ഒറ്റപ്പാലം: അമരാവതി വീണ്ടും വിതുന്പി. ലോഹിയുടെ വിയോഗത്തിന് ഒരു വ്യാഴവട്ടം തികഞ്ഞു. മലയാളത്തിന്റെ പ്രിയ സംവിധായകൻ ലോഹിതദാസിന്റെ പന്ത്രണ്ടാം ചരമവാർഷികമായിരുന്നു ഇന്നലെ. മരിക്കാത്ത ഓർമകളുടെ മഹാപ്രവാഹം. പ്രിയ കഥാകാരന്റെ സ്മരണക്ക് മുന്പിൽ പ്രകൃതിയും കണ്ണീർ തൂകി. പെയ്യാൻ വെന്പി നിന്ന കാർമേഘങ്ങൾ ചാറ്റൽ മഴയായി കണ്ണീർ പൊഴിച്ചു. അമരാവതി വീട്ടിലേക്ക് എല്ലാ വർഷവുമെത്താറുള്ള ലോഹിയുടെ പ്രിയപ്പെട്ടവർ കോവിഡ്കാലത്ത് മനസുകൊണ്ട് ഒപ്പം ചേർന്നു. അമരാവതിയിൽ ലോഹിതദാസെിന്റ ഭാര്യ സിന്ധു ലോഹിതദാസും മക്കളായ വിജയശങ്കർ, ഹരികൃഷ്ണൻ ഭാര്യ വിദ്യയും വിരലിലെണ്ണാവുന്ന സാഹിത്യ പ്രേമികളും ഒന്നുചേർന്ന് ഛായാചിത്രത്തിലും സമാധിസ്ഥാനിലും പുഷ്പാർച്ചന നടത്തി. അമരാവതിയിൽ കഴിഞ്ഞവർഷംവരെ ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും നാട്ടുകാരുമായി നൂറുകണക്കിനാളുകളാണ് ലോഹിയുടെ സ്മരണ പുതുക്കാനെത്തിയിരുന്നത്. ഓർമദിനത്തിൽ അമരാവതിയുടെ പടിപ്പുര കടന്നെത്തിയത് സേതു ഇയാലും, ആനന്ദും, തുള്ളൽ കലാകാരനായ വിദൂരൻ രാജേഷുമടക്കമുള്ളവർ മാത്രം. മനുഷ്യനെ ഏറെ സ്നേഹിച്ച ലോഹിയുടെ ആത്മാവിനോടുള്ള ആദരമാണ്…
Read MoreCategory: Palakkad
യുവതി മരണപ്പെട്ടതിൽ ദുരൂഹത! കൊലപാതകമാണെന്ന് ആരോപിച്ച് നൽകിയ പരാതി പോലീസ് അവഗണിച്ചതായി പിതാവ്
ഒറ്റപ്പാലം: ഭർത്തൃവീട്ടിൽ യുവതി മരണപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ. കേസ് തേച്ചുമാച്ചുകളയാൻ പോലീസ് ശ്രമിച്ചതായി പരാതി. പാലപ്പുറം പൂളക്കാപ്പറന്പ് വാലോലിക്കൽ വീട്ടിൽ വർഗീസിന്റെ മകൾ നിഷ (28) മരിച്ച സംഭവത്തിലാണ് ദുരൂഹത ആരോപിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് നാലിനാണ് കടന്പഴിപ്പുറത്തെ ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കൊലപാതകമാണെന്ന് ആരോപിച്ച് നൽകിയ പരാതി പോലീസ് അവഗണിച്ചതായാണ് പിതാവ് വർഗീസ് പറയുന്നത്. ഭർത്താവിന്റെ വീട്ടിൽ പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ട് കഴിഞ്ഞ ജൂണ് മാസത്തിൽ യുവതിയെ പാലപ്പുറത്തെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. തുടർന്ന് യുവതി സ്വകാര്യസ്ഥാപനത്തിൽ ജോലിക്കും പോയിത്തുടങ്ങിയിരുന്നു. ജൂലൈ മാസത്തിൽ ഭർത്താവിന്റെ വീട്ടുകാരെത്തി ചർച്ചക്കൊടുവിൽ തിരിച്ചുകൊണ്ടുപോയിരുന്നുവെന്നും ഇതിന് പിന്നാലെയാണ് മരണം നടന്നതെന്നും പിതാവ് പറഞ്ഞു. ഒന്പതുമാസം പ്രായമായ ഒരു കുഞ്ഞുൾപ്പെടെ മൂന്ന് മക്കളുണ്ടായിരുന്ന യുവതി ആത്മഹത്യ ചെയ്യാൻ സാധ്യതയില്ല. മൃതദേഹത്തിന്റെ തലയ്ക്ക് പിറകിലും മറ്റ് ചില ഭാഗങ്ങളിലും മുറിവുണ്ടായിരുന്നു. ഇത്…
Read Moreലോട്ടറി അടിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന സംഘം പിടിയിൽ; തട്ടിപ്പിന്റെ രീതി ഇങ്ങനെ…
ചെർപ്പുളശേരി: ലോട്ടറി അടിച്ചുവെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന മൂന്നംഗ സംഘം പിടിയിൽ. മുണ്ടക്കോട്ടുകുർശ്ശി പൂളക്കൽതൊടി സയന്ത് ( 26 ) , ചളവറ ചീരംകുന്നത് മൻസൂർ ( 27 ), എലിയപ്പറ്റ മഞ്ഞളങ്ങാടൻ സുലൈമാൻ ( 44 ) എന്നിവരെയാണ് ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. അന്യ സംസ്ഥാന തൊഴിലാളികളായ ബംഗാളികളെ കൊണ്ട് ഈ സംഘം പണം കൊടുത്ത് ബാങ്കുകളിൽ നിന്ന് അക്കൗണ്ട് എടുപ്പിച്ച് ഇവരിൽ നിന്ന് പാസ് ബുക്കും എ ടി എം കാർഡുകളും കരസ്ഥമാക്കും. തുടർന്ന് ഈ അക്കൗണ്ടും എ ടി എം കാർഡും ഉപയോഗപ്പെടുത്തി മറ്റുള്ളവരുടെ മൊബൈൽ ഫോണിലേക്ക് നിങ്ങൾക്ക് ലക്ഷം രൂപയുടെ ഭാഗ്യക്കുറി അടിച്ചിട്ടുണ്ടെന്നും ഈ അക്കൗണ്ടിലേക്ക് പതിനായിരം രൂപയോ, ഇരുപതിനായിരം രൂപയോ ജി എസ് ടി യിനത്തിൽ അടക്കണമെന്ന് സന്ദേശം അയച്ച് കബളിപ്പിക്കുകയാണ് പതിവ്. ചിലർ ലക്ഷം രൂപയോളം…
Read Moreപാർവതി അമ്മാളിന്റെ കൊലപാതകം; ക്രൈംബ്രാഞ്ച് സംഘം നെന്മാറയിലെത്തി അന്വേഷണം തുടങ്ങി
നെന്മാറ : അളുവശേരിയിൽ വയോധിക കൊല്ലപ്പെട്ട കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘം എത്തി. അളുവശേരി നിലംപതിയിൽ പരേതനായ ശിവരാമൻ ചെട്ടിയാരുടെ ഭാര്യ കൊല്ലപ്പെട്ട പാർവതി അമ്മാളിന്റെ വീടും പരിസരവും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഐസ്പി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. 2018 നവംബർ രണ്ടിനാണു തനിച്ചു താമസിക്കുന്ന പാർവതി അമ്മാളിനെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. തനിച്ചു താമസിച്ചുവരുന്ന പാർവ്വതിയമ്മാൾക്ക് കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മരിക്കുന്ന സമയത്ത് ഇവർ ധരിച്ചിരുന്ന മൂക്കുത്തിയും, കമ്മലും നഷ്ടപ്പെട്ടിരുന്നു. ഇതേ തുടർന്ന് മോഷണത്തിനിടെ കൊലപാതകം നടന്നതാകുമെന്ന് നിഗമനത്തിലാണ് പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കിയത്. പക്ഷേ രണ്ടര വർഷം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയോ, പ്രതികളെ പിടികൂടാനോ ലോക്കൽ പോലീസിനായില്ല. 15 സെന്റ് വീട്ടുവളപ്പിലെ ഓടിട്ട വീട്ടിൽ പാർവതിയമ്മാൾ ഒറ്റയ്ക്കായിരുന്നു താമസം. തേങ്ങയിടാൻ ഏൽപ്പിച്ചയാൾ രാവിലെ വന്നു വിളിച്ചപ്പോൾ വിളി കേൾക്കാതിരുന്നതിനെ…
Read Moreവാർത്ത തുണയായി..! മണികണ്ഠനും കുടുംബത്തിനും സഹായവുമായി സുമനസുകൾ എത്തി
‘കൊല്ലങ്കോട് : നെന്മേനി ഇടച്ചിറയിൽ മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ നാലു മക്കളുമായി വർഷങ്ങളോളം കഴിച്ചുകൂട്ടിയ മണികണ്ഠന്റെ വിട്ടിൽ വൈദ്യുതി വിളക്കിന്റെ പ്രഭയിൽ സന്തോഷ ലഹരിയിലാണ്. കൊല്ലങ്കോട് പികെഡിയുപി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന അംഗങ്ങളാണ് മണികണ്ഠൻ- ശ്രീജ ദന്പതിമാരുടെ കുടുംബത്തിന് ശുഭപ്രതീക്ഷ നൽകി മിന്നൽവേഗത്തിൽ വയറിംഗ് ജോലികൾ നടത്തിയത്. കൊല്ലങ്കോട് വൈദ്യുതി സെക്ഷൻ ഓഫിസ് അധികൃതർ കണക്ഷനും നൽകി. കാഴ്ച കുറവു മൂലം പണിയെടുക്കാനാവാതെ സുരക്ഷിതമില്ലാത്ത കുടിലിൽ നാലു മക്കൾ ഉൾപ്പെടെ ദുരിതത്തിൽ കഴിയുന്ന വാർത്ത രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പികെഡിയുപി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൂടിയായ സത്യപാലൻ, ബാലസുബ്രഹ്മണ്യൻ, ബാബു, ഗീത, സതീഷ്, അധ്യാപിക റംലത്ത് ഉൾപ്പെടെയുള്ള സംഘം ഇന്നലെ മണികണ്ഠന്റെ വീട്ടിലെത്തിയത്. നാലു വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വീട്ടിൽ കഴിച്ചുകൂട്ടുന്ന ദുരിതം അറിഞ്ഞ ഉടൻ വയറിംഗ് തൊഴിലാളികളെത്തി ജോലി…
Read Moreനല്ല വേനൽമഴകൾക്ക് പിന്നാലെ അനുകൂലമായ കാലവർഷവും; കർഷകർക്കു പ്രതീക്ഷ നൽകി കൊടികളിൽ കുരുമുളകു തിരികൾ നിറഞ്ഞു
വടക്കഞ്ചേരി : കർഷകർക്ക് പ്രതീക്ഷ നൽകി കൊടികളിൽ കുരുമുളക് ഉണ്ടാകുന്നതിനുള്ള തിരി (പൂക്കുലകൾ) നിറഞ്ഞു. നല്ല വേനൽമഴകൾക്ക് പിന്നാലെ അനുകൂലമായ കാലവർഷവും കുരുമുളകിൽ വലിയ പ്രതീക്ഷയാണ് കർഷകരെല്ലാം പ്രകടിപ്പിക്കുന്നത്. നീർവാർച്ച കുറഞ്ഞ ചിലയിടങ്ങളിൽ കൊടി വാട്ടം ഉണ്ടെങ്കിലും പൊതുവെ തുടക്കം തരക്കേടില്ലെന്ന് തന്നെയാണ് കർഷകർ പറയുന്നത്.കഴിഞ്ഞ ഒരാഴ്ചയായി മഴവിട്ട് നിന്ന് വെയിൽ കിട്ടിയതും ഗുണം ചെയ്യും. വരും ദിവസങ്ങളിൽ ശക്തിപ്പെടാൻ സാധ്യതയുള്ള മഴക്കാലം ചതിക്കാതെ വിളവുണ്ടാകണം. ആറ് മാസക്കാലം കണക്കുകൂട്ടലുകൾ പിഴക്കരുത്. വിളവിനൊപ്പം വിലയും ഉയർന്നു നിൽക്കണം. എങ്കിൽ മാത്രമെ ഇപ്പോൾ തിരികളിലെ പ്രതീക്ഷ വരുമാനമായി മാറു. മേഖലയിലെ കർഷക കുടുംബങ്ങളിൽ പ്രത്യേകിച്ച് മലയോരങ്ങളിൽ ഒരു വർഷത്തെ കുടുംബ ബജറ്റ് തയ്യാറാക്കുന്നത് ഈ പച്ച വള്ളികളിലെ കറുത്ത പൊന്നിനെ ആശ്രയിച്ചാണ്. വിളവിലും വിലയിലും ഏറ്റക്കുറച്ചിലുകളുണ്ടായാൽ എല്ലാം തകിടം മറിയും. റബർ വിലയിലെ ചാഞ്ചാട്ടങ്ങൾ ബാലൻസ് ചെയ്ത്…
Read Moreചെളിയിൽ ഇറങ്ങാതെ മലയാളി, പതിവ് തെറ്റിക്കാതെ നടീൽ പണിയ്ക്കായി ബംഗാളികളെത്തി; ഇളം കാറ്റിൽ പാടങ്ങളിലൂടെ ഒഴുകിയെത്തിയത് ബംഗാളി സംഗീതം…
നെന്മാറ: മഴ സഹായിച്ചതും പോത്തുണ്ടി വെള്ളം എത്തിയതോടെയും പാടശേഖരങ്ങളിൽ നടീൽ പണികൾ സജീവമായി. നെന്മാറ, അയിലൂർ കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോൾ നടീൽനടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച നല്ല മഴയിൽ വെള്ളം കെട്ടി നിർത്തി ഉഴുതു മറിച്ചാണ് കർഷകർ നടീൽതുടങ്ങിയത്.തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീൽ നടത്തുന്നതിന് ബംഗാളികളെയാണ് കർഷകർ കൂടുതലും ആശ്രയിക്കുന്നത്. അയിലൂർ കയ്പഞ്ചേരി, കണ്ണിയമംഗലം, തിരുവഴിയാട് പാടശേഖരത്തിൽ കഴിഞ്ഞ ദിവസം നടീൽ പണികൾക്കെത്തിയത് ബംഗാളിലെ പശ്ചിമ കൊൽകത്തയിൽ നിന്നുള്ള മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഞാറ്റടി പറിച്ച് നടീൽ നടത്തുന്നതിന് ഏക്കറിന് 4500 രൂപയാണ് കൂലിയായി വാങ്ങുന്നതെന്ന് ഇടശ്ശേരി പറന്പ് കെ.ജയരാജൻ എന്ന കർഷകൻ പറഞ്ഞു. ചില ഭാഗങ്ങളിൽ കർഷകർ ചേറിലാണ് വിതച്ചിരിക്കുന്നത്. എന്നാൽ വിതയിൽ കള പെരുകുമെന്ന പേടിയിലാണ് നെൽപ്പാടങ്ങളിൽ കർഷകർ ഞാറ്റടി തയ്യാറാക്കിയത്. കുറച്ച് ദിവസത്തെ മൂപ്പു കുറവുണ്ടെങ്കിലും ബംഗാളി തൊഴിലാളികൾ പണിക്കെത്തിയതോടെ…
Read Moreകാഴ്ച കുറഞ്ഞ മണികണ്ഠന്റെ ആറംഗ കുടുംബം വരുമാനമില്ലാതെ കഷ്ടപ്പാടിൽ; ഫോൺ ഇല്ലാതെ കുട്ടികളുടെ പഠനവും മുടങ്ങുന്നു
കൊല്ലങ്കോട്: നെന്മേനിക്കു സമീപം നാലു മക്കൾ ഉൾപ്പെടെ ആറംഗ കുടുംബം ഉപജീവനത്തിനും തുടർപഠനത്തിനും സൗകര്യമില്ലാതെ ജീവിതം തള്ളിനീക്കുന്നത് തീരാദുരിതത്തിൽ. ഇടച്ചിറ മണികണ്ഠൻ-ശ്രീജ ദന്പതിമാരാണ് അന്തിയുറങ്ങാൻ സുരക്ഷിതമായ കുടിൽ പോലും ഇല്ലാതെ പരാധീനതയിൽ കഴിയുന്നത്. ശ്രീഷ് (9), ശ്രീജിത (7), ശ്രീരാഗ് (5), ശ്രീനന്ദ (3) എന്നീ നാലു മക്കളുമുണ്ട്. കോവിഡ് ആരംഭിച്ചതോടെ സ്മാർട്ട് ഫോണ് ഇല്ലാത്തതിനാൽ കുട്ടികളുടെ ഓണ്ലൈൻ പഠനവും അവതാളത്തിലായിരിക്കുകയാണ്. തേയ്ക്കാത്ത ചുമരുകളുള്ള ചെറിയകുടിലിനു മഴക്കാലത്ത് വീടിനകത്തു വെള്ളം ചോരുന്നതു കണ്ട് മനസലിഞ്ഞ ഒരു പരോപകാരി മേൽക്കൂരയിൽ ഓടിട്ടു നൽകി. വീട്ടിൽ വൈദ്യുതി പോലുമില്ലാത്തതിൽ കുട്ടികളുടെ രാത്രികാല പഠനവും വഴിമുട്ടി നിൽക്കുകയാണ്. പകൽ സമയത്ത് അംഗൻവാടിയിൽ പഠനത്തിന് പോവാറുണ്ടെങ്കിലും കുടുതൽ കുട്ടികൾ ഉള്ളതിനാൽ മതിയായ രീതിയിൽ ശ്രദ്ധിക്കാൻ കഴിയുന്നുമില്ല. പൊള്ളാച്ചിയിൽ ബേക്കറി തൊഴിലാളിയായിരുന്ന മണികണ്ഠൻ അജ്ഞാതരോഗം ബാധിച്ച് കാഴ്ച കുറഞ്ഞു തുടങ്ങിയതോടെ ഉപജീവന മാർഗ്ഗവും വഴിമുട്ടിയതിനാൽ…
Read Moreനല്ല ചക്കപ്പഴത്തിന്റെ മണം..! മണം പിടിച്ച് കാട്ടാന വീട്ടുമുറ്റത്തെത്തി; ചക്കപ്പഴം പുറത്തേക്ക് എറിഞ്ഞു കൊടുത്ത് വീട്ടമ്മ രക്ഷപ്പെട്ടു;പിന്നെ സംഭവിച്ചത്
നെന്മാറ: നെല്ലിയാന്പതിയിലെ എസ്റ്റേറ്റ് പാടിയിൽ സൂക്ഷിച്ച ചക്കപ്പഴം മണം പിടിച്ച് കാട്ടാന എത്തി. വീട്ടു വാതിൽ തകർത്ത് വീട്ടിൽ സൂക്ഷിച്ച അരിയും ഗോതന്പും തിന്നു. കൂനംപാലം ഏലംസ്റ്റോർ പാടിയിൽ ഇന്നലെ ഉച്ചയ്ക്ക് 3നാണു ചില്ലിക്കൊന്പൻ തനിച്ചെത്തിയത്. പതിവായി കാണാറുള്ള ആനയെ പത്രോസിന്റെ വീടിന്റെ പരിസരത്ത് കണ്ടതോടെ ഭാര്യ ജോസ്മി മറ്റുള്ളവരെ അറിയിച്ച ശേഷം ചക്കപ്പഴം പുറത്തുകൊണ്ടിട്ടു. ഇത് തിന്നു തീർത്ത ആന വീണ്ടും വീട്ടിലെത്തി വാതിൽ തള്ളിത്തുറന്നു. വീട്ടിലുള്ള ജോസ്മിയും രണ്ട് മക്കളും പിന്നിലുള്ള വാതിൽ വഴി അയൽ വീടുകളിലേക്കു പോയി. തുന്പിക്കൈ മാത്രം കടത്തിയ കാട്ടാന ചക്കപ്പഴം സൂക്ഷിച്ച സ്ഥലത്തെ മണം പിടിച്ച് മുൻവശത്തെ മുറിയിൽ ഉണ്ടായിരുന്ന അരിയും ഗോതന്പും എടുത്തു തിന്നു. വാതലിന്റെ കൊളുത്തും വീടിനു മുന്നിലെ പൂച്ചട്ടികളും ഹെൽമറ്റുമെല്ലാം തകർത്ത കാട്ടാനയെ നെല്ലിയാന്പതി വനം സ്റ്റേഷനിലെ വനപാലകരെത്തി പടക്കംപൊട്ടിച്ചു തുരത്താൻ ശ്രമിച്ചെങ്കിലും രാത്രി…
Read Moreമസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം! മലയാളിയുൾപ്പെടെ മൂന്ന് പേര് കുടുങ്ങി; പാസ്പോർട്ട് ഉൾപ്പെടെ യാതൊരു രേഖകളുമില്ലാതെ ബംഗ്ലാദേശ് സ്വദേശിനിയും കുടുങ്ങി
കോയന്പത്തൂർ : മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം നടത്തിയ മലയാളിയുൾപ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. അജിത് മോൻ(29), കർണാടക സ്വദേശി മഹന്ദ് ഷാ(26), ബംഗ്ലാദേശ് സ്വദേശിനിയുൾപ്പെടെ രണ്ടു യുവതികൾ എന്നിവരാണ് അറസ്റ്റിലായത്. ശരവണാംപ്പട്ടി മഹാനഗറിൽ മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യം നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ശരവണാംപ്പട്ടി പോലീസിനു ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് ബ്രോക്കർമാരായ അജിത് ഉൾപ്പെടെയുള്ളവരെ പിടികൂടിയത്. പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട റഫീഖ്, ആഷിക് എന്നിവർക്കായി അന്വേഷണമാരംഭിച്ചു. പാസ്പോർട്ട് ഉൾപ്പെടെ യാതൊരു രേഖകളുമില്ലാതെ ബംഗ്ലാദേശ് സ്വദേശിനിയെ അറസ്റ്റു ചെയ്ത് പുഴൽ ജയിലിലേക്കു മാറ്റി.
Read More