തിരുവില്വാമല: ലോക്ക് ഡൗണിൽ പണിയില്ലാതായപ്പോൾ തേക്കിൻതടിയിൽ ആനകളെ കൊത്തിയെടുത്ത് വിസ്മയം തീർക്കുകയാണ് രണ്‍ജിത്ത് എന്ന യുവാവ്. ഗുരുവായൂർ കേശവൻ, പാന്പാടി രാജൻ, കോലവുമായി നിൽക്കുന്ന തിരുവന്പാടി ശിവസുന്ദർ തുടങ്ങിയ ആനകളും മറ്റു ശിൽപ്പങ്ങളും തേക്കിൻതടിയിലും പലകയിലും കൊത്തിയെടുത്തിട്ടുണ്ട് ആനപ്രേമി കൂടിയായ പട്ടിപ്പറന്പ് കുറുമങ്ങാട്ട്പടി രണ്‍ജിത്ത്. മരത്തിൽ കൊത്തുപണികളോടുകൂടിയ വാതിലും കട്ടിളയുമൊക്കെ നിർമ്മിക്കാറുണ്ടെങ്കിലും ലോക്ക് ഡൗണ്‍ ദിനങ്ങളിൽ പണിയില്ലാതെ വെറുതെ ഇരുന്നപ്പോഴാണ് ആനകളുടെ ശിൽപ്പം തീർക്കാൻ ഒരുങ്ങിയത്. ഒരു ആനയുടെ രൂപമെന്നതിലുപരി ഓരോ ആനയ്ക്കുമുള്ള രൂപഭംഗിയും പ്രത്യേകതകളും ശിൽപ്പം നോക്കിയാൽ ഒറ്റനോട്ടത്തിൽ അറിയാം. ഉത്സവങ്ങൾക്കു പോകുന്പോൾ തനിക്ക് ഇഷ്ടപ്പെട്ട അനകളുടെ രൂപഭംഗി പ്രത്യേകം ശ്രദ്ധിക്കാറുണ്ടെന്നു ഇരുപത്തേഴുകാരനായ രണ്‍ജിത്ത് പറഞ്ഞു. ഏറെ നാളായി ആഗ്രഹിച്ചിരുന്നതാണെങ്കിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴാണ് അവസരം ഒത്തുവന്നത്. ചുമരിൽ വെക്കാവുന്ന ആനയുടെ തല, ശ്രീകൃഷ്ണൻ, വാൽകണ്ണാടി, കഥകളി രൂപം തുടങ്ങിയവയും രണ്‍ജിത്തിന്റെ ശേഖരത്തിലുണ്ട്. സുഹൃത്ത് സുധീഷും…
Read MoreCategory: Thrissur
ചാലക്കുടി നഗരസഭ ഭരണകക്ഷിയിൽ ഭിന്നത; അവഗണനയിൽ പ്രതിഷേധിച്ചു സിപിഐ അംഗത്തിന്റെ രാജിഭീഷണി; രാജി സന്ദേശം വാട്സ്ആപ്പിലൂടെ
ചാലക്കുടി: നഗരസഭ ഭരണകക്ഷിയിലെ അഭിപ്രായഭിന്നത സിപിഐ കൗണ്‍സിലർ ജീജൻ മത്തായിയുടെ രാജിഭീഷണി. ഇന്ന് ഉച്ചയ്ക്കു രണ്ടിന് താൻ കൗണ്‍സിലർ സ്ഥാനം രാജിവയ്ക്കുമെന്നു കാണിച്ച് നഗരസഭയുടെ വാട്ട്ആപ്പ് ഗ്രൂപ്പിലാണ് ജീജൻ മത്തായി രാജിഭിഷണി മുഴക്കിയിരിക്കുന്നത്. “”അടുത്ത മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ആരോടൊപ്പം എന്ന് ഉറപ്പില്ലാത്ത ചിലരെ സംരക്ഷിക്കുന്പോഴും അവരുടെ താത്പര്യങ്ങൾക്ക് അമിത പ്രാധാന്യം നൽകി നടക്കുന്പോഴും എന്നും എപ്പോഴും കൂടെ ഉണ്ടാകുമെന്ന് ഉറപ്പുള്ളവരുടെ ജനകീയ ആവശ്യങ്ങൾ പോലും പലവട്ടം ആവർത്തിച്ചാവശ്യപ്പെട്ടിട്ടും നടപ്പാക്കാത്തവരുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഇന്നു രണ്ടിനു ഞാൻ കൗണ്‍സിൽ സ്ഥാനം രാജിവയ്ക്കുന്നത്. എന്റെ വാർഡിലെ വികസന പ്രവർത്തനങ്ങളിലുള്ള അവഗണനയിൽ പ്രതിഷേധമുണ്ടെന്നും” ജീജൻ മത്തായി വാട്ട്ആപ്പിൽ പറയുന്നു. തച്ചുടപ്പറന്പ് ഇരട്ടക്കുളം റോഡ് നിർമാണം സംബന്ധിച്ച് ഇന്നലെ ചേർന്ന കൗണ്‍സിൽ യോഗത്തിൽ സിപിഐ അംഗങ്ങൾ നിശബ്ദത പാലിച്ചിരുന്നു. ഇതിനു മുന്‍പത്തെ കൗണ്‍സിലിൽ ഇവർ കറുത്ത മാസ്കു ധരിച്ചാണു പ്രതിഷേധവുമായി എത്തിയിരുന്നത്. 2018-19…
Read Moreപോലീസിൽ അഴിച്ചുപണികളുടെ കാലം; സ്ഥലംമാറ്റങ്ങൾ കോവിഡ് പ്രവർത്തനങ്ങളുടെ താളംതെറ്റിക്കുമെന്ന് ആശങ്ക
സ്വന്തം ലേഖകൻ തൃശൂർ: സംസ്ഥാന പോലീസ് തലപ്പത്ത് നടന്ന അഴിച്ചുപണികളുടെ തുടർച്ചയായി താഴേത്തട്ടിലേക്കും അഴിച്ചുപണികൾ വൈകാതെ വരുമെന്ന് സൂചന. പോലീസുകാരുടെ സ്ഥലം മാറ്റത്തിന്റെ സമയമാണിതെങ്കിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇപ്പോൾ പോലീസുകാരുടെ സ്ഥലംമാറ്റം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുമെന്ന ആശങ്കയുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രശംസനീയമായ മുന്നേറ്റം കാഴ്ചവെക്കുന്ന പോലീസുകാരെ ഇപ്പോൾ സ്ഥലം മാറ്റിയാൽ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പോലീസിലെ തന്നെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. ട്രാൻസ്ഫറുകളുടെ സമയമായതിനാൽ പോലീസിലെ ജനറൽ ട്രാൻസ്ഫർ ഓപ്ഷൻ ചോദിച്ച് അപേക്ഷകൾ സ്വീകരിച്ചു കഴിഞ്ഞു. മൂന്നു വർഷം പൂർത്തിയായവരാന്ന് ജനറൽ ട്രാൻസ്ഫറിൽ ഉൾപ്പെടുക, കൂടാതെ സ്റ്റേഷൻ മാറാൻ ആഗ്രഹിക്കുന്നവർക്കും നിലവിൽ ട്രാൻസ്ഫറിന് അപേക്ഷിക്കാം. തൃശൂർ സിറ്റിയിൽ മെയ് 19, തൃശുർ റൂറലിൽ മെയ് 15നും ആയിരുന്നു ട്രാൻസ്ഫറിന് അപേക്ഷിക്കേണ്ടിയിരുന്ന അവസാന തിയതി. അപേക്ഷകളിൻമേൽ ഇതുവരെയും തീരുമാനങ്ങളൊന്നും ആയിട്ടില്ല.…
Read Moreകോവിഡ് 19; കൊച്ചിയില്‍ ചികിത്സയിലുള്ള തൃശൂര്‍ സ്വദേശിനിയുടെ നില ഗുരുതരം
കൊച്ചി: ട്രെയിന്‍മാര്‍ഗം എറണാകുളത്തെത്തിയ തൃശൂര്‍ സ്വദേശിനിയായ 80 വയസുകാരിയുടെ ആരോഗ്യസ്ഥിതി ഗുരുതരം. ഇന്നലെ പുലര്‍ച്ചെ മുംബൈയില്‍നിന്നുമാണ് ഇവര്‍ എത്തിയത്. ശ്വാസതടസം മൂലം കളമശേരി മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിരുന്നു. വിശദമായ പരിശോധനയില്‍ ഇവര്‍ക്ക് പ്രമേഹം മൂര്‍ച്ഛിച്ചതു മൂലമുള്ള ഡയബറ്റിക് കീറ്റോ അസിഡോസിസ് ഉള്ളതായും ന്യൂമോണിയ ബാധിച്ചിട്ടുള്ളതായും വൃക്കകളുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തില്‍ സാരമായ പ്രശ്നങ്ങളുള്ളതായും കണ്ടെത്തി. മെഡിക്കല്‍ കോളജിലെ പിസിആര്‍ ലാബില്‍ നടത്തിയ ഇവരുടെ കോവിഡ് പരിശോധനാ ഫലവും പോസിറ്റീവ് ആണ്. ന്യൂമോണിയ മൂലം ശ്വാസതടസം നേരിടുന്നതിനാല്‍ കൃത്രിമ ശ്വാസോഛ്വാസമുള്പ്പടെയുള്ള ചികിത്സ നല്കി വരുന്നതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ മെഡിക്കല്‍ ഐസിയുവില്‍ കോവിഡ് ചികിത്സാ നോഡല്‍ ഓഫീസറും വൈസ് പ്രിന്‍സിപ്പലുമായ ഡോ. എ. ഫത്താഹുദ്ദീന്റെ നേതൃത്വത്തില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സയിലാണ്. ഇവര്‍ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും, ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നും മെഡിക്കല്‍ കോളജ് ആര്‍എംഒ ഡോ. ഗണേശ് മോഹന്‍…
Read Moreമെഡിക്കൽ കോളജിൽ കൂടുതൽ മൃതദേഹങ്ങളെത്തുന്നു; പോസ്റ്റുമോർട്ടം വൈകുന്നു ; കോവിഡ് സ്രവ പരിശോധന നടത്തണമെന്ന നിർദേശം പാലിക്കുന്നില്ല
സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു കൂടുതൽ മൃതദേഹങ്ങൾ എത്തുന്നതിനാൽ പോസ്റ്റുമോർട്ടങ്ങൾ വൈകുന്നു. ലോക്ഡൗണ്‍ ഇളവിന് ശേഷം പോസ്റ്റുമോർട്ടം കേസുകളിൽ വർധനവുണ്ടായിരിക്കുന്നുവെന്നാണ് അധികൃതർ പറയുന്നത്. അസ്വഭാവിക മരണം സംഭവിച്ച കേസുകളിൽ പോസ്റ്റുമോർട്ടത്തിനു മുന്‍പ് കോവിഡ് സ്രവപരിശോധന നടത്തണമെന്ന നിർദേശം ഫോറൻസിക് വിഭാഗം പുറപ്പെടുവിച്ചിരുന്നുവെങ്കിലും പോസറ്റുമോർട്ടത്തിനെത്തുന്ന മിക്ക മൃതദേഹങ്ങളിലും കോവിഡ് സ്രവ പരിശോധന നടക്കുന്നില്ലെന്നതാണു യാഥാർഥ്യം. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നുള്ള അസ്വഭാവിക മരണങ്ങൾ സംഭവിച്ചവരേയും പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണു കൊണ്ടുവരുന്നത്. കോവിഡ് സ്രവപരിശോധന നടത്തണമെന്ന നിർദ്ദേശം എവിടെയും പാലിക്കപ്പെടുന്നില്ലെന്നും ആരോപണമുണ്ട്. എണ്ണം വർധിച്ചതോടെ പോസ്റ്റുമോർട്ടം ഒരു ദിവസം വരെ വൈകുന്നുണ്ട്.
Read Moreക്യുആർ കോഡ് കിട്ടിയിട്ടും മദ്യം കിട്ടിയില്ല; വട്ടം കറങ്ങി ആപ്
തൃശൂർ: പാതിരായ്ക്ക് ഉറക്കമൊഴിച്ചു കുത്തിയിരുന്ന് ബെവ്ക്യൂ ആപിൽ പേർ രജിസ്റ്റർ ചെയ്ത് മദ്യം വാങ്ങാനുള്ള ക്യൂആർ കോഡ് സന്പാദിച്ചതായിരുന്നു. ക്യൂആർ കോഡിനോടനുബന്ധിച്ച് മദ്യം വങ്ങാനുള്ള ഷാപ്പിന്റെ പേരും സമയവും രേഖപ്പെടുത്തിയുള്ള അറിയിപ്പും വന്നു. എന്നാൽ നിശ്ചിത സമയത്ത് ഫോണും തിരിച്ചറിയൽ രേഖയുമായി എത്തിയെങ്കിലും പലർക്കും മദ്യം കിട്ടാതെ മടങ്ങേണ്ടിവന്നു. മദ്യശാലയിൽ എത്തി ആപ് തുറന്ന് ക്യൂആർ കോഡ് കാണിച്ചുകൊടുത്തെങ്കിലേ മദ്യം തരൂവെന്നാണ് മദ്യശാലയിലെ ജീവനക്കാർ പറയുന്നത്. എന്നാൽ പലർക്കും ഫോണിൽ ആപ് തുറക്കാനേ കഴിഞ്ഞില്ല. മദ്യശാലയ്ക്കു സമീപം കൂടുതൽപേർ ആപിലേക്കു പ്രവേശിക്കാൻ ശ്രമിച്ചതോടെയാണ് ആപ് ഹാങ് ആയത്. ക്യൂആർ കോഡിന്റെ സ്ക്രീൻ ഷോട്ട് കാണിച്ചെങ്കിലും അംഗീകരിച്ചില്ല.
Read Moreമഴക്കാലത്തെ വെള്ളപ്പൊക്കം ഒഴിവാക്കാം; ഏനാമ്മാവ് വളയംകെട്ട് ബണ്ട് പൊളിക്കുന്നു
സ്വന്തം ലേഖകൻ തൃശൂർ: ഏനാമ്മാവ് വളയംകെട്ട് ബണ്ട് പൊളിച്ചുനീക്കുന്ന പണികൾ തുടങ്ങി. മണ്ണ് ഒഴുകിപ്പോകാതിരിക്കാൻ സ്ഥാപിച്ച കുറ്റികൾ ജെസിബിയുടെ സഹായത്തോടെ പിഴുതെടുക്കുന്ന പണികളാണ് ആരംഭിച്ചിരിക്കുന്നത്. കാലാവർഷത്തിനു മുന്‍പേ എനാമാക്കൽ വളയംകെട്ട് ബണ്ട് പൊളിച്ചുനീക്കണമെന്ന് കഴിഞ്ഞയാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തൃശൂർ നഗരം അടക്കമുള്ള ഒട്ടേറെ പ്രദേശങ്ങളിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ ബണ്ട് പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് സമർപ്പിച്ച ഹർജിയിലാണ് ബണ്ടു പൊളിക്കാൻ ജില്ലാ കളക്ടർക്കു നിർദേശം നൽതിയത്. കഴിഞ്ഞ രണ്ടു വർഷവും വെള്ളപ്പൊക്കമുണ്ടായശേഷമാണ് പൊളിച്ചത്. ഇത്തവണ മഴ തുടങ്ങുന്നതിനുമുന്പേ പൊളിച്ച് നീരൊഴുക്കു സുഗമമാക്കണമെന്ന് കഴിഞ്ഞദിവസം രാഷ്ട്രദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. കോടികൾ ചെലവിട്ടു നിർമിച്ച ഏനാമ്മാവ് റെഗുലേറ്റർ ബ്രിഡ്ജിന്റെ റെഗുലേറ്ററുകളും ഷട്ടറുകളും തകരാറിലാണ്. ഇവ നന്നാക്കാൻ ഏഴേകാൽ കോടി രൂപ അനുവദിച്ചിട്ടും പണി നടത്തിയിട്ടില്ല. ഏനാമ്മാവ് റെഗുലേറ്റർ കം ബ്രിഡ്ജിലെ…
Read Moreയാത്രക്കാരെ നിയന്ത്രിക്കാൻ പറ്റുന്നില്ല; ബസ് സ്റ്റോപ്പുകളിൽ പോലീസ് വേണമെന്ന ആവശ്യവുമായി ബസുടമകൾ
സ്വന്തം ലേഖകൻ തൃശൂർ: ബസ് സ്റ്റോപ്പുകളിൽ യാത്രക്കാരെ നിയന്ത്രിക്കാൻ പോലീസ് വേണമെന്ന ആവശ്യവുമായി ബസുടമകൾ. സീറ്റിന്റെ പകുതി യാത്രക്കാരെ കയറ്റാനാണ് ഇപ്പോൾ അനുവാദമുള്ളതെങ്കിലും സ്റ്റോപ്പുകളിൽ നിന്ന് യാത്രക്കാർ ബസിൽ കയറുന്പോൾ അവരെ തടയാനോ നിയന്ത്രിക്കാനോ കണ്ടക്ടർമാർക്കു സാധിക്കാത്ത സ്ഥിതിയാണെന്ന് തൃശൂർ ജില്ല പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. രാവിലെയും ഉച്ചതിരിഞ്ഞുമാണ് യാത്രക്കാർ കൂടുതലായി കയറുന്നത്. യാത്രക്കാരെ കയറ്റിയില്ലെങ്കിൽ ബസ് തടഞ്ഞിടുന്ന സംഭവവും ഉണ്ടായിട്ടുണ്ടെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.പ്രേംകുമാർ, ജനറൽ സെക്രട്ടറി ആന്‍േറാ ഫ്രാൻസിസ് എന്നിവർ പറഞ്ഞു. വലിയ സംഖ്യയാണ് ബസുകൾക്കെതിരെ പിഴ ചുമത്തുന്നതെന്നും വൻസാന്പത്തിക ബാധ്യതകൾക്കിടയിലും ബസ് സർവീസ് നടത്തുന്ന തങ്ങൾക്ക് ഇത് കനത്ത തിരിച്ചടിയാണെന്നും ബസുടമകൾ പരാതിപ്പെട്ടു. മുഖ്യമന്ത്രിയും ഗതാഗതവകുപ്പു മന്ത്രിയും ആവശ്യപ്പെട്ടതനുസരിച്ചാണ് നഷ്ടം സഹിച്ചും സർവ്വീസ് നടത്തുന്നത്. ഡീസലിനും ജീവനക്കാരുടെ ശന്പളത്തിനും ദിവസവരുമാനം തികയുന്നില്ല. 40 ശതമാനം ബസുകൾക്കും അടുത്ത ജില്ലയിലേക്ക് സർവ്വീസ്…
Read Moreഹോം ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിക്കപ്പെടുന്നു; തൃശൂരിൽ പരാതികൾ വ്യാപകമാകുന്നു
സ്വന്തം ലേഖകൻ തൃശൂർ: വിദേശത്തു നിന്നും അന്യസംസ്ഥാനത്തു നിന്നുമൊക്കെ എത്തിയവർ ഹോം ക്വാറന്റൈൻ ചട്ടങ്ങൾ ലംഘിക്കുന്നതായി വ്യാപക പരാതി ഉയരുന്നു. പുറമെ നിന്നും വരുന്നവർ നിർബന്ധമായും ഹോം ക്വാറന്റൈനിൽ 14 ദിവസം കഴിയണമെന്ന നിബന്ധനയാണു പലയിടത്തും ലംഘിക്കപ്പെടുന്നത്. ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലേക്കു പോകാതെ ഹോം ക്വാറന്റൈനിലേക്ക് ആളുകളെ വിടുന്നത് അവർ ചട്ടങ്ങളും നിബന്ധനകളും പാലിക്കുമെന്ന വിശ്വാസത്തിലാണ്. എന്നാൽ ഹോം ക്വാറന്റൈനിൽ പാലിക്കേണ്ടതായ കാര്യങ്ങൾ പാലിക്കാതെ ആളുകൾ പുറത്തിറങ്ങുന്നതും മറ്റും ശ്രദ്ധയിൽ പെടുന്ന ജനങ്ങൾ വിവരം പോലീസിലും ബന്ധപ്പെട്ട അധികാരികളോടും പരാതിപ്പെടുന്നുണ്ട്. ഹോം ക്വാറന്റൈനിൽ കഴിയുന്നവർ മാസ്കു ധരിക്കാതെ വീടിനു ചുറ്റും കറങ്ങുന്നതും വീട്ടിലെ മറ്റുള്ള അംഗങ്ങളുമായി ഇടപഴകുന്നതുമെല്ലാം പരാതികളായി പലയിടത്തു നിന്നും ഉയരുന്നുണ്ട്. ഹോം ക്വാറന്റൈനിലുള്ളവർ നിബന്ധനകൾ കർശനമായി പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനായി ബുള്ളറ്റ് പട്രോളിംഗ് അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ദ്രുതകർമസേനയും വീടുകളിലെത്തി ഇക്കാര്യം…
Read Moreഅടുത്തയാഴ്ച കൂടുതൽ ബസുകൾ; ജി ഫോം രേഖയ്ക്കുള്ള ഓട്ടം; ഇൻഷ്വറൻസ് പ്രീമിയത്തിൽ ഇളവു തേടി വാഹന ഉടമകൾ
സ്വന്തം ലേഖകൻ തൃശൂർ: ബസുടമകൾ ജി ഫോം സർട്ടിഫിക്കറ്റ് തരപ്പെടുത്താനുള്ള ഓട്ടത്തിലാണ്. ലോക് ഡൗണ്‍ മൂലം രണ്ടു മാസം ബസ് ഓടിച്ചില്ലെന്ന് ആർടിഒ ഓഫീസിൽനിന്ന് ജോയിന്റ് ആർടിഒയുടെ സർട്ടിഫിക്കറ്റ് ഇന്നലെ മുതൽ വിതരണം ചെയ്തു തുടങ്ങി. ലോക്ഡൗണ്‍ ആരംഭിച്ച ദിവസങ്ങളിൽതന്നെ ബസ്, ലോറി തുടങ്ങിയ വാഹനങ്ങളുടെ ഉടമകൾ വാഹനം ഓടിക്കുന്നില്ലെന്നു രേഖപ്പെടുത്തിയുള്ള ജി ഫോം അപേക്ഷകൾ നൽകിയിരുന്നു. പെർമിറ്റ്, നികുതി ഇളവുകൾ ലഭിക്കാനാണ് ജി ഫോം അപേക്ഷകൾ നൽകിയത്. ഇവയുടെ അടിസ്ഥാനത്തിലുള്ള സർട്ടിഫിക്കറ്റുകളാണ് ബസുടമകൾ ശേഖരിക്കുന്നത്. ഈ സർട്ടിഫിക്കറ്റ് വാഹനത്തിന്റെ ഇൻഷ്വറൻസ് സ്ഥാപനത്തിൽ ഹാജരാക്കിയാൽ വാഹനം ഓടിക്കാതിരുന്ന രണ്ടു മാസത്തെ ഇൻഷ്വറൻസ് പരിരക്ഷ നീട്ടിക്കിട്ടുമെന്നാണ് വാഹനമുടമകൾ പറയുന്നത്. പരിരക്ഷ നീട്ടിക്കൊടുക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതു സംബന്ധിച്ച മാർഗനിർദേശങ്ങൾ വന്നിട്ടില്ല. ഇളവിനുള്ള ജി ഫോം സർട്ടിഫിക്കറ്റും അപേക്ഷയും തത്കാലം വാങ്ങിവയ്ക്കാനേ നിർവാഹമുള്ളൂ. പൊതുമേഖലാ ഇൻഷ്വറൻസ് കന്പനികളുടെ ഓഫീസുകളിലെ ഉദ്യോഗസ്ഥർ പറയുന്നു.…
Read More