ഇരിങ്ങാലക്കുട: ഗാന്ധിജി സങ്കൽപ്പിച്ച രാമരാജ്യമല്ല ഇപ്പോൾ രാമരാജ്യം പറഞ്ഞ് നടക്കുന്നവർ വിഭാവനം ചെയ്യുന്നതെന്നും രാമായണത്തിലെ രാമന്റെ പാതയിലല്ലാതെ മാരിചന്റെ പാത പിന്തുടരുന്നവരാണു രാമായണത്തിന്റെ പേരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കൂടൽമാണിക്യ ക്ഷേത്രത്തിൽ രാമായണമാസാചരണ നാലന്പല ദർശനത്തിന്റെ ഭാഗമായി ടൂറിസ്റ്റ് ഡിപ്പാർട്ടുമെന്റ് പണികഴിപ്പിച്ച ഭക്തർക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട ് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടൽമാണിക്യം ക്ഷേത്രത്തെക്കുറിച്ചുള്ള മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ നാലു ഭാഷകളിലുള്ള ദർശനവഴികാട്ടിയുടെ പതിപ്പ് തന്ത്രി പ്രതിനിധി എൻ.പി. പരമേശ്വരൻ നന്പൂതിരിപ്പാടിനു നൽകികൊണ്ട ് മന്ത്രി പ്രകാശനം ചെയ്തു. പ്രഫ. കെ.യു. അരുണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സണ് നിമ്യ ഷിജു മുഖ്യാതിഥിയായിരുന്നു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ.എം. സുമ, തന്ത്രി പ്രതിനിധി എൻ.പി. പരമേശ്വരൻ നന്പൂതിരി, ഭരണസമിതി അംഗങ്ങളായ…
Read MoreCategory: Palakkad
കുടുംബശ്രീ വായ്പയിൽ തിരിമറി; ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി
നെന്മാറ: കുടുംബശ്രീ വായ്പാതിരിമറിയിൽ ഉൾപ്പെട്ട സിപിഎം ഭാരവാഹികളെ പാർട്ടിയിൽനിന്നു പുറത്താക്കി. നെന്മാറ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്കു (ജഐൽജി ) കാനറാബാങ്ക് മുഖേന വായ്പ നല്കിയതിൽ തുക തിരിമറി നടത്തിയെന്ന പരാതിയിൽ പാർട്ടി അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ സിപിഎം മട്ടുപ്പാറ ബ്രാഞ്ച് സെക്രട്ടറി അനിലിനേയും പേഴുംപാറ വനിതാ ബ്രാഞ്ച് കമ്മിറ്റിയംഗവും നെന്മാറ പഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സണുമായ റീന സുബ്രഹ്മണ്യനേയും കുറ്റക്കാരാണെന്നു കണ്ടെത്തി. കുറ്റക്കാരായ ഇവരെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കുകയായിരുന്നു. ജഐൽജി ഗ്രൂപ്പുകൾ രൂപീകരിച്ചു വായ്പയെടുത്തതിൽ 74 ലക്ഷം രൂപ തിരിമറി നടത്തി തട്ടിയെടുത്തുവെന്നാണ് പാർട്ടിക്കു ചില യൂണിയനുകൾ പരാതി നല്കിയിരുന്നത്. ഇതേതുടർന്ന് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഏരിയാ കമ്മിറ്റിയംഗവുമായ പി.വി.രാമകൃഷ്ണന്റെ നേത്യത്വത്തിലായിരുന്നു അന്വേഷണം.
Read Moreകാലവർഷം: ജില്ലയിൽ ഇതുവരെ 18.67 കോടിയുടെ നാശനഷ്ടം ; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ
പാലക്കാട് : കാലവർഷക്കെടുതിയിൽ ജില്ലയിൽ ഇതുവരെ 18.67 കോടിയുടെ നാശനഷ്ടം. സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്നും അടിയന്തര സാഹചര്യങ്ങളെ നേരിടാനായി ദുരിതബാധിത മേഖലയിലെ തഹസിൽദൽമാർക്ക് 2.1 കോടി അനുവദിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. നേരത്തെ ജില്ലയിൽ നിന്നും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. ജില്ലയിൽ ഇതുവരെ 18.67 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായത്. 12.83 കോടിയുടെ കൃഷിനാശമാണ് മഴമൂലം സംഭവിച്ചത്. 428 വീടുകളിൽ 12 എണ്ണം പൂർണമായും തകർന്നു. തുമരാമത്ത് കെട്ടിടങ്ങൾ തകർന്ന് 12 ലക്ഷവും റോഡുകൾ തകർന്ന് 3.07 കോടിയും കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് 1.58 കോടിയും മൃഗങ്ങൾ നഷ്ടപ്പെട്ടതുമൂലം 3.6 ലക്ഷവും നഷ്ടമുണ്ടായി. ദുരിതാശ്വാസ ക്യാന്പുകൾ കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ചിറ്റൂർ, ആലത്തൂർ താലൂക്കുകളിൽ ദുരിതാശ്വാസ കാംപുകൾ ആരംഭിച്ചു. പാലക്കാട് താലൂക്കിലെ കാംപുകളുൾപ്പെടെ ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം മൂന്നായി. എല്ലാ കാംപുകളിലും ഭക്ഷണവും…
Read Moreട്രെയിനിൽ സ്ത്രീ സുരക്ഷയ്ക്കായി വനിതാ പോലീസുകാരെ നിയമിച്ചു; യാത്രയ്ക്കിടയിൽ പടിക്കെട്ടിൽനിന്നും സെൽഫിയെടുത്താൽ പിഴ
കോയന്പത്തൂർ: ട്രെയിനിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി 90 വനിതാ പോലീസുകാരെ നിയമിച്ചതായി റെയിൽവേ എഡിജിപി ശൈലേന്ദ്രബാബു. പൊള്ളാച്ചി റെയിൽവേ സ്റ്റേഷനിലെ സുരക്ഷാക്രമീകരണങ്ങൾ നോക്കിക്കാണുകയായിരുന്നു എഡിജിപി. ട്രെയിൻ അപകടത്തിൽ മരിക്കുന്നവരെ തിരിച്ചറിയുന്നതിനായി ക്രൈം സെൻട്രൽ ട്രാക്കിംഗ് നെറ്റ് വർക്ക് സിസ്റ്റം തുടങ്ങി. നിർഭയ പദ്ധതിയുടെ ഭാഗമായി കോയന്പത്തൂർ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ നീരീക്ഷണകാമറകൾ സ്ഥാപിക്കും. ട്രെയിൻ യാത്രയ്ക്കിടയിൽ പടിക്കെട്ടിൽനിന്നും സെൽഫിയെടുത്താൽ പിഴ ഈടാക്കുമെന്നും ട്രെയിൻ യാത്രയിൽ സ്ത്രീ യാത്രികരുടെ സുരക്ഷയ്ക്കായി കൂടുതലായി 90 വനിതാ പോലീസുകാരെ നിയമിച്ചിട്ടുണ്ടെന്നും എഡിജിപി കൂട്ടിച്ചേർത്തു.
Read Moreവനാവകാശനിയമം: 163.79 ഏക്കറിന് കൈവശാവകാശ രേഖ ലഭിക്കും
പാലക്കാട്: ജില്ലയിൽ വനാവകാശനിയമം 2006 പ്രകാരം ഭൂമിയുടെ വ്യക്തിഗത ആവശ്യങ്ങൾക്കുളള കൈവശരേഖ ലഭ്യമാകുന്നതിന് 101 അപേക്ഷകൾക്ക്് ജില്ലാ കളക്ടർ ചെയർമാനായുളള ജില്ലാതല സമിതിയുടെ അംഗീകാരം ലഭിച്ചു. ഇത് പ്രകാരം 163.79 ഏക്കർ ഭൂമിക്കാണ് കൈവശരേഖ നൽകുക. അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗങ്ങളിൽ നിന്നും 2014 മുതലുളള 2167 അപേക്ഷകളാണ് രണ്ടാം ഘട്ടത്തിൽ പരിഗണിച്ചത്. സബ്കളക്റ്റർ ചെയർമാനായുളള സബ്ഡിവിഷനൽ കമ്മിറ്റിയും തുടർന്ന് അന്തിമമായി ജില്ലാതല കമ്മിറ്റിയുമാണ് അപേക്ഷ പരിഗണിച്ചത്. ആദ്യഘട്ടത്തിൽ 60 അപേക്ഷകൾക്ക് അംഗീകാരം ലഭിച്ചിരുന്നു. ചേബറിൽ ജില്ലാ കളക്ടർ ഡി.ബാലമുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 41 അപേക്ഷകൾക്ക് കൂടി അംഗീകാരം നൽകിയത്. അട്ടപ്പാടിയിലെ പൂതൂർ ഗ്രാമപഞ്ചായത്തിലെ 53 അപേക്ഷകൾ പരിഗണിച്ചതിന്റെ ഭാഗമായി 90.67 ഏക്കറും ഷോളയൂരിൽ ഏഴ് അപേക്ഷകൾ പ്രകാരം 10.25 ഏക്കറും അഗളി ഗൂളിക്കടവിൽ 30 അപേക്ഷകൾ പ്രകാരം 31.32 ഏക്കറും പട്ടിമാളത്ത് 11 അപേക്ഷകളിൽ…
Read Moreകടപ്പാറയിലെ ഉരുൾപൊട്ടലിന് നാളെ പതിനൊന്നുവർഷം; 2007 ആവർത്തിക്കുമോ എന്ന ആശങ്കയിൽ നാട്ടുകാർ
ഫ്രാൻസിസ് തയ്യൂർ മംഗലംഡാം: വിദ്യാർഥിനി മരിച്ച കടപ്പാറയിലെ ഉരുൾപൊട്ടലിന് നാളെ പതിനൊന്ന് വർഷം. അതിവർഷമുണ്ടായ 2007 ജൂലൈ 17ന് പുലർച്ചെയാണ് മലയോര കുടിയേറ്റ പ്രദ്ദേശമായ കടപ്പാറ സെന്ററിൽ ശക്തമായ ഉരുൾപൊട്ടലുണ്ടായി 14 വയസുകാരി കോഴിക്കുന്നേൽ ആന്റണിയുടെ മകൾ അനു ആന്റണി മരിച്ചത്. മകളുടെ ഓർമ്മക്കു മുന്നിൽ നാളെ കടപ്പാറ സെന്റ് മേരീസ് പള്ളിയിൽ വികാരി ഫാ.ജോബി തരണിയിലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലിയും പ്രത്യേക പ്രാർത്ഥനകളും നടത്തുമെന്ന് പിതാവ് ആന്റണി പറഞ്ഞു. ഓരോവർഷവും ജൂലൈ 17 കടന്നു വരുന്പോൾ അന്നത്തെ ശക്തമായ ഉരുൾപൊട്ടലും കടപ്പാറ സെന്റർ ചെളിയും മണ്ണും നിറഞ്ഞു് ദുരന്തങ്ങൾക്കെല്ലാം സാക്ഷിയായതും മലയോരവാസികളുടെ ഓർമ്മകളിൽ ഓടിയെത്തും. ആന്റണിയുടെ വീടിനു പുറകിൽ മുകളിലുള്ള മലയിലായിരുന്നു ഉരുൾപൊട്ടലുണ്ടായത്.ശബ്ദം കേട്ട് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന ആന്റണി, അപകടാവസ്ഥ കണ്ട് ഉറങ്ങി കിടന്നിരുന്ന മകളെ വിളിച്ചുണർത്തി പുറത്തേക്ക് ഓടി. ഇരുട്ടും പുക നിറഞ്ഞ അന്തരീക്ഷവുമായിരുന്നു…
Read Moreനെല്ലിയാമ്പതി ഒറ്റപ്പെട്ടു; മഴക്കെടുതി രൂക്ഷം; പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യത
നെല്ലിയാന്പതി: കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്തമഴയെ തുടർന്ന് മലയോര മേഖലയായ നെല്ലിയാന്പതിയിൽ ഇന്നലെയും ഗതാഗതം തടസ്സപ്പെട്ടു. നൂറടി പ്രദേശത്ത് ആയൂർവേദ ആശുപത്രിയിലും കുടുംബക്ഷേമ കേന്ദ്രത്തിലും അങ്കണവാടിയിലും കൂടാതെ പരിസരത്തുള്ള വീടുകളിലും മൂന്നടി പൊക്കത്തിൽ വെള്ളം കയറി. ഞായറാഴ്ച രാവിലെ പെയ്ത ശക്തമായ മഴയെ തുടർന്ന് കാട്ടാനക്കൂട്ടം മണിക്കൂറുകളോളം കൈകാട്ടി അയ്യപ്പൻ ക്ഷേത്രത്തിനു മുന്നിൽ നിലയുറപ്പിച്ചു. വണ്ണാത്തിപ്പാലം മുതൽ കാരപ്പാറ വരെയുള്ള ബസ് ഗതാഗതം രാവിലെ മുതൽ ഉച്ചവരെ തടസ്സപ്പെട്ടു. വണ്ണാത്തിപാലത്ത് ഉണങ്ങിയ മരം വൈദ്യുതി ലൈനിന്റെ മുകളിൽ വീണു. ആറ്റുപ്പാടിക്കു സമീപം സിൽവർ ഓക്ക് മരം ശക്തമായ കാറ്റിനെ തുടർന്ന് വൈദ്യുതി ലൈനിൽ വീഴുകയും വൈദ്യുതിപോസ്റ്റ് ഒടിയുകയും ചെയ്തു. കരടി ഉൗമാണ്ടി വളവിന് സമീപം മരം കടപുഴകി വൈദ്യുതി പോസ്റ്റിന്റെ മുകളിലേക്ക് വീണു. ഇതുകാരണം രാവിലെ 5.15ന് കാരപ്പാറയിൽ നിന്നും പാലക്കാട്ടേക്ക് പുറപ്പെടേണ്ട കെ.എസ്.ആർ.ടി.സി ബസ് കാരപ്പാറയിൽ…
Read Moreകാലവർഷക്കെടുതി ബാധിച്ചവരെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കരുതെന്ന് മന്ത്രി
പാലക്കാട് : കാലവർഷക്കെടുതി ബാധിച്ച കുടുംബങ്ങളെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മതിയായ സഹായം നൽകുന്നതിൽ നിന്ന് ഒഴിവാക്കരുതെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ജില്ലയിലെ കാലവർഷ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം വടക്കഞ്ചേരി റസ്റ്റ്ഹൗസിൽ നടത്തിയ ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻപത് ശതമാനത്തിലേറെ തകർന്ന വീടുകൾക്ക് പൂർണ്ണമായി തകർന്ന വീടെന്ന പരിഗണന നൽകുന്നത് ആലോചിക്കണം. അകത്തേത്തറ പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർക്ക് ഇത്തരം ഒരു അവസ്ഥ ഇനി ഉണ്ടാവാതിരിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാവണം. കൽപ്പാത്തി പുഴ കരകവിയുന്നതും വീടുകളിൽ വെള്ളം കയറുന്നതും ഒഴിവാക്കാൻ പുഴഭിത്തി നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കാൻ മന്ത്രി നിർദേശിച്ചു. എം.എൽ.എ ഫണ്ട്, റിവർ മാനേജ്മെന്റ് ഫണ്ട് എന്നിവ ലഭ്യമാക്കി പ്രോജക്റ്റ് തയ്യാറാക്കാൻ മൈനർ ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടു. ദുരിതബാധിതർക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുവെക്കാൻ സഹായിക്കും. റേഷൻ വിതരണത്തിൽ മുൻഗണനാ പട്ടികയിൽ…
Read Moreവിധി ഇരുട്ടിലാഴ്ത്തിയിട്ടും തോൽക്കാതെ സിംസണ് ; അകക്കണ്ണിന്റെ വെളിച്ചത്തിൽ കരകൗശല വസ്തുക്കൾ നിർമിച്ച് ജീവിതത്തോട് പോരാടുന്നു
തൃശൂർ: അപകടത്തിന്റെ രൂപത്തിലെത്തിയ വിധി ചലനശേഷിയും കാഴ്ചശക്തിയും കവർന്നെങ്കിലും തളരാത്ത മനസുമായി ജീവിതം പൊരുതിനേടാനുള്ള ശ്രമത്തിലാണ് ചിറ്റാട്ടുകര സ്വദേശി സിംസണ്. അകക്കണ്ണിന്റെ മാത്രം വെളിച്ചത്തിൽ സിംസൻ നിർമിക്കുന്ന കരകൗശല വസ്തുക്കളാണ് ഇപ്പോൾ കുടുംബത്തിന് പ്രതീക്ഷ പകരുന്നത്. നാടകനടനായും പാർട്ടി പ്രവർത്തകനായും ഓടിനടന്ന കാലത്തിൽനിന്ന് സിംസന്റെ ജീവിതം വീടിന്റെ ചുവരുകൾക്കുള്ളിലേക്ക് ഒതുങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. 2012- ഏപ്രിൽ 16നായിരുന്നു സിംസന്റെ ജീവിതം തകർത്ത ആ അപകടം. കേച്ചേരിയിൽവച്ച് ആന കുത്തിമറിച്ചിട്ട ബസിനടിയിൽ അദ്ദേഹം കുടുങ്ങുകയായിരുന്നു. കോണ്ക്രീറ്റ് പണിക്കായി രാവിലെ വീട്ടിൽനിന്നു പുറപ്പെട്ടതായിരുന്നു സിംസണ്. അപകടത്തിൽ നട്ടെല്ലിനു ഗുരുതര തകരാറിനൊപ്പം തലച്ചോറിലേക്ക് രക്തം ഇരച്ചുകയറി കാഴ്ച ശക്തിയും നഷ്ടപ്പെട്ടു. മാസങ്ങളോളം നീണ്ട ചികിത്സയ്ക്കൊടുവിലാണ് ജീവനെങ്കിലും നിലനിര്ത്താനായത്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ചലനശേഷി കിട്ടിയത് തലയ്ക്കും കൈകൾക്കും മാത്രം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള ട്യൂബുകൾ ഘടിപ്പിച്ച ശരീരവുമായി അന്നു മുതൽ വീടിനകത്താണ് സിംസണ്.…
Read Moreറബറിൽനിന്നുള്ള വരുമാനക്കുറവ്; തേനീച്ചവളർത്തൽ ഉപതൊഴിലാക്കി റബർ കർഷകർ
വടക്കഞ്ചേരി: റബറിൽനിന്നുള്ള വരുമാനം ജീവിതചെലവുകൾ കൂട്ടിമുട്ടാതായപ്പോൾ തേനീച്ചവളർത്തൽ ഉൾപ്പെടെയുള്ള ഉപതൊഴിലുകൾ കണ്ടെത്തി വരുമാനമുണ്ടാക്കുകയാണ് മലയോരനിവാസികൾ. ആവശ്യക്കാർ കൂടുതലും ഉയർന്ന വിലയുമുള്ള ചെറുതേൻ ഉത്പാദനമാണ് കർഷകർ പരീക്ഷിക്കുന്നത്. ചെറുതേനീച്ച വളർത്തലിന് പല മാർഗങ്ങളും അവലംബിക്കുന്നവരുണ്ട്. മുള, പൈപ്പ്, മണ്കലങ്ങൾ, മരപ്പെട്ടികൾ, സ്വാഭാവിക ഉറവിട സ്ഥാനങ്ങൾ തുടങ്ങിയവ പ്രയോജനപ്പെടുത്തിയാണ് തേൻ ഉത്പാദനം നടത്തുന്നത്. ഒരു ലിറ്റർ ചെറുതേനിന് രണ്ടായിരം രൂപവരെ വില കിട്ടുമെന്നതിനാൽ കുറഞ്ഞ അധ്വാനംകൊണ്ടുതന്നെ വരുമാനം കണ്ടെത്താം. തോട്ടങ്ങളിൽ തേനീച്ച വളർത്തുന്നതുവഴി വിളകളിൽനിന്നും വലിയ തോതിലുള്ള വിളവ് ലഭിക്കുമെന്നതാണ് മറ്റൊരു പ്രധാന ഗുണം. ദിവസവും ശുദ്ധമായ തേൻ ഒരു ടിസ്പൂണ് കഴിക്കുന്നതുവഴി ബുദ്ധിശക്തി വർധിക്കുന്നതിനൊപ്പം രോഗപ്രതിരോധശക്തിയും കൂടും. രക്തത്തിലേക്ക് നേരിട്ട് ആഗിരണം ചെയ്യുന്ന ഒരേയൊരു ആഹാരപദാർഥമെന്ന നിലയിലും തേനിന് പ്രത്യേകതയുണ്ട്.കന്യാകുമാരി മാർത്താണ്ഡത്തുനിന്നുള്ളവർ ഇവിടെ താമസിച്ച് തേൻ ഉത്പാദനം നടത്തുകയാണ്. തോട്ടങ്ങളിൽ ഇവർ കൂടുകൾ സ്ഥാപിക്കും. കൂടുകളിൽനിന്നും ഒരുതവണ തേൻ…
Read More