സർക്കാരിന് ധൂർത്തടിക്കാൻ വേണ്ടി കുടുംബങ്ങളെ തകർക്കരുത്: മദ്യശാലതുറക്കാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും മദ്യവിരുദ്ധ സമിതി

പാലക്കാട്: സംസ്ഥാന സർക്കാരിന് ധൂർത്തടിക്കാൻ വേണ്ടി കുടുംബങ്ങളെ തകർക്കരുതെന്ന് മദ്യ വിരുദ്ധ സമിതി പാലക്കാട് രൂപതാ കണ്‍വൻഷൻ ആവശ്യപ്പെട്ടു. കോടതികളെ തെറ്റി ധരിപ്പിച്ച് പൂട്ടിയ മദ്യശാലകൾ തുറക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്നും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വവും സമാധാനവും ഉറപ്പുവരുത്താൻ സർക്കാർ മദ്യ നയം ഉപേക്ഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. മദ്യവിരുദ്ധ സമിതി പാലക്കാട് രൂപതാ ഡയറക്ടർ ഫാ. സജി വട്ടുകളത്തിൽ കണ്‍വെൻഷൻ ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്‍റ് മാത്യു കല്ലടിക്കോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിബി കെ. ജോണ്‍, ട്രഷറർ രാജു നെടുമറ്റം, ജോർജ് പൊന്പ്ര, ബാബു പീറ്റർ, ജെയിംസ് കുര്യൻ, ജോണി, സെസിൽ അബ്രഹാം, റാഫേൽ തത്തമംഗലം ,ജോണ്‍ കാരാകുർശ്ശി,ആനിമേറ്റർ സിസ്റ്റർ ശുഭ എന്നിവർ പ്രസംഗിച്ചു.

Read More

 റോഡിന്‍റെ വീതിക്കുറവും  അനധികൃത പാർക്കിംഗും ; നെന്മാറ ടൗണിൽ ഗതാഗത കുരുക്ക്  രൂക്ഷമാകുന്നു

നെന്മാറ: റോഡിന്‍റെ വീതി കുറവിൽ വീർപ്പുമുട്ടുന്ന നെന്മാറ ടൗണിൽ അനധികൃത പാർക്കിംഗും കൂടിയതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. മംഗലംഗോവിന്ദാപുരം പ്രധാനറോഡിലായാണ് ഗതാഗതക്കുരുക്ക് പ്രധാനമായും അനുഭവപ്പെടുന്നത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ മറ്റു വാഹനങ്ങൾ റോഡുവക്കത്ത് പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. ബസ് സ്റ്റാൻഡിനോട് ചേർന്ന് പെട്രോൾ പന്പിന് സമീപമായുള്ള ബാങ്കുകളും, എടിഎം കൗണ്ടറുകളും, ആശുപത്രിയും മറ്റു വ്യാപാര സ്ഥാപനങ്ങളുമടങ്ങുന്ന കെട്ടിടത്തിലെത്തുന്നവർക്ക് വേണ്ടുന്ന പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ആയതിനാൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പടെ അനധികൃതമായി റോഡുവക്കത്ത് പാർക്കു ചെയ്യുന്ന വാഹനങ്ങൾ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ഭീഷണിയാകുന്നു. ടൗണിലെ ഷോപ്പിംഗ്് കോംപ്ലക്സുകളിലേക്ക് വരുന്ന ഉപഭോക്താക്കൾക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു വേണ്ടുന്ന സ്ഥലസൗകര്യങ്ങൾ പര്യാപ്തമാണോയെന്ന് പരിശോധിച്ച് വേണ്ടുന്ന നടപടികൾ സ്വീകരിയക്കണമെന്നാവശ്യം ശക്തമാണ്. നെ·ാറ- വല്ലങ്ങി വേലയടുത്തതോടെ ടൗണിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. ബസ ്സ്റ്റാൻഡിലും സമീപമായുള്ള കവലകളിലും മറ്റും ഗതാഗത നിയന്ത്രണത്തിനു കൂടുതൽ പോലീസുകാരെ നിയമിക്കുകയും അനധികൃത പാർക്കിംഗ്…

Read More

കാലൊടിഞ്ഞ രോഗിക്ക്  ജില്ലാ ആശുപത്രിയിൽ  ഡോക്ടർ എക്സറേയ്ക്ക് എഴുതി നൽകിയത് കൈയുടേത്

പാലക്കാട്: അകത്തേത്തറ ഇത്തിങ്ങൽ പറന്പ് കളത്തിൽ വീട്ടിൽ മുത്തുവാണ് (75) കാലിനു പരിക്കുപറ്റി ജില്ല ആശുപത്രിയിൽ ഇന്നലെ ചികിത്സതേടിയെത്തിയപ്പോൾ ആശുപത്രിയിൽ എഴുതി നൽകിയത് കൈയുടെ എക്സറെ എടുക്കാനെന്ന് പരാതി.രാവിലെ എട്ടിന് ആശുപത്രിയിലെത്തിയ മുത്തുവിനെ പരിശോധിച്ച ഡോക്ടർ എക്സറേ എടുക്കാനാവശ്യപ്പെട്ട് കുറിപ്പ് എഴുതി നല്കി. പണമടച്ച് കുറിപ്പുമായി എക്സറേ വിഭാഗത്തിലെത്തിയപ്പോഴാണ് ജീവനക്കാർ ഈ അബദ്ധം ചൂണ്ടി കാണിച്ച് എക്സറേ എടുക്കാതെ മടക്കിയത്. വീണ്ടും ഡോക്ടർക്ക് മുന്നിലെത്തി പരാതി പറഞ്ഞപ്പോൾ കുറിപ്പുവാങ്ങി കീറിയെറിഞ്ഞുവത്രെ. വീണ്ടും പണമടച്ച് എക്സറേ എടുത്ത് മടങ്ങുന്പോൾ 12 മണി. ഇത്രയുംസമയം രോഗി വേദന കൊണ്ട് നിലവിളിക്കുകയായിരുന്നു.

Read More

പച്ചക്കറി അവശിഷ്ടങ്ങളിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് തറക്കല്ലിട്ടു; ഉഴവർചന്തയിൽ 35 ലക്ഷം രൂപയുടെ പ്ലാന്‍റ് നിർമിക്കും

കോയന്പത്തൂർ: മാർക്കറ്റുകളിലെ പച്ചക്കറി അവശിഷ്ടങ്ങളിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിക്ക് തറക്കല്ലിട്ടു. സ്വിറ്റ്സർലന്‍റ് അംബാസിഡർ ആൻഡ്രിയാസ്പാം പദ്ധതി ഉദ്ഘാടനം ചെയ്തു. സ്വിറ്റ്സർലന്‍റ് സർക്കാരിന്‍റെ സഹായത്തോടെ മാലിന്യനിർമാർജനത്തിനായി ജില്ലയിൽ പലപദ്ധതികളും തയാറാക്കിവരുന്നു.ഇതിന്‍റെ ഒരുഭാഗമായാണ് പച്ചക്കറി മാർക്കറ്റുകളിലെ അവശിഷ്ടങ്ങളിൽനിന്നും വൈദ്യുതി ഉത്പാദിപ്പിച്ച് തെരുവുവിളക്കുകൾക്ക് ഉപയോഗിക്കുന്ന പദ്ധതി ആരംഭിച്ചത്. ആർഎസ്പുരം ഉഴവർചന്തയിൽ 35 ലക്ഷം രൂപയിൽ ഇതിനായുള്ള പ്ലാന്‍റ് നിർമിക്കും. വായു മലിനീകരണം കണ്ടെത്തുന്നതിനായി ഏഴുലക്ഷം രൂപയിൽ നാലിടത്ത് സ്ഥാപിച്ചിട്ടുള്ള യന്ത്രങ്ങളിലുള്ള വിവരങ്ങൾ ജനങ്ങൾ മനസിലാക്കുന്നതിനായി ടൗണ്‍ഹാൾ കോർപറേഷനിൽ ബോർഡ് സ്ഥാപിച്ചു. മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്നതിനായി 22, 24 വാർഡുകളിലെ ശുചീകരണ തൊഴിലാളികൾക്ക് കൈവണ്ടികളും ഡസ്റ്റ് ബിന്നുകളും നല്കി. പരിപാടി കോർപറേഷൻ കമ്മീഷണർ വിജയ കാർത്തികേയൻ, സ്വിറ്റ്സർലൻഡ് സഹകരണസംഘം മേധാവി മേരി ലാറർ ഗ്രെറ്റസ്, സിരീഷ് സിൻഹ തുടങ്ങിയവർ പങ്കെടുത്തു.

Read More

മദ്യശാലകൾ തുറക്കുന്നതോടെ കുടുംബങ്ങളുടെ തകർച്ചയ്ക്കൊപ്പം റോഡപകടങ്ങൾ  കുത്തനെ ഉയരുമെന്ന് ആശങ്ക

വടക്കഞ്ചേരി: നാട്ടിലെവിടെയും മദ്യശാലകൾ തുറക്കുന്നതോടെ കുടുംബങ്ങളുടെ തകർച്ചയ്ക്കൊപ്പം റോഡ് അപകടങ്ങൾ കുത്തനെ ഉയരുമെന്ന് വിലയിരുത്തൽ. ഇപ്പോൾ തന്നെ ബിവറേജസിന്‍റെ മദ്യശാലകൾ പ്രവർത്തിക്കുന്ന മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയിൽ മുടപ്പല്ലൂർ ഉൾപ്പെടെ സന്ധ്യയാകുന്നതോടെ വാഹനയാത്ര ഭീതിതരമാണ്. ഇരുചക്രവാഹനം ഓടിക്കുന്ന വലിയൊരു വിഭാഗം ആളുകളും മദ്യപിച്ചാണ് വാഹനം ഓടിക്കുന്നത്. ഈയടുത്ത കാലത്തായി ഇവിടെയുണ്ടായിട്ടുള്ള വാഹനാപകടങ്ങൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. കാർ യാത്രക്കാരും മറ്റു വലിയ വാഹനയാത്രക്കാരും ഇക്കാര്യത്തിൽ ഒട്ടും പിറകിലല്ല. വൈകുന്നേരം ആറായാൽ പിന്നെ മദ്യംവാങ്ങാൻ പോകുന്നവരുടെയും മദ്യംവാങ്ങി അത് റോഡുവക്കിലെ ഏതെങ്കിലും കടകളിലോ ഊടുവഴിയിലോനിന്ന് മദ്യപിച്ച് പിന്നെ ബോധം നഷ്ടപ്പെട്ട നിലയിലാണ് വാഹനം ഓടിക്കുന്നത്. ഈ സമയം പോലീസിനും ചാകരയാണ്. മദ്യപിച്ച് വാഹനം ഓടിച്ചുള്ള നിരവധികേസുകളും പോലീസിനു കിട്ടും. പെറ്റികേസുകൾ തികഞ്ഞില്ലെങ്കിൽ സന്ധ്യമയങ്ങുന്നതോടെ ഏതെങ്കിലും ബിവറേജസ് ഔട്ട്‌ലെറ്റിനോടു ചേർന്ന റോഡുകളിൽ വാഹനപരിശോധന നടത്തിയാൽ മതി. അമിത മദ്യപാനംമൂലം കരൾരോഗികളാകുന്നവരുടെ എണ്ണവും പെരുകയാണ്.…

Read More

നീലഗിരി എക്സ്പ്രസിന് 89 ന്‍റെ ചെറുപ്പം; കൽക്കരിയിലും ഡീസലിലും  പ്രവർത്തിച്ചിരുന്ന ട്രെയിൻ ഇന്ന് വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്

കോയന്പത്തൂർ: നീലഗിരി എക്സ്പ്രസിന് 89 ന്‍റെ ചെറുപ്പം. ഇംഗ്ലീഷുകാർ പത്തൊന്പതാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ട്രെയിൻ സർവീസ് തുടങ്ങിയപ്പോൾ തന്നെ നീലഗിരി മൗണ്ട് ട്രെയിനും സർവീസ് ആരംഭിച്ചു. 1908 മുതൽ മേട്ടുപ്പാളയത്തു നിന്നും ചെന്നൈയിലേയ്ക്ക് സർവീസ് തുടങ്ങിയപ്പോൾ മേട്ടുപ്പാളയം മെയിൽ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1929 മാർച്ച് 25 നാണ് നീലഗിരി എക്സ്പ്രസ് എന്നു പേരുമാറ്റിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഡെയ്‌ലി ട്രെയിനുകളിൽ ഒന്നാണിത്. ആദ്യകാലങ്ങളിൽ കൽക്കരിയിലും ഡീസലിലും പ്രവർത്തിച്ചിരുന്ന ട്രെയിൻ ഇപ്പോൾ വൈദ്യുതിയിലാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ ആദ്യ ഫസ്റ്റ്ക്ലാസ് കന്പാർട്ട്മെന്‍റ് ഉള്ള ട്രെയിൻ എന്ന ഖ്യാതിയും നീലഗിരി എക്സ്പ്രസിന് സ്വന്തമാണ്. ഇപ്പോൾ ഒന്പത് എ.സി കന്പാർട്ട്മെന്‍റ് ഉണ്ട്. അപൂർവ ട്രെയിനായ നീലഗിരി എക്സ്പ്രസ് തമിഴകത്തിനു മാത്രമല്ല രാജ്യത്തിനാകമാനം അഭിമാനമാണ്.

Read More

ഭൂരഹിത ആദിവാസികൾക്ക് ഭൂമിവാങ്ങാനും വീടുനിർമിക്കാനും  ഫണ്ടുണ്ടായിട്ടും നടപടിയില്ല

വടക്കഞ്ചേരി: ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമിവാങ്ങാനും അതിൽ വീടുനിർമിക്കാനും മതിയായ ഫണ്ടുണ്ടായിട്ടും നടപടിയെടുക്കാതെ വകുപ്പ് അധികൃതരുടെ ക്രൂരത. വടക്കഞ്ചേരി പഞ്ചായത്തിലെ പല്ലാറോഡ് കുന്നിൻപുറത്ത് താത്കാലിക കൂരകളിൽ കഴിയുന്ന മലയരായ ആദിവാസി കുടുംബങ്ങളെയാണ് വിവിധ വകുപ്പ് അധികൃതർ കഷ്ടപ്പെടുത്തുന്നത്. ആശിച്ച ഭൂമി ആദിവാസിക്ക് എന്ന പദ്ധതിയിൽ ഓരോ കുടുംബത്തിനും 25 സെന്‍റ് സ്ഥലവും അതിൽ അഞ്ചുലക്ഷം രൂപയുടെ വീടും നിർമിച്ചുനല്കാനാകും. റവന്യൂ, പട്ടികവർഗ വകുപ്പ് എന്നിവ സംയുക്തമായാണ് ഇതിനുള്ള നടപടി സ്വീകരിക്കേണ്ടത്. എന്നാൽ ഓരോ ഓഫീസിൽ ചെല്ലുന്പോഴും കാര്യങ്ങൾ ചെയ്യേണ്ടത് തങ്ങളല്ല മറ്റേ വകുപ്പാണെന്നു പറഞ്ഞ് ഈ കുടുംബങ്ങളെ നെട്ടോട്ടമോടിക്കുകയാണ്. ആദിവാസിക്ഷേമത്തിനായി പ്രവർത്തിക്കേണ്ട പട്ടികവർഗ വകുപ്പും ഇക്കാര്യത്തിൽ താത്പര്യം കാണിക്കുന്നില്ലെന്ന ആക്ഷേപവും ഇവർക്കുണ്ട്.കളക്ടറേറ്റിൽ പോയാൽ ചിറ്റൂരിലുള്ള ട്രൈബൽ ഓഫീസിൽ പോകാൻ പറയും. അവിടെചെന്നാൽ കളക്ടറേറ്റിലേക്കു പറഞ്ഞുവിടും. ഏറെ വർഷങ്ങളായി ഈ സ്ഥിതിയാണെന്ന് ആദിവാസികൾ പറയുന്നു. ഇവർക്ക് ഭൂമിവാങ്ങാനും നല്കാനും വീടുനിർമിക്കാനും…

Read More

ലാലിന്‍റെ “മോഹനഭാവങ്ങൾ’  കാമറയിൽ പകർത്തി നിക്ക് ഉട്ട്;  ഫോട്ടോയെടുക്കുമ്പോൾ കാമറയേക്കാൾ പ്രധാനം ബുദ്ധിക്ക്

പാലക്കാട്: ഫോട്ടോയെടുക്കുന്പോൾ കാമറയേക്കാൾ പ്രധാനം ബുദ്ധിക്കാണെന്ന് ലോക പ്രശസ്ത ഫോട്ടോഗ്രാഫർ നിക്ക് ഉട്ട്. മീഡിയ അക്കാദമിയുടെ ഈ വർഷത്തെ മികച്ച മാധ്യമ ഫോട്ടോഗ്രാഫർ അവാർഡ് സ്വീകരിക്കാൻ കേരളത്തിലെത്തിയ അദ്ദേഹം ഒളപ്പമണ്ണമന സന്ദർശിക്കാനെത്തിയതായിരുന്നു. മലയാളികളുടെ പെരുമാറ്റം ഹൃദ്യമാണെന്നും കേരളത്തിന്‍റെ ഭൂപ്രകൃതി വിയറ്റ്നാമിന് സമമാണെന്നും അദ്ദേഹം പറഞ്ഞു. ഡോക്യുമെന്‍ററി ചിത്രീകരണത്തിനായി ഒളപ്പമണ്ണ മനയിലെത്തിയ അദ്ദേഹം മോഹൻലാൽ അഭിനയിക്കുന്ന ഒടിയൻ സിനിമയുടെ ചിത്രീകരണം കാണാനെത്തി. സിനിമാ ചിത്രീകരണത്തെക്കുറിച്ച് അദ്ദേഹം മോഹൻ ലാലിനോടും സംവിധായകൻ ശ്രീകുമാർ മേനോനോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞു. മോഹൻ ലാലിന്‍റെ അഭിനയ മുഹൂർത്തങ്ങൾ അദ്ദേഹം കാമറയിൽ പകർത്തി. വിയറ്റ്നാം യുദ്ധത്തിൽ നഗ്നയായി ഓടുന്ന നാപാം പെണ്‍കുട്ടിയുടെ ചിത്രത്തിലൂടെയാണ് നിക്ക് ഉട്ട് ലോകപ്രശസ്തനായത്. ഫോട്ടോയിലൂടെ യുദ്ധഭീകരത ലോകത്തിന്‍റെ ശ്രദ്ധയിലെത്തിക്കാൻ അദ്ദേഹത്തിനായി. പുലിറ്റ്സർ അവാർഡ് ജേതാവാണ് നിക്ക് ഉട്ട്.

Read More

സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ സെൽഫി “ദുരന്തം’ പൊല്ലാപ്പാകുമോ; പരാതി കിട്ടിയിയാൽ നടപടിയെന്ന് ഐജി

പാലക്കാട്: സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായ വിവിയൻ രാധാകൃഷ്ണന്‍റെ സെൽഫി ദുരന്തം കേസിലും പൊല്ലാപ്പിലേക്കും നീളുമോ. കഴിഞ്ഞദിവസങ്ങളിലാണ് കേരളത്തിലെ ഏറ്റവും വലിയ സെൽഫി ദുരന്തം എന്ന പേരിലുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. അപകടദൃശ്യമെന്നു കരുതി എല്ലാവരും ഞെട്ടുന്പോൾ അതൊരു സിനിമയുടെ ട്രെയ്ലറായിരുന്നുവെന്ന വെളിപ്പെടുത്തലാണ് വിവാദത്തിലേക്കു നീളുന്നത്. ചുറ്റുമതിൽ ഇല്ലാത്ത കിണറിനു സമീപമിരുന്ന് രണ്ടു കുട്ടികൾ സെൽഫിയെടുക്കുന്പോൾ സമീപം വെള്ളംകോരുകയായിരുന്ന അമ്മൂമ്മ കിണറ്റിൽ വീഴുന്ന വീഡിയോ ദൃശ്യമായിരുന്നു ഇത്. സംഭവം സമൂഹമാധ്യമങ്ങളിൽ ഏറെപ്രചാരം നേടി. അപകടദൃശ്യമാണെന്നു കരുതി പലരും കിണറിനുവേലികെട്ടാത്ത വീട്ടുകാരെ വിമർശിച്ചു. മറ്റുചിലർ കിണറ്റിൽ വീണ അമ്മൂമ്മയെ സഹായിക്കാനായി ധനസമാഹരണത്തിനുവരെ പദ്ധതിയിട്ടു. അപ്പോഴാണ് ഈ ദൃശ്യം ഒരു സിനിമയുടെ ഭാഗമായുള്ള ട്രെയ്ലർ ആണെന്ന വാദവുമായി ചിത്രത്തിന്‍റെ സംവിധായകൻ വിവിയൻ രാധാകൃഷ്ണൻ രംഗത്തെത്തുന്നത്. കിണറ്റിൽ വീഴുന്ന അമ്മൂമ്മയായി അഭിനയിച്ച രാജലക്ഷ്മിയേയും ഒപ്പംകൂട്ടി പത്രസമ്മേളനം നടത്തുകയും ചെയ്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന പല…

Read More

വേളാങ്കണ്ണിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു മരണം;  മരിച്ചത് പാലക്കാട് സ്വദേശികൾ

ചിറ്റൂർ: വേളാങ്കണ്ണിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് പാലക്കാട് ചിറ്റൂർ സ്വദേശികളായ മൂന്നുപേർ മരിച്ചു. ചിറ്റൂരിൽ മീനാക്ഷിപുരത്തിനടുത്ത് സർക്കാർപതിയിൽ താമസിക്കുന്നവരാണ് അപകടത്തിൽപ്പെട്ടത്. കൃഷ്ണവേണി, ദിലീപ്, ആറുമുഖസ്വാമി എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ധരണി . ഭഗവതീശ്വരൻ എന്നിവർക്ക് സാരമായി പരിക്കേറ്റു. ഇന്നു പുലർച്ചെയാണ് അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ നാഗപട്ടണത്തുവച്ച് മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് ഇവർ വേളാങ്കണ്ണിയിലേക്ക് പുറപ്പെട്ടത്. ഇവിടം സന്ദർശിച്ചശേഷം മറ്റൊരു ആരാധനാലയത്തിലേക്ക് പോകുംവഴിയാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരുടെ മറ്റു വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

Read More