മണ്ണാർക്കാട്: സേഫ് കേരളയുടെ ഭാഗമായി എൻഫോഴ്സ്മെന്റ് ആർ.ടി.ഒ.യുടെ നേതൃത്വത്തിൽ മണ്ണാർക്കാട്താ ലൂക്ക് പരിധിയിലും ഇന്റർസെപ്റ്റർ ഉപയോഗിച്ചുള്ള വാഹന പരിശോധന ആരംഭിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പൊതുഗതാഗതം കുറയുകയും സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടുകയും ചെയ്തതിനാൽ ഗതാഗതക്കുരുക്കും അപകടവും ട്രാഫിക് നിയമ ലംഘനവും വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയത്. അത്യാധുനിക പരിശോധന ഉപകരണങ്ങൾ അടങ്ങിയ ഇന്റർസെപ്റ്റർ വാഹനം ഉപയോഗിച്ചാണ് മെട്രോ നഗര ശൈലിയിൽ പരിശോധന ആരംഭിച്ചത്. മോട്ടോർ സൈക്കിളിലെ പിൻ സീറ്റ് ഹെൽമെറ്റ്, കാർ യാത്രക്കാരുടെ സീറ്റ് ബെൽറ്റ് എന്നിവ കർശനപരിശോധനയുടെ ഭാഗമാക്കും. ദൂരെ വച്ചുതന്നെ വാഹനത്തിന്റെ രേഖകൾ പരിശോധിക്കാനും,ചുറ്റുമുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്നതിനും ശേഖരിച്ചു വക്കുന്നതിനുമായി രണ്ടു കിലോമീറ്റർ വരെ ദൂര ശേഷിയുള്ള സർവൈലൻസ് ക്യാമറയിലൂടെ വാഹനങ്ങൾ തടഞ്ഞു നിർത്താതെ തന്നെ നിയമ ലംഘകരെ പിടികൂടാനുള്ള സജ്ജീകരണങ്ങളാണ് ഇന്റർസെപ്റ്റർ വാഹനത്തിലുള്ളത്. തുടർന്ന് ഓവർ സ്പീഡ് കണ്ടെത്തുന്നതിനായി സ്പീഡ് ട്രൈസർ…
Read MoreCategory: Palakkad
അപകടങ്ങൾ കണ്ടുമടുത്തു; അധികൃതരെ അറിയിച്ചിട്ടും നടപടിയില്ല; നാട്ടുകാർ അപകടക്കുഴി നികത്തി
തച്ചന്പാറ: മുതുകുറുശ്ശി റോഡ് പണി നടക്കുന്ന സ്ഥലത്തു വെള്ളം പോകുന്നതിനു വേണ്ടി റോഡിനു കുറുകെ വലിയ ചാലു കീറിയത് നാട്ടുകാർ നികത്തി. ബൈക്കിൽ വരുന്നവർക്ക് വലിയ അപകടം സംഭവിക്കാവുന്ന കുഴികൾ ആയിരുന്നു. തുടർച്ചയായ ദിവസങ്ങളിൽ മൂന്നു സ്കൂട്ടർ യാത്രക്കാരൻ ആ ചാലിൽ കയറി ചാലിലേക്കു വീണു, ഇത് അധികൃതരെ അറിയിച്ചിട്ടും യാതൊരു വിധ നടപടി ഉണ്ടാവാത്ത സാഹചര്യത്തിൽ ആണ് നാട്ടുകാർ കുഴി നികത്താൻ മുന്നിട്ടിറങ്ങിയത്. ശശികുമാർ , ആരോഗ്യവകുപ്പിൽ നിന്ന് റിട്ടയർമെന്റ് ചെയ്ത രാധാകൃഷ്ണൻ , തച്ചന്പാറ സർവീസ് സഹകരണ ബാങ്കിൽ നിന്നു റിട്ടയർമെന്റ് ചെയ്ത സച്ചിദാന്ദൻ എന്നിവർ നേതൃത്വം നൽകി. രാജൻ വന്ദനം , അഖിൽ, ജയപ്രകാശ് വന്ദനം, നന്ദകുമാർ എന്നിവർ പങ്കെടുത്തു.
Read Moreവന്യജീവി വാരാഘോത്തിൽ അട്ടപ്പാടിയിലെ കുട്ടിടീച്ചർ അനാമികക്കും കുട്ടികൾക്കും സൈലന്റ് വാലി വനയാത്ര
അഗളി : അട്ടപ്പാടിയിലെ കുട്ടി അദ്ധ്യാപിക അനാമികക്കും വിദ്യാർത്ഥികൾക്കും സൈലന്റ് വാലി വനത്തിലേക്ക് യാത്രയൊരുക്കി. സൈലന്റ് വാലി ഡിവിഷൻ നടത്തുന്ന വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായാണ് സൈലന്റ് വാലി വനത്തിലേക്കുള്ള ഒരു ദിവസത്തേ അവബോധ ക്യാന്പ് നൽകിയത്. സൈലെൻറ് വാലി വൈൽഡ് ലൈഫ് വാർഡൻ കുറ ശ്രീനിവാസ് ഐ എഫ് എസിന്റെ നിർദേശപ്രകാരമായിരുന്നു വനയാത്ര. അനാമികയുടെ സ്കൂളിൽ നിന്നുമുള്ള വിദ്യാർത്ഥികളും അനാമികയുടെ രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു. യൂത്ത് ഐക്കണ്‍ അവാർഡുമായി കുട്ടി അധ്യാപിക അനാമിക; കോവിഡ് പ്രതിസന്ധിയിൽ കൂട്ടുകാർക്ക് ക്ലാസ് എടുത്തു; ഇടവേളകളിൽ വ്യായാമവും ജർമൻ, ഇംഗ്ലീഷ്, തമിഴ് ഭാഷകൾ പഠിപ്പിക്കലും സൈലന്റ് വാലി അസി വൈൽഡ് ലൈഫ് വാർഡൻ വി അജയ് ഘോഷ് ഉദ്ഘാടനം ചെയ്തു. ഭവാനി അസി വൈൽഡ് ലൈഫ് വാർഡൻ എ ആശാ ലത വനയാനം പരിപാടി ഉദ്ഘാടനം ചെയ്തു.
Read Moreഇപ്പം ശരിയാക്കാമെന്ന് പറയാൻ പോലും ആരുമില്ല; തെങ്കര പഞ്ചായത്തിന്റെ സ്വന്തം ട്രാക്ടർ ഇന്നും കട്ടപ്പുറത്തു തന്നെ; കർഷകരുടെ ആവശ്യം ഇങ്ങനെ…
മണ്ണാർക്കാട്: മണ്ണാർക്കാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന തെങ്കരയുടെ കാർഷിക വികസനത്തിന് വേണ്ടി വാങ്ങിയ ട്രാക്ടർ കട്ട് പുറത്തായത് കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. കാർഷിക പുരോഗതി ലക്ഷ്യം വെച്ച് ആരംഭിച്ച പദ്ധതിയാണ് കർഷകർക്ക് ഗുണം ചെയ്യാതെ ആയത്. തെങ്കരയുടെ കാർഷിക വികസനത്തിന് വേണ്ടി 2006 പഞ്ചായത്ത് വാങ്ങിയ ട്രാക്ടർ അറ്റകുറ്റപ്പണികൾ നടത്താതെ കട്ടപുറത്ത് ആയത് കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. മെഴുകംപാറ റോഡരികിലാണ് ആർക്കും വേണ്ടാതെ ട്രാക്ടറും അനുബന്ധ ഉപകരണങ്ങളും തുരുന്പെടുത്ത് നശിക്കുന്നത്. മണ്ണാർക്കാട് നെല്ലറയായതെങ്കരയിലെ കർഷകർക്ക് കുറഞ്ഞ ചെലവിൽ കൃഷിപ്പണികൾ ചെയ്യുന്നതിനു വേണ്ടിയാണ് പഞ്ചായത്ത് ചിറപ്പാടം പാടശേഖരസമിതിക്ക് വേണ്ടി ട്രാക്ടർ വാങ്ങി നൽകിയത്. പത്തുവർഷത്തോളം ട്രാക്ടറിന്റെ സേവനം കർഷകർക്ക് വേണ്ടരീതിയിൽ ഗുണം ചെയ്തെങ്കിലും കാലപ്പഴക്കവും അറ്റകുറ്റ പണികൾ ചെയ്യുന്നതിനുള്ള ചെലവും അധിക്രമിച്ചതോടെ ട്രാക്ടർ കട്ട പുറത്തായി . നിലം ഉഴുതു മറിക്കുന്ന സ്വകാര്യ ട്രാക്ടർ ഉടമകൾ മണിക്കൂറിന് 800 രൂപ വാങ്ങുന്ന കാലത്ത്…
Read Moreരാത്രി മുഴുവൻ നേരം വെളുക്കാൻ കാത്തിരുന്നു; വെട്ടം വീണപ്പോൾ പ്രതീക്ഷയോടെ അലറി വിളിച്ചു; കിണറ്റിൽ വീണ വയോധികന് രക്ഷകരായി ഫയർഫോഴ്സ്
മണ്ണാർക്കാട് : നഗരത്തിൽ നിർമാണത്തിലിരിക്കുന്ന സ്വകാര്യ കെട്ടിടത്തിലെ കിണറിൽ അകപ്പെട്ട ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.മേലേ അരിയൂർ സ്വദേശി പാണക്കാടൻ വീട്ടിൽ ഹംസ (60) യാണ് കുടുബിൽഡിങ്ങിനകത്തെ കിണറിൽ വീണത്. ബുധനാഴ്ചയാണ് ഇയാൾ കിണറിൽ അകപ്പെട്ടത്. ഒരു രാത്രി മുഴുവൻ കിണറിനകത്ത് കഴിച്ച് കൂട്ടുകയായിരുന്നു. ഇന്നലെ രാവിലെ കിണറിൽ നിന്നും ശബ്ദം കേട്ടവർ പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിക്കുക യായിരുന്നു. പോലീസ് സ്റ്റേഷനിൽ നിന്നും വിവരം കൈമാറിയ തിന്റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സെത്തി ഇയാളെ രക്ഷപ്പെ ടുത്തുകയായിരുന്നു.കാര്യമായ പരിക്കുകളില്ല. അവശനായ ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ ഓഫീസർ പിടി ഉമ്മർ,അസി സ്റ്റേഷൻ ഓഫീസർ പി നാസ ർ,ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർ ത്തനം നടത്തിയത്.
Read Moreവള്ളുവനാടിന്റെ ശിരസ്! അനങ്ങൻമല സന്പൂർണ നാശത്തിലേക്കെന്നു പഠനങ്ങൾ
ഒറ്റപ്പാലം: വള്ളുവനാടിന്റെ ശിരസെന്ന് വിശേഷിപ്പിക്കുന്ന അനങ്ങൻമല സന്പൂർണ നാശത്തിലേക്കെന്ന് പഠനങ്ങൾ. ആലപ്പുഴ ജില്ലയിലെ അസിസ്റ്റൻറ് ജിയോളജിസ്റ്റ് ഡോ. എ.ബദറുദീൻ, ചെങ്ങന്നൂർ സോയിൽ കണ്‍സർവേഷൻ ഓഫീസർ ലൈജു മണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വിദഗ്ധ പരിശോധനയിലാണ് അനങ്ങൻമലയുടെ നിലനില്പ് അപകടത്തിലാണെന്നു കണ്ടെത്തിയത്. നിലവിൽ അനങ്ങൻമലയുടെ പാരിസ്ഥിതിക സന്തുലിതാവസ്ഥ ഏറെ ദുർബലമാണന്നാണ് കണ്ടെത്തൽ. കോടിക്കണക്കിന് വർഷങ്ങൾകൊണ്ട് സംഭവിക്കുന്ന ബലക്ഷയമാണ് പാറകളും മണ്ണും തമ്മിലുള്ള സന്തുലിതാവസ്ഥയെ ബാധിച്ചിരിക്കുന്നതെന്നാണ് വിദഗ്ദ്ധസംഘം പറയുന്നത്. മുൻകാലങ്ങളിൽനിന്നും വിഭിന്നമായി കഴിഞ്ഞ രണ്ടുവർഷവും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പെയ്ത മഴയിൽ ബലക്ഷയം ബാധിച്ച പാറക്കൂട്ടങ്ങളും മണ്ണും തമ്മിലുള്ള സന്തുലിതാവസ്ഥ അപകടത്തിലായ പ്രദേശങ്ങളിലെല്ലാം ഉരുൾപൊട്ടലുണ്ടായി. അനങ്ങൻമലയിൽ ഇനിയും അതിശക്തമായ ഉരുൾപൊട്ടലുണ്ടാകാനാണ് സാധ്യതയെന്ന് വിദഗ്ധസമിതി വ്യക്തമാക്കുന്നു.കഴിഞ്ഞവർഷം നാടാകെ പ്രളയവും കെടുതിയും സൃഷ്ടിച്ച പേമാരിയുടെ നാളുകളിൽ അനങ്ങൻമലയിൽ ചെറുതും വലുതുമായ ഉരുൾപൊട്ടലുണ്ടായി. ഈ പ്രദേശങ്ങളിൽ വിദഗ്ധസമിതി പരിശോധനയും നടത്തിയിരുന്നു.ഒറ്റപ്പാലം നഗരാതിർത്തിയിലെ വരോട്, വടക്കുംമുറി,…
Read Moreപ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പ്രായപൂർത്തിയാകാത്ത യുവാവ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു; വീട്ടുകാരുടെ പരാതിയിൽ ബന്ധം വേർപ്പെടുത്തി പോലീസ് ചെയ്തത്
കോയന്പത്തൂർ: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടു പോയി വിവാഹം കഴിച്ച ഉക്കടം സ്വദേശിയായ 17കാരനെ പോക്സോ ആക്ടിൽ അറസ്റ്റുചെയ്തു. സുന്ദരാപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. പെണ്‍കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് അന്വേഷിച്ച പോത്തന്നൂർ പോലീസ് ഉക്കടത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. പെണ്‍കുട്ടിയെ വീട്ടിൽനിന്നും വിളിച്ചിറക്കി കൊണ്ടുപോയി ചെന്നൈയിൽ ഇരുവരും വിവാഹിതരാകുകയായിരുന്നു. പെണ്‍കുട്ടിയെ രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയച്ച പോലീസ് പോക്സോ ആക്ടിൽ പ്രതിയെ അറസ്റ്റുചെയ്ത് ജുവനൈൽ സ്കൂളിലേക്കുമാറ്റി.
Read Moreചാടിയും വീണും നീന്തിയും കടക്കേണ്ടത് നാലു കിലോമീറ്റർ; തെങ്കര അന്പംകുന്ന് റോഡിൽ കുഴികളുടെ പെരുംപൂരം!
മണ്ണാർക്കാട്: തകർന്നു ഗർത്തങ്ങൾ നിറഞ്ഞ തെങ്കര-അന്പംകുന്ന് റോഡിന്റെ ദുരിതത്തിന് ഇനിയും പരിഹാരമായില്ല. നിലവിൽ റോഡിൽ കുണ്ടും കുഴിയും വെള്ളക്കെട്ടും ശക്തമാണ്. നാലുകിലോമീറ്റർ യാത്ര മിക്കവർക്കും അസാധ്യമാക്കും. കാഞ്ഞിരപ്പുഴ തെങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അന്പംകുന്ന് റോഡിന്റെ വർഷങ്ങളായുള്ള സ്ഥിതിയാണിത്. നിലവിലെ സാഹചര്യത്തിൽ തെങ്കര കനാൽ ജംഗ്ഷൻമുതൽ കാഞ്ഞിരം വരെയുള്ള ആറുകിലോമീറ്റർ റോഡ് പൂർണമായും ടാർ ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ചെറിയ പദ്ധതിയിൽ ഉൾപ്പെടുത്തി റോഡിന്റെ ഓരോ ഭാഗവും ടാർ ചെയ്യുന്പോഴേയ്ക്കും അടുത്തഭാഗം പൊളിയും. റോഡിലെ വലിയ കുഴികളിൽ ചെളിനിറഞ്ഞതുമൂലം കാൽനട, ഇരുചക്രവാഹന യാത്രക്കാരും ബുദ്ധിമുട്ടിലാണ്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. അന്പംകുന്ന് കോയാക്ക ഫണ്ട്, അന്പംകുന്ന് ബീരാൻ ഒൗലിയ പള്ളി എന്നിവിടങ്ങളിലേക്കുള്ള വഴിയുമാണിത്. തെങ്കര കനാൽ ജംഗ്ഷനിൽനിന്നും നാലു കിലോമീറ്ററോളം ദൂരമാണ് പൂർണമായും തകർന്നുകിടക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപ ചെലവഴിച്ച് കാഞ്ഞിരംമുതൽ അന്പംകുന്ന് വരെയുള്ള…
Read Moreഊരുമൂപ്പൻ ഹൈക്കോടതി കയറിയത് വെറുതേയായില്ല; 40 വീടുകളും റോഡും പാലവും ഉൾപ്പെടെ തളികക്കല്ല് ആദിവാസി കോളനിയിലെത്തുന്നത് അഞ്ചുകോടിയുടെ വികസന പ്രവർത്തനം
മംഗലംഡാം: ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കടപ്പാറക്കടുത്ത് വനത്തിനുള്ളിലുള്ള തളികക്കല്ല് ആദിവാസി കോളനിയിൽ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുന്നത് 40 വീടുകളും റോഡും പാലവും ഉൾപ്പെടെ അഞ്ച് കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ. കാടർ വിഭാഗം ആദിവാസികളുള്ള ഇവിടെ ഇത്രയും വിപുലമായ വികസന പ്രവർത്തനം നടക്കുന്നത് കോളനിയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ്. കോളനിയിലെ അടിസ്ഥാന സൗകര്യ വികസനം ആവശ്യപ്പെട്ട് 2010 ൽ ഉൗരുമൂപ്പൻ രാഘവൻ ഹൈക്കോടതിയിൽ നൽകിയ റിട്ട് പെറ്റീഷനെ തുടർന്നാണ് ചീഫ് സെക്രട്ടറിയുടെ മോണിറ്ററിംഗിലും കോടതി നിരീക്ഷണത്തിലും ആദിവാസി കോളനിയിൽ വികസന വെളിച്ചം എത്തുന്നത്. 420 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിലവിലുള്ള വീടുകൾ പൊളിച്ച് നീക്കിയാണ് പുതിയ വീടുകൾ പണിയുകയെന്ന് ടി ഇ ഒ രാജീവ് പറഞ്ഞു.ഒരു വീടിന് 7.20 ലക്ഷം രൂപാ പ്രകാരം 288 ലക്ഷം രൂപയാണ് വീടുകളുടെ നിർമ്മാണത്തിനായി പട്ടികവർഗ്ഗ വികസന ക്ഷേമ വകുപ്പ് അനുവദിച്ചിട്ടുള്ളത്.…
Read Moreയൂത്ത് ഐക്കണ്‍ അവാർഡുമായി കുട്ടി അധ്യാപിക അനാമിക; കോവിഡ് പ്രതിസന്ധിയിൽ കൂട്ടുകാർക്ക് ക്ലാസ് എടുത്തു; ഇടവേളകളിൽ വ്യായാമവും ജർമൻ, ഇംഗ്ലീഷ്, തമിഴ് ഭാഷകൾ പഠിപ്പിക്കലും
അഗളി : ആനക്കട്ടി യിലെ കുട്ടി അദ്ധ്യാപിക അനാമിക സുധീറിന് യു.ആർ.എഫ് യൂത്ത് ഐക്കണ്‍ അവാർഡ്. യു ആർ എഫ് സി.ഇ.ഒ. സൗദീപ് ചാറ്റർജി,ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് എന്നിവരടങ്ങിയ സമിതി അവാർഡ് പ്രഖ്യാപിച്ചത്. കോവിഡ് പ്രതിസന്ധി മൂലം പഠനം മുടങ്ങിയ കുട്ടികൾക്ക് ഓണ്‍ ലൈൻ ക്ലാസ്സുകളാണ് ആശ്രയം. എന്നാൽ അട്ടപ്പാടി ആദിവാസി മേഖലയിൽ വൈദ്യുതിയും ഫേണ്‍ റേഞ്ചും ഇല്ലാത്തതിനാൽ കുട്ടികളുടെ പഠനം വഴി മുട്ടി. ഇതിന് പരിഹാരം കണ്ടെത്താൻ ആനക്കട്ടിയിലെ അനാമികയും അനുജത്തി മൗലികയും കൂടി പഠന കേന്ദ്രം ആരംഭിച്ചു. വീടിനോട് ചേർന്ന് ഓല ഷെഡിൽ ആണ് സ്മാർട്ട് ക്ലാസ് ആരംഭിച്ചത്. തിരുവനനന്തപുരം നവോദയ വിദ്യാലയത്തിലെ എട്ടാം തരം വിദ്യാർത്ഥിനിയാണ് അനാമിക അനുജത്തി അഞ്ചാം ക്ളാസിലും. സ്കൂളിൽ നിന്ന് പഠിച്ച വിഷയങ്ങൾ സമീപത്തുള്ള കുട്ടികൾക്ക് പറഞ്ഞു കൊടുക്കാനാണ് പഠന കേന്ദ്രം തുറന്നത്. ഈ…
Read More