നെന്മാറ: ഫാമിന്റെ മറവിൽ ചാരായം വാറ്റുന്നുവെന്ന വിവരത്തിൽ നടത്തിയ പരിശോധനയിൽ 60 ലിറ്റർ വാഷും അരലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. നെന്മാറ എക്സൈസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എലവഞ്ചേരി പടിഞ്ഞാമുറിയിലെ ഫാമിൽ നിന്നാണ് ഞായറാഴ്ച രാത്രിയിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. സംഭവത്തിൽ ഡിവൈഎഫ്ഐ നെന്മാറ രണ്ട് മേഖല സെക്രട്ടറി ഉണ്ണിലാൽ(31) ഉൾപ്പെടെ മൂന്നു പേർക്കെതിരെ കേസെടുത്തു. എക്സൈസ് സംഘം പരിശോധനയ്ക്ക് എത്തിയതും ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. പടിഞ്ഞാമുറിയിൽ ഭൂമി പാട്ടത്തിനെടുത്ത് പോത്തു വളർത്തുന്ന ഫാമാണ് ഉണ്ണിലാലിന്റെ നേതൃത്വത്തിൽ നടത്തിവരുന്നത്. രാത്രിയിൽ ഉൾപ്പെടെ നിരവധി വാഹനങ്ങൾ വന്നുപോകുന്നുവെന്ന പ്രദേശവാസികളുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം രാത്രി എക്സെസ് അധികൃതർ പരിശോധനയ്ക്ക് എത്തിയത്. പരിശോധനയിൽ വ്യാജ മദ്യ നിർമ്മാണത്തിനായി തയ്യാറാക്കിയ 60 ലിറ്റർ വാഷും അര ലിറ്റർ ചാരായവും കണ്ടെടുത്തത്. കൂടാതെ വാറ്റാൻ ഉപയോഗിച്ച് ഉപകരണങ്ങളും, പാത്രങ്ങളും ഉൾപ്പെടെ കണ്ടെടുത്തു. പരിശോധനയ്ക്ക് എത്തിയതോടെ…
Read MoreCategory: Palakkad
വരനെ ആവശ്യമുണ്ടെന്ന് കാട്ടി പരസ്യം നൽകും; പെണ്ണുകാണൽ ചടങ്ങിനായി വിളിച്ചു വരുത്തിയ ശേഷം ഭീഷണിപ്പെടുത്തി പണം സ്വർണവും തട്ടും; തട്ടിപ്പിന്റെ പുത്തൻ രീതികളിങ്ങനെ…
ആലത്തൂർ: വിവാഹ വാഗ്ദാനം നൽകി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയി കവർച്ച ചെയ്യുന്ന സംഘത്തിലെ 4 പേരെ ആലത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചിക്കോട് സ്വദേശി ബിമൽ എന്ന ബീനീഷ്കുമാർ (44) തിരുപ്പൂർ സ്വദേശികളായ വിഘ്നേഷ് (23) മണികണ്ഠൻ (25) പ്രകാശൻ (40) എന്നിവരെയാണ് ആലത്തൂർ പോലീസ് തിരുപ്പൂരിൽ നിന്ന് പിടികൂടിയത്. ഏപ്രിൽ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹ പരസ്യം പത്രത്തിൽ കൊടുത്ത ചിറ്റിലഞ്ചേരി കടന്പിടി നൊച്ചിക്കാട്ടിൽ രാമകൃഷ്ണൻ, സുഹൃത്ത് പ്രവീണ് എന്നിവരെ വധുവിന്റെ വീട്ടുകാരെന്ന പേരിൽ ഫോണ് ചെയ്ത് തിരുപ്പൂരിലേക്ക് പെണ്ണ് കാണാനെന്ന പേരിൽ വിളിച്ചു വരുത്തിയായിരുന്നു കവർച്ച. ഒരു വീട്ടിൽ കൊണ്ടുപോയി കത്തികാട്ടി ഭീഷണിപ്പെടുത്തി രാമകൃഷ്ണന്റെ കഴുത്തിലെ 5 പവൻ മാല, കയ്യിലെ ഒരു പവൻ മോതിരം, പ്രവീണിന്റെ കയ്യിലെ ഒരു പവൻ മോതിരം എന്നിവയും ഇവരുടെ എടിഎം കാർഡ് ഉപയോഗിച്ച് 40,000 രൂപ…
Read Moreകണ്ണീർ പൊഴിച്ച് കാർമേഘങ്ങൾ… ലോഹിയുടെ ഓർമകളിൽ അമരാവതി വീണ്ടും വിതുമ്പി
ഒറ്റപ്പാലം: അമരാവതി വീണ്ടും വിതുന്പി. ലോഹിയുടെ വിയോഗത്തിന് ഒരു വ്യാഴവട്ടം തികഞ്ഞു. മലയാളത്തിന്റെ പ്രിയ സംവിധായകൻ ലോഹിതദാസിന്റെ പന്ത്രണ്ടാം ചരമവാർഷികമായിരുന്നു ഇന്നലെ. മരിക്കാത്ത ഓർമകളുടെ മഹാപ്രവാഹം. പ്രിയ കഥാകാരന്റെ സ്മരണക്ക് മുന്പിൽ പ്രകൃതിയും കണ്ണീർ തൂകി. പെയ്യാൻ വെന്പി നിന്ന കാർമേഘങ്ങൾ ചാറ്റൽ മഴയായി കണ്ണീർ പൊഴിച്ചു. അമരാവതി വീട്ടിലേക്ക് എല്ലാ വർഷവുമെത്താറുള്ള ലോഹിയുടെ പ്രിയപ്പെട്ടവർ കോവിഡ്കാലത്ത് മനസുകൊണ്ട് ഒപ്പം ചേർന്നു. അമരാവതിയിൽ ലോഹിതദാസെിന്റ ഭാര്യ സിന്ധു ലോഹിതദാസും മക്കളായ വിജയശങ്കർ, ഹരികൃഷ്ണൻ ഭാര്യ വിദ്യയും വിരലിലെണ്ണാവുന്ന സാഹിത്യ പ്രേമികളും ഒന്നുചേർന്ന് ഛായാചിത്രത്തിലും സമാധിസ്ഥാനിലും പുഷ്പാർച്ചന നടത്തി. അമരാവതിയിൽ കഴിഞ്ഞവർഷംവരെ ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും നാട്ടുകാരുമായി നൂറുകണക്കിനാളുകളാണ് ലോഹിയുടെ സ്മരണ പുതുക്കാനെത്തിയിരുന്നത്. ഓർമദിനത്തിൽ അമരാവതിയുടെ പടിപ്പുര കടന്നെത്തിയത് സേതു ഇയാലും, ആനന്ദും, തുള്ളൽ കലാകാരനായ വിദൂരൻ രാജേഷുമടക്കമുള്ളവർ മാത്രം. മനുഷ്യനെ ഏറെ സ്നേഹിച്ച ലോഹിയുടെ ആത്മാവിനോടുള്ള ആദരമാണ്…
Read Moreയുവതി മരണപ്പെട്ടതിൽ ദുരൂഹത! കൊലപാതകമാണെന്ന് ആരോപിച്ച് നൽകിയ പരാതി പോലീസ് അവഗണിച്ചതായി പിതാവ്
ഒറ്റപ്പാലം: ഭർത്തൃവീട്ടിൽ യുവതി മരണപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ. കേസ് തേച്ചുമാച്ചുകളയാൻ പോലീസ് ശ്രമിച്ചതായി പരാതി. പാലപ്പുറം പൂളക്കാപ്പറന്പ് വാലോലിക്കൽ വീട്ടിൽ വർഗീസിന്റെ മകൾ നിഷ (28) മരിച്ച സംഭവത്തിലാണ് ദുരൂഹത ആരോപിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് നാലിനാണ് കടന്പഴിപ്പുറത്തെ ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. കൊലപാതകമാണെന്ന് ആരോപിച്ച് നൽകിയ പരാതി പോലീസ് അവഗണിച്ചതായാണ് പിതാവ് വർഗീസ് പറയുന്നത്. ഭർത്താവിന്റെ വീട്ടിൽ പീഡിപ്പിക്കുന്നുവെന്ന് പരാതിപ്പെട്ട് കഴിഞ്ഞ ജൂണ് മാസത്തിൽ യുവതിയെ പാലപ്പുറത്തെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. തുടർന്ന് യുവതി സ്വകാര്യസ്ഥാപനത്തിൽ ജോലിക്കും പോയിത്തുടങ്ങിയിരുന്നു. ജൂലൈ മാസത്തിൽ ഭർത്താവിന്റെ വീട്ടുകാരെത്തി ചർച്ചക്കൊടുവിൽ തിരിച്ചുകൊണ്ടുപോയിരുന്നുവെന്നും ഇതിന് പിന്നാലെയാണ് മരണം നടന്നതെന്നും പിതാവ് പറഞ്ഞു. ഒന്പതുമാസം പ്രായമായ ഒരു കുഞ്ഞുൾപ്പെടെ മൂന്ന് മക്കളുണ്ടായിരുന്ന യുവതി ആത്മഹത്യ ചെയ്യാൻ സാധ്യതയില്ല. മൃതദേഹത്തിന്റെ തലയ്ക്ക് പിറകിലും മറ്റ് ചില ഭാഗങ്ങളിലും മുറിവുണ്ടായിരുന്നു. ഇത്…
Read Moreലോട്ടറി അടിച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന സംഘം പിടിയിൽ; തട്ടിപ്പിന്റെ രീതി ഇങ്ങനെ…
ചെർപ്പുളശേരി: ലോട്ടറി അടിച്ചുവെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്ന മൂന്നംഗ സംഘം പിടിയിൽ. മുണ്ടക്കോട്ടുകുർശ്ശി പൂളക്കൽതൊടി സയന്ത് ( 26 ) , ചളവറ ചീരംകുന്നത് മൻസൂർ ( 27 ), എലിയപ്പറ്റ മഞ്ഞളങ്ങാടൻ സുലൈമാൻ ( 44 ) എന്നിവരെയാണ് ചെർപ്പുളശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. അന്യ സംസ്ഥാന തൊഴിലാളികളായ ബംഗാളികളെ കൊണ്ട് ഈ സംഘം പണം കൊടുത്ത് ബാങ്കുകളിൽ നിന്ന് അക്കൗണ്ട് എടുപ്പിച്ച് ഇവരിൽ നിന്ന് പാസ് ബുക്കും എ ടി എം കാർഡുകളും കരസ്ഥമാക്കും. തുടർന്ന് ഈ അക്കൗണ്ടും എ ടി എം കാർഡും ഉപയോഗപ്പെടുത്തി മറ്റുള്ളവരുടെ മൊബൈൽ ഫോണിലേക്ക് നിങ്ങൾക്ക് ലക്ഷം രൂപയുടെ ഭാഗ്യക്കുറി അടിച്ചിട്ടുണ്ടെന്നും ഈ അക്കൗണ്ടിലേക്ക് പതിനായിരം രൂപയോ, ഇരുപതിനായിരം രൂപയോ ജി എസ് ടി യിനത്തിൽ അടക്കണമെന്ന് സന്ദേശം അയച്ച് കബളിപ്പിക്കുകയാണ് പതിവ്. ചിലർ ലക്ഷം രൂപയോളം…
Read Moreപാർവതി അമ്മാളിന്റെ കൊലപാതകം; ക്രൈംബ്രാഞ്ച് സംഘം നെന്മാറയിലെത്തി അന്വേഷണം തുടങ്ങി
നെന്മാറ : അളുവശേരിയിൽ വയോധിക കൊല്ലപ്പെട്ട കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘം എത്തി. അളുവശേരി നിലംപതിയിൽ പരേതനായ ശിവരാമൻ ചെട്ടിയാരുടെ ഭാര്യ കൊല്ലപ്പെട്ട പാർവതി അമ്മാളിന്റെ വീടും പരിസരവും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഐസ്പി ജോണിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. 2018 നവംബർ രണ്ടിനാണു തനിച്ചു താമസിക്കുന്ന പാർവതി അമ്മാളിനെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. തനിച്ചു താമസിച്ചുവരുന്ന പാർവ്വതിയമ്മാൾക്ക് കഴുത്തിനേറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. മരിക്കുന്ന സമയത്ത് ഇവർ ധരിച്ചിരുന്ന മൂക്കുത്തിയും, കമ്മലും നഷ്ടപ്പെട്ടിരുന്നു. ഇതേ തുടർന്ന് മോഷണത്തിനിടെ കൊലപാതകം നടന്നതാകുമെന്ന് നിഗമനത്തിലാണ് പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കിയത്. പക്ഷേ രണ്ടര വർഷം കഴിഞ്ഞിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയോ, പ്രതികളെ പിടികൂടാനോ ലോക്കൽ പോലീസിനായില്ല. 15 സെന്റ് വീട്ടുവളപ്പിലെ ഓടിട്ട വീട്ടിൽ പാർവതിയമ്മാൾ ഒറ്റയ്ക്കായിരുന്നു താമസം. തേങ്ങയിടാൻ ഏൽപ്പിച്ചയാൾ രാവിലെ വന്നു വിളിച്ചപ്പോൾ വിളി കേൾക്കാതിരുന്നതിനെ…
Read Moreവാർത്ത തുണയായി..! മണികണ്ഠനും കുടുംബത്തിനും സഹായവുമായി സുമനസുകൾ എത്തി
‘കൊല്ലങ്കോട് : നെന്മേനി ഇടച്ചിറയിൽ മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ നാലു മക്കളുമായി വർഷങ്ങളോളം കഴിച്ചുകൂട്ടിയ മണികണ്ഠന്റെ വിട്ടിൽ വൈദ്യുതി വിളക്കിന്റെ പ്രഭയിൽ സന്തോഷ ലഹരിയിലാണ്. കൊല്ലങ്കോട് പികെഡിയുപി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന അംഗങ്ങളാണ് മണികണ്ഠൻ- ശ്രീജ ദന്പതിമാരുടെ കുടുംബത്തിന് ശുഭപ്രതീക്ഷ നൽകി മിന്നൽവേഗത്തിൽ വയറിംഗ് ജോലികൾ നടത്തിയത്. കൊല്ലങ്കോട് വൈദ്യുതി സെക്ഷൻ ഓഫിസ് അധികൃതർ കണക്ഷനും നൽകി. കാഴ്ച കുറവു മൂലം പണിയെടുക്കാനാവാതെ സുരക്ഷിതമില്ലാത്ത കുടിലിൽ നാലു മക്കൾ ഉൾപ്പെടെ ദുരിതത്തിൽ കഴിയുന്ന വാർത്ത രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പികെഡിയുപി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൂടിയായ സത്യപാലൻ, ബാലസുബ്രഹ്മണ്യൻ, ബാബു, ഗീത, സതീഷ്, അധ്യാപിക റംലത്ത് ഉൾപ്പെടെയുള്ള സംഘം ഇന്നലെ മണികണ്ഠന്റെ വീട്ടിലെത്തിയത്. നാലു വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വീട്ടിൽ കഴിച്ചുകൂട്ടുന്ന ദുരിതം അറിഞ്ഞ ഉടൻ വയറിംഗ് തൊഴിലാളികളെത്തി ജോലി…
Read Moreനല്ല വേനൽമഴകൾക്ക് പിന്നാലെ അനുകൂലമായ കാലവർഷവും; കർഷകർക്കു പ്രതീക്ഷ നൽകി കൊടികളിൽ കുരുമുളകു തിരികൾ നിറഞ്ഞു
വടക്കഞ്ചേരി : കർഷകർക്ക് പ്രതീക്ഷ നൽകി കൊടികളിൽ കുരുമുളക് ഉണ്ടാകുന്നതിനുള്ള തിരി (പൂക്കുലകൾ) നിറഞ്ഞു. നല്ല വേനൽമഴകൾക്ക് പിന്നാലെ അനുകൂലമായ കാലവർഷവും കുരുമുളകിൽ വലിയ പ്രതീക്ഷയാണ് കർഷകരെല്ലാം പ്രകടിപ്പിക്കുന്നത്. നീർവാർച്ച കുറഞ്ഞ ചിലയിടങ്ങളിൽ കൊടി വാട്ടം ഉണ്ടെങ്കിലും പൊതുവെ തുടക്കം തരക്കേടില്ലെന്ന് തന്നെയാണ് കർഷകർ പറയുന്നത്.കഴിഞ്ഞ ഒരാഴ്ചയായി മഴവിട്ട് നിന്ന് വെയിൽ കിട്ടിയതും ഗുണം ചെയ്യും. വരും ദിവസങ്ങളിൽ ശക്തിപ്പെടാൻ സാധ്യതയുള്ള മഴക്കാലം ചതിക്കാതെ വിളവുണ്ടാകണം. ആറ് മാസക്കാലം കണക്കുകൂട്ടലുകൾ പിഴക്കരുത്. വിളവിനൊപ്പം വിലയും ഉയർന്നു നിൽക്കണം. എങ്കിൽ മാത്രമെ ഇപ്പോൾ തിരികളിലെ പ്രതീക്ഷ വരുമാനമായി മാറു. മേഖലയിലെ കർഷക കുടുംബങ്ങളിൽ പ്രത്യേകിച്ച് മലയോരങ്ങളിൽ ഒരു വർഷത്തെ കുടുംബ ബജറ്റ് തയ്യാറാക്കുന്നത് ഈ പച്ച വള്ളികളിലെ കറുത്ത പൊന്നിനെ ആശ്രയിച്ചാണ്. വിളവിലും വിലയിലും ഏറ്റക്കുറച്ചിലുകളുണ്ടായാൽ എല്ലാം തകിടം മറിയും. റബർ വിലയിലെ ചാഞ്ചാട്ടങ്ങൾ ബാലൻസ് ചെയ്ത്…
Read Moreചെളിയിൽ ഇറങ്ങാതെ മലയാളി, പതിവ് തെറ്റിക്കാതെ നടീൽ പണിയ്ക്കായി ബംഗാളികളെത്തി; ഇളം കാറ്റിൽ പാടങ്ങളിലൂടെ ഒഴുകിയെത്തിയത് ബംഗാളി സംഗീതം…
നെന്മാറ: മഴ സഹായിച്ചതും പോത്തുണ്ടി വെള്ളം എത്തിയതോടെയും പാടശേഖരങ്ങളിൽ നടീൽ പണികൾ സജീവമായി. നെന്മാറ, അയിലൂർ കൃഷിഭവനുകീഴിലെ പാടശേഖരങ്ങളിലാണ് ഇപ്പോൾ നടീൽനടത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച നല്ല മഴയിൽ വെള്ളം കെട്ടി നിർത്തി ഉഴുതു മറിച്ചാണ് കർഷകർ നടീൽതുടങ്ങിയത്.തൊഴിലാളികളുടെ ക്ഷാമം മൂലം ഇത്തവണയും നടീൽ നടത്തുന്നതിന് ബംഗാളികളെയാണ് കർഷകർ കൂടുതലും ആശ്രയിക്കുന്നത്. അയിലൂർ കയ്പഞ്ചേരി, കണ്ണിയമംഗലം, തിരുവഴിയാട് പാടശേഖരത്തിൽ കഴിഞ്ഞ ദിവസം നടീൽ പണികൾക്കെത്തിയത് ബംഗാളിലെ പശ്ചിമ കൊൽകത്തയിൽ നിന്നുള്ള മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഞാറ്റടി പറിച്ച് നടീൽ നടത്തുന്നതിന് ഏക്കറിന് 4500 രൂപയാണ് കൂലിയായി വാങ്ങുന്നതെന്ന് ഇടശ്ശേരി പറന്പ് കെ.ജയരാജൻ എന്ന കർഷകൻ പറഞ്ഞു. ചില ഭാഗങ്ങളിൽ കർഷകർ ചേറിലാണ് വിതച്ചിരിക്കുന്നത്. എന്നാൽ വിതയിൽ കള പെരുകുമെന്ന പേടിയിലാണ് നെൽപ്പാടങ്ങളിൽ കർഷകർ ഞാറ്റടി തയ്യാറാക്കിയത്. കുറച്ച് ദിവസത്തെ മൂപ്പു കുറവുണ്ടെങ്കിലും ബംഗാളി തൊഴിലാളികൾ പണിക്കെത്തിയതോടെ…
Read Moreകാഴ്ച കുറഞ്ഞ മണികണ്ഠന്റെ ആറംഗ കുടുംബം വരുമാനമില്ലാതെ കഷ്ടപ്പാടിൽ; ഫോൺ ഇല്ലാതെ കുട്ടികളുടെ പഠനവും മുടങ്ങുന്നു
കൊല്ലങ്കോട്: നെന്മേനിക്കു സമീപം നാലു മക്കൾ ഉൾപ്പെടെ ആറംഗ കുടുംബം ഉപജീവനത്തിനും തുടർപഠനത്തിനും സൗകര്യമില്ലാതെ ജീവിതം തള്ളിനീക്കുന്നത് തീരാദുരിതത്തിൽ. ഇടച്ചിറ മണികണ്ഠൻ-ശ്രീജ ദന്പതിമാരാണ് അന്തിയുറങ്ങാൻ സുരക്ഷിതമായ കുടിൽ പോലും ഇല്ലാതെ പരാധീനതയിൽ കഴിയുന്നത്. ശ്രീഷ് (9), ശ്രീജിത (7), ശ്രീരാഗ് (5), ശ്രീനന്ദ (3) എന്നീ നാലു മക്കളുമുണ്ട്. കോവിഡ് ആരംഭിച്ചതോടെ സ്മാർട്ട് ഫോണ് ഇല്ലാത്തതിനാൽ കുട്ടികളുടെ ഓണ്ലൈൻ പഠനവും അവതാളത്തിലായിരിക്കുകയാണ്. തേയ്ക്കാത്ത ചുമരുകളുള്ള ചെറിയകുടിലിനു മഴക്കാലത്ത് വീടിനകത്തു വെള്ളം ചോരുന്നതു കണ്ട് മനസലിഞ്ഞ ഒരു പരോപകാരി മേൽക്കൂരയിൽ ഓടിട്ടു നൽകി. വീട്ടിൽ വൈദ്യുതി പോലുമില്ലാത്തതിൽ കുട്ടികളുടെ രാത്രികാല പഠനവും വഴിമുട്ടി നിൽക്കുകയാണ്. പകൽ സമയത്ത് അംഗൻവാടിയിൽ പഠനത്തിന് പോവാറുണ്ടെങ്കിലും കുടുതൽ കുട്ടികൾ ഉള്ളതിനാൽ മതിയായ രീതിയിൽ ശ്രദ്ധിക്കാൻ കഴിയുന്നുമില്ല. പൊള്ളാച്ചിയിൽ ബേക്കറി തൊഴിലാളിയായിരുന്ന മണികണ്ഠൻ അജ്ഞാതരോഗം ബാധിച്ച് കാഴ്ച കുറഞ്ഞു തുടങ്ങിയതോടെ ഉപജീവന മാർഗ്ഗവും വഴിമുട്ടിയതിനാൽ…
Read More