അഗളി: ആർഭാടമായ പരസ്യങ്ങളില്ലാതെ അട്ടപ്പാടിയിൽനിന്നും കാടിന്റെ മക്കളുടെ കാർത്തുന്പി കുടകൾ പറന്നുതുടങ്ങി. മലമടക്കുകളിലെ ആദിവാസികുടിലുകളിലെ കൂട്ടായ്മയാണ് കുടനിർമിച്ചത്.ഒന്നും രണ്ടും മൂന്നും മടക്കുകളുള്ള നീല. വയലറ്റ്, ആകാശനീല, ചുവപ്പ്, കറുപ്പ് നിറങ്ങളിലുള്ള നൂറുകണക്കിന് കുടകളാണ് ഓരോദിവസവും ഇവർ നിർമിക്കുന്നത്. ചാലക്കുടിയിൽ വിദഗ്ധ പരിശീലനം നേടിയ ഏഴംഗസംഘം ഉൗരുനിവാസികൾക്ക് നിർമാണത്തിൽ വൈദഗ്ധ്യം നല്കി. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്താണ് ആദിവാസി കൂട്ടായ്മ ഇപ്പോൾ കുടനിർമാണശാല നടത്തുന്നത്. പ്രധാന ആദിവാസി സംഘടനയായ തന്പിന്റെ സെക്രട്ടറി രാജേന്ദ്രപ്രസാദാണ് അമ്മമാരുടെ കൂട്ടായ്മയ്ക്ക് വഴികാട്ടിയായത്. 2016 അവസാനത്തോടെയാണ് കുടനിർമാണം തുടങ്ങിയത്. കള്ളമല ഉൗരിലെ നഞ്ചൻ-ചെല്ലി ദന്പതികളുടെ മകൻ രമേശ്, നല്ലശിങ്ക ഉൗരിലെ വെള്ളിങ്കിരി-പാർവതി ദന്പതികളുടെ മകൾ ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലാണ് കുടനിർമാണം.വിവിധ ഉൗരുകളിൽനിന്നായി മുപ്പത്തിയഞ്ചുമുതൽ അറുപതുവരെ പട്ടികവർഗക്കാർ ദിനംപ്രതി കുടനിർമാണത്തിൽ ഏർപ്പെടുന്നു. ഓരോമാസവും പതിനയ്യായിരം രൂപയെങ്കിലും സന്പാദിക്കാൻ കഴിയുന്നുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. കുടയ്ക്കൊപ്പം ബാഗ്,…
Read MoreCategory: Palakkad
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി പീഡനവിവരം മറച്ചു വച്ചു; ഡോക്ടർക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു
പാലക്കാട്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിനിരയായ കാര്യം അറിഞ്ഞിട്ടും പോലീസിൽ അറിയിക്കാത്തതിനാൽ കുട്ടികളെ ലൈംഗിക അതിക്രമത്തിൽനിന്നും സംരക്ഷിക്കുന്ന നിയമം (പോക്സോ) 21 വകുപ്പുപ്രകാരം കുഴൽമന്ദം പോലീസ് സ്വമേധയാ കേസെടുത്തു. കുട്ടികൾ നേരിട്ട ലൈംഗീക ചൂഷണങ്ങൾ ശ്രദ്ധയിൽപെട്ടിട്ടും പോലീസിൽ അറിയിക്കാത്തതു പോക്സോ 21 വകുപ്പുപ്രകാരം ആറുമാസം തടവും പിഴയും കിട്ടാവുന്ന കുറ്റമാണ്. പാലക്കാട് സ്വദേശിനിയായ കുട്ടി ലൈംഗീക ചൂഷണത്തിനിരയായ കാര്യം പാലക്കാട് ചൈൽഡ് ലൈൻ ആണ് പോലീസിൽ അറിയിച്ചിരുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് പോലീസ് ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചത്. കുട്ടികൾ ഏതെങ്കിലും തരത്തിൽ ലൈംഗീക ചൂഷണം നേരിട്ടത് അറിഞ്ഞാൽ ആളുകൾ ഈവിവരം ചൈൽഡ്ലൈൻ 1098, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, പോലീസ് തുടങ്ങിയ സംവിധാനങ്ങളിൽ അറിയിക്കണം.
Read Moreഉദ്ഘാടനത്തിന് മുമ്പേ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയിൽ കുഴികൾ നിറഞ്ഞു
വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത ദേശീയപാതയിൽ കുഴികൾ നിറഞ്ഞു. ആറുവരിപ്പാത ഉദ്ഘാടനത്തിനു മുന്‍പാണ് റോഡുതകർന്ന് വലിയ കുഴികളായത.് വാണിയന്പാറയ്ക്കും കൊന്പഴയ്ക്കും ഇടയ്ക്കുള്ള ഭാഗത്താണ് ഈ കുഴികൾ. മറ്റിടങ്ങളിലും സമാനസ്ഥിതിയുണ്ട്. കാലവർഷം ശക്തിപ്പെടുന്നതോടെ റോഡുതകർച്ചയും വേഗത്തിലാകും. റോഡുനിർമാണത്തിലെ അപാകത സംബന്ധിച്ച് തുടക്കംമുതലേ നിരവധി പരാതിയുയർന്നിരുന്നു. എന്നാൽ ഇത്തരം പരാതികൾ പരിശോധിക്കാനോ ശരിയാവണ്ണം റോഡ് നിർമിക്കുന്നതിനോ നടപടിയുണ്ടായില്ല. തേനിടുക്ക് കോളജ് ഓഫ് അപ്ലൈഡ് സയൻസിനുമുന്നിൽ മഴ പെയ്താൽ വെള്ളംമുഴുവൻ ആറുവരിപ്പാതയിലാണ് തങ്ങിനില്ക്കുന്നത്. വടക്കഞ്ചേരിയിലെ മേല്‍പാല നിർമാണവും വേണ്ടത്ര പരിശോധനകളില്ലാതെയാണ് നടക്കുന്നത്. ബലക്ഷയംമൂലം പില്ലറുകളും ബീമുകളും തകരുന്ന സ്ഥിതിയുമുണ്ട്. ഇതിനുമുകളിലൂടെ വാഹനങ്ങൾ ഓടുന്പോൾ സ്ഥിതി എത്രത്തോളം അപകടരകമാകുമെന്ന് കണ്ടറിയണം. വടക്കഞ്ചേരിയിലെ സർവീസ് റോഡും തകർന്നു വലിയ കുഴികളായി മാറി. ഇതുമൂലം വാഹനക്കുരുക്കും മണിക്കൂറുകളോളം നീളുന്നു.കുതിരാനിൽ തുരങ്കത്തിലേക്കുള്ള പാലത്തിന്റെ അപ്രോച്ച് റോഡ് വാഹനം ഓടുംമുന്പേ തകർന്നത് ഏറെ വിവാദമായിരുന്നു. റോഡ് ഇപ്പോൾ വെട്ടിപൊളിച്ച് വീണ്ടും…
Read Moreഅമൃതയ്ക്കും ചെന്നൈയ്ക്കും കൊല്ലങ്കോട് സ്റ്റോപ്പ് : റെയിൽവേ അംഗീകരിച്ചതായി എംപി
പാലക്കാട്: അമൃത എക്സ്പ്രസിനു പുറമേ ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസിനു കൂടി കൊല്ലങ്കോടും പുതുനഗരത്തും സ്റ്റോപ്പ് അനുവദിക്കാവുന്നതാണെന്ന തീരൂമാനം ദക്ഷിണ റെയിൽവേ സോണൽ ഓഫീസ് റെയിൽവേ ബോർഡിനെ അറിയിച്ചിട്ടുള്ളതായി എംപി പറഞ്ഞു.ബോർഡിന്റെ അന്തിമതീരുമാനം വരുന്നതോടെ രണ്ടു ട്രെയിനുകൾക്കും കൊല്ലങ്കോട്, പുതുനഗരം എന്നിവിടങ്ങളിൽ സ്റ്റോപ്പാകും. സോണൽ ഓഫീസ് തീരുമാനമെടുത്താൽ പിന്നെ ബോർഡിന്റെ അന്തിമ അംഗീകാരം ലഭിക്കുകയെന്നത് ഒൗപചാരിക നടപടിക്രമം മാത്രമാണ്. സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ജനപ്രതിനിധികളുടെ നേതൃത്വത്തി്ൽ കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി തടയൽ ഉൾപ്പെടെയുള്ള വലിയ ജനകീയ പ്രതിഷേധം ഉയർത്തിക്കൊണ്ടുവന്നിരുന്നു. സമരത്തെത്തുടർന്ന് കൊല്ലങ്കോട് അമൃതഎക്സ്പ്രസിനു സ്റ്റോപ്പ് അനുവദിക്കുമെന്ന് എം.ബി.രാജേഷ് എംപി.ക്കും പി.കെ.ബിജു എംപിക്കും റെയിൽവേ അധികൃതർ ഉറപ്പുനല്‍കിയിരുന്നു. എന്നാൽ ഈ ഉറപ്പു പാലിക്കുന്നതിൽ കാലതാമസമുണ്ടായി. ജനറൽ മാനേജരുമായും ഡിവിഷണൽ മാനേജരുമായും ഇക്കാര്യത്തെക്കുറിച്ച് വീണ്ടും അന്വേഷിച്ചപ്പോഴാണ് ഇത് സംബന്ധിച്ച തീരുമാനമായ കാര്യം അറിയിച്ചത്.
Read Moreവനാവകാശ നിയമം: ആദിവാസി ഭൂമിയിൽ കൃഷിചെയ്യാൻ അനുവദിക്കണം: വി.എസ്.അച്യുതാനന്ദൻ
പാലക്കാട്: വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് ലഭ്യമായ ഭൂമിയിൽ കൃഷി ചെയ്യാൻ വനം വകുപ്പ് അനുകൂല നടപടിയെടുക്കണമെന്ന് ഭരണപരിഷ്ക്കരണ കമ്മീഷൻ ചെയർമാനും എം.എൽ.എ യുമായ വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. പട്ടികവർഗവികസന വകുപ്പിന്റെ കീഴിൽ മലന്പുഴ നിയോജക മണ്ഡലത്തിലെ പുതുശ്ശേരി ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന മംഗലത്താൻചള്ള, ചെല്ലങ്കാവ് പട്ടികവർഗ സങ്കേതങ്ങൾ, മലന്പുഴ പഞ്ചായത്തിലെ അയ്യപ്പൻപൊറ്റ, പുതുപ്പരിയാരം പഞ്ചായത്തിലെ മുല്ലക്കര എന്നീ കോളനികളുടെ സമഗ്ര വികസനത്തിനായുള്ള അംബേദ്ക്കർ സെറ്റിൽമെന്റ് സമഗ്ര വികസന പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നടക്കാവ് മേൽപ്പാലത്തിനുള്ള സ്ഥലമേറ്റെടുപ്പ്, റിംഗ് റോഡ് നിർമാണം എന്നിവ ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. മംഗലത്താൻ ചള്ള കോളനിയിൽ നടന്ന പരിപാടിയിൽ പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ഓരോ കോളനിക്കും ഒരു കോടി വീതമായി നാല് കോളനികൾക്കായി നാല് കോടിയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്. ഭവനനിർമാണം, റോഡ്, വൈദ്യുതി, കുടിവെള്ളം എന്നീ അടിസ്ഥാന…
Read More“നിവരാതെ’ റോഡ്, ഒഴിയാതെ അപകടങ്ങൾ; അപകട വളവ് ശരിയാക്കാതെ അധികൃതർ പണി നിർത്തിയതിൽ പ്രതിഷേധം ശക്തമാകുന്നു
പുല്ലൂർ: മന്ത്രിപുരത്തിനും പുല്ലൂരിനും ഇടയിലുള്ള അപകടവളവുകൾ നേരെയാക്കാനുള്ള പൊതുമരാമത്തുവകുപ്പിന്റെ നിർമാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയെങ്കിലും ഏറ്റവും കൂടുതൽ അപകടസാധ്യത ഉള്ള ഉരിയച്ചിറവളവ് ഇപ്പോഴും അതേപടി നിലനിർത്തിയിരിക്കുന്നതിൽ പ്രതിഷേധമുയരുന്നു. പോട്ട-മൂന്നുപീടിക സംസ്ഥാനപാതയിലെ അപകടവളവൊഴിവാക്കികൊണ്ടുള്ള റോഡിനായി 2012 ലാണ് പിഡബ്ല്യുഡി സ്ഥലം അടയാളപ്പെടുത്തിയത്. പുല്ലൂർ എൽപി സ്കൂൾ മുതൽ മന്ത്രിപുരം വരെയുള്ള ഒരു കിലോമീറ്ററാണ് ഏറ്റവും അപകടസാധ്യതയുള്ളതായി കണ്ടെത്തിയിരുന്നത്. തുടർന്ന് റോഡിന്റെ ഇരുവശത്തെയും കൈയേറ്റങ്ങളൊഴിവാക്കി വളവുകൾ തീർക്കാനായിരുന്നു പദ്ധതി. 2016 ഫെബ്രുവരിയിൽ ഇതിനു ഭരണാനുമതി ലഭിക്കുകയും 2017 മേയ് മാസം സാങ്കേതിക അനുമതി ലഭിക്കുകയും ചെയ്തു. പദ്ധതിക്ക് ബജറ്റിൽ സർക്കാർ 1.95 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാൽ വിവാദമായ വില്ലയുടെ മതിലടക്കമുള്ള കൈയേറ്റങ്ങൾ പൊളിച്ചുമാറ്റാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. ഇതുമൂലം നിർമാണപ്രവർത്തനങ്ങൾ വൈകി. പിന്നീട് പൊതുമരാമത്തുവകുപ്പ് ഇടപെട്ട് വിവാദ മതിലിന്റെ ഭാഗങ്ങളടക്കമുള്ളവ പൊളിച്ചുനീക്കിയാണ് റോഡ് വീതികൂട്ടൽ ആരംഭിച്ചത്. പുല്ലൂർ ജംഗ്ഷനിൽ ഒരുവശത്തെ…
Read Moreതൃശൂർ-പാലക്കാട് ദേശീയപാതയിൽ ലോറി മറിഞ്ഞ് ഫിനോൾ ചോർന്നു; പരിസരവാസികൾക്ക് ജാഗ്രത നിർദ്ദേശം
സ്വന്തം ലേഖകൻ പട്ടിക്കാട്(തൃശൂർ): തൃശൂർ-പാലക്കാട് ദേശീയപാതയിൽ കുതിരാനിൽ ഫിനോൾ കയറ്റിവന്ന ലോറി മറിഞ്ഞു. ലോറിയിൽ നിന്ന് ഫിനോൾ ചോർന്നത് പുഴയിലേക്ക് ഒഴുകിപ്പോകാതിരിക്കാൻ ശ്രമങ്ങൾ തുടരുന്നു. പരിസരവാസികൾക്ക് ജാഗ്രത നിർദ്ദേശം നൽകി.ഇന്നു പുലർച്ചെ 1.45ഓടെ വഴുക്കുംപാറ കുതിരാൻ കയറ്റം തുടങ്ങിടത്ത് വെച്ചാണ് ഫിനോൾ കയറ്റി വന്ന ടാങ്കർ ലോറി താഴ്ച്ചയിലേക്ക് മറിഞ്ഞത്. കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് ഫിനോൾ കയറ്റി പോകുന്ന ടാങ്കർ ലോറി പാലക്കാട് ഭാഗത്തുനിന്നും തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രെയിലർ ലോറിയിൽ ഇടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. വിവരമിറഞ്ഞ് രണ്ടുമണിയോടെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും ഫിനോൾ വെള്ളത്തിൽ കലർന്ന് മണലിപ്പുഴയിലേക്ക് ഒലിച്ചുപോകാതിരിക്കാനുള്ള മുൻകരുതലുകളും ആരംഭിച്ചു. മറിഞ്ഞ ലോറിയിൽ നിന്ന വൻതോതിലാണ് ഫിനോൾ ചോർച്ചയുണ്ടായത്. കൊറോഫീവ് ഇനത്തിൽ പെട്ട ഹൈഡ്രേറ്റ് ഫിനോൾ വീര്യം കൂടിയ ഫിനാളാണ്. രക്ഷാപ്രവർത്തനത്തിനിടെ മഴ പെയ്തതോടെ കുതിരാൻ മലകളിൽ നിന്നും ഒലിച്ചുവന്ന വെള്ളത്തിൽ ഫിനോൾ…
Read Moreഅമിത ഡീസൽ വിലയും റോഡ് ടാക്സും; കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ സ്വകാര്യബസ് സർവീസിനു പ്രതിസന്ധിയിൽ
മണ്ണാർക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ സ്വകാര്യബസ് സർവീസുകൾ പ്രതിസന്ധിയിൽ. കഴിഞ്ഞ ഒരുവർഷത്തിനിടെ ഈ റൂട്ടിലോടുന്ന പത്തോളം സ്വകാര്യബസുകൾ സർവീസ് അവസാനിപ്പിച്ചു. അമിത ഡീസൽ വിലവർധന, റോഡ് ടാക്സ് എന്നിവയാണ് പ്രധാനമായും പ്രതിസന്ധിക്ക് കാരണമാകുന്നതെന്നു ബസുടമകൾ പറയുന്നു. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത് സ്വകാര്യബസുകളെയാണ്. ദിനംപ്രതി ആയിരക്കണക്കിനു യാത്രക്കാരാണ് കോഴിക്കോട്-പാലക്കാട് റൂട്ടിൽ യാത്ര ചെയ്യുന്നത്. ഇൻഷ്വറൻസ്, ടാക്സ്, ഡീസൽ എന്നിവയുടെ വർധനയാണ് ഈ മേഖലയുടെ തകർച്ചയ്ക്കു കാരണമെന്നും പറയുന്നു. ലിമിറ്റഡ് സ്റ്റോപ്പ്, ഫാസ്റ്റ് പാസഞ്ചർ വിഭാഗത്തിൽപെട്ട ബസുകളാണ് പാലക്കാട്-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്നത്. ഇടുങ്ങിയ റോഡായ പാലക്കാട്-കോഴിക്കോട് റോഡിലൂടെ സമയമെടുത്ത് ഓടിയെത്തുവാൻ കഴിയാത്ത സ്ഥിതിയുമുണ്ട്. നിലവിൽ 40 ശതമാനത്തിലേറെ സ്വകാര്യബസുകളുടെ കുറവുവന്നിട്ടുണ്ട്. പുതിയ ബസുകൾ ഇറങ്ങുന്നുമില്ല. രാവിലെമുതൽ രാത്രി വൈകുംവരെ സർവീസ് നടത്തിയാലും ഉടമകൾക്ക് ആയിരം രൂപപോലും കിട്ടുന്നില്ലത്രേ. ഡീസൽവില വർധനയും ദീർഘദൂര ബസുകളെ…
Read Moreഎട്ടുലക്ഷം ചെലവഴിച്ച് നഗരസഭ കുടിവെള്ള തടയണ ശുചീകരണം; അപാകതയെന്ന് കൗണ്‍സിലർമാർ
ചിറ്റൂർ: എട്ടുലക്ഷം രൂപ ചെലവഴിച്ച് നഗരസഭ കുടിവെള്ള തടയണ ശുചീകരിച്ചതിൽ അപാകതയുണ്ടെന്നു കൗണ്‍സിലർമാർ. നിലവിൽ തടയണയിൽ അടിഞ്ഞുകൂടിയ കുളവാഴകൾ നീക്കം ചെയ്യണമെന്നും വെള്ളത്തിന്റെ ദുർഗന്ധത്തിനു കാരണം ഇതാണെന്നും ഇടതുപക്ഷ കൗണ്‍സിലർമാർ ആരോപിച്ചു. ഇടതുപക്ഷ കൗണ്‍സിലർമാരായ എ.കണ്ണൻകുട്ടി, മണികണ്ഠൻ, പ്രിയ, സുനിത, മുഹമ്മദ് സലീം എന്നിവർ ഇന്നലെ തടയണ പ്രദേശത്ത് പരിശോധന നടത്തി. നീക്കംചെയ്ത കുളവാഴ മാലിന്യം ശക്തമായ മഴയിൽ വെള്ളത്തിലേക്ക് ഒലിച്ചിറങ്ങിയതാണ് കുടിവെള്ളം മലിനമാകുന്നതിനു കാരണമായത്. മുൻ നഗരസഭാ ചെയർമാന്റെ സേവനകാലത്താണ് കുളവാഴ നീക്കം ചെയ്തത്.എട്ടുലക്ഷം രൂപ ചെലവഴിച്ചിട്ടും പൂർണമായി കുളവാഴ നീക്കാൻ കഴിഞ്ഞിട്ടില്ലെന്നു കൗണ്‍സിലർമാർ ആരോപിച്ചു. ചിറ്റൂർ-തത്തമംഗലം നഗരസഭയ്ക്കുപുറമേ കൊടുവായൂർ, പുതുനഗരം, പെരുവെന്പ്, പട്ടഞ്ചേരി പഞ്ചായത്ത് പ്രദേശങ്ങൾക്കും പുഴപ്പാലം തടയണയിൽനിന്നാണ് വെള്ളം വിതരണം ചെയ്യുന്നത്.പുഴപ്പാലം ജലസംഭരണിയിൽനിന്നും തിങ്കളാഴ്ച നാലുഷട്ടറുകൾ വഴി തടയണയിലേക്കു വെള്ളം തുറന്നുവിട്ടിരുന്നു. ഇന്നലെ പദ്ധതി പ്രദേശത്ത് മഴപെയ്തതിനാൽ തടയണയിൽ വെള്ളം വർധിച്ചിട്ടുണ്ട്. ഇന്നുരാവിലെ…
Read Moreമധു കൊലക്കേസ്: 16 പ്രതികള്‍ക്കു ജാമ്യം; ഒരു ലക്ഷം രൂപ ബോണ്ടും ജില്ലാ വിട്ടു പോവരുതെന്നും മണ്ണാർക്കാട് താലൂക്കിൽ പ്രവേശിക്കരുതെന്ന കർശന ഉപാധിയാണ് ജാമ്യം
കൊച്ചി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിലെ 16 പ്രതികൾക്ക് ജാമ്യം. ഹൈക്കോടതിയാണ് പ്രതികൾക്കു ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്ന പ്രതികളുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ ബോണ്ട് നൽകണമെന്നും കോടതി ഉത്തരവിട്ടു. പാലക്കാട് ജില്ലാ വിട്ടു പോവരുതെന്നും മണ്ണാർക്കാട് താലൂക്കിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസിൽ താവളം പാക്കുളം മേച്ചേരിൽ ഹുസൈൻ (50), മുക്കാലി കിളയിൽ മരക്കാർ (33), മുക്കാലി പൊതുവച്ചോലഷംസുദീൻ (34), കക്കുപ്പടി കുന്നത്തുവീട്ടിൽ അനീഷ് , മുക്കാലി താഴുശേരി രാധാകൃഷ്ണൻ (34), ആനമൂളി പൊതുവച്ചോല അബൂബക്കർ (31), മുക്കാലി പടിഞ്ഞാറപള്ള കുരിക്കൾ വീട്ടിൽ സിദ്ധീഖ് (38), മുക്കാലി തൊട്ടിയിൽ ഉബൈദ് (25), മുക്കാലി വിരുത്തിയിൽ നജീബ് (33), മുക്കാലി മണ്ണമ്പറ്റ…
Read More