ചിറ്റൂർ: താലൂക്കിലെ പ്രധാന വാണിജ്യകേന്ദ്രമായ അണിക്കോട്ടിൽ ബസ് കാത്തിരിപ്പുകേന്ദ്രം നിർമിക്കാത്തതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ റോഡിൽ ബസ് കാത്തുനില്ക്കുന്നത് അപകടഭീഷണിയാകുന്നതായി പരാതി. പത്തുവർഷമായിട്ടും ചിറ്റൂർ-തത്തമംഗലം നഗരസഭ അണിക്കോട്ടിൽ ബസ് സ്റ്റാൻഡ് നിർമിക്കുമെന്നു പറഞ്ഞ വാഗ്ദാനം നടപ്പിലായിട്ടില്ല. അണിക്കോട് ജംഗ്്ഷനിൽനിന്നും നൂറുമീറ്റർ അകലെയാണ് രണ്ടായിരത്തോളം വിദ്യാർഥികൾ പഠിക്കുന്ന ഗവണ്മെന്റ് ഗേൾസ് വിക്ടോറിയ സ്കൂൾ. സ്കൂൾവിട്ട് ബസ് കയറുന്നതിനു അണിക്കോട് നാലുമൊക്ക് റോഡിന്റെ നാലുഭാഗങ്ങളിലായാണ് ദീർഘനേരം പൊള്ളുന്ന വെയിലിൽ വിദ്യാർഥികൾ നില്ക്കുന്നത്. ഇതുമൂലം വിദ്യാർഥികളിൽ ഭൂരിഭാഗവും അവശരാകുന്നതു പതിവാണ്. റോഡരികിൽ തട്ടുകടകൾ വന്നതോടെ വിദ്യാർഥികൾ റോഡിൽ തന്നെയാണ് ബസ് കാത്തുനില്ക്കുന്നത്.അണിക്കോട്ടിൽ ബസ് സ്റ്റാൻഡ് നിർമാണം നീണ്ടുപോകുന്നതിനാൽ വിളയോടി, കൊടുന്പ്, കച്ചേരിമേട് ഭാഗത്തേക്കുള്ള ബസ് നിർത്തുന്ന സ്ഥലങ്ങളിൽ വെയ്റ്റിംഗ് ഷെഡ് നിർമിക്കാൻ നഗരസഭാ അധികൃതർ നടപടിയെടുക്കണമെന്നാണ് രക്ഷിതാക്കളും നാട്ടുകാരും ആവശ്യപ്പെടുന്നത്.
Read MoreCategory: Palakkad
ഈ സർക്കാരിന്റെ കാലത്ത് സബ്സിഡി ഉല്പന്നങ്ങളുടെ വില കൂട്ടില്ലെന്ന് മന്ത്രി പി.തിലോത്തമൻ
കൊടകര: സബ്സിഡിയുള്ള ഭക്ഷ്യഉൽപ്പന്നങ്ങളുടെ വില ഈ സർക്കാരിന്റെ കാലത്ത് വർധിപ്പിക്കില്ലെന്ന് ഭ്ക്ഷയ് പൊതുവിതരണ വകുപ്പു മന്ത്രി പി.തിലോത്തമൻ പറഞ്ഞു. സിവിൽ സപ്ലൈസ് കോർപ്പറേഷൻ കൊടകരയിൽ അനുവദിച്ച സപ്ലൈ കോ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിതരണമേഖലയിൽ നടപ്പാക്കിയനവീകരണപ്രവർത്തനങ്ങൾ റേഷൻ സന്പ്രദായം സുതാര്യമാക്കാൻ സഹായിച്ചിട്ടുണ്ട ്. പ്രളയത്തെ തുടർന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട് അളവിൽ 89000 ടണ് അരി കേന്ദ്രം അനുവദിച്ചു തന്നു. എന്നാൽ മാർക്കറ്റ് വിലക്കാണ് അരി നൽകിയത്. എന്നിട്ടും കേന്ദ്രം നൽകിയ അരി വില കുറച്ച് കൊടുക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചു. പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് ഗണ്യമായി വില കൂട്ടിയിട്ടും അരി ഉൾപ്പടെ ഭക്ഷ്യവസ്തുക്കൾ കുറഞ്ഞ വിലക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടുണ്ടെ ന്നും മന്ത്രി പറഞ്ഞു. . ബി.ഡി.ദേവസ്സി.എം.എൽ.എ.അധ്യക്ഷത വഹിച്ചു.കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്പിളി സോമൻ മുഖ്യാതിഥിയായി.കൊടകര പഞ്ചായത്ത് വൈസ് പ്രസിഡന്റ്…
Read Moreഷോപ്പുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവം; അറസ്റ്റിലായ പാലക്കാട്ടുകാരൻ ഷിഹാബുദ്ദീനെ റിമാന്റ് ചെയ്തു
കൊച്ചി: വ്യവസായ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഷോപ്പുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 1.14 കോടി രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ യുവാവ് റിമാൻഡിൽ. പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്ത പാലക്കാട് തച്ചനാട്ടുകരയിൽ ഷിഹാബുദ്ദീനെ (സാബു-36) ആണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. തൃശൂർ സ്വദേശി കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. വൈറ്റില ഗോൾഡ്സൂക്കിന്റെ രണ്ടാം നിലയിൽ വ്യവസായ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഷോപ്പുകൾ നൽകാമെന്നു കരാറെഴുതിയശേഷം പണം വാങ്ങുകയും പിന്നീട് ഷോപ്പ് മറ്റൊരാൾക്ക് വിൽക്കുകയുമാണു പ്രതി ചെയ്തതെന്നു പോലീസ് പറഞ്ഞു. 1,14,20,000 രൂപയുടെ തട്ടിപ്പാണ് ഇയാൾ നടത്തിയത്. കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്താൽ പ്രതിയുടെ മൊബൈൽ ഫോണ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്കെത്തിച്ചത്. പാലാരിവട്ടം എസ്ഐ എസ്. സനലും സംഘവും ചേർന്നു നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്.
Read Moreമുതലമടയിൽ ആടുകൾ ചത്തതു കീടനാശിനി പ്രയോഗം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്
കൊല്ലങ്കോട്: മുതലമട ചുള്ളിയാർ അണക്കെട്ടിനോട് ചേർന്ന മാന്തോ പ്പിൽമേച്ചിൽ പതിനാറു ആടുകൾ ചത്തതു കീടനാശിനി പ്രയോഗം മൂലമെന്ന് മൃഗസംരക്ഷണവകുപ്പിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട്. വെള്ളാരം കടവ് കാട്ടുപതിയിൽ ശരവണന്റെ ഒൻപത്, വെള്ളയ്യന്റെ നാല്, കമാരന്റ മൂന്നും ആടുകളാണ് അസ്വാഭികമാ യ രീതിയിൽ കൂട്ടത്തോടെ ചത്തത്്. ഇക്കഴിഞ്ഞ് 11 ന് രാത്രിയാണ് സംഭവം. മൃഗസംരക്ഷണവകുപ്പിന്റെ ജില്ലാ എപ്പി ഡോളമിസ്റ്റ് ഡോ. സുമയുടെ നേതൃത്വത്തിലെത്തിയ അഞ്ചംഗം ചത്ത ആടുകളുടെ ആന്തരവയങ്ങൾ ശേഖരിച്ച് പോസ്റ്റുമോർട്ടത്തിനു അയച്ചിരുന്നു.ഈ റിപ്പോർട്ടിലാണ് ചത്ത ആടുകളിൽ വിഷാംശം കണ്ടെത്തിയിരിക്കുന്നത്. ആടുകൾ മേച്ചിൽ നടന്ന സ്ഥലത്തെ മാന്തോപ്പുകളിലും നിലത്തു വളർന്ന പുൽചെടികളിലും കീടനാശിനി പ്രയോഗിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. പടിഞ്ഞാറൻ ജില്ലകളിൽ നിന്നും ആശുപത്രി രാസമാലിന്യവും ആടുക ൾ മേച്ചിൽ നടത്തിയ സ്ഥലത്തു നിക്ഷേപിച്ചിച്ചിരുന്നതായും നാട്ടുകാർ മുൻപു ആരോപണം ഉന്നയിച്ചിരുന്നു. കാക്കനാട്ടുള്ള ലാബിൽ ആടുകളുടെ ആന്തരവയവങ്ങൾ അയച്ച് കടുതൽ പരിരോധന നടത്താനും…
Read Moreമലമ്പു ഴയിലേക്കെത്തുന്ന സന്ദർശകരെ ഭീഷണിപ്പെടുത്തി പണം കവർച്ച ; രണ്ടു പേർ അറസ്റ്റിൽ
മലന്പുഴ: മലന്പുഴയിലേക്കെത്തുന്ന സന്ദർശകരെ ഭീഷണിപ്പെടുത്തി പണവും കൈവശമുള്ള വസ്തുക്കളും തട്ടിയെടുത്ത കേസിൽ രണ്ടു പേരെ കൂടി മലന്പുഴ എസ്ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി അറസ്റ്റ് ചെയ്തു.കടുക്കാംകുന്നം കാഞ്ഞിരക്കടവ് സ്വദേശികളായ കിരണ് (26), ജിനൂ(27) എന്നിവരാണ് പിടിയിലായത് ഇതോടു കൂടി ഈ സംഭവത്തിൽ അറസ്റ്റിലായത് അഞ്ചുപേരായി. രണ്ടു പേർ കൂടി അറസ്റ്റിലാവാനുണ്ട് ജിനുവിന്റെ പേരിൽ നാലും കിരണ് റെപേരിൽ ആറ് കേസും നിലവിലുണ്ട്. കഴിഞ്ഞ സെപ്തംബർ ഒന്പതിന് മണ്ണാർക്കാട്ടു നിന്നും മലന്പുഴ സന്ദർശിക്കാനെത്തി രാത്രി ഒന്പതരയോടു കൂടി കാറിൽ മടങ്ങിപോകുന്ന രണ്ടു പേരെയാണ്ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം കാറ് തടഞ്ഞു നിർത്തി ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് ആക്രമിച്ചു. തുടർന്ന് കാറ് കൈവശപ്പെടുത്തിയ ശേഷം കടുക്കാം കുന്നം നിലംപതി പാലത്തിനു സമീപമുള്ള എക്കോവിലേജിനകത്തേക്കൂ ള്ള റോഡിൽ വെച്ച് കൈയ്യിലുണ്ടായിരുന്ന 25,000 രൂപയും മൊബെൽ ഫോണുകളും തട്ടിയെടുത്തതാണ് കേസ്…
Read Moreപിണറായിക്കൊപ്പവും പി.കെ ശശി വേദിയിൽ; പാർട്ടിയിൽ അമർഷം പുകയുന്നു
പാലക്കാട്: ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പീഡന പരാതിയിൽ പാർട്ടി അന്വേഷണം നടക്കുന്നതിനിടെ ആരോപണ വിധേയനായ പി.കെ ശശി എംഎൽഎ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം വേദി പങ്കിട്ടത് സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കി. ഇക്കാര്യത്തിൽ പാർട്ടിയിൽ അമർഷം പുകയുകയാണ്. പി.കെ.എസ് സംസ്ഥാന സമ്മേളന വേദിയിലാണ് ഇരുവരും വേദി പങ്കിട്ടത്. മന്ത്രി എ.കെ ബാലനും ജില്ലയിൽ നിന്നുള്ള രണ്ടു എംപിമാരും എംഎൽഎമാരും പരിപാടിയിൽ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം തച്ചന്പാറയിൽ നടന്ന പരിപാടിയിൽ പരാതി അന്വേഷണ കമ്മീഷൻ അംഗം കൂടിയായ മന്ത്രി എ.കെ ബാലൻ ശശിയോടൊപ്പം പരിപാടിയിൽ പങ്കെടുത്തതിനെ പാർട്ടിയിൽ ഒരു വിഭാഗം വിമർശിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെയാണ് പിണറായിക്കൊപ്പവും ശശി എത്തിയത്. ഇത് പരിപാടിയുടെ സംഘാടകരേയും പാർട്ടി ജില്ലാ കമ്മിറ്റിയേയും സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ഇന്ന് ഇക്കാര്യത്തിൽ മറുപടി നല്കുമെന്നാണ് സൂചന. മുഖ്യമന്ത്രി വേദിയിലുണ്ടായിരുന്ന ശശിയോട് സംസാരിക്കുകയോ അഭിവാദ്യം ചെയ്യുകയോ ചെയ്തില്ലെന്നതും ശ്രദ്ധേയമായി. ഡിവൈഎഫ്ഐ…
Read Moreഗിന്നസ് റെക്കോർഡ് ജേതാവ് ഹേമചന്ദ്രനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
കോയന്പത്തൂർ: ഏറ്റവും ബലമുള്ള നഖത്തിന് ഉടമയായ ഗിന്നസ് റെക്കോർഡ് ജേതാവും തിരുപ്പൂർ സ്വദേശിയുമായ ഹേമചന്ദ്രനെ (28) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 2017 ഡിസംബർ 27ന് കൈനഖത്തിൽ ദ്വാരമിട്ട് 22.5 കിലോഭാരം ഉയർത്തിയാണ് ഹേമചന്ദ്രൻ ലോകത്തിലെ ഏറ്റവും ബലമുള്ള നഖത്തിന് ഉടമയായി ഗിന്നസ് ബുക്കിൽ ഇടംനേടിയത്.ഇന്നലെ രാവിലെ നല്ലൂരിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണത്തെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങി.
Read Moreസിനിമാ റഫറൻസ് ഗ്രന്ഥം: പാലക്കാട് ജില്ലയിലെ സിനിമാ പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിക്കുന്നു
പാലക്കാട്: തൊണ്ണൂറ് വർഷം തികയുന്ന മലയാള സിനിമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാന ചലച്ചിത്ര അക്കാദമി സിനിമാ റഫറൻസ് ഗ്രന്ഥം പുറത്തിറക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും ജീവചരിത്രക്കുറിപ്പുകൾ, ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. പത്രപ്രവർത്തകനായ എം.എസ് ദാസ് മാട്ടുമന്തയ്ക്കാണ് വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ചുമതല.സിനിമയുടെ വിവിധ മേഖലകളിൽ തുടക്കംമുതൽ പ്രവർത്തിച്ച മണ്മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ജില്ലയിലെ അഭിനേതാക്കൾ, സംവിധായകർ, നിർമാതാവ്, സംഗീത സംവിധായകൻ, കഥാകൃത്ത്, ഗായകർ, ഛായാഗ്രാഹകർ, ഗാനരചയിതാക്കൾ, ചിത്രസംയോജകർ, ശബ്ദലേഖനം, കലാസംവിധായകൻ, നിശ്ചലഛായാഗ്രാഹകർ, ചമയം, ഡബ്ബിങ്, പ്രൊഡക്ഷൻ കണ്ട്രോളർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, പോസ്റ്റർ ഡിസൈനർ, സംഘട്ടനം, നൃത്തം, പരസ്യകല, തിയ്യേറ്റർ ഉടമ, ലൊക്കേഷൻ മാനെജർ, ലെയ്സണ് ഓഫീസർ, അസോസിയേറ്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, ഡി.ഐ കളറിസ്റ്റ്, സൗണ്ട് ഇഫക്റ്റ്, സൗണ്ട് ഡിസൈനർ, വസ്ത്രാലങ്കാരം ഉൾപ്പെടെയുള്ളവരുടെ വിവരശേഖരമാണ് നടത്തുന്നത്. പാലക്കാട് ജില്ലക്കാരായ സിനിമാ…
Read Moreദേശീയപാതയിൽ രണ്ടാഴ്ച മുന്പ് റീടാറിംഗ് നടത്തിയത് വീണ്ടും തകർന്നു; കുതിരാൻ വഴിയുള്ള യാത്ര വീണ്ടും ദുരിതത്തിൽ
വടക്കഞ്ചേരി: മന്ത്രിമാരും എംപിമാരുമെല്ലാം ഇടപെട്ട് രണ്ടാഴ്ചമുന്പ് കുഴിയടച്ച് റീടാറിംഗ് നടത്തിയ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ വാണിയന്പാറ, കൊന്പഴ എന്നിവിടങ്ങളിൽ റോഡുതകർന്നു വീണ്ടും കുഴികൾ നിറഞ്ഞു.ഈ രണ്ടിടത്തു മാത്രമായി രണ്ടുഡസനോളം കുഴികളാണുള്ളത്. തുലാമഴ കനത്താൽ കുഴികളുടെ ആഴവും പരപ്പും കൂടി റോഡുതകരും. ശബരിമല തീർഥാടകർക്ക് ഈ വർഷവും കുതിരാൻ യാത്ര ദുർഘടയാത്രയാകാനുള്ള സാധ്യത കൂടുതലാണ്. വാതുറന്ന കുഴികൾ ഇപ്പോൾ തന്നെ അടച്ച് റോഡു സുരക്ഷിതമാക്കിയില്ലെങ്കിൽ കുതിരാനിലെ കുരുക്ക് ആരംഭിക്കാൻ ഇനി അധികദിവസം വൈകില്ല. റോഡ് തകർന്നതിനെതുടർന്ന് ജൂണ്മാസം മുതൽ തുടങ്ങിയ വാഹനക്കുരുക്ക് കുഴിയടച്ച് കുതിരാൻ ഭാഗങ്ങളിൽ റീടാറിംഗ് നടത്തിയാണ് പരിഹരിച്ചത്. പരസ്പരം പഴിചാരിയും കൂടിയാലോചനകളും എല്ലാംകഴിഞ്ഞ് രണ്ടാഴ്ചമുന്പാണ് റോഡ് താത്കാലികമായെങ്കിൽ ഗതാഗതയോഗ്യമാക്കിയത്. റോഡ് ഇത്രവേഗം തകർന്നാൽ ഇനി ആരും തിരിഞ്ഞുനോക്കാനില്ലാത്ത സ്ഥിതിവരുമോയെന്ന ആശങ്കയിലാണ് ദേശീയപാതയിലൂടെ സ്ഥിരമായി പോകുന്ന യാത്രക്കാർ. കുഴിയടക്കലും റീടാറിംഗും കരാർ കന്പനി തോന്നുംമട്ടിൽ ചെയ്തപ്പോഴും അത് പരിശോധിച്ച്…
Read Moreഭൂഗർഭ വൈദ്യുതിലൈൻ നിർമാണം; ഫോണ് കേബിളുകൾ മുറിയുന്നതായി ആക്ഷേപം
വടക്കഞ്ചേരി: മണ്ണുത്തിയിൽനിന്നും വടക്കഞ്ചേരിയിലേക്കുള്ള ഭൂഗർഭ വൈദ്യുതിലൈനിന്റെ നിർമാണംമൂലം ഫോണ് കേബിളുകൾ പലയിടത്തും മുറിഞ്ഞ് വാർത്താവിനിമയ ബന്ധങ്ങൾ താറുമാറാകുന്നതായി ബിഎസ്എൻഎൽ അധികൃതർ. ദേശീയപാത പന്തലാംപാടം, കല്ലിങ്കൽപാടം വഴിയിൽ ഫോണ് കേബിളുകൾ കൂട്ടത്തോടെ മുറിഞ്ഞ് നശിച്ചത് നിരവധി സ്ഥാപനങ്ങളിലെ കന്പ്യൂട്ടർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളും നിലയ്ക്കാൻ കാരണമായിട്ടുണ്ട്. ഇന്നലെ രാവിലെ ബിഎസ്എൻഎൽ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഉപഭോക്താക്കൾക്ക് താത്കാലിക കണക്്ഷൻ നല്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ചില ഭാഗങ്ങളിൽ കുടിവെള്ള പൈപ്പുകൾക്കും കേടുപാട് സംഭവിക്കുന്നതായി പറയുന്നു. ആറുവരിപ്പാതയോരത്ത് മൂന്നുമീറ്ററോളം താഴ്ചയിലും അത്രതന്നെ വീതിയിലുമാണ് കാനകൾ നിർമിച്ച് വൈദ്യുതി കൊണ്ടുപോകുന്നതിനു ഹൈഡെൻസിറ്റി പൈപ്പുകൾ സ്ഥാപിക്കുന്നത്. ലെവൽ ക്രമീകരിക്കാൻ രണ്ടുമീറ്റർ മുതൽ മൂന്നുമീറ്ററും ചിലയിടങ്ങളിൽ അതിൽ കൂടുതലും താഴ്ചയിലാണ് ചാൽ നിർമിക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള വെട്ടിപൊളിക്കലിനു പിന്നാലെ വൈദ്യുതിലൈനിന്റെ നിർമാണവും ബിഎസ്എൻഎല്ലിന്റെ പണി കൂട്ടുകയാണ്.
Read More