ചിറ്റൂർ: ചിറ്റൂർ-തത്തമംഗലം നഗരസഭയിൽ സോളാർലാന്പ് സ്ഥാപിക്കുന്നതിൽ കരാറുകാരൻ അഴിമതി നടത്തിയെന്ന് ഇടതുപക്ഷ കൗണ്‍സിലർമാർ. ഇന്നലെ നടന്ന നഗരസഭാ കൗണ്‍സിൽ യോഗത്തിലായിരുന്നു പ്രതിപക്ഷ കൗണ്‍സിലർമാരായ എം.ശിവകുമാർ, സ്വാമിനാഥൻ, മുകേഷ്, മണികണ്ഠൻ തുടങ്ങിയവർ ഇക്കാര്യം ഉന്നയിച്ചു പ്രതിഷേധിച്ചത്. നഗരസഭയിൽ 222 ലാന്പുകൾ സ്ഥാപിക്കുന്നതിനു 24 ലക്ഷമാണ് കരാറുകാരന് തുക നിശ്ചയിച്ചത്. എന്നാൽ 135 ലാന്പുകൾ സ്ഥാപിച്ച് കരാറുകാരൻ 22 ലക്ഷം കൈപ്പറ്റുകയും ചെയ്തു. മൊത്തം കരാർ സംഖ്യയുടെ പത്തുശതമാനം മാത്രമേ കരാറുകാരനുള്ളൂ. എന്നാൽ ഇനി 87 ലാന്പുകൾ സ്ഥാപിക്കണം. ലൈറ്റുകൾ പൂർണതോതിൽ സ്ഥാപിക്കാതെ 90 ശതമാനം തുക കരാറുകാരൻ കൈമാറിയിരിക്കുന്നത് പ്രതിപക്ഷ കൗണ്‍സിലർമാരുടെ രൂക്ഷവിമർശനത്തിനു കാരണമായി. മൂന്നു കൊല്ലത്തേക്ക് ലാന്പുകളുടെ സർവീസ് സൗജന്യമായി നടത്തണമെന്നും കരാർ നിബന്ധനയിലുണ്ടായിരുന്നു. എന്നാൽ നിലവിൽ സ്ഥാപിച്ചിരിക്കുന്ന സോളാർലാന്പുകളിൽ പലതും പ്രവർത്തനരഹിതമാണ്.കരാറുകാരനെ പലതവണ അറിയിച്ചിട്ടും ബൾബുകൾ കത്തിക്കാൻ കൂട്ടാക്കിയില്ലെന്നും പ്രതിപക്ഷ കൗണ്‍സിലർമാർ ആരോപിച്ചു. പതിനഞ്ചുദിവസത്തിനകം ലാന്പുകൾ…
Read MoreCategory: Palakkad
ഷൊർണൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡിനു തീരുമാനം
ഷൊർണൂർ: നൂറുകണക്കിനു യാത്രക്കാർ വന്നുപോകുന്ന ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡിനു തീരുമാനമായി. പദ്ധതിക്കാവശ്യമായ സാങ്കേതിക സംവിധാനം ലഭിച്ചു. ഓട്ടോചാർജ് ഈടാക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തശേഷം ആർടിഒ, റെയിൽവേ, നഗരസഭ, പോലീസ്, ഓട്ടോഡ്രൈവർമാർ, റോട്ടറി ക്ലബ് എന്നിവരുമായി ചർച്ചചെയ്തശേഷമാകും ബാക്കി കാര്യങ്ങൾ തീരുമാനിക്കുക. പ്രീപെയ്ഡ് സ്റ്റാൻഡിനായുള്ള ഷെഡും ടോക്കണ്‍ നല്‍കാനുള്ള യന്ത്രവും റോട്ടറി ക്ലബ് നല്‍കാമെന്ന് ഷൊർണൂർ പോലീസിനെ അറിയിച്ചു.വിവിധ സ്ഥലങ്ങളിലേക്കുള്ള ഓട്ടോചാർജ് ആർടിഒയുടെ സാന്നിധ്യത്തിൽ തീരുമാനിക്കും. നഗരസഭയുടെ സഹകരണവും ഇത്തരത്തിൽ ആവശ്യപ്പെടാനാണ് തീരുമാനം. നിലവിൽ 86 ഓട്ടോറിക്ഷകളാണ് റെയിൽവേ ഈ സ്റ്റേഷനിലുള്ളത്. ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ സഹകരണത്തോടെ കൂടുതൽ ഓട്ടോകളെ ഇവിടേയ്ക്ക് എത്തിക്കേണ്ടി വരുമോയെന്ന കാര്യവും പരിശോധിക്കേണ്ടിവരും. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷനെന്ന ഖ്യാതിയുള്ള ഈ സ്റ്റേഷനിൽ ഇത്തരം സ്റ്റാൻഡ് അനിവാര്യമാണെന്ന് എല്ലാവർക്കും അഭിപ്രായമുണ്ട്. സ്റ്റാൻഡിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് രാത്രികാലങ്ങളിലും മറ്റും ഓട്ടോറിക്ഷക്കാരെക്കുറിച്ച് വ്യാപക പരാതിയുണ്ട്.…
Read Moreപെട്രോൾ പമ്പിനു മുന്നിൽ പാർക്ക് ചെയ്ത വാഹനം മോഷ്ടിച്ച കേസ്; അഞ്ചംഗ സംഘം പോലീസ് പിടിയിൽ
കഞ്ചിക്കോട്: കഴിഞ്ഞ 23ന് രാത്രി ചന്ദ്രനഗർ ബാലാജി പെട്രോൾ പന്പിനു മുന്നിൽനിന്നും മിനിവാൻ മോഷ്ടിച്ച കേസിൽ അഞ്ചംഗ സംഘത്തെ കസബ പോലീസ് അറസ്റ്റുചെയ്തു. കഞ്ചിക്കോട് ചുള്ളിമട സ്വദേശികളായ മണികണ്ഠൻ (33), ലക്ഷ്മണൻ (32), ചടയൻകാലായ് സ്വദേശികളായ അനു (30), അസൈനാർ (32), വട്ടപ്പാറ സ്വദേശി കറുപ്പുസ്വാമി (32) എന്നിവരാണ് അറസ്റ്റിലായത്. ഗ്രീൻലൈൻ ട്രാവൽസിന്റെ ഉടമസ്ഥതയിലുള്ള ടാറ്റാ എയ്സ് മാജിക് വാഹനമാണ് മോഷണംപോയത്. ബസ് ഡ്രൈവറായ ഒന്നാംപ്രതി മണികണ്ഠനാണ് കള്ളതാക്കോൽ ഉപയോഗിച്ച് വാഹനം സ്റ്റാർട്ട് ചെയ്തത്.തുടർന്നു അഞ്ചംഗസംഘം ഉൗടുവഴികളിലൂടെ തമിഴ്നാട്ടിലെത്തിച്ച് മേട്ടുപ്പാളയത്ത് കൊണ്ടുപോയി വില്പന നടത്തുകയായിരുന്നു. പിന്നീട് പണം അഞ്ചുപേരും പങ്കിട്ടെടുക്കുകയായിരുന്നു. സിസിടിവി കാമറകൾ, ടോൾ ബൂത്തുകൾ, മുൻ മോഷ്ടാക്കൾ എന്നിവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. പ്രതികളെ വാളയാർ, കഞ്ചിക്കോട് ഭാഗങ്ങളിൽനിന്നുമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്തത്. മോഷണംപോയ വാഹനവും പോലീസ് കണ്ടെത്തി. പ്രതികൾ…
Read Moreബസ് കാത്തിരിപ്പുകേന്ദ്രം ഇല്ല; വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാർ റോഡിൽ
ചിറ്റൂർ: താലൂക്കിലെ പ്രധാന വാണിജ്യകേന്ദ്രമായ അണിക്കോട്ടിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കാത്തതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ റോഡിൽ ബസ് കാത്തുനില്‍ക്കുന്നത് അപകടഭീഷണിയാകുന്നതായി പരാതി. പത്തുവർഷമായിട്ടും ചിറ്റൂർ-തത്തമംഗലം നഗരസഭ അണിക്കോട്ടിൽ ബസ് സ്റ്റാൻഡ് നിർമിക്കുമെന്നു പറഞ്ഞ വാഗ്ദാനം നടപ്പിലായിട്ടില്ല. അണിക്കോട് ജംഗ്്ഷനിൽനിന്നും നൂറുമീറ്റർ അകലെയാണ് രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഗവണ്മെന്റ് ഗേൾസ് വിക്ടോറിയ സ്കൂൾ. സ്കൂൾവിട്ട് ബസ് കയറുന്നതിനു അണിക്കോട് നാലുമൊക്ക് റോഡിന്റെ നാലുഭാഗങ്ങളിലായാണ് ദീർഘനേരം പൊള്ളുന്ന വെയിലിൽ വിദ്യാർഥികൾ നില്‍ക്കുന്നത്. ഇതുമൂലം വിദ്യാർഥികളിൽ ഭൂരിഭാഗവും അവശരാകുന്നതു പതിവാണ്. റോഡരികിൽ തട്ടുകടകൾ വന്നതോടെ വിദ്യാർഥികൾ റോഡിൽ തന്നെയാണ് ബസ് കാത്തുനില്‍ക്കുന്നത്.അണിക്കോട്ടിൽ ബസ് സ്റ്റാൻഡ് നിർമാണം നീണ്ടുപോകുന്നതിനാൽ വിളയോടി, കൊടുന്പ്, കച്ചേരിമേട് ഭാഗത്തേക്കുള്ള ബസ് നിർത്തുന്ന സ്ഥലങ്ങളിൽ വെയ്റ്റിംഗ് ഷെഡ് നിർമിക്കാൻ നഗരസഭാ അധികൃതർ നടപടിയെടുക്കണമെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
Read Moreഈ സർക്കാരിന്റെ കാലത്ത് സബ്സിഡി ഉല്പന്നങ്ങളുടെ വില കൂട്ടില്ലെന്ന് മന്ത്രി പി.തിലോത്തമൻ
കൊടകര: സബ്സിഡിയുള്ള ഭക്ഷ്യഉൽപ്പന്നങ്ങളുടെ വില ഈ സർക്കാരിന്റെ കാലത്ത് വർധിപ്പിക്കില്ലെന്ന് ഭ്ക്ഷയ് പൊതുവിതരണ വകുപ്പു മന്ത്രി പി.തിലോത്തമൻ പറഞ്ഞു. സിവിൽ സപ്ലൈസ് കോർപ്പറേഷൻ കൊടകരയിൽ അനുവദിച്ച സപ്ലൈ കോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിതരണമേഖലയിൽ നടപ്പാക്കിയനവീകരണപ്രവർത്തനങ്ങൾ റേഷൻ സന്പ്രദായം സുതാര്യമാക്കാൻ സഹായിച്ചിട്ടുണ്ട ്. പ്രളയത്തെ തുടർന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട് അളവിൽ 89000 ടണ്‍ അരി കേന്ദ്രം അനുവദിച്ചു തന്നു. എന്നാൽ മാർക്കറ്റ് വിലക്കാണ് അരി നൽകിയത്. എന്നിട്ടും കേന്ദ്രം നൽകിയ അരി വില കുറച്ച് കൊടുക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചു. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ഗണ്യമായി വില കൂട്ടിയിട്ടും അരി ഉൾപ്പടെ ഭക്ഷ്യവസ്തുക്കൾ കുറഞ്ഞ വിലക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടുണ്ടെ ന്നും മന്ത്രി പറഞ്ഞു. . ബി.ഡി.ദേവസ്സി.എം.എൽ.എ.അധ്യക്ഷത വഹിച്ചു.കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്പിളി സോമൻ മുഖ്യാതിഥിയായി.കൊടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ്…
Read Moreഷോപ്പുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവം; അറസ്റ്റിലായ പാലക്കാട്ടുകാരൻ ഷിഹാബുദ്ദീനെ റിമാന്റ് ചെയ്തു
കൊച്ചി: വ്യവസായ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഷോപ്പുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 1.14 കോടി രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ യുവാവ് റിമാൻഡിൽ. പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്ത പാലക്കാട് തച്ചനാട്ടുകരയിൽ ഷിഹാബുദ്ദീനെ (സാബു-36) ആണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. തൃശൂർ സ്വദേശി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വൈറ്റില ഗോൾഡ്സൂക്കിന്റെ രണ്ടാം നിലയിൽ വ്യവസായ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഷോപ്പുകൾ നൽകാമെന്നു കരാറെഴുതിയശേഷം പണം വാങ്ങുകയും പിന്നീട് ഷോപ്പ് മറ്റൊരാൾക്ക് വിൽക്കുകയുമാണു പ്രതി ചെയ്തതെന്നു പോലീസ് പറഞ്ഞു. 1,14,20,000 രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്താൽ പ്രതിയുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്കെത്തിച്ചത്. പാലാരിവട്ടം എസ്ഐ എസ്. സനലും സംഘവും ചേർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.
Read Moreമുതലമടയിൽ ആടുകൾ ചത്തതു കീടനാശിനി പ്രയോഗം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
കൊല്ലങ്കോട്: മുതലമട ചുള്ളിയാർ അണക്കെട്ടിനോട് ചേർന്ന മാന്തോ പ്പിൽമേച്ചിൽ പതിനാറു ആടുകൾ ചത്തതു കീടനാശിനി പ്രയോഗം മൂലമെന്ന് മൃഗസംരക്ഷണവകുപ്പിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്. വെള്ളാരം കടവ് കാട്ടുപതിയിൽ ശരവണന്റെ ഒൻപത്, വെള്ളയ്യന്റെ നാല്, കമാരന്റ മൂന്നും ആടുകളാണ് അസ്വാഭികമാ യ രീതിയിൽ കൂട്ടത്തോടെ ചത്തത്്. ഇക്കഴിഞ്ഞ് 11 ന് രാത്രിയാണ് സംഭവം. മൃഗസംരക്ഷണവകുപ്പിന്റെ ജില്ലാ എപ്പി ഡോളമിസ്റ്റ് ഡോ. സുമയുടെ നേതൃത്വത്തിലെത്തിയ അഞ്ചംഗം ചത്ത ആടുകളുടെ ആന്തരവയങ്ങൾ ശേഖരിച്ച് പോസ്റ്റുമോർട്ടത്തിനു അയച്ചിരുന്നു.ഈ റിപ്പോർട്ടിലാണ് ചത്ത ആടുകളിൽ വിഷാംശം കണ്ടെത്തിയിരിക്കുന്നത്. ആടുകൾ മേച്ചിൽ നടന്ന സ്ഥലത്തെ മാന്തോപ്പുകളിലും നിലത്തു വളർന്ന പുൽചെടികളിലും കീടനാശിനി പ്രയോഗിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പടിഞ്ഞാറൻ ജില്ലകളിൽ നിന്നും ആശുപത്രി രാസമാലിന്യവും ആടുക ൾ മേച്ചിൽ നടത്തിയ സ്ഥലത്തു നിക്ഷേപിച്ചിച്ചിരുന്നതായും നാട്ടുകാർ മുൻപു ആരോപണം ഉന്നയിച്ചിരുന്നു. കാക്കനാട്ടുള്ള ലാബിൽ ആടുകളുടെ ആന്തരവയവങ്ങൾ അയച്ച് കടുതൽ പരിരോധന നടത്താനും…
Read Moreമലമ്പു ഴയിലേക്കെത്തുന്ന സന്ദർശകരെ ഭീഷണിപ്പെടുത്തി പണം കവർച്ച ; രണ്ടു പേർ അറസ്റ്റിൽ
മലന്പുഴ: മലന്പുഴയിലേക്കെത്തുന്ന സന്ദർശകരെ ഭീഷണിപ്പെടുത്തി പണവും കൈവശമുള്ള വസ്തുക്കളും തട്ടിയെടുത്ത കേസിൽ രണ്ടു പേരെ കൂടി മലന്പുഴ എസ്ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു.കടുക്കാംകുന്നം കാഞ്ഞിരക്കടവ് സ്വദേശികളായ കിരണ്‍ (26), ജിനൂ(27) എന്നിവരാണ് പിടിയിലായത് ഇതോടു കൂടി ഈ സംഭവത്തിൽ അറസ്റ്റിലായത് അഞ്ചുപേരായി. രണ്ടു പേർ കൂടി അറസ്റ്റിലാവാനുണ്ട് ജിനുവിന്റെ പേരിൽ നാലും കിരണ്‍ റെപേരിൽ ആറ് കേസും നിലവിലുണ്ട്. കഴിഞ്ഞ സെപ്തംബർ ഒന്‍പതിന് മണ്ണാർക്കാട്ടു നിന്നും മലന്പുഴ സന്ദർശിക്കാനെത്തി രാത്രി ഒന്പതരയോടു കൂടി കാറിൽ മടങ്ങിപോകുന്ന രണ്ടു പേരെയാണ്ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം കാറ് തടഞ്ഞു നിർത്തി ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് ആക്രമിച്ചു. തുടർന്ന് കാറ് കൈവശപ്പെടുത്തിയ ശേഷം കടുക്കാം കുന്നം നിലംപതി പാലത്തിനു സമീപമുള്ള എക്കോവിലേജിനകത്തേക്കൂ ള്ള റോഡിൽ വെച്ച് കൈയ്യിലുണ്ടായിരുന്ന 25,000 രൂപയും മൊബെൽ ഫോണുകളും തട്ടിയെടുത്തതാണ് കേസ്…
Read Moreപിണറായിക്കൊപ്പവും പി.കെ ശശി വേദിയിൽ; പാർട്ടിയിൽ അമർഷം പുകയുന്നു
പാലക്കാട്: ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ പാർട്ടി അന്വേഷണം നടക്കുന്നതിനിടെ ആരോപണ വിധേയനായ പി.കെ ശശി എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം വേദി പങ്കിട്ടത് സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കി. ഇക്കാര്യത്തിൽ പാർട്ടിയിൽ അമർഷം പുകയുകയാണ്. പി.കെ.എസ് സംസ്ഥാന സമ്മേളന വേദിയിലാണ് ഇരുവരും വേദി പങ്കിട്ടത്. മന്ത്രി എ.കെ ബാലനും ജില്ലയിൽ നിന്നുള്ള രണ്ടു എംപിമാരും എംഎൽഎമാരും പരിപാടിയിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം തച്ചന്പാറയിൽ നടന്ന പരിപാടിയിൽ പരാതി അന്വേഷണ കമ്മീഷൻ അംഗം കൂടിയായ മന്ത്രി എ.കെ ബാലൻ ശശിയോടൊപ്പം പരിപാടിയിൽ പങ്കെടുത്തതിനെ പാർട്ടിയിൽ ഒരു വിഭാഗം വിമർശിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെയാണ് പിണറായിക്കൊപ്പവും ശശി എത്തിയത്. ഇത് പരിപാടിയുടെ സംഘാടകരേയും പാർട്ടി ജില്ലാ കമ്മിറ്റിയേയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഇന്ന് ഇക്കാര്യത്തിൽ മറുപടി നല്‍കുമെന്നാണ് സൂചന. മുഖ്യമന്ത്രി വേദിയിലുണ്ടായിരുന്ന ശശിയോട് സംസാരിക്കുകയോ അഭിവാദ്യം ചെയ്യുകയോ ചെയ്തില്ലെന്നതും ശ്രദ്ധേയമായി. ഡിവൈഎഫ്ഐ…
Read Moreഗിന്നസ് റെക്കോർഡ് ജേതാവ് ഹേമചന്ദ്രനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
കോയന്പത്തൂർ: ഏറ്റവും ബലമുള്ള നഖത്തിന് ഉടമയായ ഗിന്നസ് റെക്കോർഡ് ജേതാവും തിരുപ്പൂർ സ്വദേശിയുമായ ഹേമചന്ദ്രനെ (28) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 2017 ഡിസംബർ 27ന് കൈനഖത്തിൽ ദ്വാരമിട്ട് 22.5 കിലോഭാരം ഉയർത്തിയാണ് ഹേമചന്ദ്രൻ ലോകത്തിലെ ഏറ്റവും ബലമുള്ള നഖത്തിന് ഉടമയായി ഗിന്നസ് ബുക്കിൽ ഇടംനേടിയത്.ഇന്നലെ രാവിലെ നല്ലൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി.
Read More