തൃശൂർ: അപകടത്തിന്റെ രൂപത്തിലെത്തിയ വിധി ചലനശേഷിയും കാഴ്ചശക്തിയും കവർന്നെങ്കിലും തളരാത്ത മനസുമായി ജീവിതം പൊരുതിനേടാനുള്ള ശ്രമത്തിലാണ് ചിറ്റാട്ടുകര സ്വദേശി സിംസണ്‍. അകക്കണ്ണിന്റെ മാത്രം വെളിച്ചത്തിൽ സിംസൻ നിർമിക്കുന്ന കരകൗശല വസ്തുക്കളാണ് ഇപ്പോൾ കുടുംബത്തിന് പ്രതീക്ഷ പകരുന്നത്. നാടകനടനായും പാർട്ടി പ്രവർത്തകനായും ഓടിനടന്ന കാലത്തിൽനിന്ന് സിംസന്റെ ജീവിതം വീടിന്റെ ചുവരുകൾക്കുള്ളിലേക്ക് ഒതുങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. 2012- ഏപ്രിൽ 16നായിരുന്നു സിംസന്റെ ജീവിതം തകർത്ത ആ അപകടം. കേച്ചേരിയിൽവച്ച് ആന കുത്തിമറിച്ചിട്ട ബസിനടിയിൽ അദ്ദേഹം കുടുങ്ങുകയായിരുന്നു. കോണ്‍ക്രീറ്റ് പണിക്കായി രാവിലെ വീട്ടിൽനിന്നു പുറപ്പെട്ടതായിരുന്നു സിംസണ്‍. അപകടത്തിൽ നട്ടെല്ലിനു ഗുരുതര തകരാറിനൊപ്പം തലച്ചോറിലേക്ക് രക്തം ഇരച്ചുകയറി കാഴ്ച ശക്തിയും നഷ്ടപ്പെട്ടു. മാസങ്ങളോളം നീണ്ട ചികിത്സയ്ക്കൊടുവിലാണ് ജീവനെങ്കിലും നിലനിര്‍ത്താനായത്. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ ചലനശേഷി കിട്ടിയത് തലയ്ക്കും കൈകൾക്കും മാത്രം. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള ട്യൂബുകൾ ഘടിപ്പിച്ച ശരീരവുമായി അന്നു മുതൽ വീടിനകത്താണ് സിംസണ്‍.…
Read MoreCategory: Palakkad
റബറിൽനിന്നുള്ള വരുമാനക്കുറവ്; തേനീച്ചവളർത്തൽ ഉപതൊഴിലാക്കി റബർ കർഷകർ
വടക്കഞ്ചേരി: റബറിൽനിന്നുള്ള വരുമാനം ജീവിതചെലവുകൾ കൂട്ടിമുട്ടാതായപ്പോൾ തേനീച്ചവളർത്തൽ ഉൾപ്പെടെയുള്ള ഉപതൊഴിലുകൾ കണ്ടെത്തി വരുമാനമുണ്ടാക്കുകയാണ് മലയോരനിവാസികൾ. ആവശ്യക്കാർ കൂടുതലും ഉയർന്ന വിലയുമുള്ള ചെറുതേൻ ഉത്പാദനമാണ് കർഷകർ പരീക്ഷിക്കുന്നത്. ചെറുതേനീച്ച വളർത്തലിന് പല മാർഗങ്ങളും അവലംബിക്കുന്നവരുണ്ട്. മുള, പൈപ്പ്, മണ്കലങ്ങൾ, മരപ്പെട്ടികൾ, സ്വാഭാവിക ഉറവിട സ്ഥാനങ്ങൾ തുടങ്ങിയവ പ്രയോജനപ്പെടുത്തിയാണ് തേൻ ഉത്പാദനം നടത്തുന്നത്. ഒരു ലിറ്റർ ചെറുതേനിന് രണ്ടായിരം രൂപവരെ വില കിട്ടുമെന്നതിനാൽ കുറഞ്ഞ അധ്വാനംകൊണ്ടുതന്നെ വരുമാനം കണ്ടെത്താം. തോട്ടങ്ങളിൽ തേനീച്ച വളർത്തുന്നതുവഴി വിളകളിൽനിന്നും വലിയ തോതിലുള്ള വിളവ് ലഭിക്കുമെന്നതാണ് മറ്റൊരു പ്രധാന ഗുണം. ദിവസവും ശുദ്ധമായ തേൻ ഒരു ടിസ്പൂണ്‍ കഴിക്കുന്നതുവഴി ബുദ്ധിശക്തി വർധിക്കുന്നതിനൊപ്പം രോഗപ്രതിരോധശക്തിയും കൂടും. രക്തത്തിലേക്ക് നേരിട്ട് ആഗിരണം ചെയ്യുന്ന ഒരേയൊരു ആഹാരപദാർഥമെന്ന നിലയിലും തേനിന് പ്രത്യേകതയുണ്ട്.കന്യാകുമാരി മാർത്താണ്ഡത്തുനിന്നുള്ളവർ ഇവിടെ താമസിച്ച് തേൻ ഉത്പാദനം നടത്തുകയാണ്. തോട്ടങ്ങളിൽ ഇവർ കൂടുകൾ സ്ഥാപിക്കും. കൂടുകളിൽനിന്നും ഒരുതവണ തേൻ…
Read Moreഗർത്തങ്ങളും വെള്ളക്കെട്ടും: ദേശീയപാതയിൽ റോഡുതകർന്നു ഗതാഗതം ദുഷ്ക്കരമായി
കല്ലടിക്കോട്: പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് കരിന്പ മേഖലയിൽ റോഡുകളിൽ വൻഗർത്തങ്ങൾ രൂപപ്പെട്ടതോടെ ഗതാഗതതടസം രൂക്ഷമായി. പനന്പാടം, കരിന്പ, മാച്ചാംതോട് പാലത്തിനിരുപുറവും പൊന്നംകോട് കനാൽ, പൊന്നംകോട് കവല, തച്ചന്പാറ എന്നിവിടങ്ങളിലാണ് റോഡുകളിൽ കുഴികൾ രൂപപ്പെട്ട് വെള്ളം കെട്ടി നില്‍ക്കുന്നത്. മാച്ചാംതോട് ഭാഗത്ത് രണ്ടടിതാഴ്ച്ചയിലും എട്ട് അടി വീതിയിലുമാണ് കുഴികൾ ഉണ്ടായിട്ടുള്ളത്. പലകുഴികളിലും വെള്ളംനിറഞ്ഞു നില്ക്കുന്നതിനാൽ ഇരുചക്രവാഹങ്ങളടക്കമുള്ളവ കുഴികളിൽ വീഴുന്നത് പതിവാണ്. കഴിഞ്ഞദിവസം കോയന്പത്തൂരിൽനിന്നും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുത്രിയിലേയ്ക്കുപോയ ആംബുലൻസ് മാച്ചാംതോട് കുഴിൽപെട്ട് നിയന്ത്രണം വിട്ടെങ്കിലും മറിയാതെ നിന്നത് അപകടം ഒഴിവായി. ദേശീയപാതയിൽ മഴമൂലമുള്ള കുഴികൾ മെറ്റലിട്ട് മൂടണമെന്നും മഴ മാറിയാലുടനെ ടാർ ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreസ്ഥിരം വഴിയിലൂടെയുള്ള ഇത്തവണത്തെ പദ്ധതിപാളി; കാറിൽ കടത്തിയ അഞ്ചുകിലോ കഞ്ചാവുമായി തമിഴ്നാട് സ്വദേശി പിടിയിൽ
ചിറ്റൂർ: തമിഴ്നാട്ടിൽ നിന്നും ആഡം ബര കാറിൽ ഒളിപ്പിച്ചു കൊണ്ടുവന്ന 5.250 കിലോ കഞ്ചാവു മാ യി എത്തിയ തമിഴ്നാട് സ്വദേശിയെ മീനാക്ഷി പുരം പോലിസ് പിടികൂടി.ദിണ്ടക്കൽ രാമന്റെ മകൻ ശെന്തിൽ കുമാർ (42) ആണ് അറസ്റ്റിലായത് ജില്ലാ പോലീസ് മേധാവിയ്ക്കു നിർദേശത്തെ തുടർന്നു ഇന്നലെ വൈകുന്നേരം നാലിന് കന്നിമാരിയിൽ വെച്ചാണ് വാഹനം തടഞ്ഞ് പ്രതി യെ പിടികൂടിയത്. മാരുതി സ്വിഫ്ട് കാറിലാണ് ബാഗിൽ കഞ്ചാവ് കൊണ്ടുവന്നത്. കാറിൽ നിന്നും ഇറങ്ങി കഞ്ചാവുമാ യി ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലിസ് പിന്‍തൂടർന്നു കീഴ് പ്പെടുത്തുകയാണുണ്ടായത്.ഇതിനു മുൻപ് പല തവണ പ്രതി ഇതേ വഴിയിൽ കഞ്ചാവ് കടത്തിയിട്ടു ണ്ടെന്ന് പോലീസിനു മൊഴി നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ ജില്ലകക്കലെത്തി ച്ച ഇടനിലക്കാരെ ഉപയോഗിച്ച് ചില്ലറ വിൽപ്പന നടത്തുകയാണ് പതിവ്. എസ്. ഐ .ആർ. വിനോദ് , അഡീ ഷ…
Read Moreമഴക്കാലത്ത് മംഗലംഡാമിൽ പാഴാകുന്നത് മറ്റൊരു ഡാം നിറയ്ക്കാനുള്ള വെള്ളം; വെള്ളം തടഞ്ഞുനിർത്തി പ്രയോജനപ്പെടുത്താൻ നടപടിയെടുക്കുന്നില്ലെന്നത് കർഷകർ
മംഗലംഡാം: കാലവർഷത്തിൽ മംഗലംഡാമിൽനിന്നും പാഴാക്കി കളയുന്നത് മറ്റൊരു ഡാം നിറയ്ക്കാനുള്ള വെള്ളം. ഡാമിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി ഈവർഷം ജൂണ്‍ 14ന് ഡാം നിറഞ്ഞ് അധികജലം പുഴയിലേക്ക് ഒഴുക്കി പാഴാക്കുകയാണ്. ഇനി മഴക്കാലം അവസാനിക്കുംവരെ മംഗലംഡാമിന്റെ ഷട്ടറുകൾ തുറന്നിരിക്കും. മറ്റൊരു ഡാം നിറയ്ക്കാനുള്ള വെള്ളം ഓരോ മഴക്കാലത്തും ഡാമിൽനിന്നും പാഴാക്കി കളയുന്നുണ്ടെന്നാണ് കണക്ക്. വേനലിൽ അമൃതായി മാറുന്ന വെള്ളം തടഞ്ഞുനിർത്തി പ്രയോജനപ്പെടുത്താൻ നടപടിയെടുക്കുന്നില്ലെന്നത് കർഷകരെ വേദനിപ്പിക്കുന്ന കാഴ്ചയാണ്.വെള്ളം പാഴാക്കരുത്, അത് അമൃതാണ്, ജീവവായുവാണ് എന്നൊക്കെ വാചാലരാകുന്നവർ ഇതൊന്നും കാണുന്നില്ല. അല്ലെങ്കിൽ കോരിച്ചൊരിയുന്ന മഴക്കാലത്ത് ജലസംരക്ഷണത്തിന് പ്രസക്തിയില്ലെന്ന മുടന്തൻന്യായങ്ങളാകും ജലസംരക്ഷകർക്കുള്ളത്. മംഗലംപുഴയിൽ നാലോ അഞ്ചോ കിലോമീറ്റർ ഇടവിട്ട് തടയണകൾ നിർമിച്ചിരുന്നെങ്കിൽ എത്രയോ വെള്ളം വേനലിലേക്ക് കരുതിവയ്ക്കാമായിരുന്നു. അതുവഴി പ്രദേശത്തെ കുടിവെള്ളക്ഷാമത്തിനും പരിഹാരമാകും.ഇപ്പോൾ മഴക്കാലം കഴിയുന്നതോടെ പുഴവറ്റുന്ന സ്ഥിതിയാണ്. നിർമാണത്തിലെ അപാകതമൂലം നേരത്തെ പുഴയിൽ നിർമിച്ചിരുന്ന തടയണകളെല്ലാം തകർന്ന് കോണ്‍ക്രീറ്റ്…
Read Moreഒറ്റപ്പാലം ബസ് സ്റ്റാൻഡ് നിർമാണം; കരാറുകാരൻ ലോകായുക്തയ്ക്കുമുന്നിൽ ഓഗസ്റ്റ് 17ന് ഹാജരാകണം
ഒറ്റപ്പാലം: ബസ് സ്റ്റാൻഡ് കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 17ന് കരാറുകാരൻ ലോകായുക്തയ്ക്കുമുന്നിൽ ഹാജരാകണം. ബസ് സ്റ്റാൻഡ് നിർമാണം പൂർത്തിയാകാത്തതുമായി ബന്ധപ്പെട്ടാണ് കരാറുകാരൻ ഹാജരാകേണ്ടത്. പുതിയ ബസ് സ്റ്റാൻഡ് കെട്ടിടത്തിന്റെ നിർമാണം പൂർത്തീകരിക്കുന്നതു സംബന്ധിച്ച് വിശദീകരണം ആരായാനാണ് കരാറുകാരനോടു ഹാജരാകാൻ ലോകായുക്തയുടെ ഉത്തരവ്. മുന്‍പ് ലോകായുക്തയിൽ നടന്ന വാദം കേൾക്കലിൽ എതിർകക്ഷികളായ തദ്ദേശ സ്വയംഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കേരള അർബൻ ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ഒറ്റപ്പാലം നഗരസഭാ സെക്രട്ടറി എന്നിവർക്കായി അഭിഭാഷകൻ ഹാജരായിരുന്നു. 2004-ൽ 5.63 കോടി രൂപ മാത്രം ചെലവു പ്രതീക്ഷിച്ചു തുടങ്ങിയ കെട്ടിടനിർമാണം ഇപ്പോൾ 21 കോടി രൂപയിൽ എത്തിയിരിക്കുകയാണ്. പദ്ധതി രൂപീകരിച്ച് പതിമൂന്നുവർഷമായിട്ടും നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായില്ല. നിർമാണത്തിനായി വായ്പയെടുത്ത കെയുഡിഎഫ്്സിക്ക് പ്രതിദിനം അയ്യായിരം രൂപയ്ക്കാണ് നഗരസഭ പലിശയിനത്തിൽ അടയ്ക്കുന്നത്. ബസ് സ്റ്റാൻഡിലെ സ്ഥലപരിമിതിമൂലം ജനങ്ങൾക്ക് ജീവഹാനി സംഭവിച്ച അവസരങ്ങളുമുണ്ടായി. നിലവിൽ കനത്തമഴയെ…
Read Moreപ്രജിൻ വധക്കേസ്: ഒരുവർഷത്തിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന രണ്ടുപേർ കൂടി അറസ്റ്റിൽ
ഒറ്റപ്പാലം: കണ്ണിയന്പുറം പ്രജിൻ വധക്കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒന്‍പതായി. ഒരുവർഷത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്ന രണ്ടുപേർ കൂടി പിടിയിലായതോടെ കേസിൽ ഒന്പതുപേർ അറസ്റ്റിലായത്. കണ്ണിയന്പുറം തേക്കിൻകാട്ടിൽ സജിത് (24), മോഡൽകാട്ടിൽ മനോജ് (25) എന്നിവരാണ് അറസ്റ്റിലായത്. ഒളിവിൽ കഴിയുകയായിരുന്ന ഇവർ മുൻകൂർ ജാമ്യത്തിനു ശ്രമം നടത്തിവരികയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് പ്രതികൾ പോലീസിനു കീഴടങ്ങിയത്. ഇവരെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഏതാനുംപേർ കൂടി കേസിൽ പിടിയിലാകാനുണ്ട്. കഴിഞ്ഞവർഷം ജൂണ്‍ ഒന്‍പതിനാണ് കണ്ണിയന്പുറം കൂനത്തുള്ളികടവിനും റെയിൽവേ ട്രാക്കിനും സമീപത്തെ ഒഴിഞ്ഞ പ്രദേശത്ത് നടന്ന സംഘർഷത്തിൽ പ്രജിൻ മരിച്ചത്.കേസിൽ നേരത്തെ അറസ്റ്റിലായ രണ്ടുപേർക്ക് സംഘർഷത്തിനിടെ കുത്തേറ്റിരുന്നു. ഇതിനുശേഷമാണ് പ്രജിനെ റെയിൽവേ ട്രാക്കുകൾക്കു മധ്യേ മാരകമായി മർദനമേറ്റ നിലയിൽ പോലീസ് കണ്ടെത്തിയത്. വാണിയംകുളത്തെ ആശുപത്രിയിൽ എത്തിച്ചശേഷമായിരുന്നു മരണം. പ്രജിനും കുത്തേറ്റവരിൽ ഒരാളും തമ്മിൽ മാസങ്ങളായി നിലനിന്നിരുന്ന ശശ്രുതയാണ് കൊലപാതകത്തിൽ…
Read Moreഅപവാദപ്രചാരണം: വനിതാ പഞ്ചായത്ത്പ്രസിഡന്റ് ആത്മഹത്യയ്ക്കു ശ്രമിച്ചു ;സാമൂഹ്യ മാധ്യമത്തിലൂടെ പ്രചാരണം നടത്തിയാൾ വിദേശത്തേക്ക് കടന്നതായി സൂചന
പാലക്കാട്: നോട്ടീസിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും അപവാദപ്രചാരണം നടത്തിയതിൽ മനംനൊന്ത് മങ്കര പഞ്ചായത്ത് പ്രസിഡന്റ് ഓഫീസിനകത്ത് ആത്മഹത്യയ്ക്കു ശ്രമിച്ചു. മഞ്ഞക്കര ചാത്തംകണ്ടം ജയരാജിന്റെ ഭാര്യ ജിൻസിയാണ് ആത്മഹത്യാശ്രമത്തെ തുടർന്ന് ജില്ലാ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. കഴിഞ്ഞ രണ്ടുനാളായി മങ്കര മേഖലയിൽ ഇവർക്കെതിരേ നോട്ടീസിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും അപവാദപ്രചാരണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ ഇവർ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കിയിരുന്നു. ഇന്നലെ വൈകുന്നേരം അഞ്ചിന് ജിൻസിയെ അബോധാവസ്ഥയിൽ ഓഫീസിൽ കണ്ടെത്തുകയായിരുന്നു. പരിസരത്തുനിന്ന് കുത്തിവയ്ക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന സിറിഞ്ചും കണ്ടെത്തി. ഇവർ നഴ്സിംഗ് ബിരുദധാരിയാണ്. സഹപ്രവർത്തകരാണ് ജില്ലാ ആശുപത്രിയിലെത്തിച്ചത്. മങ്കര പോലീസ് കേസെടുത്തു.സാമൂഹ്യ മാധ്യമത്തിലൂടെ പ്രചാരണം നടത്തിയ താവളം സ്വദേശിയെ പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ വിദേശത്തേക്കു കടന്നതായാണ് സൂചന. അപവാദപ്രചാരണം നടത്തിയവരെ വൈകാതെ അറസ്റ്റുചെയ്യുമെന്ന് മങ്കര എസ്ഐ എൻ.കെ.പ്രകാശ് പറഞ്ഞു.
Read Moreജപ്തി നോട്ടീസിനെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്ത സംഭവം; ചടയപ്പന്റെ വായ്പാബാധ്യത എഴുതിതള്ളാൻ നടപടി സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതർ
വടക്കഞ്ചേരി: ബാങ്കിൽനിന്നുള്ള ജപ്തി നോട്ടീസിനെ തുടർന്ന് കൃഷിയിടത്തിൽ ആത്മഹത്യ ചെയ്ത പാളയം ചടയപ്പന്റെ വായ്പാ ബാധ്യത എഴുതിതള്ളാൻ നടപടി സ്വീകരിക്കുമെന്ന് ബാങ്ക് അധികൃതരുടെ ഉറപ്പ്. യൂത്ത് കോണ്‍ഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് പാളയം പ്രദീപിന്റെ നേതൃത്വത്തിൽ പാലക്കാട് ഡിവിഷണൽ മാനേജരുമായി നടത്തിയ ചർച്ചയിലാണ് ഈ ഉറപ്പെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ അറിയിച്ചു. 2012ൽ കിസാൻ ക്രെഡിറ്റ് കാർഡ് സ്കീമിൽ 50,000 രൂപയാണ് കനറാ ബാങ്ക് വടക്കഞ്ചേരി ശാഖയിൽനിന്നും ചടയപ്പൻ വായ്പയെടുത്തത്. 2015ൽ വായ്പ പുതുക്കിയിരുന്നു. രണ്ടുവർഷത്തിനുശേഷം 2017ൽ വായ്പ തിരിച്ചടയ്ക്കേണ്ടതായിരുന്നു. ഇതിനിടെ വായ്പ എഴുതിതള്ളണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി വഴി ചടയപ്പൻ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. അതേസമയം കൃഷിനഷ്ടം ആത്മഹത്യയ്ക്ക് കാരണമായ സാഹചര്യത്തിൽ സർക്കാരിൽനിന്നും വൈകാതെ തന്നെ ചടയപ്പന്റെ ആശ്രിതർക്ക് സാന്പത്തികസഹായം നല്‍കുമെന്നാണ് അറിയുന്നത്. ചടയപ്പന്റെ വായ്പ എഴുതിതള്ളാനുള്ള നടപടികളുമുണ്ടാകും. ഡിസിസി സെക്രട്ടറി ഡോ. അർസലൻ നിസാം, അഡ്വ.…
Read Moreഹോട്ടലുകളിലും കടകളിലും ഉപയോഗിച്ച എണ്ണകൊണ്ടുള്ള പാചകം വ്യാപകം; കണ്ടില്ലെന്ന് നടിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ
ഷൊർണൂർ: ഉപയോഗിച്ച എണ്ണകൊണ്ടുള്ള പാചകം വ്യാപകമായിട്ടും പരിശോധന നടക്കുന്നില്ലെന്നു പരാതി. ഒരിക്കൽ ഉപയോഗിച്ച എണ്ണയുടെ ബാക്കി കളയാതെ മറ്റു പാചകാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്ഥിതിയാണു നിലവിലുള്ളത്. മുഴുവൻ ഹോട്ടലുകളിലും ചിപ്സ്, വറുത്ത പലഹാരങ്ങൾ എന്നിവ ഉണ്ടാക്കുന്നതിനു ഉപയോഗിച്ച എണ്ണയാണ് കടകളിൽ വീണ്ടും ഉപയോഗിക്കുന്നത്. ഈ എണ്ണയിൽ പുതിയ എണ്ണ ഒഴിച്ചാണ് പാചകം ചെയ്യൽ. പരസ്യമായി വറുത്ത സാധനങ്ങൾ പാകംചെയ്യുന്ന കടകളിൽപോലും ആളുകൾ നോക്കിനില്‍ക്കേ പുതിയ എണ്ണ ഇതിലേക്ക് ഒഴിക്കുന്നതു പതിവു കാഴ്ചയാണ്. ആഹാരപദാർഥങ്ങൾ വറുക്കാനും പൊരിക്കാനും ഒരു പ്രാവശ്യം ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഉയർന്ന താപനിലയിൽ എണ്ണ തിളയ്ക്കുന്നതോടെ ഘടനയിൽ മാറ്റം വരും. എണ്ണയിൽ പാകംചെയ്യുന്ന ഭക്ഷ്യവസ്തുവിലെ ഘടകങ്ങൾ ചേരുന്നതിലൂടെയുമാണ് ഈ മാറ്റം ഉണ്ടാകുന്നത്. വീണ്ടും ചൂടാക്കുന്പോൾ എണ്ണയുടെ ഘടകങ്ങളിൽ ഭൗതിക രാസമാറ്റവും വരും. നിശ്ചിത അളവിൽ കൂടുതലാണ് ടോട്ടൽ-പോളാർ കോന്പൗണ്ട്സ്. ഇത് ഹൈപ്പർ…
Read More