അഗളി: ഷോളയൂർ എട്ടാംവാർഡിൽ യൂക്കാലിമട്ടത്ത് വനം വകുപ്പ് ജണ്ടയിട്ട പ്രദേശങ്ങൾ കോണ്ഗ്രസ് നേതാക്കൾ സന്ദർശിച്ചു. ഡിസിസി അംഗം പി.സി.ബേബി, അട്ടപ്പാടി മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഡിസിസി അംഗവുമായ എം.ആർ.സത്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശം സന്ദർശിച്ചു ആദിവാസികളുടെ ദുരിതം നേരിട്ടറിഞ്ഞത്. ആദിവാസികളെയും കുടിയേറ്റ കർഷകരെയും ദ്രോഹിക്കുന്ന വനംവകുപ്പിന്റെ കാടത്ത നടപടികൾ അവസാനിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ആദിവാസികൾ തലമുറകളായി കൃഷി ചെയ്തും വീടുവച്ചും കുടുംബമായി താമസിക്കുന്നകൃഷിയിടങ്ങളിലും, അഞ്ചുപതിറ്റാണ്ടിലധികമായി കൈവശംവച്ചും പട്ടയമടക്കമുള്ള രേഖകൾ ലഭിച്ചിട്ടുള്ളതുമായ കുടിയേറ്റ കർഷകരുടെയും ഭൂമിയാണ് വനംവകുപ്പധികൃതർ വ്യാപകമായി ജണ്ടകൾ കെട്ടി പിടിച്ചടക്കുന്നത്. കുറുക്കൻകുണ്ടിലേക്ക് വൈദ്യുതി ലൈൻ വലിക്കുവാൻ തടസം നില്ക്കുന്നു, ഷോളയൂർ, പുതൂർ അഗളി പ്രദേശങ്ങളിൽ കാർഷിക ഭൂമികളിൽ ജണ്ടകൾ കെട്ടുന്നു. ശക്തമായ സമരപരിപാടികൾ നേരിടേണ്ടി വരുമെന്ന് നേതാക്കൾ മുന്നറിയിപ്പ് നല്കി.
Read MoreCategory: Palakkad
മഹാകഷ്ടം തന്നെ; ലോക്ക്ഡൗണിലും പുതുജീവൻ ലഭിക്കാതെ ഭാരതപ്പുഴ; മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠനത്തിൽ പറയുന്നത്…
ഒറ്റപ്പാലം: ലോക്ഡൗണ്കാലം ഗംഗാനദിക്കുപോലും പുതുജീവൻ നല്കി. എന്നാൽ ഭാരതപുഴയുടെ കാര്യമോ മഹാകഷ്ടം. മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പുഴയിൽ രാസമാലിന്യങ്ങളല്ല, ജൈവമാലിന്യങ്ങളാണ് മലിനീകരണത്തിനുള്ള പ്രധാന കാരണമെന്നും മലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. വീടുകൾ, പൊതുഇടങ്ങൾ എന്നിവിടങ്ങളിലെ മാലിന്യങ്ങൾ ഭാരതപ്പുഴയിലേക്ക് ഒഴുകിയെത്തുന്നതും കൈവഴികളുടെ ഒഴുക്ക് തടസപ്പെടുന്നതും മുഖ്യപ്രശ്നങ്ങളായി ചൂണ്ടിക്കാണിക്കുന്നു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ ഗൗരവമായി ഭാരതപ്പുഴയുടെ സംരക്ഷണം ഏറ്റെടുക്കാത്തതും മുഖ്യപ്രശ്നമാണ്. മലിനീകരണത്തിന്റെ തോത് കണ്ടെത്തുന്ന കോളിഫോം ബാക്ടീരിയ, ബിഒഡി എന്നിവയുടെ അളവ് ഭാരതപ്പുഴയിൽ കൂടിയിട്ടുണ്ടന്നാണ് വിലയിരുത്തൽ. വിവിധപ്രദേശങ്ങളിൽ നിന്നും ജലം പരിശോധനയ്ക്കെടുത്തതാണ് മലിനീകരണ നിയന്ത്രണബോർഡ് പഠനങ്ങൾ നടത്തിയത്. ലോക്ക് ഡൗണ് കാലത്തിന്റെ ഗുണം കാണേണ്ട ഏപ്രിൽ, മേയ് മാസങ്ങളിൽ ശരാശരി കോളിഫോം ബാക്ടീരിയയുടെ അളവ് 100 മില്ലിലിറ്റർ വെള്ളത്തിൽ 400, 500 സിഎഫ് യു ആണെന്നും കണ്ടെത്തിയിട്ടുണ്ട്. കോവിഡ് കാലത്ത് മനുഷ്യ ഇടപെടൽ കുറഞ്ഞെങ്കിലും…
Read Moreകർഷക കുടുംബങ്ങൾ ദാരിദ്യ്രത്തിൽ; തോട്ടങ്ങളിൽ പണികൾ നടക്കുന്നില്ല; മലയോര കർഷകർ പ്രതിസന്ധിയിലേക്ക്
കല്ലടിക്കോട്: ലോക്ക് ഡൗണ്മൂലം മലയോര കർഷകർ പ്രതിസന്ധിയിലായി. റബർതോട്ടങ്ങളിൽ പണിയെടുക്കാനോ ടാപ്പിംഗ് നടത്താനോ കഴിയുന്നില്ല. കരിന്പ, തച്ചന്പാറ, കാഞ്ഞിരപ്പുഴ പഞ്ചായത്തുകൾ മലയോരകർഷകരുടെ കേന്ദ്രമാണ്. റബർ, തെങ്ങ്, കമുക്, ജാതി, വാഴ തുടങ്ങിയവയാണ് പ്രധാന കൃഷികൾ. റബർതോട്ടങ്ങളിൽ ടാപ്പിംഗ് നടത്താനോ, കാടുകൾ വെട്ടിത്തെളിച്ച് വളമിടാനോ പറ്റാതെ വന്നതോടെ കർഷകർ പ്രതിരോധത്തിലാണ്.ചുള്ളിയാംകുളം, പാലക്കയം, കാഞ്ഞിരപ്പുഴ, ഇരുന്പകചോല, പൂഞ്ചോല, അഴിക്കട, തരുപ്പപ്പൊതി, ചീനിക്കപ്പാറ, വട്ടപ്പാറ തുടങ്ങിയ പ്രദേശങ്ങളിലാണ് റബർ ടാപ്പിംഗ് നടത്താനാകതെ കർഷകർ പ്രതിസന്ധിയിലായിരിക്കുന്നത്. പലപ്രദേശങ്ങളിലും കാട്ടാനകളും പുലി, കടുവ, പുള്ളിമാൻ, കുരങ്ങുകൾ, മയിൽ തുടങ്ങിയവ കൃഷിയിടത്തിൽ എത്തി കൃഷികൾ നശിപ്പിക്കുന്നതും പതിവാണ്. ലോക്ക് ഡൗണ് കാരണം റബർതോട്ടങ്ങളിൽ വളമിടാനോ, ടാപ്പിംഗ് നടത്താനോ പണിക്കാരെപ്പോലും കിട്ടാത്ത അവസ്ഥയാണിപ്പോൾ. കർഷക കുടുംബങ്ങൾ ദാരിദ്യ്രത്തിലാണ്. റബർതോട്ടങ്ങളിലെ കാടു വെട്ടിത്തെളിക്കാനോ, വളമിടാനോ കഴിയാത്തതിനാൽ റബർമരങ്ങൾ ചീക്കുപൊട്ടി നശിക്കാനും തുടങ്ങിയിട്ടുണ്ട്. ലോക്ക് ഡൗണ് മൂലം രണ്ടുകോടിയോളം രൂപയുടെ…
Read Moreമണിയന് ഇത്തവണയും കണ്ണീർകൊയ്ത്ത്; അമ്പാട്ടുച്ചള്ളയിൽ നശിച്ചതു പത്തേക്കറോളം നെൽകൃഷി; നെല്ല് കൊയ്യാൻ തൊഴിലാളികളെ കിട്ടാൻ ക്ഷാമം
ചിറ്റൂർ: അന്പാട്ടുച്ചള്ളയിൽ പത്തേക്കറോളം പാടത്തെ നെൽചെടികൾ വീണു നശിച്ചു. ഒന്നരയേക്കറിലെ കൃഷി ഒന്നാകെ വീണതിനെതുടർന്ന് കന്നിമാരി അന്പാട്ടുചള്ള മണിയെന്ന കർഷകന് ഇത്തവണയും കണ്ണീർകൊയ്ത്ത്. ചെളിയിൽ വീണ നെൽച്ചെടികളിൽ യന്ത്രകൊയ്ത്തും നടത്താനാകില്ല. നടീൽ, കളപറി, വളം എന്നിവയ്ക്കായി 35,000 രൂപയോളം ചെലവഴിച്ചിരുന്നു. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ വാങ്ങിയാണ് മിക്കവരും കൃഷിയിറക്കിയത്. 2018, 2019 വർഷങ്ങളിൽ പ്രളയത്തിലും കൃഷിനാശമുണ്ടായി. വയലിൽ വീണുകിടക്കുന്ന നെൽച്ചെടികൾ കൊയ്തെടുക്കണമെങ്കിൽ ഇനി തൊഴിലാളികളെ ആശ്രയിക്കണം. ഇവർക്ക് മുന്നൂറുരൂപയായിരുന്ന കൂലി നിലവിൽ നാനൂറു രൂപയായിട്ടുണ്ട്. ഇതു നല്കിയാൽ തന്നെ തൊഴിലാളിക്ഷാമം രൂക്ഷമാണ്. തമിഴ്നാട്ടിൽനിന്നും സ്ത്രീ തൊഴിലാളികളെ ഇതിനായി എത്തിക്കേണ്ടിവരും. ഇതിനായി ഇടനിലക്കാരന് ഓരോ തൊ ഴിലാളിക്ക് അന്പതുരൂപവീതം നല്കണം. മണിയുടെ നെൽപാടത്തിനു സമീപം അമ്മാളു, നാരായണൻ എന്നിവരുടേത് ഉൾപ്പെടെ പത്തേക്കർ നെൽകൃഷിയാണ് മഴയിൽ വീണു നശിച്ചിരിക്കുന്നത്. കൃഷിനാശമുണ്ടായ കർഷകർ ധനസഹായത്തിനു കൃഷി ഓഫീസർക്ക് അപേക്ഷ നല്കി…
Read Moreഇതും വെറുംവാഗ്ദാനം മാത്രമോ? അക്കരകടക്കാൻ ഇനി വള്ളിയിൽ തൂങ്ങേണ്ട; തളികകല്ല് കോളനിയിലേക്കു റോഡിനും പാലത്തിനും ഒന്നേകാൽ കോടി;
വടക്കഞ്ചേരി: മംഗലംഡാമിനടുത്ത് കടപ്പാറയിൽനിന്നും വനത്തിനുള്ളിലുള്ള തളികകല്ല് ആദിവാസി കോളനിയിലേക്കുള്ള റോഡുനിർമാണവും പാലം പണിയും പൂർത്തിയാക്കാൻ ഒന്നേകാൽ കോടി രൂപയുടെ അഡ്മിനിസ്ട്രേറ്റീവ് അനുമതി കിട്ടി സാങ്കേതികാനുമതി കാത്തിരിക്കുകയാണെന്ന് പട്ടികവർഗ വികസന ക്ഷേമവകുപ്പ് അധികൃതർ അറിയിച്ചു. സ്റ്റേറ്റ് നിർമിതികേന്ദ്രമാണ് എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിരുന്നത്. പട്ടികവർഗവികസന ക്ഷേമവകുപ്പിൽ നിന്നാണ് ഫണ്ട് അനുവദിക്കുക. കടപ്പാറയിൽനിന്നും നാല് കിലോമീറ്റർ വരുന്ന റോഡിന്റെ പണി രണ്ടുവർഷംമുന്പേ ഏതാണ്ട് പൂർത്തിയായി കിടക്കുന്നതാണ്. കോളനിക്കടുത്തുള്ള 300 മീറ്റർ ദൂരമാണ് ഇനി ടൈൽസ് പതിച്ച് പൂർത്തീകരിക്കാനുള്ളത്. റോഡിലുള്ള പോത്തംതോട് കാട്ടുചോലയ്ക്ക് കുറുകെയുള്ള പാലം നിർമാണമാണ് പ്രധാനമായും ശേഷിച്ചിട്ടുള്ളത്. നേരത്തെ തയാറാക്കിയ പ്ലാനിൽനിന്നും വ്യത്യസ്തമായി കുറച്ചുകൂടി നീളം കൂടുന്നതാകും പാലമെന്ന് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ പി.രാജീവ് പറഞ്ഞു. ചെരിഞ്ഞ രീതിയിലുള്ളതാണ് പാലത്തിന്റെ പുതിയ പ്ലാൻ. 2007ൽ വനംവകുപ്പ് തന്നെ നേരിട്ട് കാപ്പാറയിൽനിന്നും കോളനിയിലേക്ക് റോഡുനിർമാണത്തിന് തുടക്കംകുറിച്ചിരുന്നെങ്കിലും ആ വർഷമുണ്ടായ അതിവർഷത്തിലെ മലവെള്ളപാച്ചിലിൽ…
Read Moreകൃഷി ചെയ്ത് ജീവിക്കാൻ സമ്മതിക്കില്ലേ: വെങ്കക്കടവിൽ 15ആദിവാസി കുടുംബങ്ങളുടെ ഭൂമി വനംവകുപ്പ് ജണ്ട കെട്ടി പിടിച്ചെടുത്തു
അഗളി: ഷോളയൂർ പഞ്ചായത്തിൽ പതിനഞ്ചോളം ആദിവാസി കുടുംബങ്ങളുടെ കൃഷിഭൂമി വനപാലകർ ജണ്ടകെട്ടി പിടിച്ചടക്കിയതായി പരാതിയുയർന്നു. തലമുറകളായി കൈവശം വച്ചു കൃഷിചെയ്തു വരുന്നതും ഭൂമി സംബന്ധമായ രേഖകളുള്ളതുമായ കൃഷിയിടമാണ് ജണ്ടകെട്ടി വനഭൂമിയാക്കിമാറ്റിയത്. ഇതിലൂടെ പതിറ്റാണ്ടുകൾ പഴക്കമുള്ള കാർഷികവിളകൾ ഫോറസ്റ്റുകാർ പിടിച്ചെടുത്തതായി ആദിവാസികൾ ചൂണ്ടിക്കാട്ടി. കോവിഡ് പശ്ചാത്തലത്തിൽ ആദിവാസികൾ വീട്ടിൽ തന്നെ കഴിച്ചുകൂട്ടിയ അവസരത്തിൽ വനപാലകരെത്തി അതി ശീഘ്രം ജണ്ടയിട്ട് മടങ്ങുകയായിരുന്നെന്ന് ഉൗര് നിവാസികൾ പറഞ്ഞു. കുരുമുളക്, കാപ്പി, കശുമാവ്, കമുക്, തെങ്ങ് തുടങ്ങി ഒട്ടനവധി കൃഷികളാണ് പിടിച്ചെടുത്തിരിക്കുന്നത്.വെങ്കക്കടവ് ഉൗരിലെ സഹോദരങ്ങളായ ആണ്ടിയുടെയും ഗണേഷിന്റെയും മൂന്നേക്കർ സ്ഥലവും ജണ്ടക്കുള്ളിലാക്കിയെന്ന് ആണ്ടി പറഞ്ഞു. ഉൗരിലെ ശിവയുടെ മകൻ സോമൻ, രങ്കൻ മകൻ മല്ലി, തങ്കവേലു, പാപ്പാ കൃഷ്ണൻ, കൊരട്ടി, അഗ്രൻ, മാക്രി കോട്ട (വെള്ളിങ്കിരി), കുട്ടൻ, രങ്കൻ, രങ്കൻ കൃഷ്ണൻ, ചക്രാൻ, വിജയൻ, രാമൻ എന്നിവരുടെയും കുഞ്ഞപ്പൻ, ജോണ്സണ്, കൃഷ്ണകുമാർ, എന്നിവരുടെയും…
Read Moreകുട്ടികളുടെ പഠനത്തിന് വേണ്ടി മൊബൈലിന് റേഞ്ച് നോക്കി ഇറങ്ങിയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; മധ്യവയസ്കൻ പോലീസ് പിടിയിൽ
മംഗലംഡാം : വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ പോലിസ് അറസ്റ്റുചെയ്തു. മംഗലംഡാം പൂച്ചാടി ചേക്കുവിന്റെ മകൻ അബ്ബാസ് (48) ആണ് പിടിയിലായത്. ജൂണ് 16 ന് വൈകീട്ട് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മകൾക്ക് ഓണ് ലൈൻ പഠനത്തിന് വീട്ടിൽ മൊബൈലിന് റേഞ്ച് കിട്ടാതിരുന്നതിനാൽ പാം ഭാഗങ്ങൾ ഡൗണ്ലോഡ് ചെയ്യാൻ പുറത്ത് പോയ വീട്ടമ്മ തിരിച്ച് വരുന്ന വഴിക്ക് പ്രതി കയറി പിടിക്കുകയായിരുന്നു. ബഹളം കേട്ട് വീട്ടുകാർ ഓടി എത്തി. തുടർന്ന് വീട്ടമ്മ മംഗലംഡാം പോലിസിൽ പരാതി നൽകി. ഇതിനു മുന്പും പല തവണ ഇയാളിൽ നിന്ന് മോശമായ പെരുമാറ്റം ഉണ്ടായിട്ടുള്ളതായി വീട്ടമ്മ പറഞ്ഞു. ഒളിവിൽ പോയ പ്രതി വീട്ടിലെത്തിയ വിവരമറിഞ്ഞ് പോലിസ് എത്തി കസ്റ്റഡിയിലെടുത്തു. കോടതിിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read Moreപതിമൂന്നു മണിക്കൂറിൽ 118 മൂലകങ്ങളുടെ പേരുകൾ; അഖിലിനു പെൻസിൽ കാർവിംഗിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്
ഒറ്റപ്പാലം: പെൻസിൽ കാർവിംഗിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം ലഭിച്ച എൻ.ആർ.അഖിലിന് ഇത് അഭിമാനമുഹൂർത്തം. പതിമൂന്നു മണിക്കൂറിൽ 118 മൂലകങ്ങളുടെ പേരുകൾ പെൻസിലിൽ കൊത്തിയെടുത്താണ് ലക്കിടി നെന്പടിക്കുന്നത്ത് രാജൻ-ശ്രീലത ദന്പതികളുടെ മകനായ അഖിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കാർഡ്സ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവ നേടിയെടുത്തത്. ഇന്ത്യൻ ബുക്ക് ഓഫ് എഡിറ്റോറിയലാണ് ഈ നേട്ടത്തിനു അഖിലിനെ തെരഞ്ഞെടുത്തത്. ഭൂമിയിൽ സ്വാഭാവികമായി കാണപ്പെടുന്നതും മനുഷ്യനിർമിതവുമായ മൂലകങ്ങളുടെ പേരുകൾ പെൻസിലിൽ കൊത്തിയെടുത്ത അഖിലിന്റെ കഴിവിനുള്ള അംഗീകാരമാണ് വന്നുചേർന്നിട്ടുള്ളത്. നേരത്തെ ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡിൽ അഖിൽ ഇടം കണ്ടെത്തിയിരുന്നു. പാലക്കാട് ഗവണ്മെന്റ് പോളിടെക്നിക്കിൽനിന്ന് ഇലക്ട്രോണിക്സ് ഡിപ്ലോമ പൂർത്തിയാക്കിയ അഖിലിന്റെ കരവിരുതിൽ മൂലകങ്ങളുടെ പേരുകൾ പെൻസിലിൻ തുന്പത്ത് അത്ഭുതകരമായി രൂപംകൊണ്ടു. പതിമൂന്നു മണിക്കൂറിൽ 118 മൂലകങ്ങളാണ് ചിത്രരചനയ്ക്കായി ഉപയോഗിക്കുന്ന 10 ബി പെൻസിലിൽ അഖിൽ കൊത്തിയടുത്തത്. സ്കൂൾ പഠനകാലംമുതൽ…
Read Moreഅലോപ്പതി ഗുളികകൾ അരച്ചുചേർത്തുള്ള തട്ടിക്കൂട്ട് പണികൾ നിർത്തിക്കോ; വ്യാജ ഡോക്ടർമാർക്കും മുറിവൈദ്യന്മാരെയും പൊക്കാനൊരങ്ങി ആരോഗ്യവകുപ്പ്
ഒറ്റപ്പാലം: മുറിവൈദ്യന്മാർക്കും വ്യാജഡോക്ടർമാർക്കുമെതിരെ ആരോഗ്യവകുപ്പും പോലീസും കർശന നടപടികളിലേക്ക്. കൊറോണ രോഗബാധ വ്യാപകമാകുന്നതിനിടെ ജനങ്ങളെ കബളിപ്പിച്ച് വ്യാജന്മാർ ചികിത്സാരംഗത്ത് വ്യാപകമാകുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് കർശനനടപടി സ്വീകരിക്കാൻ അധികൃതർ നടപടികൾ തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഇത്തരക്കാരുടെ വിവരശേഖരണം തുടങ്ങിക്കഴിഞ്ഞു. മുറിവൈദ്യന്മാരും വ്യാജഡോക്ടർമാരും ജില്ലയിൽ വ്യാപകമായി കൊറോണയടക്കം ചികിത്സ നടത്തുന്നതായി ബന്ധപ്പെട്ടവർക്ക് സൂചന ലഭിച്ച പശ്ചാത്തലത്തിൽ കൂടിയാണ് നടപടി കർക്കശമാക്കാൻ തീരുമാനിച്ചത്. ആരോഗ്യവകുപ്പും പോലീസും ഇത്തരത്തിൽ ലഭിച്ച വിവരങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം മണ്ണൂരിൽനിന്നും ഒരു വ്യാജ ആയുർവേദ വൈദ്യനെ പിടികൂടിയിരുന്നു.മണ്ണുർ കിഴക്കുംപുറം കോഴിചുണ്ട പുത്തൻവീട്ടിൽ കെ.എം.മുഹമ്മദാലി (39)യാണ് പിടിയിലായത്. ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. ജില്ലാ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ.ഷിബു, ഡ്രഗ് ഇൻസ്പെക്ടർ ഡോ. ശ്രീധരൻ, കെ.ആർ.നവീൻ, ഇ.എൻ.ബിജിൻ എന്നിവരുടെ നേതൃത്തിലാണ് മുഹമ്മദാലിയുടെ കോഴിചുണ്ടയിലെ അറബി ചികിത്സാലയത്തിൽ പരിശോധന നടത്തിയത്. ചികിത്സാ ഉപകരണങ്ങളും കന്പനിമരുന്നുകളും ഇവിടെനിന്ന് പിടികൂടിയിരുന്നു. 18…
Read Moreതാഴ്ന്ന് പറന്ന പരുന്തിനെ കാക്കകൾ കൂട്ടത്തോടെ കൊത്തി പരിക്കേൽപ്പിച്ചു; അവശനായി വിണ പരുന്തിന് രക്ഷകരായി അബ്ബാനും രാജനും
വണ്ടിത്താവളം: അഴുക്കുചാലിൽ കാക്കകൾ കൊത്തി തലയ്ക്ക് മുറിവേറ്റു കിടന്ന പരുന്തിന് അയ്യപ്പൻകാവ് സ്വദേശികളായ അബ്ബാസും രാജനും രക്ഷകരായി. ഇന്നലെരാവിലെയാണ് അബ്ബാസിന്റെ വർക്ക് ഷോപ്പിനു സമീപത്ത് അഴുക്കുചാലിൽ വീണുകിടക്കുന്ന നിലയിൽ പരുന്തിനെ കണ്ടെത്തിയത്.തുടർന്നു പരുന്തിനെ പുറത്തെടുത്ത് കുടിവെള്ളം നല്കി ദേഹശുദ്ധി വരുത്തി തലയിൽ മുറിവേറ്റ സ്ഥലത്ത് മഞ്ഞൾ പൊടി പുരട്ടി. പറക്കാൻ ഇടയ്ക്കിടെ ശ്രമിക്കുന്നുണ്ടെങ്കിലും തലയിലേറ്റ മുറിവുമൂലം കഴിഞ്ഞില്ല. പിന്നീട് അബ്ബാസും സുഹൃത്ത് രാജനും ചേർന്ന് കൊല്ലങ്കോട് വനംവകുപ്പ് റേഞ്ച് ഓഫീസറെ വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാർക്ക് പരുന്തിനെ കൈമാറി. പരുന്തിനെ വെറ്റിനറി ഡോക്ടറെ കാട്ടി ചികിത്സ് നല്കുമെന്ന് ഫോറസ്റ്റ് ഓഫീസർ സൂര്യപ്രകാശ് പറഞ്ഞു.
Read More