വടക്കഞ്ചേരി: വാഹനയാത്രികർക്ക് ദുരിതമായി വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത നിർമാണം പലതവണ നിർത്തിവച്ചും പിന്നെ തുടങ്ങിയും നീങ്ങുന്പോഴും ജനപ്രതിനിധികളോ മന്ത്രിമാരോ ഇടപെടുന്നില്ലെന്ന് ആക്ഷേപം. 2005-ൽ തുടങ്ങിയതാണ് വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയുടെ ശാപം. ആറുവരി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഭൂവുടമകളുടെ ആദ്യയോഗം 2005 ഡിസംബറിൽ വടക്കഞ്ചേരിയിലാണ് നടന്നത്. പിന്നീട് ആറുവരിപ്പാത വികസനമെന്നു പറഞ്ഞ് ദേശീയപാതയിലെ കുഴിയടയ്ക്കലും വഴിപാടുപോലെയായി. 2012 മഴക്കാലമായതോടെ ദേശീയപാത പൂർണമായും തകർന്നു രാപകൽവ്യത്യാസമില്ലാതെ ഗതാഗതക്കുരുക്കും യാത്രക്കാരെ പെരുവഴിയിലാക്കി. 2012-ൽ പാതവികസന പ്രവൃത്തികൾ തുടങ്ങിയെങ്കിലും യഥാസമയം ഫണ്ട് ലഭിച്ചില്ലെന്നും റോഡിനുള്ള ഭൂമി വിട്ടുകിട്ടിയില്ലെന്നും ചൂണ്ടിക്കാട്ടി കരാർ കന്പനി രണ്ടുവർഷം പണികൾ നിർത്തിവച്ചു.28 കിലോമീറ്റർ വരുന്ന വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപ്പാത വികസനം കഴിഞ്ഞ ഡിസംബർ 31 നകം പൂർത്തിയാക്കണമെന്നായിരുന്നു ഒടുവിൽ നിശ്ചയിച്ച കരാർ കാലാവധി. എന്നാൽ പണികഴിയാതെ വന്നതോടെ 2018 മാർച്ച് 31 വരെ കാലാവധി നീട്ടിനല്കിയിരിക്കുകയാണ്. എന്നാൽ ഈ…
Read MoreCategory: Palakkad
ചോർച്ച തടയും..! സർക്കാർ പദ്ധതികൾ അർഹരായവരിൽ എത്തുന്നുണ്ടോയെന്ന് ഭരണപരിഷ്കരണ കമ്മീഷൻ പരിശോധിക്കുമെന്ന് ചെയർമാൻ വി.എസ് അച്യുതാനന്ദൻ
പാലക്കാട്: ദരിദ്രർ, ദളിതർ, സ്ത്രീകൾ, കുട്ടികൾ, മുതിർന്ന പൗരൻമാർ, അംഗപരിമിതർ, ആദിവാസികൾ, ഭിന്നലിംഗ വിഭാഗക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താനുളള സർക്കാർ പദ്ധതികൾ അർഹരായവരിൽ എത്തുന്നുണ്ടോ എന്നത് വിലയിരുത്തി മാറ്റങ്ങൾക്കുളള നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുകയുമാണ് ഭരണപരിഷ്കാര കമ്മീഷൻ ചെയ്യുന്നതെന്ന് കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ പറഞ്ഞു. പാലക്കാട് നഗരസഭ ടൗണ്ഹാളിൽ ഭരണപരിഷ്കാര കമീഷൻ, ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്ന വിഭാഗങ്ങളുടെ ക്ഷേമം സംബന്ധിച്ച വിഷയങ്ങളിൽ നടത്തിയ പബ്ലിക് ഹിയറിങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നടപ്പാക്കുന്ന ക്ഷേമ പദ്ധതികൾ അതിന്റെ ഗുണഭോക്താക്കളിലേക്ക് എത്രമാത്രം എത്തുന്നുണ്ട്, എത്തുന്നില്ലെങ്കിൽ ചോർച്ച സംഭവിക്കുന്നത് എവിടെ ഒപ്പം തന്നെ ഇനി എന്തെല്ലാം ക്ഷേമപദ്ധതികളാണ് ആവശ്യമായിട്ടുളളത് എന്ന പരിശോധനയും കമീഷൻ നടത്തുന്നുണ്ട്. ആദ്യഘട്ടത്തിൽ സ്ത്രീകൾ വയോജനങ്ങൾ, ഭിന്നശേഷിക്കാർ, മാനസിക വൈകല്യമുളളവർ, കുട്ടികൾ, ഇതര സംസ്ഥാന തൊഴിലാളികൾ എന്നീ ആറ് വിഭാഗങ്ങളെ തെരഞ്ഞെടുത്തിട്ടുണ്ട്. ഈ വിഭാഗങ്ങൾക്ക് പറയാനുളളത്…
Read Moreപതിമൂന്നാമത്തെ പണിമുടക്ക് ..! വാഹന വാടക നൽകിയില്ല; കുതിരാനിലെ തുരങ്കപ്പാത നിർമാണം ഉൾപ്പടെ വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാത വികസന പ്രവൃത്തികൾ വീണ്ടും നിലച്ചു
വടക്കഞ്ചേരി: കുതിരാനിലെ തുരങ്കപ്പാത നിർമാണം ഉൾപ്പടെ വടക്കഞ്ചേരി-മണ്ണുത്തി ആറുവരി ദേശീയപാത വികസന പ്രവൃത്തികൾ വീണ്ടും നിലച്ചു.പാത നിർമാണ പ്രവൃത്തികൾക്കായി കരാർ കന്പനികൾ വാടകക്ക് എടുത്തിട്ടുള്ള വാഹനങ്ങൾ കുടിശ്ശികയെ തുടർന്ന് ഓട്ടം നിർത്തിയതോടെയാണ് പണികളെല്ലാം ഇന്നലെ രാവിലെ മുതൽ സ്തംഭിച്ചത്. ഭീമമായ വാടക കുടിശിക നൽകാതെ ഇനി വാഹനങ്ങൾ ഒടിക്കില്ലെന്ന് നിലപാടിലാണ് വാഹന ഉടമകൾ. തുരങ്ക പാത നിർമാണവുമായി ബന്ധപ്പെട്ട് മാത്രം ഇരുപത് വാഹനങ്ങൾക്ക് 60 ലക്ഷം രൂപ വാടകയിനത്തിൽ നൽകാനുണ്ട്. ഈമാസം നാലാം തീയതി വാടക കുടിശ്ശികയെല്ലാം തീർക്കാമെന്നായിരുന്നു കരാർ കന്പനികൾ ഉറപ്പ് നൽകിയിരുന്നത്. ഇത് ലംഘിക്കപ്പെട്ടതോടെയാണ് തുരങ്കപാത നിർമാണം നടത്തുന്ന പ്രഗതി കരാർ കന്പനിയുടെയും ആറുവരി റോഡ് വികസനം നടത്തുന്ന മെയിൻ കരാർ കന്പനിയായ കഐംസിയുടെയും വാഹനങ്ങൾ ഓട്ടം നിർത്തിവെച്ചത്. പലതവണ തീയതികൾ മാറ്റി പറഞ്ഞ് വാടക കിട്ടാതായപ്പോഴാണ് വാഹന ഉടമകളും സംഘടിപ്പിച്ചിട്ടുള്ളത്. ഇന്നലെ രാവിലെയും…
Read Moreസോളാർ വീണ്ടും തരംഗമാകുന്നു..! സോളാർവഴി റബർഷീറ്റ് ഉണക്കൽ ഗവേഷണം വിജയം; ഗുണമേന്മയുള്ള റബർ ഉണക്കിയെടുക്കുന്ന രീതിയിങ്ങനെ…
വടക്കഞ്ചേരി: റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെയും കോയന്പത്തൂരിലുള്ള തമിഴ്നാട് അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെയും കൂട്ടായ സംരംഭത്തിൽ എളന്പാടം മാതൃകാ റബർ ഉത്പാദക സംഘത്തിൽ നടന്നുവരുന്ന സോളാർ വഴിയുള്ള റബർഷീറ്റ് ഉണക്കൽ ഗവേഷണം വിജയകരം.ഇന്ത്യയിൽ തന്നെ ഇതാദ്യമായാണ് ഇത്രയും വിപുലമായ രീതിയിലുള്ള ഗവേഷണപദ്ധതി നടക്കുന്നത്. മ്യാൻമർ, ഇന്തോനേഷ്യ എന്നിവിടങ്ങളിലാണ് ഇതിനുമുന്പ് ഇത്തരം ഷീറ്റ് ഉണക്കൽ സംവിധാനം വികസിപ്പിച്ചെടുത്തിട്ടുള്ളത്.ഇലക്ട്രിക് വെൽഡഡ് പൈപ്പ് പാനലുകൾ വഴി നേരിട്ട് സൂര്യപ്രകാരം നല്കാതെ ചൂട് രൂപപ്പെടുത്തിയാണ് ലോകോത്തര ഗുണമേന്മയുള്ള ഷീറ്റ് ഉണ്ടാകുന്നതെന്ന് റബർ ഉത്പാദകസംഘം പ്രസിഡന്റ് പി.വി.ബാബു പറഞ്ഞു. പകൽ സമയം സോളാർ വഴിയും രാത്രികാലങ്ങളിൽ ബയോ ഗ്യാസും വിറക് ഗ്യാസാക്കി കത്തിച്ചുമായിരുന്നു പരീക്ഷണം നടന്നത്. സാധാരണ റബർ പുകപ്പുരയിൽ ചൂടും പുകയും നിറഞ്ഞു നില്ക്കുന്പോൾ ഇതിൽ പുകയുണ്ടാകില്ല. ഇതിനാൽ വെട്ടിത്തിളങ്ങുന്ന ഗോൾഡൻ കളർ ഷീറ്റുകളും ഉത്പാദിപ്പിക്കാനാകും. ഇത്തരം ഷീറ്റുകൾക്ക് വിപണിയിൽ വില കൂടുതലുണ്ട്.ഇതിനോടു…
Read Moreവി.ടി.ബൽറാമിന്റെ ഓഫീസിന് നേരെ മദ്യക്കുപ്പി എറിഞ്ഞു; കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലൻ ബാലികാ പീഡകനെന്നു ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു
പാലക്കാട്: വി.ടി.ബൽറാം എംഎൽഎയുടെ തൃത്താലയിലെ ഓഫീസിനു നേരെ അജ്ഞാതർ മദ്യക്കുപ്പി എറിഞ്ഞു. ഇന്ന് പുലർച്ചെയാണ് സംഭവം. എന്നാൽ മദ്യക്കുപ്പി എറിഞ്ഞത് ആരാണെന്ന് അറിവായിട്ടില്ല. കമ്മ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലനെതിരെ ഫേസ്ബുക്കിൽ ആരോപണം ഉന്നയിച്ചതിന് പിന്നാലെ ബൽറാമിനെതിരെ സൈബർ ആക്രമണം രൂക്ഷമായിരുന്നു. എകെജി ബാലികാ പീഡകനെന്നായിരുന്നു വി.ടി.ബൽറാം ഫേസ്ബുക്കിൽ കമന്റിട്ടത്.
Read Moreവേനലൽ എത്തും മുമ്പേ തോടുകൾ വറ്റിത്തുടങ്ങി; മണ്ണാർക്കാട് പടിഞ്ഞാറൻ ഗ്രാമങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു
മണ്ണാർക്കാട്: മണ്ണാർക്കാട് നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. വേനൽ എത്തുന്നതിനുമുന്പേ പുഴകൾ, കുളങ്ങൾ മുതലായവ വറ്റിവരണ്ടതാണ് ഇതിനു കാരണം. മണ്ണാർക്കാട്, കാരാക്കുറിശി, തെങ്കര, കാഞ്ഞിരപ്പുഴ, കുമരംപുത്തൂർ പഞ്ചായത്ത് പരിധിയിലൂടെ ഒഴുകുന്ന പുഴകളാണ് ജനുവരി ആദ്യവാരത്തിൽതന്നെ വറ്റിവരണ്ടത്. കഴിഞ്ഞ ഏതാനുംമാസങ്ങൾക്കുമുന്പ് മണ്ണാർക്കാട് മേഖലയിൽ ശക്തമായ മഴയാണ് പെയ്തതിനെ തുടർന്നു ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള സംഭവങ്ങളുമുണ്ടായി. ഇതേ തുടർന്ന് പുഴകളുടെ ആഴം നന്നേ കുറഞ്ഞു. എല്ലാ പുഴകളും മണ്ണും ചെളിയുംകൊണ്ട് നികന്നു. ഇതുമൂലം പ്രദേശങ്ങളിലെ പുഴകളിലെ ജലനിരപ്പ് കുറയുകയും ചെയ്തു. മണലെടുപ്പുമൂലം കുഴികൾ രൂപംകൊള്ളുകയും ഇതിൽ വെള്ളം കെട്ടിനില്ക്കുകയും ചെയ്യാറുണ്ട്. ഇത് പ്രദേശത്തെ കിണറുകളിലെയും മറ്റും ജലനിരപ്പ് വർധിക്കുന്നതിനും ഒരുപരിധിവരെ കുടിവെള്ളക്ഷാമത്തെ നിയന്ത്രിക്കാനുമാകും. താലൂക്കിലെ പ്രധാന പുഴകളായ നെല്ലിപ്പുഴ, കുന്തിപ്പുഴ, തുപ്പനാട് ഇവയെല്ലാം മണ്ണിടിഞ്ഞ് നികന്നിരിക്കുകയാണ്. എത്രയുംവേഗം പുഴകളിലെ ചെളിമാറ്റി ഉപയോഗയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
Read Moreമോഷണശ്രമത്തെ എതിർത്ത സ്ത്രീയുടെ മുഖത്ത് മുറിവേല്പിച്ച ഒഡീഷ സ്വദേശി ദുല്ലിയെ നാട്ടുകാർ പിടികൂടി; തടയാനെത്തിയവരേയും പ്രതി കുത്തി പരിക്കേൽപ്പിച്ചു
കോയന്പത്തൂർ: മോഷണശ്രമത്തെ എതിർത്ത സ്ത്രീയുടെ മുഖത്ത് കത്തികൊണ്ടു മുറിവേല്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. ഒഡീഷ സ്വദേശിയും സ്വകാര്യമില്ലിൽ ജീവനക്കാരനുമായ ദുല്ലി (22)യാണ് ഇടയാർപാളയം ഈശ്വരമൂർത്തിയുടെ ഭാര്യ രാധാമണിയുടെ മുഖത്ത് കുത്തിയത്. കടയിലെത്തിയ യുവാവ് രാധാമണിയുടെ സ്വർണമാല പൊട്ടിക്കാൻ നടത്തിയ ശ്രമം തടഞ്ഞപ്പോഴായിരുന്നു സംഭവം. തടയാൻ ചെന്ന ഹോട്ടലുടമയായ ആറുക്കുട്ടി (51)യേയും കത്തികൊണ്ട് ആക്രമിച്ചു. ഇതുകണ്ട നാട്ടുകാർ ദുല്ലിയെ പിടികൂടി കൈകാര്യം ചെയ്ത് സൂലൂർ പോലീസിനു കൈമാറുകയായിരുന്നു.
Read Moreവീട്ടിൽ അതിക്രമിച്ചു കടന്ന് വീട്ടമ്മയേയും മകനെയും അക്രമിച്ചു; കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പരിക്കേറ്റ ഇരുവരേയും താലൂക്കാശുപത്രിയിൽ ചികിത്സയിൽ
കയ്പമംഗലം : എഐവൈഎഫ് അഴീക്കോട് ലോക്കൽ കമ്മറ്റി അംഗത്തിന്റെ വീടിന് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. അഴീക്കോട് പുത്തൻപള്ളി ബീച്ച് കോളനിയിൽ താമസിക്കുന്ന എഐവൈഎഫ് അഴീക്കോട് ലോക്കൽ കമ്മറ്റി അംഗവും മുനക്കൽ യൂണിറ്റ് സെക്രട്ടറിയുമായ കെ.ആർ.അനന്തുവിന്റെ വീടിന് നേരെയാണ് സാമൂഹ്യ വിരുദ്ധർ ആക്രമണം നടത്തിയത്. ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. വീട്ടിൽ അതിക്രമിച്ചു കടന്ന പത്തോളം പേരടങ്ങുന്ന സംഘം അനന്തുവിന്റെ അമ്മ ചന്ദ്രിക(45)യെ ആക്രമിക്കുകയും അനന്തു(18)വിന്റെ കോളറിൽ കുത്തിപ്പിടിച്ച് കഴുത്തിൽ കത്തിവച്ച് കൊല്ലുമെന്നു ഭീഷണി പ്പെടുത്തുകയും ചെയ്തു. ചന്ദ്രികയെ ജാതിപ്പേര് വിളിച്ച് ആക്രോശിക്കുകയും ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ അനന്തുവും അമ്മയും താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികൾ മാരകായുധങ്ങൾ ഉപയോഗിച്ച് ജനൽച്ചില്ലുകളും തകർത്തിട്ടുണ്ട്. വീട്ടിൽ വളർത്തിയിരുന്ന നായ്ക്കുട്ടിയേയും അക്രമികൾ മർദിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ അനന്തുവിന്റെ പിതാവ് രമേശൻ പരാതി നൽകി. പോലീസെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.…
Read Moreമനസിലായല്ലോ അല്ലേ..! സർക്കാർ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ
പാലക്കാട്: സർക്കാർ ഉത്തരവ് തെറ്റായി വ്യാഖ്യാനിച്ച് ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.പാലക്കാട് ജില്ലാ സപ്ലൈ ഓഫീസറുടെ നടപടിക്കെതിരെയാണ് കമ്മീഷൻ അംഗം കെ. മോഹൻകുമാറിന്റെ നിരീക്ഷണം. ജന്മനാ അംഗ പരിമിതയായ സംസാര – കേൾവി ശക്തിയില്ലാത്ത പെണ്കുട്ടിയുടെ അച്ഛൻ കോട്ടത്തറ സ്വദേശി ശിവസ്വാമിയുടെ ബിപിഎൽ റേഷൻ കാർഡ് പൊതുവിഭാഗത്തിൽ ഉൾപ്പെടുത്തിയെന്ന പരാതിയിലാണ് ഉത്തരവ്. റേഷൻകാർഡ് മാറ്റാൻ അപേക്ഷ നൽകിയെങ്കിലും നടപടി സ്വീകരിച്ചില്ല. ബിപിഎൽ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വിവരിച്ചിരിക്കുന്ന സർക്കാർ ഉത്തരവ് പൂർണമായും ഉൾക്കൊള്ളാതെയാണ് പരാതിക്കാരന്റെ കാർഡ് പൊതുവിഭാഗത്തിലാക്കിയതെന്ന് രേഖകൾ പരിശോധിച്ച കമ്മീഷൻ വിലയിരുത്തി. റേഷൻ കാർഡിനെ കുറിച്ചുള്ള ആക്ഷേപം പാലക്കാട് ജില്ലാ കളക്ടറും ജില്ലാ സപ്ലൈ ഓഫീസറും പരിഗണിച്ച് രണ്ട് മാസത്തിനകം നിയമാനുസരണം തീർപ്പുകൽപ്പിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
Read Moreഎല്ലാ ശരിയാക്കാൻ..! സർക്കാർ ജീവനക്കാരിൽ കൂടുതൽ സമയം ജോലി ചെയ്യുന്നത് പോലീസ് ഉദ്യോഗസ്ഥർക്കും കൗണ്സലിംഗ് നൽകണം
പാലക്കാട്: സർക്കാർ ജീവനക്കാരിൽ ഏറ്റവുംകൂടുതൽ സമയം ജോലി ചെയ്യുന്നത് പോലീസ് ഉദ്യോഗസ്ഥരാണെന്നും അവരുടെ മാനസിക സംഘർഷം ലഘൂകരിക്കാൻ വിദഗ്ധരുടെ നേതൃത്വത്തിൽ കൗണ്സലിംഗ് നൽകണമെന്ന് മഹാരാഷ്ട്രാ മുൻ ഗവർണർ കെ.ശങ്കരനാരായണൻ. വിശ്വാസിന്റെ അഞ്ചാം വാർഷികവും ഇ-നീതി കേന്ദ്രയുടെയും പോലീസ് ഉദ്യോഗസ്ഥർക്കുള്ള ക്രൈം കൗണ്സലിംഗ് സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിമിനൽ നീതിന്യായ സംവിധാനത്തിൽ ഇരകളുടെ ക്ഷേമത്തിനായുള്ള നൂതന പ്രവർത്തനങ്ങൾ എന്ന വിഷയത്തെക്കുറിച്ച് മുൻ ഡയറക്ടർ ജനറൽ ഓഫ് പോലീസ് ഡോ. പി.എം. നായർ മുഖ്യപ്രഭാഷണം നടത്തി. വിശ്വാസ് വൈസ് പ്രസിഡന്റ് അഡ്വ.എസ്. ശാന്താദേവിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി എം. തുഷാർ , ജില്ലാ ശിശു സംരക്ഷണഓഫീസർ പ്രഫുല്ലദാസ്, ചൈൽഡ് ലൈൻ ഡയറക്ടർ ഫാ. ജോർജ് , സീനിയർ എ.പി.പി. കെ.ഷീബ, അഡ്വ. ടി. റീന, കെ.മുരളീധരൻ, എം.പി. സുകുമാരൻ, അഡ്വ.…
Read More