വടക്കഞ്ചേരി: കാടും മലയും താണ്ടിയുള്ള മരിയൻ സൈന്യം വേൾഡ് മിഷന്റെ സഹായഹസ്തങ്ങൾ ശ്രദ്ധേയമാകുന്നു. 30 ഇനങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യ കിറ്റുകളാണ് വടക്കഞ്ചേരി, മംഗലംഡാം മേഖലയിൽ മിഷൻ പ്രവർത്തകർ വിതരണം ചെയ്യുന്നത്. കോവിഡിൽ കഷ്ടപ്പെടുന്നവരെ കണ്ടെത്തി സാധനങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.സോണൽ പ്രസിഡന്റ് ജോണ് മണക്കളം, സെക്രട്ടറി ഫിലിപ്പ് കണിച്ചിപരുത, ട്രഷറർ സിജോ മുതുക്കാട്ടിൽ, ബിജോയ് ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. കാൻസർ രോഗികൾക്ക് പ്രതിമാസ ചികിത്സാധന സഹായം, കുടുംബ നവീകരണ പ്രവത്തനങ്ങൾ തുടങ്ങിയവയും സംഘടന നടത്തുന്നുണ്ട്. നിർധന രോഗികൾക്ക് വീൽ ചെയർ, ചാരുകട്ടിൽ തുടങ്ങിയവ നൽകുന്ന സീലോഹ പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ജോണ്മണക്കളം പറഞ്ഞു.
Read MoreCategory: Palakkad
ഈ ദുരിതം കാണാതെ പോകരുത്..! സമാധാനമായി ജീവിക്കാനൊരു വീടുവേണം; വീടിനായ് അപേക്ഷ നൽകിയിട്ടും കനിയാതെ അധികൃതർ
കല്ലടിക്കോട്: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ വീട് തകർന്നു. പുലാപ്പറ്റ മൂച്ചിത്തറ പാറകുണ്ടിൽ ദാക്ഷായണി (59)ന്റെ വീടാണ് പൂർണ്ണമായും തകർന്നത്.നാലു സെന്റ് സ്ഥലത്തുണ്ടായിരുന്ന ഒരു വീട് കഴിഞ്ഞ ഒരുവർഷം മുന്പ് ഉണ്ടായ മഴയിൽ മുക്കാൽ ഭാഗത്തോളം തകർന്നിരുന്നു. തുടർന്ന് നാട്ടുകാർ കെട്ടിനൽകിയ താൽകാലിക ഷെഡിലും തകർന്ന വീടിലുമായാണ് ഇതുവരെ കഴിഞ്ഞിരുന്നത്.വിധവയായ ദാക്ഷായണിക്ക് രണ്ട് പെണ് മക്കളും ആറുമാസമായ പേരകുട്ടിയുമടക്കം ആറുഅംഗങ്ങളാണുള്ളത്. ശുചിമുറിയും വീടിനൊപ്പം തകർന്നതിനാൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത അവസ്ഥയാലാണ്. കൂലിപണിയാണ് ജീവിതമാർഗം. ഒരു വീടിനായി അപേക്ഷ നൽകിയിട്ട് 10 വർഷത്തിലധികമായി കഴിഞ്ഞ വർഷം പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 95,000 രൂപ വന്നെങ്കിലും പിന്നീട് വീട് ലഭിക്കില്ല എന്ന കാരണത്തിൽ ആ പണം ഉപയോഗിച്ചില്ല. തുടർച്ചയായി പഞ്ചായത്തിലും ബ്ലോക്കിലും ഒരു വീടിനായി കേറി ഇറങ്ങുന്നുണ്ടെന്ന് ഈ അമ്മ പറയുന്നു.പെണ്മക്കളുമായി അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരു വീട്…
Read Moreയാത്രക്കാരുടെ പേടിസ്വപ്നമായിപാലക്കാട്-കോഴിക്കോട് ദേശീയ പാത; അപകടം ഒഴിയാതെ പനയമ്പാടം
കല്ലടിക്കോട്: നിർമ്മാണത്തിലെ അപാകത മൂലം അപകടങ്ങൾ നിത്യ സംഭവമായ പാലക്കാട്-കോഴിക്കോട് ദേശീയ പാതയിലെ പനയന്പാടത്ത് ഇന്നലെ രാവിലെ വീണ്ടും വാഹനാപകടം. പനയന്പാടം വളവിലാണ് ഏറ്റവും പുതിയ അപകടം. കാലത്ത് 9.30ഓടെ കോഴിക്കോടു നിന്നും പാലക്കാട് പോകുകയായിരുന്ന കെഎസ്ആർടിസി ബസും എതിരെ നിലന്പൂരിലേക്ക് പഴങ്ങൾ കയറ്റി പോകുകയായിരുന്ന പിക്കപ്പ് വാനും തമ്മിലാണ് കൂട്ടിയിടിച്ചത്. പിക്കപ്പ് വാനിൽ രണ്ടുപേരും ബസിൽ മുപ്പതോളം പേരുമാണ് ഉണ്ടായിരുന്നത്. ഇരു വാഹനത്തിലുമായി ആറുപേരെ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ തച്ചന്പാറ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബഷീർ (40), സെമീന (52), നിഖിൽരാജ് (31), ആശ (34), ഗിരീഷ്കുമാർ (41), ശ്രീരാജ് (34), അഫ്സൽ (42), ബിന്ദു (45), മുഹമ്മദ് മുസ്താഖ് (40), മുഹമ്മദ് നാസിക് (21), അബ്ദുൽസലാം (42) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാക്കിയുള്ളവരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. പനയന്പാടം ഇറക്കത്തിൽ താഴെ…
Read Moreസുഹൃത്തിനെ വെടിവച്ചു കൊന്നു, പിന്നെ വിഷം കഴിച്ച ശേഷം മറ്റൊരു സുഹൃത്തിനെ വിളിച്ചറിയിച്ചു; മണ്ണാർക്കാട്ട് സംഭവിച്ചത്
പാലക്കാട്: മണ്ണാർക്കാട് തിരുവിഴാംകുന്ന് അന്പലപ്പാറയിൽ യുവാവ് വെടിയേറ്റു മരിച്ചതിനു പിന്നാലെ സുഹൃത്തിനെ വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി പത്തോടെയാണ് അന്പലപ്പാറ ക്ഷേത്രത്തിനു സമീപം പുഴയുടെ മറുകരയിലുള്ള തോട്ടത്തിലെ ഷെഡിൽ ഇരട്ടവാരി പറന്പൻ മുഹമ്മദാലിയുടെ മകൻ സജീർ എന്ന ഫക്രുദീനെ (24) വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാളുടെ സുഹൃത്ത് മഹേഷാണ് വിഷം ഉള്ളിൽച്ചെന്ന് അവശനിലയിൽ ആശുപത്രിയിലുള്ളത്. സജീറിനെ കൊലപ്പെടുത്തിയത് താനാണെന്ന് മഹേഷ് സുഹൃത്ത് സാദിഖിനെ ഫോണിൽ വിളിച്ച് അറിച്ചിരുന്നതായി പറയുന്നു. താൻ വിഷംകഴിച്ചുവെന്ന് മഹേഷ് പറഞ്ഞതായും സാദിഖ് പോലീസിനെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് മഹേഷിനെ അവശനിലയിൽ കണ്ടെത്തിയത്. സജീറും മഹേഷും ഒട്ടേറെ കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഇതുസംബന്ധിച്ച അന്വേഷണം തുടരുകയാണ്.
Read Moreഎത്ര മഴ പെയ്താലും നിറയുകയുമില്ല, ഒരിക്കലും വറ്റുകയുമില്ല! അപൂർവ കാഴ്ചയായി ഒരു കിണർ; പ്രത്യേകതകള് ഇങ്ങനെ…
ഒറ്റപ്പാലം: അപൂർവ്വ കാഴ്ചയായി ഇങ്ങനെയും ഒരു കിണർ. കിണറുകളും,കുളങ്ങളും മറ്റ് ജലാശയങ്ങളും മണ്ണിട്ട് തൂർക്കുന്ന പുതിയ കാലത്തിനുള്ള മറുപടി കൂടിയാണ് ഈ പഴയ (പുതിയ ) കിണർ. മായന്നൂർ കണ്ടംചിറ കോളനിക്കു സമീപം ഒറ്റപ്പാലം തോട്ടക്കര അമീറിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഉപയോഗരഹിതമായി കിടന്നിരുന്ന കിണറിനെ നവീകരിച്ചാണ് അദ്ദേഹം പുതുമോടി സമ്മാനിച്ചത്. മണ്ണുമാന്തിയന്ത്രം കൊണ്ട് ജലസേചനാവശ്യത്തിന് നവീകരിക്കവേ പുതിയരൂപം നൽകി കിണറിനെ വ്യത്യസ്ഥമാക്കാൻ ഉടമ തീരുമാനിക്കുകയായിരുന്നു. മണ്ണുമാന്തിയ വഴിയിൽ കരിങ്കൽ പടികൾ തീർത്തു. എത്ര മഴ പെയ്താലും നിറയാത്ത തരത്തിലായി കിണർ. പടിവാതിലിലൂടെ പുറത്തേക്ക് വെള്ളം ഒഴുകുമെന്നതിനാൽ കിണറിന്റെ രണ്ട് മീറ്റർ ഭാഗം മഴക്കാലത്തും നിറയാതെ കിടക്കും. പതിനൊന്ന് മീറ്റർ ആഴമുണ്ട് കിണറിന്. കരിങ്കല്ല് കെട്ടി നാലുഭാഗവും പടുത്തുയർത്തി. കിണറിൽ കരിങ്കല്ലു കൊണ്ട് പടുത്തു താഴോട്ട് ഇറങ്ങാൻ പടവുകളും ഉണ്ടാക്കി. കിണർ ഒരിക്കലും വറ്റുകയുമില്ല. കിണർ കാണാൻ ദിവസവും…
Read Moreഞാറുകൾ വെട്ടി നിരത്തി കുഞ്ഞൻ ഞണ്ടുകൾ; ദുരിതങ്ങൾക്ക് പുറമേ നെന്മാറയിൽ കർഷകരെ വെട്ടിലാക്കി ഞണ്ടിൻകൂട്ടവും
നെന്മാറ : ഒന്നാംവിള നടീൽ കഴിഞ്ഞ നെൽപ്പാടങ്ങളിൽ വെള്ളം കുറഞ്ഞതോടെ ഞണ്ടുകൾ പെരുകി. ചൂടും മഴ കുറവും നെൽപ്പടങ്ങളിൽ അമിതമായ രീതിയിൽ ചെറു ഞണ്ടുകൾ പെരുകാൻ ഇടയായി. നടീൽ കഴിഞ്ഞ നെൽച്ചെടികളുടെ മണ്ണിനോട് ചേർന്ന ഭാഗം മുറിച്ചിട്ട് നശിപ്പിക്കുകയാണ് ചെയ്യുന്നത്. പോത്തുണ്ടി, ചെട്ടിച്ചിപാടം, മരുതഞ്ചേരി, തുടങ്ങിയ പ്രദേശങ്ങളിലാണ് ഞണ്ട് ശല്യം രൂക്ഷമായത്. ഞണ്ടുകളുടെ ആക്രമണം വ്യാപകമായതോടെ നട്ട നെൽച്ചെടികൾ തമ്മിലുള്ള അകലം വർദ്ധിച്ച് ഒഴിവുകൾ വന്നുതുടങ്ങിയെന്ന് കർഷകർ പരാതിപ്പെടുന്നു. നട്ടു തീർന്ന് രണ്ടാഴ്ച കഴിയുന്നതോടെ പാടങ്ങൾ ചിനപ്പുകൾ പൊട്ടി ഇടതൂർന്ന് വളരേണ്ട സമയത്ത് മഴ ഇല്ലാതായതോടെ ഞണ്ട് ശല്യം രൂക്ഷമായി. ഞണ്ട് ശല്യം വർദ്ധിച്ചതോടെ ഞണ്ടിനെ നശിപ്പിക്കുന്നതിനായി കർഷകർ കീടനാശിനികൾ പ്രയോഗിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. അനുകൂല കാലാവസ്ഥയായതിനാൽ ഞണ്ടുകൾ അനിയന്ത്രിതമായി പെരുകിയതാണ് കർഷകർക്ക് ബുദ്ധിമുട്ടായത്. ഒന്നാംവിള കൊയ്തെടുത്തു കഴിഞ്ഞാൽ പാടശേഖരങ്ങളിൽ താറാവ് കൂട്ടം വന്നിറങ്ങുന്ന പതിവുണ്ട്. താറാവ്…
Read Moreഇനി പരിധിക്ക് പുറത്താകില്ല; കുട്ടികൾക്ക് റേഞ്ച് തേടി പരക്കം പായേണ്ടതുമില്ല; അട്ടപ്പാടി ഊരുകളിൽ ഇന്റർനെറ്റ്
‘പാലക്കാട് : അട്ടപ്പാടി ഉൗരുകളിലെ വിദ്യാർഥികൾക്ക് ഓണ്ലൈൻ പഠനം സുഗമമാക്കുക ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഒപ്ടിക്കൽ ഫൈബർ കേബിൾ ഉപയോഗിച്ചുള്ള (എഫ്ടിടിഎച്ച്) അതിവേഗ ഇന്റർനെറ്റ് സൗകര്യമാണ് ഉൗരുകളിൽ ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തിൽ കൽക്കണ്ടി മുതൽ ചിണ്ടക്കി വരെയുള്ള ചിണ്ടക്കി, ചിണ്ടക്കി ഒന്ന്, ചിണ്ടക്കി രണ്ട്, വീരന്നൂർ, കക്കുപടി താഴെ എന്നീ അഞ്ച് ഉൗരുകളിലാണ് ഇന്റർനെറ്റ് ലഭ്യമാക്കുക. ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ചിണ്ടക്കി ഉൗരിലെ സാമൂഹിക പഠനമുറിയിൽ വി.കെ.ശ്രീകണ്ഠൻ എംപി നിർവഹിച്ചു. എംപി ഫണ്ടിൽ നിന്നുള്ള നാലരലക്ഷം രൂപ വിനിയോഗിച്ചാണ് ആദ്യഘട്ടത്തിൽ കേബിളുകൾ വലിക്കുന്നത്. പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള സാമൂഹിക പഠനം മുറി, ഡിടിഎച്ച് പഠന മുറികൾ എന്നിവിടങ്ങളിലാണ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നത്. റവന്യൂ പട്ടികവർഗ്ഗ വികസനം വനം വകുപ്പുകളുടെ പങ്കാളിത്വത്തോടെ ബിഎസ്എൻഎൽ, കഐസ്ഇബി എന്നിവരുടെ സഹകരണത്തോടെയാണ്…
Read Moreകാട്ടാനകൂട്ടങ്ങളെ ഭയന്ന് തളികകല്ലിലെ ആദിവാസികൾ; വെറുതേ നോക്കുകുത്തിയായി വനം വകുപ്പ്
മംഗലംഡാം: കോളനിക്കു ചുറ്റും തന്പടിച്ചിട്ടുള്ള കാട്ടാനകൂട്ടങ്ങളെ ഭയന്ന് പുറത്തിറങ്ങാൻ ഭയപ്പെടുകയാണ് വനത്തിനകത്തെ തളികകല്ലിലെ ആദിവാസികൾ. ഉൾക്കാടുകളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ ആഴ്ചകളും മാസങ്ങളും കാട്ടിനുള്ളിൽ തങ്ങുന്പോഴൊന്നും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ ഇപ്പോൾ കോളനിയിൽ അന്തിയുറങ്ങാൻ കഴിയാത്ത സ്ഥിതിയായി. ആനകളെ പേടിച്ച് താമസസ്ഥലങ്ങൾക്കു ചുറ്റും തീയിട്ടും പാട്ടകൊട്ടിയും കാവലിരുന്നുമാണ് രാത്രി കാലങ്ങൾ കഴിക്കുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഇത്തരത്തിലുള്ള ആനശല്യം ഉണ്ടായിട്ടില്ലെന്നാണ് പൂർവ്വീകരായി വന്യമൃഗങ്ങൾക്കൊപ്പം കഴിയുന്ന ഇവർ പറയുന്നത്. എന്തുകൊണ്ടാണ് ആനകൾ ഇത്രയും അക്രമാസക്തരാകുന്നതെന്ന് ഇവർക്കും പിടികിട്ടുന്നില്ല. കുട്ടികളും പിടിയാനകളും കൊന്പൻമാരുമുള്ള കൂട്ടങ്ങളാണ് കോളനി വഴിയിലും വീടുകൾക്കു സമീപവുമെല്ലാം കറങ്ങുന്നത്. മനുഷ്യരെ കണ്ടാൽ പാഞ്ഞെത്തുകയാണ്. കോളനിക്കു ചുറ്റുമുണ്ടായിരുന്ന സോളാർ ഫെൻസിംഗ് തകർത്താണ് ആനകളെത്തുന്നത്. മുൻ കാലങ്ങളിലെല്ലാം വല്ലപ്പോഴും മാത്രമാണ് കോളനി പരിസരത്ത് ആനകൾ എത്തിയിരുന്നത്. എന്നാൽ ഇപ്പോൾ രാത്രിയെന്നോ പകലെന്നോ മഴയോ വേനലോ വ്യത്യാസമില്ലാതെ പ്രദ്ദേശമാകെ ആനകൾ…
Read Moreഹൈക്കോടതി ഇടപെടൽ, 16 കോടിയുടെ നവീകരണവുമായി പയ്യനെടം റോഡിന് ശാപമോക്ഷം; ടാറിംഗ് പ്രവൃത്തികൾ ആരംഭിച്ചു
കുമരംപുത്തൂർ: മണ്ണാർക്കാട് എംഇഎസ് കോളേജ് പയ്യനെടം റോഡിൽ ടാറിംഗ് പ്രവൃത്തികൾ തുടങ്ങി. കഴിഞ്ഞ ദിവസമാണ് ടാറിങ് പ്രവൃത്തികൾ ആരംഭിച്ചത്. കുമരംപുത്തൂർ കല്ലടി ഇംഗ്ലീഷ് മീഡിയം സ്കൂൾ മുതൽ ബംഗ്ലാവുകുന്ന് വരെയാണ് ആദ്യഘട്ടത്തിലെ ടാറിംഗ്. അഴുക്കുചാൽ കീറുന്നതിനുപകരം റോഡിന് മുകളിൽ നിർമ്മിക്കുകയും തുടർന്ന് റോഡോരത്തുള്ളവർ ഒരു മീറ്ററിലധികം താഴ്ച്ചയിലാവുകയും ചെയ്തിരുന്നു. വിഷയം വിവാദമായതോടെ അഴുക്കുചാൽ നിർമാണത്തിൽ അശാസ്ത്രീയത ആരോപിച്ചു പരാതി നൽകുകയും കിഫ്ബി നിർമാണ പ്രവൃത്തികൾക്കു സ്റ്റോപ്പ് മെമ്മോ നൽകുകയുമായിരുന്നു. തുടർന്ന് ഒരു വർഷത്തിലേറെക്കാലം മുടങ്ങിക്കിടന്ന റോഡ് നവീകരണം ഹൈക്കോടതി ഇടപെടലിലൂടെയാണ് ഇപ്പോൾ പുനരാരംഭിച്ചത്. എംഇഎസ് കോളജ് പയ്യനെടം റോഡ് വിഷയത്തിൽ മൂന്നു തവണയാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.10 കിലോമീറ്ററോളം വരുന്ന റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തി 16.5 കോടിരൂപ ചിലവഴിച്ചാണ് നിർമാണ പ്രവൃ ത്തികൾ നടക്കുന്നത്. കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ…
Read Moreകോവിഡ്കാലത്തും തിളക്കവുമായി ‘നൈവേദ്യ’ കർഷക കൂട്ടായ്മ; സമാഹരിച്ച 28 ടൺ പച്ചക്കറികൾ ദുരിതമനുഭവിക്കുന്നവർക്ക് നൽകി മാതൃകയായി
നെന്മാറ: കോവിഡ് കാലത്ത് “നൈവേദ്യ’കാർഷിക കൂട്ടായ്മയിലൂടെ കർഷകരിൽ നിന്നും പച്ചക്കറികൾ ശേഖരിച്ച് നിർധനർക്കും കോവിഡ് രോഗികൾക്കും ആദിവാസി മേഖലകൾക്കും നൽകിയത് 28 ടണ് പച്ചക്കറികൾ. ലോക് ഡൗണ് മൂലം പച്ചക്കറികൾക്ക് ശരിയായ വില ലഭിക്കാത്തതും വിറ്റുപോവാത്തതും കർഷകരെ സംബന്ധിച്ച് ദുരിതപൂർണ്ണമായിരുന്നു. ഈ പ്രതിസന്ധിക്ക് മാറ്റം വരുത്താനും കർഷകന് ന്യായമായ വില ലഭിക്കാനുമായാണ് സൗജന്യ പച്ചക്കറി വിപണന കേന്ദ്രമെന്ന ആശയം നിലവിൽ വന്നത്. വേലന്താവളം, വടകരപ്പതി, ഒഴലപ്പതി, ചിറ്റൂർ, കൊഴിഞ്ഞാന്പാറ, മണ്ണാർക്കാട്, കോങ്ങാട്, അയിലൂർ, നെന്മാറ, എലവഞ്ചേരി ഭാഗങ്ങളിലെ കർഷകരിൽ നിന്നുമാണ് ന്യായ വില കൊടുത്ത് നാടൻ പച്ചക്കറികൾ ശേഖരിച്ചത്. നെന്മാറ കേന്ദ്രമായി പ്രവർത്തിക്കുന്ന സെന്റർ ഫോർ ലൈഫ് സ്ക്കിൽസ് ലേർണിംഗും പാലക്കാട് ഇതിഹാസ് ഗ്രൂപ്പുമാണ് വിത്തിശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സ്ഥിതി ചെയ്യുന്ന നൈവേദ്യ പഴം,പച്ചക്കറി സംഭരണ വിതരണ കേന്ദ്രത്തിലാണ് കഴിഞ്ഞ രണ്ടുമാസമായി പദ്ധതി നടന്നു വരുന്നത്.…
Read More