പാലക്കാട്: തൊണ്ണൂറ് വർഷം തികയുന്ന മലയാള സിനിമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് സംസ്ഥാന ചലച്ചിത്ര അക്കാദമി സിനിമാ റഫറൻസ് ഗ്രന്ഥം പുറത്തിറക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും ജീവചരിത്രക്കുറിപ്പുകൾ, ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുന്നത്. പത്രപ്രവർത്തകനായ എം.എസ് ദാസ് മാട്ടുമന്തയ്ക്കാണ് വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ചുമതല.സിനിമയുടെ വിവിധ മേഖലകളിൽ തുടക്കംമുതൽ പ്രവർത്തിച്ച മണ്മറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ ജില്ലയിലെ അഭിനേതാക്കൾ, സംവിധായകർ, നിർമാതാവ്, സംഗീത സംവിധായകൻ, കഥാകൃത്ത്, ഗായകർ, ഛായാഗ്രാഹകർ, ഗാനരചയിതാക്കൾ, ചിത്രസംയോജകർ, ശബ്ദലേഖനം, കലാസംവിധായകൻ, നിശ്ചലഛായാഗ്രാഹകർ, ചമയം, ഡബ്ബിങ്, പ്രൊഡക്ഷൻ കണ്ട്രോളർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, പോസ്റ്റർ ഡിസൈനർ, സംഘട്ടനം, നൃത്തം, പരസ്യകല, തിയ്യേറ്റർ ഉടമ, ലൊക്കേഷൻ മാനെജർ, ലെയ്സണ് ഓഫീസർ, അസോസിയേറ്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ, ഡി.ഐ കളറിസ്റ്റ്, സൗണ്ട് ഇഫക്റ്റ്, സൗണ്ട് ഡിസൈനർ, വസ്ത്രാലങ്കാരം ഉൾപ്പെടെയുള്ളവരുടെ വിവരശേഖരമാണ് നടത്തുന്നത്. പാലക്കാട് ജില്ലക്കാരായ സിനിമാ…
Read MoreCategory: Palakkad
ദേശീയപാതയിൽ രണ്ടാഴ്ച മുന്പ് റീടാറിംഗ് നടത്തിയത് വീണ്ടും തകർന്നു; കുതിരാൻ വഴിയുള്ള യാത്ര വീണ്ടും ദുരിതത്തിൽ
വടക്കഞ്ചേരി: മന്ത്രിമാരും എംപിമാരുമെല്ലാം ഇടപെട്ട് രണ്ടാഴ്ചമുന്പ് കുഴിയടച്ച് റീടാറിംഗ് നടത്തിയ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ വാണിയന്പാറ, കൊന്പഴ എന്നിവിടങ്ങളിൽ റോഡുതകർന്നു വീണ്ടും കുഴികൾ നിറഞ്ഞു.ഈ രണ്ടിടത്തു മാത്രമായി രണ്ടുഡസനോളം കുഴികളാണുള്ളത്. തുലാമഴ കനത്താൽ കുഴികളുടെ ആഴവും പരപ്പും കൂടി റോഡുതകരും. ശബരിമല തീർഥാടകർക്ക് ഈ വർഷവും കുതിരാൻ യാത്ര ദുർഘടയാത്രയാകാനുള്ള സാധ്യത കൂടുതലാണ്. വാതുറന്ന കുഴികൾ ഇപ്പോൾ തന്നെ അടച്ച് റോഡു സുരക്ഷിതമാക്കിയില്ലെങ്കിൽ കുതിരാനിലെ കുരുക്ക് ആരംഭിക്കാൻ ഇനി അധികദിവസം വൈകില്ല. റോഡ് തകർന്നതിനെതുടർന്ന് ജൂണ്മാസം മുതൽ തുടങ്ങിയ വാഹനക്കുരുക്ക് കുഴിയടച്ച് കുതിരാൻ ഭാഗങ്ങളിൽ റീടാറിംഗ് നടത്തിയാണ് പരിഹരിച്ചത്. പരസ്പരം പഴിചാരിയും കൂടിയാലോചനകളും എല്ലാംകഴിഞ്ഞ് രണ്ടാഴ്ചമുന്പാണ് റോഡ് താത്കാലികമായെങ്കിൽ ഗതാഗതയോഗ്യമാക്കിയത്. റോഡ് ഇത്രവേഗം തകർന്നാൽ ഇനി ആരും തിരിഞ്ഞുനോക്കാനില്ലാത്ത സ്ഥിതിവരുമോയെന്ന ആശങ്കയിലാണ് ദേശീയപാതയിലൂടെ സ്ഥിരമായി പോകുന്ന യാത്രക്കാർ. കുഴിയടക്കലും റീടാറിംഗും കരാർ കന്പനി തോന്നുംമട്ടിൽ ചെയ്തപ്പോഴും അത് പരിശോധിച്ച്…
Read Moreഭൂഗർഭ വൈദ്യുതിലൈൻ നിർമാണം; ഫോണ് കേബിളുകൾ മുറിയുന്നതായി ആക്ഷേപം
വടക്കഞ്ചേരി: മണ്ണുത്തിയിൽനിന്നും വടക്കഞ്ചേരിയിലേക്കുള്ള ഭൂഗർഭ വൈദ്യുതിലൈനിന്റെ നിർമാണംമൂലം ഫോണ് കേബിളുകൾ പലയിടത്തും മുറിഞ്ഞ് വാർത്താവിനിമയ ബന്ധങ്ങൾ താറുമാറാകുന്നതായി ബിഎസ്എൻഎൽ അധികൃതർ. ദേശീയപാത പന്തലാംപാടം, കല്ലിങ്കൽപാടം വഴിയിൽ ഫോണ് കേബിളുകൾ കൂട്ടത്തോടെ മുറിഞ്ഞ് നശിച്ചത് നിരവധി സ്ഥാപനങ്ങളിലെ കന്പ്യൂട്ടർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങളും നിലയ്ക്കാൻ കാരണമായിട്ടുണ്ട്. ഇന്നലെ രാവിലെ ബിഎസ്എൻഎൽ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. ഉപഭോക്താക്കൾക്ക് താത്കാലിക കണക്്ഷൻ നല്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ചില ഭാഗങ്ങളിൽ കുടിവെള്ള പൈപ്പുകൾക്കും കേടുപാട് സംഭവിക്കുന്നതായി പറയുന്നു. ആറുവരിപ്പാതയോരത്ത് മൂന്നുമീറ്ററോളം താഴ്ചയിലും അത്രതന്നെ വീതിയിലുമാണ് കാനകൾ നിർമിച്ച് വൈദ്യുതി കൊണ്ടുപോകുന്നതിനു ഹൈഡെൻസിറ്റി പൈപ്പുകൾ സ്ഥാപിക്കുന്നത്. ലെവൽ ക്രമീകരിക്കാൻ രണ്ടുമീറ്റർ മുതൽ മൂന്നുമീറ്ററും ചിലയിടങ്ങളിൽ അതിൽ കൂടുതലും താഴ്ചയിലാണ് ചാൽ നിർമിക്കുന്നത്. ദേശീയപാത വികസനത്തിന്റെ ഭാഗമായുള്ള വെട്ടിപൊളിക്കലിനു പിന്നാലെ വൈദ്യുതിലൈനിന്റെ നിർമാണവും ബിഎസ്എൻഎല്ലിന്റെ പണി കൂട്ടുകയാണ്.
Read Moreവനംവകുപ്പുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന പരാതി; എംഎൽഎ യ്ക്ക് പിന്തുണയുമായി സർവ്വകക്ഷി സംഘം
മണ്ണാർക്കാട്: വനംവകുപ്പുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കോങ്ങാട് എംഎൽഎ കെ.വി.വിജയദാസിനെതിരെ കേസെടുത്ത സാഹചര്യത്തിൽ എംഎൽഎയ്ക്ക് ശക്തമായ പിന്തുണയുമായി സർവ്വകക്ഷി സംഘം രംഗത്ത്. കാഞ്ഞിരപ്പുഴ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പിന്തുണയറിയിച്ച് കർഷക സർവ്വകക്ഷി സംഘം പത്രസമ്മേളനം വിളിച്ചത്. ആദിവാസി കോളനിയായ പാന്പൻതോട് കോളനിക്ക് സമീപം താമസിക്കുന്ന കുടിലിൽ തങ്കമ്മയുടെ കാർഷിക വിളകൾ വനം വകുപ്പ് നശിപ്പിച്ചതിനെതിരെ പരാതി നൽകിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പഞ്ചായത്തംഗം മണികണ്ഠൻ പറഞ്ഞു . മൂവായിരം വാഴകൾ നശിപ്പിച്ചത് പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ മറ്റുവിളകളും നശിപ്പിച്ചു. തുടർന്ന് നശീകരണം സമീപ ഭാഗത്തേക്കും കുടിവെള്ള പൈപ്പ് മുറിച്ചുമാറ്റുന്നതിലേക്കും വരെ എത്തി .ഇതിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കർഷകർക്ക് വേണ്ടിയാണ് എംഎൽഎ പ്രതികരിച്ചത്. ഉദ്യോഗസ്ഥനോട് എംഎൽഎ കയർത്തുസംസാരിച്ചത് സംഘം നിഷേധിച്ചില്ല. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.ഷംസുദ്ദീനും ഇത് സ്ഥിരീകരിച്ചു. എന്നാൽ എംഎൽഎയിൽ നിന്നുണ്ടായത് പൊതുവികാരമാണ്. ഉദ്യോഗസ്ഥൻ മര്യാദയില്ലാതെ സംസാരിച്ചതാണ്…
Read Moreയുഡിഎഫിന് സിപിഐ, ബിജെപി പിന്തുണ; തെങ്കര പഞ്ചായത്തിൽ സിപിഎമ്മിന് ഭരണം നഷ്ടമായി
മണ്ണാർക്കാട്: എൽഡിഎഫ് ഭരിക്കുന്ന തെങ്കര പഞ്ചായത്ത് ഭരണം യുഡിഎഫ് അട്ടിമറിച്ചു. പ്രസിഡണ്ടിനെതിരെയുള്ള അവിശ്വാസ പ്രമേയം പാസ്സായി . ഇന്നലെ രാവിലെ പത്തരയോടെയാണ് യോഗം ആരംഭിച്ചത്.ഇതോടെ നിർണ്ണായക സംഭവങ്ങൾക്കാണ് പഞ്ചായത്തിൽ കളമൊരുങ്ങിയത് .പരാജയം മുന്നിൽ കണ്ടെന്നോണം സിപിഎമ്മിലെ ആറ് അംഗങ്ങളും, സ്വതന്ത്രനും യോഗം ബഹിഷ്ക്കരിച്ചതോടെ യുഡിഎഫ് വിജയം ഉറപ്പിച്ചു. സിപി ഐ, ബിജെപി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തതോടെയാണ് ക്വാറം തികഞ്ഞത് . ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് സാവിത്രിക്ക് എതിരായി അവിശ്വാസം പാസ്സായതായി വരണാധികാരി അറിയിക്കുകയായിരുന്നു. തുടർന്ന് രണ്ട് മണിക്ക് വൈസ് പ്രസിഡണ്ടിനെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയും എൽഡിഎഫിന് പ്രതികൂലമായതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിന് ഉറപ്പായി. സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ച ഇ.ഒ.മുഹമ്മദിനെയാണ് അവിശ്വാസംമൂലം അയോഗ്യനാക്കിയത്. തുടർന്ന് വരണാധികാരി അടുത്ത നടപടികളിലേക്ക് നീങ്ങി .റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു ഒരു മാസത്തിനകം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദിവസം കമ്മീഷൻ പ്രഖ്യാപിക്കും. അവിശ്വാസത്തിലൂടെ…
Read Moreപ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച യുവാവിനെ അറസ്റ്റുചെയ്തു
കോയന്പത്തൂർ: വിവാഹവാഗ്ദാനം നല്കി പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവിനെ പോക്സോ ആക്ട് പ്രകാരം അറസ്റ്റുചെയ്തു. തുടിയല്ലൂർ ഇടയാർപ്പാളയം ബാലകൃഷ്ണനാണ് (25) അറസ്റ്റിലായത്. പതിനേഴു വയസുകാരി വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടറുടെ പരിശോധനയിൽ നാലുമാസം ഗർഭിണിയാണെന്ന് രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നു രക്ഷിതാക്കൾ വനിതാ സെല്ലിൽ പരാതി നല്കി. പോലീസ് അന്വേഷണത്തിൽ ബാലകൃഷ്ണൻ വിവാഹവാഗ്ദാനം നല്കി പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നു കണ്ടെത്തി. തുടർന്നാണ് പോക്സോ ആക്ടിനു കീഴിൽ അറസ്റ്റുചെയ്തത്.
Read Moreമന്ത്രി ബാലനൊപ്പം പി.കെ ശശി വേദി പങ്കിടുന്നു; പാലക്കാട് സിപിഎമ്മിൽ അമർഷം
പാലക്കാട്: ലൈംഗിക പീഡന കേസിൽ ആരോപണ വിധേയനായ ഷൊർണൂർ എംഎൽഎ പി.കെ ശശിയും മന്ത്രി എ.കെ ബാലനും ഇന്ന് പാർട്ടിയുടെ ഒരേ വേദിയിൽ. സിപിഐയിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേർന്ന പ്രവർത്തകർക്ക് തച്ചന്പാറയിൽ നല്കുന്ന സ്വീകരണ യോഗത്തിലാണ് രണ്ടുപേരും വേദി പങ്കിടുക. ഇന്നു വൈകുന്നേരം യോഗം. മന്ത്രി ബാലനാണ് പരിപാടിയുടെ ഉദ്ഘാടകൻ. ഉദ്ഘാടന സമ്മേളനത്തിലും തുടർന്ന് നടക്കുന്ന റാലിയിലും മന്ത്രിയും ശശിയും പൂർണസമയവും പങ്കെടുക്കും. ശശിക്കെതിരായ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ അന്വേഷണം നടത്തുന്ന കമ്മീഷൻ സംഘാംഗം കൂടിയാണ് മന്ത്രി ബാലൻ. അന്വേഷണം നടന്നുകൊണ്ടിരിക്കുന്പോൾ ഇരുവരും വേദി പങ്കിടുന്നത് സംബന്ധിച്ച് പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. അതേസമയം ശശിക്കെതിരായ പാർട്ടി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇപ്പോൾ ആരോപണ വിധേയൻ മാത്രമാണ് അദ്ദേഹമെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ശശിക്കെതിരെ ഒരു തരത്തിലുള്ള വിലക്കും പാർട്ടിയിലില്ലെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.…
Read Moreപാവറട്ടി പഞ്ചായത്ത് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണത്തെക്കുറിച്ച് ബന്ധുക്കൾ പറയുന്നതിങ്ങനെ..
പാവറട്ടി: പാവറട്ടി പഞ്ചായത്ത് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലശേരി താണവീഥി സ്വദേശി തണ്ടാശേരി വീട്ടിൽ ഷാജിയെ(52)യാണ് ഇന്നുരാവിലെ പറപ്പൂർ മുള്ളൂർക്കായൽ കോൾബണ്ടിന് സമീപമുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പേരമാംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പഞ്ചായത്തിലെ കുടിവെള്ള വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളെ തുടർന്ന് ഷാജി അവധിയിലായിരുന്നു. ജോലിയിൽ തിരിച്ചുകയറാൻ പല കാരണങ്ങൾ മൂലവും കഴിഞ്ഞിരുന്നില്ല. ഇതിൽ ഏറെ മാനസിക അസ്വസ്ഥനായിരുന്നു ഷാജിയെന്ന് പറയുന്നു. ഇന്നലെ വൈകീട്ട് വീട്ടിൽനിന്നു പുറത്തിറങ്ങിയ ഷാജിയുടെ ബൈക്ക് മുല്ലശേരി സ്വദേശിയായ ചീരോത്ത് സുരേഷിന്റെ സൈക്കിളിലിടിക്കുകയും സുരേഷിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ സുരേഷിനെ ഷാജി തന്നെയാണ് പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുരേഷിന് ഓപ്പറേഷനും മറ്റുമായി വലിയൊരു തുക വരുമെന്ന കാര്യം ഷാജി ഭാര്യയെ വിളിച്ചുപറഞ്ഞിരുന്നതായി പറയുന്നു. പണം കണ്ടെത്താമെന്ന് പറഞ്ഞ്…
Read Moreശബരിമലയിലെ സംഘർഷം: ചെർപ്പുളശേരി സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ; രണ്ടുപേരും സംഘപരിവാർ പ്രവർത്തകരെന്ന് പോലീസ്
ഷൊർണൂർ: ശബരിമലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിൽ നിന്നു രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെർപ്പുളശേരി തൂത സ്വദേശികളായ സുമേഷ് (35), വൈശാഖ് (29) എന്നിവരെയാണ് ഇന്നലെ അർധരാത്രി അറസ്റ്റു ചെയ്തത്. ഷൊർണൂർ ഡിവൈഎസ്പി എൻ. മുരളീധരന്റെ നേത്വത്വത്തിലായിരുന്നു അറസ്റ്റ്. ഹർത്താൽ, വഴിതടയൽ കുറ്റങ്ങളാണ് ഇവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്. സംഘപരിവാർ പ്രവർത്തകരാണ് അറസ്റ്റിലായ രണ്ടുപേരും. ജില്ലയിൽനിന്നു കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് പോലീസ് സൂചിപ്പിച്ചു.
Read Moreയുഡിഎഫ് അവിശ്വാസത്തെ സിപിഎം പിന്തുണച്ചേക്കും; ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ വീണ്ടും ശ്രദ്ധാകേന്ദ്രം
പാലക്കാട്: മൂന്നുവർഷം കാലാവധിയെത്തിയ പാലക്കാട് നഗരസഭയിലെ ബിജെപി ഭരണം തുലാസിൽ. നഗരസഭ ചെയർപേഴ്സണും വൈസ് ചെയർമാനുമെതിരെ യുഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കിയതോടെ ചരടുവലികൾ തകൃതിയായി. 17 യുഡിഎഫ് അംഗങ്ങളും ഒരു വെൽഫെയർപാർട്ടി അംഗവും ഒപ്പിട്ട പ്രമേയനോട്ടീസാണ് നല്കിയിട്ടുള്ളത്. പ്രമേയം വോട്ടിനിട്ടാൽ എൽഡിഎഫ് പിന്തുണ നല്കുമെന്ന കാര്യം ഉറപ്പാണ്. ഇതോടെ കേരളത്തിലെ ബിജെപി ഭരണത്തിലുള്ള ഏക നഗരസഭയായ പാലക്കാട് പാർട്ടിക്കു നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം. ഇതോടെ സംസ്ഥാനതലത്തിൽ തന്നെ പാലക്കാട് നഗരസഭ ശ്രദ്ധേയമാകുകയാണ്. നഗരസഭയിൽ ബിജെപിയുടെ കൈവശം ഉണ്ടായിരുന്ന വികസന, ക്ഷേമകാര്യ, പൊതുമരാമത്ത്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻമാർക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന പ്രമേയം സിപിഎം പിന്തുണയോടെ പാസായിരുന്നു. നഗരസഭയിൽ ഭരണത്തിൽ വരികയല്ല മറിച്ച് ബിജെപിയെ ഭരണത്തിൽനിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ വ്യക്തമാക്കിയിട്ടുണ്ട്. ബദൽസംവിധാനങ്ങളെക്കുറിച്ച് മതേതര കക്ഷികളുമായി ആലോചിച്ച് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More