മലന്പുഴ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലന്പുഴയിലേക്കു വരുന്നവർ കന്നുകാലികളെ തെളിക്കാനും ധൈര്യമുള്ളവരാവണം. റോഡിൽ കിടന്നു വിശ്രമിക്കുന്ന ഈ നാൽക്കാലികൾ എത്ര ഉച്ചത്തിൽ ഹോണ്‍ മുഴക്കിയാലും എഴുന്നേറ്റ് മാറില്ല. ഞായറാഴ്ച്ച ഉച്ചയോടെ തോട്ടപ്പുര പരിസരത്തെ നടുറോഡിൽ കിടന്ന പശുക്കളെ എഴുന്നേൽപ്പിച്ചു വിടാൻ കാർ യാത്രിക ഏറെ പണിപ്പെട്ടു. ഒടുവിൽ പരിസരവാസികളും ചേർന്നാണ് ഇവറ്റകളെ മാറ്റിയത്. ഐ.ടി.ഐ ജംഗ്ഷൻ, കവിത ഓഡിറ്റോറിയം, എസ്.പി.ലെയിൻ പരിസരം എന്നിവടങ്ങളിലായി നാലു കിലോമീറ്റർ അടക്കിവാഴുന്നത് നാൽക്കാലികളാണ്. രാത്രിയിൽ മഴയും കൂടി ആയാൽ റോഡിൽ കിടക്കുന്ന കന്നുകാലികളെ കാണാതെ ഇരുചക്രവാഹനക്കാർക്ക് പരിക്കു പറ്റുന്നത് സ്ഥിരം പതിവാണെന്നും പല തവണ പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടീട്ടും ഫലമില്ലെന്നും നാട്ടുകാർ ആരോപിച്ചു. രണ്ടു വർഷം മുന്‍പു് റോഡിൽ കിടക്കുന്ന പശുവിന്റെ മേൽ വീണ് കൊന്പുതുളച്ചു കേറി ഇരുചക്ര യാത്രക്കാരനായ മലന്പുഴ സ്വദേശിയായ യുവാവു മരിച്ചിരുന്നു. കഞ്ചിക്കോട് കന്പനികളിലേക്ക്…
Read MoreCategory: Palakkad
പാലക്കാടൻ അതിർത്തി ഗ്രാമത്തിലെ പൈതൃകക്കാഴ്ച്ച! സംരക്ഷണത്തിനു കാതോര്‍ത്തു കട്ടിൽമാടം; ചരിത്രം ഇങ്ങനെ…
മംഗലം ശങ്കരൻകുട്ടി ഷൊർണൂർ: പാലക്കാടൻ അതിർത്തി ഗ്രാമത്തിലെ പൈതൃകക്കാഴ്ച്ചയായ കട്ടിൽമാടം അരക്ഷിതാവസ്ഥയിൽ. പട്ടാന്പി താലൂക്കിൽ കൂറ്റനാടിന് മുൻപ് റോഡരികിൽ ആരാലോ ഉപേക്ഷിക്കപ്പെട്ടതുപോലെ കഴിയുന്ന കരിങ്കൽ ശിലാനിർമിതിയായ കട്ടിൽമാടത്തിന് സംരക്ഷണമൊരുക്കാത്തതാണ് അരക്ഷിതാവസ്ഥക്ക് കാരണം. ആയിരത്തിലധികം വർഷം പഴക്കമുള്ളതായി പറയുന്ന കട്ടിൽമാടം ആരെയും അതിശയിപ്പിക്കുന്ന ഒന്നാണ്. കഴിഞ്ഞു പോയ കാലഘട്ടത്തിലും ഈ രീതിയിൽ മനോഹരമായ നിർമ്മാണശൈലി കേരളത്തിലും നിലനിന്നിരുന്നുവെന്നത് അഭിമാനകരവും കൂടിയാണ്. കൊത്തുപണിയുടെ കരവിരുതും കലാബോധത്തിന്റെ അച്ചടക്കവും കൈമുതലായുണ്ടായിരുന്ന കലാകാരൻമാർ അന്നും ഇവിടെയുണ്ടായിരുന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് കട്ടിൽ മാടം. ആ കാലഘട്ടത്തെയും അന്നത്തെ പ്രഗത്ഭരായ മനുഷ്യരെയും അടയാളപ്പെടുത്താൻ കഴിയുന്ന വിരളമായ കാലത്തിന്റ കയ്യൊപ്പുകളിൽ ഒന്നാണിത്. പഴക്കമേറുന്നതിനൊപ്പം മൂല്യത്തിന് വിലയിടാൻ കഴിയാതാവുന്നതാണ് ഓരോ ചരിത്രകൗതുകവും നിർമിതിയും. സംരക്ഷണത്തിലേക്കുള്ള കട്ടിൽമാടത്തിന്റെ സമയദൈർഘ്യത്തിന് കുറവ് വരുമെങ്കിൽ വരും കാലത്തോട് ഇന്നോളം ഈ നാട് നടന്നുനീങ്ങിയ ഒരു വലിയ കാലത്തിന്റെ നാൾവഴികൾ അടിയുറച്ച യാഥാർഥ്യങ്ങളോടെ കഥകളായി…
Read Moreബുർഡിനോ കുഞ്ഞപ്പൻ! കോവിഡ് രോഗികൾക്കു മരുന്നും ആഹാരസാധനങ്ങളും എത്തിക്കാൻ പത്താംക്ലാസുകാരന്റെ റോബട്ട്
ഒറ്റപ്പാലം: ഇത് ആൻഡ്രോയ്ഡ് കുഞ്ഞപ്പനല്ല, ബുർഡിനോ കുഞ്ഞപ്പനാണ്… കോവിഡ് രോഗികൾക്കും, ക്വാറന്റൈനിൽ കഴിയുന്നവർക്കും മരുന്നുകളും ആഹാരസാധനങ്ങളും എത്തിക്കുന്ന റോബട്ട്. വരോട് ഭവൻസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ മനു മോഹനാണ് ബുർഡിനോ എന്ന പേരിൽ റോബട്ടിനെ നിർമിച്ചത്. മൊബൈലിൽ കണ്ട്രോളിംഗ് സെറ്റ് ചെയ്തു പ്രവർത്തിപ്പിക്കുന്ന റോബട്ടിന് ഓട്ടോമാറ്റിക് സെൻസറുകളുമുണ്ട്. ലോക്ഡൗണ്‍ തുടങ്ങിയശേഷം പത്തിരിപ്പാലയിലെ അകലൂരിലുള്ള മാതൃവീട്ടിൽ താമസിച്ചാണു മനു മോഹൻ റോബട്ടിനെ നിർമിച്ചത്. സഹായത്തിനായി സുഹൃത്തും സഹോദരിയും ഒപ്പമുണ്ടായിരുന്നു. ഏകദേശം ഇരുപതിനായിരം രൂപയാണ് റോബട്ടിന്റെ നിർമാണച്ചെലവ്. രോഗമില്ലാത്തവർക്കും വിവിധ കാര്യങ്ങൾക്കു റോബട്ടിന്റെ സഹായം തേടാൻ കഴിയും. ഏറ്റവും കുറഞ്ഞ ചെലവിലാണ് റോബട്ടിനെ ഉണ്ടാക്കിയിരിക്കുന്നത്. ഭവൻസ് സ്കൂളിലെ പ്രധാന അധ്യാപികയായ വൈജയന്തിമാല, ക്ലാസ് ടീച്ചർ നിസ്സ എന്നിവരുടെ സഹായത്താലാണു വേഗത്തിൽ റോബട്ടിനെ നിർമിക്കാനായതെന്നു മനു മോഹൻ പറഞ്ഞു. വരോട് തരിയാൻ പള്ളിയാലിൽ വീട്ടിൽ മോഹൻദാസിന്റെയും മിനിയുടെയും മൂത്തമകനാണു മനു…
Read Moreഏത് നിമിഷവും നിലംപതിക്കാം! കവളപ്പാറക്കാർ മൗനമായി പ്രാർത്ഥിക്കുന്നു; ഈ മാളികച്ചുവട് നിലംപൊത്തരുതേ… ചരിത്രം ഇങ്ങനെ…
ഷൊർണൂർ: കവളപ്പാറക്കാർ മൗനമായി പ്രാർത്ഥിക്കുന്നു. തകർന്നു വീഴരുതെ ഈ മാളികച്ചുവടെന്ന്. കാലവർഷം കനക്കുന്പോൾ നാട്ടുകാർക്കൊപ്പം, കളപ്പാറ സ്വരൂപത്തെ നെഞ്ചിലേറ്റിയ ചരിത്രാന്വേഷകരും മോഹിക്കുന്നത് അവശേഷിക്കുന്ന ഈ മാളിക ചുവടെങ്കിലും നിലംപതിക്കരുതേ എന്നാണ്. ഏത് നിമിഷവും നിലംപതിക്കാം ഈ ചരിത്രസ്മാരകം. കവളപ്പാറയുടെ ബാക്കിപത്രമാണിത്. പറയി പെറ്റ പന്തിരുകുല പെരുമയിലെ ഏക പെണ് സന്തതിയായ കാരൈക്കൽ അമ്മയാരുടെ പിൻ തലമുറക്കാരെന്നവകാശപ്പെടുന്ന നായർ നാടുവാഴികൾ. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ദത്തിൽ സാമൂതിരിയെ പേടിച്ചു പുഴ കടന്ന് പെരുപ്പടന്പിൽ അഭയം തേടിയെങ്കിലും ടിപ്പുവിന്റെ മരണശേഷം ഈസ്റ്റിന്ത്യാ കന്പനിക്കാരന്റെ കനിവുകൊണ്ടു മാതം ഇരിപ്പിടം തിരികെ കിട്ടിയപ്പോൾ, കവളപ്പാറ മൂപ്പിൽ സ്വരൂപം നാടിന്റെ ന·ക്കായി പലതും ചെയ്തു. വാണിഭത്തിനായി തെലുങ്കു നാട്ടിൽ നിന്ന് തെലുങ്കു ചെട്ടിമാരെയും തമിഴകത്തെ ചെട്ടിമാരെയും വാണിയംകുളത്തിലേക്കു ക്ഷണിച്ചു വരുത്തി കുടിയിരുത്തിയത് കവളപ്പാറ സ്വരൂപമാണ്. വാണിയം കുളത്ത് ആഴ്ച ചന്ത തുടങ്ങിയതും മൂപ്പിൽ നായർ തന്നെയാണ്.…
Read Moreരണ്ടു വർഷം മുൻപ് കാണാതായ പതിനാലുകാരി നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ; യുവാവിനായി പോലീസ് തെരച്ചിൽ
പാലക്കാട്: രണ്ടു വർഷം മുൻപ് കാണാതായ പെൺകുട്ടിയെ മധുരയിൽ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽനിന്നും കാണാതായ പെൺകുട്ടിയെയാണ് കണ്ടെത്തിയത്. 14 വയസിലാണ് പെൺകുട്ടിയെ കാണാതായത്. മധുരയിലെ വാടക വീട്ടിൽ നിന്നാണ് പെൺകുട്ടിയെ ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തിയത്. നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയാണ് ഇപ്പോൾ പെൺകുട്ടി. പെൺകുട്ടിക്ക് ഒപ്പം കഴിഞ്ഞ യുവാവിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
Read Moreപട്ടാമ്പിയിൽ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം എലി കരണ്ടനിലയിൽ! മൂക്കും കവിളും എലി കടിച്ച് മുറിച്ചു
പാലക്കാട്: പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടനിലയില്‍. മൂക്കും കവിളും എലി കടിച്ച് മുറിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് ബന്ധുക്കള്‍ പറയുന്നു. സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഒറ്റപ്പാലം മനിശേരിയില്‍ ലക്ഷ്മിയുടെ (65) മൃതദേഹമാണ് എലി കരണ്ടത്. കഴിഞ്ഞ ദിവസമാണ് ലക്ഷ്മി മരിച്ചത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചു. ബന്ധുക്കൾ ബുധനാഴ്ച രാവിലെ എത്തിയപ്പോഴാണ് മൂക്കിലും കവിളിലും പാടുകള്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എലി കരണ്ടതാണെന്ന് കണ്ടെത്തി.
Read Moreവിധവയായ യുവതിയും, വിഭാര്യനായ ആനന്ദും പ്രണയത്തിലായത് സോഷ്യല്‍മീഡിയ വഴി; പിന്നെ… സി.ഇ.ഒ.യെ തേടി പോലീസ്
കോയന്പത്തൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സി.ഇ.ഒ.യ്ക്കായി പോലീസ് അന്വേഷണമാരംഭിച്ചു. ചെന്നൈ സ്വദേശി ആനന്ദ് ശർമ (49) യ്ക്കായാണ് ഉപ്പിലിപ്പാളയം സ്വദേശിയും സംരംഭകയുമായ47 കാരിയുടെ പരാതിയെ തുടർന്ന് അന്വേഷണമാരംഭിച്ചത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വിധവയായ യുവതിയും, വിഭാര്യനായ ആനന്ദ് ശർമയും പ്രണയത്തിലാവുകയും, വിവാഹ വാഗ്ദാനം നൽകി കോയന്പത്തൂരിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് യുവതിയെ ആനന്ദ് ശർമ പീഡിപ്പിക്കുകയുമായിരുന്നു. പീന്നീട് ആനന്ദ് ശർമയുടെ പെരുമാററത്തിൽ സംശയം തോന്നിയ യുവതി ഇയാളെപ്പറ്റി അന്വേഷിച്ചതിൽ ഇയാൾ തട്ടിപ്പുവീരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് പ്രതിയ്ക്കായി അന്വേഷണമാരംഭിച്ചു.
Read Moreകുട്ടികളുണ്ടാവാത്ത ദമ്പതിമാര്‍ക്കുള്ള ഉത്തമ ഔഷധം, കൂടാതെ നിരവധി ഗുണങ്ങളും! അനങ്ങൻമലയിൽ കന്മദം തേടി ആളുകളെത്തുന്നു; കന്മദമെന്ന വസ്തു ലഭിക്കുകയാണങ്കിൽ…
ഒറ്റപ്പാലം: അനങ്ങൻമലയിൽ കന്മദം തേടി ആളുകളെത്തുന്നു. കോവിഡ് കാല വിരസതയകറ്റാൻ കൂടിയാണ് ഈ മലകയറ്റം. കന്മദമെന്ന വസ്തു ലഭിക്കുകയാണങ്കിൽ വിറ്റ് കാശാക്കാമെന്നും ഇവർ കരുതുന്നു. കരിങ്കൽമലകളുടെ മടക്കുകളിലാണ് ഈ വസ്തു കണ്ടുവരുന്നത്. ദക്ഷിണേന്ത്യയിൽ കന്മദം ലഭിക്കുന്ന മലമടക്കുകൾ വളരെ വിരളമാണെന്നിരിക്കെ അനങ്ങൻമലയിൽ ഇത് ലഭ്യമാണന്ന തിരിച്ചറിവാണ് ആയുർവേദ രംഗത്തുള്ളവരെ ഇങ്ങോട്ട് നയിക്കുന്നത്. ഇതിനോടൊപ്പം ചന്ദന മരങ്ങളും, വേരുകളും കൂടി മലയിൽ നിന്ന് അപഹരിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലാണ് ഏറ്റവും കൂടുതൽ ഒൗഷധഗുണമുള്ള കന്മദം അഥവാ ശിലാജിത്ത് ലഭിക്കുന്നത്. വളരെ സുലഭമായി ഹിമാലയസാനുക്കളിലാണ് ഏറ്റവും കൂടുതൽ കന്മദം ലഭിക്കുന്നതന്ന് ആയുർവേദ രംഗത്തുള്ളവർ പറയുന്നു. അതിന്റെ നിറം കുങ്കുമക്കളറാണെങ്കിൽ അനങ്ങൻമലയിൽ നിന്നും മറ്റും ലഭിക്കുന്ന കന്മദത്തിന് കാപ്പിക്കളറാണ് ഉള്ളതെത്രേ. മലയുടെ പാറപ്പാളികൾക്കിടയിൽ നിന്നും കിനിഞ്ഞിറങ്ങുന്ന ജെൽ രൂപത്തിലുള്ള വസ്തുവാണ് കന്മദമെന്ന പേരിലറിയപ്പെടുന്നത്. കുട്ടികളുണ്ടാവാത്ത ദന്പതിമാർക്കുള്ള ഉത്തമ ഒൗഷധം കൂടിയാണ് ധാതുലവണങ്ങളടങ്ങിയ കന്മദമെന്ന് ആയുർവേദം…
Read Moreഇതു മയിലുകളുടെ പ്രജനനകാലം; കാടുപിടിച്ച ഇടങ്ങളിലെല്ലാം മുട്ടകൾ! വഴിയിലിറങ്ങുന്ന മയിലുകളെ തുറിച്ച് നോക്കാൻ പോലും ആളുകൾക്ക് പേടി; കാരണം…
വടക്കഞ്ചേരി: ഇത് മയിലുകളുടെ പ്രജനനകാലം. പൊന്ത കാടുകളിലും പരിചരണമില്ലാതെ കാടുപിടിച്ച് കിടക്കുന്ന തോട്ടങ്ങളിലുമെല്ലാം ഇപ്പോൾ മയിൽ മുട്ടകൾ കാണാം. മാനത്ത് മഴ മേഘങ്ങൾ നിറയുന്പോൾ ആണ്മയിൽ പീലി വിടർത്തി നൃത്തം ചെയ്യുന്നതെല്ലാം നാട്ടിൻ പുറങ്ങളിലും മലയോരത്തുമെല്ലാം ഇനി കാഴ്ചകളാകും. പിടയെ ആകർഷിക്കാനാണ് ആണ്മയിലിന്റെ ഈ സാഹസം. ആരോഗ്യത്തിന്റെ ലക്ഷണം കൂടിയാണ് നീണ്ട പീലികൾ പൊക്കി വിരിച്ചുള്ള ഈ നൃത്തം. താറാവു മുട്ടയേക്കാൾ വലുപ്പമുള്ളതാണ് മയിൽ മുട്ടകൾ . ഒരു സീസണിൽ പത്ത് മുട്ടകൾ വരെ മയിലുകൾ ഇടും. പൊന്ത പിടിച്ച് കിടക്കുന്ന മറ്റു ജീവികളുടെയൊന്നും ഇടപെടലുകളില്ലാത്ത സ്ഥലമാണ് പെണ്മയിൽ മുട്ടയിടാൻ തെരഞ്ഞെടുക്കുക. ചുള്ളികന്പുകളും ഉണക്ക പുല്ലുകളും കൊണ്ടാകും ഇരിപ്പിടം. ഇതെല്ലാം ഒരുക്കൽ പെണ്മയിലിന്റെ ജോലിയാണ്. ആണ്മയിൽ ഇതെല്ലാം മാറി നിന്ന് വീക്ഷിക്കും. കോഴിയെപ്പോലെ തന്നെ തുടർച്ചയായി മയിലുകളും മുട്ടയിടും. ഓരോ ദിവസവും മുട്ടക്കുമുകളിൽ അടയിരിക്കുന്ന സമയം കൂട്ടി…
Read Moreഅധികാരികൾ കാണാതെ പോകരുത്; തളികക്കല്ല്, കവിളുപ്പാറ കോളനികളിലെ ഓൺലൈൻ പഠനം ത്രിശങ്കുവിൽ
വടക്കഞ്ചേരി: കോവിഡ് മഹാമാരിയെ തുടർന്ന് ഈ അധ്യായന വർഷത്തിന്റെ ആദ്യമാസങ്ങളിലും സ്കൂളുകളിലെ റഗുലർ ക്ലാസുകൾ തുടങ്ങാനുള്ള സാധ്യത മങ്ങിയതോടെ മലയോര മേഖലകളിലേയും ആദിവാസി കോളനികളിലെയും കുട്ടികളുടെ വിദ്യാഭ്യാസം ഈ വർഷവും പ്രതിസന്ധിയിലാകും. സ്മാർട്ട് ഫോണുകളില്ലാത്തതും റെയ്ഞ്ചിന്റെ കുറവും വീടുകളിൽ ടിവിയില്ലാത്തതും ഓണ്‍ലൈൻ പഠനത്തിൽ വലിയ താളപിഴകൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.കാറ്റോ മഴയോ ഉണ്ടായാൽ മരകൊന്പുകൾ ലൈനിൽ വീണ് വൈദ്യുതി വിതരണം തടസപ്പെടുന്നതും മറ്റൊരു തലവേദനയാണ്. ഓണ്‍ലൈൻ വിദ്യാഭ്യാസത്തിന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും വനത്തിനകത്തെ തളികകല്ല്, കവിളുപ്പാറ തുടങ്ങിയ ആദിവാസി കോളനികളിലെ കുട്ടികളുടെ വിദ്യാഭ്യാസം കഴിഞ്ഞ വർഷത്തേതുപോലെ ഈ വർഷവും മുടങ്ങുന്ന സ്ഥിതിയാണ്. പഠന രീതികൾ ശരിയല്ലെങ്കിൽ മഴക്കാലം കഴിയുന്നതോടെ കുട്ടികളുമായി മാതാപിതാക്കൾ ഉൾക്കാടുകളിലേക്ക് താമസം മാറ്റും.പിന്നെ അവരുമായി ബന്ധപ്പെടാൻ പോലും വഴിയുണ്ടാകില്ല. തളികക്കല്ല് കോളനിയിൽ നിന്നും അഞ്ച് കിലോമീറ്ററുള്ള കടപ്പാറയിൽ ആദിവാസി കുട്ടികൾക്ക് മുൻഗണന നൽകി എൽപി…
Read More