ചാലക്കുടി: മുംബൈയിൽ നിന്നുമെത്തിയ കുടുംബം ആരോഗ്യവകുപ്പും നഗരസഭ അധികൃതരും അറിയാതെ ചാലക്കുടിയിൽ വന്നു താമസമാക്കിയതു വിവാദമായി. വേളൂക്കര പഞ്ചായത്തിലെ തുന്പൂരിലെ വീട്ടിലാണ് ഇവരെ ആരോഗ്യവിഭാഗം ക്വാറന്റൈനിലാക്കിയത്. എന്നാൽ അധികൃതർ അറിയാതെ ഈ കുടുംബം ചാലക്കുടി സെന്റ് മേരീസ് പള്ളിയുടെ സമീപം കാനറി നഗറിൽ വന്നു താമസമാക്കി. ഒഴിഞ്ഞുകിടന്ന വീട്ടിൽ രാത്രിയിൽ ഒരു കുടുംബം വന്നു താമസമാക്കിയതു പരിസരവാസികളിൽ സംശയം ഉണർത്തി. വാർഡ് കൗൺസിലർ സീമ ജോജോയെ ബന്ധപ്പെട്ടപ്പോൾ ഇവിടെ ആരെയും നഗരസഭ ക്വാറന്റൈനിൽ ആക്കിയിട്ടില്ലെന്ന് അറിയിച്ചു. സീമ ജോജോ നഗരസഭയും ആരോഗ്യവിഭാഗവുമായി ബന്ധപ്പെട്ടപ്പോഴും ഈ മറുപടി തന്നെയാണു ലഭിച്ചത്. നഗരസഭയും ആരോഗ്യവിഭാഗവും അന്വേഷണം തുടങ്ങിയപ്പോൾ മറ്റൊരു വനിതാ കൗൺസിലറാണു ഈ കുടുംബത്തെ തുന്പൂരിൽ നിന്നും ഇങ്ങോട്ടു കൊണ്ടുവന്നതെന്നു വ്യക്തമായത്. വനിതാ കൗൺസിലറുടെ ബന്ധുവായ കുടുംബത്തിനു തൃശൂരിൽ ആശുപത്രിയിൽ പോകാൻ സൗകര്യത്തിനാണ് ഇവിടെ താമസ സൗകര്യം ഒരുക്കിയതെന്ന വിശദീകരണവുമായി…
Read MoreCategory: Thrissur
യുവാവിനെ തടഞ്ഞ് കാറും മൊബൈൽ ഫോണും തട്ടിയ സംഭവം: പത്തുപേർ പിടിയിൽ; ആക്രമത്തിന് പിന്നിലെ കഥയിങ്ങനെ…
ചാവക്കാട്: പെരുന്നാൾ ദിവസം രാത്രി യുവാവു സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി കാറും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ പത്തുപേർ പിടിയിലായി. ഞായറാഴ്ച രാത്രി ഒന്പതിനു ചേറ്റുവ റോഡ് ഒറ്റതെങ്ങിൽവച്ച് ഒരുമനയൂർ വല്ലത്തുപടി ഇക്ബാലിന്റെ മകൻ ഷാരൂഖ് (24) സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാർ തടഞ്ഞാണ് കാറും 13,000 രൂപ വിലവരുന്ന മൊബൈൽ ഫോണും സംഘം തട്ടിയത്. സംഭവത്തിൽ വെന്മേനാട് പൈങ്കണിയൂർ സ്വദേശികളായ മമ്മസ്രായില്ലത്ത് അനീസ് (25), മമ്മസ്രായില്ലത്ത് ആദിൽ (19), നാലകത്ത് കറുപ്പം വീട്ടിൽ ഷെജീർ (33), മമ്മസ്രായില്ലത്ത് ഷെഫീക്ക് (പെപ്പി-21), പുതുവീട്ടിൽ താജുദ്ദീൻ (40), മാണിത്തുപറന്പിൽ നസീർ (30), വൈശ്യംവീട്ടിൽ ആരീസ്(28), പോക്കാക്കില്ലത്ത് ഫൈസൽ (36), മമ്മസ്രായില്ലത്ത് താജുദീൻ (32), നാലകത്ത് പള്ളത്ത് റംഷാദ് (24) എന്നിവരെയാണ് കുന്നംകുളം എസിപി ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ എസ്ഐ യു.കെ. ഷാജഹാൻ, എഎസ്ഐ ആന്റണി ജിംബിൾ എന്നിവർ അറസ്റ്റു…
Read Moreമനുഷ്യസ്പർശമേൽക്കാത്ത വനാന്തരം പോലെ മൃഗശാല; സ്വച്ഛന്ദമായി വിഹരിച്ച് പക്ഷി മൃഗാദികൾ
സ്വന്തം ലേഖകൻ തൃശൂർ: മനുഷ്യസ്പർശമേൽക്കാത്ത വനാന്തരം പോലെയാണ് ഇപ്പോൾ തൃശൂർ മൃഗശാല. തങ്ങളെ കാണാൻ ആരുമെത്താതെ ദിവസങ്ങൾ പിന്നിടുന്പോൾ സ്വച്ഛന്ദമായി വിഹരിക്കുകയാണ് മൃഗശാലയിലെ പക്ഷിമൃഗാദികൾ. ലോക്ക് ഡൗണിനെ തുടർന്ന് മൃഗശാല അടച്ചിട്ടതോടെ ജീവനക്കാർ മാത്രമേ ഇവിടെ എത്തുന്നുള്ളു. സാധാരണയായി വെക്കേഷൻ സമയത്ത് വൻ തിരക്കാണ് കേരളത്തിലെ രണ്ടു മൃഗശാലകളിലൊന്നായ തൃശൂർ മൃഗശാല കാണാൻ അനുഭവപ്പെടാറുള്ളത്. ഇക്കുറി അതുണ്ടായില്ല. അലസമായി മേഞ്ഞു നടക്കുന്ന മാൻകൂട്ടങ്ങൾ, വെള്ളത്തിൽ നിന്നും കയറാതെ സദാ അതിൽ മുങ്ങിക്കിടക്കുന്ന ടുട്ടുവെന്ന ഹിപ്പോയും കൂട്ടരും, കൂടിനകത്ത് ശാന്തനായി ഗാംഭീര്യത്തോടെ കിടക്കുന്ന ബംഗാൾ കടുവ ഋഷി, മിഥുൻ എന്ന കാളക്കൂറ്റൻ പതിവിലേറെ തടിച്ചിരിക്കുന്നു. സിംഹക്കൂട്ടിലും ശൗര്യം വിടാത്ത വനരാജന്റെ കിടപ്പ്, സന്ദർശകരിൽ നിന്നും കടലയും പോപ് കോണും കിട്ടാതെ കൂട്ടിനകത്ത് കറങ്ങിനടക്കുന്ന വാനരപ്പട….അങ്ങിനെയൊക്കെയാണ് മൃഗശാലയിലെ കാഴ്ചകൾ. കോവിഡും ലോക്ക് ഡൗണുമൊന്നും ഇവരറിയുന്നില്ല. പതിവ് ആൾക്കൂട്ടങ്ങളെ കാണുന്നില്ലെന്ന് മാത്രം.…
Read Moreഅധ്യാപകരുടെ 12 മണിക്കൂർ കോവിഡ് ഡ്യൂട്ടി; വിവാദങ്ങൾക്കടുവിൽ ഏഴ് മണിക്കൂറായി കുറച്ച് ഉത്തരവ്
സ്വന്തം ലേഖകൻ തൃശൂർ: ക്വാറന്റൈൻ കേന്ദ്രങ്ങളിൽ അധ്യാപകർക്കു നിശ്ചയിച്ചിരുന്ന 12 മണിക്കൂർ ഡ്യൂട്ടി സമയം കുറച്ചു. ഡ്യൂട്ടി സമയം നൽകിയത് വിവാദമായതിനെ തുടർന്നാണ് ഏഴ് മണിക്കൂറായി കുറച്ചത്. 12 മണിക്കൂർ ഡ്യൂട്ടി സമയം നിശ്ചയിച്ചത് സംബന്ധിച്ച് കഴിഞ്ഞ ദിവസം രാഷ്ട്രദീപിക വാർത്ത നൽകിയിരുന്നു. രാവിലെ ഏഴിന് എത്തുന്നവർ രാത്രി ഏഴിനും രാത്രി ഏഴിനെത്തുന്നവർ രാവിലെ ഏഴിനുമാണു പോകാൻ കഴിഞ്ഞിരുന്നത്. അധ്യാപികമാർ ഇത്തരത്തിൽ ഡ്യൂട്ടി സമയം കഴിഞ്ഞു വീട്ടിൽ പോകാൻ പോലും കഴിയാതെ ഏറെ ബുദ്ധിമുട്ടിയിരുന്നു. സർക്കാരിന്റെ പ്രതികാര നടപടിയായാണു പന്ത്രണ്ട് മണിക്കൂർ ഡ്യൂട്ടിയെന്നത് വിവാദമായതോടെയാണു ഡ്യൂട്ടി സമയം കുറയ്ക്കാൻ തീരുമാനിച്ചത്. ഉത്തർപ്രദേശ് സർക്കാർ ഇത്തരത്തിൽ ജീവനക്കാർക്കു 12 മണിക്കൂർ ഡ്യൂട്ടി സമയം നിശ്ചയിച്ചത് വൻ പ്രതിഷേധത്തിനു കാരണമായിരുന്നു. പിന്നീട് അവിടെ ഡ്യൂട്ടി സമയം കുറച്ചു. ഈ വിവാദം നടക്കുന്നതിനിടെയാണ് കേരളത്തിലും അധ്യാപകർക്കു 12 മണിക്കൂർ ഡ്യൂട്ടി സമയം…
Read Moreകടലാസു ചുരുളുകൾ കൊണ്ട് ചിറ്റാട്ടുകര പള്ളി പണിത് ജെൻസൻ; എല്ലാ പിൻതുണയും നിർമാണ സഹായവും നൽകി കുടുംബവും
പാവറട്ടി: കടലാസു ചുരുളുകൾ കൊണ്ട് ഇടവക ദേവാലയ മാതൃകയൊരുക്കി ശ്രദ്ധേയനാവുകയാണ് ചിറ്റാട്ടുകര സ്വദേശിയായ യുവാവ്. ചിറ്റാട്ടുകര ജനശക്തി റോഡിനു സമീപം താമസിക്കുന്ന കുറ്റിക്കാട്ട് വീട്ടിൽ തോമാസ് മകൻ ജെൻസനാണ് ന്യൂസ് പേപ്പർ കൊണ്ട് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെ മാതൃക തീർത്തിട്ടുള്ളത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് വീടിനു സമീപം വെൽഡിംഗ് ജോലികൾ ചെയ്യുന്ന ജെൻസൻ ഒഴിവു സമയങ്ങളിലാണ് ദേവാലയ മാതൃക ന്യൂസ് പേപ്പറിൽ തീർത്തത്. ലോക്ക് ഡൗണ് സമയത്ത് പള്ളിയിൽ പോകാൻ സാധിക്കാത്ത മാതാപിതാക്കളുടെയും മക്കളുടെയും വിഷമം തീർക്കാൻ വീട്ടിൽ കടലാസുകൊണ്ട് ദേവാലയം തീർക്കുകയായിരുന്നുവെന്ന് ജെൻസൻ പറയുന്നു. ദിവസവും രണ്ടു മുതൽ മൂന്ന് മണിക്കൂർ വരെ സമയം എടുത്ത് ഏകദേശം രണ്ടു മാസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്. അപ്പൻ തോമസും അമ്മ ലില്ലിയും ഭാര്യ ജിജിനയും മക്കളായ അലൻ, ആൽമിയ എന്നിവരും ദേവാലയ മാതൃകയുടെ നിർമ്മാണത്തിൽ പങ്കു…
Read Moreഭയം വേണ്ട, ജാഗ്രത മതി; ധൈര്യായിട്ട് പരീക്ഷയെഴുതിക്കോ…പ്രാഞ്ചിയേട്ടൻ വീണ്ടും പറയുന്നു.. ഓൾ ദി ബെസ്റ്റ്….
സ്വന്തം ലേഖകൻ തൃശൂർ: എല്ലാ തവണേം പറയണ പോലെ പ്രാഞ്ചിയേട്ടൻ വീണ്ടും പറയാണ്….ഓൾ ദി ബെസ്റ്റ്… ഈ എസ്എസ്എൽസി പരീക്ഷ ഭയങ്കര കടുപ്പാണെന്നാ പ്രാഞ്ചിയേട്ടൻ കരുതീർന്നത്…. പക്ഷേങ്കില് പുണ്യാളന്റെ അടുത്ത് നിന്ന് പോളിക്കൊപ്പം ഇറങ്ങി വരുന്പോൾ പോളി തന്ന ആ ധൈര്യത്തില് അത്തവണ പരീക്ഷയെഴുതി ജയിച്ചപ്പഴാ ഈ പത്താംക്ലാസൊന്നും ഒരു കനല്ലാന്ന് മനസിലായേ….അതോണ്ടാ പറയണ്…ധൈര്യായിട്ട് പരീക്ഷയെഴുതിക്കോ…. ഇതിപ്പോ ഇത്തവണ രണ്ടു തവണയാ പ്രാഞ്ചിയേട്ടൻ ഓൾ ദി ബെസ്റ്റ് പറയണേ….കോവിഡിന് മുൻപ് നടത്തിയ പരീക്ഷ തുടങ്ങുന്പോഴും ഒരു ഓൾ ദി ബെസ്റ്റ് പറഞ്ഞു. ഇപ്പ ദാ പിന്നേം പറയണു…. കോവിഡൊക്കെ മാറും….ങ്ള് അതൊന്നും നോക്കണ്ട…. മാർക്ക് പോലെ തന്നെ ഇംപോർട്ടന്റാണ് മാസ്ക്….അത് മറക്കണ്ടാട്ടാ….. പിന്നെ….കൈനീട്ടി വാങ്ങണം സാനിറ്റൈസറ്….അതും മറക്കരുത്…. കോപ്പിയടിക്കരുത്ട്ടോ…. പ്രാഞ്ചിയേട്ടൻ കോപ്പിയടിയുടെ ആളായിരുന്നു…പോളിയാ പറഞ്ഞ് പഠിച്ചെഴുതാവുന്നതേയുള്ളുവെന്ന്…അത് ശരിയാട്ടാ….. ഹാൾടിക്കറ്റും പേനേം പെൻസിലുമൊക്കെ എടുക്കാൻ മറക്കണ്ട.. അപ്പൊ…..എല്ലാ കുഞ്ഞനുജന്മാർക്കും…
Read Moreവീട്ടമ്മയുടെ അശ്ലീലരംഗങ്ങൾ ചിത്രീകരിച്ചു വാട്സ് ആപ്പിൽ പ്രചരിപ്പിച്ചു; സഹകരണബാങ്ക് പ്രസിഡന്റ് അറസ്റ്റിൽ
ചാലക്കുടി: വീട്ടമ്മയുമായി ബന്ധപ്പെടുന്ന അശ്ലീലരംഗങ്ങളുടെ വീഡിയോ ചിത്രീകരിച്ച് വാട്സ് ആപ്പിൽ പ്രസിദ്ധീകരിച്ച സഹകരണ ബാങ്ക് പ്രസിഡന്റിനെതിരെ പോലീസ് കേസെടുത്തു. ചാലക്കുടി സ്വദേശി അജീഷ് പറന്പിക്കാടനെതിരെയാണ് പോലീസ് കേസെടുത്തത്. വീട്ടമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. വീഡിയോ ചിത്രീകരിച്ചശേഷം വാട്സ് ആപ്പിൽ ചിത്രീകരിച്ചുവെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്നാണ് കേസെടുത്തത്. ചാലക്കുടിയിലെ ഒരു സഹകരണ ബാങ്കിന്റെ പ്രസിഡന്റായ ഇയാൾ സംഭവത്തെ തുടർന്ന് ബാങ്ക് പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടുണ്ട്. കോണ്ഗ്രസ് പ്രവർത്തകനായ ഇയാളെ പാർട്ടിയിൽനിന്നും പുറത്താക്കിയിട്ടുണ്ട്.
Read Moreഎഐവൈഎഫ് ബിരിയാണി ചലഞ്ച്; സമാഹരിച്ച അറുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി
ശ്രീനാരായണപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എഐവൈഎഫ് കയ്പമംഗലം മണ്ഡലം കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 6,18,816 രൂപ മന്ത്രി വി.എസ്.സുനിൽകുമാറിന് കൈമാറി. എസ്എൻ പുരം പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ എംഎൽഎ ഇ.ടി.ടൈസണ് മാസ്റ്ററിന്റെ സാന്നിധ്യത്തിൽ സെക്രട്ടറി സി.കെ.ശ്രീരാജ്, ജില്ലാ കമ്മറ്റി അംഗം കെ.എം.അനീഷ് എന്നിവർ ചേർന്നാണ് തുക കൈമാറിയത്. പ്രസിഡന്റ് ടി.കെ.ഷിജീഷ് അദ്ധ്യക്ഷത വഹിച്ചു. എഐവൈഎഫ് തൃശൂർ ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറന്പിൽ, പ്രസിഡന്റ് കെ.പി.സന്ദീപ് എന്നിവർ സംബന്ധിച്ചു. സിപിഐ കയ്പമംഗലം മണ്ഡലം സെക്രട്ടറി ടി.കെ.സുധീഷ്, ടി.പി.രഘുനാഥ്, അഡ്വ.എ.ഡി.സുദർശനൻ, കെ.എസ്.ജയ ബി.ജി.വിഷ്ണു, അരുണ്ജിത്ത് കാനപ്പിള്ളി, കെ.എ.അഖിലേഷ് എന്നിവർ പങ്കെടുത്തു.
Read Moreകടലാസു ചുരുളുകൾ കൊണ്ട് കടലാസു ചുരുളുകൾ കൊണ്ട് പാവറട്ടി പള്ളി പണിത് യുവാവ്…
പാവറട്ടി: കടലാസു ചുരുളുകൾ കൊണ്ട് ഇടവക ദേവാലയ മാതൃകയൊരുക്കി ശ്രദ്ധേയനാവുകയാണ് ചിറ്റാട്ടുകര സ്വദേശിയായ യുവാവ്. ചിറ്റാട്ടുകര ജനശക്തി റോഡിനു സമീപം താമസിക്കുന്ന കുറ്റിക്കാട്ട് വീട്ടിൽ തോമാസ് മകൻ ജെൻസനാണ് ന്യൂസ് പേപ്പർ കൊണ്ട് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിന്റെ മാതൃക തീർത്തിട്ടുള്ളത്. പ്രവാസ ജീവിതം അവസാനിപ്പിച്ച് വീടിനു സമീപം വെൽഡിംഗ് ജോലികൾ ചെയ്യുന്ന ജെൻസൻ ഒഴിവു സമയങ്ങളിലാണ് ദേവാലയ മാതൃക ന്യൂസ് പേപ്പറിൽ തീർത്തത്. ലോക്ക് ഡൗണ് സമയത്ത് പള്ളിയിൽ പോകാൻ സാധിക്കാത്ത മാതാപിതാക്കളുടെയും മക്കളുടെയും വിഷമം തീർക്കാൻ വീട്ടിൽ കടലാസുകൊണ്ട് ദേവാലയം തീർക്കുകയായിരുന്നുവെന്ന് ജെൻസൻ പറയുന്നു. ദിവസവും രണ്ടു മുതൽ മൂന്ന് മണിക്കൂർ വരെ സമയം എടുത്ത് ഏകദേശം രണ്ടു മാസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്. അപ്പൻ തോമസും അമ്മ ലില്ലിയും ഭാര്യ ജിജിനയും മക്കളായ അലൻ, ആൽമിയ എന്നിവരും ദേവാലയ മാതൃകയുടെ നിർമ്മാണത്തിൽ പങ്കു…
Read Moreതൃശൂരില് ഇറച്ചിക്കു പൊരിച്ചാലും വേവാത്ത വില! ഒടുവിൽ കളക്ടർ കടിഞ്ഞാണിട്ടു; വില വിവരം എല്ലാ കടകളിലും പ്രദർശിപ്പിക്കണം
സ്വന്തം ലേഖകൻ തൃശൂർ: റംസാനു തലേന്ന് ഇറച്ചിക്കു പൊരിച്ചാലും വേവാത്ത വില. കത്തിക്കയറിയ വിലയിൽ ജില്ലാ കളക്ടർ ഒടുവിൽ വെള്ളമൊഴിച്ചു. അനുദിനം വർധിച്ചുവന്ന വില ഏകീകരിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. കളക്ടർ നിശ്ചയിച്ച വിലനിലവാരം ( കിലോയ്ക്ക്) ഇങ്ങനെ: കോഴി ജീവനോടെ -150 രൂപ, കോഴി ഇറച്ചി -210, കാളയിറച്ചി -320, പോത്തിറച്ചി – 340, ആട്ടിറച്ചി – 620. ജില്ലാ കളക്ടറുടെ ഉത്തരവനുസരിച്ച് ജില്ലയിലെ വിവിധ മാർക്കറ്റുകളിൽ മാത്രമല്ല മാളുകളിലും സൂപ്പർമാർക്കറ്റുകളിലും ഇറച്ചി വില ഏകീരിച്ചിട്ടുണ്ട്. ലോക്ക്ഡൗണിനുശേഷം പോത്തിറച്ചിക്കും മാട്ടിറച്ചിക്കും ക്ഷാമമായതോടെ വൻതോതിൽ വില വർധിപ്പിച്ചിരുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് വാഹനങ്ങളിൽ പോത്തുകളേയും കാളകളേയും കൊണ്ടുവരാനാകാത്തതിനാലാണു ക്ഷാമം നേരിട്ടത്. ചിലയിടത്ത് 360 രൂപവരെയെത്തിയിരുന്നു.ലോക്ക്ഡൗണ് ആരംഭിച്ച അവസരത്തിൽ പക്ഷിപ്പനി ഭീതിയിൽ കിലോയ്ക്ക് 30 രൂപവയ്ക്കുവരെ വിറ്റിരുന്ന ഇറച്ചിക്കോഴിക്ക് അഞ്ചു ദിവസമായി 156 രൂപയായിരുന്നു വില. രണ്ടു ദിവസമായി ഇത്…
Read More