വടക്കഞ്ചേരി: റോഡിലെ കയറ്റം കയറുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നിയന്ത്രണം വിട്ട കെ.എസ്. ആർ .ടി.സി.ബസ് പുറകോട്ട് നീങ്ങി പാതയോരത്തെ മരത്തിൽ ഇടിച്ച് നിന്നു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സീറ്റിൽ തളർന്ന് വീണ ഡ്രൈവർ നെന്മാറ സ്വദ്ദേശി രാജപ്പ (49)നെ വടക്കഞ്ചേരി കാരുണ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലേകാലിന് വടക്കഞ്ചേരിയിൽ നിന്നും മലമേഖലയായ പാലക്കുഴിക്ക് പോയ കെ.എസ്.ആർ.ടി.സി.വടക്കഞ്ചേരി ഡിപ്പോയിലെ ബസാണ് അപകടത്തിൽപ്പെട്ടത്.കണിച്ചിരുതയിൽ നിന്നും തിരിഞ്ഞ് പാത്രകണ്ടം വഴിക്ക് മുന്പേയുള്ള കയറ്റം കയറി കൊണ്ടിരിക്കെയായിരുന്നു ഡ്രൈവർക്ക് പെട്ടെന്ന്തളർച്ച അനുഭവപ്പെടുകയും ഉടൻ കുഴഞ്ഞ് വീഴുകയായിരുന്നു. ബസ് പുറകോട്ട് പോയി ആദ്യം പതിനൊന്ന് കെ.വി.വൈദ്യുതി പോസ്റ്റിലും അവിടെ നിന്നും സൈഡിലേക്ക് പോയി രണ്ടു് മരത്തിലുമായാണ് ഇടിച്ച് നിന്നത്.ബസിന്റെ പകുതിയോളം ഭാഗം താഴേക്ക് ചെരിഞ്ഞെങ്കിലും മറിയാതെ നിന്നതുമൂലം വൻ ദുരന്തം ഒഴിവായി. ബസിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ നിറയെ യാത്രക്കാരുണ്ടായിരുന്നു.
Read MoreCategory: Palakkad
കാടുകയറാൻ മടിച്ച് ; കാടിറങ്ങിയ കാട്ടാനകൾ പാലക്കാട്ട് ജനവാസമേഖലയിൽ നിലയുറപ്പിച്ചു നിൽക്കുന്നു; വീട്ടിൽ അന്തിയുറങ്ങാനാവാതെ ഭീതിയോടെ ജനങ്ങളും
പാലക്കാട്: പാലക്കാട് ജില്ലയിൽ ജനവാസ മേഖലയിൽ എത്തിയ കാട്ടാനകൾ കാടുകയറാതെ വനാതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്നു. മാത്തൂർ പുലാപ്പറ്റയിലാണ് കാട്ടാനകൾ ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസം കുന്നത്തൂർ വനമേഖലയിൽ നിന്നാണ് ആനകൾ നാട്ടിലിറങ്ങിയത്. കഴിഞ്ഞ ഓഗസ്റ്റിൽ കാടിറങ്ങി നാട്ടിലെത്തിയ കാട്ടാനകൾ ഒരാഴ്ചയിലേറെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭീതി വിതച്ചിരുന്നു. പിന്നീട് കുങ്കിയാനകളെ വരെ എത്തിച്ച ശേഷമാണ് ആനകൾ കാടുകയറിയത്.
Read Moreആംഗൻവാടി ജീവനക്കാരിക്ക് പഞ്ചായത്തംഗം കുടിവെള്ളം തടസപ്പെടുത്തുന്നെന്ന് പരാതി; പ്രശ്നം തിരക്കിയെത്തി യവർ കാരണം കേട്ട് ഞെട്ടി; കുടിവെള്ളം എത്തിച്ച് നൽകാമെന്ന് ഫേസ്ബുക്ക് കൂട്ടായ്മ
കൊഴിഞ്ഞാന്പാറ: വടകരപ്പതി പഞ്ചായത്ത് പതിനാലാം വാർഡ് ആംഗൻവാടി ജീവനക്കാരിക്കു പഞ്ചായത്തംഗം കുടിവെള്ളവിതരണം തടസപ്പെടുത്തുന്നതായി പരാതി. മേനോൻപാറ സത്രം ഉഷയാണ് കുടിവെള്ളം തടസപ്പെടുത്തുന്നതായി കാണിച്ച് ജില്ലാ കളക്ടർക്കും വടകരപ്പതി പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നല്കിയത്.കുടിവെള്ളക്ഷാമത്തെ തുടർന്നു ലോറിവെള്ളം സംഭരിക്കുന്നതിനായി ഉഷയുടെ വീടിനു സമീപത്ത് രണ്ടുമാസംമുന്പ് പഞ്ചായത്ത് കിയോസ്ക് സ്ഥാപിച്ചിരുന്നു. ആയിരം ലിറ്റർ ശേഷിയുള്ള സംഭരണി മൂന്നുവീടുകൾക്കായാണ് വച്ചുനല്കിയത്.തുടർന്നു ഒരുദിവസം സംഭരണിയിൽ വെള്ളം നിറച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ പഞ്ചായത്തംഗത്തിന്റെ നിർദേശത്തെതുടർന്ന് ലോറി ഡ്രൈവർ വെള്ളം നിറയ്ക്കാറില്ല. ഇതുമൂലം ഉഷയും സഹോദരിയും ഉൾപ്പെടെയുള്ള ഏഴംഗ കുടുംബം രണ്ടുദിവസത്തിലൊരിക്കൽ മുന്നൂറുരൂപ നല്കിയാണ് പുറമേനിന്നും വെള്ളം വാങ്ങുന്നത്. ഉഷയുടെ വീടിനു 150 മീറ്റർ അകലെ പ്രധാന റോഡിനു എതിർവശത്തായി പഞ്ചായത്തംഗം മൂവായിരം ലിറ്ററിന്റെ കിയോസ്ക് സ്ഥാപിച്ചിരുന്നു, റോഡ് മുറിച്ചുകടന്നുപോകുന്നത് അപകടകരമാണെന്നു പഞ്ചായത്ത് അധികൃതരെ ബോധ്യപ്പെടുത്തിയതിനെ തുടർന്നാണ് ഉഷയുടെ വീടിനുസമീപം മറ്റൊരു കിയോസ്ക് സ്ഥാപിച്ചത്. എന്നാൽ…
Read Moreഅസൗകര്യങ്ങളിൽ വീർപ്പുമുട്ടി പാവങ്ങളുടെ ഊട്ടി; വേനലവധിക്കാലത്ത് ഏറ്റവും കൂടുതൽ പേർ എത്തുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് നെല്ലിയാമ്പതി
ജോജി തോമസ് നെന്മാറ: പാവങ്ങളുടെ ഉൗട്ടിയെന്നറിയപ്പെടുന്ന നെല്ലിയാന്പതി മലനിരകൾ കേരളത്തിലെ തന്നെ ഏറ്റവും മികച്ച ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ്. വേനലവധി അടുക്കുന്നതോടെ വിനോദ സഞ്ചാരികളുടെ തിരക്ക് കൂടി വരുന്ന സഞ്ചാര കേന്ദ്രങ്ങളിലും ഒന്നാണ് ഈ പാവങ്ങളുടെ ഉൗട്ടി . പോത്തുണ്ടി അണകെട്ടു മുതലുള്ള കാഴ്ചകൾ മനസ്സിൽ കുളിർ പകരുന്നതാണെങ്കിലും വിനോദ സഞ്ചാരികൾക്ക് താമസമൊരുക്കുന്നതിനും പ്രാഥമിക സൗകര്യങ്ങളേർപ്പെടുത്തുന്നതിനും വേണ്ടുന്ന നടപടികൾ ഇന്നേവരെ അധികൃതർ സ്വീകരിച്ചിട്ടില്ല. ആയതിനാൽ സ്ത്രീകളും കുട്ടികളുമായി വരുന്ന സഞ്ചാരികൾക്ക് സ്വകാര്യ ഹോട്ടൽ ലുകളോ മറ്റോ ആശ്രയിക്കേണ്ടി വരുന്നതും ഏറെ ബുദ്ധിമുട്ടാകുന്നു. സർക്കാർ ഓറഞ്ച് ഫാമിന്റെ 10 ഏക്കർ സ്ഥലം ടുറിസ്റ്റ് വകുപ്പിനു 25 വർഷം മുന്പൻ നൽകിയിട്ടുണ്ടെങ്കിലും ഇവിടെ ചെറിയ കോട്ടേജുകൾ പോലും നിർമ്മിക്കാൻ കഴിഞ്ഞില്ല. തൂത്തന്പാറ പറന്പിക്കുളം റോഡ് ഗതാഗതയോഗ്യമാക്കി തുറന്നു കൊടുക്കുവാണെങ്കിൽ നെല്ലിയാന്പതിയിൽ നിന്ന് പറന്പിക്കുളത്തേയക്ക് 18 കിലോമീറ്റർ മാത്രം യാത്ര…
Read Moreസംഗീതവഴിയിലാണ് ഈ വീട്ടമ്മമാർ..! സംഗീതത്തോടുമുള്ള ഒടുങ്ങാത്ത അഭിനിവേശത്തിൽ വീട്ടമ്മമാർ ഒന്നിച്ചു; അഞ്ചുപേർ ചേർന്ന് സോപാനസംഗീതം ആലപിച്ച് വ്യത്യസ്തരാവുകയാണ് വീട്ടമ്മമാർ
വടക്കഞ്ചേരി: കലയോടും സംഗീതത്തോടുമുള്ള ഒടുങ്ങാത്ത അഭിനിവേശം വീട്ടമ്മമാരെ ഒന്നിപ്പിച്ചപ്പോൾ അത് പുതിയ പരീക്ഷണ വിജയമായി. പാലക്കാട് മൂത്താൻതറയിലെ പ്രിയ സുകുമാരൻ, വസന്ത സുബ്രഹ്്ണ്യൻ, ശ്രീജ ഗോപി, ശശികല ശിവൻ, ഗീത അച്യുതൻ എന്നിവരാണ് സോപാനസംഗീതത്തെ പുതിയ വഴിയിലൂടെ നയിച്ച് ശ്രദ്ധേയരാകുന്നത്. സോപാനസംഗീതം പാടുന്നത് ഇതുവരെ ഒരാൾ മാത്രമായിട്ടായിരുന്നു. സ്കൂൾ യുവജനോത്സവത്തിലായാലും ഒറ്റയ്ക്കാണ് അഷ്ടപദി അവതരിപ്പിക്കുക. എന്നാൽ ഇതിൽനിന്നും വ്യത്യസ്തമായി അഞ്ചുപേർ ചേർന്ന് അതും പ്രായഭേദങ്ങളുടെ വൈവിധ്യത്തിൽ ഇവർ സോപാനസംഗീതം അവതരിപ്പിച്ചു സംഗീതപ്രേമികളുടെ മനംകവരുകയാണ്. ഗുരുവായൂർ ജ്യോതിദാസന്റെ ശിക്ഷണത്തിലായിരുന്നു സോപാന സംഗീതപഠനം. ഇതിനു പ്രചോദനമായത് പ്രശസ്ത ഇടയ്ക്ക വിദ്വാൻ ഡോ. പഴന്പാലക്കോട് പ്രകാശനാണെന്നു ഗ്രൂപ്പ് ലീഡർ പ്രിയ സുകുമാരൻ പറഞ്ഞു.മഹാഗുരുക്ക·ാരെ ചുവടുപിടിച്ച് ഇടയ്ക്കയിൽ വിസ്മയം തീർക്കുന്ന പ്രിയ സുകുമാരൻ കഥകളി അവതരണത്തിലും ശ്രദ്ധേയയാണ്. സ്കൂൾ പഠനകാലത്ത് മത്സരങ്ങളിൽ പങ്കെടുക്കാൻ പഠിച്ച കഥകളിയുടെയും അഷ്ടപദിയുടെയും ഓർമകൾ വിളക്കിയെടുത്താണ് ഇടവേളയ്ക്കുശേഷം അമ്മമാരും…
Read Moreതോളിലിരുന്ന് ചെവി കടിക്കുന്നു എന്ന് ആക്ഷേപിച്ചവർ ഒക്കത്തിരുത്തി ഓമനിക്കുന്ന കാലം വരും; സിപിഐയ്ക്ക് പ്രകടനപത്രികയ്ക്ക് പുറത്തുളള ചില കാര്യങ്ങളിൽ മാത്രമാണ് അഭിപ്രായ വ്യത്യാസമെന്ന് കാനം
മണ്ണാർക്കാട്: തോളിലിരുന്ന് ചെവി കടിക്കുന്നു എന്ന് ആക്ഷേപിച്ചവർ ഒക്കത്തിരുത്തി ഓമനിക്കുന്ന കാലമാണ് ഇനി വരുന്നതെന്നും അതിനായി പാർട്ടി പ്രവർത്തകർ ശ്രമിക്കണമെന്നും സി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി കാനം രാജേന്ദ്രൻ ഓർമ്മിപ്പിച്ചു. സി പി ഐ പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മൂന്നാം ദിവസം മണ്ണാർക്കാട് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കുടുബത്തിലുള്ളവരും ഒരേ പാർട്ടിയിലുള്ളവരും തമ്മിൽ അഭിപ്രായ വ്യത്യാസം സാധാരണയാണ്. അതുപോലെയാണ് എൽ ഡി എഫ് എന്ന മുന്നണിയിൽ സി പി എമ്മും സി പി ഐയും തമ്മിലുടലെടുത്തിട്ടുള്ളത്. എൽ ഡി എഫ് ജനപക്ഷ നിലപാടുകൾക്ക് ശക്തമായ പിന്തുണ നൽകുക എന്നതാണ് സി പി ഐ ചെയ്തു വരുന്നത്. കുറവുകൾ ഉണ്ടായാൽ ചൂണ്ടിക്കാണിക്കുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്. സി പി ഐയുംസിപിഎമ്മും തമ്മിൽ കാര്യങ്ങൾ ചർച്ച ചെയ്തും പരസ്പരം…
Read Moreവിനായകന്റെ കുടുംബത്തിനുള്ള കോണ്ഗ്രസ് ധനസഹായം നാളെ കൈമാറും; യു.ഡി.എഫ് നേതാക്കൻമാരുടേയും, പ്രവർത്തകരുടേയും സാന്നിധ്യത്തിൽ രമേശ് ചെന്നിത്തല വീട്ടിലെത്തി സഹായം കൈമാറും
ഏങ്ങണ്ടിയൂർ :പോലീസ് പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ദലിത് യുവാവ് ഏങ്ങണ്ടിയൂർ ചക്കാണ്ടൻ കൃഷ്ണൻകുട്ടി മകൻ വിനായകനു് കോണ്ഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഞ്ച് ലക്ഷം രൂപയുടെ ധനസഹായം നാളെ കൈമാറുമെന്ന് മണ്ഡലം കോണ്ഗ്രസ് പ്രസിഡന്റ്ണ്ണി ഉണ്ണികൃഷ്ണൻ കാര്യാട്ട്,ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡർ ഇർഷാദ്.കെ.ചേറ്റുവ എന്നിവർ അറിയിച്ചു. ഗാന്ധിഗ്രാമം പദ്ധതിയിലുൾപ്പെടുത്തിയാണ് ധനസഹായം കൈമാറുന്നത്. പ്രതിപക്ഷ നേതാവ് നയിച്ച പടയൊരുക്കം യാത്രയുടെ ഭാഗമായി ചാവക്കാട് നടന്ന സ്വീകരണ യോഗത്തിലാണ് ഡി.സി.സി.പ്രസിഡന്റ് ടി.എൻ.പ്രതാപൻ മുഖേന വിനായകന്റെ കുടുംബാംഗങ്ങൾ പ്രതിപക്ഷ നേതാവിന് നിവേദനം നൽകിയത്. നാളെ വൈകീട്ട് നാലിന് വിനായകന്റെ വസതിയിലെത്തി യു.ഡി.എഫ് നേതാക്കൻമാരുടേയും, പ്രവർത്തകരുടേയും സാന്നിധ്യത്തിൽ വിനായകന്റെ കുടുംബത്തിന്ന് ധനസഹായം കൈമാറും
Read Moreമയിലുകൾ പെരുകുന്നത് വനപ്രദേശം നശിക്കുന്നതിന്റെ സൂചനയെന്ന് വനംവകുപ്പ്; ജനവാസകേന്ദ്രങ്ങൾക്ക് സമീപത്തെ കുറ്റിക്കാട്ടിൽ മയിലുകൾ വളരുന്നത് വംശനാശത്തിന് കാരണമാകുമെന്നും വനംവകുപ്പ്
വടക്കഞ്ചേരി: മയിലുകൾ പെരുകുന്നത് വനപ്രദേശം നശിച്ച് പൊന്തക്കാടുകൾ വ്യാപകമാകുന്നതിന്റെ സൂചനകളാണെന്നു വനംവകുപ്പ്. ഇതു വരൾച്ചയ്ക്കും വഴിവയ്ക്കും. അധികം ഉയരമില്ലാത്ത മരങ്ങളുള്ള പുല്ലും പടർപ്പുകളും കൂടുതലുള്ള സ്ഥലങ്ങളാണ് മയിലുകളുടെ സ്വൈര്യവിഹാരകേന്ദ്രങ്ങൾ. ഇത്തരം ഭൂപ്രദേശങ്ങൾ മിക്കവാറും ജനവാസകേന്ദ്രങ്ങൾക്ക് സമീപത്താകും. ഇതുകൊണ്ടാണ് കർഷകന്റെ ശത്രുതാപട്ടികയിലേക്ക് മനോഹരമായ മയിലുകളും കയറിക്കൂടാൻ കാരണമാകുന്നത്. തീറ്റകിട്ടാനുള്ള സൗകര്യത്തിനു മയിലുകൾ കൃഷിയിടങ്ങളോടു ചേർന്ന കുറ്റിക്കാടുകളാണ് താമസയോഗ്യമാക്കുന്നത്. ഈയടുത്ത കാലങ്ങളിലായി കരപാടങ്ങളിലും തോട്ടങ്ങളിലും പറന്പുകളിലുമെല്ലാം മയിൽശല്യം രൂക്ഷമാണ്. കൂട്ടമായാണ് ഇവയുടെ സഞ്ചാരം. ഒരു കൂട്ടത്തിൽതന്നെ കുട്ടികൾ ഉൾപ്പെടെ പത്തും പതിനഞ്ചും മയിലുകളുണ്ടാകുമെന്ന് പറയുന്നു. ഇവ ഒന്നിച്ച് കൃഷിയിടത്തിലിറങ്ങിയാൽ അവിടം വെളുപ്പിക്കും. കിഴങ്ങുവർഗങ്ങളാണ് മയിലുകൾക്ക് താത്പര്യം. പാന്പ്, മറ്റ് ഇഴജന്തുക്കളും ഇഷ്ടഭോജ്യമാണ്. വന്യമൃഗ സംരക്ഷണനിയമങ്ങൾ കർശനമായതും വനപാലകരുടെ നിരീക്ഷണവും കാട്ടുമൃഗങ്ങൾ പെരുകാൻ കാരണമാകുന്നുണ്ട്. ഇതുമൂലം വേട്ടസംഘങ്ങളും കുറഞ്ഞിട്ടുണ്ട്.
Read Moreകുതിരാനിൽ ആദ്യ തുരങ്കപ്പാത തുറക്കാൻ മൂന്നാഴ്ചകൂടി വേണമെന്ന് കരാർ കമ്പനി; ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ട്വിൻട്യൂബ് ടണൽ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തും
വടക്കഞ്ചേരി: കുതിരാനിൽ അപ്രോച്ച് റോഡിന്റെ പണി പൂർത്തിയാകാത്തതിനാൽ ആദ്യതുരങ്കപ്പാത ഗതാഗതത്തിനു തുറന്നുകൊടുക്കാൻ മൂന്നാഴ്ചകൂടി വേണ്ടിവരുമെന്ന് കരാർ കന്പനി അധികൃതർ.ഇരുന്പുപാലം ഭാഗത്ത് പീച്ചി ജലസംഭരണിക്കു മുകളിലൂടെയുള്ള പാലത്തിന്റെയും ഇവിടത്തെ അപ്രോച്ച് റോഡിന്റെയും പണി ഏതാണ്ട് അന്തിമഘട്ടത്തിലാണെങ്കിലും പടിഞ്ഞാറുഭാഗത്തെ (തൃശൂർ വഴുക്കുംപാറ ഭാഗം) പണികൾ തീർന്നിട്ടില്ല. ഇവിടെ ഉയരമുള്ള പാറക്കൂട്ടങ്ങൾ പൊട്ടിച്ചുനീക്കാനുണ്ട്. എന്നാൽ മാത്രമേ റോഡിനു മൂന്നുവരിപ്പാതയുടെ വീതിയുണ്ടാകൂ. മാത്രമല്ല വനത്തോടു ചേർന്നുകിടക്കുന്ന ഇടതുഭാഗം ഇടിയാനും ദുരന്തം സംഭവിക്കാനും സാധ്യതയേറെയാണ്. ഇവിടെയെല്ലാം സുരക്ഷാ സംവിധാനം ഒരുക്കാതെ തുരങ്കത്തിലൂടെ വാഹനങ്ങൾ കടത്തിവിടാനാകില്ല. നാല്പതും അന്പതും അടി ഉയരമുള്ള വനത്തിൽനിന്നും വലിയ പാറക്കല്ലുകൾ ഉരുണ്ട് റോഡിലേക്ക് വീഴാനുള്ള സാധ്യതയുമുണ്ട്. ആദ്യ തുരങ്കപ്പാത തുറന്ന് അതിലൂടെ ഇരുഭാഗത്തേക്കും വാഹനങ്ങൾ കടത്തിവിട്ടാൽ മാത്രമേ നിലവിലുള്ള കുതിരാൻ റോഡ് അടച്ച് വലതുഭാഗത്തെ തുരങ്കപ്പാതയുടെ അപ്രോച്ച് റോഡ് നിർമിക്കാനാകൂ. ഇവിടെ ഏഴുമീറ്ററിൽ നിലവിലുള്ള പഴയ റോഡ് തുരങ്കപ്പാതയുടെ ലെവലിൽ…
Read Moreതട്ടിപ്പിന് പുതിയ മുഖം ; പത്തു രൂപയുടെ കപ്പ് വാങ്ങിയാൽ സ്കൂട്ടറും ടെലിവിഷനും സമ്മാനം; ജാഗരൂകരായിരിക്കണമെന്ന് പോലീസ്
ആലത്തൂർ: പത്ത് രൂപയുടെ പ്ലാസ്റ്റിക് കപ്പ് വാങ്ങിയാൽ മിക്സിയും പ്രഷർ കുക്കറും സ്കൂട്ടറും ടെലിവിഷനും സമ്മാനം വാഗ്ദാനം ചെയ്ത് തട്ടിപ്പിന്റെ പുതിയ മുഖം രംഗത്ത്. മോഹനവാഗ്ദാനം കേട്ട് വിശ്വസിക്കുകയും തട്ടിപ്പിന് തലവെച്ചു കൊടുക്കുകയും ചെയ്യുന്നത് നമ്മുടെ നാട്ടുകാർ തന്നെ. എത്ര കണ്ടാലും കേട്ടാലും ഇരയായാലും മലയാളി കൊണ്ടേ അറിയൂ എന്ന വാശിയുള്ളവരാണെന്ന് തമിഴനും തെലുങ്കനും നന്നായി അറിയാമെന്നാണ് സംസാരം. തട്ടിപ്പിനുള്ള പുതിയ വഴികളുമായാണ് ഇവർ രംഗത്തുള്ളത്. പത്ത് രൂപ വിലയുള്ള പ്ലാസ്റ്റിക് കപ്പ് വിൽക്കാൻ ഡയ റക്ട് മാർക്കറ്റിംഗ് കന്പനി പ്രതിനിധികൾ വീടുകളിൽ എത്തുന്നതോടെയാണ് കഥയ്ക്ക് തുടക്കമാകുന്നത്. തമിഴ്നാട്ടിലും ആന്ധ്രയിലുമാണ് കന്പനികളുടെ ആസ്ഥാനമെന്നാണ് തമിഴ് കലർന്ന മലയാളം സംസാരിക്കുന്ന ഇവർ പറയുന്നത്. കപ്പ് വാങ്ങുന്നവർക്ക് ’സ്ക്രാച്ച് ആൻഡ് വിൻ’ കൂപ്പണ് കാർഡ് നൽകും. കൂപ്പണ് ചുരണ്ടിയാൽ സമ്മാനം ഉറപ്പാണ്. ഗ്യാസ് സ്റ്റൗ, പ്രഷർ കുക്കർ,മിക്സി എന്നിവയൊക്കെയാണ് സമ്മാനം.7800…
Read More