ഒറ്റപ്പാലം: വേനലിന്റെ വറുതിയിലേക്ക് കാലാവസ്ഥ മാറുന്നതിനുമുന്നേ ഭാരതപ്പുഴ വറ്റിവരണ്ടു. വരാൻ പോകുന്ന വേനലിനു മുന്നോടിയായാണ് ഇതിനെ കണക്കാക്കുന്നത്. മണലാരണ്യത്തിന്റെ സമൃദ്ധിയിൽ നിറഞ്ഞുനില്ക്കേണ്ട പുഴയിൽ ആറ്റുവഞ്ചികളുടെ തലയിളക്കമാണ് ഇപ്പോൾ കാണുന്നത്.പുഴയിൽ നാമമാത്രമായി തളംകെട്ടി നില്ക്കുന്ന വെള്ളക്കെട്ടുകളാണ് ഇപ്പോഴുള്ളത്. കുളിക്കാനും അലക്കാനും ഇപ്പോൾതന്നെ പുഴയുടെ തീരങ്ങളിലുള്ളവർ വലയുകയാണ്. ബലികർമങ്ങളുടെ സ്നാനഘട്ടമായ പാന്പാടി ഐവർമഠം ഭാരതഖണ്ഡവും ഷൊർണൂർ ശ്മാശന വൃഷ്ടിപ്രദേശവും അടങ്ങുന്ന പുഴയും വരണ്ടുകഴിഞ്ഞു. നിലവിൽ പുഴയിലേക്ക് വെള്ളം കൊണ്ടുപോകുകയോ കുളിച്ചു ശുദ്ധിവരുത്തി പോകുകയോ ചെയ്യണം.മുന്പ് മിനറൽ ബോട്ടിലുകളിൽ വെള്ളംകൊണ്ട് ദേഹശുദ്ധി വരുത്തിയ സ്ഥിതി ഭാരതപ്പുഴയിൽ കർമങ്ങൾ ചെയ്യാൻ വന്നവർക്കുണ്ടായിട്ടുണ്ട്. എന്നാലത് കൊടുംവേനലിന്റെ പിടിയിലേക്ക് എത്തിയ നാളുകളിലായിരുന്നു അത്. ഷൊർണൂരിൽ ബലികർമത്തിന് എത്തുന്നവർ കെട്ടിനില്ക്കുന്ന ചേറും ചെളിയും ചേർന്ന വെള്ളമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.പുഴയ്്ക്കക്കരെ ചെറുതുരുത്തി ഭാഗത്ത് പാങ്ങാവ് ശിവക്ഷേത്രം കടവിലാണ് അല്മെങ്കിലും വെള്ളമുള്ളത്. എന്നാൽ പുഴയുടെ അക്കരയ്ക്ക് നടന്നെത്തിവേണം ശ്മശാനത്തിലെത്തുന്നവർ ജലസ്നാനം…
Read MoreCategory: Palakkad
നാട്ടുകാരുടെ കുടിവെള്ളം മുട്ടിച്ച മ്ലാവിന്റെ കഥ..! കാട്ടരുവികൾ വറ്റി വരണ്ടതിനെ തുടർന്ന് വെള്ളം തേടി മ്ലാവ് നാട്ടിലെത്തി; നിറഞ്ഞുകിടക്കുന്ന കുളത്തിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടെ കുളത്തിൽ വീണു; രക്ഷകരായി ദ്രുതകർമ്മ സേന
അഗളി: കുടിവെള്ളം തേടിയെത്തി കുളത്തിൽ വീണ 80 കിലോ ഭാരംവരുന്ന മ്ളാവിനെ അഗളി ദ്രുതകർമസേന രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ നാട്ടുകാരാണ് ഷോളയൂർ വയലൂരിലെ അർമുഖന്റെ ഇരുപപതടി താഴ്ചയുള്ള കുളത്തിൽ മ്ളാവ് മുങ്ങിത്താഴുന്നത് കണ്ടത്. ഉടൻതന്നെ അഗളി കാട്ടാന ദ്രുതകർമവിഭാഗത്തെ വിവരം അറിയിക്കുകയും സേനാംഗങ്ങളെത്തി രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. സേനയിലെ ഭരതൻ, സുരേന്ദ്രൻ എന്നിവർ കുളത്തിലിറങ്ങി അതിസാഹസികമായാണ് കാട്ടുമൃഗത്തെ കയറിൽ കുരുക്കി കരയിലെത്തിച്ചത്. സ്വതന്ത്രമായ നിമിഷം അത് കാട്ടിലേക്ക് ഓടിമറഞ്ഞു. സേനയിലെ ആന്റണി സ്വാമി, സെൽവൻ, ശിവൻ, വനംവാച്ചർമാരായ രാജു, സുനിൽ, എന്നിവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Read Moreപ്രായം അഞ്ചു വയസ് മാത്രം..! ഒരു ഞെട്ടിയിൽ 18 ചക്കയുമായി നാടൻവരിക്ക പ്ലാവ് അത്ഭുതമാകുന്നു; ചെറിയ പ്ലാവിൽനിന്നും ഇത്രയും വിളവു പ്രതീക്ഷിച്ചില്ലെന്ന് ജോസ്
വടക്കഞ്ചേരി: ഒരു ഞെട്ടിയിൽ 18 ചക്ക. ചിറ്റടി കിഴക്കേപറന്പിൽ ജോസിന്റെ വീട്ടുവളപ്പിലെ നാടൻവരിക്ക പ്ലാവിലാണ് ഈ കൗതുകം. പ്ലാവിൽ ഒറ്റയ്ക്ക് നില്ക്കുന്ന ചക്കകളില്ല. എല്ലാം കൂട്ടമായാണ് നില്ക്കുന്നത്. അഞ്ചുവർഷം മാത്രം പ്രായമുള്ള ചെറിയ പ്ലാവാണ്. പക്ഷെ, ചെറിയ കന്പുകളിൽപോലുമുണ്ട് ചക്കയുടെ സമൃദ്ധി.ചക്കകൾക്കെല്ലാം സാമാന്യം വലിപ്പവുമുണ്ട്. അധികം സ്ഥലത്ത് പന്തലിച്ച് മറ്റുവിളകൾക്ക് ശല്യം ചെയ്യാതെയാണ് പ്ലാവിന്റെ നില്പ്. ചക്കയ്ക്ക് അതിമധുരമാണെന്നാണ് ജോസ് പറയുന്നത്. കഴിഞ്ഞവർഷം മുതലാണ് ചക്ക കൂടുതലായി ഉണ്ടാകാൻ തുടങ്ങിയത്. എന്നാൽ ചെറിയ പ്ലാവിൽനിന്നും ഇത്രയും വിളവു പ്രതീക്ഷിച്ചില്ല. മലയോരത്തുനിന്നും കൊണ്ടുവന്ന ചക്കയുടെ കുരുമുളപ്പിച്ച് തൈവച്ചതായിരുന്നു. സീസണിന്റെ തുടക്കത്തിൽ തന്നെ ചക്കയുണ്ടാകും. ഇപ്പോൾ ഏതാനും ചക്കമൂത്ത് പാകമായി.
Read Moreഎല്ലാത്തിനും ചുക്കാൻ പിടിച്ചത് കസ്തൂരി..! നവജാതശിശുവിനെ ഒരുലക്ഷം രൂപയ്ക്ക് വിറ്റ സംഭവം; കുഞ്ഞിനെ തമിഴ്നാട്ടിൽ നിന്നു കണ്ടെത്തി; അറസ്റ്റിലായ ഇടനിലക്കാർ വൻമാഫിയയുടെ ഭാഗമെന്ന് പോലീസ്
ആലത്തൂർ: ആലത്തൂർ കുനിശേരിയിൽ നവജാതശിശുവിനെ മാതാപിതാക്കൾ വിറ്റ സംഭവത്തിൽ കുഞ്ഞിനെ തമിഴ്നാട്ടിലെ ഈറോഡിൽ നിന്ന് പോലീസ് കണ്ടെത്തി. കുഞ്ഞിനെ വിൽക്കുന്നതിന് ഇടനിലക്കാരായ ഈറോഡ് കൃഷ്ണപാളയം ദുരൈസ്വാമിയുടെ മകൻ ജനാർദനൻ (33), ഈറോഡ് ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡിൽ കല്യാണസുന്ദരത്തിന്റെ മകൾ സുമതി (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടനിലക്കാരിയായ കസ്തൂരി എന്ന സ്ത്രീയെ ഇനി പിടികൂടാനുണ്ട്. കുഞ്ഞ് പൂർണ ആരോഗ്യവതിയാണ്. മലന്പുഴയിലെ ആനന്ദഭവനിലാണ് കുഞ്ഞിനെ ഇപ്പോൾ സംരക്ഷിക്കുന്നത്. കുട്ടിയുടെ മുത്തശി പൊള്ളാച്ചി ഒറ്റക്കൽമണ്ഡപം കിണത്തുകടവിൽ ജോണ്സന്റെ ഭാര്യ വിജി (48), മകനും കുഞ്ഞിന്റെ പിതാവുമായ രാജൻ (42), കുഞ്ഞിന്റെ അമ്മ ബിന്ദു (30) എന്നിവരും പോലീസ് കസ്റ്റഡിയിലുണ്ട്. കുഞ്ഞുങ്ങളെ വിൽക്കുന്ന വൻ മാഫിയയുടെ ഭാഗമാണ് അറസ്റ്റിലായ ഇടനിലക്കാരെന്ന് പോലീസ് പറഞ്ഞു. കുഞ്ഞിന്റെ മുത്തശി വിജി വഴിയാണ് ഇവർ കച്ചവടം നടത്തിയത്. ഒന്നര ലക്ഷം രൂപയ്ക്കാണ് വില്പന…
Read Moreഅഞ്ചാമതൊന്നിനെക്കൂടി നോക്കാൻ ബുദ്ധിമുട്ട്..! നവജാതശിശുവായ പെണ്കുഞ്ഞിനെ വിറ്റസംഭവം: മാതാപിതാക്കൾക്കെതിരെ കേസെടുത്തു; നോക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചതാണെന്ന് വീട്ടുകാർ
ആലത്തൂർ: കുനിശ്ശേരിയിലെ നവജാത ശിശുവായ പെണ് കുഞ്ഞിനെ അച്ഛനും മുത്തശ്ശിയും ചേർന്ന് പൊള്ളാച്ചിയിലെത്തിച്ച് വിറ്റ സംഭവത്തിൽ കുഞ്ഞിന്റെ മാതാപിതാക്കൾക്കും മുത്തശ്ശിക്കുമെതിരെ പോലീസ് കേസെടുത്തു. ആലത്തൂർ സിഐ കെ.എ. എലിസബത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ശിശുവിന്റെ മാതാവ് ബിന്ദുവിനെയും കൂട്ടി ഇന്നലെ പൊള്ളാച്ചിയിലേക്ക് പുറപ്പെട്ടിരുന്നു. കുട്ടിയുടെ പിതാവ് രാജൻ (44), അമ്മ ബിന്ദു (34), രാജന്റെ അമ്മ പൊള്ളാച്ചി സ്വദേശിനി വിജി (62) എന്നിവർക്കെതിരെയാണ് കേസ്. കോയന്പത്തൂർ പൊള്ളാച്ചി റൂട്ടിലെ ഉൾപ്രദേശത്തു നിന്നും വിജിയെ പോലീസ് വലയിലാക്കിയതായും സൂചനയുണ്ട്. കുട്ടിയെ കൈമാറിയത് ഇടനിലക്കാരൻ വഴിയാണെന്നാണ് വിവരം. ഇയാളെ കണ്ടെത്തിയെങ്കിലേ കുട്ടി എവിടെയാണെന്ന് കണ്ടെത്താനാകൂ. ഒന്നര ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റതെന്നാണ് പോലീസ് പറയുന്നത്. സാന്പത്തിക ബുദ്ധിമുട്ട് മൂലമാണ് കുട്ടിയെ വിറ്റതെന്ന് പറയുന്നു. എന്നാൽ കുട്ടിയെ വിറ്റതല്ലെന്നും സാന്പത്തിക ബുദ്ധിമുട്ട് മൂലം വിശ്വസ്തനായ സുഹൃത്തിന് കൈമാറിയതാണെന്നും മാതാപിതാക്കൾ പറയുന്നു.…
Read Moreമലമ്പുഴയിൽ തൊഴിലാളി സ്ത്രീയെ ഒറ്റയാൻ ചവിട്ടിക്കൊന്നു; ഒരു മാസം മുമ്പാണ് ഇവർ ഇഷ്ടിക കളത്തിലെ ഷെഡ്ഡിൽ കുടുംബത്തോടൊപ്പം താമസത്തിനെത്തിയത്; സംഭവത്തിൽ നാട്ടുകാർ പ്രതിഷേധിച്ചു
സ്വന്തം ലേഖകൻ മലന്പുഴ: പാലക്കാട് മലന്പുഴയിൽ ഒറ്റയാന്റെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. ഒരാൾക്ക് പരിക്ക്. തമിഴ്നാട് സേലം കള്ളകുർശി ആത്തൂർ ഷെയ്ക് ഷെരീഫിന്റെ ഭാര്യ ബീവിജാൻ (65) ആണ് മരിച്ചത്. സമീപവാസിയായ ബാലു (55) നാണ് പരിക്കേറ്റത്. ഇയാളെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ 3.30ന് ആറങ്ങോട്ടുകുളന്പ് കോരയാർ പുഴയോടു ചേർന്ന ഇഷ്ടികകളത്തിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. മരിച്ച ബീവിജാനും കുടുംബവും ഇഷ്ടിക കളത്തിലെ തൊഴിലാളികളാണ്. മകൾ അസ്മത്ത്, മരുമകൻ മാലിക് ബാഷ ,ഇവരുടെ നാലു മക്കൾ ഉൾപ്പടെ മൂന്നു ഷെഡ്ഡുകളിലായാണ് കുടുംബം താമസിച്ചിരുന്നത്. ഇവർ ഇവിടെയെത്തിയിട്ട് 45 ദിവസമേ ആയിട്ടുള്ളൂ. അകത്തേത്തറ നടക്കാവ് അങ്കവാൽ പറന്പ് ലത്തീഫിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇഷ്ടിക കളം. കാട്ടാനയുടെ ആക്രമണത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് ആറങ്ങോട്ടുകുളന്പ് പ്രദേശം. പുലർച്ചെ കുടുംബം ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. ഷെഡു പൊളിക്കുന്ന ശബ്ദംകേട്ട് ഞെട്ടിയുണർന്ന ബീവിജാൻ…
Read Moreഎല്ലാം ശരിയാക്കാനൊരു മുൻകരുതൽ..! റിപ്പബ്ലിക് ദിനത്തിലെ പതാക ഉയർത്തൽ; സർക്കാർ സർക്കുലർ പുറത്തിറക്കി; നിർബന്ധമായും ദേശീയഗാനം ആലപിക്കണം
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ സർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും പതാക ഉയർത്തുന്നതിന് സംസ്ഥാന സർക്കാർ സർക്കുലർ പുറത്തിറക്കി. സർക്കാർ സ്ഥാപനങ്ങളിലും സ്കൂളുകളിലും സ്ഥാപനമേധാവികൾ മാത്രമേ പതാക ഉയർത്താൻ പാടുള്ളുവെന്ന് സർക്കുലറിൽ കർശന നിർദേശമുണ്ട്. പതാക ഉയർത്തുന്ന സമയത്ത് നിർബന്ധമായും ദേശീയഗാനം ആലപിക്കണമെന്നും സർക്കുലറിലുണ്ട്. ത്രിതല പഞ്ചായത്തുൾപ്പടെയുള്ള സ്ഥാപനങ്ങൾക്കാണ് നിർദേശം നൽകിയിരിക്കുന്നത്. ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ പാലക്കാട് കർണകിയമ്മൻ സ്കൂളിൽ ആർഎസ്എസ് മധാവി മോഹൻ ഭാഗവത് പതാക ഉയർത്തിയത് വിവാദമായിരുന്നു. ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിലും ആർഎസ്എസ് തലവൻ പാലക്കാട്ടെ സ്കൂളിൽ പതാക ഉയർത്തുമെന്ന് വാർത്തകൾ പരന്നിരുന്നു. ഇതിനു പിന്നാലെയാണ് പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വാസ സിൻഹ ഉത്തരവിറക്കിയത്.
Read Moreകറുത്ത പൊന്നിന്നും ക്ഷീണം..! മലയോരകർഷകരെ ആശങ്കയിലാഴ്ത്തി കുരുമുളക് വില താഴേക്ക്; 700നിന്ന് 380 രൂപയായി വിലയിടിഞ്ഞു
വടക്കഞ്ചേരി: റബറിനു പിന്നാലെ കുരുമുളകുവില താഴോട്ടുപോകുന്നതിൽ മലയോരകർഷകർ ആശങ്കയിൽ. കഴിഞ്ഞവർഷം ഈ സീസണിൽ കിലോയ്ക്ക് 700 രൂപ വിലയുണ്ടായിരുന്നിടത്ത് നിലവിൽ 380 രൂപയായി വിലയിടിഞ്ഞു. വിലയില്ലാത്തിനൊപ്പം വിളവും മൂന്നിലൊന്നായി കുറഞ്ഞതാണ് കർഷകരെ വലയ്ക്കുന്നത്. കഴിഞ്ഞവർഷം വേനലിലെ ഉണക്കുമൂലം പാലക്കുഴിപോലെയുള്ള മലന്പ്രദേശങ്ങളിൽ മുളക് സീസണ് കർഷകർക്കു നിരാശയാണുണ്ടാക്കുന്നത്. കുരുമുളകിനു കയറ്റുമതി ഓർഡർ കുറവായതിനാൽ സ്റ്റോക്ക് കെട്ടിക്കിടക്കുകയാണെന്നാണ് പറയുന്നത്. വില ഇനിയും കുറയുമെന്നു പേടിപ്പിച്ച് വില പരമാവധി താഴ്ത്തിയാണ് ഏജന്റുമാരും കച്ചവടക്കാരും കർഷകരിൽനിന്നും മുളക് വാങ്ങിക്കുന്നത്. കൃഷിയുടെ കടബാധ്യത തീർക്കാൻ ഇക്കുറി വഴിയില്ലെന്നു കുരുമുളക് കർഷകർ പറയുന്നു. കടബാധ്യത തീർക്കാനുള്ള സമയമായതിനാൽ കിട്ടിയവിലയ്ക്ക് മുളക് വില്ക്കുന്ന കർഷകരും കുറവല്ല. എല്ലാവർഷവും കാർഷികോത്പന്നങ്ങളുടെ വിലയിടിയുകയും കൂലി ഉൾപ്പെടെയുള്ള ഉത്പാദനചെലവ് കുതിച്ചുകയറുകയും ചെയ്യുന്ന സ്ഥിതിയാണ് തുടരുന്നത്. എന്നാൽ കാർഷികോത്പന്നങ്ങൾക്കെല്ലാം വിപണിയിൽ തീപിടിച്ച വിലയുമാണ്. മലയോരമേഖലയിൽ ഒരുവർഷത്തെ കുടുംബബജറ്റ് തയാറാക്കുന്നത് കുരുമുളകിൽനിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ്.…
Read Moreദേശീയപാതയിലെ അപകടങ്ങൾക്കു കാരണം സ്വകാര്യബസുകളുടെ മരണ ഓട്ടവും റോഡ് നിർമാണ അപാകതയും
വടക്കഞ്ചേരി: ദേശീയ പാതയിലെ ബസപകടങ്ങൾക്ക് കാരണം റോഡ് നിർമാണത്തിലെ അപാകതകളും സ്വകാര്യ ബസുകളുടെ തോന്നും മട്ടിലുള്ള ഓട്ടവും. മംഗലത്തു നിന്നും സർവ്വീസ് റോഡ് വഴി വടക്കഞ്ചേരിക്ക് വരേണ്ട സ്വകാര്യ ബസ് ദേശീയ പാതയിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതാണ് അപകടത്തിന് വഴിവെച്ചത്. തൃശൂർ- പാലക്കാട് റൂട്ടിലോടുന്ന മുഴുവൻ ബസുകളും ഇത്തരത്തിൽ ട്രാഫിക് നിയമങ്ങൾ തെറ്റിച്ചാണ് പായുന്നത്.ദേശീയ പാതയിൽ സ്റ്റോപ്പിൽ നിർത്തുന്പോൾ പുറകെ വരുന്ന വാഹനണൾക്ക് വേഗത കുറക്കാൻ സിഗ്നൽ നൽകാറില്ലെന്നും പറയുന്നു. ദൂരെ നിന്നും വരുന്ന വാഹനങ്ങളാണ് സ്വകാര്യ ബസുകൾ ഇങ്ങനെ ദേശീയ പാതയിൽ പെട്ടെന്ന് നിർത്തുന്പോൾ അപകടത്തിൽപ്പെടുന്നത്. പാത വികസനം നടത്തുന്പോൾ ബസുകൾ നിർത്തുന്നതിനായി ബസ്ബെ ഇല്ലാത്തതും അപകട പരന്പര സൃഷ്ടിക്കുന്നുണ്ടു്.സർവ്വീസ് റോഡ് ആരംഭിക്കുന്നിടത്തേക്ക് സ്റ്റോപ്പ് മാറ്റിയാൽ അപകടം കുറയുമെന്ന് ചൂണ്ടിക്കാട്ടുന്നുണ്ടു. സർവ്വീസ് റോഡ് വഴി ബസുകൾ വന്നാൽ മംഗലം പഴയപാലം വഴി കടന്നു വരണം. മംഗലം…
Read Moreഇവിടെ ആരും കുടിക്കില്ല..! കെട്ടിടം നിർമ്മിച്ചത് കൃഷി ആവശ്യത്തിന്; ഉദ്ഘാടനത്തിനായി തുറന്നതാകട്ടെ കള്ളുഷാപ്പായും; ജനവാസകേന്ദ്രത്തിൽ തുറന്ന കള്ളുഷാപ്പ് നാട്ടുകാർ ഇടപെട്ട് പൂട്ടിച്ചു
ചിറ്റൂർ: വടകരപ്പതി പഞ്ചായത്തിൽ ജനവാസ കേന്ദ്രത്തിൽ കള്ളുഷാപ്പ് ആരംഭിച്ചതിനെതിരെ നാട്ടുകാർ സമരം നടത്തിയതിനെ തുടർന്ന് ഷാപ്പ് അടച്ചുപൂട്ടി. കോഴിപ്പാറയ്ക്കു സമീപം എരവട്ടപ്പാറയിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് വ്യാഴാഴ്ച കള്ളുഷാപ്പ് ആരംഭിച്ചത്. എലിപ്പാറയിൽ അടപ്പിച്ച ഷാപ്പാണ് ഇവിടെ തുടങ്ങിയത്. കൃഷി ആവശ്യങ്ങൾക്ക് ഉപരണങ്ങൾ സൂക്ഷിക്കാൻ വേണ്ടിയാണ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ബുധനാഴ്ച ഈ സ്ഥലത്ത് ഷാപ്പിന് മുറി കെട്ടിയത്.ഇന്നലെ രാവിലെ അന്പതോളം സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ കള്ള്ഷാപ്പ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം തുടങ്ങി. കൊഴിഞ്ഞാന്പാറ എസ്.ഐ സജികുമാർ, ചിറ്റൂർ തഹസിൽദാർ വി.കെ രമ എന്നിവർ സ്ഥലത്തെത്തി ചർച്ച നടത്തിയതിനെത്തുടർന്ന് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഷാപ്പ് അടക്കാൻ ഇവർ നിർദേശം നല്കി. എക്സൈസ് കമ്മീഷണർ, കളക്ടർ എന്നിവർക്ക് റിപ്പോർട്ട് നല്കുമെന്നും ഇവർ അറിയിച്ചു.
Read More