വടക്കഞ്ചേരി: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പുഴകളും തോടുകളും മറ്റു ജലസ്രോതസുകളുമെല്ലാം സംരക്ഷിക്കുന്ന പദ്ധതി പച്ചത്തുരുത്തിൽ മാത്രം ഒതുക്കാതെ പുഴ സംരക്ഷണം പൂർണ്ണമായ അർത്ഥത്തിൽ നടപ്പിലാക്കണമെന്ന ആവശ്യം ശക്തം. പുഴകളുടെ ഏതെങ്കിലും ഒരു കര ഭാഗത്ത് മാത്രം ജൈവ വൈവിധ്യ ഉദ്യാനങ്ങൾ ഒരുക്കി പച്ചതുരുത്ത് എന്ന പേരിലുള്ള പുഴ സംരക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന പുഴയുടെ ഏതെങ്കിലും ഒരു ഭാഗത്ത് ഇത്തരത്തിൽ പദ്ധതി നടപ്പിലാക്കിയതുകൊണ്ട് യഥാർത്ഥ പുഴ സംരക്ഷണമാകുന്നില്ലെന്നാണ് വിലയിരുത്തൽ.പുഴ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ആദ്യഘട്ട ചുവടുവെയ്പ്പായിട്ടാണ് പച്ചതുരുത്ത് പദ്ധതിയെ വ്യാഖ്യാനിച്ചത്. എന്നാൽ നന്നേ ചെറിയ സ്ഥലത്ത് പച്ചക്കാടൊരുക്കുന്നതിൽ പദ്ധതി ചുരുങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു. ആറ് വർഷം മുന്പ് ഭാരതപ്പുഴ പുനരുജീവനത്തിന്റെ ഭാഗമായി ലക്ഷങ്ങൾ ചെലവഴിച്ച് ചെറുപുഴകളുടെ സംരഷണ പദ്ധതി രേഖയും ജലവിഭവ അറ്റ് ലസും തയാറാക്കിയിരുന്നെങ്കിലും പിന്നീടതിന്റെ പ്രവർത്തനങ്ങളിൽ വേഗതയുണ്ടായില്ല. പ്രഥമ ദൃഷ്ട്യാ തന്നെ പുഴ…
Read MoreCategory: Palakkad
ഓണത്തിനു പൊടിയ്ക്കാൻ ഇത്തവണ പപ്പടം കിട്ടുമോ? ഓണകച്ചവടം താളം തെറ്റുമോയെന്ന ആശങ്കയിൽ പപ്പട നിർമാതാക്കൾ
വടക്കഞ്ചേരി: കോവിഡ് മഹാമാരിയിൽ ഇടക്കിടെ കടകൾ അടച്ചിടുന്പോൾ ഇക്കുറി ഓണകച്ചവടം താളം തെറ്റുമോ എന്ന ആശങ്കയിലാണ് പപ്പട നിർമ്മാതാക്കൾ. രു വർഷത്തെ പ്രധാന പപ്പട കച്ചവടം നടക്കുന്നത് അത്തം തൊട്ടുള്ള ഓണനാളുകളിലാണ്.വീടുകളിൽ എല്ലാവരും ഒന്നിച്ചു കൂടി ഭക്ഷണമൊരുക്കുന്പോൾ പപ്പടത്തിന് പ്രഥമ സ്ഥാനം ഉണ്ടായിരുന്നു. ഇതിനാൽ പപ്പടത്തിന്റെ ആവശ്യകത കൂടി നല്ല വില്പനയും നടന്നിരുന്നതായി പപ്പട നിർമ്മാണം കുല തൊഴിലായി നടത്തി വരുന്ന മുടപ്പല്ലൂർ കൈക്കോളത്തറയിലെ മനോജ് പറഞ്ഞു. ഇക്കുറി വീടുകളിൽ എല്ലാവരും ഒന്നിച്ചു കൂടുന്നതിന് കോവിഡ് തടസ്സം നിൽക്കുകയാണ്. ഓണ തിരക്കുകളിൽ കൂടുതൽ ടൗണ് പ്രദേശങ്ങൾ കണ്ടെയ്മെന്റ് സോണുകളാക്കി കടകൾ അടപ്പിച്ചാൽ നിർമ്മിക്കുന്ന പപ്പടം ചെലവകാതെ വരുമോ എന്ന ആധിയും ഇവർക്കുണ്ട്. മഴയുടെ മൂടിക്കെട്ട് പപ്പടം ഉണക്കിയെടുക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നതായി സ്ത്രീകൾ പറയുന്നു. വെയിൽ കിട്ടുന്ന സമയം എല്ലാവരും കൂടി പപ്പടം മുറ്റത്ത് നിരത്തും. മഴ മേഘങ്ങൾ ഉരുണ്ടു…
Read Moreകാലം മാറിയപ്പോൾ കർഷകർ മറന്ന കടലക്കൃഷി കോവിഡ് കാലത്തു വീണ്ടെടുത്ത് വണ്ടിത്താവളത്തെ അനിൽകുമാർ
വണ്ടിത്താവളം: താലൂക്കിൽ കാലം മറന്ന കടലക്കൃഷിയെ വീണ്ടെടു ത്ത് അനിൽ കുമാറിന്റെ യജ്ഞം വിജയകരം. വണ്ടിത്താവളം ബസ് സ്റ്റാൻഡിൽ കാന്റീൻ നടത്തി വരികയാണ് അനിൽകുമാറും ഭാര്യ അനിതയും. കോവിഡ്കാല നിബന്ധനകൾ കാരണം പുറത്തു സഞ്ചാരമില്ലാതായതോ ട്ടാണ് കാൻറ്റീനു സമീപത്തെ ഒഴിഞ്ഞ പറന്പിൽ കടലകൃഷി ചെയ്ത് പരിപാലനം തുടങ്ങിയത്. ഈ സ്ഥലത്ത് നാൽക്കാലി ശല്യം ഒഴിവാക്കാൻ സംരക്ഷണവും ഏർപ്പെടുത്തി. ഏകദേശം മൂന്നു മാസക്കാലത്ത് കൃഷി പരിപാലന ത്തിനു ശേഷമാണ് കടല വിളവെടുപ്പ് നടത്തിയത്. കടലച്ചെടികൾ സമുദ്ധമായി വളർന്നത് തീർത്തും ആശ്ചര്യപ്പെടുത്തി. ബസ് സ്റ്റാൻഡ് കാന്റീനിൽ ചായക്കെത്തിയവർക്കും നിലക്കടല വിളവെടുപ്പ് വിസ്മയ കാഴ്ചയായി . ഏകദേശം 40 വർഷം മുൻപു വരെ പട്ടഞ്ചേരി, പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളിൽ നിലക്കടല കൃഷിയാണ് വ്യാപകമായി നടത്തി വന്നിരുന്നത്. വളരെ താഴ്ചയുള്ള പൂന്തൽ കണ്ടങ്ങളിൽ മാത്രമാണ് നെൽകൃഷി ചെയ്തിരുന്നത്. അക്കാലത്ത് ജൂണിൽ മഴ ആരംഭിച്ചാൽ…
Read Moreകോവിഡ് കാലത്ത് സഹകരണമേഖല വഹിക്കുന്നപങ്ക് ശ്രദ്ധേയമെന്നു മന്ത്രി എ.കെ.ബാലൻ
വടക്കഞ്ചേരി: പ്രതിസന്ധികാലത്ത് കൈതാങ്ങാകാൻ സഹകരണമേഖല വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണെന്ന് മന്ത്രി എ.കെ.ബാലൻ. കണ്ണന്പ്ര സഹകരണ സേവന ബാങ്കിനു കീഴിൽ തുടങ്ങുന്ന കണ്ണന്പ്ര കോ-ഓപ്പറേറ്റീവ് ബസാറിന്റെ ഉദ്ഘാടനം ഓണ്ലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂപ്പർമാർക്കറ്റ്, ടെക്സ്റ്റൈൽസ്, ഫുഡ്കോർട്ട്, ഐഎ എസ് അക്കാദമി എന്നിവയാണ് കോ-ഓപ്പറേറ്റീവ് ബസാറിൽ ഒരുക്കിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ സൂപ്പർമാർക്കറ്റ് മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ചടങ്ങിൽ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ സി.കെ.രാജേന്ദ്രൻ സഹകരണ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സൂപ്പർ മാർക്കറ്റിന്റെ വെബ് സൈറ്റിന്റെ സ്വിച്ച് ഓണ് കർമവും ആദ്യവില്പനയും അദ്ദേഹം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ആർ.സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണന്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഡി.റെജിമോൻ, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അനിത പോൾസണ്, സഹകരണസംഘം ജോയിന്റ് ഡയറക്ടർ പ്രേമാമണി, ഐസിഡിഎസ് പ്രോജക്ട് മാനേജർ വി.ജി.കണ്ണൻ, പഞ്ചായത്തംഗം കെ. പ്രസന്നകുമാരി,…
Read Moreപുഴയെ പണിപ്പെട്ട് നേർവഴിയ്ക്കാക്കി; ആശ്വാസത്തിൽ വാണിയംപാറക്കാർ
മണ്ണാർക്കാട്: വാണിയംപാറകാർക്ക് ഇനി വീട്ടിൽ വെള്ളം കയറുമെന്ന ഭീതിവേണ്ട. പുഴയുടെ ഗതി നേരെയാക്കി. കോൽപ്പാടം പുഴ വാണിയംപാറ ഭാഗത്ത് താമസിക്കുന്ന പതിനഞ്ചു കുടുംബങ്ങളാണ് പുഴ നേർഗതിയിൽ ആക്കിയതോടെ ആശ്വസിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷത്തെയും ശക്തമായ മഴയിൽ പുഴ ഗതി മാറി വീടുകളിൽ കുടുങ്ങിയ ഇവരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷിച്ചത്. മഴക്കാലത്തെ ഈ കുടുംബങ്ങളുടെ ദുരിതം മനസിലാക്കിയ കാഞ്ഞിരപ്പുഴ പഞ്ചായത്താണ് നടപടി സ്വീകരിച്ചത്. കൈയേറ്റവും പുഴ ഗതിമാറി ഒഴുകിയതുംമൂലം തോടായി മാറിയ നെല്ലിപ്പുഴയുടെ കോൽപാടം ഭാഗത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുഴയുടെ ഒഴുക്ക് നേരയാക്കിയത്. ഈ ഭാഗത്ത് താലൂക്ക് സർവേ സംഘം അളന്നുതിരിച്ചു ഭൂമിയിലെ തടസങ്ങൾ നീക്കി. കാഞ്ഞിരപ്പുഴ പഞ്ചായത്തിൻറെ പരിധിയിൽ വരുന്ന പുഴയോരത്തെ ഒന്നര കിലോമീറ്ററോളം ദൂരത്തെ തടസസങ്ങൾ ജെസിബി ഉപയോഗിച്ചു മാറ്റി. നാലുലക്ഷം രൂപ ചെലവഴിച്ചാണ് പുഴയോരത്ത് ഈ നിർമാണപ്രവർത്തനങ്ങൾ നടത്തിയത്. ഇതോടെ പുഴയുടെ മറുകരയിലെ ആന്പാടം കോളനി…
Read Moreഎല്ലാം ശരിയാക്കാൻ സമയമില്ല; കണ്ണമ്പ്ര വ്യവസായപാർക്കിനായി ഭൂമി ഏറ്റെടുക്കൽ തുടങ്ങി നാലുവർഷം പിന്നിടുന്പോഴും അവ്യക്തത
വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കൽ തുടങ്ങി നാലുവർഷം പിന്നിടുന്പോഴും നടപടികളിൽ അവ്യക്തത നിലനില്ക്കുന്നത് കർഷകരിൽ പ്രതിഷേധത്തിനിടയാക്കുന്നു. 2016 ജൂലൈ 16-നായിരുന്നു വ്യവസായ പാർക്കിനായി ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച് കണ്ണന്പ്രയിൽ മന്ത്രി എ.കെ.ബാലന്റെ അധ്യക്ഷതയിൽ ഭൂവുടമകളുടെ യോഗം നടന്നത്. എന്നാൽ പിന്നീട് ഭൂമിവില സംബന്ധിച്ചും അളവുകളിലും കർഷകർക്കെതിരായ നിലപാടുകൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായി.ഭൂമി ഏറ്റെടുക്കൽ നടപടികൾ അനിശ്ചിതത്വത്തിൽ തുടരുന്നതുമൂലം വിളകൾ നിറഞ്ഞുനില്ക്കുന്ന പ്രദേശത്തെ നാന്നൂറ് ഏക്കറോളം ഭൂമിയാണ് ഇപ്പോൾ പാഴായി കിടക്കുന്നത്. റബറും തെങ്ങും വാഴയും കുരുമുളകും കവുങ്ങുമായി വിളകൾ നിറഞ്ഞ ഭൂമിയാണ് വ്യവസായപാർക്കിനായി ഏറ്റെടുക്കുന്നത്. ഇതിനാൽ തന്നെ നാലുവർഷമായി പരിചരണമില്ലാതെ വിളകളെല്ലാം നശിക്കുകയാണ്.കർഷകരുടെ വരുമാന മാർഗങ്ങളാണ് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിലൂടെ ഇല്ലാതായത്. ഭൂമി വില്ക്കാനോ പണയപ്പെടുത്താനോ കൈമാറാനോ കഴിയാതെ വലിയ ധർമസങ്കടത്തിലാണ് ഭൂവുടമകളായ കർഷകരെല്ലാം. ഏഴെട്ടുവർഷം മക്കളെ പരിപാലിക്കുന്ന മട്ടിൽ വളർത്തിയെടുത്ത റബർമരങ്ങൾക്കെല്ലാം വിറക്…
Read Moreപുലിയ്ക്കായി കൂടും കാമറയും വച്ചു; പക്ഷേ കുമരംപുത്തൂകാർ മുന്നിൽ കണ്ടത് കടുവയെ
മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിലെ കുമരംപുത്തൂർ പഞ്ചായത്തിലെ മൈലാന്പാടം പൊതുവപ്പാടത്ത് കഴിഞ്ഞ ദിവസം കടുവയുടെ സാന്നിധ്യം. മൈലാന്പാടം പൊതുവപ്പാടത്ത് ടാപ്പിംഗ് തൊഴിലാളിയാണ് കടുവയെ കണ്ടത്. പുലിയെ നിരീക്ഷിക്കാൻ വനംവകുപ്പ് കാമറ സ്ഥാപിച്ച സ്ഥലത്തിനടുത്ത എസ്റ്റേറ്റിലാണ് കടുവയെ കണ്ടത്. ചിത്രം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പുലിയുടെ സാന്നിധ്യമുണ്ടെന്നു പറയുന്ന രണ്ടിടങ്ങളിൽ ഒരാഴ്ചമുന്പ് വനംവകുപ്പ് രണ്ട് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നു. രണ്ടാഴ്ചമുന്പ് പട്ടാപ്പകൽ വീടിനോട് ചേർന്നുള്ള കൂട്ടിൽ കെട്ടിയ രണ്ടാടുകളെ പുലി ആക്രമിച്ച് ഒരു ആടിനെ കൊന്നിരുന്നു. പ്രദേശവാസികളായ നിജോ വർഗീസ്, ബാബു പൊതുവപ്പാടം, റെജി തോമസ്, നൗഷാദ് വെള്ളപ്പാടം എന്നിവർ നല്കിയ പരാതിയെ തുടർന്നാണ് രണ്ട് പട്ടികവർഗ കോളനികൾ കൂടിയുള്ള പ്രദേശത്തോടു ചേർന്ന് വനംവകുപ്പ് രണ്ടു കാമറകൾ സ്ഥാപിച്ചത്. മാസങ്ങൾക്കുമുന്പ് ഇവിടെനിന്ന് വനംവകുപ്പ് സ്ഥാപിച്ച കൂടിനകത്ത് ഒരു പുലി അകപ്പെട്ടിരുന്നു.
Read Moreകർഷകദിനത്തിൽ പരുത്തിപ്ര പാടശേഖരത്തിൽ ട്രാക്ടർ ഓടിച്ചും വിത്തെറിഞ്ഞും കർഷകനായി വി.കെ ശ്രീകണ്ഠൻ എംപി
പാലക്കാട്: കർഷകദിനത്തിൽ തനികർഷകനായി ജന്മനാട്ടിലെ പരുത്തിപ്ര പാടത്തിറങ്ങി വിത്തിറക്കി വി.കെ.ശ്രീകണ്ഠൻ എംപി. ഷൊർണൂർ പരുത്തിപ്ര പാടശേഖരത്തിലെ പഴയകാല കർഷകനായ മുടിഞ്ഞാറേതിൽ ഗംഗാധരന്റെ ഒരേക്കർ പാടത്ത് നെൽകൃഷിയിൽ പങ്കാളിയായി ചേർന്നാണ് എംപി കർഷകദിനത്തിൽ കർഷകവേഷമണിഞ്ഞത്. രാവിലെ ഒന്പതിന് എത്തിയ എംപി കൈലിമുണ്ടും ടീ ഷർട്ടും ധരിച്ച് പാടത്തിറങ്ങി ആദ്യം ട്രാക്ടർകൊണ്ട് നിലമുഴുതു. ട്രാക്ടർ ഓടിക്കാൻ കഴിഞ്ഞ ആവേശത്തിൽ കണ്ടം നന്നായി പൂട്ടി ഒന്നരമണിക്കൂറോളം എംപി പാടത്ത് ചെലവഴിച്ചശേഷം പാടത്ത് നെൽവിത്തെറിഞ്ഞു. ഉമ നെൽവിത്താണ് ഉപയോഗിച്ചത്. 20-22 ദിവസത്തെ മൂപ്പെത്തിയാൽ ഞാറുപറിച്ചു നടണം. 110-120 ദിവസത്തെ വളർച്ചയെത്തിയാൽ മകരകൊയ്ത്തിന് പാടം ഒരുങ്ങും. നടീൽ പ്രവർത്തനങ്ങൾക്കും കൊയ്ത്തിനും മറ്റുമായി ഇനിയും താനെത്തുമെന്ന് ഉറപ്പുപറഞ്ഞാണ് എംപി ചേറ്റുപാടത്തുനിന്ന് കരയ്ക്കു കയറിയത്. ജലസേചന സൗകര്യത്തിന്റെ അഭാവംമൂലം കർഷകർ കൃഷി കൈയൊഴിയുന്ന പാടശേഖരമാണ് ഭാരതപ്പുഴയുടെ തീരത്തെ പരുത്തിപ്ര പാടശേഖരം. ചിങ്ങം ഒന്നിന്റെ കർഷക ദിനത്തിൽ എംപിയുടെ…
Read Moreടോൾപ്ലാസ റെഡി, പക്ഷേ റോഡ് പണി ഇഴയുന്നു; പന്നിയങ്കര ടോൾപ്ലാസ പ്രവർത്തനം ഈവർഷമുണ്ടാകില്ലെന്ന് സൂചന
വടക്കഞ്ചേരി: വടക്കഞ്ചേരിമണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കര ടോൾപ്ലാസയുടെ പ്രവർത്തനം ഈ വർഷമുണ്ടാകില്ലെന്ന് സൂചന നല്കി കരാർ കന്പനി അധികൃതർ. കുതിരാനിലെ രണ്ട് തുരങ്കപ്പാതകളിൽ ഒരെണ്ണമെങ്കിലും വാഹന ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയണം. ഇതിനൊപ്പം വടക്കഞ്ചേരിയിലേയും പട്ടിക്കാട്ടേയും മേല്പാല നിർമാണവും പൂർത്തിയാകണം. എന്നാൽ മാത്രമെ പന്നിയങ്കരയിൽ ടോൾപിരിവിന് നാഷണൽ ഹൈവേ അതോറിറ്റി അനുമതി നല്കൂ. കോവിഡ് വ്യാപനത്തെ തുടർന്ന് കന്പനിയുടെ തൊഴിലാളികളും മറ്റു ജീവനക്കാരുമെല്ലാം നാട്ടിലേക്കുപോയി. വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കന്പനിയുടെ ജീവനക്കാരെല്ലാം. കോവിഡ് നിയന്ത്രണ വിധേയമായി പണികൾ പുനരാരംഭിക്കാൻ ഇനിയും മാസങ്ങളുടെ കാത്തിരിപ്പുവേണം. രണ്ടുമാസത്തിനുള്ളിൽ പണികൾ തുടങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിലും സാഹചര്യങ്ങൾ അനുകൂലമാകണം. കന്പനിയുടെ സാന്പത്തിക പ്രതിസന്ധിയും ദുർഘടകരമായതിനാൽ മുൻകൂട്ടി ഒന്നും പറയാനാകാത്ത സ്ഥിതിയാണെന്ന നിലപാടിലാണ് കരാർ കന്പനി അധികൃതർ. 2021 ഓഗസ്റ്റ് 17ന് മാത്രമേ ദേശീയപാതയുടെ പണികൾ പൂർത്തിയാകൂവെന്നാണ് പറയുന്നത്. അതേസമയം 2009 ഓഗസ്റ്റ് 24ന് ദേശീയപാത അതോറിറ്റിയും കരാർ…
Read Moreകുട്ടിമോഷ്ടാക്കൾ ചില്ലറ മോഷ്ടാക്കളല്ല; 23 വയസിനിടെ മോഷ്ടിച്ചെടുത്തത് നാലുജില്ലകളിലെ ബൈക്കുകൾ
ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം പോലീസ് പിടികൂടി കോടതി റിമാൻഡ് ചെയ്ത ബൈക്ക് മോഷണ സംഘത്തിൽ നിന്നും നാല് ബൈക്കുകൾ കൂടി പോലീസ് കണ്ടെടുത്തു. റിമാന്റിലായിരുന്ന മോഷണ സംഘത്തെ ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് നാല് ബൈക്കുകൾ കൂടി കണ്ടെടുത്തത്. കൈലിയാട് മാന്പറ്റപ്പടി കളം കെ.രാജീവ് (21), കയിലിയാട് വേന്പലത്തുപാടം കരതൊടി വീട്ടിൽ കെ.ജിവീഷ് (20), കൈലിയാട് കുറുമങ്ങാട്ടുപടി വീട്ടിൽ കെ.ആർ ശരത്ത് ലാൽ (23), ഒറ്റപ്പാലം പനമണ്ണ അന്പലവട്ടം കൂരിക്കാട്ടിൽ വീട്ടിൽ സാലിഖ് (20) എന്നിവരാണ് ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ജൂലൈ 26 ന് രാത്രി 8 മണിക്ക് ശ്രീകൃഷ്ണപുരത്ത് നിന്നും നിർത്തിയിട്ടിരുന്ന 15 മോട്ടോർ സൈക്കിൾ മോഷണം പോയതുമായി ബന്ധപ്പെട്ട പരാതിയിൽ നടത്തിയ അന്വേഷണമാണ് അന്തർ സംസ്ഥാന ബൈക്ക് മോഷ്ടാക്കളെ കുടുക്കിയത്. പാലക്കാട്,തൃശൂർ,മലപ്പുറം, എറണാകുളം ജില്ലകളിൽ നിന്നാണ് സംഘം ബൈക്കുകൾ…
Read More