അനന്തുവിനും അനന്തക്കും തൽക്കാലം കുഞ്ഞു വീട്ടിൽ സ്വസ്ഥമായി അന്തിയുറങ്ങാം; പന്തലാംപാടം മേരി മാതാഹയർ സെക്കൻഡറി സ്കൂൾ അടിയന്തിരമായ വേണ്ട സഹായങ്ങൾ ചെയ്തു നൽകി; ഇനി പഞ്ചായത്തും കൂടി കനിഞ്ഞാൽ എല്ലാം ശരിയാകും

വടക്കഞ്ചേരി: അനന്തുവിനും അനന്തക്കും ഇനി തൽക്കാലത്തെക്കെങ്കിലും കുഞ്ഞു വീട്ടിൽ സ്വസ്ഥമായി അന്തിയുറങ്ങാം.കരുണയുടെ കരങ്ങൾപ്പോലെ അനന്തു പഠിക്കുന്ന പന്തലാംപാടം മേരി മാതാഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും അനധ്യാപകരും പിരിവെടുത്ത് കീറി പൊളിഞ്ഞ വീടിന്‍റെ മേൽകൂര അടിയന്തിരമായി റിപ്പയർ ചെയ്ത് താമസ യോഗ്യമാക്കി.ഇന്നലെ വൈകീട്ടോടെ മേൽകൂര തെങ്ങോല കൊണ്ട് മേയുന്ന പണികൾ പൂർത്തിയായി. കഴുക്കോലുകളും തൂണുകളും മാറ്റി പുതിയതാക്കി. പഞ്ചായത്തിൽ നിന്നും വീട് കിട്ടുന്നതു വരെ കയറി കിടക്കാനുള്ള താൽക്കാലിക സംവിധാനമായിട്ടുണ്ട്.പ്രധാനാധ്യാപകൻ സണ്ണി എൻ.ജേക്കബ്ബ്, അധ്യാപകരായ ഫാ.ക്രിസ്റ്റോ കാരക്കാട്ട്, ജോജി എന്നിവർ ഇന്നലെ വീട്ടിലെത്തി പണികൾ വിലയിരുത്തി.അനന്തുവിനും അനന്തക്കും പഠിക്കാനുള്ള സൗകര്യത്തിനായി മേശയും കസേരകളും വാങ്ങി നൽകുമെന്ന് അധ്യാപകർ പറഞ്ഞു. വടക്കഞ്ചേരി ടൗണിനടുത്ത് കുറുവത്ത് ആര്യംക്കടവിലാണ് എട്ടാം ക്ളാസിൽ പഠിക്കുന്ന അനന്തുവിന്‍റെയും കുഞ്ഞനുജത്തി അഞ്ചാം ക്ളാസിൽ പഠിക്കുന്ന അനന്തയുടെയും വീട്. മൂന്ന് സെന്‍റ് സ്ഥലത്ത് മണ്ണ് ഇഷ്ടിക കൊണ്ട് മറച്ച…

Read More

അപകടകെണിയൊരുക്കി ദേശീയപാതയിലെ മരങ്ങൾ; ഒരുമാസത്തിനിടെ ആറിടത്ത് മരങ്ങൾ വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു; ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെടുന്നതെന്ന് യാത്രക്കാർ

കല്ലടിക്കോട്: കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പാലക്കാട്- കോഴിക്കോട് ദേശീയ പാതയിൽ ആറിടത്ത് മരങ്ങൾ പൊട്ടിവീണു. മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു. 9 വാഹന ങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കുട്ടികളടക്കമുള്ള യാത്രക്കാർ ഭീതിയിലാണ്. മൈലന്പുള്ളി മുതൽ തച്ചന്പാറവരെ 76 മരങ്ങളാണ് അപകടാവസ്ഥയിൽ റോഡീലേയ്ക്ക് വീഴാറായി നിൽക്കുന്നത്. മാവ്, വാക, മരുത് തുടങ്ങിയവയാണ് മിക്കവയും. 60 വർഷത്തിൽ കൂടുതൽ പഴക്കമുള്ളവയാണ് ഇവ. ഇത്തരം മരങ്ങൾ ചിതൽ കയറി ഉൾഭാഗം മുഴുവൻ നശിച്ചവയാണ്. കാറ്റടിക്കുന്പോഴും മഴപെയ്യുന്പോഴുമാണ് പലപ്പോഴും ഇത്തരം മരങ്ങൾ വീഴുന്നത്. എന്നാൽ കഴിഞ്ഞ ദിവസം കാറ്റും മഴയും ഇല്ലാത്തപ്പോഴാണ് കല്ലടിക്കോട് ചുങ്കത്ത് മരം വീണത്. ഇടക്കുർശി ബഥനി സ്കൂളിനു സമീപം നിൽക്കുന്ന മരങ്ങൾ ഏതു സമയവും പൊട്ടിവീഴാമെന്ന അവസ്ഥയിലാണ്. വാഹനങ്ങളും കാൽനടയാത്രക്കാരും ഭാഗ്യം കൊണ്ടു മാത്രമാണ് അപകടത്തിൽപെടാതെ രക്ഷപ്പെടുന്നത്. ഉണങ്ങി പൊള്ളയായി നിൽക്കുന്ന ഇത്തരം മരങ്ങൾ വെട്ടിനീക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. ജനങ്ങളുടെ…

Read More

ശബ്ദ നിയന്ത്രണ മുള്ള കോടതി പരിസരത്ത് എന്തിനാണ് സ്റ്റേഡിയം? റവന്യൂ ഭൂമിയിലെ മരങ്ങൾ മുറിച്ചുള്ള എംഎൽഎയുടെ നിർമാണ  പ്രവർത്തനത്തിനിതിരേ  പരിസ്ഥിതി സ്നേഹികളുടെ പ്രതിഷേധം

ആലത്തൂർ: ദേശീയ മൈതാനിയിലെ പക്ഷിസങ്കേതമായ ആൽമരങ്ങളെ നശിപ്പിക്കുന്ന വിധം നിർമ്മാണ പ്രവൃത്തികൾ നടത്താനുള്ള എംഎൽഎ യുടെ നീക്കം പ്രതിഷേധത്തിനിടയാ ക്കുന്നു. മൈതാനിയിലെ പക്ഷിസങ്കേതമായ ആൽമരങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണപ്രവർത്തകർ ബാനർകെട്ടിയാണ് പ്രതിഷേധിച്ചത്. മൈതാനിയിൽ ഓപ്പണ്‍ എയർ സ്റ്റേഡിയം നിർമ്മിക്കുന്നതായി അറിയാൻ കഴിഞ്ഞിരുന്നു. അതിന് മരത്തിന്‍റെ ഒരു ഭാഗവും മുറിക്കുകയില്ലെന്ന് എംഎൽഎ ഉറപ്പും നൽകിയതാണ്. അത് ലംഘിച്ചാണ് മൈതാനിയിയിലെ ആൽമരങ്ങളുടെ വലിയ കൊന്പുകൾ വെട്ടിമാറ്റിയത്. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. റവന്യൂ പുറന്പോ ക്കാണ് ദേശീയ മൈതാനം. അവിടുത്തെ ആൽമരങ്ങളുടെ തണലിൽ പകൽ വാഹനങ്ങൾ നിർത്തുകയും, ആളുകൾ വിശ്രമിക്കുകയും, രാത്രിയായാൽ ആയിരകണക്കിന് പക്ഷികളുടെ ആവാസകേന്ദ്രവുമാണ് മൈതാനം. ആലത്തൂർ താലൂക്കാശുപത്രിയിലേ ക്കുള്ള റോഡും മൈതാനത്തിന്‍റെ വശത്തുകൂടിയാണുള്ളത്. കോടതി ഉൾപ്പെടെയുള്ള സർക്കാർ ഓഫീസുകളുടെ സമീപത്താണ് മൈതാനമെന്നതിനാൽ ഉച്ചഭാഷിണി ഉപയോഗിച്ചുള്ള പൊതുപരിപാടികൾ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ഈ ഭാഗത്ത് കോടതി…

Read More

യൂത്ത് കോൺഗ്രസ് ഉണർന്ന് പ്രവർത്തിച്ചു..! ബസ് സ്റ്റാൻഡിൽ അത്യാസന്ന നിലയിൽ വൃദ്ധൻ കിടക്കാൻ തുടങ്ങിയിട്ട് നാലുദിവസം; അടിയന്തിര ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച് യൂത്ത് കോൺഗ്രസ്;  പിന്നെ  രോഗി ആശുപത്രിയിലെത്തിയത് അതിവേഗവും

ചിറ്റൂർ: തത്തമംഗലം ബസ് സ്റ്റാൻഡിൽ അത്യാസന്ന നിലയിൽ കിടന്നയാളെ ആശുപത്രിയിലെത്തിക്കാൻ സഹായഹസ്തവുമായി യൂത്ത് കോണ്‍ഗ്രസുകാർ. തമിഴ്നാട് സ്വദേശിയെന്നു കരുതുന്ന വൃദ്ധനാണ് നാലുദിവസമായി അനാഥാവസ്ഥയിൽ ദുർഗന്ധം വമിച്ചു ഈച്ചപൊതിഞ്ഞു കിടന്നിരുന്നത്. അടിയന്തിര ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് രതീഷ് ബാബുവിന്‍റെ നേതൃത്വത്തിൽ റോഡുപരോധിച്ചു പ്രതിഷേധത്തിനൊരുങ്ങി. സംഭവമറിഞ്ഞ നഗരസഭാ അധികൃതർ ഉടൻതന്നെ ജില്ലാ ആശുപത്രിയിൽ വിവരമറിയിച്ചു. മൂവായിരം രൂപ ചികിത്സാ ചെലവും നഗരസഭ അറിയിച്ചു. ജില്ലാ ആശുപത്രി ആംബുലൻസിൽ വൃദ്ധനെ കൊണ്ടുപോയി. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാകുമെന്ന സൂചന ലഭിച്ചതോടെ പോലീസ് സ്ഥലത്തെത്തിയിരുന്നു. നഗരസഭ ഇടപെട്ടതോടെ സമരത്തിൽ നിന്നും പ്രവർത്തകർ പിന്മാറുകയായിരുന്നു.

Read More

തലക്കോട്ടുകര ക്ഷേത്രത്തിൽ 24 അടി ഉയരമുള്ള  ശിവശില്പവും  ഏഴടി ഉയരമുള്ള നന്ദികേശരൂപവും; ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് ശിവശില്പസമർപ്പണം    നടത്തും

കുന്നംകുളം: ഗുരുവായൂർ ദേവസ്വം കിഴേടമായ കുന്നംകുളം തലക്കോട്ടുകര മഹാദേവ ക്ഷേത്ത്രതിൽ ക്ഷേത്രക്ഷേമസമിതിയുടെ നേതൃത്വത്തിൽ പുതിയതായി നിർമിച്ച ശിവശില്പവും നന്ദികേശ രൂപവും ഇന്ന് സമർപ്പിക്കും. 24 അടി ഉയരമുള്ള ശിവശില്പമാണ് ക്ഷേത്ര കവാടത്തിന് സമീപത്തായി കമനീയമായ രീതിയിൽ നിർമിച്ചിരിക്കുന്നത്. നന്ദികേശ രൂപത്തിന് ഏഴ് അടി വലുപ്പമുണ്ട്. ഇന്ന് വൈകിട്ട് ആറിന് ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിൽ ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസ് ശിവശില്പസമർപ്പണം നിർവഹിക്കും. ദേവസ്വം അഡ്മിനിസ്ട്രേറ്റർ സി.സി.ശശിധരൻ നന്ദികേശ ശില്പം അനാഛാദനം ചെയ്യും. ക്ഷേത്രസമിതി പ്രസിഡന്‍റ് ഗോപകുമാർ അധ്യക്ഷനാകും. ബ്രഹ്മശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നന്പൂതിരിപ്പാട്, ക്ഷേത്രസമിതി സെക്രട്ടറി സി.എ.സത്യപ്രസാദ്, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വടക്കേടത്ത് നാരായണൻ നന്പൂതിരി, ക്ഷേത്രം മേൽശാന്തി നാരായണൻ നന്പൂതിരിപ്പാട് എന്നിവർ ചടങ്ങിൽ പങ്കെടുക്കും. നാളത്തെ ശിവരാത്രി ആഘോഷങ്ങൾക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ മുതൽ വിശേഷാൽ പൂജകൾ, കലാപരിപാടികൾ, ഉച്ചയ്ക്ക് ഉത്സവ…

Read More

സംഭവബഹുലമായ ആ കഥയിങ്ങനെ..!  വിതയ്ക്കാതെ കൊയ്യാനാകുമോ എന്ന ചോദ്യത്തിന്  ഉത്തരവുമായി യുവകർഷകൻ ദിലീഷ് ; നൂറുമേനി വിളവ് ലഭിക്കാൻ ചിലവായതകട്ടെ 2500 രൂപയും

കൊടകര: വിതക്കാതെ വിളവെടുക്കുന്നതിന്‍റെ ആഹ്ലാദത്തിലാണ് ചെന്പുച്ചിറയിലെ വാഴപ്പിള്ളി വീട്ടിൽ ദിലീഷ് കുമാർ. വിരിപ്പ് കൃഷിയുടെ വിളവെടുത്തപ്പോൾ നിലത്തുവീണ പാഴ്നെൽമണികൾ മുളച്ച് കതിരണിഞ്ഞത് കൊയ്തെടുക്കുന്ന തിരക്കിലാണ് ദിലീഷ്. ശ്രേയസ് വിത്തുപയോഗിച്ചാണ് ചെന്പുച്ചിറ പാടശേഖരത്തിലെ കുംഭംകുളങ്ങരയിൽ ദിലീഷ് വിരിപ്പുകൃഷി ചെയ്തത്. യന്ത്രസഹായത്തോടെ കൊയത്തുനടത്തിയപ്പോൾ നിലത്തുവീണ നെൽമണികളാണ് മുളച്ച് ഇപ്പോൾ കൊയ്ത്തിനുപാകമായി നിൽക്കുന്നത്. ഇവിടെ മുണ്ടകൻ കൃഷിയിറക്കുന്നതിനായി ടില്ലറുപയോഗിച്ച് നിലമൊരുക്കിയിരുന്നു. കൃഷിക്കാവശ്യമായ വെള്ളം കിട്ടില്ലെന്ന ആശങ്ക വന്നപ്പോൾ കൃഷി വേണ്ടെന്നുവെച്ചു. എന്നാൽ പാടത്ത് വീണുകിടന്ന നെൽമണികൾ മുളച്ചുവരുന്നതുകണ്ടപ്പോൾ നെൽച്ചെടികളെ പരിചരിക്കാൻ തീരുമാനിക്കുകയായിരുന്നു. നേരിയ തോതിൽ വളപ്രയോഗം നടത്തിയതോടെ നെൽച്ചെടികൾ കതിരണിഞ്ഞു. കളകൾ ഇല്ലാതിരുന്നതിനാൽ കൂലിച്ചെലവ് ഉണ്ടായില്ല. ഒരേക്കറോളം വരുന്ന പാടത്തെ പാഴ്്നെൽകൃഷിക്കായി ദിലീഷ് മുടക്കിയത് ആകെ 2500 രൂപ മാത്രമാണ്. സമീപത്തെ മറ്റ് കൃഷിയിടത്തിൽ വളർന്നുനിൽക്കുന്ന മുണ്ടകൻ കൃഷിക്കൊപ്പം ദിലീഷിന്‍റെ പാഴ്നെല്ലും കതിരിട്ടുനിൽക്കുകയാണിപ്പോൾ. പാഴ്നെൽകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം മറ്റത്തൂർ പഞ്ചായത്ത് സ്റ്റാന്‍റിംഗ്…

Read More

കറുത്ത പൊന്നിനും രക്ഷ‍യില്ല..! വിലയുമില്ല വിളവുമില്ല കർഷകർ ആശങ്കയിൽ; കഴിഞ്ഞ സീസണിൽ കിലോയ്ക്ക് 600 രൂപയുണ്ടായിരുന്നയിടത്ത് ഇപ്പോൾ വെറും 400 രൂപമാത്രം

വടക്കഞ്ചേരി: മലയോരമേഖലയിൽ കുരുമുളകിന്‍റെ വിളവെടുപ്പ് സീസണ്‍ സജീവമായെങ്കിലും വിലകുറവും ഉത്പാദനകുറവും കർഷകരുടെ പ്രതീക്ഷകൾക്ക് മങ്ങലേല്പ്പിക്കുന്നു. കഴിഞ്ഞവർഷം ഈ സീസണിൽ കിലോയ്ക്ക് 600 രൂപയുണ്ടായിരുന്ന മുളക് വില ഇപ്പോൾ നാനൂറുരൂപയായി ഇടിഞ്ഞു. വിലകുറഞ്ഞതിനൊപ്പം വിളവില്ലാത്തതാണ് കർഷകരെ കൂടുതൽ കഷ്ടത്തിലാക്കുന്നത്. കഴിഞ്ഞവർഷത്തെ വേനലിലെ ഉണക്കും കാലാവസ്ഥ വ്യതിയാനങ്ങളുമാണ് ഉത്പാദനം മൂന്നിലൊന്നായി കുറയാൻ കാരണമെന്ന് പറയുന്നു. മുളക് പറിച്ച് നാരും പൊടിയും നീക്കി ഉണക്കി വിപണിയിലെത്തിക്കണമെങ്കിൽ നല്ല അധ്വാനം തന്നെ വേണം. പാലക്കുഴി ഉൾപ്പെടെയുള്ള മലയോരമേഖലയിൽ ഒരു വർഷത്തെ കുടുംബബജറ്റ് തയ്യാറാക്കുന്നതുതന്നെ കുരുമുളകിൽ നിന്നുള്ള വരുമാനം കണക്കാക്കിയാണ്. കാരണം മലയോരത്തെ പ്രധാനവിള ഈ കറുത്ത പൊന്ന് തന്നെയാണ്. റബർ ചതിച്ചപ്പോൾ കഴിഞ്ഞകുറച്ച് വർഷങ്ങളായി കുരുമുളകായിരുന്നു കർഷകനെ പിടിച്ചുനിർത്തിയത്. എന്നാൽ മുളകിലും പ്രതീക്ഷ വെക്കാനില്ലാത്ത സ്ഥിതി അറുതിയുടെ രൂക്ഷത കൂട്ടുമെന്നാണ് വിലയിരുത്തൽ. മലഞ്ചരക്കുകളെ ആശ്രയിച്ചാണ് വടക്കഞ്ചേരി ഉൾപ്പെടെയുള്ള ചെറിയ പട്ടണങ്ങളുടെ നിലനില്പ്. കാർഷികമേഖലയുടെ…

Read More

വേനൽ കനക്കുമ്പോൾ  സ്വകാര്യ ഭൂമിയിലെ കരിങ്കൽ ക്വാറി ജലസേചന കനാലിന് ഭീഷണിയാകുന്നു;  കുന്ന് ഇടിച്ച് നിരത്തി അടിഭാഗത്തെ പാറയെടുക്കന്നതിൽ ആശങ്കയോടെ ജനങ്ങളും

ആലത്തൂർ: തരൂർ ഒന്ന് വില്ലേജിലെ ചിറക്കോട് വള്ളിയംകുന്ന് സർക്കാർ വനത്തോട് ചേർന്നുള്ള സ്വകാര്യ ഭൂമി യിലെ ക്വാറി വനത്തിനും മലന്പുഴ ജല സേചന കനാലിനും ഭീഷണിയാവുന്നു. കുന്ന് ഇടിച്ച് നിരത്തിയാണ് അടിഭാഗ ത്തെ പാറ പൊട്ടിച്ചെടുക്കുന്നത്.ഇക്കഴി ഞ്ഞ ഡിസംബർ മുതലാണ് മണ്ണ് നീക്ക ൽ തുടങ്ങിയത്. ഇതിന് അനുമതിയു ണ്ടെന്നാണ് ഭൂമി പാട്ടത്തിനെടുത്തവർ പറയുന്നത്.ക്വാറിയിൽ നിന്നും ടോറ സിൽ കല്ല് കടത്തുന്നത് മലന്പുഴ കനാ ൽ ബണ്ടിലെ ടാർ ചെയ്തിട്ടില്ലാത്ത മണ്ണ് റോഡിലൂടെയാണ്.ഈ വഴി അമി തഭാരവാഹനങ്ങൾ ഓടിയാൽ കനാൽ ബണ്ട് തകരാനിടവരുമെന്നാണ് നാട്ടു കാർ പറയുന്നത്. മലന്പുഴ കനാൽവന്ന 1960 കാലഘട്ടത്തിൽ ബണ്ടിന്‍റെ സുര ക്ഷ കണക്കിലെടുത്ത് ബണ്ടിലൂടെ കാളവണ്ടിയെ പോലും സഞ്ചരിക്കാൻ അനുവദിച്ചിരുന്നില്ല. അന്പത്തിയഞ്ച് വർഷത്തിന് ശേഷം ടോറസ് പോലുള്ള അമിതഭാരവാഹനങ്ങൾ ഓടുന്നത് ബണ്ടിനും അതിലെ കലിങ്കിനും ഭീഷ ണിയുയരുന്നുണ്ട്.രണ്ട് വർഷം മുന്പ് ഇതേ…

Read More

 നീതം 2018..! സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ കുടുംബശ്രീ അയൽക്കൂട്ട കുടുംബസംഗമങ്ങൾ; സംസ്ഥാനത്തുടനീളം ഒരു പകൽ നീണ്ടുനിൽക്കുന്ന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്

പാലക്കാട് : സ്ത്രീ ശാക്തീകരണ പ്രവർത്തങ്ങൾക്ക് കരുത്തു പകരാൻ കുടുംബശ്രീയുടെ ജെൻഡർ ക്യാന്പയിൻ -നീതം 2018 ന് തുടക്കമായി. ഈമാസം പത്തിന് സംസ്ഥാനത്തെ എല്ലാ അയൽക്കൂട്ടങ്ങളുടെയും നേതൃത്വത്തിൽ ഒരു പകൽ മുഴുവൻ നീണ്ടുനിൽക്കുന്ന കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കും.സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളും നീതി നിഷേധങ്ങളും അയൽക്കൂട്ട കുടുംബ സംഗമങ്ങളിൽ ചർച്ചയാകും. ‌ പ്രാദേശികമായി നാനാമേഖലയിലുള്ള സ്ത്രീകളെയും പുരുഷന്മാരെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചു കൊണ്ടാണ് സംഗമങ്ങൾ നടത്തുക. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള പ്രാദേശികമായ ഇടപെടൽ എന്ന നിലയിലാണ് കാന്പയിന് രൂപം നൽകിയിരിക്കുന്നത്. എല്ലാവർക്കും തുല്യാവകാശം ഉറപ്പു വരുത്തുക,സാമൂഹ്യ ഉന്നമനത്തിൽ എല്ലാ മനുഷ്യരുടെയും പങ്കാളിത്തവും സഹകരണവും ഉറപ്പു വരുത്തുക എന്നതുമാണ് അയൽക്കൂട്ട കുടുംബ സംഗമങ്ങളുടെ ലക്ഷ്യം.ജില്ലയിൽ 22,000 അയൽക്കൂട്ടങ്ങളിലടക്കം സംസ്ഥാനത്തുടനീളം മൂന്നുലക്ഷത്തോളം അയൽക്കൂട്ടങ്ങളിൽ കുടുംബസംഗമങ്ങൾ നടക്കും. വിവിധ തലങ്ങളിൽ പരിശീലനം നേടിയ മോണിറ്ററിംഗ് സംഘത്തിന്‍റെ നേതൃത്വത്തിലാണ് അയൽക്കൂട്ട സംഗമങ്ങൾ…

Read More

വാർത്ത തുണയായി..! അനന്തുവിന്‍റെയും അനന്തയുടെയും  കൊച്ച് കൊച്ച് മോഹങ്ങൾ പൂവണിയുന്നു; ഇരുവരുടെയും   പരിമിതികൾക്ക്  താങ്ങായി പന്തലാം പാടം മേരി മാതാഹയർ സെക്കൻഡറി സ്കൂളിലെ  അധ്യാപകർ

വടക്കഞ്ചേരി: അനന്തുവിന്‍റെയും അനന്തയുടെയും ജീവിത പരിമിതികൾക്ക് താങ്ങായി കരുണയുടെ കരങ്ങളെത്തുന്നു.വടക്കഞ്ചേരി ടൗണിനു സമീപം കുറുവത്ത് ആര്യംക്കടവ് ചന്ദ്രൻ ഗീത ദന്പതികളുടെ മക്കൾക്കായാണ് നല്ലമനസുകൾ ഒത്തുകൂടുന്നത്.ഇന്നലെ വൈകീട്ട് അനന്തു പഠിക്കുന്ന പന്തലാം പാടം മേരി മാതാഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ ഇവരുടെ താമസ സ്ഥലത്തെത്തി സഹായ വാഗ്ദാനം നൽകി. തകർന്നു വീഴാറായ വീടിന്‍റെ മേൽകൂര വരും ദിവസങ്ങളിൽ തന്നെ പുതുക്കി പണിയാൻ നടപടി സ്വീകരിച്ചിട്ടുണ്ടു്. പ്രധാനാധ്യാപകൻ സണ്ണി എൻ ജേക്കബ്ബ്, അധ്യാപകരായ ഫാ.ക്രിസ്റ്റോ കാരക്കാട്ട്, കെ.എം.ജോർജ്, സമീപവാസിയായ സുരേഷ് എന്നിവരാണ് വീട്ടിലെത്തി വീട്ടുക്കാരുടെ ദൈന്യ സ്ഥിതി നേരിട്ടറിഞ്ഞത്. പല സംഘടനകളും വ്യക്തികളും സഹായം നൽകാമെന്ന് പറഞ്ഞിട്ടുണ്ട്. എട്ടാം ക്ലാസിൽ പഠിക്കുന്ന അനന്തുവിന്‍റെയും അഞ്ചാം ക്ളാസിൽ പഠിക്കുന്ന അനന്തയേയും കുറിച്ച് കഴിഞ്ഞ ദിവസങ്ങളിലായി ദീപിക, രാഷ്ട്രദീപിക പത്രങ്ങളിൽ തകർന്നു വീഴാറായ ഓല മേഞ്ഞ വീടിന്‍റെ പടം സഹിതം വാർത്ത നൽകിയിരുന്നു.…

Read More