കാടുവിട്ട്  മയിൽക്കൂട്ടങ്ങൾ  നാട്ടിലേയ്ക്കെത്തുന്നു; കൃഷികൾ നശിപ്പിച്ച് മയിലുകൾ;  കേസുണ്ടാകുമെന്ന ഭീതിയിൽ ഒന്നു ചെയ്യാനാവാതെ  ജനങ്ങൾ വലയുന്നു

വണ്ടിത്താവളം: ടൗണിലെ വ്യാപാരസ്ഥാപനങ്ങൾക്കും വീടുകൾക്കു മുകളിലും വ്യാപകമായി മയിൽക്കൂട്ടമെത്തി നാശനഷ്ടമുണ്ടാക്കുന്നതായി പരാതി. വീടിനുമുകളിൽ കയറുന്ന മയിലുകൾ ഓടുകളും സിമന്‍റും നശിപ്പിക്കുന്നത് പതിവാണ്. ദേശീയപക്ഷിയായതിനാൽ കേസുണ്ടാകുമെന്ന ഭീതിയിൽ ഇവയെ ഒഴിവാക്കാനുമാകില്ല. മുൻകാലങ്ങളിൽ ആൾക്കൂട്ടത്തെ കണ്ടാൽ മയിലുകൾ പറന്നുപോകാറുണ്ടെങ്കിലും ഇപ്പോൾ കൈവീശി ഓടിച്ചാലും അനക്കമില്ലാതെ നില്ക്കുന്ന സ്ഥിതിയാണ്.വളർത്തുകോഴികൾക്കു സമാനമായി വീടിനരികിലും പറന്പുകളിലുമാണ് ഇവ എത്തുന്നത്. തെരുവുനായ്ക്കൾ ഓടിപ്പിക്കുന്പോൾ മാത്രമാണ് ഇവ പറന്നുപോകുന്നത്. വീടുകൾക്കുമുന്നിൽ നട്ടുവളർത്തിയ പച്ചമുളകും മറ്റു പച്ചക്കറികളും മയിലുകൾ നശിപ്പിക്കുകയാണ്. നിലവിൽ കേന്ദ്ര സർക്കാരിന്‍റെ സുരക്ഷാപട്ടികയിലാണ് മയിൽ ഉൾപ്പെടുന്നത്.  

Read More

കുതിരാൻ തുരങ്കപ്പാതയ്ക്കുള്ളിൽ അപകട സാധ്യത ; ആശങ്കകൾ അടിസ്ഥാനരഹിതമെന്ന് കമ്പനി; തുരങ്കപാത പൂർണമായും സുരക്ഷിതം

വടക്കഞ്ചേരി: കുതിരാൻ തുരങ്കപ്പാതയ്ക്കുള്ളിൽ പാറകൾ അടർന്നുവീണ് അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് തുരങ്കപ്പാത നിർമാണം നടത്തുന്ന പ്രഗതി എൻജിനീയറിംഗ് കന്പനി അധികൃതർ പറഞ്ഞു. നിർമാണം പൂർത്തിയായി വാഹനങ്ങൾ കടത്തിവിടാൻ സജ്ജമാകുന്ന ഇടതു തുരങ്കപാത പൂർണമായും സുരക്ഷിതമാണ്. പാതയുടെ സുരക്ഷ സംബന്ധിച്ച അന്തിമ പരിശോധനാ റിപ്പോർട്ടും ഇത് സാധൂകരിക്കുന്നതാണെന്നു കരാർ കന്പനി എംഡി കൃഷ്ണരാജു പറഞ്ഞു. നാഷണൽ ഹൈവേ അഥോറിറ്റിയാണ് പരിശോധനനടത്തി സുരക്ഷ ഉറപ്പാക്കേണ്ടത്. അത്തരത്തിലുള്ള പരിശോധനയും പൂർത്തിയായിട്ടുണ്ട്. പാറകൾക്ക് ബലക്ഷയമുള്ള ഭാഗങ്ങളിൽ 25 എംഎം കനമുള്ള ഇരുന്പുദണ്ഡുകൾ അഞ്ചുമീറ്റർ താഴ്ചയിൽ അടിച്ചുകയറ്റി റോക്ക് ബോൾട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ 14,000 റോക്ക് ബോൾട്ടുകൾ ഒരു തുരങ്കത്തിലുണ്ട്. ഇതിനുപുറമേ സ്റ്റീൽ റിബ്സ് ഘടിപ്പിച്ചും ഉറപ്പുകൂട്ടിയിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. ഇതുകൂടാതെ പാറകളിൽനിന്നു കിനിഞ്ഞുവരുന്ന വെള്ളം ഒഴുകിപ്പോകാൻ 112 റെയിൻ ഹോൾഡുകൾ സ്ഥാപിച്ചിട്ടുണ്ട്.കുതിരാൻ തുരങ്കപ്പാത പൂർണമായും നല്ല കരിങ്കൽ പാറകളാൽ ആവരണം ചെയ്യപ്പെട്ടതാണ്.…

Read More

മധുവിനെ കാട്ടിക്കൊടുത്തത് വനംവകുപ്പ് ജീവനക്കാരാണെന്ന സഹോദരിയുടെ ആരോപണം തള്ളി വനം വിജിലൻസ് റിപ്പോർട്ട്

പാലക്കാട്: അട്ടപ്പാടിയിൽ  തല്ലിക്കൊന്ന ആദിവാസി മധുവിന്‍റെ മരണത്തിൽ വനംവകുപ്പ് ജീവനക്കാർക്കെതിരായ ആരോപണം തള്ളി വനം വിജിലൻസ് അന്വേഷണ റിപ്പോർട്ട്. വനം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കണ്‍സർവേറ്റർ ഓഫ് ഫോറസ്റ്റ് (വിജിലൻസ്) റിപ്പോർട്ട് ഹെഡ് ഓഫ് ഫോറസ്റ്റിന് കൈമാറി. വനംവകുപ്പ് ജീവനക്കാരാണ് മധു താമസിച്ച ഗുഹ കാട്ടിക്കൊടുത്തതെന്ന ആരോപണം തെറ്റാണെന്ന് റിപ്പോർട്ട് പറയുന്നു. മധുവിനെ ആക്രമിക്കാൻ ഒത്താശ ചെയ്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് മധുവിന്‍റെ സഹോദരി ചന്ദ്രിക ആരോപിച്ചിരുന്നു. തിരിച്ചറിയിൽ രേഖകൾ ഇല്ലാതെ നാട്ടുകാരെ വനത്തിനുള്ളിലേക്ക് കയറ്റിവിട്ടുവെന്നും മധുവിനെ ആക്രമിച്ചപ്പോൾ ഉദ്യോഗസ്ഥർ നോക്കിനിന്നുവെന്നും ചന്ദ്രിക പറഞ്ഞു. മധുവിനെ മർദിച്ച് കൊലപ്പെടുത്താൻ വനംവകുപ്പ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്തതെന്ന ആരോപണം തെറ്റാണെന്ന് മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കിയിരുന്നു.

Read More

കൊല്ലപ്പെട്ട മധുവിന്‍റെ മരണത്തെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി ഇന്ന് അട്ടപ്പാടിയിൽ; മധുവിന്‍റെ വീട് സന്ദർശിക്കും

പാലക്കാട്: മധുവിന്‍റെ മരണത്തെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച അട്ടപ്പാടിയിലെത്തും.രാവിലെ 10 ന് അഗളി കില പട്ടികവർഗ വികസന പ്രകൃതി വിഭവ പരിപാലന കേന്ദ്രത്തിലെത്തുന്ന മുഖ്യമന്ത്രി ജില്ലാതല ഉദ്യോഗസ്ഥരുടെയും അട്ടപ്പാടിയിലെ പട്ടിക വിഭാഗ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥരുടെയും യോഗത്തിൽ പങ്കെടുക്കും.

Read More

  വേനൽ കടുത്തതോടെ  പാമ്പ് പിടിത്തത്തിൽ വിദഗ്ദ്ധനായ മുഹമ്മദാലിക്കിപ്പോൾ രാപകൽ വിശ്രമമില്ല;  പത്ത് വർഷത്തിനിടെ എണ്ണായിരത്തോളം പാമ്പുകളെ പിടിച്ച് കാട്ടിൽ വിട്ടിട്ടുണ്ടെന്ന് മുഹമ്മദാലി

വടക്കഞ്ചേരി: വേനൽ കടുത്തതോടെ കാരയങ്കാട് സ്വദ്ദേശി മുഹമ്മദാലി എന്ന ചെറുപ്പക്കാരനെ തേടി ഫോണ്‍ കോളുകളുടെ പ്രവാഹമാണ്. പാന്പ് പിടുത്തത്തിൽ അതിവിദഗ്ദ്ധനായ മുഹമ്മദാലിക്കിപ്പോൾ രാപകൽ വിശ്രമമില്ല. വിവിധ പ്രദ്ദേശങ്ങളിൽ നിന്നും പാന്പിനെ പിടിച്ച് തങ്ങളെ രക്ഷിക്കണെ എന്ന കോളുകളാണ് എപ്പോഴും. കൊന്നഞ്ചേരിയിൽ ചുമട്ടുതൊഴിലാളിയായ ഈ 28 കാരന് ഇപ്പോൾ പാന്പ് പിടിക്കാനുള്ള ഫോൺകോൾമൂലം പണിക്ക് പോകാനും കഴിയുന്നില്ല. കോൾ വന്നാൽ പിന്നെ പണിയുടെ കാര്യമെല്ലാം മാറ്റി വെച്ച് പാന്പിനെ പിടികൂടാനിറങ്ങും. അത് എത്ര ദുര സ്ഥലമായാലും മുഹമ്മദാലി സ്ഥലത്ത് എത്തി പാന്പിനെ പിടികൂടി ചാക്കിലാക്കും. പാന്പ് പിടുത്തം മുഹമ്മദാലിക്ക് ഒരു ഹരമാണ്. ഉഗ്രവിഷ സർപ്പമാണെങ്കിൽ താല്പര്യം കൂടും. പത്ത് വർഷത്തിനിടെ എണ്ണായിരത്തോളം വിഷപാന്പുകളെ പിടികൂടി കാട്ടിൽ വിട്ടിട്ടുണ്ടെന്നാണ് മുഹമ്മദാലിയുടെ ഏകദേശ കണക്ക്. ഇതിൽ രണ്ടു രാജവെന്പാലയുമുണ്ട്.ഒരു മാസം മുന്പ് രക്കാണ്ടിയിൽ നിന്നും പിടികൂടിയ രാജവെന്പാലയായിരുന്നു ഇതിലെ വലിയ ഇനം.16…

Read More

സഫീറിന്‍റെ കൊലപാതകം: പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് പിതാവ്; തന്‍റെ പേരിൽ പ്രചരിക്കുന്ന  വീഡിയോ വാസ്തവ വിരുദ്ധമെന്ന് സിറാജുദ്ദീൻ

പാലക്കാട്: തന്‍റെ മകൻ സഫീറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യംമാത്രമായിരുന്നുവെന്ന് പിതാവും മണ്ണാർക്കാട് നഗരസഭാ കൗണ്‍സിലർകൂടിയായ സിറാജുദ്ദീൻ. നിരന്തരം ഭീഷണിക്കൊടുവിലാണ് സഫീറിനെ ഒരുസംഘം സിപിഐ ഗുണ്ടകൾ കൊലപ്പെടുത്തിയത്. എന്നാൽ താൻ രാഷ്ട്രീയ കൊലപാതകമല്ലെന്ന് പറയുന്ന ഒരുവീഡിയോ പ്രചരിക്കുന്നുണ്ട്. അത് വാസ്തവ വിരുദ്ധമാണ്. താൻ പറഞ്ഞത് മുഴുവൻ കേൾക്കാതെ ഒരുഭാഗം മാത്രമാണതിലുള്ളത്. ഒരുമകൻ നഷ്ടപ്പെട്ട പിതാവിന്‍റെ വേദന നിങ്ങൾ മനസിലാക്കണമെന്നും സിറാജുദ്ദീൻ പാലക്കാട്ട് വാർത്താസമ്മേളനത്തിൽ വിതുന്പലോടെ പറഞ്ഞു. മണ്ണാർക്കാട്ട് കുന്തിപ്പുഴയിൽ സി.പി.ഐയുടെ വളർച്ചക്ക് തടസം ഞാനും മകനുമാണെന്ന് സിപിഐ ഗുണ്ടകൾ പ്രചാരണം നടത്തിയിരുന്നു. സാമൂഹ്യ വിരുദ്ധരുടെയും സി.പി.ഐ ഗുണ്ടകളുടെയും വിഹാര കേന്ദ്രമായ കുന്തിപ്പുഴയിലെ മത്സ്യമാർക്കറ്റ് അടച്ചുപൂട്ടാൻ നഗരസഭ കൗണ്‍സിലർ കൂടിയായ താൻ ശ്രമം നടത്തിയിരുന്നു. ഇതിന്‍റെ പകപ്പോക്കലാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിന് മാസങ്ങൾക്ക് മുന്പ് എനിക്കും കുടുംബത്തിനും നേരെ ആക്രമണമുണ്ടായിട്ടുണ്ട്. വീട്ടിലേക്ക് ബോംബെറിഞ്ഞു, സഫീറിനെയും ആക്രമിച്ചിരുന്നു. ഇതിനിടെ എന്‍റെ…

Read More

സൂര്യാഘാതം : തൊഴിൽ സമയം  പുനക്രമീകരിച്ചു ഉത്തരവായി; ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ വിശ്രമവേളയായിരിക്കും

പാലക്കാട് : പകൽ താപനില ക്രമാതീതമായി ഉയരുന്നതിനാൽ സൂര്യാഘാതം ഏൽക്കുന്നതിനുളള സാധ്യത കണക്കിലെടുത്ത് നിർമാണമേഖലയിലുൾപ്പെടെ സംസ്ഥാനത്ത് വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം ഏപ്രിൽ 30 വരെ പുനക്രമീകരിച്ചു കൊണ്ട് ലേബർ കമീഷ്നർ ഉത്തരവിട്ടു. പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലിസമയം രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴുവരെയുളള സമയത്തിനുളളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. രാവിലെയും ഉച്ചയ്ക്കു ശേഷവുമുളള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്കു 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനക്രമീകരിച്ചിട്ടുണ്ട്. ലേബർ കമ്മീഷ്നറുടെ ഉത്തരവ് പാലിക്കാത്ത തൊഴിലുടകൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്‍റ്) അറിയിച്ചു.

Read More

അകാരണമായി യുവാവിനെ പോലീസ് മർദിച്ചതായി പരാതി; കടയിൽനിന്നും സാധനങ്ങൾ വാങ്ങിവരുമ്പോൾ ചാലിശേരി എസ്ഐയും നാലു പോലീസുകാരും ചേർന്ന് ജീപ്പിൽ കയറ്റി ക്രൂരമായി മർദിച്ചെന്ന് യുവാവ്

കൂറ്റനാട്: വാവനൂർ ചാലിപ്പുറം സ്വദേശിയായ യുവാവിനെ പോലീസ് അകാരണമായി മർദിച്ച് പരിക്കേല്പിച്ചതായി പരാതി. കട്ടിലം പള്ളിയാലിൽ മൊയ്തുണ്ണിയുടെ മകൻ അഷറഫിനാണ് (34) ചാലിശേരി പോലീസിന്‍റെ മർദനത്തിൽ പരിക്കേറ്റതായി പരാതി നല്കിയത്. ഇതുസംബന്ധിച്ച് അഷറഫ് മുഖ്യമന്ത്രി, ഡിജിപി, എസ്പി, യുവജന കമ്മീഷൻ എന്നിവർക്ക് പരാതി നല്കി. പരാതിയിൽ പറയുന്നതിങ്ങനെ: ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ വീടിനടുത്തുള്ള കടയിൽനിന്നും സാധനങ്ങൾ വാങ്ങിവരുന്പോൾ ചാലിശേരി എസ്ഐയും, നാലു പോലീസുകാരും ചേർന്ന് ജീപ്പിൽ കയറ്റുകയും മർദിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്ന രണ്ടുപേരെയും പിടിച്ചു ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി. സ്റ്റേഷനിൽ തനിച്ചൊരു മുറിയിൽ കൊണ്ടുപോയി വീണ്ടും മർദിച്ചു. മുടി കുത്തിപ്പിടിക്കുകയും കൈമുട്ട്, കാൽമുട്ട്, കൈകൾ എന്നിവ ഉപയോഗിച്ചു മുഖത്തും പുറത്തും ഇടിക്കുകയും ചെയ്തു. രാത്രി ഒന്പതരയോടെ പട്ടാന്പി താലൂക്ക് ആശുപത്രിയിലെത്തിച്ചു. കൃത്യനിർവഹണത്തിന് തടസമുണ്ടാക്കിയെന്ന കുറ്റത്തിന് കേസെടുത്തു ജാമ്യത്തിൽ വിട്ടു.പിന്നീട് കൂറ്റനാട്ടും പട്ടാന്പിയിലുമുള്ള സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.…

Read More

പാലക്കുഴി തിണ്ടില്ലം മിനിജല വൈദ്യുതപദ്ധതി നിർമാണം ഇനിയും ആരംഭിക്കാനായില്ല; തടയണ കെട്ടുന്ന സ്ഥലത്തെ പാറപൊട്ടിച്ച് നീക്കാൻ ബന്ധപ്പെട്ട അധികൃതരിൽനിന്നും അനുമതിവൈകുന്നു

വടക്കഞ്ചേരി: പദ്ധതിപ്രദേശത്ത് പാറപൊട്ടിക്കുന്നതിനുള്ള അനുമതി വൈകുന്നതുമൂലം പാലക്കുഴിയിലെ തിണ്ടില്ലം മിനിജല വൈദ്യുതപദ്ധതിയുടെ നിർമാണപ്രവൃത്തികൾ ഇനിയും ആരംഭിക്കാനായില്ല. കഴിഞ്ഞ ഡിസംബർ 21 നാണ് പദ്ധതിയുടെ നിർമാണോദ്ഘാടനം വൈദ്യുതിമന്ത്രി എം.എം.മണി നിർവഹിച്ചത്. എന്നാൽ പദ്ധതിക്കായി തടയണ കെട്ടുന്ന സ്ഥലത്തെ പാറപൊട്ടിച്ച് നീക്കാൻ ബന്ധപ്പെട്ട അധികൃതരിൽനിന്നും അനുമതി വേണം. ഇതിനുള്ള നടപടി പൂർത്തിയാക്കിയിട്ടുണ്ടെങ്കിലും അനുമതി വൈകുകയാണ്. ഒരു കരിങ്കൽ ക്വാറി പ്രവർത്തിക്കാൻ ആവശ്യമുള്ള നടപടിക്രമം ഇവിടെയും വേണമെന്നാണ് പറയുന്നത്. ജാക്കി അമർ ഉപയോഗിച്ച് പാറകൾ പൊട്ടിക്കുന്നതിനു സജ്ജമാക്കി ദ്വാരമുണ്ടാക്കിയിട്ടുണ്ട്. പക്ഷേ അനുമതി കിട്ടാതെ ഇത് പൊട്ടിക്കാനാകില്ല. അനുമതി കിട്ടിയാൽ വൈകാതെ പണികൾ ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പാലക്കാട് സ്മോൾ ഹൈഡ്രോ കന്പനി ലിമിറ്റഡെന്ന കന്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഭാരതപ്പുഴയുടെ കൈവഴിയായ പാലക്കുഴി തോട്ടിൽ 72 മീറ്റർ നീളത്തിലും അഞ്ചുമീറ്റർ ഉയരത്തിലും തടയണ കെട്ടിയാണ് പദ്ധതിക്കാവശ്യമായ ജലസംഭരണം നടത്തുന്നത്. ഒരു…

Read More

കരിഞ്ചന്തക്കാർക്കും കള്ളക്കടത്തുകാർക്കും പേടിസ്വപ്നമായ കൊഴിഞ്ഞാമ്പാറ എസ്ഐയെ സ്ഥലം മാറ്റിയതിൽ പ്രതിഷേധം വ്യാപകം

കൊഴിഞ്ഞോന്പാറ: കൃത്യനിഷ്ഠയോടെ നിയമനടപടികൾ സ്വീകരിച്ചു പ്രവർത്തിച്ച എസ്ഐ സജികുമാറിനെ സ്ഥലംമാറ്റിയതിൽ വ്യാപക പ്രതിഷേധം. കരിഞ്ചന്തക്കാർക്കും കള്ളക്കടത്തുകാർക്കും പേടിസ്വപ്നമായ സജികുമാർ കൊഴിഞ്ഞാന്പാറയിൽ ചാർജെടുത്തതുമുതൽ നിരവധി കേസുകൾക്കാണ് തെളിവുണ്ടാക്കിയത്. കൊഴിഞ്ഞാന്പാറ ഫർക്കയിൽ ചേക്കേറുന്ന തമിഴ്നാട്ടുകാരുടെ ചീട്ടുകളി ഉന്മൂലനം ചെയ്തതിനു പുറമേ മേഖലയിൽ രഹസ്യമായി നടത്തിവരുന്ന കോഴിയങ്കവും വാതുവയ്പും കുറയ്ക്കാനുമായി. ഇവർക്കു സഹായങ്ങൾ ചെയ്തിരുന്ന സ്വകാര്യവ്യക്തികൾക്കും എസ്ഐ കണ്ണിലെ കരടായിരുന്നു.കുറ്റകൃത്യങ്ങൾ നടക്കുന്പോൾ ഒരുപരിധിവരെ നിഷ്പക്ഷമായി പ്രവർത്തിച്ചിരുന്നതിനാൽ പൊതുജനങ്ങൾക്കു ഇദ്ദേഹം ഏറെ സ്വീകാര്യനായിരുന്നു. ഗോപാലപുരത്തു വിദ്യാർഥികളുടെ കാർ തടഞ്ഞു പണം തട്ടിയെടുത്ത സംഭവത്തിൽ എസ്ഐ മഫ്തിയിലെത്തി ആറുപ്രതികളെ പിടികൂടിയതും വാർത്തയായിരുന്നു. ഇതു സഹജീവനക്കാരുടെ അതൃപ്തിക്കും ഒരുപരിധിവരെ കാരണമായതായി പറയുന്നു. മുന്പ് രണ്ടുതവണ സജികുമാറിനു സ്ഥലമാറ്റ ഉത്തരവു ലഭിച്ചിരുന്നെങ്കിലും ജനങ്ങളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് തിരികേ കൊഴിഞ്ഞാന്പാറയിൽ എത്തുകയായിരുന്നു. സജികുമാറിനെ തിരിച്ചുകൊണ്ടുവരാൻ സാമൂഹ്യസേവന പ്രവർത്തകർ അണിയറ നീക്കം ശക്തമാക്കി. ഹീറോ പരിവേഷത്തോടെ വീണ്ടും എസ്ഐ…

Read More