വടക്കഞ്ചേരി: വടക്കഞ്ചേരിമണ്ണുത്തി ദേശീയപാതയിൽ പന്നിയങ്കര ടോൾപ്ലാസയുടെ പ്രവർത്തനം ഈ വർഷമുണ്ടാകില്ലെന്ന് സൂചന നല്കി കരാർ കന്പനി അധികൃതർ. കുതിരാനിലെ രണ്ട് തുരങ്കപ്പാതകളിൽ ഒരെണ്ണമെങ്കിലും വാഹന ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയണം. ഇതിനൊപ്പം വടക്കഞ്ചേരിയിലേയും പട്ടിക്കാട്ടേയും മേല്പാല നിർമാണവും പൂർത്തിയാകണം. എന്നാൽ മാത്രമെ പന്നിയങ്കരയിൽ ടോൾപിരിവിന് നാഷണൽ ഹൈവേ അതോറിറ്റി അനുമതി നല്കൂ. കോവിഡ് വ്യാപനത്തെ തുടർന്ന് കന്പനിയുടെ തൊഴിലാളികളും മറ്റു ജീവനക്കാരുമെല്ലാം നാട്ടിലേക്കുപോയി. വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കന്പനിയുടെ ജീവനക്കാരെല്ലാം. കോവിഡ് നിയന്ത്രണ വിധേയമായി പണികൾ പുനരാരംഭിക്കാൻ ഇനിയും മാസങ്ങളുടെ കാത്തിരിപ്പുവേണം. രണ്ടുമാസത്തിനുള്ളിൽ പണികൾ തുടങ്ങാൻ ആലോചിക്കുന്നുണ്ടെങ്കിലും സാഹചര്യങ്ങൾ അനുകൂലമാകണം. കന്പനിയുടെ സാന്പത്തിക പ്രതിസന്ധിയും ദുർഘടകരമായതിനാൽ മുൻകൂട്ടി ഒന്നും പറയാനാകാത്ത സ്ഥിതിയാണെന്ന നിലപാടിലാണ് കരാർ കന്പനി അധികൃതർ. 2021 ഓഗസ്റ്റ് 17ന് മാത്രമേ ദേശീയപാതയുടെ പണികൾ പൂർത്തിയാകൂവെന്നാണ് പറയുന്നത്. അതേസമയം 2009 ഓഗസ്റ്റ് 24ന് ദേശീയപാത അതോറിറ്റിയും കരാർ…
Read MoreCategory: Palakkad
കുട്ടിമോഷ്ടാക്കൾ ചില്ലറ മോഷ്ടാക്കളല്ല; 23 വയസിനിടെ മോഷ്ടിച്ചെടുത്തത് നാലുജില്ലകളിലെ ബൈക്കുകൾ
ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം പോലീസ് പിടികൂടി കോടതി റിമാൻഡ് ചെയ്ത ബൈക്ക് മോഷണ സംഘത്തിൽ നിന്നും നാല് ബൈക്കുകൾ കൂടി പോലീസ് കണ്ടെടുത്തു. റിമാന്റിലായിരുന്ന മോഷണ സംഘത്തെ ചൊവ്വാഴ്ച കസ്റ്റഡിയിൽ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് നാല് ബൈക്കുകൾ കൂടി കണ്ടെടുത്തത്. കൈലിയാട് മാന്പറ്റപ്പടി കളം കെ.രാജീവ് (21), കയിലിയാട് വേന്പലത്തുപാടം കരതൊടി വീട്ടിൽ കെ.ജിവീഷ് (20), കൈലിയാട് കുറുമങ്ങാട്ടുപടി വീട്ടിൽ കെ.ആർ ശരത്ത് ലാൽ (23), ഒറ്റപ്പാലം പനമണ്ണ അന്പലവട്ടം കൂരിക്കാട്ടിൽ വീട്ടിൽ സാലിഖ് (20) എന്നിവരാണ് ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ജൂലൈ 26 ന് രാത്രി 8 മണിക്ക് ശ്രീകൃഷ്ണപുരത്ത് നിന്നും നിർത്തിയിട്ടിരുന്ന 15 മോട്ടോർ സൈക്കിൾ മോഷണം പോയതുമായി ബന്ധപ്പെട്ട പരാതിയിൽ നടത്തിയ അന്വേഷണമാണ് അന്തർ സംസ്ഥാന ബൈക്ക് മോഷ്ടാക്കളെ കുടുക്കിയത്. പാലക്കാട്,തൃശൂർ,മലപ്പുറം, എറണാകുളം ജില്ലകളിൽ നിന്നാണ് സംഘം ബൈക്കുകൾ…
Read Moreകാണാതെ പോകരുതേ ഈ അസൗകര്യം; നെല്ലിയാമ്പതിയിൽ അക്ഷയകേന്ദ്രം ചായക്കടയിൽ; മഴയും വെയിലുമേറ്റ് ജനങ്ങൾ പുറത്ത്
നെല്ലിയാന്പതി: തോട്ടം തൊഴിലാളികളും ആദിവാസികളും അന്യസംസ്ഥാന തൊഴിലാളികളും തിങ്ങിപാർക്കുന്ന മലയോര മേഖലയായ നെല്ലിയാന്പതിയിലെ ഏക അക്ഷയകേന്ദ്രം കൈകാട്ടി ജംഗ്ഷനിലെ റോഡുവക്കത്തെ വേലുസാമിയുടെ ചായക്കടയിൽ. വിവിധ സേവനങ്ങൾക്കായി പൊതുജനങ്ങൾ സമീപിക്കുന്ന ഈ അക്ഷയകേന്ദ്രത്തിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാൽ, പൊതുജനങ്ങൾ റോഡിലാണ് നില്ക്കുന്നത്. കോവിഡ് ഭീഷണി നേരിടുന്ന ഈ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കുവാനുള്ള പശ്ചാത്തല സൗകര്യങ്ങൾപോലും ഇല്ലാത്തതിനാൽ ജനങ്ങൾ കൂട്ടമായി മഴയത്തും, വെയിലത്തും മണിക്കൂറുകളോളം കാത്തുനില്ക്കുന്നതാണ് ദിവസങ്ങളായി കണ്ടുവരുന്നത്. അക്ഷയകേന്ദ്രത്തിന്റെ സേവനത്തിനായി തോട്ടം തൊഴിലാളികൾ ചായക്കടയുടെ മുന്നിൽ സാമൂഹിക അകലം പാലിക്കാതെ കൂട്ടമായി നില്ക്കുന്നത് ശ്രദ്ധയിൽപ്പെട്ട ആരോഗ്യവകുപ്പ് അധികൃതർ ചായക്കട, അക്ഷയകേന്ദ്രം നടത്തിപ്പുകാർക്ക് നോട്ടീസ് നല്കി. തുടർന്നു പോലീസെത്തി ജനങ്ങൾക്കും ഉടമകൾക്കും താക്കീത് നല്കി. ലോക്ക് ഡൗണിനെ തുടർന്ന് നിലവിൽ നെല്ലിയാന്പതിയിലെ പൊതുഗതാഗത സംവിധാനമായ കെഎസ് ആർടിസി, സ്വകാര്യ ബസുകളൊന്നും ഓടുന്നില്ല. നെല്ലിയാന്പതി നിവാസികൾക്കു മറ്റൊരു അക്ഷയകേന്ദ്രത്തെ…
Read Moreഒരു വീടെന്ന സ്വപ്ന സാക്ഷാത്കാരത്തിനായി കോവിഡ് മാനദണ്ഡങ്ങൾ മറക്കുന്നു; ലൈഫ് മിഷൻ ഭവന പദ്ധതി ക്കുള്ള രജിസ്ട്രേഷൻ ക്യൂ റോഡിലേക്കും നീളുന്നു; തിരുവില്വാമലയിൽ നിന്നുള്ള കാഴ്ച ഞെട്ടിക്കുന്നത്
തിരുവില്വാമല: വില്ലേജ് ഓഫീസുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ജനത്തിരക്ക്. രാവിലെ വില്ലേജ് ഓഫീസും ബസ് സ്റ്റാൻഡും കടന്ന് പഞ്ചായത്ത് ഓഫീസിനു സമീപം വരെ നീണ്ടനിര രാവിലെ എട്ടിനു തന്നെ രൂപപ്പെട്ടു. ലൈഫ് ഭവനപദ്ധതിക്ക് അപേക്ഷിക്കാനുള്ള വരുമാന സർട്ടിഫിക്കറ്റിനുവേണ്ടിയാണ് ഭൂരിഭാഗം ആളുകളും എത്തുന്നത്. അപേക്ഷകരിൽ പകുതിയിലേറെ പേർ അറുപത് വയസ് പിന്നിട്ടവരാണ്. മഴയത്ത് സ്ത്രീകളും വയോധികരും മണിക്കൂറുകളോളം കുട പിടിച്ച് നിൽക്കുന്ന കാഴ്ച ദയനീയമാണ്. പിന്നീട് തലപ്പിള്ളി താലൂക്ക് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി ടോക്കൺ കൊടുത്ത് തിരക്ക് നിയന്ത്രിച്ചു. മറ്റത്തൂർ: ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരം വീടിനായുള്ള അപേക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചതോടെ വില്ലേജ് ഓഫീസുകളിൽ തിരക്കേറി. വിവിധ വായ്പകൾക്കും പ്ലസ് വണ് അടക്കമുള്ള വിദ്യാർഥികളുടെ പ്രവേശനത്തിനും സർക്കാർ ആനുകൂല്യങ്ങൾക്കുമായി നികുതി അടയ്ക്കാനും സർട്ടിഫിക്കറ്റുകൾ വാങ്ങാനുമായി എത്തുന്നവർക്കു പുറമെയാണ് ഇപ്പോൾ ലൈഫ് മിഷൻ പദ്ധതിയുടെ അപേക്ഷകർ കൂടി എത്തിയത്.…
Read Moreപാത്രക്കടവ് കുരുത്തിച്ചാൽ വെള്ളച്ചാട്ടം; അപകടം മാടിവിളിച്ച് സന്ദർശകർ; പതിയിരിക്കുന്ന അപകടത്തെക്കുറിച്ച് നാട്ടുകാർക്ക് ചിലത് പറയാനുണ്ട്…
മണ്ണാർക്കാട്: കുന്തിപ്പുഴയുടെ ഉത്ഭവ സ്ഥാനമായ പാത്രക്കടവ് കുരുത്തിച്ചാൽ ഭാഗത്ത് മഴക്കാലത്തുള്ള സന്ദർശകരുടെ വരവ് നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാഴ്ചകൾ മനോ ഹരമാണെങ്കിലും വർഷകാലത്ത് അപകടങ്ങൾ ഏറെ പതിയിരി ക്കുന്ന ഇടമാണ് കുരുത്തിച്ചാൽ. നിരവധി ജീവനുകൾ നഷ്ടപ്പെട്ട ഇടംകൂടിയാണിത്. സൈലന്റ് വാലി മലനിരകളിൽനിന്ന് പാറ ക്കെട്ടുകൾക്കിടിയിലൂടെ ആർത്തലച്ചുവരുന്ന വെള്ളത്തിന്റെ കാഴ്ചതന്നെയാണ് ഇവിടത്തെ ആകർഷണീയത. എന്നാൽ കാലൊ ന്നുതെറ്റിയാൽ നിലയില്ലാ കയത്തിലേക്കും കുത്തൊഴുക്കി ലേക്കു മാണ് ആളുകൾ പതിക്കുക. രക്ഷാപ്രവർത്തനംപോലും ദുഷ്ക രമായ കുരുത്തിച്ചാൽ ഭാഗത്തേക്ക് അപകട മുന്നറിയിപ്പുകൾ അവഗണിച്ചാണ് ആളുകളുടെ വരവ്. കഴിഞ്ഞദിവസങ്ങളിലായി നൂറിലധികംപേരാണ് കുരുത്തിച്ചാൽ കണ്ട് മടങ്ങിയിട്ടുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു. തീരത്തെ പാറക്കെട്ടുകൾക്ക് മുകളിൽകയറിനിന്ന് മൊബൈലിൽ ചിത്രം പകർത്തിയും സെൽഫിയെടുത്തും ആസ്വദിക്കുന്നവരാണ് ഏറെയും. യുവാക്കൾക്കുപുറമെ കുട്ടികളുമായി എത്തുന്ന കുടുംബങ്ങ ളും ഇക്കൂട്ടത്തിലുണ്ട്. കോവിഡിന്റെ തുടക്കസമയ ത്തുതന്നെ ഇവിടേക്ക് പഞ്ചായത്ത് സന്ദർശകർക്ക് പ്രവേശാനാനുമതി നിഷേധി ച്ചിരുന്നു. എന്നാൽ ഇപ്പോൾ…
Read Moreവടക്കഞ്ചേരിയിലെ മഴയ്ക്കു ടൊറൻഷ്യൽ സ്വഭാവം; നിരീക്ഷണ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നതിങ്ങനെ
വടക്കഞ്ചേരി: കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വടക്കഞ്ചേരി മേഖലയിൽ പെയ്ത മഴക്ക് ടൊറൻഷ്യൽ (പേമാരി) സ്വഭാവമായിരുന്നെന്ന് മഴ നിരീക്ഷണ വിദഗ്ദ്ധർ. ശനിയാഴ്ച രാവിലെ എട്ടിനും ഇന്നലെ രാവിലെ എട്ടിനും ഇടക്ക് 136 എം എം മഴയാണ് രേഖപ്പെടുത്തിയത്. മണിക്കൂറിൽ 30 ഇഞ്ചിനും മുകളിലുള്ള മഴയെയാണ് ടൊറൻഷ്യൽ റെയിൻ എന്ന് പറയുകയെന്ന് പതിറ്റാണ്ടുകളായി മഴ നിരീക്ഷണം നടത്തുന്ന റിട്ടയേർഡ് പ്രഫ.ഡോ.വാസുദേവൻപിള്ള പറഞ്ഞു. ശനിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു ഈ പേമാരിയുണ്ടായത്. ടൊറൻഷ്യൽ റെയിൻ ഉണ്ടാകുന്നത് കോയിലി സെൻസ് എന്ന പ്രതിഭാസത്തിലൂടെയാണ്. ഒന്നിലധികം മഴ തുള്ളികൾ ഒന്നിച്ച് വലിയ മഴ തുള്ളിയാകുന്ന പ്രക്രിയയാണ് ഇത്. അന്തരീക്ഷ ഈർപ്പത്തേയും മഴ മേഘ സ്വഭാവത്തെയും ആശ്രയിച്ചാണ് ഇങ്ങനെ സംഭവിക്കുക. അന്തരീക്ഷത്തിൽ അനുവദനീയമായ അളവിനപ്പുറമുള്ള ഖര, ദ്രാവക കണികകളുടെ സാന്നിധ്യം ഈ പ്രക്രിയയെ ത്വരിതപ്പെടുത്തുന്നതാണെന്ന് മഴയെക്കുറിച്ചുള്ള പഠനങ്ങൾ തെളിയിച്ചിട്ടുണ്ടന്ന് അദ്ദേഹം പറഞ്ഞു. ഹരിത കേരള മിഷൻ സ്റ്റേറ്റ്…
Read Moreകനത്ത മഴ വരുന്നു; കിഴക്കഞ്ചേരി,വണ്ടാഴി പഞ്ചായത്തുകളിൽ ഇരുന്നൂറിൽപരം കുടുംബങ്ങൾക്ക് മാറി താമസിക്കാൻ നിർദേശം
വടക്കഞ്ചേരി: കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കിഴക്കഞ്ചേരി, വണ്ടാഴി എന്നീ പഞ്ചായത്തുകളിലായി 200 ൽപരം കുടുംബങ്ങൾക്ക് മാറി താമസിക്കാൻ പഞ്ചായത്തും വില്ലേജ് അധികൃതരും നിർദ്ദേശം നൽകിയതായി പഞ്ചായത്ത് പ്രസിഡന്റുമാർ അറിയിച്ചു. മലയോര മേഖലയിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് മാറ്റി പാർപ്പിക്കുന്നത്. വണ്ടാഴി പഞ്ചായത്തിൽ കരിപ്പാലി, പെരക്കാലി കോളനി, മംഗലംഡാം കല്ലാനക്കര, ചൂരക്കോട് പ്രദേശങ്ങളിലെ താമസക്കാരോടാണ് മാറിതാമസിക്കാൻ നിർദേശം നല്കിയിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹൻദാസ് പറഞ്ഞു. അടിയന്തിര ഘട്ടം വന്നാൽ കുടുംബങ്ങൾക്ക് താമസിക്കാൻവിധം കടപ്പാറ സ്കൂൾ സജ്ജമാണെന്നും പ്രസിഡന്റ് അറിയിച്ചു. കിഴക്കഞ്ചേരി പഞ്ചായത്തിൽ പാളയം, പുഴക്കൽ തറ, കാരപ്പാടം കൂട്ടിലമൊക്ക്, മന്പാട്, കിഴക്കേ പാളയം, കണിയമംഗലം, പാലക്കുഴി തുടങ്ങിയ പ്രദ്ദേശങ്ങളിലെ നൂറിൽ പരം വീട്ടുക്കാരോടാണ് മാറി താമസിക്കാൻ പറഞ്ഞിട്ടുള്ളതെന്ന് പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ പറഞ്ഞു. പുഴയോരങ്ങളും മലയോരങ്ങളും അപകട സാധ്യത കൂട്ടുന്ന സ്ഥലങ്ങളാണ്.…
Read Moreകലിതുള്ളി കാലവർഷം; ജില്ലയിൽ രണ്ട് ഡാമുകൾ തുറന്നു; വാളയാർ ഡാം ഇന്ന് തുറക്കും
പാലക്കാട്: ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ നിലവിൽ മംഗലം, കാഞ്ഞിരപ്പുഴ ഡാമുകളാണ് തുറന്നിരിക്കുന്നത്. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകൾ 120 സെന്റിമീറ്റർ തുറന്നിട്ടുണ്ട്. ഡാമിന്റെ പരമാവധി സംഭരണശേഷി 97.50 മീറ്ററാണ്. നിലവിലെ വെള്ളത്തിന്റെ അളവ് 94.17 മീറ്ററാണ്. 93.09 മീറ്ററിന് മേലെ ജലം ഉയർന്നതിനാലാണ് ഡാം തുറന്നത്. മംഗലം ഡാമിലെ ആറ് ഷട്ടറുകളും 55 സെന്റിമീറ്റർ വരെയാണ് തുറന്നിട്ടുള്ളത്. ഡാമിന്റെ പരമാവധി സംഭരണശേഷി 77.88 മീറ്ററാണ്. മംഗലംഡാമിൽ 77.14 മീറ്ററുമാണ് നിലവിലെ ജലനിരപ്പ്. 76.93 മീറ്ററിന് മേലെ ജലം ഉയർന്നതിനാലാണ് ഡാം തുറന്നത്. മലന്പുഴ ഡാം 109.13 മീറ്റർ (പരമാവധി ജലനിരപ്പ് 115.06), പോത്തുണ്ടി 100.61 മീറ്റർ (പരമാവധി ജലനിരപ്പ് 108.204), മീങ്കര 153.35 മീറ്റർ (പരമാവധി ജലനിരപ്പ് 156.36), ചുള്ളിയാർ 144.88 മീറ്റർ (പരമാവധി ജലനിരപ്പ് 154.08), വാളയാർ 199.95 മീറ്റർ (പരമാവധി ജലനിരപ്പ് 203),…
Read Moreഫൗളായെത്തിയ ദാരിദ്ര്യത്തെ പുറത്താക്കാൻ സക്കീർ പൊരുതുന്നു…
ശശികുമാർ പകവത്ത് തിരുവില്വാമല: ഫുട്ബോൾ ഗ്രൗണ്ടിൽ ആരവങ്ങൾക്കു നടുവിൽ കളി നിയന്ത്രിച്ച റഫറി ജീവിതചെലവുകളുടെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കന്പിവേലിക്കു കുഴിയെടുക്കുന്നു. തിരുവില്വാമല കണിയാർക്കോട് പാറപ്പുറത്ത് സക്കീറും ഭാര്യ സൽമത്തും റിയാലിറ്റി ഷോകളിലൂടെ ലോകമറിയുന്ന ഡാൻസർമാരായ സുമയ്യ, സാനിയ എന്നീ പെണ്മക്കളടങ്ങുന്ന കുടുംബമാണ് ലോക്ക്ഡൗണ് കാലത്ത് ദുരിതജീവിതം അനുഭവിക്കുന്നത്. ലോക്ക്ഡൗണിൽ മൈതാനങ്ങൾക്കും വിലക്കുവീണതോടെ തീരുമാനിച്ചിരുന്ന ഫുട്ബോൾ മത്സരങ്ങൾ എല്ലാം മാറ്റിവയ്ക്കുകയോ, വേണ്ടെന്നുവയ്ക്കുകയോ ചെയ്തു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ നടക്കുന്ന വിവിധ ഫുട്ബോൾ മേളകളിൽ റഫറിയായി പോയിരുന്ന സക്കീർ ആ വരുമാനംകൊണ്ടാണ് ജീവിതചെലവും കുട്ടികളുടെ പഠനവും നടത്തിയിരുന്നത്. കളികൾക്കു ലോംഗ് വിസിൽ വീണതോടെ വരുമാനം നിലച്ചതോടെ കന്പിവേലി പണിക്കും മറ്റു കൂലിപ്പണിക്കൾക്ക് പോയുമാണ് ജീവിതം തള്ളിനീക്കുന്നത്. സ്വന്തമായ വീട് കാലപ്പഴക്കത്താൽ തകർന്നതോടെ ഇപ്പോൾ വാടകവീട്ടിലാണ് താമസം. വാടക നൽകാൻ കഴിയാത്ത അവസ്ഥയിലാണ് ഇപ്പോൾ. സക്കീറും ഭാര്യയും ചേർന്ന് ചെറിയ…
Read Moreചോർന്നൊലിക്കുന്ന ടാർപോളിൻ വീടുകളിൽ നിന്നും ഖദീജയ്ക്കും സുജാതക്കും ശാന്തിയുടെ തണലിൽ സുരക്ഷിത വീടുകളായി
അഗളി: ചോർന്നൊലിക്കുന്ന ടാർപോളിൻ ഷീറ്റുമേഞ്ഞ വീടുകളിൽനിന്ന് ഖദീജയ്ക്കും സുജാതയ്ക്കും മോചനമായി. അട്ടപ്പാടിയിൽ ഓണ്ലൈൻ വിദ്യാഭാസത്തിനായി കുട്ടികൾക്ക് ടിവിയും മറ്റ് അനുബന്ധ സൗകര്യങ്ങളും നല്കാനായി വിവിധ ഭാഗങ്ങളിൽ എത്തിയ സമയത്താണ് ചോർന്നൊലിക്കുന്ന വീടുകളിൽ കഴിയുന്ന സുജാതയെയും ഖദീജയെയും ശാന്തിയുടെ പ്രവർത്തകർ കണ്ടത്. ടിവി വയ്ക്കാൻപോലും സൗകര്യമില്ലാത്ത ഇവർക്ക് ശാന്തി ഡയറക്ടർ ഉമാ പ്രേമൻ വീട് വച്ചുനല്കാൻ തീരുമാനിക്കുകയായിരുന്നു. മുക്കാലി ചോലക്കാട്ട് ഖദീജയ്ക്കും ഷോളയൂർ പെട്ടിക്കല്ലിൽ സുജാതയ്ക്കും ഒരു മാസത്തിനകം വീടുകൾ നിർമിച്ചു നല്കി. മൂന്നുലക്ഷം രൂപയാണ് ഒരു വീടിന്റ നിർമാണചെലവ്. ഖദീജയുടെ വീടിന്റ താക്കോൽദാനം കഴിഞ്ഞ ദിവസം മുക്കാലിയിൽ നടന്നു. ഇന്നലെ പെട്ടിക്കല്ലിൽ സുജാതയ്ക്കുള്ള വീടിന്റെ കൈമാറ്റവും നടന്നു. രണ്ടു വീട്ടുകാരും വർഷങ്ങളായി കിടപ്പാടമില്ലാതെ കഴിയുകയായിരുന്നു. കുട്ടികൾ പഠിച്ചിരുന്നത് ടാർപോളിൻ മറച്ച ഷെഡുകളായിരുന്നു. അട്ടപ്പാടിയിൽ ഇതിനകം നിരവധിപേർക്ക് വീടുകൾ നിർമിച്ചു നല്കിയതിന് പുറമെ വീട് നന്നാക്കുന്നതിനായും, സ്വയം തൊഴിൽ…
Read More