വടക്കഞ്ചേരി: നമ്മുടെ പൊതുമരാമത്ത് വകുപ്പിന്റെ ഓരോരോ കാര്യങ്ങള്.റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ രാവിലെ രണ്ട് മൂന്ന് ലോഡ് കോണ്ക്രീറ്റ് മിശ്രിതം നിരത്തി ഉച്ചക്ക് ശേഷം അതെല്ലാം ജെ സി ബി കൊണ്ട് വന്ന് വാരിക്കൂട്ടി.മംഗലം ഗോവിന്ദാപുരം സംസ്ഥാന പാതയിൽ മംഗലം വില്ലേജ് ഓഫീസിനടുത്താണ് സംഭവം. ഇവിടെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമായിട്ടുള്ള സ്ഥലമാണ്.മഴ പെയ്താൽ റോഡിൽ വെള്ളം പൊങ്ങും.വെള്ളം ഒഴുകി പോകേണ്ട സ്ഥലത്ത് കെട്ടിടം ഉയർന്നപ്പോൾ വെള്ളത്തിന് പോകാൻ വഴിയില്ലാതായി. കെട്ടിട നിർമ്മാണത്തിന് അനുമതി നൽകിയവർ മഴക്കാലത്ത് വെള്ളം ഒഴുകാൻ ചാല് നില നിർത്തണമെന്ന കാര്യം ആലോചിച്ചതുമില്ല.മഴയിൽ വെള്ളം പൊങ്ങുന്പോൾ ഇവിടുത്തെ വ്യാപാരികൾ തന്നെ താല്ക്കാലികമായി ചാല് ഉണ്ടാക്കും. പിന്നേയും ചാല് മൂടി പോകും. ഇതാണ് സ്ഥിതി. എന്നാൽ നിനച്ചിരിക്കാതെ ഇന്നലെ രാവിലെ വെളളം കെട്ടി നിൽക്കുന്ന ഏകദ്ദേശം 40 മീറ്റർ ദൂരം ജെ സി…
Read MoreCategory: Palakkad
വലിച്ചുകെട്ടിയ ടാർപായയ്ക്കുള്ളിൽ ദുരന്തങ്ങളും പേറി ഈ കുടുംബം
ഒറ്റപ്പാലം: കഴിഞ്ഞ രണ്ട് മാസത്തിനിടെ അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന ഞെഴുവൻ കാട്ടിൽ അശോകന്റെ കുടുംബത്തിൽനിന്ന് മരണം കൂട്ടിക്കൊണ്ടുപോയത് പ്രിയപ്പെട്ട മൂന്നുപേരെയാണ്.അജയനെയും മകൾ സ്നേഹയെയും തനിച്ചാക്കി അജയന്റെ അമ്മ ദേവകി (66), ഭാര്യ പ്രസീത (36), മകൻ ആദർശ് (13) എന്നിവരാണ് രണ്ട് മാസത്തിനിടെ ഈ ലോകത്തുനിന്ന് യാത്രയായത്. കെട്ടിട നിർമാണത്തൊഴിലാളിയായ അജയൻ നഗരസഭയിലെ പിഎംഎവൈ ഭവനപദ്ധതിയിൽ വീടിന് അനുമതിയായതോടെയാണ് ഏഴുമാസംമുന്പ് നിലവിലെ വീട് പൊളിച്ചുമാറ്റി ഷെഡ്ഡുകെട്ടി താമസമാക്കിയത്.ആദ്യഗഡുവായി ലഭിച്ചതുകയും സ്വരുക്കൂട്ടിവെച്ചിരുന്ന തുകയും ചേർത്ത് തറയൊരുക്കി. സന്തോഷത്തോടെ ജീവിതം മുന്പോട്ട് പോകുന്നതിനിടെയാണ് അജയന്റെ മകൻ ആദർശ് കുഴഞ്ഞുവീണ് മരിക്കുന്നത്.മീറ്റ്ന സീനിയർ ബേസിക് സ്കൂളിൽ ഏഴാംക്ലാസ് വിദ്യാർഥിയായിരുന്ന ആദർശ് രാവിലെ വീട്ടുമുറ്റത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ശ്വാസതടസത്തിന് ചികിത്സയിലായിരുന്ന ആദർശിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മകന്റെ വിയോഗത്തിൽ മനംനൊന്തായിരുന്നു അജയന്റെ ഭാര്യ പ്രസീത ജീവനൊടുക്കിയത്. സഹധർമിണിയും മകനും വിട്ടുപിരിഞ്ഞതിന്റെ സങ്കടക്കടൽ ഉള്ളിലൊതുക്കി കഴിയുകയായിരുന്നു…
Read Moreഒരു ജനപ്രതിനിധിക്ക് ഒട്ടും ചേർന്നതല്ല ; മുകേഷ് എംഎൽഎ മാപ്പുപറയണമെന്നു എംപി
പാലക്കാട് : ഒറ്റപ്പാലത്തെ വിദ്യാർത്ഥിയോട് ഫോണിലൂടെ അപക്വമായും അപമര്യാദയായും ഭീഷണി സ്വരത്തിലും സംസാരിച്ച എം. മുകേഷ് എം എൽ എ പൊതുസമൂഹത്തോട് മാപ്പുപറയണമെന്ന് വി കെ ശ്രീകണ്ഠൻ എംപി.വിദ്യാർത്ഥിയുടെ ഒറ്റപ്പാലം പാലപ്പുറം മീറ്റ്നയിലുള്ള വീട് സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒരു അത്യാവശ്യ കാര്യത്തിന് വിളിക്കുകയാണെന്ന് പറഞ്ഞ വിദ്യാർത്ഥിയോട് കാര്യമെന്താണെന്ന് ചോദിക്കാനുള്ള മനുഷ്യത്വം കാണിക്കാതിരുന്നത് ഒരു ജനപ്രതിനിധിക്ക് ഒട്ടും ചേർന്നതല്ല. കുട്ടി മറ്റെന്തെങ്കിലും അപകടകരമായ സാഹചര്യത്തിലാണ് വിളിച്ചതിരുന്നെങ്കിൽ സ്ഥിതി മറ്റൊന്നാകുമായിരുന്നു. ഇതെല്ലാം കഴിഞ്ഞ് തന്റെ ഭാഗത്തുനിന്നുണ്ടായ പ്രവർത്തിയിൽ ഒരു ഖേദം പോലും പ്രകടിപ്പിച്ചില്ല. എന്നുമാത്രമല്ല മറ്റു പാർട്ടികൾ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് പറഞ്ഞ് വെള്ള പൂശാനും മുകേഷ് ശ്രമിച്ചു. വിദ്യാർത്ഥിയുടെ അച്ഛൻ സിപിഎം പാർട്ടി പ്രവർത്തകനാണെന്ന് തെളിഞ്ഞതോടെ മുകേഷിന്റെ ഈ നാടകം പൊളിഞ്ഞിരിക്കുകയാണെന്ന് ശ്രീകണ്ഠൻ പറഞ്ഞു. ആ കുട്ടിക്കും സഹപാഠികൾക്കും പഠനത്തിന് ആവശ്യമായ എല്ലാവിധ സഹായങ്ങളും…
Read Moreസ്പായുടെ മറവിൽ അനാശാസ്യം! ഇവിടെ ജോലി ചെയ്തിരുന്ന അന്യസംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള അഞ്ചു യുവതികളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി
കോയന്പത്തൂർ : സ്പായുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ മൂന്നു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവിടെ ജോലി ചെയ്തിരുന്ന അന്യസംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള അഞ്ചു യുവതികളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റി. അവിനാശി റോഡിലെ എസ്.ആർ.കോംപ്ലക്സിൽ പ്രവർത്തിച്ചിരുന്ന മൂണ് ലൈറ്റ് സ്പായിലായിരുന്നു റെയ്ഡ്. ഉടമ ചെന്നൈ സ്വദേശി വിജയ് (32)നെ അറസ്റ്റു ചെയ്യുകയും സപായിലുണ്ടായിരുന്ന അസാം, നാഗലാന്റ് സ്വദേശികളായ യുവതികളെ ഷെൽട്ടർ ഹോമിലേക്കു മാറ്റുകയും ചെയ്തു. പീളമേട് പോലീസ് മസക്കാളി പാളയം എസ്പിഎസ് ഗ്രാന്റ് ഹോട്ടലിലെ സ്പായിൽ നടത്തിയ റെയ്ഡിൽ അനാശാസ്യം നടക്കുന്നത് കണ്ടെത്തിയതിനെ തുടർന്ന് സ്പാ ഉടമകളായ തിരുപ്പൂർ സ്വദേശിനികളായ രണ്ടു യുവതികളെ അറസ്റ്റു ചെയ്ത് ഇവിടെ ജോലി ചെയ്തിരുന്ന പുലിയക്കുളം, രത്ന പുരി സ്വദേശിനികളായ രണ്ടു യുവതികളെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
Read Moreതടവുകാരുടെ അധ്വാനവും ജീവനക്കാരുടെ പ്രോത്സാഹനവും; പാലക്കാട് ജില്ല ജയിലിലെ മുന്തിരിയുടെ വിളവെടുപ്പ് തുടങ്ങി
മലന്പുഴ: പാലക്കാട് ജില്ല ജയിലിലെ മുന്തിരി തോട്ടത്തിൽ വിളഞ്ഞ മുന്തിരി പഴത്തിന്റെ വിളവെടുപ്പ് ജയിൽ സൂപ്രണ്ട് കെ.അനിൽകുമാറും സഹപ്രവർത്തകരും ചേർന്ന് നടത്തി. മുന്തിയതും നല്ല മധുരമുള്ളതുമായ ഇനമാണ് ഇതെന്ന് സൂപ്രണ്ട് പറഞ്ഞു.മുന്തിരിക്കു പുറമേ പേരക്ക, പപ്പായ, മാതള നാരങ്ങ, ഓറഞ്ച്, കരിന്പ്, ചോളം, തുടങ്ങിയവയും ജയിലിലെ പഴവർഗ്ഗ തോട്ടത്തിലുണ്ട്. വിവിധ ഇനം വാഴകൾ, പ്ലാവ്, വെണ്ട തുടങ്ങിയവയും പച്ചക്കറി, നെൽകൃഷി, പശുവളർത്തൽ എന്നിങ്ങനെ ഹരിതാഭമായാണ് ജയിൽ വളപ്പ് നിറഞ്ഞു നിൽക്കുന്നത്. ജയിൽ സൂപ്രണ്ടിന്റെ ആശയവും സഹപ്രവർത്തകരുടെ പിന്തുണയും തടവുകാരുടെ അധ്വാനവും സമന്വയിപ്പിച്ചപ്പോൾ നല്ലൊരു ഹരിത ഭൂമിയായി ജയിൽ കോന്പൗണ്ട് മാറി. നക്ഷത്ര വനം, ശലഭോദ്യാനം എന്നിവയും ഏറെ ശ്രദ്ധേയമാണ്. ബയോഗ്യാസ് പ്ലാന്റ് വഴി പചക വാതകം, സോളാർ പ്ലാന്റ് എന്നിവയും ജയിലിൽ വിജയകരമായി പ്രവർത്തിക്കുന്നു.
Read Moreഅടുത്തുണ്ടായിട്ടും തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപം; വാഹനമിടിച്ചു പരിക്കേറ്റ മയിലിനു ചികിത്സ വൈകിപ്പിച്ച് വനപാലകർ
വടക്കഞ്ചേരി: ദേശീയ പാത അഞ്ചുമൂർത്തി മംഗലത്ത് അജ്ഞാത വാഹനം ഇടിച്ച് പരിക്കേറ്റ് കിടന്ന മയിലിന് അടിയന്തിര ചികിത്സ നൽകുന്നതിൽ വനപാലകർ അലംഭാവം കാട്ടിയതായി പരാതി. ഇന്നലെ രാവിലെ ഒന്പത് മണിയോടെയാണ് മംഗലം കിഴക്കേതറ എൽപി സ്കൂൾ ജംഗ്ഷനിൽ വാഹനം തട്ടി ചിറകിന് സാരമായ പരിക്കേറ്റത്. ആ സമയം അതുവഴി പോയ വാഹന യാത്രികർ മയിലിന് വെള്ളം കൊടുത്തും മുറിവിലെ ചെളിനീക്കം ചെയ്തും പ്രാഥമിക ശുശ്രൂഷ നൽകി. പിന്നീട് മയിലിന് സമീപത്തെ ചായകടയിലേക്ക് മാറ്റി. വിവരം രണ്ട് കിലോമീറ്റർ മാത്രം അകലെയുള്ള വനം വകുപ്പ് ഓഫീസിൽ അറിയിച്ചെങ്കിലും വാഹനം ഇല്ലെന്ന് പറഞ്ഞ് സ്ഥലത്തെത്തിയില്ല. പിന്നീട് പലരും വിളിച്ച് ശല്യപ്പെടുത്തിയപ്പോഴാണ് രണ്ട് മണിക്കൂർ കഴിഞ്ഞു മയിലിന് കൊണ്ട് പോകാൻ എത്തിയത്. അപ്പോഴേക്കും പെൺമയിൽ ഏറെ അവശനിലയിലുമായി.
Read Moreപാടങ്ങൾ വരണ്ടുണങ്ങി, വെള്ളത്തിന് പമ്പു സെറ്റ് മാത്രം ആശ്രയം; നെന്മാറയിലെ കർഷകർക്ക് കാലവർഷം കലികാല വർഷം
നെന്മാറ : വെള്ളമില്ലാതെ ഉണങ്ങിത്തുടങ്ങിയ തിരുവഴിയാട്, പുത്തൻ തറ, ഇടശ്ശേരി പറന്പ് തുടങ്ങിയ പാടശേഖരങ്ങളിലെ കർഷകർക്കാണ് കാലവർഷം കലികാല വർഷമായി മാറിയത്. രണ്ടാഴ്ചയായി മഴ പിൻവാങ്ങിയതിനെ തുടർന്ന് നടീൽ കഴിഞ്ഞ പാടശേഖരങ്ങൾ വെള്ളമില്ലാതെ വിണ്ടുണങ്ങി തുടങ്ങിയതോടെ മങ്ങ്, കവട്ട, കോരപ്പുല്ല് തുടങ്ങിയ കളകളും നെൽച്ചെടികൾക്കിടയിൽ മുളച്ചുപൊങ്ങി തുടങ്ങിയതോടെ കർഷകർ ആശങ്കയിലായി. വിണ്ടുകീറി ഉണക്ക ഭീഷണിയുടെ വക്കിൽ എത്തിയതോടെ വീട്ടു കിണറുകൾ തുടങ്ങി ലഭ്യമായ എല്ലാ ജലാശയങ്ങളിൽ നിന്നും വെള്ളം പന്പ് ചെയ്ത് വർഷകാലത്ത് കൃഷി ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തിയതായി തിരുവഴിയാടുള്ള കർഷകർ പറയുന്നു. പാടശേഖരങ്ങളിൽ വെള്ളം പൂർണമായും വറ്റിയതോടെ വള പ്രയോഗത്തിന് കഴിയാതാവുകയും ചെയ്തു. നടീൽ കഴിഞ്ഞ് ആഴ്ചകൾ ആയതിനാൽ വളപ്രയോഗം വൈകിയാൽ അത് ഒന്നാം വിളയുടെ വിളവിനെ ബാധിക്കുമെന്നതും കർഷകരെ ആശങ്കയിലാക്കി. ചെറിയ മഴ ചെയ്യുന്നുണ്ടെങ്കിലും നെൽപ്പാടങ്ങളിൽ വെള്ളം കെട്ടി നിർത്താൻ കഴിഞ്ഞില്ലെങ്കിൽ കള പെരുകുന്നതോടൊപ്പം…
Read Moreഎള്ള് പരീക്ഷണകൃഷിയിൽ ബാലകൃഷ്ണന് നൂറുമേനിയുടെ വിളവെടുപ്പ്
വടക്കഞ്ചേരി: മകരക്കൊയ്ത്ത് കഴിഞ്ഞ പാടത്ത് പരീക്ഷണമെന്നോണം കൃഷിയിറക്കിയ എള്ള് കൃഷിയിൽ തെന്നിലാപുരത്തെ ബാലകൃഷ്ണന് നൂറ് മേനി വിളവ്.അരയേക്കറിൽ നിന്ന് വിളവെടുത്തത് 50 കിലോയോളം എള്ള്. 90 ദിവസം മുതൽ 100 ദിവസം കൊണ്ട് വിളവെടുക്കാൻ കഴിഞ്ഞതായി ബാലകൃഷ്ണൻ പറഞ്ഞു. കായ്കൾ, ഇലകൾ എന്നിവ മഞ്ഞനിറമായി മാറുന്പോൾ എള്ള് മൂത്ത് പാകമായതായി കണക്കാക്കാം.ചെടിയുടെ വേരുഭാഗം മുറിച്ച് കറ്റചുരുട്ടുകളാക്കി മൂന്ന് നാല് ദിവസം സൂക്ഷിച്ചു. ഇലകൾ പൊഴിഞ്ഞു തുടങ്ങുന്പോൾ വടികൊണ്ട് അടിച്ച് എള്ള് വിത്ത് വേർപെടുത്തിയെടുത്തു. വിത്ത് ഒരാഴ്ചയോളം വെയിലത്ത് ഉണക്കിയെടുത്ത് സൂക്ഷിച്ചിട്ടുണ്ട്. നാടാൻ എളളിനായി ആവശ്യക്കാരും ഏറെയാണെന്ന് ബാലകൃഷ്ണൻ പറഞ്ഞു. ഒരുകിലോ വിത്താണ് ഉഴുതുമറിച്ച് വിതച്ചത്. കറുത്ത ഇനം വിത്താണ് കൃഷിയിറക്കിയത്. വേനൽ കടുത്തതായിരുന്നെങ്കിലും ഇടവിട്ട് കിട്ടിയ മഴ എളള് കൃഷിക്ക് ഏറെ ഗുണം ചെയ്തു. സമയാസമയങ്ങളിൽ മഴ കിട്ടിയതോടെ എള്ള് ചെടി നന്നായി തഴച്ചുവളർന്നു. ഒന്നര മുതൽ…
Read Moreപോത്തിനെയും പോഷക സംഘടനയെയും മറയാക്കി ചാരായം വാറ്റ്; ഡിവൈഎഫ്ഐ മേഖല സെക്രട്ടറി ഉണ്ണിലാലിനെതിരേ കേസെടുത്ത് പോലീസ്
നെന്മാറ: ഫാമിന്റെ മറവിൽ ചാരായം വാറ്റുന്നുവെന്ന വിവരത്തിൽ നടത്തിയ പരിശോധനയിൽ 60 ലിറ്റർ വാഷും അരലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. നെന്മാറ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എലവഞ്ചേരി പടിഞ്ഞാമുറിയിലെ ഫാമിൽ നിന്നാണ് ഞായറാഴ്ച രാത്രിയിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. സംഭവത്തിൽ ഡിവൈഎഫ്ഐ നെന്മാറ രണ്ട് മേഖല സെക്രട്ടറി ഉണ്ണിലാൽ(31) ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസെടുത്തു. എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയതും ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. പടിഞ്ഞാമുറിയിൽ ഭൂമി പാട്ടത്തിനെടുത്ത് പോത്തു വളർത്തുന്ന ഫാമാണ് ഉണ്ണിലാലിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്. രാത്രിയിൽ ഉൾപ്പെടെ നിരവധി വാഹനങ്ങൾ വന്നുപോകുന്നുവെന്ന പ്രദേശവാസികളുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം രാത്രി എക്സെസ് അധികൃതർ പരിശോധനയ്ക്ക് എത്തിയത്. പരിശോധനയിൽ വ്യാജ മദ്യ നിർമ്മാണത്തിനായി തയ്യാറാക്കിയ 60 ലിറ്റർ വാഷും അര ലിറ്റർ ചാരായവും കണ്ടെടുത്തത്. കൂടാതെ വാറ്റാൻ ഉപയോഗിച്ച് ഉപകരണങ്ങളും, പാത്രങ്ങളും ഉൾപ്പെടെ കണ്ടെടുത്തു. പരിശോധനയ്ക്ക് എത്തിയതോടെ…
Read Moreവരനെ ആവശ്യമുണ്ടെന്ന് കാട്ടി പരസ്യം നൽകും; പെണ്ണുകാണൽ ചടങ്ങിനായി വിളിച്ചു വരുത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം സ്വർണവും തട്ടും; തട്ടിപ്പിന്റെ പുത്തൻ രീതികളിങ്ങനെ…
ആലത്തൂർ: വിവാഹ വാഗ്ദാനം നൽകി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി കവർച്ച ചെയ്യുന്ന സംഘത്തിലെ 4 പേരെ ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് സ്വദേശി ബിമൽ എന്ന ബീനീഷ്കുമാർ (44) തിരുപ്പൂർ സ്വദേശികളായ വിഘ്നേഷ് (23) മണികണ്ഠൻ (25) പ്രകാശൻ (40) എന്നിവരെയാണ് ആലത്തൂർ പോലീസ് തിരുപ്പൂരിൽ നിന്ന് പിടികൂടിയത്. ഏപ്രിൽ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ പരസ്യം പത്രത്തിൽ കൊടുത്ത ചിറ്റിലഞ്ചേരി കടന്പിടി നൊച്ചിക്കാട്ടിൽ രാമകൃഷ്ണൻ, സുഹൃത്ത് പ്രവീണ് എന്നിവരെ വധുവിന്റെ വീട്ടുകാരെന്ന പേരിൽ ഫോണ് ചെയ്ത് തിരുപ്പൂരിലേക്ക് പെണ്ണ് കാണാനെന്ന പേരിൽ വിളിച്ചു വരുത്തിയായിരുന്നു കവർച്ച. ഒരു വീട്ടിൽ കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി രാമകൃഷ്ണന്റെ കഴുത്തിലെ 5 പവൻ മാല, കയ്യിലെ ഒരു പവൻ മോതിരം, പ്രവീണിന്റെ കയ്യിലെ ഒരു പവൻ മോതിരം എന്നിവയും ഇവരുടെ എടിഎം കാർഡ് ഉപയോഗിച്ച് 40,000 രൂപ…
Read More