ആദിവാസി യുവാവിന്‍റെ മരണത്തിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി;  പ്രതികളെ ഉടൻ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് ചെന്നിത്തല

തൃശൂർ: പാലക്കാട് അട്ടപ്പാടിയിൽ മധുവെന്ന ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാട്ടുകാർ ചേർന്ന് യുവാവിനെ മർദിച്ചു കൊന്ന സംഭവം അത്യന്തം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശന നടപടിയെക്കാനുള്ള നിർദേശം സംസ്ഥാന പോലീസ് മേധാവിക്ക് നൽകി. ഇത്തരം ആക്രമങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവം ഒരുതരത്തിലും അംഗീകരിക്കാനുമാവില്ല. ഇതു പോലുള്ള സംഭവങ്ങൾ കേരളത്തിലുണ്ടാവുക എന്നത് നാം നേടിയ സാമൂഹ്യ-സാംസ്കാരിക മുന്നേറ്റങ്ങളെയാകെ കളങ്കപ്പെടുത്തുന്നതാണെന്നും ഇവ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.  പ്രതികളെ ഉടൻ പിടികൂടണമെന്ന് ചെന്നിത്തല തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതികളെ ഉടൻ പിടികൂടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആദിവാസികളുടെ ദുരിതജീവിതം അവസാനിപ്പിക്കാൻ സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്‍റെ ഈ നിസംഗതയ്ക്ക്…

Read More

ഞെട്ടി പൊട്ടിച്ചാലുള്ള മണംമതി പിന്നെ ഉൗണിന് മറ്റൊരു കറിയും വേണ്ട;  നാട്ടുമാവിന്‍റെ കണ്ണിമാങ്ങയ്ക്ക് വൻ ഡിമാന്‍റ്;  കിലോയ്ക്ക് 150 രൂപ 

വടക്കഞ്ചേരി: തനിനാടൻ നാട്ടുമാവിന്‍റെ കണ്ണിമാങ്ങയ്ക്ക് (കടുമാങ്ങ) വൻഡിമാന്‍റ്. തണ്ടുമാറ്റി കിലോയ്ക്ക് 150 രൂപ വരെ വിലമതിക്കുന്ന ഈ അച്ചാരകുഞ്ഞൻ മോഹവിലയ്ക്കാണ് പലരും വാങ്ങിക്കുന്നത്. പുതുവിളകളില്ലാത്ത ചില പഴയ പറന്പുകളിൽ മാത്രമാണ് ഈ അപൂർവയിനം മാങ്ങ ഇപ്പോഴുമുള്ളത്. ഇതിന്‍റെ ഞെട്ടി പൊട്ടിച്ചാലുള്ള മണംമതി പിന്നെ ഉൗണിന് മറ്റു കറികളൊന്നും വേണ്ടെന്നാണ് നാട്ടുമാങ്ങയുടെ ഗുണം അറിയുന്നവർ പറയുന്നത്.ഒരുകുലയിൽ തന്നെ അറുപതും എഴുപതും മാങ്ങയുണ്ടാകും. നിശ്ചിത വലിപ്പത്തിനുള്ളിൽ തന്നെ പൊട്ടിച്ചെടുത്ത് അച്ചാറിനായി പാകപ്പെടുത്തണം. കൊതിയൂറുന്ന രുചിയാണ് ഈയിനം മാന്പഴത്തിനും. മൂക്കിൽ തുളച്ചുകയറുന്ന മണമുണ്ടാകും. കൃഷിവകുപ്പിന്‍റെ മേൽനോട്ടത്തിൽ വടക്കഞ്ചേരി ടൗണിലുള്ള ഇക്കോ ഷോപ്പും ഈ അച്ചാർ മാങ്ങ എത്തുന്നുണ്ട്. രാവിലെ കർഷകർ കൊണ്ടുവരുന്ന മാങ്ങ ഉച്ചയോടെ തന്നെ അവസാനിക്കും. അത്രയേറെ ആവശ്യക്കാരുണ്ട് ഈ മാങ്ങയ്ക്ക്. രണ്ടും മൂന്നും കിലോ തലേദിവസംതന്നെ ബുക്ക് ചെയ്യുന്നവരും കുറവല്ല. അന്യംനിന്നു പോകുന്ന മാങ്ങ ഇനങ്ങളിലെ ഒരിനമാണിത്.

Read More

കെഎസ്ആർടിസി കയറ്റം കയറുന്നതിനിടെ  ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം: ബസ് മരത്തിലിടിച്ച് നിന്നു; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു; ബസ് താഴ്ചയിലേക്ക് മറിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി

വടക്കഞ്ചേരി: റോഡിലെ കയറ്റം കയറുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട കെ.എസ്. ആർ .ടി.സി.ബസ് പുറകോട്ട് നീങ്ങി പാതയോരത്തെ മരത്തിൽ ഇടിച്ച് നിന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സീറ്റിൽ തളർന്ന് വീണ ഡ്രൈവർ നെന്മാറ സ്വദ്ദേശി രാജപ്പ (49)നെ വടക്കഞ്ചേരി കാരുണ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലേകാലിന് വടക്കഞ്ചേരിയിൽ നിന്നും മലമേഖലയായ പാലക്കുഴിക്ക് പോയ കെ.എസ്.ആർ.ടി.സി.വടക്കഞ്ചേരി ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.കണിച്ചിരുതയിൽ നിന്നും തിരിഞ്ഞ് പാത്രകണ്ടം വഴിക്ക് മുന്പേയുള്ള കയറ്റം കയറി കൊണ്ടിരിക്കെയായിരുന്നു ഡ്രൈവർക്ക് പെട്ടെന്ന്തളർച്ച അനുഭവപ്പെടുകയും ഉടൻ കുഴഞ്ഞ് വീഴുകയായിരുന്നു. ബസ് പുറകോട്ട് പോയി ആദ്യം പതിനൊന്ന് കെ.വി.വൈദ്യുതി പോസ്റ്റിലും അവിടെ നിന്നും സൈഡിലേക്ക് പോയി രണ്ടു് മരത്തിലുമായാണ് ഇടിച്ച് നിന്നത്.ബസിന്‍റെ പകുതിയോളം ഭാഗം താഴേക്ക് ചെരിഞ്ഞെങ്കിലും മറിയാതെ നിന്നതുമൂലം വൻ ദുരന്തം ഒഴിവായി. ബസിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിറയെ യാത്രക്കാരുണ്ടായിരുന്നു.

Read More

കാടുകയറാൻ മടിച്ച് ; കാടിറങ്ങിയ കാട്ടാനകൾ പാലക്കാട്ട് ജനവാസമേഖലയിൽ നിലയുറപ്പിച്ചു നിൽക്കുന്നു; വീട്ടിൽ അന്തിയുറങ്ങാനാവാതെ  ഭീതിയോടെ ജനങ്ങളും

പാലക്കാട്: പാലക്കാട് ജില്ലയിൽ ജനവാസ മേഖലയിൽ എത്തിയ കാട്ടാനകൾ കാടുകയറാതെ വനാതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്നു. മാത്തൂർ പുലാപ്പറ്റയിലാണ് കാട്ടാനകൾ ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസം കുന്നത്തൂർ വനമേഖലയിൽ നിന്നാണ് ആനകൾ നാട്ടിലിറങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റിൽ കാടിറങ്ങി നാട്ടിലെത്തിയ കാട്ടാനകൾ ഒരാഴ്ചയിലേറെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭീതി വിതച്ചിരുന്നു. പിന്നീട് കുങ്കിയാനകളെ വരെ എത്തിച്ച ശേഷമാണ് ആനകൾ കാടുകയറിയത്.

Read More

ആംഗൻവാടി ജീവനക്കാരിക്ക് പഞ്ചായത്തംഗം കുടിവെള്ളം തടസപ്പെടുത്തുന്നെന്ന് പരാതി;  പ്രശ്നം തിരക്കിയെത്തി യവർ കാരണം കേട്ട് ഞെട്ടി; കുടിവെള്ളം എത്തിച്ച് നൽകാമെന്ന് ഫേസ്ബുക്ക് കൂട്ടായ്മ

കൊഴിഞ്ഞാന്പാറ: വടകരപ്പതി പഞ്ചായത്ത് പതിനാലാം വാർഡ് ആംഗൻവാടി ജീവനക്കാരിക്കു പഞ്ചായത്തംഗം കുടിവെള്ളവിതരണം തടസപ്പെടുത്തുന്നതായി പരാതി. മേനോൻപാറ സത്രം ഉഷയാണ് കുടിവെള്ളം തടസപ്പെടുത്തുന്നതായി കാണിച്ച് ജില്ലാ കളക്ടർക്കും വടകരപ്പതി പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്കിയത്.കുടിവെള്ളക്ഷാമത്തെ തുടർന്നു ലോറിവെള്ളം സംഭരിക്കുന്നതിനായി ഉഷയുടെ വീടിനു സമീപത്ത് രണ്ടുമാസംമുന്പ് പഞ്ചായത്ത് കിയോസ്ക് സ്ഥാപിച്ചിരുന്നു. ആയിരം ലിറ്റർ ശേഷിയുള്ള സംഭരണി മൂന്നുവീടുകൾക്കായാണ് വച്ചുനല്കിയത്.തുടർന്നു ഒരുദിവസം സംഭരണിയിൽ വെള്ളം നിറച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ പഞ്ചായത്തംഗത്തിന്‍റെ നിർദേശത്തെതുടർന്ന് ലോറി ഡ്രൈവർ വെള്ളം നിറയ്ക്കാറില്ല. ഇതുമൂലം ഉഷയും സഹോദരിയും ഉൾപ്പെടെയുള്ള ഏഴംഗ കുടുംബം രണ്ടുദിവസത്തിലൊരിക്കൽ മുന്നൂറുരൂപ നല്കിയാണ് പുറമേനിന്നും വെള്ളം വാങ്ങുന്നത്. ഉഷയുടെ വീടിനു 150 മീറ്റർ അകലെ പ്രധാന റോഡിനു എതിർവശത്തായി പഞ്ചായത്തംഗം മൂവായിരം ലിറ്ററിന്‍റെ കിയോസ്ക് സ്ഥാപിച്ചിരുന്നു, റോഡ് മുറിച്ചുകടന്നുപോകുന്നത് അപകടകരമാണെന്നു പഞ്ചായത്ത് അധികൃതരെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് ഉഷയുടെ വീടിനുസമീപം മറ്റൊരു കിയോസ്ക് സ്ഥാപിച്ചത്. എന്നാൽ…

Read More

അസൗകര്യങ്ങളിൽ വീർപ്പുമുട്ടി പാവങ്ങളുടെ ഊട്ടി; വേനലവധിക്കാലത്ത് ഏറ്റവും കൂടുതൽ പേർ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്  നെല്ലിയാമ്പതി

 ജോജി തോമസ് നെന്മാറ: പാവങ്ങളുടെ ഉൗട്ടിയെന്നറിയപ്പെടുന്ന നെല്ലിയാന്പതി മലനിരകൾ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ്. വേനലവധി അടുക്കുന്നതോടെ വിനോദ സഞ്ചാരികളുടെ തിരക്ക് കൂടി വരുന്ന സഞ്ചാര കേന്ദ്രങ്ങളിലും ഒന്നാണ് ഈ പാവങ്ങളുടെ ഉൗട്ടി .  പോത്തുണ്ടി അണകെട്ടു മുതലുള്ള കാഴ്ചകൾ മനസ്സിൽ കുളിർ പകരുന്നതാണെങ്കിലും വിനോദ സഞ്ചാരികൾക്ക് താമസമൊരുക്കുന്നതിനും പ്രാഥമിക സൗകര്യങ്ങളേർപ്പെടുത്തുന്നതിനും വേണ്ടുന്ന നടപടികൾ ഇന്നേവരെ അധികൃതർ സ്വീകരിച്ചിട്ടില്ല. ആയതിനാൽ സ്ത്രീകളും കുട്ടികളുമായി വരുന്ന സഞ്ചാരികൾക്ക് സ്വകാര്യ ഹോട്ടൽ ലുകളോ മറ്റോ ആശ്രയിക്കേണ്ടി വരുന്നതും ഏറെ ബുദ്ധിമുട്ടാകുന്നു. സർക്കാർ ഓറഞ്ച് ഫാമിന്‍റെ 10 ഏക്കർ സ്ഥലം ടുറിസ്റ്റ് വകുപ്പിനു 25 വർഷം മുന്പൻ നൽകിയിട്ടുണ്ടെങ്കിലും ഇവിടെ ചെറിയ കോട്ടേജുകൾ പോലും നിർമ്മിക്കാൻ കഴിഞ്ഞില്ല. തൂത്തന്പാറ പറന്പിക്കുളം റോഡ് ഗതാഗതയോഗ്യമാക്കി തുറന്നു കൊടുക്കുവാണെങ്കിൽ നെല്ലിയാന്പതിയിൽ നിന്ന് പറന്പിക്കുളത്തേയക്ക് 18 കിലോമീറ്റർ മാത്രം യാത്ര…

Read More

സംഗീതവഴിയിലാണ് ഈ വീട്ടമ്മമാർ..! സംഗീതത്തോടുമുള്ള ഒടുങ്ങാത്ത അഭിനിവേശത്തിൽ വീട്ടമ്മമാർ ഒന്നിച്ചു;  അഞ്ചുപേർ ചേർന്ന് സോപാനസംഗീതം ആലപിച്ച് വ്യത്യസ്തരാവുകയാണ് വീട്ടമ്മമാർ

വടക്കഞ്ചേരി: കലയോടും സംഗീതത്തോടുമുള്ള ഒടുങ്ങാത്ത അഭിനിവേശം വീട്ടമ്മമാരെ ഒന്നിപ്പിച്ചപ്പോൾ അത് പുതിയ പരീക്ഷണ വിജയമായി. പാലക്കാട് മൂത്താൻതറയിലെ പ്രിയ സുകുമാരൻ, വസന്ത സുബ്രഹ്്ണ്യൻ, ശ്രീജ ഗോപി, ശശികല ശിവൻ, ഗീത അച്യുതൻ എന്നിവരാണ് സോപാനസംഗീതത്തെ പുതിയ വഴിയിലൂടെ നയിച്ച് ശ്രദ്ധേയരാകുന്നത്. സോപാനസംഗീതം പാടുന്നത് ഇതുവരെ ഒരാൾ മാത്രമായിട്ടായിരുന്നു. സ്കൂൾ യുവജനോത്സവത്തിലായാലും ഒറ്റയ്ക്കാണ് അഷ്ടപദി അവതരിപ്പിക്കുക. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായി അഞ്ചുപേർ ചേർന്ന് അതും പ്രായഭേദങ്ങളുടെ വൈവിധ്യത്തിൽ ഇവർ സോപാനസംഗീതം അവതരിപ്പിച്ചു സംഗീതപ്രേമികളുടെ മനംകവരുകയാണ്. ഗുരുവായൂർ ജ്യോതിദാസന്‍റെ ശിക്ഷണത്തിലായിരുന്നു സോപാന സംഗീതപഠനം. ഇതിനു പ്രചോദനമായത് പ്രശസ്ത ഇടയ്ക്ക വിദ്വാൻ ഡോ. പഴന്പാലക്കോട് പ്രകാശനാണെന്നു ഗ്രൂപ്പ് ലീഡർ പ്രിയ സുകുമാരൻ പറഞ്ഞു.മഹാഗുരുക്ക·ാരെ ചുവടുപിടിച്ച് ഇടയ്ക്കയിൽ വിസ്മയം തീർക്കുന്ന പ്രിയ സുകുമാരൻ കഥകളി അവതരണത്തിലും ശ്രദ്ധേയയാണ്. സ്കൂൾ പഠനകാലത്ത് മത്സരങ്ങളിൽ പങ്കെടുക്കാൻ പഠിച്ച കഥകളിയുടെയും അഷ്ടപദിയുടെയും ഓർമകൾ വിളക്കിയെടുത്താണ് ഇടവേളയ്ക്കുശേഷം അമ്മമാരും…

Read More

തോളിലിരുന്ന് ചെവി കടിക്കുന്നു എന്ന് ആക്ഷേപിച്ചവർ  ഒക്കത്തിരുത്തി ഓമനിക്കുന്ന കാലം വരും; സിപിഐയ്ക്ക് പ്രകടനപത്രികയ്ക്ക് പുറത്തുളള ചില കാര്യങ്ങളിൽ മാത്രമാണ് അഭിപ്രായ വ്യത്യാസമെന്ന് കാനം

മണ്ണാർക്കാട്: തോളിലിരുന്ന് ചെവി കടിക്കുന്നു എന്ന് ആക്ഷേപിച്ചവർ ഒക്കത്തിരുത്തി ഓമനിക്കുന്ന കാലമാണ് ഇനി വരുന്നതെന്നും അതിനായി പാർട്ടി പ്രവർത്തകർ ശ്രമിക്കണമെന്നും സി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ ഓർമ്മിപ്പിച്ചു. സി പി ഐ പാലക്കാട് ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായി മൂന്നാം ദിവസം മണ്ണാർക്കാട് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കുടുബത്തിലുള്ളവരും ഒരേ പാർട്ടിയിലുള്ളവരും തമ്മിൽ അഭിപ്രായ വ്യത്യാസം സാധാരണയാണ്. അതുപോലെയാണ് എൽ ഡി എഫ് എന്ന മുന്നണിയിൽ സി പി എമ്മും സി പി ഐയും തമ്മിലുടലെടുത്തിട്ടുള്ളത്. എൽ ഡി എഫ് ജനപക്ഷ നിലപാടുകൾക്ക് ശക്തമായ പിന്തുണ നൽകുക എന്നതാണ് സി പി ഐ ചെയ്തു വരുന്നത്. കുറവുകൾ ഉണ്ടായാൽ ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. സി പി ഐയുംസിപിഎമ്മും തമ്മിൽ കാര്യങ്ങൾ ചർച്ച ചെയ്തും പരസ്പരം…

Read More

വിനായകന്‍റെ കുടുംബത്തിനുള്ള കോണ്‍ഗ്രസ് ധനസഹായം നാളെ കൈമാറും; യു.ഡി.എഫ് നേതാക്കൻമാരുടേയും, പ്രവർത്തകരുടേയും സാന്നിധ്യത്തിൽ   രമേശ് ചെന്നിത്തല വീട്ടിലെത്തി സഹായം കൈമാറും

ഏങ്ങണ്ടിയൂർ :പോലീസ് പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ദലിത് യുവാവ് ഏങ്ങണ്ടിയൂർ ചക്കാണ്ടൻ കൃഷ്ണൻകുട്ടി മകൻ വിനായകനു് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഞ്ച് ലക്ഷം രൂപയുടെ ധനസഹായം നാളെ കൈമാറുമെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ്ണ്ണി ഉണ്ണികൃഷ്ണൻ കാര്യാട്ട്,ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പാർലമെന്‍ററി പാർട്ടി ലീഡർ ഇർഷാദ്.കെ.ചേറ്റുവ എന്നിവർ അറിയിച്ചു. ഗാന്ധിഗ്രാമം പദ്ധതിയിലുൾപ്പെടുത്തിയാണ് ധനസഹായം കൈമാറുന്നത്. പ്രതിപക്ഷ നേതാവ് നയിച്ച പടയൊരുക്കം യാത്രയുടെ ഭാഗമായി ചാവക്കാട് നടന്ന സ്വീകരണ യോഗത്തിലാണ് ഡി.സി.സി.പ്രസിഡന്‍റ് ടി.എൻ.പ്രതാപൻ മുഖേന വിനായകന്‍റെ കുടുംബാംഗങ്ങൾ പ്രതിപക്ഷ നേതാവിന് നിവേദനം നൽകിയത്. നാളെ വൈകീട്ട് നാലിന് വിനായകന്‍റെ വസതിയിലെത്തി യു.ഡി.എഫ് നേതാക്കൻമാരുടേയും, പ്രവർത്തകരുടേയും സാന്നിധ്യത്തിൽ വിനായകന്‍റെ കുടുംബത്തിന്ന് ധനസഹായം കൈമാറും

Read More

മയിലുകൾ പെരുകുന്നത് വനപ്രദേശം നശിക്കുന്നതിന്‍റെ സൂചനയെന്ന് വനംവകുപ്പ്; ജനവാസകേന്ദ്രങ്ങൾക്ക് സമീപത്തെ കുറ്റിക്കാട്ടിൽ മയിലുകൾ വളരുന്നത് വംശനാശത്തിന് കാരണമാകുമെന്നും വനംവകുപ്പ്

വടക്കഞ്ചേരി: മയിലുകൾ പെരുകുന്നത് വനപ്രദേശം നശിച്ച് പൊന്തക്കാടുകൾ വ്യാപകമാകുന്നതിന്‍റെ സൂചനകളാണെന്നു വനംവകുപ്പ്. ഇതു വരൾച്ചയ്ക്കും വഴിവയ്ക്കും. അധികം ഉയരമില്ലാത്ത മരങ്ങളുള്ള പുല്ലും പടർപ്പുകളും കൂടുതലുള്ള സ്ഥലങ്ങളാണ് മയിലുകളുടെ സ്വൈര്യവിഹാരകേന്ദ്രങ്ങൾ. ഇത്തരം ഭൂപ്രദേശങ്ങൾ മിക്കവാറും ജനവാസകേന്ദ്രങ്ങൾക്ക് സമീപത്താകും. ഇതുകൊണ്ടാണ് കർഷകന്‍റെ ശത്രുതാപട്ടികയിലേക്ക് മനോഹരമായ മയിലുകളും കയറിക്കൂടാൻ കാരണമാകുന്നത്. തീറ്റകിട്ടാനുള്ള സൗകര്യത്തിനു മയിലുകൾ കൃഷിയിടങ്ങളോടു ചേർന്ന കുറ്റിക്കാടുകളാണ് താമസയോഗ്യമാക്കുന്നത്. ഈയടുത്ത കാലങ്ങളിലായി കരപാടങ്ങളിലും തോട്ടങ്ങളിലും പറന്പുകളിലുമെല്ലാം മയിൽശല്യം രൂക്ഷമാണ്. കൂട്ടമായാണ് ഇവയുടെ സഞ്ചാരം. ഒരു കൂട്ടത്തിൽതന്നെ കുട്ടികൾ ഉൾപ്പെടെ പത്തും പതിനഞ്ചും മയിലുകളുണ്ടാകുമെന്ന് പറയുന്നു. ഇവ ഒന്നിച്ച് കൃഷിയിടത്തിലിറങ്ങിയാൽ അവിടം വെളുപ്പിക്കും. കിഴങ്ങുവർഗങ്ങളാണ് മയിലുകൾക്ക് താത്പര്യം. പാന്പ്, മറ്റ് ഇഴജന്തുക്കളും ഇഷ്ടഭോജ്യമാണ്. വന്യമൃഗ സംരക്ഷണനിയമങ്ങൾ കർശനമായതും വനപാലകരുടെ നിരീക്ഷണവും കാട്ടുമൃഗങ്ങൾ പെരുകാൻ കാരണമാകുന്നുണ്ട്. ഇതുമൂലം വേട്ടസംഘങ്ങളും കുറഞ്ഞിട്ടുണ്ട്.

Read More