മേലൂർ: കൃഷി സ്ഥലമുടമ യുവാവിനെ ആക്രമിച്ചതായി പരാതി.കൊന്പിച്ചാൽ സ്വദേശി കാരേക്കാടൻ ലിബി (36) നാണ് ആക്രമിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം വീടിനു സമീപത്തെ കൃഷിയിടത്തിൽ രൂക്ഷഗന്ധമുള്ള മരുന്ന് തളിച്ചതോടെ വീട്ടുകാർക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി ലിബിൻ പറയുന്നു. പരിസരവാസികൾക്ക് ബുദ്ധിമുട്ട് ആയതോടെ ചോദ്യം ചെയ്യുകയും മൊബൈലിൽ വീഡിയോ പകർത്തുകയും ചെയ്ത യുവാവിനെ കൃഷി സ്ഥലമുടമ ആക്രമിച്ചതായാണ് പരാതി. ഈ മേഖലയിൽ അമിത രാസവള പ്രയോഗത്തിനെതിരെ നാട്ടുകാർ നേരത്തെ ശക്തമായ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ഈ വിഷയവുമായി സംസാരിച്ച തന്റെ നേർക്ക് മരുന്നു തളിക്കുകയും മരുന്ന് നിറച്ച സ്പ്രേയർ കൊണ്ട് ആക്രമിച്ചതായും ലിബിൻ പറഞ്ഞു. ഇടതു കൈക്കാണ് യുവാവിനു പരക്കേറ്റിരിക്കുന്നത്.ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കൊരട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
Read MoreCategory: Palakkad
നിലമ്പൂർ-ഷൊർണൂർ റൂട്ടിൽ റെയിൽവേയുടെ റെഡ് സിഗ്നൽ തുടരുന്നു ; ആയിരക്കണക്കിനു യാത്രക്കാർ ദുരിതത്തിൽ
ഷൊർണൂർ: നിലന്പൂർ-ഷൊർണൂർ റൂട്ടിൽ റെയിൽവേയുടെ റെഡ് സിഗ്നൽ തുടരുന്നു. നിർത്തിവച്ച തീവണ്ടി സർവീസ് ഇനിയും പുനഃസ്ഥാപിക്കാത്തതിനാൽ ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിൽ.കോവിഡ് ഭീതിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയ പാതയിൽ തീവണ്ടികളുടെ സൈറണ്‍ വിളിക്കായി കാതോർക്കുകയാണ് റെയിൽ പാളങ്ങൾ. 14 തീവണ്ടികളാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്.ഇവരയല്ലാം ഇപ്പോൾ സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ഇതമൂലം ഈ റൂട്ടിലെ യാത്രികരാണ് വലയുന്നത്.മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലുള്ളവരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ടുന്നത്. ഗതാഗതം നിർത്തി വച്ച പാതയിൽ പ്രതീക്ഷകളുടെ പച്ചവെളിച്ചം തേടുകയാണ് യാത്രക്കാർ. കോവിഡ് കാലം മുൻനിർത്തിയായിരുന്നു ഈ റൂട്ടിൽ മാത്രം മുഴുവൻ തീവണ്ടി സർവീസുകളും നിർത്തിവച്ചത്. ഇതു മൂലമുള്ള യാത്രാദുരിതം ഇന്നും വലിയതിരിച്ചടിയായിരിക്കുകയാണ്.ദക്ഷിണ റെയിൽവേയുടെ കൂടുതൽ യാത്രക്കാരുള്ള പാതകളിലൊന്നാണ് നിലന്പൂർ-ഷൊർണൂർ റെയിൽവേ ലൈൻ. കോവിഡ് നിയന്ത്രണത്തെ തുടർന്ന് പാതയിലെ സർവീസ് നിർത്തിയിട്ട് മാസങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടും റയിൽവേ അനങ്ങുന്നില്ല.പകൽവണ്ടികൾ ഒന്നും പുനഃസ്ഥാപിക്കാത്തതാണ് കൂടുതൽ…
Read Moreപുതുപ്പരിയാരത്തെ ദമ്പതികളുടെ കൊലപാതകം; ഇളയ മകൻ സനലിനെ കുടുക്കിയത് മൂത്ത സഹോദരന്റെ തന്ത്രപരമായ ആ ഫോൺ വിളി
പാലക്കാട്: പുതുപ്പരിയാരത്ത് ദന്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിൽപ്പോയ മകനെ പോലീസ് പിടികൂടി. ഓട്ടൂർക്കാവ് പ്രതീക്ഷാനഗർ മയൂരത്തിൽ ചന്ദ്രൻ (68), ഭാര്യ ദൈവാന (54) എന്നിവരെ കൊലപ്പെടുത്തിയെന്നു കരുതുന്ന മകൻ സനലാണ് പിടിയിലായത്. സംഭവത്തിനുശേഷം മൈസൂരിലേക്കു മുങ്ങിയ ഇയാളെ സഹോദരനെക്കൊണ്ടു വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.ഇന്നലെ രാവിലെ ഏഴോടെയാണ് കൊലപാതക വിവരം നാട്ടുകാർ അറിഞ്ഞത്. തലേന്നു രാത്രി ഒന്പതുവരെ വീട്ടിലുണ്ടായിരുന്ന മകൻ സനലിനെ കാണാതായിരുന്നു. മൊബൈൽ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. ഇന്നലെ രാത്രി പത്തുമണിയോടെ ഇയാളുടെ സഹോദരൻ സുനിൽ വിളിച്ചപ്പോൾ ഫോണിൽ കിട്ടി. വീട്ടിൽ കള്ളന്മാർ കയറി കൊലപാതകം നടത്തിയെന്നും ചടങ്ങുകൾ നടത്താൻ എത്തണമെന്നും പറഞ്ഞതോടെ തനിക്കുനേരെ സംശയമില്ലെന്ന ഉറപ്പിലാണ് സനൽ നാട്ടിൽ തിരിച്ചെത്തിയത്. ഇന്നു രാവിലെ ഏഴരയോടെ ഓട്ടോയിലാണ് ഇയാൾ വീടിന്നു സമീപം എത്തിയത്. അയൽക്കാരോട് സഹോദരനെ തിരക്കിയപ്പോൾ സമീപത്തെ മറ്റൊരു വീട്ടിലുണ്ടെന്ന് അറിയിച്ചു. ശേഷം ഇയാൾ…
Read Moreമനുഷ്യർക്കിടയിൽ വളർന്നാൽ സ്വഭാവത്തിൽ മാറ്റം വരും;വനംവകുപ്പ് ഓഫീസിലെ മാളൂട്ടിയെന്ന മാൻകുട്ടിയെ മലയാറ്റൂരിലേക്കു മാറ്റും
മംഗലംഡാം: വനപാലകരുടെയും നാട്ടുകാരുടെയും ഓമനയായി കരിങ്കയത്തെ വനം വകുപ്പ് ഓഫീ സിൽ കഴിയുന്ന മാളുട്ടി എന്ന മാൻകുട്ടിയെ മലയാറ്റൂരിലേക്കു മാറ്റും.അവിടെ വനംവകുപ്പിന്റെ ഓപ്പണ്‍ പാർക്കിൽ വിട്ടയക്കുമെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.അഭിലാഷ് പറഞ്ഞു. വൈൽഡ് അനിമൽ എന്ന നിലയിൽ മനുഷ്യർക്കിടയിൽ വളർന്നാൽ അതിന്റെ സ്വഭാവത്തിൽ തന്നെ മാറ്റം വരും.അത് മൃഗത്തിനു ദോഷകരമാകുമെന്നതിനാലാണു സ്ഥലം മാറ്റുന്നത്. ആറു മാസം പ്രായമുണ്ട് ഇപ്പോൾ നാട്ടുകാരുടെ പ്രിയപ്പെട്ട മാളുട്ടിക്ക്. പേരൊന്ന് നീട്ടി വിളിച്ചാൽ മതി എവിടെയായാലും അവൾ ഓടിയെത്തി തൊട്ടുരുമ്മി നിൽക്കും. മാൻ ഇനത്തിലെ ഏറ്റവും വലിയ ഇനമായ മ്ലാവ് ഇനത്തിൽപ്പെട്ടതാണിത്.മംഗലംഡാം കരിങ്കയം ഫോറസ്റ്റ് സ്റ്റേഷനിലെ അതിഥിയായി സുഖസൗകര്യങ്ങളോടെയാണ് മാൻകുട്ടി ഇവിടെ കഴിയുന്നത്. അഞ്ചുമാസം മുന്‍പ് പൂതംകുഴിയിൽ നിന്നാണ് വനപാലകർക്ക് ഇവളെ കിട്ടിയത്.അമ്മയ്ക്കൊപ്പം കാട്ടിൽ മേഞ്ഞു നടന്നിരുന്ന ഇവളെ നായ്ക്കൾ ഓടിച്ചപ്പോൾ പ്രാണരക്ഷാർത്ഥം സമീപത്തെ വീട്ടിൽ ഓടിക്കയറി. തള്ള മ്ലാവ് ഉൾക്കാട്ടിൽ…
Read Moreപട്ടയമില്ലാതെ കുഞ്ഞമ്പു കോളനി നിവാസികൾ ദുരിതക്കയത്തിൽ; അർഹമായ ആനുകൂല്യങ്ങൾ തടസ്സപ്പെടുന്നുവെന്ന് കുടുംബങ്ങൾ
ഷൊർണൂർ : പട്ടയമില്ലാതെ പട്ടിത്തറ കക്കാട്ടിരി കുഞ്ഞന്പു കോളനി നിവാസികൾ ദുരിതക്കയത്തിൽ.ചിതലരിച്ച ജനലുകൾ, തകർന്നുവീഴാറായ മേൽക്കൂര, വിണ്ടുകീറിയ മണ്‍ചുമരുകൾ ഇതാണ് കക്കാട്ടിരി കുഞ്ഞന്പുകോളനിയിലെ വീടുകളുടെ മുഖമുദ്ര. തൃത്താല പട്ടിത്തറ പഞ്ചായത്തിലെ ഒന്പതാംവാർഡിൽ ഉൾപ്പെടുന്ന കക്കാട്ടിരി കുഞ്ഞന്പു കോളനിയെന്ന കക്കാട്ടിരി കോളനിയിലെ കുടുംബങ്ങളാണ് പട്ടയം ലഭിക്കാഞ്ഞതുമൂലം ഇന്നും ദുരിതജീവിതം നയിക്കുന്നത്.പട്ടയമില്ലാത്തതു മൂലം അർഹമായ പല സർക്കാർ ആനുകൂല്യങ്ങളും കോളനിനിവാസികൾക്കു ലഭിക്കുന്നില്ല. 1962ലാണ് ഇരുപതിലധികം കുടുംബങ്ങൾക്ക് കുഞ്ഞന്പു എന്നയാൾ പത്തുസെന്റ് സ്ഥലവും ചെറിയ വീടും വിട്ടുനൽകിയത്.കഴിഞ്ഞ 60 വർഷമായി ഈ കുടുംബങ്ങൾ ഇവിടെയാണ് കഴിയുന്നത്. ഏതാനും കുടുംബങ്ങൾ കോളനിയിലെ ദുരവസ്ഥമൂലം ഇവിടെനിന്ന് ഒഴിഞ്ഞുപോയി. വർഷങ്ങൾ പഴക്കമുള്ള മണ്ണുകൊണ്ട് നിർമിച്ച ഭൂരിഭാഗം വീടുകളും ഏതുനിമിഷവും തകരുമെന്ന നിലയിലാണ്. പട്ടയമില്ലാത്തതിനാൽ സുരക്ഷിതമായ വീടു നിർമിക്കാനോ അറ്റകുറ്റപ്പണിക്കോ അപേക്ഷ നൽകാൻ കഴിയുന്നില്ല.1962ൽ ഇവർക്ക് ഭൂമി ലഭിക്കുന്പോൾ ഈ പ്രദേശം പൊന്നാനിതാലൂക്കിനു കീഴിലായിരുന്നു. വർഷങ്ങൾക്കുശേഷം ഒറ്റപ്പാലം…
Read Moreവേനലിന്റെ വരവറിയിച്ച് ശക്തമായ ചൂടും വരണ്ട കാറ്റും; കാറ്റുമൂലം അന്തരീക്ഷം പൊടിയിൽ മൂടുന്നു; ആശങ്കയിൽ ജനങ്ങൾ
വടക്കഞ്ചേരി : വേനലിന്റെ വരവറിയിച്ചുള്ള ചൂടും ഇടയ്ക്കുള്ള ശക്തമായ കാറ്റും വരാനിരിക്കുന്ന ഉണക്കുഭീഷണിയുടെ സൂചനകളാകുന്നു.കഴിഞ്ഞ ദിവസങ്ങളിൽ ഉച്ചസമയം നല്ല വെയിലാണ് അനുഭവപ്പെടുന്നത്. കാലാവസ്ഥാവ്യതിയാനം വഴി ചുമ, പനി, ജലദോഷം തുടങ്ങിയ രോഗങ്ങളും വ്യാപകമാവുകയാണ്. ഇതെല്ലാം കോവിഡിന്റെ കൂടി ലക്ഷണങ്ങളായതിനാൽ ആളുകളിൽ ഭയപ്പാടും ഉണ്ടാക്കുന്നുണ്ട്. ഒമിക്രോണിന്റെ വരവും ജനങ്ങളെ അസ്വസ്ഥരാക്കുകയാണ്.വരണ്ട കാറ്റു വഴി അന്തരീക്ഷം പൊടിയിൽ മുങ്ങുന്നതും രോഗവ്യാപനം വേഗത്തിലാക്കുന്നുണ്ട്. ഇടയ്ക്ക് ഉണ്ടാകുന്ന ശക്തിയേറിയ കാറ്റ് വ്യാപാരസ്ഥാപനങ്ങൾക്കും വലിയ നഷ്ടം വരുത്തിവയ്ക്കുന്നു.ഷീറ്റ് മേഞ്ഞ മേൽക്കൂരകൾ തകർന്നുവീഴുന്ന സ്ഥിതിയുണ്ട്. സ്ഥാപനങ്ങളുടെ പരസ്യബോർഡുകളും പലയിടത്തും കീറിപ്പറിഞ്ഞ നിലയിലായി. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ചിട്ടുള്ള പാതയോരത്തെ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ പലതും കാറ്റടിച്ച് പല തുണ്ടുകളായി മാറുകയാണ്.
Read Moreപക്ഷിനിരീക്ഷകർക്കു പഠന സാധ്യതയൊരുക്കി നിളാതടത്തിലെ ദേശാടന പക്ഷികൾ; യൂറോപ്പിൽ നിന്നെത്തി ഡണ്ലിനുകളുടെ പ്രത്യേകതയിങ്ങനെ
ഷൊർണൂർ: പക്ഷിനിരീക്ഷകർക്കു പഠനസാധ്യതകളുടെ വാതായനങ്ങൾ തുറന്ന് ദേശാടന പക്ഷികൾ. നിളാതടത്തിൽ ഏറ്റവുമവസാനം കണ്ടെത്തിയിരിക്കുന്നത് ഡണ്ലിൻ എന്ന ദേശാടന പക്ഷിയെയാണ്. തൃത്താലയിൽ നിളാതടത്തിലെ നെൽവയലിൽ നിന്നുമാണ് കഴിഞ്ഞ ദിവസം ഈ പക്ഷിയെ കണ്ടെത്തിയത്. താരതമ്യേന വലിപ്പംകുറഞ്ഞ ഇനമായ ഇവ ദീർഘദൂരം ദേശാടനം നടത്തുന്ന പക്ഷികളിലൊന്നാണ്. മഞ്ഞുകാലത്ത് ഇവ വടക്കൻ യൂറോപ്പിലെ വിഹാരകേന്ദ്രത്തിൽനിന്ന് ആഫ്രിക്ക, തെക്കുകിഴക്കൻ ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലേക്കു ദേശാടനം ആരംഭിക്കുമെന്നാണ് പറയപ്പെടുന്നത്. പക്ഷിനിരീക്ഷകർ അവരുടെ കണ്ടെത്തലുകൾ രേഖപ്പെടുത്തുന്ന വെബ്സൈറ്റായ ഇ-ബേർഡിലെ വിവരപ്രകാരം ജില്ലയിൽ ഈ പക്ഷിയെ ആദ്യമായാണ് കണ്ടെത്തുന്നതെന്ന് പക്ഷിനിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ ഷിനോ ജേക്കബ് പറയുന്നു. ഷിനോ ജേക്കബാണ് നിരന്തര നിരീക്ഷണത്തിലൂടെ പക്ഷിയെ തിരിച്ചറിഞ്ഞതും ഇതിന്റെ ചിത്രമെടുത്തതും. ഒട്ടേറെ പ്രത്യേകതകളുള്ള ദേശാടനപ്പക്ഷിയാണിത്. 16 മുതൽ 22 സെന്റീമീറ്റർവരെ നീളമുള്ള ഇവയ്ക്ക് 40 മുതൽ 77 ഗ്രാം വരെ ഭാരമുണ്ടാകും. പ്രജനനകാലത്ത് ഇവയുടെ വയർഭാഗം കറുപ്പ്…
Read Moreതോക്കുമായി പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് വിമാനത്താവളത്തിൽ പിടിയിൽ; ചോദ്യം ചെയ്യല്‍ തുടരുന്നു
പാലക്കാട്: പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റിനെ തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടി. കെഎസ്ബിഎ തങ്ങളെയാണ് കസ്റ്റഡിയിലെടുത്തത്. പട്ടാമ്പി മുന്‍ നഗരസഭാ ചെയര്‍മാനാണ് തങ്ങള്‍. ബംഗളൂരുവിലേക്ക് പോകാനാണ് തങ്ങള്‍ കോയമ്പത്തൂര്‍ വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തോക്ക് കണ്ടെത്തിയത്. ഏഴ് ബുള്ളറ്റുകളും ഇയാളുടെ പക്കല്‍ നിന്നും പിടികൂടി. ആവശ്യമായ രേഖകള്‍ ഇയാളുടെ പക്കലുണ്ടായിരുന്നില്ല. തങ്ങളെ കോയമ്പത്തൂര്‍ പീളമേട് പോലീസിന് കൈമാറി. ചോദ്യം ചെയ്യല്‍ തുടരുകയാണ്.
Read Moreകുതിരാനിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു; രണ്ടാം തുരങ്കത്തിന്റെ പണികൾ അവസാനഘട്ടത്തിൽ
വാണിയന്പാറ: കുതിരാനിലെ രണ്ടാം തുരങ്കത്തിനകത്തെ പണികൾ അവസാനഘട്ടത്തിലെത്തി. കോണ്‍ക്രീറ്റിംഗ് പണികളും കിഴക്കുഭാഗത്തു രണ്ടാം തുരങ്കത്തിൽ നിന്നു പ്രവേശിക്കുന്ന പാലത്തിനെ തുടർന്നുള്ള അപ്രോച്ച് റോഡിന്റെ ടാറിംഗും പൂർത്തിയായി. തുരങ്കത്തിനകത്തെ പെയിന്റിംഗ് ഉൾപ്പെടെയുള്ള പണികളും അവസാനഘട്ടത്തിലാണ്. തുരങ്കത്തിനകത്ത് എക്സ്ഹോസ്റ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു. അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിക്കുന്ന പണികൾ നടന്നുകൊണ്ടിരിക്കുന്നു. ഓരോ 50 മീറ്ററുകളിലും ഹൈഡ്രന്റ് പോയിന്റുകളും ഫയർ ഹോസ്റീലുകളും സ്ഥാപിച്ചു തുടങ്ങി. ലൈറ്റുകൾ സ്ഥാപിക്കുന്ന പണികളും നടക്കുന്നുണ്ട്. ഉടൻ അതിന്റെ പണികളും പൂർത്തിയാകും.കിഴക്കുഭാഗത്തെയും പടിഞ്ഞാറു ഭാഗത്തെയും തുരങ്ക കവാടങ്ങളുടെ പണികളും പൂർത്തിയായി വരുന്നു. രണ്ടാം തുരങ്കത്തിന്റെ ഇരുഭാഗങ്ങളലും കവാടങ്ങൾ നിർമിക്കുന്നുണ്ട്. തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്തു വഴുക്കുംപാറയിൽ നിന്നുള്ള റോഡിന്റെ പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതു പൂർത്തിയാകുന്നതിനു കാലതാമസം വേണ്ടി വരും. കാരണം വഴുക്കുംപാറ സെന്ററിൽ നിന്ന് ഒന്‍പതു മീറ്ററോളം ഉയരത്തിൽ ഇരു ഭാഗത്തും കോണ്‍ക്രീറ്റ് ഭിത്തികൾ നിർമിച്ചു മണ്ണിട്ട് ഉയർത്തിയാണു തുരങ്കത്തിലേക്കുള്ള…
Read Moreഉത്സവത്തിനിടെ അക്രമം; യുവാക്കൾക്കു ശിക്ഷയായി നൂറു പ്രാവശ്യം തിരുക്കുറൽ എഴുതിപ്പിച്ച് പോലീസ്
കോയന്പത്തൂർ : ഉത്സവത്തിനിടെ ക്രമസമാധാനം തകർത്ത യുവാക്കളെക്കൊണ്ട് നൂറു പ്രാവശ്യം തിരുക്കുറൽ എഴുതിച്ച് പോലീസ്. മധുക്കര മരപ്പാലം അയ്യപ്പക്ഷേത്രത്തിലെ പരിപാടിക്കിടെ അടിപിടിയുണ്ടാക്കിയ പത്ത് യുവാക്കൾക്കാണ് മധുക്കര എസ്ഐ കവിയരസൻ തിരുക്കുറൽ ശിക്ഷയായി നൽകിയത്.ഇനിമുതൽ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും നിർദേശം നൽകി.
Read More