പെരിങ്ങോട്ടുകര: വില്ലേജ് ഓഫീസിന് നല്ല കെട്ടിടം ഉണ്ടായാൽ മാത്രം പോരാ, ജനങ്ങൾക്ക് നല്ല സേവനം നൽകാനും ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി .മന്ത്രിമാരും ജനപ്രതിനിധികളുമല്ല വില്ലേജ് ഓഫീസുകളിൽ വരുന്നത്. ഏറ്റവും സാധാരണക്കാരാണ്. സേവനം മികച്ച താക്കാൻ രണ്ട് കംപ്യൂട്ടറുകളും സോഫ്റ്റ് വെയറുകളും നൽകാൻ ഗീതാ ഗോപി എം എൽ എ യോട് മന്ത്രി നിർദ്ദേശിച്ചു. താന്ന്യം ഗ്രാമ പഞ്ചായത്തിൽ കാൽക്കോടി രൂപ ചെലവിട്ട് പണിയുന്ന കിഴക്കമുറി – വടക്കുമുറി വില്ലേജ് ഓഫീസിന്റെ നിർമ്മാണോദ്ഘാടനം ശിലാഫലകം അനാച്ഛാദനം ചെയ്ത് ഇന്ന് രാവിലെ നിർവഹിക്കുകയായിരുന്നു മന്ത്രി.മന്ത്രിമാരും ജനപ്രതിനിധികളും ജനങ്ങളുടെ വേലക്കാരാണെന്ന് മന്ത്രി പറഞ്ഞു. ഗീതാഗോപി എം എൽ എ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്തംഗങ്ങജായ ഷീല വിജയകുമാർ, സിജി മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പരമേശ്വരൻ ഉൾപ്പടെ യുള്ള ജനപ്രതിനിധികളും വിവിധ രാഷ്ടീയകക്ഷി നേതാക്കളും പങ്കെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ്.രാധാകൃഷ്ണൻ…
Read MoreCategory: Palakkad
ജാമ്യവ്യവസ്ഥ പാലിച്ചില്ല; പമ്പയിലൽ പോലീസിനെ തടഞ്ഞെന്ന കേസിലെ ജാമ്യം റദ്ദാക്കി; രാഹുൽ ഈശ്വർ വീണ്ടും പോലീസ് പിടിയിൽ
പത്തനംതിട്ട: അയ്യപ്പധർമ സേന പ്രസിഡന്റ് രാഹുൽ ഈശ്വർ വീണ്ടും അറസ്റ്റിൽ. പന്പ പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസിനെ തടഞ്ഞെന്ന കേസിൽ ജാമ്യം റദ്ദാക്കിയതിനെ തുടർന്നാണ് രാഹുൽ ഈശ്വറിനെ വീണ്ടും അറസ്റ്റു ചെയ്തത്. പാലക്കാട് റസ്റ്റ് ഹൗസിൽനിന്നാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടർന്നു റാന്നി ഗ്രാമ ന്യായാലയ കോടതിയാണ് ജാമ്യം റദ്ദാക്കിയത്. രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടിരുന്നു. രണ്ടു മാസം എല്ലാ ശനിയാഴ്ചയും പന്പ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. ഡിസംബർ എട്ടിനു രാഹുൽ ഈശ്വർ സ്റ്റേഷനിൽ എത്തിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കിയത്.
Read Moreഅമ്പലപ്പാറക്കാരുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായ അനധികൃത കരിങ്കൽ ക്വാറിക്കെതിരേ നാട്ടുകാരുടെ സമരം ആരംഭിച്ചു
ഒറ്റപ്പാലം: നാട്ടുകാരുടെ സ്വൈര്യജീവിതത്തിന് ഭീഷണിയായ അനധികൃത കരിങ്കൽ ക്വാറി അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ജനങ്ങൾ സമരം തുടങ്ങി. അന്പലപ്പാറ പഞ്ചായത്തിൽ ചുനങ്ങാട് മുരുക്കുംപറ്റയിൽ പ്രവർത്തിക്കുന്ന ക്വാറിക്ക് എതിരെയാണ് ജനങ്ങൾ പ്രക്ഷോഭ രംഗത്തിറങ്ങിയത്. പ്രദേശവാസികളുടെ ശക്തമായ എതിർപ്പിനെതുടർന്ന് അന്പലപ്പാറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ക്വാറിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു ഈ ഉത്തരവ് ലംഘിച്ചാണ് കരിങ്കൽ കോറി വീണ്ടും പ്രവർത്തനക്ഷമമായത് കഴിഞ്ഞദിവസം പുലർച്ചെ കരിങ്കല്ലുമായി പോവുകയായിരുന്ന ലോറി പ്രദേശവാസികൾ തടഞ്ഞിരുന്നു. അർധരാത്രിയിലും പുലർകാലത്ത് മാണ് ഇത്തരത്തിൽ കരിങ്കല്ല് നിറച്ച് ലോഡുകൾ വാഹനങ്ങളിൽ കയറി പോകുന്നതെന്ന് പരിസരവാസികൾ പറഞ്ഞു. ഈങ്ങനെ പോവുകയായിരുന്ന ലോറികളാണ് നാട്ടുകാർ തടഞ്ഞിട്ടത്. തുടർന്ന് നാട്ടുകാരും ലോഡുമായി പോവുകയായിരുന്ന ആളുകളും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും അവസാനം ലോറിയിലുണ്ടായിരുന്നവർ ലോഡ് കൊണ്ടുപോകാനുള്ള ശ്രമം ഉപേക്ഷിച്ചു തടവുകയും ചെയ്തു. കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാർ ഒറ്റപ്പാലം സബ് കളക്ടർക്ക് പരാതി നല്കി. കൃഷിഭൂമി ആയിരുന്ന സ്ഥലം പരിവർത്തനപ്പെടുത്തി…
Read Moreസിഗ്നൽ ജംഗ്ഷൻ-റെയിൽവേ മേല്പാലം റോഡിൽ ഗതാഗതതടസം രൂക്ഷമാകുന്നു; ഹോം ഗാർഡിനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു
പുതുനഗരം: സിഗ്നൽ ജംഗ്ഷൻമുതൽ ഇരുന്നൂറുമീറ്റർ ദൈർഘ്യമുള്ള റെയിൽവേ മേല്പാലം വരെ വീതികുറഞ്ഞ റോഡിൽ ഗതാഗതതടസം വർധിക്കുന്നത് യാത്രക്കാരെ വലയ്ക്കുന്നു. താലൂക്ക് ആശുപത്രിയിൽനിന്നും അത്യാസന്ന നിലയിൽ രോഗികളുമായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകുന്ന ആംബുലൻസുകളും ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് പതിവാണ്. വീതികുറഞ്ഞ റോഡിന് ഇരുവശത്തും ഇരുചക്രവാഹനങ്ങളും കാറുകളും അനധികൃതമായി നിർത്തിയിടുന്നതും വാഹനസഞ്ചാരത്തിന് തടസമാകുന്നു. സിഗ്്നൽ ജംഗ്ഷനിൽനിന്നും പച്ചവിളക്കുതെളിഞ്ഞു മുന്നോട്ടു കുതിക്കുന്ന വാഹനങ്ങൾ വീണ്ടും മേല്പാലത്തെ കുരുക്കിൽ അകപ്പെടുന്നതും പതിവു ദൃശ്യമാണ്. ഗതാഗതതടസത്തിൽ അകപ്പെട്ട് വൈകിയോടുന്ന ബസ് ജീവനക്കാർ തമ്മിൽ സമയവ്യത്യാസത്തിന്റെ പേരിൽ വാക്കുതർക്കമുണ്ടാകാറുണ്ട്. മേല്പാലത്തിനു സമീപത്ത് ഹോംഗാർഡിനെ നിയോഗിച്ച് വാഹനസഞ്ചാരം ക്രമീകരിക്കേണ്ടത് അത്യാവശ്യമാണ്. റോഡിന്റെ വീതികുറവുമൂലം വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും നിത്യസംഭവമാണ്. റോഡിന് ഇരുവശത്തെയും അഴുക്കുചാലുകൾ മൂടി ടാറിംഗ് നടത്തിയാൽ റോഡിനു വീതികൂട്ടാനാകുമെന്നാണ് യാത്രക്കാർ പറയുന്നത്. കൊടുവായൂർ- പൊള്ളാച്ചി അന്തർസംസ്ഥാന പാതയിലുണ്ടാകുന്ന ഗതാഗതതടസത്തിനു പൊതുമരാമത്ത് നടപടി സ്വീകരിക്കുന്നില്ലെന്നും ആരോപണമുയരുന്നുണ്ട്.
Read Moreജീവകാരുണ്യത്തിന് കേക്ക് വിപണനമേളയൊരുക്കി മാതൃകയായി സൗഹൃദ ജനകീയ കൂട്ടായ്മയും ജനകീയ വായനശാലയും
വടക്കഞ്ചേരി: വള്ളിയോട് മിച്ചാരംകോട് പ്രവർത്തിക്കുന്ന സൗഹൃദ ജനകീയ കൂട്ടായ്മയും ജനകീയ വായനശാലയും ചേർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കേക്ക് മേള തുടങ്ങി. വള്ളിയോട് മിനി ഇന്റസ്ട്രീസിന് എതിർവശത്തുള്ള സൗഹൃദയുടെ വായനശാലയ്ക്ക് മുന്നിലാണ് കേക്ക് മേള. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കുമാരൻ മേള ഉദ്ഘാടനം ചെയ്തു. നിരവധി ജനകീയ പരിപാടികൾ സൗഹൃദയുടെ ആഭിമുഖ്യത്തിൽ ഇതിനകം നടത്തി. നിർധനരായ രോഗികൾക്കായി 20 ലക്ഷത്തിലധികം രൂപയുടെ ചികിത്സാ ധനസഹായം സമാഹരിച്ചു നല്കി.കഴിഞ്ഞമാസം ആരംഭിച്ച സൗഹൃദ അക്കാദമിയിൽ സംഗീത ക്ലാസുകൾ, വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി തയ്യൽ പരിശീലനം, യുവാക്കൾക്ക് സൗജന്യ പിഎസ് സി പരിശീലനം എന്നിവ നടന്നുവരുന്നു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കർഷിക സംസ്കൃതി തിരിച്ചുപിടിക്കുന്നതിനായി സൗഹൃദ വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.ആരോഗ്യവകുപ്പുമായി സഹകരിച്ച് പ്രവർത്തകർക്ക് പാലിയേറ്റീവ് കെയർ പരിശീലനം, ഫയർ ആൻഡ് റെസ്ക്യു വകുപ്പുമായി സഹകരിച്ച് ഗാർഹിക അഗ്നിബാധ നേരിടുന്നതിനുള്ള ബോധവത്കരണം, എക്സൈസ് വകുപ്പുമായി…
Read Moreപട്ടഞ്ചേരി- മൂപ്പൻകുളം റോഡിൽ കുമാരിമേട്ടിൽ വാഹനാപകടം തുടർക്കഥ, നടപടിമാത്രമില്ല
വണ്ടിത്താവളം: പട്ടഞ്ചേരി- മൂപ്പൻകുളം റോഡ് കുമാരിമേട്ടിൽ വാഹനാപകടങ്ങൾ തുടർന്നുവരുന്നതിനാൽ ബന്ധപ്പെട്ട പൊതുമരാമത്ത് അധികൃതർ പരിഹാര നടപടികൾ സ്വീകരിക്കാത്തതിൽ യാത്രക്കാരുടെ പ്രതിഷേധം വർധിപ്പിച്ചിരിക്കുന്നു. കഴിഞ്ഞദിവസം രാത്രി കുമാരിമേട് കുത്തനെയുള്ള ഇറക്കത്തിൽ കാർ റോഡിൽ മറിഞ്ഞ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റിരുന്നു. സമീപവാസികളാണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചത്. കാറിന്റെ മുൻഭാഗം ചില്ലും ബോണറ്റും അപകടത്തിൽ തകർന്നു. എതിരെ വന്ന വാഹനവുമായി കൂട്ടിയിടിച്ചാവും അപകടം നടന്നിട്ടുണ്ടായതെന്നാണ് നിഗമനം. എന്നാൽ സമീപവാസികൾ എത്തുന്പോഴേക്കും അപകടത്തിൽപ്പെട്ട കാർ മാത്രമാണുണ്ടായിരുന്നത്. ശാന്തി തിയേറ്റർ ജംഗ്ഷനിൽ നിന്നും കുത്തനെ മലന്പ്രദേശംപോലെയുള്ള ഭാഗത്ത് എസ് ആകൃതിയിലുള്ള കയറ്റത്തിലൂടെയാണ് മൂപ്പൻകുളം എത്തുന്നത്. റോഡിനിരുവശത്തും വളർന്നു പന്തലിച്ച് നിൽക്കുന്ന പാഴ്ചെടികളുടെ മറവുകാരണം എതിർവശത്തുനിന്നും വരുന്ന വാഹനങ്ങൾ ദൂരെനിന്നും കാണാനാവാതെ വാഹനങ്ങൾ നേർക്കുനേർ കൂട്ടിയിടിച്ച് ഇരുപതിലധികം അപകടങ്ങൾ നടന്നിട്ടുണ്ട്.ഈ സ്ഥലത്ത് രണ്ടു സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് നാൽപ്പതോളം യാത്രക്കാർക്ക് പരിക്കേറ്റിരുന്നു ഇരുബസുകളുടെ മുൻഭാഗം തകരുകയും ചെയ്തു.…
Read Moreപ്രളയം മൂലം ദുരിതമനുഭവിച്ച നെല്ലിയാന്പതിക്കൊരു കൈത്താങ്ങായി നടൻ ദേവൻ
നെല്ലിയാന്പതി: പ്രളയം മൂലം ദുരിതമനുഭവിച്ച നെല്ലിയാന്പതിയിൽ സഹായഹസ്തവുമായി സിനിമാനടൻ ദേവൻ. നൂറടി ഭാഗത്തെ കന്പ്യൂട്ടർ സ്ഥാപനം നടത്തുന്ന ബീന ബാലന്റെ കട പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. ഇവർക്കാണ് സഹായ ഹസ്തവുമായി നടൻ ദേവൻ എത്തിയത്. ദിശ ലൈഫ് ട്രസ്റ്റ് ഫൗണ്ടേഷന്റെയും, സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്.നെല്ലിയാന്പതി ഭാഗത്ത് പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത് നൂറടി ഭാഗത്താണ്, നിരവധി വീടുകളും കടകളും പ്രളയത്തിൽ നാശനഷ്ടം നേരിട്ടിരുന്നു, ഈ പ്രദേശത്തെ കടയിലേക്കാണ് സൗജന്യമായി കന്പ്യൂട്ടർ നൽകിയത്. ചടങ്ങിൽ സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗ് ഡയറക്ടർ അശോക് നെന്മാറ, ടി.കെ.ഹരികുമാർ, ഡോ: ശിവദാസ്, പ്രസാദ് മാണിക്, അനിത കൃഷ്ണമൂർത്തി, സത്യൻ മാസ്റ്റർ, സുൽഫീക്കർ റഹ്മാൻ എന്നിവർ സംസാരിച്ചു.
Read Moreഅപകടക്കുഴികൾ കൂടുന്നു, അറ്റകുറ്റപ്പണിയില്ല; മംഗലം-ഗോവിന്ദാപുരം പാതയിൽ കുഴികളിൽ ചാടി മടുത്തു…
ചിറ്റില്ലഞ്ചേരി: മംഗലംഗോവിന്ദാപുരം പാത തകർന്ന് വാഹനയാത്ര ദുരിതമായി. കൃത്യമായി അറ്റകുറ്റപ്പണികൾ നടക്കാത്തതിനാൽ പല ഭാഗങ്ങളിലും വലിയ കുഴികളാണ് ഉണ്ടായിട്ടുള്ളത്. പ്രതിദിനം നൂറിലധികം ബസ്സുകൾ നിരവധി സർവ്വീസ് നടത്തുന്ന പ്രധാന പാതയായിട്ടുകൂടി യാത്രാ ദുരിതം തീർക്കാൻ ഇനിയും നടപടിയായില്ല. മണ്ഡല കാലം ആരംഭിച്ചതോടെ തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർ പ്രധാനമായും ആശ്രയിക്കുന്നതും ഈ പാതയെയാണ്. പത്ത് വർഷമായി പൂർണ്ണ തോതിൽ അറ്റകുറ്റപ്പണി നടത്തിയിട്ട്. ഇതിനാൽ തകർന്ന ഭാഗങ്ങളിൽ പ്രളയശേഷം വലിയ അപകടക്കുഴികളായി മാറിയത്. പൊതുമരാമത്ത് വകുപ്പ് ചിറ്റൂർ വിഭാഗത്തിന്റെ പരിധിയിലുള്ള ഗോവിന്ദാപുരം മുതൽ നെന്മാറ വനം ഡിവിഷൻ ഓഫീസ് വരെയുള്ള ഭാഗത്ത് തകർന്ന ഭാഗങ്ങളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയായി. എന്നാൽ കൂടുതൽ തകർന്നിട്ടുളള മംഗലം പാലം വരെയുള്ള ഭാഗത്താണ് ഇപ്പോഴും അറ്റകുറ്റപ്പണി നടക്കാത്തത്. കടന്പിടി, കടന്പിടി പള്ളി ഇറക്കം, നീലിച്ചിറ വളവ്, കാത്താംപൊറ്റ, കല്ലത്താണി, പള്ളിക്കാട്, ഉരിയരിക്കുടം, പന്തപ്പറന്പ്, കരിപ്പാലി തുടങ്ങിയ…
Read Moreആശയക്കുഴപ്പത്തിൽ യാത്രക്കാരും ഡ്രൈവർമാരും; വർധിപ്പിച്ച ഓട്ടോ ടാക്സി നിരക്ക് എന്നുമുതൽ … ? മീറ്റർ കണ്വെർട്ടു ചെയ്യാതെ കൂടിയ നിരക്ക് ഈടാക്കരുതെന്ന് ലീഗൽ മെട്രോളജി വകുപ്പ്
സ്വന്തം ലേഖകൻ തൃശൂർ: വർധിപ്പിച്ച ഓട്ടോ ടാക്സി നിരക്ക് പ്രാബല്യത്തിൽ വന്നെന്ന് പറയുന്പോഴും ഇതെന്നുമുതൽ കൊടുത്തുനൽകണമെന്ന കാര്യത്തിൽ യാത്രക്കാർക്ക് ആശയക്കുഴപ്പം. ഓട്ടോറിക്ഷകളുടെ മീറ്ററുകൾ റീ സെറ്റ് ചെയ്ത ശേഷമേ കൂടിയ നിരക്ക് ഈടാക്കാൻ നിയമപ്രകാരം അനുവാദമുള്ളുവെന്നാണ് ലീഗൽ മെട്രോളജി വകുപ്പ് വ്യക്തമാക്കുന്നത്. ഓട്ടോറിക്ഷകളുടെ മിനിമം ചാർജ് 25 ഉം തുടർന്നുള്ള ഓരോ കിലോമീറ്ററിനും 13 രൂപവീതവുമാണ് ഈടാക്കുക. നിലവിൽ ഇത് 20 ഉം പത്തുമാണ്. ചാർജ് വർധന പ്രാബല്യത്തിൽ വന്നുവെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും ജില്ലാ ഓഫീസുകളിലേക്കൊന്നും ഇതിന്റെ നിർദ്ദേശമോ ഉത്തരവിന്റെ പകർപ്പോ എത്തിയിട്ടില്ല. എന്നാൽ മീറ്ററുകൾ കണ്വെർട്ട് ചെയ്യാനുള്ളവർക്ക് ലീഗൽ മെട്രോളജി ഓഫീസുമായി ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ പറഞ്ഞു. തൃശൂർ കോർപറേഷൻ പരിധിയിൽ മാത്രം ഏഴായിരത്തോളം ഓട്ടോറിക്ഷകളുണ്ട്നെ്നാണ് ലീഗൽ മെട്രോളജി വകുപ്പിന്റെ കണക്ക്. ഓട്ടോ ഡ്രൈവർമാർ പറയുന്നു.. ചാർജ് വർധന പ്രാബല്യത്തിൽ വന്നുവെന്ന് പേപ്പറിൽ കണ്ടതു മാത്രമേ അറിവുള്ളു.…
Read Moreബസ് കാത്തിരിപ്പുകേന്ദ്രം നവീകരണം: പൊളിച്ചവർ പുലിവാലു പിടിച്ചു; നഷ്ടപരിഹാരം ഈടാക്കാൻ തീരുമാനിച്ച് നഗരസഭ
ഒറ്റപ്പാലം: ജനകീയ പ്രതിഷേധം ഫലം കണ്ടതോടെ ബസ് കാത്തിരിപ്പുകേന്ദ്രം നവീകരിക്കാനെന്ന പേരിൽ പൊളിച്ചവർ പുലിവാലു പിടിച്ചു. ഇവരിൽനിന്നും നഷ്ടപരിഹാരം ഈടാക്കാനും നവീകരണാനുമതി റദ്ദാക്കാനുമാണ് ഒറ്റപ്പാലം നഗരസഭയുടെ തീരുമാനം.നഷ്ടപരിഹാര തുക ഉപയോഗിച്ച് നഗരസഭ തന്നെ ബസ് കാത്തിരിപ്പുകേന്ദ്രം പൂർവസ്ഥിതിയിലാക്കും. സെൻഗുപ്ത റോഡ് ജംഗ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രമാണ് കഴിഞ്ഞദിവസം പൊളിച്ചത്.ഇതു നവീകരിക്കാൻ നഗരസഭ സ്വകാര്യവ്യാപാര സ്ഥാപനത്തിന് അനുമതി നല്കിയിരുന്നു. എന്നാൽ നഗരസഭാ എൻജിനീയറുടെ മേൽനോട്ടത്തിൽ മാത്രമേ നവീകരണപ്രവൃത്തികൾ നടത്താവൂവെന്ന് കർശനനിർദേശം പുറപ്പെടുവിച്ചിരുന്നു.ഈ നിബന്ധന മറികടന്ന് വ്യാപാര ഉടമകൾ ഏകപക്ഷീയമായി ഇത് പൊളിച്ചതാണ് വിവാദമായത്. നവീകരണത്തിനായി നഗരസഭ മുന്നോട്ടവച്ച നിബന്ധനകൾ വ്യാപാര സ്ഥാപന ഉടമകൾ പൂർണമായി ലംഘിച്ചെന്നാണ് നഗരസഭയുടെ വിലയിരുത്തൽ. മേൽക്കൂരയടക്കം പൊളിച്ചതിനാണ് നഷ്ടപരിഹാരം ഈടാക്കുന്നത്. സ്വാതന്ത്ര്യസമരത്തിന്റെ അന്പതാം വാർഷികത്തിന്റെ ഭാഗമായി നിർമിച്ചതാണ് ബസ് കാത്തിരിപ്പുകേന്ദ്രം. നഗരസഭാ ചെയർമാൻ എൻ.എം.നാരായണൻ നന്പൂതിരി, മുനിസിപ്പൽ എൻജിനീയർ എന്നിവർ സ്ഥലം സന്ദർശിച്ചാണ് നവീകരണാനുമതി കഴിഞ്ഞദിവസം…
Read More