വടക്കഞ്ചേരി: മംഗലംഡാമിന്റെ മലന്പ്രദേശമായ കടപ്പാറ തളികകല്ല് മലയിൽ കൊട്ടാരത്തിൽ തോമസിന്റെ പത്ത് ഏക്കർ തോട്ടത്തിലെ റബർ മരങ്ങളിലെല്ലാം കുരുമുളക് കൃഷി. റബറിന്റെ വിലയിടിവും ഉയർന്ന ഉല്പാദന ചെലവും രോഗബാധയുമൊക്കെയായപ്പോൾ കുരുമുളകിന്റെ താങ്ങുതടിയായി റബറിനെ തരംതാഴ്ത്തി. ഭേദപ്പെട്ട വില, അനായാസ പരിചരണം, ഉല്പാദനത്തിലെ ചെലവ് കുറവ് തുടങ്ങിയവയാണ് റബറിനെ തള്ളി കുരുമുളകിനോട് പ്രിയംകൂടാൻ കർഷകരെ പ്രേരിപ്പിക്കുന്നത്. രണ്ടായിരം റബർ മരങ്ങളിലാണ് തോമസ് കുരുമുളക് പിടിപ്പിച്ചിട്ടുള്ളത്. ആറ്, ഏഴ് വർഷം പ്രായമുള്ള തൈറബ്ബർ മുതൽ വലിയ റബർ മരങ്ങളിലെല്ലാം കുരുമുളക് കൃഷിയാണ്. ഉല്പാദന ചെലവിന്റെ വർധനവും റബറിന് വിലയുമില്ലാത്ത സ്ഥിതിയും തുടരുന്നതിനാൽ വർഷങ്ങളായി തോമസ്, ടാപ്പിംഗ് നടത്തുന്നില്ല. മലയോരത്തെ തോമസിന്റെ മാത്രം കൃഷികാര്യമല്ലിത്. പ്രദേശത്തെ മുഴുവൻ കർഷകരും ഈ രീതിയിലാണ് തോട്ടങ്ങളിൽ വിള വിന്യാസം നടത്തുന്നത്. തട്ടിൽ ജോസ്, കൊട്ടാരത്തിൽ ജെയിംസ്, ഗംഗാധരൻ, സതീശൻ തുടങ്ങി മലയോരത്തും താഴ് വാരങ്ങളിലും…
Read MoreCategory: Palakkad
ഭക്ഷ്യസുരക്ഷാവകുപ്പിന്റെ വേനൽക്കാല പരിശോധനകൾ പ്രഹസനമാകുന്നു; പ്രത്യേക പരിശോധനയെന്ന തീരുമാനം ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി ആരോപണം
ഒറ്റപ്പാലം: ഭക്ഷ്യസുരക്ഷാവകുപ്പിന്റെ വേനൽക്കാല പരിശോധനകൾ പ്രഹസനമാകുന്നു. കുടിവെള്ള പരിശോധനപോലും നടക്കുന്നില്ല. ഭക്ഷ്യസുരക്ഷാവകുപ്പ് സംസ്ഥാനത്ത് വേനൽക്കാലത്ത് പ്രത്യേക പരിശോധന ആരംഭിക്കുന്നതിന് എടുത്ത തീരുമാനം ഉദ്യോഗസ്ഥരിൽതന്നെ ചിലർ അട്ടിമറിക്കുകയാണെന്നാണ് ഉയരുന്ന ആരോപണം. ജില്ലയിൽ കൂണുപോലെയാണ് കുപ്പിവെള്ള കന്പനികൾ പ്രവർത്തിക്കുന്നത്. ദിനംപ്രതി പുതിയ കന്പനികൾ രൂപംകൊള്ളുന്നുമുണ്ട്. ഇവയൊന്നുംതന്നെ നിയമപ്രകാരമല്ല പ്രവർത്തിക്കുന്നത്. പരിസര ശുചിത്വമില്ലാത്ത സാഹചര്യങ്ങളിലാണ് ഇവയുടെ പ്രവർത്തനം. മതിയായ രീതിയിൽ ശുദ്ധീകരണമില്ലാതെയാണ് വെള്ളം കുപ്പികളിൽ നിറയ്ക്കുന്നത്. ഗുണനിലവാരമില്ലാത്ത വെള്ളമാണ് ഭൂരിഭാഗം കന്പനികളും വിതരണം ചെയ്യുന്നതെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കുതന്നെ വ്യക്തമായി അറിവുള്ള കാര്യമാണ്. അതത് ജില്ലയിലെ ഭക്ഷ്യസുരക്ഷാ അധികൃതർ നേരിട്ടാണ് കുപ്പിവെള്ളം പരിശോധിക്കുവാൻ നിയോഗിക്കപ്പെട്ടിട്ടുള്ളത്. കുപ്പിവെള്ളം നിർമിക്കുന്ന കന്പനികളും കടകളിലെത്തുന്ന കുപ്പിവെള്ളം പരിശോധനയ്ക്ക് വിധേയമാക്കുവാൻ അധികൃതർ തയാറാകാത്തത് എന്തുകാരണത്താലാണെന്ന കാര്യം വ്യക്തമല്ല. വെള്ളത്തിന്റെ ഉറവിടം, നിലവാരം, ഉപയോഗ്യത, രാസപദാർഥങ്ങളുടെ അളവ്, മറ്റു ഘടകങ്ങൾ എന്നിവയാണ് വെള്ളത്തിന്റെ കാര്യത്തിൽ പരിശോധിക്കേണ്ടത്. കുടിവെള്ളത്തിനു പുറമേ ഭക്ഷ്യസുരക്ഷാ…
Read Moreസിപിഐയിൽ പൊട്ടിത്തെറി; കുമരംപുത്തൂർ സൊസൈറ്റി ഭരണം നഷ്ടമാകാൻ സാധ്യത
മണ്ണാർക്കാട്: മണ്ണാർക്കാട് മേഖലയിൽ രൂക്ഷമായ സിപിഎം-സിപിഐ തർക്കം രൂക്ഷമായതോടെ സൊസൈറ്റി ഭരണം നഷ്ടമാകാൻ സാധ്യതയേറെ. സിപിഐ നിയന്ത്രണത്തിലുള്ള കുമരംപുത്തൂർ ഹൗസിംഗ് സൊസൈറ്റി ഭരണമാണ് സൊസൈറ്റിക്കു നഷ്ടമാകാൻ ഇടയാക്കുന്നത്. സിപിഐ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ ഏറ്റവും വലിയ സ്ഥാപനമാണ് കുമരംപുത്തൂരിലെ കോ-ഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി. പ്രസിഡന്റും മുൻ സിപിഐ ജില്ലാ കമ്മിറ്റിയംഗവുമായ പി.പ്രഭാകരനാണ് സിപിഐ വിട്ട് സിപിഎമ്മിലേക്ക് ചേക്കേറാൻ തയാറെടുക്കുന്നത്. വർഷങ്ങളായി ഹൗസിംഗ് സൊസൈറ്റിയുടെ ഭരണം കൈയാളുന്നത് സിപിഐയാണ്. പി.പ്രഭാകരനാണ് വർഷങ്ങളായുള്ള പ്രസിഡന്റ്. ഏതാനുംമാസങ്ങളായി പി.പ്രഭാകരനും പാർട്ടിയുമായി പിണക്കത്തിലാണ്. സൊസൈറ്റിയുടെ പേരിൽ അനധികൃത പണപ്പിരിവ്, അകമഴിഞ്ഞ സംഭാവന, വായ്പയെടുക്കുന്നവരിൽനിന്നും കമ്മീഷൻ തുക കൈക്കലാക്കൽ തുടങ്ങി ഒട്ടനവധി ആരോപണങ്ങളാണ് പ്രഭാകരനെതിരേ പാർട്ടിക്ക് പരാതി ലഭിച്ചത്. ഇതേ തുടർന്ന് പ്രഭാകരൻ പാർട്ടിയുമായി രസത്തിലായിരുന്നില്ല. ഇതിനിടെ പതിമൂന്നംഗങ്ങളുള്ള ഭരണസമിതിയിൽ പ്രഭാകരൻ ഒഴികേയുള്ള അംഗങ്ങൾ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചുചേർത്തിരുന്നു.ഇതറിഞ്ഞ പ്രഭാകരൻ…
Read Moreവിളകൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ തുരത്തിയോടിക്കാൻ അനുവാദം നൽകണമെന്നാവശ്യപ്പെട്ട് ഒലവക്കോട് ഫോറസ്റ്റ് ഓഫീസിലേക്ക് കർഷകറാലിയും ധർണയും
പാലക്കാട് : കാർഷിക വിളകൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ തുരത്തിയോടിക്കാൻ കേരളത്തിലെ കർഷകർക്കും അനുവാദം നല്കണമെന്ന് ആവശ്യപ്പെട്ടു കത്തോലിക്ക കോണ്ഗ്രസ് പാലക്കാട് രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ കർഷകറാലിയും ധർണയും നാളെ. രാവിലെ പത്തരയ്ക്ക് ഒലവക്കോട് സെന്റ് ജോസഫ് ഫൊറോനാപ്പള്ളിയിൽ നിന്ന് ഒലവക്കോട് ഫോറസ്റ്റ് ചീഫ് കണ്സർവേറ്ററുടെ ഓഫീസിലേയ്ക്ക് കർഷക റാലി പുറപ്പെടും. തുടർന്ന് ധർണ്ണാ സമരം കത്തോലിക്ക കോണ്ഗ്രസ് ഗ്ലോബൽ സമിതി പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം ഉദ്ഘാടനം ചെയ്യും. റാലിയുടെ ഫ്ളാഗ് ഓഫ് കർമ്മം കത്തോലിക്ക കോണ്ഗ്രസ് രൂപത ഡയറക്ടർ റവ. ഡോ. ജോർജ്ജ് തുരുത്തിപ്പള്ളി നിർവ്വഹിക്കും. ഒലവക്കോട് ഫൊറോന വികാരി റവ. ഫാ. സെബാസ്റ്റ്യൻ താമരശേരി പങ്കെടുക്കും. ഗ്ലോബൽ, രൂപതാ ഭാരവാഹികൾ പ്രസംഗിക്കും. വന്യമൃഗങ്ങളിൽ നിന്നും മനുഷ്യജീവന് സംരക്ഷണം നല്കുക, കാട്ടാനകൾ ജനവാസമേഖലകളിലേയ്ക്ക് കടന്നുവരുന്നത് തടയാൻ റെയിൽ വൈദ്യുതവേലി സ്ഥാപിക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക, ഇ.എഫ്.എൽ…
Read Moreജാഗ്രത..! പുഴയിലേക്കു മലിനജലം ഒഴുക്കിയാൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പിടി വീഴും
ഷൊർണൂർ: പുഴയിലേക്കും മറ്റു ജലാശയങ്ങളിലേക്കും മലിനജലം ഒഴുക്കിവിട്ടാൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പിടിവീഴും. പുഴകളും കുടിവെള്ളസ്രോതസുകളും ജലാശയങ്ങളുമെല്ലാം ഇത്തരത്തിൽ മലിനീകരിക്കുന്നത് തടയാൻ ലക്ഷ്യമിട്ടാണ് കർശനനടപടിയെടുക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ് ശ്രമിക്കുന്നത്. ഭാരതപ്പുഴയിലേക്ക് മലിനജലം ഒഴുക്കിവിട്ട നാലു സ്ഥാപനങ്ങൾക്കെതിരേ മലിനീകരണ നിയന്ത്രണ ബോർഡ് ആദ്യഘട്ടമെന്ന നിലയിൽ കാരണം കാണിക്കൽ നോട്ടീസ് നല്കി.ചെറുതുരുത്തിയിലുള്ള ബ്ലാക്ക് പെപ്പർ റസ്റ്റോറന്റ്, ഫ്രണ്ട് സർവീസ് സ്റ്റേഷൻ, ജെബിആർ ഹോട്ടൽ, ഷാലിമാർ ഹോട്ടൽ എന്നീ സ്ഥാപനങ്ങൾക്കെതിരേയാണ് മലിനീകരണ നിയന്ത്രണ ബോർഡ്് അടച്ചുപൂട്ടൽ നടപടിക്കു മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസ് നല്കിയത്. ഷൊർണൂർ ഭാഗത്തേക്ക് കുടിവെള്ളം സംഭരിക്കുന്ന താത്കാലിക തടയണയിലേക്ക് ഈ സ്ഥാപനങ്ങളിൽനിന്ന് മലിനജലം എത്തിയിരുന്നു.ഇതു പരാതിയായതോടെ പഞ്ചായത്തും ആരോഗ്യവകുപ്പും നിർദേശങ്ങളും നടപടിയും എടുത്തിരുന്നുവെങ്കിലും പ്രശ്നപരിഹാരമായില്ല. മലിനീകരണ നിയന്ത്രണ ബോർഡിനു ലഭിച്ച പരാതികളെ തുടർന്നു നടത്തിയ പരിശോധനയിൽ ഈ സ്ഥാപനങ്ങളിൽനിന്നെല്ലാം മലിനജലം ഒഴുക്കിവിടുന്നതായി കണ്ടെത്തി. തുടർന്നാണ് അടച്ചുപൂട്ടൽ…
Read Moreവന്യജീവികളെ ആവാസവ്യവസ്ഥയിൽ തന്നെ സംരക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജു
പാലക്കാട്: വന്യജീവികളെ അവയുടെ ആവാസവ്യവസ്ഥയിൽ സംരക്ഷിക്കുന്നതിനു നടപടികൾ സ്വീകരിക്കുമെന്ന് വനം- മൃഗസംരക്ഷണ മന്ത്രി കെ.രാജു. വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് പരിശീലനം പൂർത്തിയാക്കിയവരുടെ പാസിംഗ്് ഒൗട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം നാൾക്കുനാൾ വർധിക്കുകയാണ്. മനുഷ്യന് സുരക്ഷ ഒരുക്കുന്നതുപോലെ പ്രധാനമാണ് വന്യജീവികളെ അവയുടെ ആവാസവ്യവസ്ഥയിൽ സംരക്ഷിക്കുക എന്നത്. ലോകമെന്പാടും മനുഷ്യർ പ്രകൃതിയിൽനിന്നും വെല്ലുവിളികൾ നേരിടുകയാണ്. പ്രകൃതിയോട് മനുഷ്യൻ നടത്തിയ ദീർഘവീക്ഷണമില്ലാത്ത പ്രവർത്തനങ്ങളാണ് ഇന്നത്തെ വെല്ലുവിളികൾക്ക് കാരണം. ആ വെല്ലുവിളികൾ മറികടക്കാൻ മനുഷ്യർ ബാധ്യസ്ഥരാണ്. വാളയാറിലെ വനംവകുപ്പ് പരിശീലന കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ വനംവകുപ്പ് ചീഫ് ഫോറസ്റ്റ് കണ്സർവേറ്റർ പി.കെ. കേശവൻ അധ്യക്ഷത വഹിച്ചു. വനം വകുപ്പ് അഡീഷനൽ പ്രിൻസിപ്പൽ ചീഫ് കണ്സർവേറ്റർ പ്രദീപ് കുമാർ, നിലന്പൂർ ഡി.എഫ്.ഒ. വർക്കാട് യോഗേഷ് നിൽകാന്ത്, ഫോറസ്റ്റ് ചീഫ് കണ്സർവേറ്റർ ഡോ: ആർ.…
Read Moreകളഞ്ഞുകിട്ടിയ സ്വർണവും പണവും തിരിച്ചുനൽകിയ തൊഴിലാളികൾക്ക് അഭിനന്ദനപ്രവാഹം
ആലത്തൂർ: സ്വർണാഭരണമടങ്ങിയ പേഴ്സും പണവും ഉടമസ്ഥർക്ക് നൽകി തൊഴിലാളികൾ മാതൃകയായി. എരിമയൂർ തമ്മൻകുളന്പ് പരേതനായ വേലായുധന്റെ മകൻ കുമാരൻ (46), മഞ്ഞളൂർ നെല്ലിക്കൽ വീട് അബ്ദുൾ റഹിമാന്റെ മകൻ ഷൗക്കത്തലി (38) എന്നിവരാണ് മാതൃകാ പ്രവർത്തനം കാഴ്ചവെച്ച തൊഴിലാളികൾ. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് കുഴൽമന്ദം വെള്ളപ്പാറയ്ക്കും പെരുങ്കുന്നത്തിനും ഇടയ്ക്ക് വെച്ച് ഇവർക്ക് സ്വർണാഭരണങ്ങൾ അടങ്ങിയ പേഴ്സ് വീണു കിട്ടിയത്.ഇവർ ഇത് ആലത്തൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു.സാമൂഹ്യ മാധ്യമങ്ങളിലും പത്രങ്ങളിലും ഇത് വാർത്തയായി പോലീസ് നൽകി. ഇതിനിടെ പേഴ്സും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ട പെരുങ്കുന്നം തേക്കിൻകാട് വീട്ടിൽ ഷണ്മുഖനും ഭാര്യ അനിതയും വീട്ടിലും സഹോദരൻ രാജന്റെ വീട്ടിലും തെരച്ചിൽ നടത്തി സങ്കടത്തിലായിരുന്നു.രാജന്റെ മകന്റെ വാട്സ് ആപ്പിൽ വന്ന മെസേജാ ണ് ഇവരെ ആലത്തൂർ പോലീസ് സ്റ്റേഷനിലെത്തിച്ചത്. ഡ്രൈവറായ ഷണ്മുഖൻ ഓട്ടം പോകുന്പോൾ ഭാര്യ അനിതയും മക്കളും സഹോദരൻ രാജന്റെ…
Read Moreപൊതുമരാമത്ത് വകുപ്പ് സർവേ തുടങ്ങി; വീതികുറഞ്ഞ പുഴപ്പാലം-വണ്ടിത്താവളം റോഡ് ശാസ്ത്രീയമായി നിർമിക്കും
ചിറ്റൂർ: വീതികുറഞ്ഞതും കുത്തനെയുള്ള വളവുംമൂലം അപകടമേഖലയായ പുഴപ്പാലം-വണ്ടിത്താവളം റോഡ് ശാസ്ത്രീയമായി പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി. പുഴപ്പാലംമുതൽ വണ്ടിത്താവളംവരെ റോഡിന്റെ നിരപ്പുവ്യത്യാസം, വളവുകൾ എന്നിവ മനസിലാക്കുന്നതിനായി സർവേ തുടങ്ങി. സർവേ റിപ്പോർട്ട് ലഭിച്ചാൽ റോഡ് വീതികൂട്ടി നിർമിക്കാൻ നടപടിയുണ്ടാകും. നന്ദിയോട്, ഏന്തൽപ്പാലം, മുതലമട, മാന്പള്ളം, കാന്പ്രത്ത്ചള്ള, ഗോവിന്ദാപുരം എന്നിവിടങ്ങളിൽനിന്നും താലൂക്ക് ആസ്ഥാനമായി ചിറ്റൂർ കച്ചേരിമേട്ടിലേക്ക് വണ്ടിത്താവളം-വിളയോടി റോഡിനെയാണ് ആശ്രയിക്കുന്നത്. നിലവിൽ അന്പതോളം അപകടങ്ങളിലായി പത്തിലധികം ജീവനുകൾ നഷ്ടമായിട്ടുണ്ട്. പരിക്കേറ്റവരും വികലാംഗരുമായവരും ഏറെയാണ്. പന്ത്രണ്ടോളം ബസുകളും വിവിധയിടങ്ങളിലേക്കുള്ള പതിനഞ്ചോളം സ്കൂൾ ബസുകളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. നെല്ലിമേട്-വണ്ടിത്താവളം റൂട്ടിൽ വാഹനാപകടങ്ങളിൽ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോകുന്പോൾ ഇവിടെ വാഹനക്കുരുക്കും പതിവാണ്. അപകടഭീഷണിമൂലം മിക്ക വാഹനങ്ങളും മേട്ടുപ്പാളയം, അന്പാട്ടുപാളയം വഴി നാലുകിലോമീറ്റർ അധികദൂരം സഞ്ചരിച്ചാണ് ചിറ്റൂരിലെത്തുന്നത്. റോഡിന് ഇരുവശത്തും വീടുകൾക്കുമുന്നിൽ റോഡിലേക്ക് അതിക്രമിച്ചു ഗതാഗതതടസമായി നില്ക്കുന്ന മരങ്ങളും മുറിച്ചു മാറ്റണമെന്നും…
Read Moreസഫീർ കൊലപാതകം: പോലീസ് അനാസ്ഥക്കെതിരെ സമരത്തിന് ഇറങ്ങുമെന്ന് നേതാക്കൾ
മണ്ണാർക്കാട്: സിപിഐക്കാർ വെട്ടികൊലപ്പെടുത്തിയ എം.എസ്.എഫ് പ്രവർത്തകൻ കുന്തിപ്പുഴയിലെ വരോടൻ വീട്ടിൽ സഫീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണം അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് മുസ്ലിംലീഗ് സമരരംഗത്തേക്ക്. പോലീസ് അനാസ്ഥയ്ക്കെതിരെ പാർട്ടി ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്നും നോതാക്കൾ പറഞ്ഞു. സംഭവം നടന്നിട്ട് 50 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികളിൽ നാലുപേർക്ക് ജാമ്യം ലഭിക്കാനിടയാക്കിയതെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വ. ടി.എ.സിദ്ദീഖ്, മണ്ഡലം പ്രസിഡന്റ് ടി.എ.സലാം മാസ്റ്റർ, ജനറൽ സെക്രട്ടറി സി. മുഹമ്മദ് ബഷീർ, മുനിസിപ്പൽ ജനറൽ സെക്രട്ടറി റഫീക്ക് കുന്തിപ്പുഴ എന്നിവർ പറഞ്ഞു. 45 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുമെന്നും പ്രത്യേക അന്വേഷണസംഘം മണ്ണാർക്കാട് വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിലും, മുസ്ലിംലീഗ് പാർട്ടിക്കും സഫീറിന്റെ കുടുംബത്തിനും അന്വേഷണസംഘം മേധാവി ഷൊർണൂർ ഡിവൈഎസ്പി മുരളീധരൻ ഉറപ്പുനല്കിയിരുന്നു. ഈ ഉറപ്പ് പോലീസ് പാലിച്ചില്ലെന്ന് മാത്രമല്ല, അറസ്റ്റു ചെയ്യപ്പെട്ട പ്രതികൾക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരിക്കുന്നു. ഏതുസാഹചര്യത്തിലാണ് ഇവർക്ക് ജാമ്യം…
Read Moreഅട്ടപ്പാടി നക്കപ്പതി ഉൗരിൽ കുടിവെള്ള പദ്ധതിയുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്
അഗളി: കുടിവെള്ളത്തിനു വലയുന്ന നക്കപ്പതി ഉൗരിൽ കുടിവെള്ളവിതരണ പദ്ധതിയുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. നക്കപ്പതി ഉൗരുനിവാസികളുടെ ദയനീയാവസ്ഥ അട്ടപ്പാടിയിലെ ശാന്തിഗ്രാം ഡയറക്ടർ ഉമാപ്രേമനാണ് സന്തോഷ് പണ്ഡിറ്റിന്റെ ശ്രദ്ധയിൽപെടുത്തിയത്. തുടർന്നാണ് നടപടിയുണ്ടായത്. രണ്ടായിരം ലിറ്റർ സംഭരണശേഷിയുള്ള രണ്ടു ടാങ്കുകൾ സ്ഥാപിച്ച് അരകിലോമീറ്റർ അകലെയുള്ള കിണറിൽനിന്നും ശുദ്ധജലം എത്തിക്കുന്ന പദ്ധതി പൂർത്തിയാക്കി. പൊതുപ്രവർത്തകരായ പി.ഷറഫുദീൻ, രാകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതി പൂർത്തീകരിച്ചത്. നക്കപ്പതി ഉൗരിലെത്തിയ സന്തോഷ് പണ്ഡിറ്റ് ഉൗരുനിവാസികൾക്കായി ടാപ്പുതുറന്ന് ശുദ്ധജലവിതരണം നടത്തി.
Read More