മണ്ണാർക്കാട്: വനംവകുപ്പുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ കോങ്ങാട് എംഎൽഎ കെ.വി.വിജയദാസിനെതിരെ കേസെടുത്ത സാഹചര്യത്തിൽ എംഎൽഎയ്ക്ക് ശക്തമായ പിന്തുണയുമായി സർവ്വകക്ഷി സംഘം രംഗത്ത്. കാഞ്ഞിരപ്പുഴ കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പിന്തുണയറിയിച്ച് കർഷക സർവ്വകക്ഷി സംഘം പത്രസമ്മേളനം വിളിച്ചത്. ആദിവാസി കോളനിയായ പാന്പൻതോട് കോളനിക്ക് സമീപം താമസിക്കുന്ന കുടിലിൽ തങ്കമ്മയുടെ കാർഷിക വിളകൾ വനം വകുപ്പ് നശിപ്പിച്ചതിനെതിരെ പരാതി നൽകിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പഞ്ചായത്തംഗം മണികണ്ഠൻ പറഞ്ഞു . മൂവായിരം വാഴകൾ നശിപ്പിച്ചത് പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ മറ്റുവിളകളും നശിപ്പിച്ചു. തുടർന്ന് നശീകരണം സമീപ ഭാഗത്തേക്കും കുടിവെള്ള പൈപ്പ് മുറിച്ചുമാറ്റുന്നതിലേക്കും വരെ എത്തി .ഇതിനെതിരെ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കർഷകർക്ക് വേണ്ടിയാണ് എംഎൽഎ പ്രതികരിച്ചത്. ഉദ്യോഗസ്ഥനോട് എംഎൽഎ കയർത്തുസംസാരിച്ചത് സംഘം നിഷേധിച്ചില്ല. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.ഷംസുദ്ദീനും ഇത് സ്ഥിരീകരിച്ചു. എന്നാൽ എംഎൽഎയിൽ നിന്നുണ്ടായത് പൊതുവികാരമാണ്. ഉദ്യോഗസ്ഥൻ മര്യാദയില്ലാതെ സംസാരിച്ചതാണ്…
Read MoreCategory: Palakkad
യുഡിഎഫിന് സിപിഐ, ബിജെപി പിന്തുണ; തെങ്കര പഞ്ചായത്തിൽ സിപിഎമ്മിന് ഭരണം നഷ്ടമായി
മണ്ണാർക്കാട്: എൽഡിഎഫ് ഭരിക്കുന്ന തെങ്കര പഞ്ചായത്ത് ഭരണം യുഡിഎഫ് അട്ടിമറിച്ചു. പ്രസിഡണ്ടിനെതിരെയുള്ള അവിശ്വാസ പ്രമേയം പാസ്സായി . ഇന്നലെ രാവിലെ പത്തരയോടെയാണ് യോഗം ആരംഭിച്ചത്.ഇതോടെ നിർണ്ണായക സംഭവങ്ങൾക്കാണ് പഞ്ചായത്തിൽ കളമൊരുങ്ങിയത് .പരാജയം മുന്നിൽ കണ്ടെന്നോണം സിപിഎമ്മിലെ ആറ് അംഗങ്ങളും, സ്വതന്ത്രനും യോഗം ബഹിഷ്ക്കരിച്ചതോടെ യുഡിഎഫ് വിജയം ഉറപ്പിച്ചു. സിപി ഐ, ബിജെപി അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തതോടെയാണ് ക്വാറം തികഞ്ഞത് . ഇതോടെ പഞ്ചായത്ത് പ്രസിഡന്റ് സാവിത്രിക്ക് എതിരായി അവിശ്വാസം പാസ്സായതായി വരണാധികാരി അറിയിക്കുകയായിരുന്നു. തുടർന്ന് രണ്ട് മണിക്ക് വൈസ് പ്രസിഡണ്ടിനെതിരെയുള്ള അവിശ്വാസ പ്രമേയ ചർച്ചയും എൽഡിഎഫിന് പ്രതികൂലമായതോടെ പഞ്ചായത്ത് ഭരണം യുഡിഎഫിന് ഉറപ്പായി. സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ച ഇ.ഒ.മുഹമ്മദിനെയാണ് അവിശ്വാസംമൂലം അയോഗ്യനാക്കിയത്. തുടർന്ന് വരണാധികാരി അടുത്ത നടപടികളിലേക്ക് നീങ്ങി .റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു ഒരു മാസത്തിനകം പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദിവസം കമ്മീഷൻ പ്രഖ്യാപിക്കും. അവിശ്വാസത്തിലൂടെ…
Read Moreപ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച യുവാവിനെ അറസ്റ്റുചെയ്തു
കോയന്പത്തൂർ: വിവാഹവാഗ്ദാനം നല്കി പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവിനെ പോക്സോ ആക്ട് പ്രകാരം അറസ്റ്റുചെയ്തു. തുടിയല്ലൂർ ഇടയാർപ്പാളയം ബാലകൃഷ്ണനാണ് (25) അറസ്റ്റിലായത്. പതിനേഴു വയസുകാരി വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോൾ ഡോക്ടറുടെ പരിശോധനയിൽ നാലുമാസം ഗർഭിണിയാണെന്ന് രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. ഇതേ തുടർന്നു രക്ഷിതാക്കൾ വനിതാ സെല്ലിൽ പരാതി നല്കി. പോലീസ് അന്വേഷണത്തിൽ ബാലകൃഷ്ണൻ വിവാഹവാഗ്ദാനം നല്കി പ്രായപൂർത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നു കണ്ടെത്തി. തുടർന്നാണ് പോക്സോ ആക്ടിനു കീഴിൽ അറസ്റ്റുചെയ്തത്.
Read Moreമന്ത്രി ബാലനൊപ്പം പി.കെ ശശി വേദി പങ്കിടുന്നു; പാലക്കാട് സിപിഎമ്മിൽ അമർഷം
പാലക്കാട്: ലൈംഗിക പീഡന കേസിൽ ആരോപണ വിധേയനായ ഷൊർണൂർ എംഎൽഎ പി.കെ ശശിയും മന്ത്രി എ.കെ ബാലനും ഇന്ന് പാർട്ടിയുടെ ഒരേ വേദിയിൽ. സിപിഐയിൽ നിന്നും രാജിവെച്ച് സിപിഎമ്മിൽ ചേർന്ന പ്രവർത്തകർക്ക് തച്ചന്പാറയിൽ നല്കുന്ന സ്വീകരണ യോഗത്തിലാണ് രണ്ടുപേരും വേദി പങ്കിടുക. ഇന്നു വൈകുന്നേരം യോഗം. മന്ത്രി ബാലനാണ് പരിപാടിയുടെ ഉദ്ഘാടകൻ. ഉദ്ഘാടന സമ്മേളനത്തിലും തുടർന്ന് നടക്കുന്ന റാലിയിലും മന്ത്രിയും ശശിയും പൂർണസമയവും പങ്കെടുക്കും. ശശിക്കെതിരായ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ അന്വേഷണം നടത്തുന്ന കമ്മീഷൻ സംഘാംഗം കൂടിയാണ് മന്ത്രി ബാലൻ. അന്വേഷണം നടന്നുകൊണ്ടിരിക്കുന്പോൾ ഇരുവരും വേദി പങ്കിടുന്നത് സംബന്ധിച്ച് പാർട്ടിക്കുള്ളിലെ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ട്. അതേസമയം ശശിക്കെതിരായ പാർട്ടി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഇപ്പോൾ ആരോപണ വിധേയൻ മാത്രമാണ് അദ്ദേഹമെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്. ശശിക്കെതിരെ ഒരു തരത്തിലുള്ള വിലക്കും പാർട്ടിയിലില്ലെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.…
Read Moreപാവറട്ടി പഞ്ചായത്ത് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മരണകാരണത്തെക്കുറിച്ച് ബന്ധുക്കൾ പറയുന്നതിങ്ങനെ..
പാവറട്ടി: പാവറട്ടി പഞ്ചായത്ത് സെക്രട്ടറിയെ മരിച്ച നിലയിൽ കണ്ടെത്തി. മുല്ലശേരി താണവീഥി സ്വദേശി തണ്ടാശേരി വീട്ടിൽ ഷാജിയെ(52)യാണ് ഇന്നുരാവിലെ പറപ്പൂർ മുള്ളൂർക്കായൽ കോൾബണ്ടിന് സമീപമുള്ള മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പേരമാംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പഞ്ചായത്തിലെ കുടിവെള്ള വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളെ തുടർന്ന് ഷാജി അവധിയിലായിരുന്നു. ജോലിയിൽ തിരിച്ചുകയറാൻ പല കാരണങ്ങൾ മൂലവും കഴിഞ്ഞിരുന്നില്ല. ഇതിൽ ഏറെ മാനസിക അസ്വസ്ഥനായിരുന്നു ഷാജിയെന്ന് പറയുന്നു. ഇന്നലെ വൈകീട്ട് വീട്ടിൽനിന്നു പുറത്തിറങ്ങിയ ഷാജിയുടെ ബൈക്ക് മുല്ലശേരി സ്വദേശിയായ ചീരോത്ത് സുരേഷിന്റെ സൈക്കിളിലിടിക്കുകയും സുരേഷിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ സുരേഷിനെ ഷാജി തന്നെയാണ് പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുരേഷിന് ഓപ്പറേഷനും മറ്റുമായി വലിയൊരു തുക വരുമെന്ന കാര്യം ഷാജി ഭാര്യയെ വിളിച്ചുപറഞ്ഞിരുന്നതായി പറയുന്നു. പണം കണ്ടെത്താമെന്ന് പറഞ്ഞ്…
Read Moreശബരിമലയിലെ സംഘർഷം: ചെർപ്പുളശേരി സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ; രണ്ടുപേരും സംഘപരിവാർ പ്രവർത്തകരെന്ന് പോലീസ്
ഷൊർണൂർ: ശബരിമലയിലെ സംഘർഷവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിൽ നിന്നു രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെർപ്പുളശേരി തൂത സ്വദേശികളായ സുമേഷ് (35), വൈശാഖ് (29) എന്നിവരെയാണ് ഇന്നലെ അർധരാത്രി അറസ്റ്റു ചെയ്തത്. ഷൊർണൂർ ഡിവൈഎസ്പി എൻ. മുരളീധരന്റെ നേത്വത്വത്തിലായിരുന്നു അറസ്റ്റ്. ഹർത്താൽ, വഴിതടയൽ കുറ്റങ്ങളാണ് ഇവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്. സംഘപരിവാർ പ്രവർത്തകരാണ് അറസ്റ്റിലായ രണ്ടുപേരും. ജില്ലയിൽനിന്നു കൂടുതൽ പേർ അറസ്റ്റിലാകുമെന്ന് പോലീസ് സൂചിപ്പിച്ചു.
Read Moreയുഡിഎഫ് അവിശ്വാസത്തെ സിപിഎം പിന്തുണച്ചേക്കും; ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ വീണ്ടും ശ്രദ്ധാകേന്ദ്രം
പാലക്കാട്: മൂന്നുവർഷം കാലാവധിയെത്തിയ പാലക്കാട് നഗരസഭയിലെ ബിജെപി ഭരണം തുലാസിൽ. നഗരസഭ ചെയർപേഴ്സണും വൈസ് ചെയർമാനുമെതിരെ യുഡിഎഫ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കിയതോടെ ചരടുവലികൾ തകൃതിയായി. 17 യുഡിഎഫ് അംഗങ്ങളും ഒരു വെൽഫെയർപാർട്ടി അംഗവും ഒപ്പിട്ട പ്രമേയനോട്ടീസാണ് നല്കിയിട്ടുള്ളത്. പ്രമേയം വോട്ടിനിട്ടാൽ എൽഡിഎഫ് പിന്തുണ നല്കുമെന്ന കാര്യം ഉറപ്പാണ്. ഇതോടെ കേരളത്തിലെ ബിജെപി ഭരണത്തിലുള്ള ഏക നഗരസഭയായ പാലക്കാട് പാർട്ടിക്കു നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം. ഇതോടെ സംസ്ഥാനതലത്തിൽ തന്നെ പാലക്കാട് നഗരസഭ ശ്രദ്ധേയമാകുകയാണ്. നഗരസഭയിൽ ബിജെപിയുടെ കൈവശം ഉണ്ടായിരുന്ന വികസന, ക്ഷേമകാര്യ, പൊതുമരാമത്ത്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻമാർക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന പ്രമേയം സിപിഎം പിന്തുണയോടെ പാസായിരുന്നു. നഗരസഭയിൽ ഭരണത്തിൽ വരികയല്ല മറിച്ച് ബിജെപിയെ ഭരണത്തിൽനിന്ന് പുറത്താക്കുകയാണ് ലക്ഷ്യമെന്ന് ഡിസിസി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ വ്യക്തമാക്കിയിട്ടുണ്ട്. ബദൽസംവിധാനങ്ങളെക്കുറിച്ച് മതേതര കക്ഷികളുമായി ആലോചിച്ച് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.…
Read Moreഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ കെ.വി വിജയദാസ് എംഎൽഎ ക്കെതിരെ കേസെടുത്തു; പ്രചരിക്കുന്ന ശബ്ദ സംഭാഷണം തന്റേതല്ലെന്ന് എംഎൽഎ
പാലക്കാട്: വനംവകുപ്പ് ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കെ.വി വിജയദാസ് എംഎൽഎ യ്ക്കെതിരെ കേസെടുത്തു. മണ്ണാർക്കാട് ഫോറസ്റ്റ് സെക്ഷൻ ഓഫീസറെയാണ് കോങ്ങാട് എംഎൽഎ കെ. വി വിജയദാസ് ഭീഷണിപ്പെടുത്തിയത്. മണ്ണാർക്കാട് കോടതിയുടെ നിർദേശപ്രകാരം മണ്ണാർക്കാട് പോലീസാണ് കേസെടുത്തത്. കോങ്ങാട് മണ്ഡലത്തിലെ പൂഞ്ചോല ഭാഗത്തെ ഓടക്കുന്നിൽ വനംഭൂമി കയ്യേറിയത് ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സെക്ഷൻ ഓഫീസർ പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തുന്നിടത്തേക്ക് പോയാൽ കാലുവെട്ടുമെന്ന് കെ.വി വിജയദാസ് ഭീഷണിപ്പെടുത്തിയതെന്നാണ് പരാതിയിലുള്ളത്. ടെലിഫോണ് സംഭാഷണത്തിന്റെ ഉള്ളടക്കമടക്കമുള്ള സിഡി സഹിതമാണ് ഉദ്യോഗസ്ഥൻ പരാതി നല്കിയത്. ഈ ശബ്ദസംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. അതേസമയം ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന ശബ്ദ സംഭാഷണം തന്റേതല്ലെന്നും കെ.വി വിജയദാസ് പറഞ്ഞു.
Read Moreമാധ്യമപ്രവർത്തന സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന് പത്രപ്രവർത്തക യൂണിയൻ
പാലക്കാട്: സ്വതന്ത്രമായ മാധ്യമ പ്രവർത്തനം അവകാശമാണെന്നും അതു സംരക്ഷിക്കപ്പെടണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ പാലക്കാട് ജില്ലാ വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. ശബരിമല സംഭവത്തോടനുബന്ധിച്ചു മാധ്യമപ്രവർത്തകരെ മർദിക്കുകയും ഉപകരണങ്ങളും വാഹനങ്ങളും തകർക്കുകയും ചെയ്ത സംഭവത്തെ യോഗം അപലപിച്ചു. തേജസ് ദിനപത്രം അടച്ചുപൂട്ടാനുള്ള തീരുമാനത്തിൽ നിന്നു മാനേജ്മെന്റ് പിന്മാറണമെന്നും ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് സി.കെ.ശിവാനന്ദന്റെ അധ്യക്ഷതയിൽ കെയുഡബ്ല്യുജെ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻഎഎം. ജാഫർ വാർഷിക റിപ്പോർട്ടും ട്രഷറർ എം.വി. വസന്ത് വരവുചെലവു കണക്കുകളും അവതരിപ്പിച്ചു.ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്.സിജ, ജോയിന്റ് സെക്രട്ടറി ഇ.എൻ. അജയകുമാർ, സി.ആർ.ദിനേഷ്, ബിനോയ് രാജൻ, കെ.വി.ശ്രീകുമാർ, കെ.കെ.പത്മഗിരീഷ്, എൻ.രമേഷ്, ബാലകൃഷ്ണൻ, എം.ഷജിൽ കുമാർ, ഫൈസൽ കോങ്ങാട്, ആർ.ശശിശേഖർ, ബിനീഷ് കൊട്ടാരത്തിൽ, സജീഷ് എന്നിവർ പ്രസംഗിച്ചു.
Read Moreബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട്ടെ ചെയർപേഴ്സണും വൈസ് ചെയർമാനും എതിരേ അവിശ്വാസപ്രമേയ നോട്ടീസ്
പാലക്കാട്: സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട് നഗരസഭയുടെ ചെയർപേഴ്സണനും വൈസ് ചെയർമാനുമെതിരേ ഇന്ന് അവിശ്വാസപ്രമേയ നോട്ടീസ് നല്കും. യുഡിഎഫിന്റെ പതിനേഴംഗങ്ങളും വെൽഫെയർ പാർട്ടിയുടെ ഒരംഗവും ഒപ്പിട്ട നോട്ടീസാണ് റീജണൽ ജോയിന്റ് ഡയറക്ടർക്ക് നല്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ പറഞ്ഞു. മുന്പ് അഞ്ച് സ്ഥിരംസമിതി അധ്യക്ഷർക്കെതിരേ അവിശ്വാസപ്രമേയം കൊണ്ടുവരികയും സിപിഎമ്മിന്റെ പിന്തുണയോടെ പാസാകുകയും ചെയ്തിരുന്നു. തുടർന്നു നടന്ന തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും യുഡിഎഫിനും രണ്ടുവീതം സ്ഥിരംസമിതി അധ്യക്ഷന്മാരെ ലഭിച്ചു. വോട്ടുനില തുല്യമായതിനെ തുടർന്നു ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷയ്ക്കെതിരായ അവിശ്വാസം തള്ളിപ്പോയി. നഗരസഭ അധ്യക്ഷയ്ക്കും ഉപാധ്യക്ഷയ്ക്കുമെതിരേയുള്ള അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കാൻ വൈകിയത് നോട്ടീസിൽ ഒപ്പിടാനുള്ള മൂന്നിലൊന്ന് അംഗസംഖ്യയില്ലാത്തതിനാലായിരുന്നു. 52 അംഗ കൗണ്സിലിൽ 18 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. പതിനെട്ട് അംഗങ്ങളുണ്ടെങ്കിലും യുഎഫിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രാംഗത്തിന് വോട്ടവകാശമില്ല. തെരഞ്ഞെടുപ്പ് കേസ് നിലനില്ക്കുന്നതിനാലാണിത്. വെൽഫെയർപാർട്ടിയുടെ ഏകാംഗം അവിശ്വാസ നോട്ടീസിനെ പിന്തുണയ്ക്കുമെന്നു ഉറപ്പുലഭിച്ചതായി…
Read More