ജോസ് ചാലയ്ക്കൽമലന്പുഴ: ജീവിതത്തിന്റെ മുന്നോട്ടുള്ള പാതയിൽ കവിത തന്റെ കരളിലലിയിപ്പിച്ചു ചേർത്ത 21 വയസുകാരി.ചെറുപ്പം മുതൽ കവിതയെഴുത്ത് ശീലമാക്കിയ റീമ ഇപ്പോഴും പുതിയ ആശങ്ങളെ കൂട്ടി യോജിപ്പിച്ച് കവിത എഴുതുന്നതിന്റെ തിരക്കിലാണ്. സ്ക്കൂൾ പഠനകാലഘട്ടം മുതലാണ് റീമ കവിതകൾ എഴുതിത്തുടങ്ങിയത്. നൂറിലേറെ കവിതകൾ റീമയുടെ തൂലികയിലൂടെ ജന്മമെടുത്തിട്ടുണ്ട്. മലന്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന റീമ തന്റെ തിരക്കിനിടയിലും കവിതയെഴുതാൻ സമയം കണ്ടെത്തുന്നു.സമകാലികവും പ്രണയവും പ്രക്യതിയെയും കൊറോണെയെയും കേന്ദ്രീകരിച്ചാണ് റീമയുടെ കവിതയുടെ പശ്ചാത്തലം. ജോലി സമയം കഴിഞ്ഞ് കിട്ടുന്ന ഇടവേളകളിലാണ് റീമ കവിതക്കായി സമയം കണ്ടെത്തുന്നത്. മനസിൽ എഴുതാനുള്ള ആശയം ഉദിച്ചാൽ റീമ അതിനെ കവിതയാക്കി മാറ്റും.കൊറോണയുടെ കടന്നുവരവിനാൽ ആരോഗ്യ മേഖലയിൽ ജോലി സമയം വർധിച്ചെങ്കിലും റീമയുടെ എഴുത്തുകൾ മുടങ്ങിയില്ല. ഒഴിവു കിട്ടുന്ന സമയങ്ങളെ അവർ ആശയങ്ങളെ അക്ഷരകൂട്ടങ്ങളാക്കി മാറ്റി.ജോലിക്കിടയിൽ കവിതയെഴുതാനുള്ള ആശയം…
Read MoreCategory: Palakkad
ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ടു; ക്വാറന്റൈനിൽ കഴിയുന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി 12 പവൻ തട്ടിയെടുത്ത് കള്ളൻ
കോയന്പത്തൂർ: ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ടു ഭാര്യയുടെ സ്വർണം കവർന്നു. തൊണ്ടാ മുത്തൂർ വിവേകാനന്ദ നഗർ രാമസ്വാമി (78) യുടെ വീട്ടിലാണ് കവർച്ച നടന്നത്. കൊറോണ ബാധിച്ച് ആശുപത്രിയിൽ നിന്നും വീട്ടീലെത്തിയ രാമസ്വാമിയും ഭാര്യ രത്നവും വെവ്വേറെ മുറികളിൽ ഹോം ക്വാറന്റൈനിൽ കഴിയുകയാണ്. വ്യാഴാഴ്ച്ച രാത്രി പിന്നാന്പുറത്തെ വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ രാമസ്വാമിയുടെ മുറി പുറത്തു നിന്നടച്ച് രത്നത്തിന്റെ മുറിയിൽ കയറി ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി നാലുപവന്റെ സ്വർണമാലയും, അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ടു പവൻ സ്വർണവും മോഷ്ടിക്കു കയായിരുന്നു.
Read Moreഅവർപഠിച്ചു വളരട്ടെ..! ശൈശവ വിവാഹങ്ങൾക്കെതിരെ കൂടുതൽ ശ്രദ്ധ ചെലുത്തുമെന്നു ബാലാവകാശ സംരക്ഷണ കമ്മീഷൻ
പാലക്കാട് : ശൈശവ വിവാഹ മുക്ത ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ശൈശവ വിവാഹങ്ങൾക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം സി.വിജയകുമാർ നിർദ്ദേശിച്ചു.ബാലാവകാശ സംരക്ഷണം ഉറപ്പാക്കാൻ ജില്ലയിലെ ശിശുസംരക്ഷണ മേഖലയിലെ ഉദ്യോഗസ്ഥരുമായി ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്. ആദിവാസി മേഖലയിൽ ഉൾപ്പെടെ റിപ്പോർട്ട് ചെയ്യുന്നതും അല്ലാത്തതുമായ ബാലവിവാഹങ്ങൾ കണ്ടെത്തണം.ബാലവിവാഹത്തിനെതിരെ രക്ഷിതാക്കളിൽ ഉൾപ്പടെ ബോധവത്ക്കരണം നൽകണം.കൂടാതെ ബാലവിവാഹങ്ങൾ റിപ്പോർട്ട് ചെയ്യുന്നവർക്ക് പാരിതോഷികം 2500 രൂപ നൽകുന്നുണ്ട്. ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യുന്ന വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കണമെന്നും യോഗത്തിൽ പറഞ്ഞു.അതിർത്തി മേഖലകളിലൂടെ കുട്ടികളെ ബാലവേലയ്ക്ക് കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും കർശനമായി നിരീക്ഷിക്കാൻ ചെക്ക് പോസ്റ്റുകളിൽ പ്രത്യേക വിജിലൻസ് സെൽ രൂപീകരിച്ച് ഇടപെടുന്നതിന് സജ്ജീകരണങ്ങൾ ഏർപ്പെടുത്തണം. ബാലവേല തടയുന്നതിന് വ്യവസായ വകുപ്പ് അധികൃതർക്കും നിർദ്ദേശം നൽകി. പെണ്കുട്ടികളെ ഉൾപ്പെടെ കുറഞ്ഞ വേതനത്തിൽ എണ്ണക്കന്പനികളിലും മറ്റും ഇടനിലക്കാർ മുഖേന കടത്തുന്നത്…
Read Moreവിലക്ക് അവഗണിച്ചും അട്ടപ്പാടിയിലേക്കു സന്ദർശകർ; വനമേഖലകളിൽ കനത്ത മഴപെയ്താൽ ആളുകൾ അപകടപ്പെടാൻ സാധ്യതയെന്ന് നാട്ടുകാർ
അഗളി : കോവിഡ് മാനദണ്ഡങ്ങൾക്ക് തെല്ലൊരിളവ് ലഭിച്ചതോടെ അട്ടപ്പാടിയിലേക്ക് സന്ദർശകരുടെ പ്രവാഹം തുടങ്ങി. സ്ഥലപരിചയമില്ലാത്ത സന്ദർശകർ അപകട മേഖലയിലൂടെ ചുറ്റിത്തിരിയുന്ന കാഴ്ച ഭീതിതമാണ്.പടിഞ്ഞാറൻ അട്ടപ്പാടിയിൽ മഴ ശക്തി പ്രാപിച്ചു വരികയാണ്. സൈലന്റ് വാലി, മുത്തികുളം വനമേഖലകളിൽ കാലവർഷം ശക്തി പ്രാപിച്ചതോടെ ശിരുവാണി ഭവാനി പുഴകൾ കര കവിയാൻ തുടങ്ങിയിട്ടുണ്ട്. പുഴയുടെ ആഴമോ ഒഴിക്കിന്റെ ശക്തിയോ തിരിച്ചറിയാതെ തമിഴ്നാട്ടിൽ നിന്നെത്തുന്ന സഞ്ചരികളടക്കം നിരവധി പേർ പുഴയിലേക്ക് ഇറങ്ങുന്നത് അപകടകരമാണ്. ഉരുൾ പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ള പ്രാദേശങ്ങളിലും സന്ദർശകർ കാഴ്ചക്കരായി എത്തുന്നുണ്ട്. ആനമൂളി ചുരം റോഡിലെ വെള്ളച്ചാട്ടം കാണാൻ യാത്രക്കാർ തടിച്ചു കൂടുന്നത് പതിവായി. ഭവാനി, ശിരുവാണി പുഴകളിലെ തുരുത്തുകളിൽ വിശ്രമത്തിനും കുളിക്കാനുമെത്തുന്നവർ അപകടം തിരിച്ചറിയുന്നില്ല. കനത്ത മഴയിൽ പുഴയിലെ ജലനിരപ്പുയർന്നാൽ തുരുത്തിലകപ്പെട്ടവർക്ക് പുറത്തുകടക്കാനാകില്ല.ഇത്തരത്തിൽ പുഴയിലിറങ്ങിയ നിരവധി പേർ മുൻ വർഷങ്ങളിൽ കുത്തൊഴുക്കിൽ അകപ്പെട്ട തായി നിവാസികൾ ചുണ്ടിക്കാട്ടി.
Read More പത്തുവർഷമായി സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല! സെറിബ്രൽ പാൾസിക്കെതിരേ പോരാടിയ നസീഹയുടേതു മിന്നും വിജയം
കരിന്പ: നാടാകെ എസ് എൽ സി വിജയം ആഘോഷമാക്കി മാറ്റുന്പോൾ പത്തുവർഷമായി സ്കൂളിൽ പോകാൻ കഴിയാതെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസത്തെ മാത്രം ആശ്രയിച്ച് മിന്നും വിജയം കരസ്ഥമാക്കിയിരിക്കുകയാണ് മണ്ണാർക്കാട് വിയ്യകുർശ്ശി നിവാസിയായ നസീഹ എന്ന കൊച്ചുമിടുക്കി . നെല്ലിപ്പുഴ ദാറുന്നജാത്ത് ഹൈസ്കൂളിൽ വിദ്യാർത്ഥിയ നസീഹ ഒന്പത് വിഷയങ്ങളിൽ എ പ്ലസും ഒരു വിഷയത്തിന് എ ഗ്രേഡും കരസ്ഥമാക്കി സ്കൂളിനും നാടിനുമെല്ലാംഅഭിമാനമായി മാറുന്പോൾ ഈ വിജയത്തിന് പിന്നിൽ ഉറച്ച നിശ്ചയദാർഢ്യത്തിന്റയും മനക്കരുത്തിന്റെയും ശക്തമായ കയ്യൊപ്പുണ്ട്. നൗഷാദ്- കമറു ദന്പതിമാരുടെ മൂത്തമകളായ നസീഹ ജന്മനാ സെറിബ്രൽ പാൾസി എന്ന അവസ്ഥ നേരിടുകയാണ്. തന്റെ മകളുടെ അവസ്ഥ കണ്ട് ആദ്യം ഒന്നു പകച്ചെങ്കിലും അവൾക്ക് പറക്കാൻ ചിറകുകൾക്ക് ശക്തിയും വിശാലമായൊരു ആകാശവും ഒരുക്കിക്കൊടുക്കാൻ ഈ മാതാപിതാക്കൾ മറന്നില്ല. അതിന്റെ ഭാഗമായി തന്നെയാണ് ഇന്നേവരെ മണ്ണാർക്കാട് ബി ആർ സി യിലെ ഉഷ ടീച്ചറുടെ…
Read Moreഒന്നുറങ്ങാൻ പോലുമാവാതെ..! വലിഞ്ഞു വലിഞ്ഞു കയറാത്ത സ്ഥലമില്ല; ആഫ്രിക്കൻ ഒച്ചുകളെ കൊണ്ട് പൊറുതിമുട്ടി ഒരു ഗ്രാമം
‘ഷൊർണൂർ : ആഫ്രിക്കൻ ഒച്ചുകളെക്കൊണ്ട് പൊറുതിമുട്ടിയ സ്ഥിതിയിലാണ് ചുവന്നഗേറ്റ് വാടാനാംകുറിശ്ശി പ്രദേശത്തുള്ളവർ.ആയിരത്തിലധികം വീടുകളിൽ വർഷങ്ങളായി ഈ പ്രശ്നം നേരിടുന്നുണ്ടെങ്കിലും പരിഹരമില്ലാതെ ഇവ തുടരുന്നു. ഷൊർണൂർ നഗരസഭയിലെ 33ാം വാർഡിലും ഓങ്ങല്ലൂർ പഞ്ചായത്തുകളിൽ ഉൾപ്പെട്ട പ്രദേശത്തുമാണ് ഈ പ്രശ്നം. വീടിന് പുറത്തിറങ്ങാൻപോലുമാകുന്നില്ലെന്ന് ഇവർ പറയുന്നു. ഉപ്പ്, തുരിശ്, പുകയില എന്നിവ ഉപയോഗിച്ച് ഒച്ചുകളെ നശിപ്പിച്ചാണ് ഇവർ കുട്ടികളെ പുറത്തിറക്കുന്നത്.പ്രദേശത്തെ കടകൾ, വീടുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലെല്ലാം ഇവയുടെ ശല്യം രൂക്ഷമാണ്. ചുവരുകളിൽ കയറിയും കിണറുകളിൽ വീണും മുറിക്കകത്തും കട്ടിലിലുമെല്ലാം പറ്റിക്കൂടിയും ഇവ വലിയ ഭീതി പരത്തുന്നുണ്ട്.വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളാണിവിടെ കൂടുതൽ എന്നതാണ് നേരിടുന്ന മറ്റൊരു പ്രശ്നം. വേനലിൽ കാണാതാവുന്ന ഒച്ചുകൾ മഴപെയ്യുന്നതോടെ വീടുകളിലേക്കിറങ്ങും. വളരെ അപകടകരമായ സാഹചര്യമാണ് പ്രദേശത്തുള്ളത്. ആഫ്രിക്കൻ ഒച്ചുകളുടെ സ്രവം കുട്ടികളുടെ ഭക്ഷണത്തിൽ കലർന്ന് അകത്തുചെന്നാൽ മസ്തിഷ്കജ്വരം പോലുള്ള അസുഖമുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നുണ്ട് .കഴിഞ്ഞ കൗണ്സിൽ…
Read Moreഭാര്യയോട് വഴക്കിട്ടു, പിന്നെ മകന്റെ കഴുത്തിനു വെട്ടി വീഴ്ത്തി; തടസം പിടിക്കാനെത്തിയ ഭാര്യയേയും വെട്ടി; മുങ്ങിയ ചൊടല ബാബുവിനെ പൊക്കി പോലീസ്
വടക്കഞ്ചേരി: വീട്ടു വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയേയും മകനേയും വെട്ടി പരിക്കേല്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പാളയം കരിപ്പാലി റോഡിൽ മാന്ത്രംപള്ളം ചൊടല എന്ന ബാബു( 52 )വിനെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതര പരിക്കുകളുള്ള ഭാര്യ വസന്ത (38), മകൻ ലോകനാഥൻ (19) എന്നിവരെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയാടെയായിരുന്നു സംഭവം. വഴക്കിനെ തുടർന്ന് പുറത്തേക്കോടിയ ഭാര്യയെ വിളിച്ചു കൊണ്ടുവരാൻ പറഞ്ഞ് മകന്റെ കഴുത്തിൽ പിടിച്ച് വെട്ടുകയായിരുന്നെന്ന് കേസന്വേഷണം നടത്തുന്ന സി ഐ എം. മഹേന്ദ്രസിംഹൻ പറഞ്ഞു. മകന് കാലിനും ചെവിക്കും പരിക്കുണ്ട്. മകനെ ആക്രമിക്കുന്നത് തടയുന്നതിനിടെയാണ് ഭാര്യ വസന്തക്ക് വെട്ടേറ്റത്.ചികിത്സയിലുള്ള ഭാര്യയുടെയും മകന്റെ യും മൊഴിയിൽ വധശ്രമത്തിനാണ് ബാബുവിനെതിരെ കേസെടുത്തിട്ടുള്ളത്. ബാബുവിനെ ഇന്നലെ ഉച്ചയോടെ വീട്ടിൽ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. വെട്ടാൻ ഉപയോഗിച്ച കൊടുവാൾ…
Read Moreഒരേ ഭൂമി പലർക്കായി നൽകി തട്ടിച്ചത് ലക്ഷങ്ങൾ; തെങ്കര ഭൂമി തട്ടിപ്പുകേസിൽ ഭൂമി അളക്കണമെന്ന ആവശ്യവുമായി കോളനിക്കാർ
മണ്ണാർക്കാട്: തെങ്കര ആന്പാടത്ത് കോളനിയിലെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കോളനിവാസികൾ വില്ലേജ് ഓഫീസർക്ക് നിവേദനം നൽകി.കോളനിയിലെ സതീദേവി, ബിന്ദു, നീലി, ലക്ഷ്മി, അമ്മു അടക്കം ആറോളം പേർ ചേർന്നാണ് തങ്ങളുടെ കൈവശമുള്ള രേഖ പ്രകാരമുള്ള ഭൂമി അളന്ന് തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകിയിരിക്കുന്നത്. വില്ലേജ് ഓഫീസർ വന്ന് സ്ഥലം പരിശോധിക്കാകയും ഇവിടെ താലൂക്ക് സർവ്വേയറെ കൊണ്ട് അളക്കുന്നതിനുവേണ്ട അപേക്ഷ നൽകുമെന്ന് വില്ലേജ് ഓഫീസർ, വാർഡ് മെന്പർ സൂര്യ രതീഷ്ബാബുവിന് ഉറപ്പ് നൽകിയതായി കോളനിക്കാർ പറഞ്ഞു. ഗുണഭോക്താക്കൾ സ്ഥലം കണ്ടെത്തി ആ സ്ഥലം എസ്ടി പ്രമോട്ടർ വന്ന് പരിശോധിച്ച ശേഷം എസ്സിഡിഒവിന് അറിയിച്ച് അവർ വില്ലേജ് ഓഫീസറെ കൊണ്ട് സ്ഥലം അളന്ന് ഗുണഭോക്തവിന്റെ പേരിൽ നികുതി അടച്ചു വേണം സ്ഥലത്തിനു വേണ്ട ഫണ്ട് പാസാക്കാൻ, എന്നാൽ അത് ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. തെങ്കരയിൽ സർക്കാർ പദ്ധതിയുടെ മറവിൽ ആന്പാടത്ത്,…
Read Moreകോവിഡ് വാക്സിൻ എടുക്കാത്തയാൾക്ക് സർട്ടിഫിക്കറ്റ്; ഇനി വാക്സിൻ ലഭ്യമാകുമോ എന്ന ആശങ്കയിൽ സുരേഷ് ബാബു
പാലക്കാട്: കോവിഡ് വാക്സിൻ എടുക്കാത്ത വ്യക്തിക്ക് വാക്സിൻ എടുത്തതായുള്ള സന്ദേശവും സർട്ടിഫിക്കറ്റും ലഭിച്ചു. ചന്ദ്രനഗർ മുണ്ടക്കോട് സ്വദേശി സുരേഷ് ബാബുവിനാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. വയനാട് അന്പലവയലിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ വെച്ച് വാക്സിൻ സ്വീകരിച്ചെന്നാണ് സർട്ടിഫിക്കറ്റിൽ പറയുന്നത്. ആധാർ നന്പറും ഫോണ് നന്പറും സുരേഷ് ബാബുവിന്റേതു തന്നെയാണ്. സുരേഷ് ബാബു മാസങ്ങൾക്കു മുന്പ് വാക്സിൻ ലഭിക്കുന്നതിനായി ആധാർ നന്പറും ഫോണ് നന്പറും വെച്ച് ബുക്ക് ചെയ്തിരുന്നു. എന്നാൽ നിരവധി തവണ ശ്രമിച്ചിട്ടും സ്ലോട്ട് ലഭിച്ചിരുന്നില്ല. പിന്നീട് ഒരു ശസ്ത്രക്രിയയെ തുടർന്ന് വിശ്രമത്തിലുമായി. കഴിഞ്ഞ ദിവസമാണ് സന്ദേശവും സർട്ടിഫിക്കറ്റും എത്തിയത്. ഇനി തനിക്ക് വാക്സിൻ ലഭ്യമാകുമോ എന്ന ആശങ്കയിലാണ് സുരേഷ് ബാബു. കൂടാതെ തന്റെ ആധാർ വിവരങ്ങൾ ചോർന്നതായുള്ള ഭീതിയുമുണ്ട്. ഇതുസംബന്ധിച്ച് പോലീസിലും ആരോഗ്യവകുപ്പിനും പരാതി നല്കി.
Read Moreപണിയുവാണേ ഇങ്ങനെ പണിയണം..! അഞ്ചുമാസത്തിനിടെ അറുതവണ ഗതാഗതം നിരോധിച്ച വടക്കഞ്ചേരി മേൽപ്പാതം വീണ്ടും തുറന്നു
വടക്കഞ്ചേരി: മൂന്നാഴ്ചത്തെ അറ്റകുറ്റപണികൾക്കു ശേഷം വടക്കഞ്ചേരി മേൽപാത വീണ്ടും തുറന്നു.പാലക്കാട് ഭാഗത്തേക്കുള്ള ത്രീലൈനാണ് അടച്ചിരുന്നത്.തൃശൂർ ലൈനിലൂടെ വാഹനങ്ങൾ കടത്തിവിട്ടിരുന്നു. പാലത്തിലെ ബീമുകൾ തമ്മിൽ അകന്ന് വലിയ വിടവുണ്ടായിരുന്നത് കന്പി വല കെട്ടി തല്ക്കാലികമായി അടച്ചാണ് വീണ്ടും ഗതാഗതത്തിന് തുറന്ന് കൊടുത്തിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരി ആറിന് മേൽപ്പാത തുറന്നതിനു ശേഷം അഞ്ചു് മാസത്തിനുള്ളിൽ തന്നെ ആറ് തവണയാണ് മേൽപാലത്തിന്റെ അപകടാവസ്ഥ മൂലം ഗതാഗതം നിരോധിച്ചത്. ഇപ്പോൾ തൃശൂരിലേക്കും പാലക്കാട്ടെക്കുമുള്ള ലൈനുകളെല്ലാം തുറന്നിട്ടുണ്ട്.ഇത് എത്ര ദിവസമെന്ന് പറയാനാകില്ല. കൂടുതൽ ഭാരവാഹനങ്ങൾ ഓടി തുടങ്ങിയാൽ ഭീമുകൾ അകലുന്ന സ്ഥിതി വീണ്ടും ഉണ്ടാകുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഈ കരാർ കന്പനി തന്നെയാണ് കുതിരാനിലും തുരങ്ക പാതകളുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്. ഇതിനാലാണ് തുരങ്ക പാതയുടെ സുരക്ഷയിലും ജനങ്ങൾക്ക് ആശങ്കയുണ്ടാക്കുന്നത്.
Read More