പാർട്ടിക്ക് അപകീർത്തി; ആശുപത്രി ലാബ് ഉദ്ഘാടന വിവാദത്തിൽ എംപിയോടും എംഎൽഎ യോടും സിപിഎം വിശദീകരണം തേടി

ഷൊർണൂർ: ആശുപത്രി ലാബ് ഉദ്ഘാടന വിവാദത്തിൽ എംപി, എംഎൽഎമാരിൽനിന്നും വിശദീകരണം തേടി. ഷൊർണൂർ സർക്കാർ ആശുപത്രിയിൽ വിവിധപദ്ധതികളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എം.ബി.രാജേഷ് എംപിയും പി.കെ.ശശി എംഎൽഎയും തമ്മിലുണ്ടായ ആഭ്യന്തരവിവാദം പരസ്യമാക്കിയതുമായി ബന്ധപ്പെട്ട് പാർട്ടിക്ക് അപകീർത്തിയുണ്ടായെന്ന് ആരോപിച്ചാണ് ഇരുവരോടും ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. സംസ്ഥാന സർക്കാർ പദ്ധതി എംപിയും എംഎൽഎയുമാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന നിലപാടാണ് സ്ഥലം എംഎൽഎയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായി പി.കെ.ശശിക്കുള്ളത്. എംപി ഉദ്ഘാടകനാകുന്നത് പ്രോട്ടോകോൾ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എംപിയെ ചോദ്യം ചെയ്ത് എംഎൽഎ പാലക്കാട് ഡിഎംഒയെ വിളിച്ച് പ്രോട്ടോകോൾ ലംഘനം ചൂണ്ടിക്കാട്ടി തന്‍റെ അമർഷം അറിയിച്ചു. ഇതോടുകൂടി ആരോഗ്യവകുപ്പ് വെട്ടിലായി. എംപിയോട് ആശുപത്രി ലാബ് ഉദ്ഘാടനം ചെയ്യരുതെന്ന് ഡിഎംഒ നിർദേശിച്ചു. എംഎൽഎയുടെ നിർദേശപ്രകാരമാണിതെന്ന് വേദിയിൽ എം.പി.രാജേഷ് എംപി തുറന്നടിച്ചു. പ്രസംഗത്തിൽ ലാബ് ഉദ്ഘാടനം ചെയ്യുന്നില്ലെന്നും എംപി വ്യക്തമാക്കി. ലാബ്, ഡയാലിസിസ് സെന്‍റർ…

Read More

കലിയടങ്ങാതെ കാട്ടാനകൾ; ഷോളയൂരിൽ കാട്ടാനകൾ ആംഗൻവാടിയും സ്കൂളും റേഷൻകടയും തകർത്തു

അഗളി: ഷോളയൂരിൽ കാട്ടാനയുടെ വിളയാട്ടം; ആംഗൻവാടിയും സ്കൂളും റേഷൻകടയും തകർത്തു. ഇന്നലെ രാവിലെ അഞ്ചോടെ കാട്ടാനകൾ റേഷൻകടയുടെ ഷട്ടർ പൊളിച്ചു. സമീപത്തു നിർത്തിയിട്ട കാറിന്‍റെ ഡോറും തകർത്തു. ഗവ. ഹൈസ്കൂളിന്‍റെ ഗോഡൗണ്‍ തകർത്തശേഷം ആംഗൻവാടി കെട്ടിടവും കേടുവരുത്തി. മാസങ്ങളായി ഈ പ്രദേശത്തു കാട്ടാനകൾ നാശം വിതയ്ക്കുകയാണ്. വീടും കൃഷിയിടങ്ങളും നിരപ്പാക്കിയാണ് കാട്ടാനകളുടെ വിളയാട്ടം. വനപാലകരും ദ്രുതകർമസേനയും ഇടപെടുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല. നെല്ലിപ്പതി,. പല്ലിയറ, അഗളി, മട്ടത്തുക്കാട്, വട്ടലക്കി എന്നിവടങ്ങളിലും കാട്ടാനശല്യം രൂക്ഷമായിട്ടുണ്ട്. അഗളി താഴെ ഉൗരിൽ ചെല്ലമ്മാളുടെ അഞ്ഞൂറോളം വാഴകളും തെങ്ങും നശിപ്പിച്ചു. കാട്ടുപോത്തിന്‍റെ ശല്യവും രൂക്ഷമായിട്ടുണ്ടെന്നു പരിസരവാസികൾ പറയുന്നു.

Read More

മാരിചന്‍റെ പാത പിന്തുടരുന്നവരാണു രാമായണത്തിന്‍റെ പേരിൽ പ്രശ്നം സൃഷ്ടിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

ഇരിങ്ങാലക്കുട: ഗാന്ധിജി സങ്കൽപ്പിച്ച രാമരാജ്യമല്ല ഇപ്പോൾ രാമരാജ്യം പറഞ്ഞ് നടക്കുന്നവർ വിഭാവനം ചെയ്യുന്നതെന്നും രാമായണത്തിലെ രാമന്‍റെ പാതയിലല്ലാതെ മാരിചന്‍റെ പാത പിന്തുടരുന്നവരാണു രാമായണത്തിന്‍റെ പേരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കൂടൽമാണിക്യ ക്ഷേത്രത്തിൽ രാമായണമാസാചരണ നാലന്പല ദർശനത്തിന്‍റെ ഭാഗമായി ടൂറിസ്റ്റ് ഡിപ്പാർട്ടുമെന്‍റ് പണികഴിപ്പിച്ച ഭക്തർക്കുള്ള വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട ് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടൽമാണിക്യം ക്ഷേത്രത്തെക്കുറിച്ചുള്ള മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ നാലു ഭാഷകളിലുള്ള ദർശനവഴികാട്ടിയുടെ പതിപ്പ് തന്ത്രി പ്രതിനിധി എൻ.പി. പരമേശ്വരൻ നന്പൂതിരിപ്പാടിനു നൽകികൊണ്ട ് മന്ത്രി പ്രകാശനം ചെയ്തു. പ്രഫ. കെ.യു. അരുണൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സണ്‍ നിമ്യ ഷിജു മുഖ്യാതിഥിയായിരുന്നു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ.എം. സുമ, തന്ത്രി പ്രതിനിധി എൻ.പി. പരമേശ്വരൻ നന്പൂതിരി, ഭരണസമിതി അംഗങ്ങളായ…

Read More

കുടുംബശ്രീ വായ്പയിൽ തിരിമറി; ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

നെന്മാറ: കുടുംബശ്രീ വായ്പാതിരിമറിയിൽ ഉൾപ്പെട്ട സിപിഎം ഭാരവാഹികളെ പാർട്ടിയിൽനിന്നു പുറത്താക്കി. നെന്മാറ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ജോയിന്‍റ് ലയബിലിറ്റി ഗ്രൂപ്പുകൾക്കു (ജഐൽജി ) കാനറാബാങ്ക് മുഖേന വായ്പ നല്കിയതിൽ തുക തിരിമറി നടത്തിയെന്ന പരാതിയിൽ പാർട്ടി അന്വേഷണം നടത്തിയിരുന്നു. അന്വേഷണത്തിൽ സിപിഎം മട്ടുപ്പാറ ബ്രാഞ്ച് സെക്രട്ടറി അനിലിനേയും പേഴുംപാറ വനിതാ ബ്രാഞ്ച് കമ്മിറ്റിയംഗവും നെന്മാറ പഞ്ചായത്ത് കുടുംബശ്രീ ചെയർപേഴ്സണുമായ റീന സുബ്രഹ്മണ്യനേയും കുറ്റക്കാരാണെന്നു കണ്ടെത്തി. കുറ്റക്കാരായ ഇവരെ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കുകയായിരുന്നു. ജഐൽജി ഗ്രൂപ്പുകൾ രൂപീകരിച്ചു വായ്പയെടുത്തതിൽ 74 ലക്ഷം രൂപ തിരിമറി നടത്തി തട്ടിയെടുത്തുവെന്നാണ് പാർട്ടിക്കു ചില യൂണിയനുകൾ പരാതി നല്കിയിരുന്നത്. ഇതേതുടർന്ന് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും ഏരിയാ കമ്മിറ്റിയംഗവുമായ പി.വി.രാമകൃഷ്ണന്‍റെ നേത്യത്വത്തിലായിരുന്നു അന്വേഷണം.

Read More

കാലവർഷം: ജില്ലയിൽ ഇതുവരെ 18.67 കോടിയുടെ നാശനഷ്ടം ;  ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ

പാലക്കാട് : കാലവർഷക്കെടുതിയിൽ ജില്ലയിൽ ഇതുവരെ 18.67 കോടിയുടെ നാശനഷ്ടം. സംസ്ഥാന ദുരിതാശ്വാസ നിധിയിൽ നിന്നും അടിയന്തര സാഹചര്യങ്ങളെ നേരിടാനായി ദുരിതബാധിത മേഖലയിലെ തഹസിൽദൽമാർക്ക് 2.1 കോടി അനുവദിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. നേരത്തെ ജില്ലയിൽ നിന്നും നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. ജില്ലയിൽ ഇതുവരെ 18.67 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായത്. 12.83 കോടിയുടെ കൃഷിനാശമാണ് മഴമൂലം സംഭവിച്ചത്. 428 വീടുകളിൽ 12 എണ്ണം പൂർണമായും തകർന്നു. തുമരാമത്ത് കെട്ടിടങ്ങൾ തകർന്ന് 12 ലക്ഷവും റോഡുകൾ തകർന്ന് 3.07 കോടിയും കെ.എസ്.ഇ.ബിയുമായി ബന്ധപ്പെട്ട് 1.58 കോടിയും മൃഗങ്ങൾ നഷ്ടപ്പെട്ടതുമൂലം 3.6 ലക്ഷവും നഷ്ടമുണ്ടായി. ദുരിതാശ്വാസ ക്യാന്പുകൾ‌ കാലവർഷം ശക്തമായതിനെ തുടർന്ന് ജില്ലയിൽ ചിറ്റൂർ, ആലത്തൂർ താലൂക്കുകളിൽ ദുരിതാശ്വാസ കാംപുകൾ ആരംഭിച്ചു. പാലക്കാട് താലൂക്കിലെ കാംപുകളുൾപ്പെടെ ജില്ലയിലെ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം മൂന്നായി. എല്ലാ കാംപുകളിലും ഭക്ഷണവും…

Read More

ട്രെയിനിൽ സ്ത്രീ സുരക്ഷയ്ക്കായി വനിതാ പോലീസുകാരെ നിയമിച്ചു;  യാത്രയ്ക്കിടയിൽ പടിക്കെട്ടിൽനിന്നും സെൽഫിയെടുത്താൽ   പിഴ

കോയന്പത്തൂർ: ട്രെയിനിൽ യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായി 90 വനിതാ പോലീസുകാരെ നിയമിച്ചതായി റെയിൽവേ എഡിജിപി ശൈലേന്ദ്രബാബു. പൊള്ളാച്ചി റെയിൽവേ സ്റ്റേഷനിലെ സുരക്ഷാക്രമീകരണങ്ങൾ നോക്കിക്കാണുകയായിരുന്നു എഡിജിപി. ട്രെയിൻ അപകടത്തിൽ മരിക്കുന്നവരെ തിരിച്ചറിയുന്നതിനായി ക്രൈം സെൻട്രൽ ട്രാക്കിംഗ് നെറ്റ് വർക്ക് സിസ്റ്റം തുടങ്ങി. നിർഭയ പദ്ധതിയുടെ ഭാഗമായി കോയന്പത്തൂർ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ നീരീക്ഷണകാമറകൾ സ്ഥാപിക്കും. ട്രെയിൻ യാത്രയ്ക്കിടയിൽ പടിക്കെട്ടിൽനിന്നും സെൽഫിയെടുത്താൽ പിഴ ഈടാക്കുമെന്നും ട്രെയിൻ യാത്രയിൽ സ്ത്രീ യാത്രികരുടെ സുരക്ഷയ്ക്കായി കൂടുതലായി 90 വനിതാ പോലീസുകാരെ നിയമിച്ചിട്ടുണ്ടെന്നും എഡിജിപി കൂട്ടിച്ചേർത്തു.

Read More

വനാവകാശനിയമം: 163.79 ഏക്കറിന് കൈവശാവകാശ രേഖ ലഭിക്കും

പാലക്കാട്: ജില്ലയിൽ വനാവകാശനിയമം 2006 പ്രകാരം ഭൂമിയുടെ വ്യക്തിഗത ആവശ്യങ്ങൾക്കുളള കൈവശരേഖ ലഭ്യമാകുന്നതിന് 101 അപേക്ഷകൾക്ക്് ജില്ലാ കളക്ടർ ചെയർമാനായുളള ജില്ലാതല സമിതിയുടെ അംഗീകാരം ലഭിച്ചു. ഇത് പ്രകാരം 163.79 ഏക്കർ ഭൂമിക്കാണ് കൈവശരേഖ നൽകുക. അട്ടപ്പാടി മേഖലയിലെ ആദിവാസി വിഭാഗങ്ങളിൽ നിന്നും 2014 മുതലുളള 2167 അപേക്ഷകളാണ് രണ്ടാം ഘട്ടത്തിൽ പരിഗണിച്ചത്. സബ്കളക്റ്റർ ചെയർമാനായുളള സബ്ഡിവിഷനൽ കമ്മിറ്റിയും തുടർന്ന് അന്തിമമായി ജില്ലാതല കമ്മിറ്റിയുമാണ് അപേക്ഷ പരിഗണിച്ചത്. ആദ്യഘട്ടത്തിൽ 60 അപേക്ഷകൾക്ക് അംഗീകാരം ലഭിച്ചിരുന്നു. ചേബറിൽ ജില്ലാ കളക്ടർ ഡി.ബാലമുരളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് 41 അപേക്ഷകൾക്ക് കൂടി അംഗീകാരം നൽകിയത്. അട്ടപ്പാടിയിലെ പൂതൂർ ഗ്രാമപഞ്ചായത്തിലെ 53 അപേക്ഷകൾ പരിഗണിച്ചതിന്‍റെ ഭാഗമായി 90.67 ഏക്കറും ഷോളയൂരിൽ ഏഴ് അപേക്ഷകൾ പ്രകാരം 10.25 ഏക്കറും അഗളി ഗൂളിക്കടവിൽ 30 അപേക്ഷകൾ പ്രകാരം 31.32 ഏക്കറും പട്ടിമാളത്ത് 11 അപേക്ഷകളിൽ…

Read More

കടപ്പാറയിലെ ഉരുൾപൊട്ടലിന് നാളെ പതിനൊന്നുവർഷം; 2007 ആവർത്തിക്കുമോ എന്ന ആശങ്കയിൽ നാട്ടുകാർ

ഫ്രാൻസിസ് തയ്യൂർ മംഗലംഡാം: വിദ്യാർഥിനി മരിച്ച കടപ്പാറയിലെ ഉരുൾപൊട്ടലിന് നാളെ പതിനൊന്ന് വർഷം. അതിവർഷമുണ്ടായ 2007 ജൂലൈ 17ന് പുലർച്ചെയാണ് മലയോര കുടിയേറ്റ പ്രദ്ദേശമായ കടപ്പാറ സെന്‍ററിൽ ശക്തമായ ഉരുൾപൊട്ടലുണ്ടായി 14 വയസുകാരി കോഴിക്കുന്നേൽ ആന്‍റണിയുടെ മകൾ അനു ആന്‍റണി മരിച്ചത്. മകളുടെ ഓർമ്മക്കു മുന്നിൽ നാളെ കടപ്പാറ സെന്‍റ് മേരീസ് പള്ളിയിൽ വികാരി ഫാ.ജോബി തരണിയിലിന്‍റെ കാർമ്മികത്വത്തിൽ ദിവ്യബലിയും പ്രത്യേക പ്രാർത്ഥനകളും നടത്തുമെന്ന് പിതാവ് ആന്‍റണി പറഞ്ഞു. ഓരോവർഷവും ജൂലൈ 17 കടന്നു വരുന്പോൾ അന്നത്തെ ശക്തമായ ഉരുൾപൊട്ടലും കടപ്പാറ സെന്‍റർ ചെളിയും മണ്ണും നിറഞ്ഞു് ദുരന്തങ്ങൾക്കെല്ലാം സാക്ഷിയായതും മലയോരവാസികളുടെ ഓർമ്മകളിൽ ഓടിയെത്തും. ആന്‍റണിയുടെ വീടിനു പുറകിൽ മുകളിലുള്ള മലയിലായിരുന്നു ഉരുൾപൊട്ടലുണ്ടായത്.ശബ്ദം കേട്ട് ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന ആന്‍റണി, അപകടാവസ്ഥ കണ്ട് ഉറങ്ങി കിടന്നിരുന്ന മകളെ വിളിച്ചുണർത്തി പുറത്തേക്ക് ഓടി. ഇരുട്ടും പുക നിറഞ്ഞ അന്തരീക്ഷവുമായിരുന്നു…

Read More

നെല്ലിയാമ്പതി ഒറ്റപ്പെട്ടു; മഴക്കെടുതി രൂക്ഷം; പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യത

നെല്ലിയാന്പതി: കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന കനത്തമഴയെ തുടർന്ന് മലയോര മേഖലയായ നെല്ലിയാന്പതിയിൽ ഇന്നലെയും ഗതാഗതം തടസ്സപ്പെട്ടു. നൂറടി പ്രദേശത്ത് ആയൂർവേദ ആശുപത്രിയിലും കുടുംബക്ഷേമ കേന്ദ്രത്തിലും അങ്കണവാടിയിലും കൂടാതെ പരിസരത്തുള്ള വീടുകളിലും മൂന്നടി പൊക്കത്തിൽ വെള്ളം കയറി. ഞായറാഴ്ച രാവിലെ പെയ്ത ശക്തമായ മഴയെ തുടർന്ന് കാട്ടാനക്കൂട്ടം മണിക്കൂറുകളോളം കൈകാട്ടി അയ്യപ്പൻ ക്ഷേത്രത്തിനു മുന്നിൽ നിലയുറപ്പിച്ചു. വണ്ണാത്തിപ്പാലം മുതൽ കാരപ്പാറ വരെയുള്ള ബസ് ഗതാഗതം രാവിലെ മുതൽ ഉച്ചവരെ തടസ്സപ്പെട്ടു. വണ്ണാത്തിപാലത്ത് ഉണങ്ങിയ മരം വൈദ്യുതി ലൈനിന്‍റെ മുകളിൽ വീണു. ആറ്റുപ്പാടിക്കു സമീപം സിൽവർ ഓക്ക് മരം ശക്തമായ കാറ്റിനെ തുടർന്ന് വൈദ്യുതി ലൈനിൽ വീഴുകയും വൈദ്യുതിപോസ്റ്റ് ഒടിയുകയും ചെയ്തു. കരടി ഉൗമാണ്ടി വളവിന് സമീപം മരം കടപുഴകി വൈദ്യുതി പോസ്റ്റിന്‍റെ മുകളിലേക്ക് വീണു. ഇതുകാരണം രാവിലെ 5.15ന് കാരപ്പാറയിൽ നിന്നും പാലക്കാട്ടേക്ക് പുറപ്പെടേണ്ട കെ.എസ്.ആർ.ടി.സി ബസ് കാരപ്പാറയിൽ…

Read More

കാലവർഷക്കെടുതി ബാധിച്ചവരെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കരുതെന്ന് മന്ത്രി

പാലക്കാട് : കാലവർഷക്കെടുതി ബാധിച്ച കുടുംബങ്ങളെ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മതിയായ സഹായം നൽകുന്നതിൽ നിന്ന് ഒഴിവാക്കരുതെന്ന് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ജില്ലയിലെ കാലവർഷ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം വടക്കഞ്ചേരി റസ്റ്റ്ഹൗസിൽ നടത്തിയ ഉദ്യോഗസ്ഥതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻപത് ശതമാനത്തിലേറെ തകർന്ന വീടുകൾക്ക് പൂർണ്ണമായി തകർന്ന വീടെന്ന പരിഗണന നൽകുന്നത് ആലോചിക്കണം. അകത്തേത്തറ പഞ്ചായത്തിൽ ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവർക്ക് ഇത്തരം ഒരു അവസ്ഥ ഇനി ഉണ്ടാവാതിരിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാവണം. കൽപ്പാത്തി പുഴ കരകവിയുന്നതും വീടുകളിൽ വെള്ളം കയറുന്നതും ഒഴിവാക്കാൻ പുഴഭിത്തി നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കാൻ മന്ത്രി നിർദേശിച്ചു. എം.എൽ.എ ഫണ്ട്, റിവർ മാനേജ്മെന്‍റ് ഫണ്ട് എന്നിവ ലഭ്യമാക്കി പ്രോജക്റ്റ് തയ്യാറാക്കാൻ മൈനർ ഇറിഗേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടു. ദുരിതബാധിതർക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീടുവെക്കാൻ സഹായിക്കും. റേഷൻ വിതരണത്തിൽ മുൻഗണനാ പട്ടികയിൽ…

Read More