വടക്കാഞ്ചേരി: സംസ്ഥാനത്ത് 60 വയസ് തികഞ്ഞ എല്ലാവർക്കും 1 100 രൂപ പെൻഷൻ നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കും, വർഗ്ഗീയതയ്ക്കുമെതിരെ മതനിരപേക്ഷതയുടെ സന്ദേശവുമായി സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന ജനജാഗ്രത യാത്രയ്ക്ക് വടക്കാഞ്ചേരിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു കോടിയേരി. ബി.ജെ.പി. ഭരിക്കുന്ന ഇന്ത്യയിൽജനങ്ങൾ ശ്വസിക്കുന്ന വായുവിന് മാത്രം നികുതിയില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.ചടങ്ങിൽ സി.പി.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.ആർ.സോമനാരായണൻ അധ്യക്ഷത വഹിച്ചു. സി.പി.എം.ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണൻ, മന്ത്രിമാരായ എ.സി.മൊയ്തീൻ, സി. രവീന്ദ്രനാഥ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ സത്യൻ മൊകേരി, സ്ക്കറിയതോമസ്, പി.എം.ജോയി, രാജൻ മാസ്റ്റർ, ഇ.പി.ആർ.വേശാല, സേവ്യർ ചിറ്റിലപ്പിള്ളി, കെ.പി.രാജേന്ദ്രൻ, മേരി തോമസ് പി.എൻ.സുരേന്ദ്രൻ കെ.പി.മദനൻ,ശിവപ്രിയ സന്തോഷ്, തുടങ്ങിയവർ പ്രസംഗിച്ചു.
Read MoreCategory: Palakkad
ഇനി വരുന്നൊരു തെരഞ്ഞെടുപ്പിൽ ..! കേരളത്തിൽ ബിജെപിയുടെ സമ്പാദ്യം പൂജ്യമായിരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ
പാലക്കാട്: സംസ്ഥാന നിയമസഭ പിരിച്ചുവിട്ടാൽ ഒ രാജഗോപാലിന് പകരം പൂജ്യമായിരിക്കും ഇനി കേരളത്തിൽ ബിജെപിയുടെ സമ്പാദ്യം എന്ന് കൊടിയേരി ബാലകൃഷ്ണൻ. പുതുശ്ശേരിയിൽ ജനജാഗ്രതാ യാത്രക്ക് നൽകിയ സ്വീകരണ പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി ഒരൊറ്റ എംഎഎ സീറ്റും വരുന്ന തിരഞ്ഞെടുപ്പുകളിൽ ബിജെപി ക്ക് കിട്ടാൻ പോകുന്നില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. ലീഗ് നേതാക്കളുടെ പ്രസ്താവനകൾ വർഗീയ ഫാസിസ്റ്റ് ശക്തികൾ എന്നും ഒറ്റകെട്ടാണ് എന്ന് തെളിയിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരേക്കാൾ നല്ലത് ബി ജെ പിയാണ് നല്ലെതെന്നും കേന്ദ്രം ഭരിക്കാൻ മോദി അർഹനാണെന്നുമുള്ള ’ലീഗ് നേതാക്കളുടെ പ്രസ്താവനക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ ഫാസിസ്റ്റ് ശക്തികൾ എന്നും ഒറ്റകെട്ടാണ് എന്ന് തെളിയിക്കുന്നതാണ് ലീഗിന്റെ പ്രസ്താനയെന്നും ബി ജെ പി യെ എതിർക്കാൻ എന്ത് പരിമിതിയാണ് ലീഗിന് ഉള്ളതെന്ന് മണ്ണാർക്കാട് എം എൽ എ വ്യക്തമാക്കണം എന്നും അദേഹം ആവശ്യപ്പെട്ടു.…
Read Moreപണമുണ്ടാക്കാനുള്ള പുത്തൻ തന്ത്രം..! സർക്കാർ ആശുപത്രിയിലെത്തുന്ന രോഗികളെ കാൻവാസ് ചെയ്ത് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ബ്രോക്കർ പിടിയിൽ
കോയമ്പത്തൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്നും രോഗികളെ സ്വകാര്യ ആശുപത്രിയിലേക്ക് കാൻവാസ് ചെയ്ത് കൊണ്ടുപോകുന്നവരെ തടയുന്നതിനു പ്രത്യേക സംഘത്തെ നിയോഗിച്ചു. മെഡിക്കൽ കോളജിലേക്കു ചികിത്സയ്ക്കു വരുന്ന രോഗികളെ സ്വകാര്യ ആശുപത്രികളിലേക്കു കടത്തുന്നതു വർധിച്ചതോടെയാണ് ഇത്തരം നടപടി. ഇതിനായി പ്രവർത്തിക്കുന്ന ബ്രോക്കറെ പോലീസ് ആശുപത്രിയിൽനിന്നും പിടികൂടിയതിനെ തുടർന്നാണ് നടപടി. ഇത്തരം ബ്രോക്കർമാരെ തടയുന്നതിനു ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന സംഘത്തെയാണ് രൂപീകരിച്ചത്. പിടികൂടുന്നവർക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് ആശുപത്രി ഡീൻ ഡോ. അശോകൻ നിർദേശം നല്കി.
Read Moreവിലക്കേർപ്പെടുത്തി പൊതുജനം..! പത്തുരൂപ നാണയങ്ങൾക്ക് ശനിദശ;ബാങ്കുകളിൽ കെട്ടിക്കിടക്കുന്നത് കാൽകോടിയുടെ ചില്ലറ
ഒറ്റപ്പാലം: പത്തുരൂപ നാണയങ്ങൾക്ക് വിലക്കില്ലെന്ന് ബാങ്കുകൾ ആവർത്തിക്കുന്പോഴും ഇത് വാങ്ങാനും കൊടുക്കാനും ആളുകൾ തയ്യാറാവുന്നില്ല. ഏറ്റവും പുതിയ കണക്കനുസരിച്ച് കാൽകോടിയിലേറെ രൂപയുടെ നാണയങ്ങൾ സംസ്ഥാനത്തെ വിവിധ ബാങ്കുകളിലായി കെട്ടികിടക്കുന്നുണ്ടെന്നാണ് കണക്ക്. പത്തുരൂപ നാണയങ്ങൾക്ക് ഒരുതരത്തിലുമുള്ളനിരോധനവും ഇല്ലെന്ന് ബന്ധപ്പെട്ടവർതന്നെ വ്യക്തമാക്കുന്പോഴും ഇതംഗീകരിക്കാൻ ആളുകൾ തയ്യാറല്ലാത്ത അവസ്ഥയാണ്. ചില ബസുകളിലും കടകളിലുമൊന്നും ഈ നാണയം സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായി പരാതിയുണ്ട്. അതേസമയം നാണയത്തിന്റെ ഭാരവും ഇവ വാങ്ങിക്കുവാൻ ആളുകളെ വിലക്കുന്നുണ്ട്. ഏഴ് ഗ്രാം ആണ് പത്തുരൂപ നാണയത്തിന്റെ ഭാരം. നാണയങ്ങളേക്കാൾ കൂടുതൽ നോട്ടുകൾ കിട്ടുന്നതാണ് മറ്റൊരു പ്രശ്നമെന്നും ചൂണ്ടികാണിക്കുന്നു. സാധനങ്ങൾ വാങ്ങി ബാക്കി തുകക്ക് നാണയങ്ങൾ നൽകിയാൽ നോട്ടുമതിയെന്ന് നിർബന്ധം പിടിക്കുന്നവരുടെ എണ്ണംകൂടി വരികയാണെന്ന് കടയുടമകൾ പറയുന്നു. ഇതിന്റെ പേരിൽ തർക്കങ്ങളും ചില്ലറ പ്രശ്നങ്ങളും ഉണ്ടാവുന്നതായും കടക്കാർ ചൂണ്ടിക്കാണിക്കുന്നു. മൊത്ത വ്യാപാരികൾപോലും ചില്ലറതുട്ടുകൾ സ്വീകരിക്കുന്നില്ലെന്നാണ് വ്യാപകമായ പരാതി. ഇതുതൊണ്ടുതന്നെ നാണയങ്ങൾ മുഴുവൻ…
Read Moreപക്ഷേ കഴിയില്ല..! ഇടതു സർക്കാർ കൈയേറ്റക്കാരോടൊപ്പമെങ്കിലും ഗതാഗതമന്ത്രിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രിക്കു കഴിയില്ലെന്ന് ചെന്നിത്തല
പാലക്കാട്: കായൽ കൈയേറ്റ കേസിൽ കുറ്റക്കാരനെന്നു കണ്ടെത്തിയ ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനു കഴിയില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ജില്ലാ നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം ഡിസിസി ഓഫീസിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. ഇടതുസർക്കാർ കൈയേറ്റക്കാരോടൊപ്പമാണ്. മന്ത്രി തോമസ് ചാണ്ടി നിയമപരമായി കുറ്റക്കാരനാണെന്നു ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നത് അപഹാസ്യമാണ്. മന്ത്രി തോമസ് ചാണ്ടിയോട് ഇപ്പോഴേ രാജി ആവശ്യപ്പെടുന്നതാണ് ഉചിതം. കായൽ കൈയേറ്റം സംബന്ധിച്ചുള്ള തർക്കം മുഖ്യമന്ത്രിയും റവന്യു മന്ത്രിയും തമ്മിലുള്ളതാണ്. മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഇല്ലാതെ അഡ്വക്കറ്റ് ജനറൽ ഒരു മന്ത്രിയെ ധിക്കരിക്കുകയില്ല. പലപ്പോഴും മുന്നണി മര്യാദ പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരേ സിപിഐ പ്രതികരിക്കണം. നോട്ടു നിരോധനത്തിന്റെ ഒന്നാം വാർഷിക ദിനമായ നവംബർ എട്ടിന് യുഡിഎഫ് സംസ്ഥാനത്തു കരിദിനം ആചരിക്കുകയാണ്. അന്നേദിവസം കറുത്ത ബാഡ്ജ് ധരിച്ചു…
Read Moreചന്ദനമരം മുറിച്ച കേസിൽ രണ്ടു പിടിയിൽ; മുറിച്ച മരം ചെറുതാക്കി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്
അഗളി: ഗൂളിക്കടവ് മലവാരത്തിൽനിന്നു ചന്ദനമരം മുറിച്ചു കഷണങ്ങളാക്കുന്നതിനിടെ രണ്ടുപേർ അറസ്റ്റിലായി. അഗളി പല്ലിയറ ലീലാപുരം വീട്ടിൽ ഭാഗ്യരാജ് (35), അഗളി കതിരംപതിഅരിയാനിക്കൽ വീട്ടിൽ ശ്രീകുമാർ (25) എന്നിവരാണ് അറസ്റ്റിലായത്. ചന്ദനം മുറിക്കുന്നതിന് ഉപയോഗിച്ച ആയുധങ്ങളും ചന്ദനക്കഷണങ്ങളും പിടിച്ചെടുത്തു. വ്യാഴാഴ്ച പുലർച്ചെ പിടിയിലായ പ്രതികളെ കോടതി റിമാൻഡു ചെയ്തു. അഗളി ആർഎഫ്ഒ സി. ഷറീഫിനു ലഭിച്ച രഹസ്യവിവരത്തെതുടർന്നായിരുന്നു റെയ്ഡ്. ഒമ്മല ഡപ്യൂട്ടി റേഞ്ചർ ഹരികുമാർ, സിഎഫ്ഒമാരായ വി. മുരളീധരൻ, ബി. ബിനു, സ്റ്റേഷൻ സ്റ്റാഫുകളായ ബി.ആർ.രഞ്ജിത്, കെ.രാമൻ, രങ്കസ്വാമി, സിന്ധു, എം. കുമാരൻ, വാച്ചർമാരായ സണ്ണി, മോഹനൻ, സന്തോഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Read Moreവാളയാർ ദേശീയപാതയിൽ ബസുമറിഞ്ഞ് ഇരുപതോളം യാത്രക്കാർക്ക് പരിക്ക്; ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു
പാലക്കാട്: വാളയാറിൽനിന്നും പാലക്കാട്ടേക്ക് വരികയായിരുന്ന സ്വകാര്യബസ് ദേശീയപാതയിൽ കഞ്ചിക്കോടുവച്ച് നിയന്ത്രണംവിട്ടു മറിഞ്ഞ് ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നു രാവിലെ ഒന്പതോടുകൂടിയാണ് അപകടം. വാളയാറിൽനിന്നും പാലക്കാട്ടേക്ക് നിറയെ യാത്രക്കാരുമായി വരികയായിരുന്ന കാർത്തികേയൻ എന്ന ബസാണ് കുരുടിക്കാട് വച്ച് അപകടത്തിൽപ്പെട്ടത്. ചാറ്റൽമഴയുണ്ടായിരുന്നതിനാൽ ബസ് ബ്രേക്കിട്ടപ്പോൾ നിയന്ത്രണംവിട്ട് തൊട്ടടുത്തെ സർവീസ് റോഡിലേക്ക് നിരങ്ങി വീഴുകയായിരുന്നു. ഈ സമയം മറ്റു വാഹനങ്ങൾ എതിർവശത്തും സർവീസ് റോഡിലൂടെയും വരാതിരുന്നതിനാൽ വൻദുരന്തംതന്നെ ഒഴിവായി. കസബ പോലീസും ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തിയാണ് അപകടത്തിൽപ്പെട്ട ബസിൽനിന്നും യാത്രക്കാരെ പുറത്തെത്തിച്ചത്. പരിക്കേറ്റ യാത്രക്കാരെ പിന്നീട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreഅന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം; ഇ-രേഖ തയാറാക്കാൻ സോഫ്റ്റ്വെയർ ഡിസംബറിനകം
മംഗലം ശങ്കരൻകുട്ടി ഷൊർണൂർ: അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം നടത്താനുള്ള ഇ-രേഖ സോഫ്റ്റ്വെയർ ഡിസംബറിനുള്ളിൽ പൂർത്തീകരിക്കണമെന്ന് ഉത്തരവ്. അന്യസംസ്ഥാന തൊഴിലാളികൾ വൻതോതിൽ വന്നെത്തുന്ന സാഹചര്യം കണക്കിലെടുത്താണ് അടിയന്തരമായി ഇവരുടെ വിവരശേഖരണം നടത്തണമെന്ന് ആഭ്യന്തരവകുപ്പ് ഉത്തരവ് നല്കിയിരിക്കുന്നത്. ബിഹാർ, ഒഡിഷ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതൽ പേർ തൊഴിൽതേടി എത്തിയിട്ടുള്ളത്. ഇതിനുപുറമെ ബംഗ്ലാദേശിൽനിന്നും വിദേശപൗരന്മാരും എത്തിയിട്ടുണ്ടെന്നാണ് ആഭ്യന്തരവകുപ്പിനു ലഭ്യമായിട്ടുള്ള വിവരം. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടശേഷം നാടുവിട്ടുപോന്നവരും ഇവരിലുണ്ടാവാം. തൊഴിലിടങ്ങളിൽ കുറ്റകൃത്യം നടത്തിയതിനുശേഷം മുങ്ങിയാൽ കണ്ടെത്താൻ ഒരുവഴിയുമില്ലാത്ത സാഹചര്യംകൂടി പരിഗണിച്ചാണ് മുഴുവൻ പേരുടെയും വിശദവിവരങ്ങൾ സമാഹരിക്കാൻ തീരുമാനമെടുത്തത്. തൊഴിലാളികളായി ഇവിടെ എത്തിയവരുടെ മേൽവിലാസം, തിരിച്ചറിയൽ കാർഡ് നന്പർ, വീടിനുസമീപത്തെ പോലീസ് സ്റ്റേഷൻ, സ്പോണ്സറുടെ വിവരങ്ങൾ, ജോലി, ഫോട്ടോ എന്നിവയാണ് സോഫ്റ്റ്വെയറിലൂടെ സമാഹരിക്കേണ്ടത്. ഡിസംബറിൽ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലേയും മറുനാടൻ തൊഴിലാളികളുടെ വിവരശേഖരണവും പൂർത്തീകരിക്കേണ്ടതായിട്ടുണ്ട്. വെബ്സൈറ്റിൽനിന്നും പോലീസുകാർക്കു മൊബൈലിലേക്ക് ഡൗണ്ലോഡ് ചെയ്യാവുന്ന രീതിയിൽ…
Read Moreപടയൊരുക്കവുമായി രമേശ് ചെന്നിത്തല..! കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവഞ്ചനയ്ക്കെതിരേ ജാഥയുമായി പ്രതിപക്ഷനേതാവ്
പാലക്കാട്: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനവഞ്ചനയ്ക്കെതിരേ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നവംബർ ഒന്നിന് മഞ്ചേശ്വരത്തുനിന്നും ആരംഭിക്കുന്ന പടയൊരുക്കം ജാഥയ്ക്ക് നവംബർ 13, 14 തീയതികളിൽ ജില്ലയിൽ സ്വീകരണം നല്കാൻ യുഡിഎഫ് നേതൃത്വയോഗം തീരുമാനമെടുത്തു. 13ന് രാവിലെ ഒന്പതിനു ജില്ലാ അതിർത്തിയായ കരിങ്കല്ലത്താണിയിൽ ജില്ലാനേതാക്കൾ ജാഥയെ സ്വീകരിക്കും. ആദ്യസ്വീകരണയോഗം രാവിലെ പത്തിന് മണ്ണാർക്കാടാണ്. രാവിലെ 11ന് ഒറ്റപ്പാലം നിയോജകമണ്ഡലം കരിന്പുഴ കോട്ടപ്പുറത്തും ഉച്ചകഴിഞ്ഞ് മൂന്നിന് കോങ്ങാട് നിയോജകമണ്ഡലം കല്ലടിക്കോട്ടും നാലിന് പാലക്കാട് മലന്പുഴ നിയോജകമണ്ഡലം സംയുക്തമായി സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്തും സ്വീകരണം നല്കും. അഞ്ചിന് ചിറ്റൂരിൽ 13-ലെ പരിപാടി സമാപിക്കും.14ന് രാവിലെ പത്തിനു തൃശൂർ നിയോജകമണ്ഡലം വടക്കഞ്ചേരിയിലും 11ന് നെ·ാറ നിയോജകമണ്ഡലം കൊല്ലങ്കോട്ടും ഉച്ചകഴിഞ്ഞ് മൂന്നിന് ആലത്തൂർ നിയോജകമണ്ഡലം കമ്മിറ്റി ആലത്തൂരിലും നാലിന് ഷൊർണൂർ നിയോജകമണ്ഡലം കുളപ്പുള്ളി ജംഗ്ഷനിലും അഞ്ചിന് പട്ടാന്പി നിയോജകമണ്ഡലം മേലേപട്ടാന്പിയിലും സ്വീകരണം…
Read Moreപുറകിൽ മറിയുന്നത് ലക്ഷങ്ങൾ..! പാലക്കാടിന്റെ കിഴക്കൻ ഗ്രാമങ്ങളിൽ കോഴിയങ്കവും ലഹരിയും മുറുകുന്നു
എം.വി. വസന്ത് പാലക്കാട്: ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെയെന്ന ചൊല്ലിന് ഇവിടെ യുക്തിയില്ല. കൊന്നതും കൊന്നുചാകുന്നതും കൊത്തുകോഴികൾ തന്നെ. അതെ, ഇക്കൂട്ടരാണ് ശണ്ടക്കോഴികൾ. ശണ്ട(പോര്)യിടുന്നതു കോഴികൾ തമ്മിലാണെങ്കിലും ലഹരി മുഴുവൻ അതിനെ പരസ്പരം പോരടിപ്പിക്കുന്ന മനുഷ്യർക്കാണ്. അങ്കം തോറ്റാലും ജയിച്ചാലും കറിച്ചട്ടിയോളം മാത്രമെത്തുന്ന കോഴിജീവിതത്തിനിടയിൽ നുരഞ്ഞുപൊങ്ങുന്നതു പോരടിപ്പിക്കുന്ന മനുഷ്യന്റെ മദ്യലഹരിയും ചൂതാട്ടവുമാണ്. ജില്ലയുടെ കിഴക്കൻ മേഖല കോഴിയങ്കത്തിനു കുപ്രസിദ്ധമാണ്. കാലങ്ങളായി തുടർന്നുവരുന്ന കോഴിയങ്കത്തിനു തടയിടാൻ അധികൃതർക്കു കഴിയുന്നുമില്ല. ഇത്തവണ ദീപാവലി പ്രമാണിച്ച് ഒരുമാസം മുന്പുതുടങ്ങിയ കോഴിയങ്കങ്ങൾ പലയിടത്തും അവസാനിച്ചിട്ടില്ല. തമിഴ്നാട് അതിർത്തിഗ്രാമങ്ങളിലെ തെങ്ങിൻതോപ്പുകൾ കേന്ദ്രീകരിച്ചാണ് കോഴിയങ്കങ്ങൾ പുരോഗമിക്കുന്നത്. വേലന്താവളം, നടുപ്പുണി, ആർ.വി. പുതൂർ, ഗോപാലപുരം, മീനാക്ഷിപുരം, എരുത്തേന്പതി മേഖലകളിൽ ഒളിഞ്ഞും തെളിഞ്ഞും കോഴിയങ്കം നടത്തുന്നവരുണ്ട്. കോഴിയുടമകൾ തമ്മിലും പന്തയംവയ്ക്കുന്നവർ തമ്മിലും മത്സരം കൊഴുക്കുന്പോൾ മറിയുന്നതു ലക്ഷങ്ങളാണ്. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽനിന്നു നിരവധിയാളുകളാണ് കോഴിയങ്കം കാണാനും പങ്കെടുക്കാനുമായെത്താറുള്ളത്.…
Read More