മണ്ണാർക്കാട്: കാടിറങ്ങി വരുന്ന വന്യമൃഗങ്ങളെ കൊണ്ട് പൊറുതി മുട്ടുകയാണ് മണ്ണാർക്കാടിന്റെ മലയോരമേഖലയിലെ ജനങ്ങൾ. താ ലൂക്കിലെ അട്ടപ്പാടിയിൽ കാട്ടാനയാണ് നാട്ടുകാരുടെ ഉറക്കം കെടു ത്തുന്നതെങ്കിൽ ചുരത്തിന് താഴെയുള്ള മലയോര മേഖലയായ കോ ട്ടോപ്പാടം, മൈലാംപാടം, അലനല്ലൂർ മേഖലകളിൽ കാട്ടാനയ്ക്ക് പുറ മെ പുലിയുമുണ്ട്. പുറ്റാനിക്കാട് പള്ളത്ത് ഉണ്ണീൻകുട്ടിയുടെ വീട്ടുമുറ്റത്ത് പുലിയെത്തിയതായാണ് പറയുന്നത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. കാൽപ്പാടുകൾ പുലിയുടേതല്ലെന്നും നായയുടേതാണെന്നുമാണ് വനപാലകർ അറിയിച്ചത്. ഭയക്കേണ്ടതില്ലെന്ന് നാട്ടുകാരോട് പറഞ്ഞാണ് മടങ്ങിയത്. എന്നാൽ പ്രദേശത്ത് ഭീതിയൊഴിഞ്ഞിട്ടില്ല. അടുത്തിടെ കിഴക്കേകര പൗലോസിന്റെ പശുവിനെ പുലി പിടിച്ചിരുന്നു. വന്യജീവി ശല്യം മൂലം പ്രദേശത്ത് ജീവിതം പ്രയാസകരമായി തീർന്നതായി നാട്ടുകാർ പറയുന്നു. ഭീതി പരത്തുന്ന പുലിയെ കൂട് വെച്ച് പിടികൂടണമെന്നാ ണ് പ്രദേശവാസികളുടെ ആവശ്യം.ഒരാഴ്ച മുന്പ് കണ്ടമംഗലംമേഖലയിൽ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിലിറങ്ങി നാശം വിതച്ചിരുന്നു.…
Read MoreCategory: Palakkad
മണ്ണാർക്കാട് മേഖലയിൽ ആദിവാസി പുനരധിവാസം കടലാസിലൊതുങ്ങുന്നു; ബാധിക്കപ്പെടുന്നത് 450 ഓളം കുടുംബങ്ങളെ
മണ്ണാർക്കാട്: മണ്ണാർക്കാട് മലയോര മേഖലയിലെ ആദിവാസികളുടെ പുനരധിവാസം കേവലം കടലാസിലൊതുങ്ങുന്നു. ഇതുമൂലം ബുദ്ധിമുട്ടുന്നതു നാനൂറ്റിയന്പതോളം ആദിവാസികൾ. ശക്തമായി നാലുദിവസം മഴ പെയ്താൽആദിവാസികളുടെ ദുരിതകാലം തുടങ്ങുകയായി. ഉരുൾപൊട്ടാൻ സാധ്യത ഉടൻ മലയിറങ്ങി ദുരിതാശ്വാസക്യാന്പിൽ എത്തണം എന്ന് ഉദ്യോഗസ്ഥരുടെ നിർദ്ദേശം വരും. തയ്യാറായില്ലെങ്കിൽ ഭീഷണി. ഉടനെ കയ്യിൽ കിട്ടുന്നത് എടുത്ത് വളർത്തുമൃഗങ്ങളെയും ഉപേക്ഷിച്ച് മലയിറങ്ങും . ദിവസങ്ങളോളം ദുരിതാശ്വാസ ക്യാന്പിൽ, മഴ മാറി വീട്ടിൽ എത്തുന്പോൾ ബാക്കിയുള്ളതിൽ നിന്നും തുടങ്ങണം പുതിയ ദുരിത ജീവിതം. ഇതാണ് ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന ഭാഗങ്ങളിലെ ആദിവാസികളുടെ അവസ്ഥ. കാഞ്ഞിരപ്പുഴ, തെങ്കര പഞ്ചായത്തുകളിലെ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന മൂന്നു കോളനികളിലെ 141 കുടുംബങ്ങളിലെ 410 ആദിവാസികളുടെ കരളലിയിക്കുന്ന ചോദ്യത്തിനാണ് ഉത്തരം ഇല്ലാതാകുന്നത്. ഇരുന്പകച്ചോല, വെള്ളത്തോട് കോളനിയിൽ 52 കുടുംബങ്ങളും, പൂഞ്ചോല, പാന്പൻതോട് കോളനിയിലെ 72 കുടുംബങ്ങളും, തെങ്കരയിലെ ആനമൂളി പാലവളവ് കോളനിയിലെ 16…
Read Moreപുഴ സംരക്ഷണം പച്ചത്തുരുത്ത് പദ്ധതിയിൽ ഒതുങ്ങുന്നു; എല്ലാറ്റിനും രാഷ്ട്രീയമായതിനാൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപം
വടക്കഞ്ചേരി: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പുഴകളും തോടുകളും മറ്റു ജലസ്രോതസുകളുമെല്ലാം സംരക്ഷിക്കുന്ന പദ്ധതി പച്ചത്തുരുത്തിൽ മാത്രം ഒതുക്കാതെ പുഴ സംരക്ഷണം പൂർണ്ണമായ അർത്ഥത്തിൽ നടപ്പിലാക്കണമെന്ന ആവശ്യം ശക്തം. പുഴകളുടെ ഏതെങ്കിലും ഒരു കര ഭാഗത്ത് മാത്രം ജൈവ വൈവിധ്യ ഉദ്യാനങ്ങൾ ഒരുക്കി പച്ചതുരുത്ത് എന്ന പേരിലുള്ള പുഴ സംരക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന പുഴയുടെ ഏതെങ്കിലും ഒരു ഭാഗത്ത് ഇത്തരത്തിൽ പദ്ധതി നടപ്പിലാക്കിയതുകൊണ്ട് യഥാർത്ഥ പുഴ സംരക്ഷണമാകുന്നില്ലെന്നാണ് വിലയിരുത്തൽ.പുഴ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ആദ്യഘട്ട ചുവടുവെയ്പ്പായിട്ടാണ് പച്ചതുരുത്ത് പദ്ധതിയെ വ്യാഖ്യാനിച്ചത്. എന്നാൽ നന്നേ ചെറിയ സ്ഥലത്ത് പച്ചക്കാടൊരുക്കുന്നതിൽ പദ്ധതി ചുരുങ്ങുകയാണെന്ന് ചൂണ്ടിക്കാട്ടുന്നു. ആറ് വർഷം മുന്പ് ഭാരതപ്പുഴ പുനരുജീവനത്തിന്റെ ഭാഗമായി ലക്ഷങ്ങൾ ചെലവഴിച്ച് ചെറുപുഴകളുടെ സംരഷണ പദ്ധതി രേഖയും ജലവിഭവ അറ്റ് ലസും തയാറാക്കിയിരുന്നെങ്കിലും പിന്നീടതിന്റെ പ്രവർത്തനങ്ങളിൽ വേഗതയുണ്ടായില്ല. പ്രഥമ ദൃഷ്ട്യാ തന്നെ പുഴ…
Read Moreഓണത്തിനു പൊടിയ്ക്കാൻ ഇത്തവണ പപ്പടം കിട്ടുമോ? ഓണകച്ചവടം താളം തെറ്റുമോയെന്ന ആശങ്കയിൽ പപ്പട നിർമാതാക്കൾ
വടക്കഞ്ചേരി: കോവിഡ് മഹാമാരിയിൽ ഇടക്കിടെ കടകൾ അടച്ചിടുന്പോൾ ഇക്കുറി ഓണകച്ചവടം താളം തെറ്റുമോ എന്ന ആശങ്കയിലാണ് പപ്പട നിർമ്മാതാക്കൾ. രു വർഷത്തെ പ്രധാന പപ്പട കച്ചവടം നടക്കുന്നത് അത്തം തൊട്ടുള്ള ഓണനാളുകളിലാണ്.വീടുകളിൽ എല്ലാവരും ഒന്നിച്ചു കൂടി ഭക്ഷണമൊരുക്കുന്പോൾ പപ്പടത്തിന് പ്രഥമ സ്ഥാനം ഉണ്ടായിരുന്നു. ഇതിനാൽ പപ്പടത്തിന്റെ ആവശ്യകത കൂടി നല്ല വില്പനയും നടന്നിരുന്നതായി പപ്പട നിർമ്മാണം കുല തൊഴിലായി നടത്തി വരുന്ന മുടപ്പല്ലൂർ കൈക്കോളത്തറയിലെ മനോജ് പറഞ്ഞു. ഇക്കുറി വീടുകളിൽ എല്ലാവരും ഒന്നിച്ചു കൂടുന്നതിന് കോവിഡ് തടസ്സം നിൽക്കുകയാണ്. ഓണ തിരക്കുകളിൽ കൂടുതൽ ടൗണ് പ്രദേശങ്ങൾ കണ്ടെയ്മെന്റ് സോണുകളാക്കി കടകൾ അടപ്പിച്ചാൽ നിർമ്മിക്കുന്ന പപ്പടം ചെലവകാതെ വരുമോ എന്ന ആധിയും ഇവർക്കുണ്ട്. മഴയുടെ മൂടിക്കെട്ട് പപ്പടം ഉണക്കിയെടുക്കുന്നതിനും ബുദ്ധിമുട്ടുണ്ടാക്കുന്നതായി സ്ത്രീകൾ പറയുന്നു. വെയിൽ കിട്ടുന്ന സമയം എല്ലാവരും കൂടി പപ്പടം മുറ്റത്ത് നിരത്തും. മഴ മേഘങ്ങൾ ഉരുണ്ടു…
Read Moreകാലം മാറിയപ്പോൾ കർഷകർ മറന്ന കടലക്കൃഷി കോവിഡ് കാലത്തു വീണ്ടെടുത്ത് വണ്ടിത്താവളത്തെ അനിൽകുമാർ
വണ്ടിത്താവളം: താലൂക്കിൽ കാലം മറന്ന കടലക്കൃഷിയെ വീണ്ടെടു ത്ത് അനിൽ കുമാറിന്റെ യജ്ഞം വിജയകരം. വണ്ടിത്താവളം ബസ് സ്റ്റാൻഡിൽ കാന്റീൻ നടത്തി വരികയാണ് അനിൽകുമാറും ഭാര്യ അനിതയും. കോവിഡ്കാല നിബന്ധനകൾ കാരണം പുറത്തു സഞ്ചാരമില്ലാതായതോ ട്ടാണ് കാൻറ്റീനു സമീപത്തെ ഒഴിഞ്ഞ പറന്പിൽ കടലകൃഷി ചെയ്ത് പരിപാലനം തുടങ്ങിയത്. ഈ സ്ഥലത്ത് നാൽക്കാലി ശല്യം ഒഴിവാക്കാൻ സംരക്ഷണവും ഏർപ്പെടുത്തി. ഏകദേശം മൂന്നു മാസക്കാലത്ത് കൃഷി പരിപാലന ത്തിനു ശേഷമാണ് കടല വിളവെടുപ്പ് നടത്തിയത്. കടലച്ചെടികൾ സമുദ്ധമായി വളർന്നത് തീർത്തും ആശ്ചര്യപ്പെടുത്തി. ബസ് സ്റ്റാൻഡ് കാന്റീനിൽ ചായക്കെത്തിയവർക്കും നിലക്കടല വിളവെടുപ്പ് വിസ്മയ കാഴ്ചയായി . ഏകദേശം 40 വർഷം മുൻപു വരെ പട്ടഞ്ചേരി, പെരുമാട്ടി പഞ്ചായത്ത് പ്രദേശങ്ങളിൽ നിലക്കടല കൃഷിയാണ് വ്യാപകമായി നടത്തി വന്നിരുന്നത്. വളരെ താഴ്ചയുള്ള പൂന്തൽ കണ്ടങ്ങളിൽ മാത്രമാണ് നെൽകൃഷി ചെയ്തിരുന്നത്. അക്കാലത്ത് ജൂണിൽ മഴ ആരംഭിച്ചാൽ…
Read Moreകോവിഡ് കാലത്ത് സഹകരണമേഖല വഹിക്കുന്നപങ്ക് ശ്രദ്ധേയമെന്നു മന്ത്രി എ.കെ.ബാലൻ
വടക്കഞ്ചേരി: പ്രതിസന്ധികാലത്ത് കൈതാങ്ങാകാൻ സഹകരണമേഖല വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണെന്ന് മന്ത്രി എ.കെ.ബാലൻ. കണ്ണന്പ്ര സഹകരണ സേവന ബാങ്കിനു കീഴിൽ തുടങ്ങുന്ന കണ്ണന്പ്ര കോ-ഓപ്പറേറ്റീവ് ബസാറിന്റെ ഉദ്ഘാടനം ഓണ്ലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സൂപ്പർമാർക്കറ്റ്, ടെക്സ്റ്റൈൽസ്, ഫുഡ്കോർട്ട്, ഐഎ എസ് അക്കാദമി എന്നിവയാണ് കോ-ഓപ്പറേറ്റീവ് ബസാറിൽ ഒരുക്കിയിട്ടുള്ളത്. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ സൂപ്പർമാർക്കറ്റ് മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. ചടങ്ങിൽ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ചാമുണ്ണി അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ സി.കെ.രാജേന്ദ്രൻ സഹകരണ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. സൂപ്പർ മാർക്കറ്റിന്റെ വെബ് സൈറ്റിന്റെ സ്വിച്ച് ഓണ് കർമവും ആദ്യവില്പനയും അദ്ദേഹം നിർവഹിച്ചു. ബാങ്ക് സെക്രട്ടറി ആർ.സുരേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. കണ്ണന്പ്ര പഞ്ചായത്ത് പ്രസിഡന്റ് ഡി.റെജിമോൻ, വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അനിത പോൾസണ്, സഹകരണസംഘം ജോയിന്റ് ഡയറക്ടർ പ്രേമാമണി, ഐസിഡിഎസ് പ്രോജക്ട് മാനേജർ വി.ജി.കണ്ണൻ, പഞ്ചായത്തംഗം കെ. പ്രസന്നകുമാരി,…
Read Moreപുഴയെ പണിപ്പെട്ട് നേർവഴിയ്ക്കാക്കി; ആശ്വാസത്തിൽ വാണിയംപാറക്കാർ
മണ്ണാർക്കാട്: വാണിയംപാറകാർക്ക് ഇനി വീട്ടിൽ വെള്ളം കയറുമെന്ന ഭീതിവേണ്ട. പുഴയുടെ ഗതി നേരെയാക്കി. കോൽപ്പാടം പുഴ വാണിയംപാറ ഭാഗത്ത് താമസിക്കുന്ന പതിനഞ്ചു കുടുംബങ്ങളാണ് പുഴ നേർഗതിയിൽ ആക്കിയതോടെ ആശ്വസിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷത്തെയും ശക്തമായ മഴയിൽ പുഴ ഗതി മാറി വീടുകളിൽ കുടുങ്ങിയ ഇവരെ ഫയർഫോഴ്സ് എത്തിയാണ് രക്ഷിച്ചത്. മഴക്കാലത്തെ ഈ കുടുംബങ്ങളുടെ ദുരിതം മനസിലാക്കിയ കാഞ്ഞിരപ്പുഴ പഞ്ചായത്താണ് നടപടി സ്വീകരിച്ചത്. കൈയേറ്റവും പുഴ ഗതിമാറി ഒഴുകിയതുംമൂലം തോടായി മാറിയ നെല്ലിപ്പുഴയുടെ കോൽപാടം ഭാഗത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുഴയുടെ ഒഴുക്ക് നേരയാക്കിയത്. ഈ ഭാഗത്ത് താലൂക്ക് സർവേ സംഘം അളന്നുതിരിച്ചു ഭൂമിയിലെ തടസങ്ങൾ നീക്കി. കാഞ്ഞിരപ്പുഴ പഞ്ചായത്തിൻറെ പരിധിയിൽ വരുന്ന പുഴയോരത്തെ ഒന്നര കിലോമീറ്ററോളം ദൂരത്തെ തടസസങ്ങൾ ജെസിബി ഉപയോഗിച്ചു മാറ്റി. നാലുലക്ഷം രൂപ ചെലവഴിച്ചാണ് പുഴയോരത്ത് ഈ നിർമാണപ്രവർത്തനങ്ങൾ നടത്തിയത്. ഇതോടെ പുഴയുടെ മറുകരയിലെ ആന്പാടം കോളനി…
Read Moreഎല്ലാം ശരിയാക്കാൻ സമയമില്ല; കണ്ണമ്പ്ര വ്യവസായപാർക്കിനായി ഭൂമി ഏറ്റെടുക്കൽ തുടങ്ങി നാലുവർഷം പിന്നിടുന്പോഴും അവ്യക്തത
വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കൽ തുടങ്ങി നാലുവർഷം പിന്നിടുന്പോഴും നടപടികളിൽ അവ്യക്തത നിലനില്ക്കുന്നത് കർഷകരിൽ പ്രതിഷേധത്തിനിടയാക്കുന്നു. 2016 ജൂലൈ 16-നായിരുന്നു വ്യവസായ പാർക്കിനായി ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച് കണ്ണന്പ്രയിൽ മന്ത്രി എ.കെ.ബാലന്റെ അധ്യക്ഷതയിൽ ഭൂവുടമകളുടെ യോഗം നടന്നത്. എന്നാൽ പിന്നീട് ഭൂമിവില സംബന്ധിച്ചും അളവുകളിലും കർഷകർക്കെതിരായ നിലപാടുകൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായി.ഭൂമി ഏറ്റെടുക്കൽ നടപടികൾ അനിശ്ചിതത്വത്തിൽ തുടരുന്നതുമൂലം വിളകൾ നിറഞ്ഞുനില്ക്കുന്ന പ്രദേശത്തെ നാന്നൂറ് ഏക്കറോളം ഭൂമിയാണ് ഇപ്പോൾ പാഴായി കിടക്കുന്നത്. റബറും തെങ്ങും വാഴയും കുരുമുളകും കവുങ്ങുമായി വിളകൾ നിറഞ്ഞ ഭൂമിയാണ് വ്യവസായപാർക്കിനായി ഏറ്റെടുക്കുന്നത്. ഇതിനാൽ തന്നെ നാലുവർഷമായി പരിചരണമില്ലാതെ വിളകളെല്ലാം നശിക്കുകയാണ്.കർഷകരുടെ വരുമാന മാർഗങ്ങളാണ് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിലൂടെ ഇല്ലാതായത്. ഭൂമി വില്ക്കാനോ പണയപ്പെടുത്താനോ കൈമാറാനോ കഴിയാതെ വലിയ ധർമസങ്കടത്തിലാണ് ഭൂവുടമകളായ കർഷകരെല്ലാം. ഏഴെട്ടുവർഷം മക്കളെ പരിപാലിക്കുന്ന മട്ടിൽ വളർത്തിയെടുത്ത റബർമരങ്ങൾക്കെല്ലാം വിറക്…
Read Moreപുലിയ്ക്കായി കൂടും കാമറയും വച്ചു; പക്ഷേ കുമരംപുത്തൂകാർ മുന്നിൽ കണ്ടത് കടുവയെ
മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിലെ കുമരംപുത്തൂർ പഞ്ചായത്തിലെ മൈലാന്പാടം പൊതുവപ്പാടത്ത് കഴിഞ്ഞ ദിവസം കടുവയുടെ സാന്നിധ്യം. മൈലാന്പാടം പൊതുവപ്പാടത്ത് ടാപ്പിംഗ് തൊഴിലാളിയാണ് കടുവയെ കണ്ടത്. പുലിയെ നിരീക്ഷിക്കാൻ വനംവകുപ്പ് കാമറ സ്ഥാപിച്ച സ്ഥലത്തിനടുത്ത എസ്റ്റേറ്റിലാണ് കടുവയെ കണ്ടത്. ചിത്രം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പുലിയുടെ സാന്നിധ്യമുണ്ടെന്നു പറയുന്ന രണ്ടിടങ്ങളിൽ ഒരാഴ്ചമുന്പ് വനംവകുപ്പ് രണ്ട് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നു. രണ്ടാഴ്ചമുന്പ് പട്ടാപ്പകൽ വീടിനോട് ചേർന്നുള്ള കൂട്ടിൽ കെട്ടിയ രണ്ടാടുകളെ പുലി ആക്രമിച്ച് ഒരു ആടിനെ കൊന്നിരുന്നു. പ്രദേശവാസികളായ നിജോ വർഗീസ്, ബാബു പൊതുവപ്പാടം, റെജി തോമസ്, നൗഷാദ് വെള്ളപ്പാടം എന്നിവർ നല്കിയ പരാതിയെ തുടർന്നാണ് രണ്ട് പട്ടികവർഗ കോളനികൾ കൂടിയുള്ള പ്രദേശത്തോടു ചേർന്ന് വനംവകുപ്പ് രണ്ടു കാമറകൾ സ്ഥാപിച്ചത്. മാസങ്ങൾക്കുമുന്പ് ഇവിടെനിന്ന് വനംവകുപ്പ് സ്ഥാപിച്ച കൂടിനകത്ത് ഒരു പുലി അകപ്പെട്ടിരുന്നു.
Read Moreകർഷകദിനത്തിൽ പരുത്തിപ്ര പാടശേഖരത്തിൽ ട്രാക്ടർ ഓടിച്ചും വിത്തെറിഞ്ഞും കർഷകനായി വി.കെ ശ്രീകണ്ഠൻ എംപി
പാലക്കാട്: കർഷകദിനത്തിൽ തനികർഷകനായി ജന്മനാട്ടിലെ പരുത്തിപ്ര പാടത്തിറങ്ങി വിത്തിറക്കി വി.കെ.ശ്രീകണ്ഠൻ എംപി. ഷൊർണൂർ പരുത്തിപ്ര പാടശേഖരത്തിലെ പഴയകാല കർഷകനായ മുടിഞ്ഞാറേതിൽ ഗംഗാധരന്റെ ഒരേക്കർ പാടത്ത് നെൽകൃഷിയിൽ പങ്കാളിയായി ചേർന്നാണ് എംപി കർഷകദിനത്തിൽ കർഷകവേഷമണിഞ്ഞത്. രാവിലെ ഒന്പതിന് എത്തിയ എംപി കൈലിമുണ്ടും ടീ ഷർട്ടും ധരിച്ച് പാടത്തിറങ്ങി ആദ്യം ട്രാക്ടർകൊണ്ട് നിലമുഴുതു. ട്രാക്ടർ ഓടിക്കാൻ കഴിഞ്ഞ ആവേശത്തിൽ കണ്ടം നന്നായി പൂട്ടി ഒന്നരമണിക്കൂറോളം എംപി പാടത്ത് ചെലവഴിച്ചശേഷം പാടത്ത് നെൽവിത്തെറിഞ്ഞു. ഉമ നെൽവിത്താണ് ഉപയോഗിച്ചത്. 20-22 ദിവസത്തെ മൂപ്പെത്തിയാൽ ഞാറുപറിച്ചു നടണം. 110-120 ദിവസത്തെ വളർച്ചയെത്തിയാൽ മകരകൊയ്ത്തിന് പാടം ഒരുങ്ങും. നടീൽ പ്രവർത്തനങ്ങൾക്കും കൊയ്ത്തിനും മറ്റുമായി ഇനിയും താനെത്തുമെന്ന് ഉറപ്പുപറഞ്ഞാണ് എംപി ചേറ്റുപാടത്തുനിന്ന് കരയ്ക്കു കയറിയത്. ജലസേചന സൗകര്യത്തിന്റെ അഭാവംമൂലം കർഷകർ കൃഷി കൈയൊഴിയുന്ന പാടശേഖരമാണ് ഭാരതപ്പുഴയുടെ തീരത്തെ പരുത്തിപ്ര പാടശേഖരം. ചിങ്ങം ഒന്നിന്റെ കർഷക ദിനത്തിൽ എംപിയുടെ…
Read More