ, യുഡിഎഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശേരി, കെപിസിസി ജനറൽ സെക്രട്ടറി എൻ.കെ.സുധീർ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് എം.കെ.ശ്രീജ, മുളംകുന്നത്തുകാവ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നി,…
Read Moreപ്രളയാനന്തര കേരളത്തിന് “തീയിട്ട്’ തൊഴിലുറപ്പുകാർ; പ്രതിഷേധമറിയിച്ച് പരിസ്ഥിതിവാദികൾ
എം.വി. വസന്ത് പാലക്കാട്: തൊഴിലുറപ്പുകാരുടെ തീക്കളിക്കെതിരേ പരിസ്ഥിതിവാദികളുടെ രോഷം പുകയുന്നു. പ്രളയാനന്തര നവകേരള പുനർനിർമിതിക്കായി ജനത ഒറ്റക്കെട്ടായി നീങ്ങുന്പോഴാണ് തൊഴിലുറപ്പുകാരുടെ ഈ തീക്കളി. നാട്ടിൻപുറങ്ങളിലെ കാടും പടലവും വെട്ടിത്തെളിച്ചു തീയിടുന്നതാണ് പ്രതിഷേധത്തിനു കാരണമാകുന്നത്. വെട്ടിത്തെളിക്കുന്നതിനെ ആരും എതിർക്കുന്നില്ല. പിന്നീടെല്ലാം തീയിട്ടു നശിപ്പിക്കുന്നതിനെയാണ് പരിസ്ഥിതിവാദികൾ എതിർക്കുന്നത്. പ്രളയം കേരളത്തിനുണ്ടാക്കിയ നാശനഷ്ടം 41,000 കോടിയെന്നാണ് സർക്കാരിന്റെ കണക്ക്. എന്നാൽ ഈ കണക്കുകളിൽ ഉൾപ്പെടാത്തതാണ് നമ്മുടെ നാടിന്റെ ജൈവ വൈവിധ്യ സന്പത്ത്. നവകേരള പുനർനിർമിതിയിൽ ജൈവ സന്പത്തിനെ തിരിച്ചുപിടിക്കാൻ കടുത്ത ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അതിനെയെല്ലാം തുരങ്കം വയ്ക്കുകയാണ് തൊഴിലുറപ്പുകാരുടെ തീക്കളി. സൂക്ഷ്മാണുക്കൾ മുതൽ പാന്പും മറ്റു ജീവജാലങ്ങളും എല്ലാം ഈ തീക്കളിയിൽ ഇല്ലാതാകുന്നു. കുറുക്കന്മാരുടെയും മറ്റു ജീവികളുടെയും ജീവസ്ഥലം ഇല്ലാതാകുന്നു. തുന്പിയും ചിത്രശലഭവും അടക്കമുള്ളവ നശിപ്പിക്കപ്പെടുന്നു. ഇവയുടെ ആവാസവ്യവസ്ഥ തന്നെ ഇല്ലാതാക്കുകയാണ് തൊഴിലുറപ്പുകാർ. ഇതിനു പുറമെയാണ് മണ്ണിന്റെ ഉറപ്പും ഫലഭൂയിഷ്ഠതയും നഷ്ടപ്പെടുന്ന…
Read Moreനെല്ലിയാന്പതിയിൽ ദുരിതാശ്വാസ സാധനങ്ങൾ ഇപ്പോഴും ബാക്കി; കിറ്റുകളാക്കി വിതരണം ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാർ
നെല്ലിയാന്പതി: കനത്ത മഴയിൽ ഒറ്റപ്പെട്ടുപോയ നെല്ലിയാന്പതിക്കാർക്കായി എത്തിച്ച ദുരിതാശ്വാസ സാധനങ്ങൾ ഇനിയും ബാക്കി. നെല്ലിയാന്പതിയിലെ പള്ളിവക സ്ഥലത്ത് സൂക്ഷിച്ച ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ളവയാണ് കൊടുക്കാതെ സൂക്ഷിച്ചിരിക്കുന്നത്. ഓഗസ്റ്റ് 16 ന് ഉരുൾപൊട്ടി ചുരം പാത തകർന്നതിനാൽ തലച്ചുമടയായും ഹെലികോപ്റ്റർ വഴിയുമാണ് നെല്ലിയാന്പതിയിൽ ഭക്ഷ്യധാന്യങ്ങൾ എത്തിച്ചത്. പലപ്പോഴായി സാമൂഹ്യ അടുക്കള വഴിയും അവസാനം വീടുകൾ കേന്ദ്രീകരിച്ചും ഒരുമാസത്തോളം ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്തു. ചുരംപാതയിലൂടെ താത്കാലികമായി വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയതോടെ വിവിധ സംഘടനകളുടെ നേതൃത്വത്തിലും ഭക്ഷ്യധാന്യങ്ങൾ നെല്ലിയാന്പതിയിലേക്ക് എത്തിച്ചിരുന്നു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിലാണ് നെല്ലിയാന്പതിയിലെ തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തത്. ഇതിനിടെ വിവിധ സംഘടനകൾ വൻതോതിൽ നെല്ലിയാന്പതിയിലേക്ക് വിതരണം ചെയ്യുന്നതിനായി ഭക്ഷ്യധാന്യങ്ങൾ, പുതപ്പുകൾ, തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ എത്തിച്ചിരുന്നു. ഇതെല്ലാം റവന്യൂ വകുപ്പാണ് ശേഖരിച്ച് നെല്ലിയാന്പതിയിൽ വിതരണം ചെയ്യുന്നത്. ഇതിനായി ഒരു സമിതി രൂപീകരിക്കുകയും അതിലൂടെ വിതരണം…
Read Moreകണ്ണമ്പ്ര വ്യവസായപാർക്ക്; ഏറ്റെടുക്കുന്ന ഭൂമിക്ക് ന്യായമായ വില; അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കർഷകർ
വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായപാർക്കിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വിലകളിൽ വർധനവരുത്തി തങ്ങൾക്ക് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിൽ കർഷകർ. അടുത്തദിവസങ്ങളിൽതന്നെ അധികൃതരുടെ തീരുമാനം പ്രതീക്ഷിച്ചിരിക്കുകയാണ് ഭൂവുടമകളെല്ലാം. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി എ.കെ.ബാലനുമായി ബന്ധപ്പെട്ട് കർഷകർക്ക് അനുകൂലമായ നിലപാട് കൈക്കൊള്ളണമെന്ന സമ്മർദമുണ്ട്. ഭൂമിവില സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നാണ് സൂചന. ഭൂമിയുടെ വില നിശ്ചയിക്കുന്നതിനെക്കുറിച്ച് കഴിഞ്ഞമാസം ഭൂവുടമകളുമായി കളക്ടർ ചർച്ച നടത്തിയിരുന്നെങ്കിലും കുറഞ്ഞ വിലയ്ക്ക് ഭൂമി വിട്ടുനല്കാൻ കർഷകരാരും തയാറായിരുന്നില്ല. ഇതേ തുടർന്ന് ഭൂമി ഏറ്റെടുക്കൽ പ്രതിസന്ധിയിലാണ്. കാർഷികവിളകൾ നശിപ്പിച്ച് വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരേ പ്രതിഷേധം നിലനില്ക്കേ ഏറ്റെടുക്കുന്ന ഭൂമിക്ക് തന്നെ തുച്്ഛമായ വില നല്കാനുള്ള നീക്കമാണ് കർഷകരെ പ്രകോപിപ്പിക്കുന്നത്. 309 ഏക്കർ ഭൂമിയാണ് ഇപ്പോൾ ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചിട്ടുള്ളത്.
Read Moreകാടുകയറാതെ മലന്പുഴയിലെ കാട്ടാനകൾ ; വിനോദസഞ്ചാരികൾക്കും ഭീഷണി
മലന്പുഴ: മലന്പുഴയിൽ രണ്ടാംദിവസവും കാട്ടാനയിറങ്ങി ഭീതിപരത്തി. കെടിഡിസി ഹോട്ടലിനു സമീപത്തെത്തിയ കാട്ടാന ചെക്ക്ഡാമിൽ കുളിച്ചതിനുശേഷം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കറങ്ങി പാർക്കിനു ഇരുന്നൂറുമീറ്റർ അകലെ മലന്പുഴ-പാലക്കാട് റോഡ് മുറിച്ചുകടന്ന് കാട്ടിലേക്കു കയറിപോയി. ഇന്നലെ രാവിലെ പത്തിനായിരുന്നു സംഭവം. ഈ സമയം റോഡിൽ സ്കൂൾ, സ്വകാര്യബസുകളും വിവിധ സ്ഥാപനങ്ങളിലേക്കു ജോലിക്കു പോകുന്നവരും ഏറെയായിരുന്നു. ഭാഗ്യംകൊണ്ട് ആരും ആനയുടെ ആക്രമണത്തിൽപെട്ടില്ലെന്നു നാട്ടുകാർ പറഞ്ഞു. മെയിൻ റോഡ് മുറിച്ചുകടക്കുന്ന ആന തിരിഞ്ഞുനിന്ന് ആക്രമണം ശക്തമാക്കിയാൽ ഒട്ടേറെ പേരുടെ ജീവനും വാഹനങ്ങൾ അപകടമുണ്ടാകുമായിരുന്നെന്ന് പരിസരവാസികൾ പറഞ്ഞു. പുതിയ ബസ് സ്റ്റാൻഡ് പരിസരത്തു കറങ്ങിയ ആന സമീപത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശിച്ചിരുന്നെങ്കിൽ ഒട്ടേറെ കുരുന്നുകളുടെ ജീവനും അപകടത്തിലാകുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂൾ പരിസരത്തു ആനകൾ എത്തിയതറിഞ്ഞ് രക്ഷിതാക്കൾ ഭീതിയിലാണ്. ജനവാസകേന്ദ്രങ്ങളിലേക്ക് പകൽസമയത്തുപോലും എത്തുന്ന കാട്ടാനകളുടെ ശല്യത്തിനു എത്രയുംവേഗം അധികൃതർ പരിഹാരനടപടിയെടുക്കണമെന്ന…
Read Moreമന്ത്രിതല നിർദേശത്തിനു വനംവകുപ്പ് വിലങ്ങുതടി; ചിറ്റൂർ കോളജിന്റെ ജൈവ വൈവിധ്യത്തിനു വിനയായി യൂക്കാലി, അക്കേഷ്യ മരങ്ങൾ
എം.വി. വസന്ത് പാലക്കാട്: പ്രകൃതിയോട് ഇണങ്ങിച്ചേർന്നു നില്ക്കുന്ന ചിറ്റൂർ ഗവ. കോളജിന്റെ ജൈവ വൈവിധ്യത്തിനു വിനയായി യൂക്കാലിപ്റ്റസ്, അക്കേഷ്യ മരങ്ങൾ. പനവിത്തുകൾ നട്ടും കുളങ്ങൾ വീണ്ടെടുത്തും ജൈവ വൈവിധ്യ സംസ്കാരം വാർത്തെടുക്കുന്നതിൽ മുന്നേറുകയാണ് കോളജിലെ നാഷണൽ സർവീസ് സ്കീം വിദ്യാർഥികൾ. നാടിനും സമൂഹത്തിനും പുത്തൻ സന്ദേശങ്ങളുമായി മുന്നോട്ടുനീങ്ങുന്ന ഇക്കൂട്ടർക്കു മുന്നിൽ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ് മുന്നൂറിലധികം വരുന്ന യൂക്കാലി, അക്കേഷ്യ മരങ്ങൾ. ചിറ്റൂർ ശോകനാശിനിപ്പുഴയോടു ചേർന്നു നില്ക്കുന്ന ഈ കാന്പസ് അക്ഷരാർത്ഥത്തിൽ പ്രകൃതിക്കൊപ്പമാണ്. 72 ഇനം പക്ഷിവർഗങ്ങളെയും ഇരുപതിനം പുല്ലുവർഗങ്ങളെയും നിരവധി ഒൗഷധസസ്യങ്ങളെയും വിവിധയിനം ചിത്രശലഭങ്ങളെയും ഇവിടെ വിദ്യാർഥികളും അധ്യാപകരും പരിസ്ഥിതിപ്രവർത്തകരും നടത്തിയ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. കുരങ്ങും മയിലും കാന്പസിനോടു ചേർന്ന മരക്കൂട്ടങ്ങളിൽ ഇടംപിടിക്കുന്നതു സാധാരണ കാഴ്ച മാത്രം. കാട്ടുപന്നികളെ ശാപ്പിടാനെത്തിയ പുള്ളിപ്പുലിയുടെ കാൽപ്പാടും ഇവിടെ കണ്ടെത്തിയിരുന്നു..! ഈ ജൈവവൈവിധ്യ കലവറയുടെ ഉറവിടംതന്നെ ഇവിടത്തെ സമശീതോഷ്ണ കാലാവസ്ഥയാണ്. കഴിഞ്ഞ…
Read More