മാരകായുധങ്ങൾ കൈവശം വച്ച ആറംഗസംഘം പിടിയിൽ; പോലീസ് പട്രോളിംഗിനിടെ ഇവർ പോലീസ് വലയിൽപ്പെടുകയായിരുന്നു; മോഷണത്തെക്കുറിച്ച് പ്രതികൾ പറഞ്ഞതിങ്ങനെ

കോയന്പത്തൂർ: തിരുപ്പൂരിൽ മോഷണം ലക്ഷ്യമിട്ട് മാരകായുധങ്ങൾ കൈവശം വച്ച ആറംഗസംഘത്തെ പോലീസ് പിടികൂടി. ചെന്നൈ ശിവ (20), പുതുക്കോട്ടെ ദിനേഷ് കുമാർ (34), രാമനാഥപുരം കാർത്തിക് (28), മധുരൈ മണികണ്ഠൻ (21), തിരുപ്പൂർ ചിലന്പരസൻ (30), ദിണ്ടിക്കൽ രാജ്കുമാർ (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. അസിസ്റ്റന്‍റ് കമ്മീഷണർ അണ്ണാദുരൈ, ഇൻസ്പെക്ടർ സെയ്ത് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉൗത്തുകുളി റോഡിൽ നടത്തിയ പട്രോളിംഗിനെ എസ്ആർസി മില്ലിനരികേയുള്ള ഉപയോഗശൂന്യമായ ബംഗ്ലാവിൽനിന്നും കത്തി ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഇവരെ പിടികൂടിയത്. തിരുപ്പൂരിലെ സന്പന്നരുടെ വീടുകളിൽനിന്നും മോഷണം നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്ന് ഇവർ പോലീസിനു മൊഴിനല്കി. ഇവരുടെ പക്കൽനിന്നും കത്തി, വാൾ, മുളകുപൊടി, മുഖംമൂടികൾ തുടങ്ങിയവയും കണ്ടെടുത്തു.

Read More

സാമൂഹിക നീതിവകുപ്പിന്‍റെ നേതൃത്വത്തിൽ  ഭിന്നലിംഗക്കാർക്ക് ഷൊർണൂരിൽ സുരക്ഷിത താവളം ഒരുങ്ങുന്നു

ഷൊർണൂർ: ഭിന്നലിംഗക്കാർക്ക് ഷൊർണൂരിൽ സുരക്ഷിത താവളം ഒരുക്കും. പെട്ടെന്നുള്ള സാഹചര്യത്തിൽ അഭയസ്ഥാനമെന്ന നിലയ്ക്കാണ് താവളമൊരുക്കുന്നത്. ഒരേസമയം 25 പേർക്കുവരെ താമസിക്കാൻ സൗകര്യമുണ്ടാകും.ഭിന്നലിംഗക്കാർക്ക് സുരക്ഷിതതാവളം പദ്ധതിപ്രകാരമാണ് അഭയകേന്ദ്രം ഒരുക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ പലയിടങ്ങളിലും ഭിന്നലിംഗക്കാർ അകാരണമായി ആക്രമിക്കപ്പെടുന്ന സാഹചര്യമുണ്ട്. ഇതു കണക്കിലെടുത്ത് വീടുകളിൽ ഇവർക്കു സുരക്ഷയൊരുക്കുകയാണ് പദ്ധതിലക്ഷ്യം. വീടുകളിൽനിന്നും പുറത്താക്കപ്പെട്ടവരാണെങ്കിൽ സമൂഹവുമായും നിലവിലുള്ള സാഹചര്യവുമായും പൊരുത്തപ്പെടുംവരെ ഇവിടെ അഭയം ലഭിക്കും. ആദ്യഘട്ടത്തിൽ എറണാകുളത്തു മാത്രമാണ് ഇതു തുടങ്ങാൻ തീരുമാനമുണ്ടായിരുന്നത്. ഭിന്നലിംഗക്കാരുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് ഷൊർണൂരിൽ തന്നെ അഭയകേന്ദ്രം ഒരുക്കാൻ കാരണമായതെന്നാണ് സൂചന. സാമൂഹിക നീതിവകുപ്പാണ് ഇതിനു നടപടിയെടുത്തത്. വൃദ്ധമന്ദിരങ്ങളിലും ഹോസ്റ്റലുകളിലും ഹോട്ടലുകളിലും താമസക്കാരെ പ്രവേശിപ്പിക്കുന്ന തരത്തിലാകും ഭിന്നലിംഗക്കാരെയും താമസസ്ഥലത്ത് പ്രവേശിപ്പിക്കുക. താമസക്കാർക്ക് ഭക്ഷണം, മരുന്ന്, വസ്ത്രം മുതലായവ നല്കും. ജില്ലയിൽ 44 ഭിന്നലിംഗക്കാരാണുള്ളത്. ഇവരെല്ലാം പലനിലയിൽ ചൂഷണത്തിനും പീഡനങ്ങൾക്കും ഇരകളാകുകയാണ്. രാജ്യത്തിന്‍റെ വിവിധയിടങ്ങളിലേക്ക് ട്രെയിനുകളുള്ളതാണ് ഇവർ ഷൊർണൂർ…

Read More

 വേനൽ ശക്തമായതോടെ കുഴൽക്കിണറുകൾ ഭൂഗർഭജലം ഉൗറ്റുന്നത് തടയാനാകാതെ നിയമം നോക്കുകുത്തിയാകുന്നു

ഒറ്റപ്പാലം: കുഴൽക്കിണറുകൾ ഭൂഗർഭജലം ഉൗറ്റുന്നത് തടയാനാകാതെ നിയമം നോക്കുകുത്തിയായി. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് നഗരമേഖലയിൽ കുഴൽക്കിണറുകൾ കുഴിക്കുന്നത്. വേനൽ ശക്തമായതോടെ നൂറുക്കണക്കിനു വാഹനങ്ങൾ കുഴൽക്കിണർ നിർമാണത്തിനായി അതിർത്തികടന്ന് എത്തിയിട്ടുള്ളത്. കുഴൽക്കിണർ നിർമാണത്തിന് തദ്ദേശ സ്ഥാപനങ്ങളിൽനിന്നും അനുമതി വാങ്ങണമെന്ന നിയമം പാലിക്കാതെയാണ് രാപ്പകൽഭേദമില്ലാതെ കുഴൽക്കിണർ നിർമാണം നടക്കുന്നത്. ഏജന്‍റുമാർ തമിഴ്നാട്ടിൽനിന്നാണ് ഇത്തരക്കാരെ ഇവിടേയ്ക്ക് എത്തിക്കുന്നത്. പിന്നീട് വേനൽ അവസാനിക്കുന്നതോടെയാണ് ഇവർ മടങ്ങിപോകുന്നത്. ഭൂഗർഭജലത്തിന്‍റെ തോത് ക്രമാതീതമായി കുറയുന്പോഴും ജലചൂഷണം തടയാനാകുന്നില്ല. റവന്യൂവകുപ്പിനു മുന്നിൽ പ്രവർത്തിച്ചാലും നടപടിയുണ്ടാകുന്നില്ല. ഭൂഗർഭ ജലവകുപ്പോ ഗ്രാമപഞ്ചായത്തോ ഇതിനെതിരേ നടപടിയെടുക്കാൻ മുതിരുന്നില്ല.ജില്ലയിൽ അഞ്ഞൂറുമുതൽ 600 അടിവരെ താഴ്ചയിൽ മാത്രമേ കുഴിക്കാൻ അനുവാദമുള്ളൂ. മറുനാടൻ കുഴൽക്കിണർ നിർമാണവാഹനങ്ങൾ പിടികൂടാനും ഇടത്തരക്കാർക്കെതിരേ നടപടിയെടുക്കാൻ അധികൃതർ തയാറാകണം. ഓരോവീട്ടിലും ഒരു കുഴൽക്കിണർ എന്ന നിലയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.രൂക്ഷമായ ജലക്ഷാമവും വരൾച്ചയുമാണ് ജനങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നത്. ഇതു ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും…

Read More

മദ്യപരുടെ എണ്ണം പെരുകുന്നു ;  ആക്രിസാധനങ്ങൾ ഏറെയും മദ്യക്കുപ്പി; കുപ്പിയുടെ വിലയും വൻതോതിൽ ഇടിഞ്ഞു

വടക്കഞ്ചേരി: മദ്യപരുടെ എണ്ണം പെരുകി ആക്രിസാധനങ്ങൾ വാങ്ങുന്ന സ്ഥലങ്ങളിൽ ഇപ്പോൾ മദ്യക്കുപ്പികളാണ് കൂടുതലായും കാണപ്പെടുന്നത്. പഴയ സാധനങ്ങൾ വാങ്ങുന്ന കേന്ദ്രങ്ങളിൽ ബിയർ കുപ്പികളാണ് കുന്നുകൂടുന്നത്. ഇതുമൂലം കുപ്പിയുടെ വിലയും വൻതോതിൽ ഇടിഞ്ഞു. നേരത്തെ ബിയർ കുപ്പിക്ക് അഞ്ചുരൂപ വരെ വിലയുണ്ടായിരുന്നത് ഇപ്പോൾ കുപ്പിയൊന്നിന് അന്പതുപൈസയായി കുറഞ്ഞു. ഇ്ത് പഴയ സാധനങ്ങൾ പെറുക്കി ഉപജീവനം നടത്തുന്നവർക്കും അടിയായി. രാവിലെ റോഡുകൾക്കിരുവശവും നോക്കിയാൽ ചാക്കുകണക്കിന് മദ്യക്കുപ്പികളുണ്ടാകും. ബീവറേജ്സിന്‍റെ ഒൗട്ട്ലെറ്റുകൾ പ്രവർത്തിക്കുന്നതിനടുത്തെ എല്ലാ പ്രധാനപാതയോരങ്ങളിലും ഉൗടുവഴികളിലും കുപ്പികൾക്ക് പഞ്ഞം വരില്ല.മദ്യപിച്ച് കുപ്പി പാടത്തേക്കോ കനാലിലേക്കോ പുഴയിലേക്കോ വലിച്ചെറിയും. കുപ്പിക്ക് നല്ല വിലകിട്ടിയിരുന്നതിനാൽ ദിവസവും രാവിലെ അത് പെറുക്കികൂട്ടുന്നവരും ഏറെപേരുണ്ടായിരുന്നു. എന്നാൽ കുപ്പിവില കുറഞ്ഞതോടെ പാതയോരങ്ങളിൽ കുപ്പിമാലിന്യവും പ്രശ്നമായി.

Read More

സൗമ്യ മരണമടഞ്ഞിട്ട് എട്ടുവർഷം തികയുന്നു; ട്രെയിനുകളിൽ യാത്രക്കാർക്ക് ഇന്നും അശുഭയാത്ര;  സ്ത്രീകളുടെ സുരക്ഷയ്ക്ക് വനിതാ കമ്പാർട്ടുമെന്‍റിൽ പോലീസ് സേവനം  ഇല്ല

ഷൊർണൂർ: ട്രെയിനുകളിൽ യാത്രക്കാർക്കു ഇപ്പോഴും അശുഭയാത്ര. ട്രെയിൻ യാത്രയ്ക്കിടെ രക്തസാക്ഷിയായ സൗമ്യ മരണമടഞ്ഞിട്ട് എട്ടുവർഷം തികയുന്പോഴും ഇന്നും ട്രെയിനുകളിൽ സ്ത്രീകൾ സുരക്ഷിതരല്ല. യാചകർ, കഞ്ചാവു വില്പനക്കാർ, അനധികൃത കച്ചവടക്കാർ തുടങ്ങിയവരുടെ വിഹാരകേന്ദ്രമാണ് ട്രെയിനുകൾ.റെയിൽവേ പോലീസ്, സ്ക്വാഡ് തുടങ്ങിയ ഉദ്യോഗസ്ഥരൊന്നും ഇവർക്കെതിരേ ചെറുവിരൽ അനക്കുന്നില്ല. സൗമ്യമാർ ഇനിയും ആവർത്തിക്കപ്പെടാനുള്ള സാധ്യത നിലനില്ക്കുന്പോഴും അധികൃതർ തികഞ്ഞ നിസംഗതയിലാണ്. വനിതാ കന്പാർട്ടുമെന്‍റുകളിൽ പുരുഷന്മാരുടെ യാത്ര പതിവുകാഴ്ചയാണ്. സ്ത്രീകളുടെ സുരക്ഷയ്ക്ക് വനിതാ കന്പാർട്ടുമെന്‍റിൽ വനിതാ പോലീസോ പുരുഷ പോലീസോ ഇല്ല. റെയിൽവേ സ്റ്റേഷനുകളിൽ യാചക വേഷത്തിലുള്ളവർ ഏറെയാണ്. ഇവർ ഏറ്റുമുട്ടുന്നതും വഴക്കുകൂടുന്നതും പതിവുകാഴ്ചകളാണ്. മോഷണവും പിടിച്ചുപറിയും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരുമൊക്ക ഇക്കൂട്ടത്തിലുണ്ട്. മലബാറിലെ ഏതു റെയിൽവേ സ്റ്റേഷനിൽ നിന്നാലും കഞ്ചാവിന്‍റെയും മദ്യത്തിന്‍റെയും രൂക്ഷഗന്ധമുണ്ടാകും. ഇതര സംസ്ഥാനങ്ങളിൽനിന്നും കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്ന സംഘങ്ങൾക്ക് ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനാണ് കൂടുതൽ ഇഷ്ടം. പരിശോധന കർശനമല്ലാത്തതാണ് ഇതിനു കാരണം. ഇത്തരക്കാർ…

Read More

 രണ്ടാം തവണയും  മിസ്റ്റർകേരളയായി  പാലക്കാടിന്‍റെ വി.പി.സാബിത്ത് ; പൂനയിൽ നടക്കുന്ന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പിൽ കേരള ടീമിന്‍റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കപ്പെട്ടു

ആലത്തൂർ: പാലക്കാടിന്‍റെ വി.പി.സാബിത്ത് തുടർച്ചയായി രണ്ടാം തവണയും മിസ്റ്റർ കേരളയായി തെരഞ്ഞെടുക്കപ്പെട്ടു.തൃശൂർ സെന്‍റ് തോമസ് തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 43 ാമത് സംസ്ഥാന ബോഡി ബിൽഡിംഗ് ചാന്പ്യൻഷിപ്പിലാണ് മണ്ണാർക്കാട് ഗെറ്റ് ഫിറ്റ് ക്ലബ്ബിലെ വി.പി.സാബിത്ത് വിജയിയായത്. മാർച്ച് 23, 24 തിയതികളിൽ പൂനയിൽ നടക്കുന്ന ഓൾ ഇന്ത്യാ ബോഡി ബിൽഡിംഗ് ചാന്പ്യൻഷിപ്പിൽ കേരള ടീമിന്‍റെ ക്യാപ്റ്റനായും സാബിത്തിനെ തെരഞ്ഞെടുത്തു. കേരളത്തിന്‍റെ 30 അംഗ ടീം ദേശീയ ചാന്പ്യൻഷിപ്പിൽ പങ്കെടുക്കും. മണ്ണാർക്കാട് പയ്യനടം സ്വദേശിയായ സാബിത്ത് വി.പി.കുഞ്ഞാറുവിന്‍റെയും സഫിയയുടെയും മകനാണ്.

Read More

   അയിലൂർ പഞ്ചായത്തോഫീസിൽ  ഇനിമുതൽ സോളാർ വെളിച്ചം; അഞ്ചുകിലോ വാട്ട് വൈദ്യുതിയാണ് സോളാറിൽ നിന്ന് ലഭിക്കുന്നത്

അയിലൂർ: ഓഫീസ് ആവശ്യത്തിനുള്ള മുഴുവൻ വൈദ്യുതിയും ഉണ്ടാക്കി അയിലൂർ ഗ്രാമപഞ്ചായത്ത് മാതൃകയാകുന്നു. ഗ്രാമപഞ്ചായത്ത് പദ്ധതിപ്രകാരം ആറുലക്ഷം രൂപ വകയിരുത്തിയാണ് സോളാർ പാനലുകൾ സ്ഥാപിച്ചത്. അനർട്ടിന്‍റെ സഹായത്തോടെ കെൽട്രോണാണ് പണി പൂർത്തീകരിച്ചത്. ഇരുനിലകളിലായി പ്രവർത്തിക്കുന്ന ഓഫീസിലേക്കുള്ള മുഴുവൻ വൈദ്യുതിയും നിലവിൽ സോളാറിൽ നിന്നാണ് ഉപയോഗിക്കുന്നത്. അഞ്ചുകിലോ വാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. സോളാറിൽനിന്നു വൈദ്യുതി ഉപയോഗിച്ചു തുടങ്ങിയതോടെ നിലവിലുള്ള വൈദ്യുതിചാർജ് മൂന്നിലൊന്നായി ചുരുങ്ങി. അടുത്ത സാന്പത്തികവർഷത്തെ പദ്ധതികളിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലും സോളാർ പാനലുകൾ സ്ഥാപിക്കാൻ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.സുകുമാരൻ പറഞ്ഞു.  

Read More

വാഹനം തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തി മാല കവർന്ന സംഭവം; പ്രതി  രാസപ്പന്  രണ്ട് വർഷം തടവും പിഴയും

പാലക്കാട്: സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന സ്ത്രീയെ ബൈക്കിലെത്തി തടഞ്ഞുനിർത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മാല കവർന്നതിന് കോയന്പത്തൂർ പല്ലടം രാസക്കുട്ടി എന്ന രാസപ്പനെ രണ്ട് വർഷം കഠിന തടവിനും 2000 രൂപ പിഴ അടയ്ക്കാനും പാലക്കാട് ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) എം. സുഹൈബ് ശിക്ഷിച്ചു. 2016 ഡിസംബർ പത്തിന് വൈകീട്ട് നാലര മണിക്കാണ് സംഭവം. മലന്പുഴ ഇമേജ് കന്പനിയിൽ നിന്ന് ജോലി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ മടങ്ങുകയായിരുന്ന മലന്പുഴ കവ കരിഞ്ഞാലി വട്ടക്കളത്തിൽ പരേതനായ രവീന്ദ്രന്‍റെ ഭാര്യ ഉഷയെ ചേന്പനയിൽ റോഡിൽ വെച്ച് ഭീഷണിപ്പെടുത്തുകയും മാല കവർന്ന് പ്രതി ബൈക്കിൽ രക്ഷപ്പെടുവാൻ ശ്രമിക്കുകയുമാണുണ്ടായത്. പ്രതിയുടെ ദേഹ പരിശോധനയിൽ പൊട്ടിച്ച മാലയും സ്റ്റീൽ കന്പിയും കണ്ടെത്തിയിരുന്നു. മലന്പുഴ പൊലീസ് അന്വേഷണം നടത്തിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സീനിയർ അസി. പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രേംനാഥ് ഹാജരായി.

Read More

കരാർ കമ്പനിക്ക് സാമ്പത്തിക പ്രതിസന്ധി; കുതിരാനിലെ തുരങ്കപ്പാത നിർമാണം മുടങ്ങിയിട്ട് മൂന്നാഴ്ച: പുനരാരംഭിക്കാൻ നടപടിയില്ല

വടക്കഞ്ചേരി: കരാർ കന്പനിയുടെ സാന്പത്തിക പ്രതിസന്ധിയെ തുടർന്ന് കുതിരാനിലെ തുരങ്കപ്പാത നിർമാണപ്രവൃത്തികൾ നിർത്തിവച്ച് മൂന്നാഴ്ച പിന്നിടുന്പോഴും പണികൾ പുനരാരംഭിക്കാനുള്ള നടപടി ഇപ്പോഴും അനിശ്ചിതത്വത്തിൽ. പണം ലഭിച്ച് 22ന് പണികൾ ആരംഭിക്കാനാകുമെന്ന് തുരങ്കപ്പാത നിർമാണം നടത്തുന്ന പ്രഗതി എൻജിനീയറിംഗ് കന്പനി പ്രതീക്ഷ പ്രകടിപ്പിക്കുന്നതല്ലാതെ അതിന് വ്യക്തത വരുത്താൻ അധികൃതർക്ക് കഴിയുന്നില്ല. തുരങ്കപ്പാതകൾ ഉൾപ്പെടെ വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാതനിർമാണം കരാർ എടുത്തിട്ടുള്ള ഹൈദരാബാദിലെ കഐംസി കന്പനി, മുംബൈ ആസ്ഥാനമായുള്ള പ്രഗതി എൻജിനീയറിംഗ് കന്പനിക്ക് സബ് കരാർ നല്കിയാണ് കുതിരാനിൽ തുരങ്കപ്പാതകൾ നിർമിക്കുന്നത്.പ്രവൃത്തികളുടെ പുരോഗതിക്ക് അനുസരിച്ച് മെയിൻ കരാർ കന്പനിയായ കെഎംസി പ്രഗതിക്ക് ആവശ്യമായ പണം യഥാസമയം നല്കണം . എന്നാൽ ഈ കരാറിൽ വീഴ്ച വന്നിരിക്കുകയാണ്. ഇപ്പോൾ തന്നെ കഐംസി 40 കോടി രൂപ തങ്ങൾക്ക് നല്കാനുണ്ടെന്നാണ് പ്രഗതി കന്പനി പറയുന്നത്. ഇത്രയും ഉയർന്ന തുക ലഭിക്കാനിരിക്കേ ഇനിയും അഡ്വാൻസായി പണം…

Read More

40 കോടിയുടെ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ; കാറിന്‍റെ ഡോറിൽ പ്രത്യേക അറയിലാണ് ഹാഷിഷ് ഒളിപ്പിച്ച് വെച്ചിരുന്നത്

വാളയാർ: സംസ്ഥാന അതിർത്തിയിൽ വൻ മയക്കുമരുന്നു വേട്ട. 40 കോടിയോളം രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. തൃശൂർ ചാവക്കാടിനടുത്ത പേരകം സ്വദേശി രാജേഷി (47)നെയാണ് കാറിൽ കടത്തിയ 36 കിലോ ഹാഷിഷ് ഓയിലുമായി പിടികൂടിയത്. ഇന്നലെ രാവിലെ സംസ്ഥാന അതിർത്തി കേന്ദ്രീകരിച്ചുള്ള എക്സൈസ് പരിശോധനയിലാണ് കാർ പിടിയിലായത്. ആന്ധ്രപ്രദേശിൽനിന്ന് എറണാകുളത്തേക്കാണ് ഇവ കൊണ്ടുപോയിരുന്നത്. കഞ്ചാവ് ലായനിരൂപത്തിലാക്കി മിശ്രിതം ചേർത്ത് ഹാഷിഷ് ഓയിലാക്കിയശേഷം പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചാണു കടത്തിയത്. അസിസ്റ്റന്‍റ് കമ്മീഷണർ എം.എസ്. വിജയന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അതിർത്തി വഴിയുള്ള മയക്കുമരുന്നു കടത്തു തടയാൻ എക്സൈസ് പരിശോധന ഉൗർജിതമാക്കിയിരുന്നു. അടുത്തിടെ സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്.

Read More