തെരുവുവിളക്കുകൾ കത്തുന്നില്ല; മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു; സന്ധ്യയായാൽ റോഡിലൂടെ സഞ്ചരിക്കാനാ വാത്ത അവസ്ഥയെന്ന് നാട്ടുകാർ

കൊല്ലങ്കോട്: കാച്ചാംകുറുശ്ശി ജംഗ്ഷ നിൽ മാസങ്ങളായും തെരുവുവിളക്കു കൾ കത്താതിൽ നാട്ടുകാർ മെഴുകുതി രി കത്തിച്ചു പ്രതിഷേധിച്ചു. പയ്യലുർ പനങ്ങാട്ടിരി പ്രധാന പാതയിലെ ജനവാസ കേന്ദ്രമാണ് കാച്ചാംകുറുശ്ശി. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ചിരുന്ന സോഡിയം വേപ്പർ ലാ ന്പ് തകരാറിലായി മാസങ്ങൾ പിന്നിട്ടു. ദൂരെദിക്കിൽ നിന്നും ബസ്സിറങ്ങുന്നവർ ഇരുട്ടിലകപ്പെടുന്നതു ഭീതി ഉളവാ ക്കുന്നുണ്ട്. രാത്രി സമയങ്ങളിൽ സ്റ്റാ ൻഡിൽ ഓട്ടോ നിർത്താൻ കഴിയാതാ യിരിക്കുകയാണ്. സോഡിയം ലാന്പ് പുനഃസ്ഥാപിക്കാൻ സമീപവാസി പഞ്ചായത്ത് സെക്രട്ടറിക്കു നൽകിയ നിവേദനവും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് ഉണ്ണിക്കണ്ണൻ, ധനേഷ്, പ്രതീഷ് എന്നിവരുടെ നേതൃത്വത്തിൽ മെഴുകു തിരി കത്തിച്ച് പ്രതിഷേധ സമരം നടത്തിയത്. പരിഹാരം ഉണ്ടായില്ലെങ്കിൽ റാന്തൽ വിളക്കു കത്തിച്ചു പ്രതിഷേധിക്കുമെന്നും മുന്നറിയപ്പ് നൽകി.

Read More

അമ്പതാം പിറന്നാളിനൊരുങ്ങി പാവങ്ങളുടെ ഊട്ടിയായ നെല്ലിയാമ്പതിയിലെ പോത്തുണ്ടി ഉദ്യാനം

നെന്മാറ: പാവപ്പെട്ടവരുടെ ഉൗട്ടിയായ നെല്ലിയാന്പതിയുടെ താഴ് വരയിലെ പോത്തുണ്ടി ഉദ്യാനം പരിമിതികൾക്കിടയിലും അന്പതാം പിറന്നാളിനൊരുങ്ങുന്നു. 1958 ൽ കേരള ഗവർണറായിരുന്ന ഡോ. ആർ.രാധാകൃഷ്ണ റാവുവാണ് പോത്തുണ്ടി ഡാമിന്‍റെ നിർമാണം ആരംഭിച്ചത്. 1966 ലാണ് മണ്ണുകൊണ്ടുണ്ടാക്കിയ 1672 മീറ്റർ നീളമുള്ള അണക്കെട്ടിന്‍റെ നിർമാണം പൂർത്തിയായത്. ഇതിനുശേഷമാണ് ജലസംഭരണിക്കു താഴെ ചെറിയ തോതിൽ പൂത്തോട്ടം വച്ചുപിടിപ്പിച്ചത്. ഈ പൂന്തോട്ടമാണ് പിന്നീട് വിവിധഘട്ടങ്ങളിലായി നവീകരിച്ചത്. 2008 ലാണ് അവസാനമായി പൂന്തോട്ടം നവീകരിക്കുകയും കൂടുതൽ പൂച്ചെടികൾ, അലങ്കാര പുഷ്പങ്ങൾ, നടപ്പാത, ഇരിപ്പിടങ്ങൾ എന്നിവ നിർമിച്ചു നവീകരിച്ചത്. ഇതേ തുടർന്ന് ഉദ്യാന സന്ദർശനത്തിന് പ്രവേശന ഫീസ് ഏർപ്പെടുത്തി. വിവിധ ജില്ലകളിൽനിന്ന് നെല്ലിയാന്പതി കാണാനെത്തുന്ന നൂറുക്കണക്കിനാളുകളാണ് ദിനംപ്രതി പോത്തുണ്ടി ഉദ്യാനം സന്ദർശിക്കുന്നത്.ഉദ്യാനത്തിനകത്ത് ആവശ്യത്തിന് വൈദ്യുതി വെളിച്ചമില്ലാത്തതിനാൽ വൈകുന്നേരം ആറുവരെ മാത്രമാണ് പ്രവേശനം. ഇതുമൂലം നെല്ലിയാന്പതി കണ്ടു മടങ്ങിവരുന്നവർക്ക് പോത്തുണ്ടി ഉദ്യാനത്തിന്‍റെ കാഴ്ച്ചകൾ കാണാൻ കഴിയാത്ത സ്ഥിതിയാണ്.…

Read More

സമ്മാനം ലഭിച്ച ലോട്ടറി  വ്യാജമായി നിർമിച്ച് പണം തട്ടി; ഹെൽമെറ്റ് ധരിച്ചെത്തിയാണ് ഇത്തരക്കാർ തട്ടിപ്പു നടത്തുന്നത്

പുതുക്കാട് : വ്യാജ ലോട്ടറി നൽകി ചില്ലറ ലോട്ടറി വില്പനക്കാരനിൽ നിന്ന് പണം തട്ടിയതായി പരാതി. കല്ലൂർ പച്ചളിപ്പുറം നെടുന്പക്കാരൻ പൈലനാണ് കബളിപ്പിക്കപ്പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. ചെങ്ങാലൂരിൽ ലോട്ടറി വില്പന നടത്തിക്കൊണ്ടിരിക്കെ പൈലനെ സ്കൂട്ടറിൽ ഹെൽമെറ്റ് ധരിച്ച് വന്നയാളാണ് 1000 രൂപയുടെ സമ്മാനം ലഭിച്ച ലോട്ടറിയെന്ന് പറഞ്ഞ് രണ്ട് ടിക്കറ്റുകൾ നൽകിയത്. ഒരു ടിക്കറ്റ് പൈലൻ എടുക്കുകയും 300 രൂപയ്ക്ക് ലോട്ടറിയും ബാക്കി തുകയായ 700 രൂപ നൽകുകയായിരുന്നു. ടിക്കറ്റുമായി ഏജൻസിയെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഒരേ നന്പറുള്ള രണ്ട് ടിക്കറ്റുകളാണ് വന്നയാളുടെ കൈവശം ഉണ്ടായിരുന്നത്. സമ്മാനം ലഭിച്ച ടിക്കറ്റിന്‍റെ നന്പർ വേറെ ടിക്കറ്റിൽ വ്യാജമായി പ്രിന്‍റ് ചെയ്താണ് ഇത്തരത്തിലുള്ള സംഘം തട്ടിപ്പ് നടത്തുന്നത്. സംസ്ഥാന സർക്കാരിന്‍റെ അക്ഷയ ലോട്ടറിയുടെ ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ 1000 രൂപ സമ്മാനം ലഭിച്ച നന്പറുള്ള വ്യാജ ടിക്കറ്റാണ് പൈലന്…

Read More

നടക്കാൻ കഴിയാതിരുന്ന മകളുടെ ആരോഗ്യത്തെ സംബന്ധിച്ച് നിത്യവും ഭാര്യ‍യും ഭർത്താവും തമ്മിൽ വഴക്ക്; അമ്മയും മകളും കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ  അന്വേഷണം തുടരുന്നു

ചിറ്റൂർ: അമ്മയേയും മകളെയും വീട്ടുകിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെങ്കിലും അന്വേഷണം തുടരും. കേണംന്പുള്ളി സുരേഷിന്‍റെ ഭാര്യ ജയന്തി (38). മകൾ അക്ഷര (17) എന്നിവരാണ് മരിച്ചത്. ചിറ്റൂർ എസ്ഐ അന്വേഷണം തുടങ്ങി. സെയിൽടാക്സിൽ ജീവനക്കാരനായ സുരേഷ് സംഭവദിവസം വീട്ടിലുണ്ടായിരുന്നില്ല. സുരേഷിന്‍റെ മറ്റൊരു മകൻ അക്ഷയ് ആണ് അമ്മയും സഹോദരിയേയും കാണാനില്ലെന്നു മൊബൈലിൽ വിളിച്ച് വിവരം അറിയിച്ചത്.സുരേഷ് സമീപവാസികളെ അറിയിച്ചതിനെ തുടർന്നു നടത്തിയ അന്വേഷണത്തിൽ മൃതദേഹങ്ങൾ വീട്ടുകിണറ്റിൽ കണ്ടെത്തുകയായിരുന്നു. അക്ഷരയ്ക്ക് പരസഹായം കൂടാതെ എഴുന്നേല്ക്കാനോ പ്രാഥമികാവശ്യങ്ങൾ സ്വയം നടത്താനോ കഴിയുമായിരുന്നില്ല. മകളുടെ ആരോഗ്യപരിപാലനവും മറ്റു വിഷയങ്ങളുമായി ബന്ധപ്പെട്ട് സുരേഷും ജയന്തിയും തമ്മിൽ വീട്ടിൽ വഴക്കും പതിവായിരുന്നു. ഇക്കാരണങ്ങളിൽ മനംനൊന്ത ജയന്തി മകളെ ചുമന്ന് കിണറ്റിലിട്ടശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും സുരേഷിന്‍റെ വീട്ടിലെ സിസിടിവിയിൽ ജയന്തി മകളെ ചുമന്നുകൊണ്ടുപോകുന്ന ദൃശ്യം കണ്ടെത്തിയതായും ചിറ്റൂർ പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ ഒന്പതിന്…

Read More

നാലുവയസുകാരൻ അദ്വൈതിന്‍റെ  ഓട്ടൻതുള്ളൽ കൗതുകമാകുന്നു; എല്ലാ പ്രോത്‌സാഹനവും നൽകി വീട്ടുകാരും  അധ്യാപകരും

ലക്കിടി: നാലുവയസുകാരനായ അദ്വൈതിന്‍റെ ഓട്ടൻതുള്ളൽ അവതരണം കൗതുകമാകുന്നു. പത്തിരിപ്പാല സേവാസദൻ സെൻട്രൽ സ്കൂളിലെ എൽകെജി വിദ്യാർഥി അദ്വൈതാണ് വിദ്യാലയത്തിൽ നടത്തിയ സദനോത്സവത്തിൽ തുള്ളൽ കലാകാരനായി അരങ്ങിലെത്തിയത്. ലക്കിടിപുത്തൂരിലെ ക്ഷേത്രോത്സവങ്ങളിൽ രാജേഷ് കുഞ്ചൻസ്മാരകത്തിന്‍റെ തുള്ളൽ അവതരണംകണ്ട് സ്വയം പഠിച്ചെടുത്താണ് എട്ടുമിനിറ്റുവരുന്ന ഓട്ടൻതുള്ളൽ. രണ്ടരവയസുമുതൽ വീട്ടിലും തുടർന്നു സ്കൂളിലും കൈമുദ്രകളും കലാശങ്ങളും കാട്ടിയതോടെ അധ്യാപകരും രക്ഷിതാക്കളും പ്രോത്സാഹനം നല്കി. തുടർന്ന് രാജേഷ് കുഞ്ചൻ സ്മാരകത്തെ സമീപിച്ച അദ്വൈതിനെ വേഷഭംഗിയോടെ അവർ സ്റ്റ്ജേിലെത്തിക്കുകയായിരുന്നു.

Read More

ഛക്ദേ ഇന്ത്യ..! ജോണ്‍ മാഷിന്‍റെ ശിക്ഷണത്തിൽ പന്തലാംപാടം മേരിമാതാ ഹയർസെക്കൻഡറി സ്കൂൾ ഹോക്കിയിൽ മുന്നേറുന്നു

വടക്കഞ്ചേരി: ജില്ലാ അതിർത്തിയിലെ പന്തലാംപാടം മേരിമാതാ ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ട് ഹോക്കിക്ക് ഏറെ വളക്കൂറുള്ളതാണ്. ഇവിടെ കായികാധ്യാപകൻ ജോണ്‍ മാത്യുവിന്‍റെ ശിക്ഷണത്തിൽ ഹോക്കിയിലൂടെ ജീവിതം പച്ചപ്പിടിപ്പിച്ചവർക്ക് കണക്കില്ല. അത്രയേറെയുണ്ട് ജോണ്‍ മാഷിന്‍റെ ഹോക്കിയിലെ ശിഷ്യർ. 1989-ൽ തുടങ്ങിയ ഈ വിജയകുതിപ്പ് 2017ലും തുടരുകയാണ്. ഈമാസം പകുതിയോടെ കണ്ണൂരിൽ നടക്കുന്ന സംസ്ഥാന ഹോക്കി ചാന്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിന്‍റെ (ആണ്‍) പരിശീലന ക്യാന്പ് നടക്കുന്നത് പന്തലാംപാടം സ്കൂൾ ഗ്രൗണ്ടിൽ ജോണ്‍ മാഷിനു കീഴിലാണ്. അണ്ടർ 17, അണ്ടർ 19 എന്നീ ടീമുകളുടെ പരിശീലനവും ഇവിടെതന്നെ. രണ്ടു ടീമിലുമായി 36 പേരാണുള്ളത്. ഇതിൽ 24 പേരും പന്തലാംപാടം സ്കൂളിൽനിന്നുള്ള താരങ്ങളാണ്.പെണ്‍കുട്ടികളുടെ ക്യാന്പ് പാലക്കാട് വിക്ടോറിയ കോളജ് ഗ്രൗണ്ടിലാണ് നടക്കുന്നത്. തീവ്രപരിശീലന മുറകളാണ് പന്തലാംപാടം സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറുന്നത്. രാവിലെയും വൈകുന്നേരങ്ങളിലും പരിശീലനതന്ത്രങ്ങൾ. ചുവടുപിഴയ്ക്കുന്ന പുതിയ അടവുകളിലൂടെ ഇക്കുറിയും ജില്ലയെ ചാന്പ്യൻപട്ട പദവിയിലെത്തിക്കാനുള്ള…

Read More

വാസ്ഥസ്ഥലം മാറിയ ദേഷ്യം..! പുതിയ ഉടമ നൽകിയ വാസ്ഥസ്ഥലം ഇഷ്ടപ്പെട്ടില്ല; വിരണ്ടോടിയ പോത്ത് രണ്ടുപേരെ ആക്രമിച്ചു

ചെറുവാൾ : നെടുന്പാൾ പള്ളത്ത് നിന്നും വിരണ്ടോടിയ പോത്ത് ചെറുവാളിൽ രണ്ടുപേരെ ആക്രമിച്ചു. കോവാത്ത് നാരായണൻ, തെക്കൂട്ട് പാറയ്ക്കൽ കല്യാണി എന്നിവരെയാണ് പോത്ത് ആക്രമിച്ചത്. പള്ളം ഞാറ്റുവെട്ടി സജിയുടെ ഉടമസ്ഥതയിലുള്ളതാണ് പോത്ത്. ചൊവ്വാഴ്ച രാവിലെ 9 മണിയോടെയായിരുന്നു സംഭവം. വിരണ്ടോടിയ പോത്ത് റോഡിൽ വെച്ച് നാരായണൻ ആക്രമിക്കുകയായിരുന്നു. തുടർന്ന് കല്യാണിയുടെ വീട്ടുപറന്പിൽ എത്തി കല്യാണിയെ ആക്രമിക്കുകയായിരുന്നു. തുടർന്ന് വീട്ടുപറന്പിൽ നിലയുറപ്പിച്ച പോത്തിനെ പുതുക്കാട് നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ എത്തി കയർ ഇട്ട് കുരുക്കി തെങ്ങിൽ കെട്ടുകയായിരുന്നു. പോത്ത് അഗ്നിശമനസേനാംഗങ്ങളെ ആക്രമിക്കാൻ ശ്രമം നടത്തിയിരുന്നു. സാഹസികമായാണ് അഗ്നിശമനസേനാംഗങ്ങൾ പോത്തിനെ പിടിച്ചുകെട്ടിയത്. ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് പോത്തിനെ നിയന്ത്രണത്തിൽ ആക്കിയത്. തിങ്കളാഴ്ചയാണ് സജി മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള പോത്തിനെ വാങ്ങി വീട്ടിലെത്തിച്ചത്. വാസ സ്ഥലം മാറിയതാവാം പോത്ത് വിരണ്ട് ഓടാൻ ഇടയാക്കിയതെന്ന് അഗ്നിശമനസേനാംഗങ്ങൾ പറഞ്ഞു. സി. മുരളീധരൻ സ്റ്റേഷൻ ഓഫീസർലീഡിംഗ് ഫയർമാൻ…

Read More

“ഇടിവെട്ടേറ്റ്’ കാൻസർ രോഗികൾ..! മിന്നലേറ്റ റേഡിയേഷൻ യന്ത്രം നന്നാക്കാനായില്ല;  ദുരിതത്തിലായി കാൻസർ രോഗികൾ

മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ മിന്നലേറ്റ് കേടായ റേഡിയേഷൻ യന്ത്രം നന്നാക്കാനായില്ല. വ്യാഴാഴ്ച രാത്രിയാണ് ഇടിവെട്ടേറ്റ് റേഡിയേഷൻ യന്ത്രം കേടായത്. ഇതോടെ കാൻസർ രോഗികൾക്ക് ദുരിതത്തിലായി. നാലുദിവസമായി റേഡിയേഷൻ നടക്കാത്തതുമൂലം മെഡിക്കൽ കോളജിലെത്തുന്ന കാൻസർ രോഗികൾ ബുദ്ധിമു്ട്ടിലായിരിക്കുകയാണ്. തകരാർ പരിഹരിക്കാൻ ഇന്ന് എൻജിനീയർമാർ വന്ന് പരിശോധിക്കും. യുപിഎസ് കത്തിപോയെന്നാണ് പ്രാഥമിക നിഗമനം. യന്ത്രത്തിന്‍റെ മറ്റേതെങ്കിലും ഭാഗങ്ങൾ മാറ്റേണ്ടി വന്നാൽ റേഡിയേഷൻ യന്ത്രം നന്നാക്കൽ വൈകാനും രോഗികൾക്ക് ബുദ്ധിമുട്ട് കൂടാനും സാധ്യതയുണ്ട്. ഒരു കോടിയോളം രൂപ ചെലവിട്ട് അടുത്തിടെയാണ് റേഡിയേഷൻ യന്ത്രം അറ്റകുറ്റപ്പണികൾ നടത്തി നന്നാക്കിയത്. കാലപ്പഴക്കമുള്ള യന്ത്രം മാറ്റണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും അതിപ്പോഴും ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുകയാണ്. കേടുവന്ന യന്ത്രം എന്നു നന്നാക്കുമെന്നും എന്നുമുതൽ റേഡിയേഷൻ പുനരാരംഭിക്കാമെന്നും അറിയാതെ കാൻസർ രോഗികൾ ദുരിതത്തിലായിരിക്കുകയാണ്. ഒരു രോഗിക്ക് തുടർച്ചയായി ഒന്നുമുതൽ 20 റേഡിയേഷൻ വരെ ചെയ്യേണ്ടതുണ്ട്. തുടങ്ങിവച്ച…

Read More

പഞ്ചായത്ത് അംഗത്തിന്‍റെ അധ്വാനത്തിൽ വയോധികയ്ക്കു വീടൊരുങ്ങുന്നു ;മെമ്പർ ഗിരീഷിനൊപ്പം പങ്കുചേർന്ന് നാട്ടുകാരും

ജോണി ചിറ്റിലപ്പിള്ളി പുന്നംപറന്പ്: വയോധികയ്ക്കു വീടുവച്ചു നൽകാൻ നിർമാണ പ്രവൃത്തികൾ സ്വയം ഏറ്റെടുത്ത് പഞ്ചായത്ത് അംഗം മാതൃകയാകുന്നു. തെക്കുംകര പഞ്ചായത്തിലെ പറന്പായി വാർഡിൽ ഒറ്റയ്ക്കു താമസിക്കുന്ന വയോധികയായ മരാട്ടുപറന്പിൽ വീട്ടിൽ പത്മാവതിക്കാണു വാർഡ് മെന്പർ ടി.സി. ഗിരീഷിന്‍റെ സഹായത്തോടെ വീടൊരുങ്ങുന്നത്. പഞ്ചായത്തിന്‍റെ “ആശ്രയ’ പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നരലക്ഷം രൂപ മെന്പർ ഗിരീഷിന്‍റെ ഇടപ്പെടലിനെ തുടർന്നു ലഭിച്ചെങ്കിലും തുക മതിയാകില്ലെന്നു കണ്ട് നിർമാണപ്രവൃത്തികൾക്കു നേരിട്ടിറങ്ങുകയായിരുന്നു. 650 സ്ക്വയർ ഫീറ്റിന്‍റെ വീണാണ് നിർമിക്കുന്നത്. വാർഡിലെ വിദ്യാർഥികളെ ദിവസവും ഡ്രൈവർകൂടിയായ ഗിരീഷ് തന്‍റെ വാഹനത്തിൽ സ്കൂളിലെത്തിച്ചശേഷമാണു പത്മാവതിയുടെ വീടു പണിയാൻ സഹായിക്കുന്നത്. നാട്ടുകാരുടെ സഹകരണവും ലഭിക്കുന്നുണ്ട്. വീടുവയ്ക്കാനുള്ള ഭൂമിക്കു യാതൊരു രേഖയും ഉണ്ടായിരുന്നില്ല.എന്നാൽ 2004ൽ പത്മാവതി ഉൾപ്പടെയുള്ള സമീപത്തെ24 പേർക്കു ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജിജോ കുരിയന്‍റെയും ജോജോ കുര്യന്‍റെയും അന്നത്തെ വാർഡ് മെന്പർ ബോസ് ഉൾപ്പടെയുള്ളവരുടെയും ശ്രമഫലമായി പട്ടയം വാങ്ങിച്ചുനൽകുകയായിരുന്നു.…

Read More

പോലീസ് ഉദ്യോഗസ്ഥരുടെ കുറവിൽ സ്റ്റേഷൻ പ്രവർത്തനം താളംതെറ്റുന്നു; അമിത ജോലിഭാരംമൂലം തളർന്ന് പോലീസുകാർ

ഒറ്റപ്പാലം: ജില്ലയിൽ ആയിരത്തിനു പുറത്ത് പോലീസ് ഉദ്യോഗസ്ഥരുടെ കുറവുമൂലം സ്റ്റേഷൻ പ്രവർത്തനം താളംതെറ്റുന്നു. മറ്റു ജില്ലകളിലും ഇതുതന്നെയാണ് സ്ഥിതി. ഇവരുടെ ഒഴിവുനികത്താൻ സർക്കാർതലത്തിൽനിന്നും കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം ഉയരുന്നത്. പോലീസ് ക്യാന്പുകളിൽനിന്നും ട്രെയിനികളെ വരുത്തിയാണ് മിക്കപ്പോഴും നിർണായകഘട്ടങ്ങളിൽ ക്ഷാമം പരിഹരിക്കുന്നത്. പ്രധാന സ്റ്റേഷനുകളിൽപോലും ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്ത സ്ഥിതിയാണ്. അമിതജോലിഭാരംമൂലം പോലീസുകാർ വലയുകയാണ്. അത്യാവശ്യത്തിനുപോലും ലീവെടുക്കാൻ ഇവർക്കാകുന്നില്ല. ലീവ് ലഭിക്കാത്തതും വിശ്രമക്കുറവും ജോലിഭാരവുംമൂലം മിക്കവരും കടുത്ത മാനസിക സംഘർഷത്തിലും പിരിമുറക്കത്തിലുമാണ്. ഇതുമൂലം വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരെ വേണ്ടതുപോലെ പരിഗണിക്കാനോ സമയബന്ധിതമായി പരാതികളിൽ തീർപ്പുണ്ടാക്കാനോ കഴിയുന്നുമില്ല. പ്രധാന സ്റ്റേഷനുകളിൽപോലും നൂറിനടുത്ത് ഉദ്യോഗസ്ഥരുടെ കുറവുണ്ട്. ഒറ്റപ്പാലം അടക്കമുള്ള സ്റ്റേഷനുകളിൽ ട്രാഫിക് പോലീസ് സംവിധാനം കാര്യക്ഷമമല്ല. ഇവരെ മറ്റു കാര്യങ്ങൾക്കുകൂടി ഉപയോഗിക്കുന്ന സാഹചര്യമാണുള്ളത്. ഇതുമൂലം ട്രാഫിക് യൂണിറ്റുകളുടെ പ്രവർത്തനവും താളംതെറ്റുകയാണ്. ഹോംഗാർഡുകളെ ഉപയോഗിച്ചാണ് ഭൂരിഭാഗം സ്റ്റേഷനുകളിലും ട്രാഫിക് സംവിധാനം നടപ്പാക്കുന്നത്. ഇതിനുപുറമേ…

Read More