കടൽഭിത്തികളില്ല; കടലിനൊപ്പം ഇളകി മറിഞ്ഞു തീരവാസികളുടെ മനസ്

ചാവക്കാട്: കാലവർഷം എത്തിയതോടെ കടൽ ഇളകി മറിയാൻ തുടങ്ങി, ഒപ്പം തീരവാസികളുടെ മനസും. തകർന്നു കിടക്കുന്ന കടൽഭിത്തിയിലേക്കു നോക്കി വിലപിക്കാൻ മാത്രമാണ് തീരവാസികളുടെ വിധി. മാറിമാറി വരുന്ന സർക്കാരുകൾ ഉറപ്പുകളും വാഗ്ദാനവും നൽകും. പിന്നെ കടൽ ഭിത്തിയുടെ അളവെടുപ്പും നടക്കും. അതോടെ തീർന്നു ആ വർഷത്തെ കടൽഭിത്തി നിർമാണം. കടപ്പുറം പഞ്ചായത്തിന്‍റെ തീരമേഖലയിൽ ആറിടത്താണ് ഏറ്റവും വലിയ കടൽക്ഷോഭം അനുഭവപ്പെടുന്നത്. തകർന്നു കിടക്കുന്നതും ഭിത്തി നിർമിക്കാത്തതുമായ മുനക്കകടവ്, വെളിച്ചെണ്ണപ്പടി, മൂസ റോഡ്, ഞോളി റോഡ്, ആശുപത്രിപ്പടി, അഞ്ചങ്ങാടിവളവ് എന്നിവിടങ്ങളിലെ വീട്ടുകാർക്ക് ഇനി ഉറക്കമില്ലാത്ത രാത്രിയാണ്. ഉറക്കത്തിൽ എപ്പോഴാണു കടൽ കരയിലേക്കു കയറുകയെന്ന് അറിഞ്ഞുകൂടാ. കടൽഭിത്തിയുടെ പുനർനിർമാണം നടത്തിയിട്ടു 15 വർഷത്തിലധികമായെന്നു തീരവാസികൾ പറയുന്നു. ഇടതുപക്ഷം ഭരിക്കുന്പോൾ വലതുപക്ഷവും വലതുപക്ഷം ഭരിക്കുന്പോൾ ഇടതുപക്ഷവും കടൽ ഭിത്തിക്കായി മുറവിളി കൂട്ടും. രാഷ്‌ട്രീയ പാർട്ടികളുടെ പ്രാദേശിക നേതാക്കൾ രംഗത്ത് ഇറങ്ങും. കടലോര…

Read More

മറികടക്കാനായി വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്തു; രോഗിയുമായി പോയ ആംബുലൻസ് ഇടിച്ചു മറിഞ്ഞ് നഴ്സ് മരിച്ചു

വടക്കാഞ്ചേരി: രോഗിയുമായി പോയ ആംബുലൻസ് ഇടിച്ചു മറിഞ്ഞ് മെയിൽ നഴ്സ് മരിച്ചു. അഞ്ചുപേർക്ക് ഗുരുതരപരിക്കേറ്റു. ഒരാളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇന്നു രാവിലെ 11 മണിയോടെ തൃശൂർ -ഷൊർണൂർ സംസ്ഥാന പാതയിൽ റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു അപകടം. മെയിൽ നഴ്സ് ജിബു (32) ആണ് മരിച്ചത്. പാലക്കാട് പാലന ആശുപത്രിയിൽ നിന്ന് രോഗിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടം. മറികടക്കാനായി വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതോടെയാണ് ആംബുലൻസ് സമീപത്തെ പഴയ വെയർ ഹൗസിന്‍റെ ചുമരിൽ ഇടിച്ചു മറിഞ്ഞതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ആക്ട്സ് പ്രവർത്തകരും പോലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

Read More

ഓർക്കുക… ശ്രദ്ധിക്കുക… മഴക്കാലമാണ്, നനഞ്ഞ മാസ്കിടല്ലേ…

സ്വന്തം ലേഖകൻ തൃശൂർ: മഴ കനക്കാൻ തുടങ്ങിയതോടെ ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ധരിക്കുന്ന മാസ്കുകൾ മഴയേറ്റു നനയുമെന്നതിനാൽ നനഞ്ഞ മാസ്ക് അധികം വൈകാതെ മാറ്റി പുതിയ മാസ്കു ധരിക്കണമെന്ന് ആരോഗ്യവകുപ്പ്. വണ്ടികളിൽ യാത്ര ചെയ്യുന്പോൾ മഴക്കാലത്ത് മാസ്കു നനയുന്നതു സ്വാഭാവികമായതിനാൽ വീട്ടിൽ നിന്നോ ഓഫീസുകളിൽ നിന്നോ പുറത്തിറങ്ങുന്പോൾ മറക്കാതെ കൈയിൽ മൂന്നോ നാലോ മാസ്കുകൾ കരുതുക. മാസ്കുകൾ നാലു മണിക്കൂറിലധികം ഉപയോഗിക്കരുതെന്നും മാറ്റി പുതിയത് ഉപയോഗിക്കണമെന്നും നേരത്തെ തന്നെ ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞിട്ടുള്ളതാണ്. നനഞ്ഞ മാസ്ക് എത്രയും പെട്ടന്നു മാറ്റിയില്ലെങ്കിൽ അതു മറ്റു പ്രശ്നങ്ങൾക്ക് കാരണമാകും. ഷീൽഡുള്ള ഹെൽമറ്റുള്ളവർ ധരിക്കുന്ന മാസ്കുകൾ പെട്ടന്ന് നനയില്ലെങ്കിലും മഴയാത്രയ്ക്കുശേഷം പുതിയ മാസ്കുപയോഗിക്കുന്നതാണ് നല്ലതെന്ന് അധികൃതർ ഓർമിപ്പിക്കുന്നു.

Read More

അന്തർജില്ലാ സർവീസ് സ്വകാര്യ ബസുകൾ മാത്രം, കെഎസ്ആർടിസി ഓടിയില്ല; ലോക്ക് ഡൗണിലെ ചാർജ് കുറച്ചില്ലെന്നു പരാതി

തൃശൂർ: അന്തർജില്ലാ ബസ് സർവീസ് ഇന്നു മുതൽ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞെങ്കിലും കെഎസ്ആർടിസി ബസുകൾ നിരത്തിലിറങ്ങിയില്ല. എന്നാൽ സ്വകാര്യ ബസുകളിൽ ചിലതു രാവിലെ മുതൽ സർവീസ് ആരംഭിച്ചു. ഉത്തരവൊന്നും ലഭിക്കാത്തതിനാലാണ് അന്തർജില്ലാ സർവീസുകൾ ആരംഭിക്കാത്തതെന്നു കെഎസ്ആർടിസി തൃശൂർ ഡിടിഒ പറഞ്ഞു. ഉത്തരവ് വരുന്നതിനനുസരിച്ച് സർവീസുകൾ ആരംഭിക്കും. നിലവിൽ ജില്ലയ്ക്കുള്ളിൽ സർവീസുകൾ നടത്തി വരുന്നുണ്ട്. വേണ്ടത്ര യാത്രക്കാരില്ലാത്തതിനാൽ നഷ്ടത്തിലാണ് സർവീസുകൾ നടത്തുന്നത്. എന്നാൽ എല്ലാ സീറ്റിലും യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാമെന്ന ഇളവ് വന്നതോടെ കൂടുതൽ യാത്രക്കാരെ കയറ്റാമെന്ന ആശ്വാസമാണ്. എന്നിരുന്നാലും പ്രതീക്ഷിക്കുന്ന വരുമാനം ലഭിക്കുന്നില്ലത്രേ. എല്ലാ സീറ്റിലും യാത്രക്കാരെ ഇരുത്താമെന്ന് ഇളവ് വന്നെങ്കിലും കൂട്ടിയ ടിക്കറ്റ് ചാർജ് തന്നെയാണ് പല ബസുകളിലും ഇന്നും വാങ്ങിക്കുന്നത്. ചാർജ് പഴയ നിരക്കിലാക്കിയല്ലോ എന്ന് ചോദിക്കുന്നവരോടു തങ്ങൾക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണു ബസ് ജീവനക്കാരുടെ മറുപടി. തൃശൂർ-പാലക്കാട് റൂട്ടിലാണ് കൂടുതൽ സ്വകാര്യ ബസുകൾ…

Read More

തച്ചുടപറമ്പ് – ഇരട്ടക്കുളം റോഡ് പൊളിക്കൽ നീക്കം പരാജയപ്പെട്ടു; ഹൈക്കോടതി തീരുമാനം അനുസരിച്ചു നടപടി

ചാലക്കുടി: വിവാദമായ തച്ചുടപറന്പ് – ഇരട്ടക്കുളം റോഡ് നിർമാണം പൊളിച്ചുകളയാൻ നഗരസഭ വൻ പോലീസ് സന്നാഹത്തോടെ തച്ചുടപറന്പിലെത്തിയെങ്കിലും നാട്ടുകാർ എതിർത്തതോടെ നീക്കം പരാജയപ്പെട്ടു. ഇന്നുരാവിലെ ഒന്പതോടെയാണു സംഭവം. നിർമാണത്തിലിരിക്കെ വിവാദത്തിലായ തച്ചുടപറന്പ് – ഇരട്ടക്കുളം റോഡാണു നഗരസഭ ഭരണാധികാരികൾ പോലീസുമായി ചേർന്നു പൊളിക്കാനെത്തിയത്. നഗരസഭ പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പന്‍റെയും, ഷിബു വാലപ്പന്‍റെയും നേതൃത്വത്തിൽ പ്രതിപക്ഷ കൗൺസിലർമാരും കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും ഒന്നടക്കം റോഡിൽ പൊളിക്കുന്നതിനെതിരെ പ്രതിരോധം തീർത്തു. ഇതിനെ തുടർന്നു റോഡ് പൊളിക്കാനുള്ള നീക്കം പരാജയപ്പെടുത്തുകയായിരുന്നു. ഏറെ നേരം പോലീസും നാട്ടുകാരും മുഖാമുഖം നിന്നെങ്കിലും നഗരസഭ സെക്രട്ടറി ഇടപ്പെടുകയും പിന്നീട് ഹൈക്കോടതി തീരുമാനമനുസരിച്ചു മാത്രമേ റോഡു പൊളിക്കുകയുള്ളുവെന്നു പോലീസ് നാട്ടുകാർക്ക് ഉറപ്പു നൽകി. ഇതോടെ നാട്ടുകാർ പിരിഞ്ഞുപോകുകയായിരുന്നു. നാട്ടുകാർ പിരിഞ്ഞുപോകുന്നതിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മിഥുനെ ഡിവൈഎഫ്ഐ പ്രവർത്തകന്‍റെ മർദനമേറ്റു. ഇതു സംഘർഷത്തിനിടയാക്കി. പോലീസ് ഇടപ്പെട്ടാണ്…

Read More

ചൂളംവിളിച്ചെത്തി തൃശൂരിലേക്ക് ആദ്യ ട്രെയിൻ; നിയന്ത്രണങ്ങൾ പാലിച്ചു യാത്രികർ, തിക്കും തിരക്കും കുറവ്

സ്വന്തം ലേഖകൻ തൃശൂർ: കോഴിക്കോടു നിന്നും തിരുവനന്തപുരം വരെ പോകുന്ന ജനശതാബ്ദി എക്സ്പ്രസ് രാവിലെ എട്ടേകാലിന് എത്തിയതോടെ തൃശൂർ റെയിൽവേ സ്റ്റേഷൻ ലോക്ഡൗണ്‍ ആലസ്യങ്ങളിൽ നിന്നുണർന്നു. കർശന നിബന്ധനകളും നിയന്ത്രണങ്ങളും യാത്രക്കാർക്കുണ്ടായിരുന്നുവെങ്കിലും പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ജില്ലയിലെ പ്രധാന സ്റ്റേഷനുകളിലെല്ലാം നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി യാത്രക്കാരെ കർശന പരിശോധനകൾക്കും നിബന്ധനകൾക്കും വിധേയമാക്കിയാണ് സ്റ്റേഷനകത്തേക്കും ട്രെയിനിലെത്തിയവരെ പുറത്തേക്കും കടത്തിവിട്ടത്. റെയിൽവേ അധികൃതർ നേരത്തെതന്നെ അറിയിച്ചിരുന്നതിനാൽ യാത്രക്കാർ ട്രെയിൻ എത്തുന്നതിനും അരമണിക്കൂർ മുൻപേ തന്നെ സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ താരതമ്യേന തിരക്ക് കുറവായിരുന്നു. എട്ടേകാലിന് എത്തേണ്ട ട്രെയിനിൽ പോകാനായി രാവിലെ ആറേകാലോടെ ഗേറ്റ് തുറന്നു. പാഴ്സൽ ഓഫീസിനരികെയുള്ള പ്രവേശന കവാടത്തിലൂടെയാണ് യാത്രക്കാരെ അകത്തേക്ക് കടത്തിയത്. ടിക്കറ്റ് ബുക്ക് ചെയ്തവരെ മാത്രമേ അകത്തേക്ക് കടത്തിയുള്ളു. യാത്രയാക്കാൻ വരുന്നവരെ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിപ്പിക്കില്ലെന്നും പ്ലാറ്റ്ഫോം ടിക്കറ്റ് വിതരണമുണ്ടാകില്ലെന്നും സ്റ്റേഷൻ അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു.…

Read More

കറൻസി രഹിത തൃശൂർ; എല്ലാ മോഹങ്ങളും ഇല്ലാതാക്കി കോവിഡ് കൊണ്ടുപോയി !

സ്വന്തംലേഖകൻ തൃശൂർ: സംസ്ഥാനത്തെ ആദ്യത്തെ കറൻസി രഹിത ജില്ലയായി തൃശൂരിനെ പ്രഖ്യാപിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടി. പരീക്ഷണാടിസ്ഥാനത്തിലാണു ഡിജിറ്റൽ ജില്ലയായി പ്രഖ്യാപിക്കാനുള്ള പ്രവർത്തനങ്ങൾക്കു മൂന്നു മാസങ്ങൾക്കു മുന്പു ജില്ലാ ഭരണകൂടം തുടക്കം കുറിച്ചത്. കളക്ടർ എസ്.ഷാനവാസിന്‍റെ നേതൃത്വത്തിലാണ് ഇതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചത്. ഇതിന്‍റെ ഭാഗമായി എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകളെടുപ്പിക്കാനുള്ള ശ്രമമാണ് ആദ്യം ആരംഭിച്ചത്. എന്നാൽ ഇതിന്‍റെ പ്രവർത്തനം നടക്കുന്നതിനിടെയാണു കോവിഡെത്തിയത്. സംസ്ഥാനത്തെ ആദ്യത്തെ ഡിജിറ്റൽ ജില്ലയായി പ്രഖ്യാപിക്കാനുള്ള ശ്രമത്തിനിടയിൽ രാജ്യത്തെ ആദ്യത്തെ കോവിഡ് പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്ത ജില്ലയായി തൃശൂർ മാറി. ഇതോടെ ഡിജിറ്റൽ തൃശൂർ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്കു തടസങ്ങൾ നേരിട്ടു. പിന്നീട് കോവിഡ് കേസുകൾ സംസ്ഥാനത്തു കൂടുതൽ വന്നതോടെ മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കാൻ സാധിക്കാതെയായി. സെപ്റ്റംബറോടെ കറൻസി രഹിത ജില്ലയായി തൃശൂരിനെ പ്രഖ്യാപിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. തട്ടുകടകളും വഴിയോര കച്ചവടക്കാരും മുതൽ വൻകിട സ്ഥാപനങ്ങളിൽ…

Read More

പ്രണയാഭ്യർഥന നിരസിച്ചതിനു പെണ്‍കുട്ടിയുടെ അമ്മയ്ക്ക് നേരെ ആക്രമണം; ഇരുപത്തിയഞ്ചുകാരൻ പോലീസ് പിടിയിൽ

തൃശൂർ: പ്രണയാഭ്യർഥന നിരസിച്ചതിന് പെണ്‍കുട്ടിയുടെ അമ്മയെ ആക്രമിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. കാര്യാട്ടുക്കര പെൽത്താസ് റോഡിൽ കരിപ്പായി വീട്ടിൽ സദാനന്ദന്‍റെ മകൻ അമൽ (25) ആണ് വെസ്റ്റ് പോലീസിന്‍റെ പിടിയിലായത്. അമലിന്‍റെ സഹോദരൻ അതുലുമൊന്നിച്ചാണ് ശനിയാഴ്ച രാവിലെ എൽതുരുത്ത് റോഡിൽ അതിക്രമം നടത്തിയത്. അതുലും അമലും കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നു പോലീസ് പറഞ്ഞു. അതുലിന്‍റെ പ്രണയാഭ്യർഥന നിരസിച്ച പെണ്‍കുട്ടിയുടെ അമ്മയെ സ്കൂട്ടർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. മുഖത്തും കഴുത്തിലും ഇടിച്ചു. റോഡിൽ തള്ളിയിടുകയും ചെയ്തു. പരിക്കുകളോടെ സ്ത്രീയെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പതിനെട്ടു വയസുള്ള മകളെ കഴിഞ്ഞ നവംബറിലും ആക്രമിച്ചിരുന്നു. സ്കൂട്ടർ ഓടിച്ചുപോയിരുന്ന പെൺകുട്ടിയെ റോഡിൽ തടഞ്ഞ് സ്കൂട്ടർ ചവിട്ടി മറിച്ചിട്ടു. നിലത്തുവീണപ്പോൾ ചവിട്ടി പരിക്കേൽപിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിൽ നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അമലിനെ കോടതി റിമാൻഡ് ചെയ്ത് ജയിലിലേക്കയച്ചു.

Read More

കോവിഡ് കാലത്തും പുകയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്…! നിങ്ങൾ കോവിഡിനോട് വളരെ അടുത്താണെന്നോർക്കുക…

സ്വന്തം ലേഖകൻ തൃശൂർ: പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന പതിവ് ഡയലോഗ് കേട്ടുകേട്ട് മടുത്തിട്ടുണ്ടെങ്കിലും കോവിഡ് കാലത്ത് പുകവലിക്കുന്നത് ആരോഗ്യത്തിന് അതീവ ഹാനികരം എന്നോർക്കുക. കോവിഡ് പടർന്നുപിടിക്കുന്പോഴും എത്രയോ പേർ പുകച്ചു തള്ളുന്നതിനിടെയാണ് ഒരു ലോകപുകയില വിരുദ്ധ ദിനം കൂടി കടന്നെത്തുന്നത്. സിഗരറ്റ് വലിക്കുന്പോൾ ഓരോ തവണവും കൈ വായോടു ചേർത്തു പിടിക്കേണ്ടി വരുന്നതിനാൽ വൈറസ് ബാധിക്കാനുള്ള സാധ്യത ഏറെയാണെന്നാണു ലോക ആരോഗ്യ സംഘടനയുടെ നിഗമനമെന്ന് അസോസിയേഷൻ ഓഫ് പൾമനോളജിസ്റ്റ്സ് തൃശൂരിന്‍റെ പ്രസിഡന്‍റായ ഡോ.ജൂഡോ വാച്ചപറന്പിൽ പറഞ്ഞു. പുകവലിക്കാരുടെ ശ്വാസകോശത്തിനു പൊതുവേ ആരോഗ്യം കുറവായിരിക്കുമെന്നും ന്യൂമോണിയ പോലെയുള്ള രോഗം ബാധിച്ചാൽ ശ്വാസതടസ സാധ്യത ഏറെയാണെന്നും ഡോ.ജൂഡോ ചൂണ്ടിക്കാട്ടി. ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ ഫെബ്രുവരിയിൽ ഇതു സംബന്ധിച്ച് ഒരു പഠനം പ്രസിദ്ധീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുകവലിയും കോവിഡും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന അന്വേഷണം ലോകമെന്പാടും…

Read More

ഊണെത്തും… സൈക്കിളിൽ… ഗുണമേന്മയും രുചിയും വിലക്കുറവുമായി തൃശൂരിലെ സൈക്കിളൂണ്

സ്വന്തം ലേഖകൻ തൃശൂർ:  സൈക്കിളിൽ ഒരു ഹോട്ടൽ തൃശൂർ ശക്തൻ സ്റ്റാൻഡിലും മാർക്കറ്റുകളിലും ഉച്ച നേരത്ത് ഈ സൈക്കിളെത്തും. തമിഴ്നാട് സ്വദേശിയാണു സൈക്കിളിൽ ഊണുമായി നഗരത്തിലെത്തുന്നത്. സൈക്കിളിൽ ഉൗണുമായി എത്തിക്കഴിഞ്ഞാലുടൻ വിസിൽ ശബ്ദം മുഴക്കി അന്നമെത്തിയ വിവരം അവിടെയുള്ളവരെ അറിയിക്കും. ചെറുപ്പത്തിലേ തൃശൂർ നഗരത്തിലെത്തി കപ്പലണ്ടിക്കച്ചവടം നടത്തിയിരുന്നയാളാണ് ഇത്. ഗുണമേന്മയുള്ളതും വിലകുറവുമാണു സൈക്കിളൂണിന്‍റെ സവിശേഷതയെന്നു കഴിച്ചവർ സാക്ഷ്യപ്പെടുത്തുന്നു. കടയിലോ വീട്ടിലോ ഉച്ചയ്ക്കു പോയി ഊണുകഴിക്കാൻ സാധിക്കാതെ വരുന്നവർക്ക് ആശ്വാസമാണു ഈ സൈക്കിളൂണ്. ഊണിന്‍റെ വിലയും തന്‍റെ മൊബൈൽ നന്പറും എഴുതിയ ഒരു പ്ലക്കാർഡും ഇദ്ദേഹത്തിന്‍റെ കൈകളിലുണ്ട്. സ്ഥിരം ആവശ്യക്കാർ ഈ സൈക്കിളൂണിനുണ്ട്.

Read More