ഷൊർണൂർ: ലാഭകരമല്ലാത്ത ചെറുകിട റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടാനുള്ള തീരുമാനവുമായി റെയിൽവേ വീണ്ടും അണിയറനീക്കം സജീവമാക്കി.ഇതിന്റെ ഭാഗമായി കേരളത്തിലെ വിവിധ റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടുമെന്ന കാര്യം ഉറപ്പായി. ഇതിനകം പാലക്കാട് റെയിൽവേ ഡിവിഷൻ പരിധിയിൽ രണ്ടു റെയിൽവേ സ്റ്റേഷനുകൾ ലാഭകരമല്ലെന്ന കാരണം പറഞ്ഞ് അടച്ചുപൂട്ടിയിരുന്നു. ഭാരതപുഴ റെയിൽവേ സ്റ്റേഷനും മങ്കര സ്റ്റേഷനുമാണ് സമീപകാലത്ത് അടച്ചുപൂട്ടിയത്. ലക്കിടി, മാന്നന്നൂർ, പാലപ്പുറം തുടങ്ങിയവ അടച്ചുപൂട്ടാനും സാധ്യത ഏറെയാണ്.ചെറുകിട റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം ഇതിനുമുന്പും റെയിൽവേ എടുത്തിരുന്നുവെങ്കിലും പിന്നീട് പിന്തിരിയുകയായിരുന്നു. ലാഭകരമല്ലാത്ത റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നതിനൊപ്പം സ്റ്റോപ്പുകൾ നിർത്തലാക്കാനും റെയിൽവേയ്ക്ക് ആലോചനയുണ്ട്. ലാഭകരമല്ലാത്ത സ്റ്റോപ്പുകളാണ് ഇത്തരത്തിൽ നിർത്തലാക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ സ്റ്റേഷനുകളുടെ വരുമാന കണക്കു പരിശോധിക്കുന്ന നടപടി തുടങ്ങിയതായാണ് സൂചന. ലാഭകരമല്ലാത്ത സ്റ്റോപ്പുകൾ ഒഴിവാക്കി ട്രെയിനുകളുടെ വേഗം കൂട്ടണമെന്ന നിർദേശം റെയിൽവേ ബോർഡ് തന്നെയാണ് എടുത്തത്. എംപിമാരും മറ്റും സ്വാധീനം…
Read MoreCategory: Palakkad
ആദിവാസി ക്ഷേമം: പഞ്ചായത്തുകൾ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ചെയർമാൻ നന്ദകുമാർ സായ്
പാലക്കാട്: ആദിവാസിക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പഞ്ചായത്തുകൾ കാര്യക്ഷമമായ ഇടപെടലുകൾ നടത്തണമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ചെയർമാൻ നന്ദകുമാർ സായ് പറഞ്ഞു. അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി കേരളത്തിലെത്തിയ കമ്മീഷൻ പാലക്കാട് കലക്റ്ററേറ്റിൽ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മധുവിനെ പോലെയുളള വ്യക്തികളെ കണ്ടെത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ടത് ജനങ്ങളുമായി താഴെ തട്ടിൽ ഇടപെടലുകൾ കൂടുതൽ നടത്തുന്ന തദ്ദേശ ഭരണസ്ഥാപനങ്ങളാണെന്ന് കമ്മീഷൻ പറഞ്ഞു. സാമൂഹിക നീതി വകുപ്പിനും ഇക്കാര്യത്തിൽ നിർണായക പങ്കുണ്ട്. ഇത്തരം വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് സന്നദ്ധ സംഘടനകളുടെ സഹായവും തേടാവുന്നതാണ്. ഇത്തരം കാര്യങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സദാ ജാഗ്രത പുലർത്തണം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആദിവാസി വിഭാഗങ്ങൾക്കായി ധാരാളം ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്പോൾ ഇത്തരത്തിലൊരവസ്ഥ വരുന്നത് ദു:ഖകരമാണെന്നും കമ്മീഷൻ പറഞ്ഞു. ആക്രമണത്തിനുണ്ടായ സാഹചര്യം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവയെ കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർ കമ്മീഷന്…
Read Moreമണ്ണുവട്ടാരത്ത് വീടുകൾക്കുമുന്നിൽ മാലിന്യം തള്ളുന്നതായി പരാതി; ദുർഗന്ധംമൂലം ഭക്ഷണം കഴിക്കാനും ഉറങ്ങാനും കഴിയാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ
കൊടുവായൂർ: പെരുവെന്പ് മണ്ണുവട്ടാരത്ത് വീടുകൾക്കുമുന്നിൽ നിക്ഷേപിക്കുന്ന അറവുമാലിന്യം പരിസരമലിനീകരണമുണ്ടാക്കുന്നതായി പ്രദേശവാസികൾ ആരോഗ്യവകുപ്പിനു പരാതി നല്കി. മറ്റുസ്ഥലങ്ങളിലുള്ള വ്യാപാര സ്ഥാപന ഉടമകളും വീട്ടുകാരുമാണ് വർഷങ്ങളായി മണ്ണുവട്ടാരം ജനവാസകേന്ദ്രത്തിൽ മാലിന്യനിക്ഷേപിക്കുന്നത്. ഇവിടെനിന്നുള്ള ദുർഗന്ധംമൂലം ഭക്ഷണം കഴിക്കാനും ഉറങ്ങാനും കഴിയാത്ത സ്ഥിതിയാണുള്ളത്. ശ്മശാനങ്ങളിൽ മാത്രം കണ്ടുവരുന്ന പരുന്തുകൾ മണ്ണുവട്ടാരത്തിൽ മാലിന്യം ഭക്ഷിക്കാൻ സ്ഥിരമായി എത്താറുണ്ട്. കൂടാതെ തെരുവുനായ്ക്കളും ഉഗ്രവിഷപാന്പുകളും ഇവിടെ ദീർഘകാലമായി വിഹരിക്കുകയാണ്. ഇതുമൂലം ഇതുവഴി രാത്രികാലത്ത് കാൽനടയാത്രപോലും സാധ്യമല്ല. വീടുകൾക്കു സമീപത്തെ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് സ്ഥിരമായി മാലിന്യനിക്ഷേപിക്കൽ നടക്കുന്നത്. ഇതു തടഞ്ഞു ആരോഗ്യവകുപ്പ് സ്ഥാപിച്ച ബോർഡും സാമൂഹ്യവിരുദ്ധർ എടുത്തുമാറ്റി.
Read Moreശരിക്കും ശരിയാക്കിയതാരാ? സഫീർ വധത്തിൽ ഗൂഢാലോചന നടത്തിയവരെ പിടികൂടണമെന്ന് പിതാവ്; രാഷ്ട്രീയ കൊലപാതകമല്ല വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ്
പാലക്കാട്: മണ്ണാർക്കാട് സ്വദേശിയായ മുസ്ലീം ലീഗ് പ്രവർത്തകൻ സഫീറിന്റെ കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയവരെ പിടികൂടണമെന്ന് പിതാവ് സിറാജുദീൻ. കൊലപ്പെടുത്തിയവരെ മാത്രമല്ല നിയമത്തിന് മുന്നിൽ കൊണ്ടുവരേണ്ടതെന്നും സിറാജുദീൻ മാധ്യമങ്ങളോട് പറഞ്ഞു. സഫീറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയ കൊലപാതകമല്ല നടന്നതെന്നും വ്യക്തി വൈരാഗ്യമാണ് പിന്നിലെന്ന് പോലീസ് പറയുന്നത്. സഫീറിന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര വ്യാപാരശാലയിൽ കയറി ഞായറാഴ്ച വൈകിട്ട് ഒൻപതോടെ ഒരു സംഘമാളുകൾ ഇയാളെ കുത്തുകയായിരുന്നു. അറസ്റ്റിലായവർ സിപിഐ അനുഭാവികളാണെന്നാണ് വിവരം. ക്രിമിനലുകളെ സിപിഐ സംരക്ഷിക്കുന്നുവെന്നാണ് മുസ്ലിം ലീഗ് ആരോപിക്കുന്നത്.
Read Moreപോസ്റ്റുമോർട്ടം കുറ്റമറ്റതായി നടത്താൻ വേണ്ടി; മധുവിന്റെ പോസ്റ്റ്മോർട്ടം മാറ്റിയതിൽ അപാകതയില്ല; തന്നോട് അഭിപ്രായം ചോദിച്ചാണ് പോസ്റ്റ്മോർട്ടം ഇന്നത്തേക്ക് മാറ്റിയതെന്ന് ആരോഗ്യമന്ത്രി
പാലക്കാട്: അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്റെ മർദനമേറ്റ് മരിച്ച മധുവിന്റെ പോസ്റ്റ്മോർട്ടം ഇന്നത്തേക്ക് മാറ്റിയതിൽ അപകാതയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. തന്നോട് അഭിപ്രായം ചോദിച്ചാണ് പോസ്റ്റ്മോർട്ടം ഇന്നത്തേക്ക് മാറ്റാൻ തീരുമാനിച്ചത്. പോസ്റ്റുമോർട്ടം കുറ്റമറ്റതായി നടത്താൻ വേണ്ടിയാണ് ഇങ്ങനൊരു തീരുമാനമെടുത്തതെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
Read Moreമധുവിനെ ആക്രമിക്കാൻ ഒത്താശ ചെയ്തത് വനംവകുപ്പ് ഉദ്യോഗസ്ഥർ; വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി മധുവിന്റെ സഹോദരി ചന്ദ്രിക
പാലക്കാട്: വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവുമായി അട്ടപ്പാടിയിൽ മർദ്ദനമേറ്റ് മരിച്ച മധുവിന്റെ സഹോദരി ചന്ദ്രിക. മധുവിനെ ആക്രമിക്കാൻ ഒത്താശ ചെയ്തത് വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്ന് ചന്ദ്രിക പറഞ്ഞു. തിരിച്ചറിയിൽ രേഖകൾ ഇല്ലാതെ നാട്ടുകാരെ വനത്തിനുള്ളിലേക്ക് കയറ്റിവിട്ടുവെന്നും മധുവിനെ ആക്രമിച്ചപ്പോൾ ഉദ്യോഗസ്ഥർ നോക്കിനിന്നുവെന്നും ചന്ദ്രിക പറഞ്ഞു.
Read Moreകുതിരാനിലെ തുരങ്കപ്പാതയിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിട്ടു; തുരങ്കത്തിനുള്ളിൽ പ്രവൃത്തികൾ ഇല്ലാത്ത സമയങ്ങളിലാണ് വാഹനങ്ങൾ കടത്തി വിട്ടത്
വടക്കഞ്ചേരി: കുതിരാൻ തുരങ്കപ്പാ തയിലെ ആദ്യതുരങ്കത്തിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിട്ടു. തുരങ്കത്തിനുള്ളിൽ പ്രവൃത്തികൾ ഇല്ലാത്ത സമയങ്ങളിലാണ് അതുവഴിവരുന്ന വാഹനങ്ങൾ കടത്തിവിടുന്നത്. ഒൗദ്യോഗികമായി അനുമതിയില്ലെങ്കിലും കഴിഞ്ഞദിവസങ്ങളിലായി ഏതാനും വാഹനങ്ങൾ തുരങ്കത്തിലൂടെ കടത്തിവിട്ടിരുന്നു. ഇരുന്പുപാലം ഭാഗത്തുനിന്നുള്ള ആദ്യതുരങ്കമായ ഇടതുതുരങ്കത്തിന്റെ ഇരുഭാഗത്തുമുള്ള അപ്രോച്ച് റോഡുകൾ താത്കാലികമായി വാഹനങ്ങൾക്കു പോകാവുന്ന സ്ഥിതിയായിട്ടുണ്ട്. ഇടയ്ക്ക് വാഹനങ്ങൾ കടത്തിവിട്ട് വാഹനങ്ങൾ പോകുന്പോൾ ഉണ്ടാകുന്ന പോരായ്മകൾ പരിഹരിക്കുകകൂടിയാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിനാൽ തുരങ്കത്തിലേക്കുള്ള അപ്രോച്ച് റോഡുകൾ വാഹനങ്ങൾക്ക് പ്രവേശിക്കാവുന്ന വിധം തുറന്നിട്ടിരിക്കുകയാണ്. തുരങ്കപ്പാതയ്ക്കുള്ളിൽ വൈദ്യുതീകരണ പ്രവൃത്തികളും അപകടസുരക്ഷാ സംവിധാനങ്ങളും ഇനിയും ക്രമീകരിക്കേണ്ടതുണ്ട്. ഇടതുതുരങ്കത്തിലൂടെ ഇരുദിശകളിലേക്കും വാഹനങ്ങൾ കടത്തിവിട്ടാൽ മാത്രമേ വലതുതുരങ്കത്തിന്റെ വഴുക്കുംപാറ ഭാഗത്തെ (പടിഞ്ഞാറുഭാഗം) അപ്രോച്ച് റോഡിനായി നിലവിലുള്ള പഴയ റോഡ് പൊളിച്ചുമാറ്റാൻ കഴിയൂ. ഇവിടെ പഴയ റോഡ് ഏഴുമീറ്റർ താഴ്ത്തിവേണം തുരങ്കപ്പാതയുടെ ലെവലാക്കാൻ.അടുത്തമാസം ആദ്യത്തോടെ ഇതിന്റെ പ്രവൃത്തി ആരംഭിക്കാനാകുമെന്നാണ് കരാർ കന്പനി പറയുന്നത്.
Read Moreമകൻ അനുഭവിച്ച വേദന അവനെ തല്ലിയവരും അനുഭവിക്കണം; മോഷണം ആരോപിച്ച് മകനെ നാട്ടുകാർ തല്ലിക്കൊന്നതറിഞ്ഞ ഒരമ്മയുടെ വേദന നിറഞ്ഞവാക്കുകൾ ഇങ്ങനെ….
പാലക്കാട്: അട്ടപ്പാടിയിൽ മോഷ്ടാവെന്നു ആരോപിച്ച് ആദിവാസി യുവാവിനെ നാട്ടുകാർ തല്ലിക്കൊന്ന സംഭവത്തിൽ പ്രതിഷേധം ഉയരുന്നു. അട്ടപ്പാടി കടുകുമണ്ണ ഊരിലെ മധു((27) ആണ് മരിച്ചത്. മകനെ കൊന്നവരെ ശിക്ഷിക്കണമെന്ന് മധുവിന്റെ അമ്മ ആവശ്യപ്പെട്ടു. മകൻ അനുഭവിച്ച വേദന അവനെ തല്ലിയവരും അനുഭവിക്കണമെന്ന് മധുവിന്റെ അമ്മ അല്ലി പറഞ്ഞു. നിയമപരമായ നടപടിയെടുക്കണമെന്ന് സഹോദരി സരസുവും ആവശ്യപ്പെട്ടു. വ്യാഴാഴ്ച അരിമോഷ്ടിച്ചെന്നാരോപിച്ചാണ് അക്രമികൾ മധുവിനെ പിടികൂടിയത്. ഇയാളെ ആളുകൾ സംഘം ചേർന്ന് മർദിച്ചു. വനത്തിൽവച്ചാണ് ഇക്കാര്യമെല്ലാം നടന്നത്. പിന്നീടാണ് കവലയിലേക്ക് മധുവിനെ കൊണ്ടുവന്നത്. പിന്നീട് പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. മുക്കാലിയിൽനിന്ന് പോലീസ് ജീപ്പിൽ അഗളി സ്റ്റേഷനിലേക്കു കൊണ്ടുവരുന്നതിനിടെ മധുവിന് ഛർദി അനുഭവപ്പെട്ടു. അഗളി സാമൂഹികാരോഗ്യകേന്ദ്രത്തി ലെത്തിച്ച് ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ലെന്ന് അഗളി ഡിവൈഎസ്പി സുബ്രഹ്മണ്യൻ പറഞ്ഞു. മധുവിന് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കുടുംബം
Read Moreആദിവാസി യുവാവിന്റെ മരണത്തിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി; പ്രതികളെ ഉടൻ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല
തൃശൂർ: പാലക്കാട് അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടുകാർ ചേർന്ന് യുവാവിനെ മർദിച്ചു കൊന്ന സംഭവം അത്യന്തം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശന നടപടിയെക്കാനുള്ള നിർദേശം സംസ്ഥാന പോലീസ് മേധാവിക്ക് നൽകി. ഇത്തരം ആക്രമങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവം ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങൾ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യ-സാംസ്കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണെന്നും ഇവ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. പ്രതികളെ ഉടൻ പിടികൂടണമെന്ന് ചെന്നിത്തല തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദിവാസികളുടെ ദുരിതജീവിതം അവസാനിപ്പിക്കാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഈ നിസംഗതയ്ക്ക്…
Read Moreഞെട്ടി പൊട്ടിച്ചാലുള്ള മണംമതി പിന്നെ ഉൗണിന് മറ്റൊരു കറിയും വേണ്ട; നാട്ടുമാവിന്റെ കണ്ണിമാങ്ങയ്ക്ക് വൻ ഡിമാന്റ്; കിലോയ്ക്ക് 150 രൂപ
വടക്കഞ്ചേരി: തനിനാടൻ നാട്ടുമാവിന്റെ കണ്ണിമാങ്ങയ്ക്ക് (കടുമാങ്ങ) വൻഡിമാന്റ്. തണ്ടുമാറ്റി കിലോയ്ക്ക് 150 രൂപ വരെ വിലമതിക്കുന്ന ഈ അച്ചാരകുഞ്ഞൻ മോഹവിലയ്ക്കാണ് പലരും വാങ്ങിക്കുന്നത്. പുതുവിളകളില്ലാത്ത ചില പഴയ പറന്പുകളിൽ മാത്രമാണ് ഈ അപൂർവയിനം മാങ്ങ ഇപ്പോഴുമുള്ളത്. ഇതിന്റെ ഞെട്ടി പൊട്ടിച്ചാലുള്ള മണംമതി പിന്നെ ഉൗണിന് മറ്റു കറികളൊന്നും വേണ്ടെന്നാണ് നാട്ടുമാങ്ങയുടെ ഗുണം അറിയുന്നവർ പറയുന്നത്.ഒരുകുലയിൽ തന്നെ അറുപതും എഴുപതും മാങ്ങയുണ്ടാകും. നിശ്ചിത വലിപ്പത്തിനുള്ളിൽ തന്നെ പൊട്ടിച്ചെടുത്ത് അച്ചാറിനായി പാകപ്പെടുത്തണം. കൊതിയൂറുന്ന രുചിയാണ് ഈയിനം മാന്പഴത്തിനും. മൂക്കിൽ തുളച്ചുകയറുന്ന മണമുണ്ടാകും. കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ വടക്കഞ്ചേരി ടൗണിലുള്ള ഇക്കോ ഷോപ്പും ഈ അച്ചാർ മാങ്ങ എത്തുന്നുണ്ട്. രാവിലെ കർഷകർ കൊണ്ടുവരുന്ന മാങ്ങ ഉച്ചയോടെ തന്നെ അവസാനിക്കും. അത്രയേറെ ആവശ്യക്കാരുണ്ട് ഈ മാങ്ങയ്ക്ക്. രണ്ടും മൂന്നും കിലോ തലേദിവസംതന്നെ ബുക്ക് ചെയ്യുന്നവരും കുറവല്ല. അന്യംനിന്നു പോകുന്ന മാങ്ങ ഇനങ്ങളിലെ ഒരിനമാണിത്.
Read More