സ്വന്തം ലേഖകന്‍ തൃശൂര്‍: കോവിഡ് 19 പ്രതിരോധത്തിന് ഹാന്‍ഡ് വാഷും സാനിറ്റൈസറും ശീലമാക്കാന്‍ പ്രചാരണം വ്യാപിക്കുമ്പോള്‍ കൈ കഴുകലിനു പകരം മുഴുവന്‍ ശരീരവും അണുവിമുക്തമാക്കാവുന്ന സാനിറ്റൈസര്‍ ഗേറ്റ് എന്ന ആശയവുമായി തൃശൂര്‍ സ്വദേശിനി സല്‍മ മുബാറക്ക്. തൃശൂര്‍ മണികണ്ഠേശ്വരം വടക്കേക്കാട് തെക്കേപാട്ടയില്‍ മുബാറക്കിന്റെ ഭാര്യയും എംടെക് വിദ്യാര്‍ഥിനിയുമായ സല്‍മ മുബാറക്കാണു, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ കുറേക്കൂടി വൃത്തിയും മികച്ചതും ആക്കാമെന്ന ചിന്തയിൽനിന്നു സാനിറ്റൈസര്‍ ഗേറ്റ് എന്ന ആശയത്തിലേക്ക് എത്തിയത്. എയര്‍പോര്‍ട്ടിലും മറ്റും സ്ഥാപിച്ചിട്ടുള്ള മെറ്റല്‍ ഡിറ്റക്ടര്‍ പോലുള്ള ഗേറ്റാണു സല്‍മ സാനിറ്റൈസര്‍ ഗേറ്റ് എന്ന രീതിയില്‍ വിഭാവനം ചെയ്യുന്നത്. ഈ സാനിറ്റൈസര്‍ ഗേറ്റ് പ്രധാന വാതിലിനോടു ചേര്‍ന്നു സ്ഥാപിക്കുക. സാനിറ്റൈസര്‍ ഗേറ്റിന്റെ രണ്ടു പാളികള്‍ക്കിടയില്‍ സാനിറ്റൈസറുകള്‍ നിറച്ചിരിക്കും. ഇതിനകത്തു കൂടി ആളുകള്‍ കടന്നുവരുമ്പോള്‍ സെന്‍സറിന്റെ സഹായത്താലോ അല്ലെങ്കില്‍ ബട്ടണ്‍ ഉപയോഗിച്ചോ മുകളില്‍നിന്നും രണ്ടു വശങ്ങളില്‍നിന്നുമായി ആളുകളുടെ…
Read MoreCategory: Thrissur
കോവിഡ്-19; അതിർത്തികൾ അടഞ്ഞു, ചരക്കുനീക്കം കുറഞ്ഞു; ഡ്രൈവർമാർ പിൻമാറുന്നു
സ്വന്തം ലേഖകൻ തൃശൂർ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട് നിലപാട് കടുപ്പിച്ചതോടെ പാലക്കാടൻ അതിർത്തികളിൽ സ്തംഭനാവസ്ഥ. പാത അടയ്ക്കൽ മൂന്നാം ദിവസത്തിലേക്കു കടന്നതോടെ കേരളത്തെ ബാധിച്ചു തുടങ്ങി. തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിൽനിന്ന് അരിയും പച്ചക്കറിയും കോഴിയും വരുന്നതു ഗണ്യമായി കുറഞ്ഞു. ഇന്നലെ രാജ്യവ്യാപകമായ ജനതാ കർഫ്യൂ ആയിരുന്നതിനാൽ ഇന്നു വളരെക്കുറച്ചു ചരക്കു മാത്രമേ എത്തിയിട്ടുള്ളൂ. നാളെ പതിവുപോലെ ചരക്ക് എത്തുമെന്ന പ്രതീക്ഷയാണ് തൃശൂർ ശക്തൻ മാർക്കറ്റിലെ വ്യാപാരികൾക്കുള്ളത്. ചരക്കു കൊണ്ടുവരാൻ കേരളത്തിലെ മൊത്തവ്യാപാരികളുടെ വാഹനങ്ങൾക്കു തമിഴ്നാട് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽനിന്നു വളരെ ചുരുക്കം വാഹനങ്ങളേ കേരളത്തിലേക്കു വരുന്നുള്ളൂ. അവിടെനിന്നുള്ള വാഹനങ്ങളിലെ ഡ്രൈവർക്കും ’കിളി’ക്കും അതിർത്തികളിൽ കർശന പരിശോധനയാണ്. തമിഴ്നാട് വാഹനങ്ങൾക്കു വാടക നിരക്ക് വളരെ കൂടുതലാണ്. ഇന്നത്തെ നില തുടർന്നാൽ ഭക്ഷ്യക്ഷാമം അടക്കമുള്ള കടുത്ത ദിനങ്ങളെയാണ് കേരളം അഭിമുഖീകരിക്കേണ്ടിവരിക. എന്നാൽ ക്ഷാമം ഉണ്ടാകില്ലെന്നും ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുമെന്നുമാണ് അധികൃതർ…
Read Moreകോവിഡ് 19; ജില്ലയ്ക്ക് ആശ്വാസം, പരിശോധനാഫലം നെഗറ്റീവ്; 3698 വീടുകളിൽ നിരീക്ഷണത്തിൽ
തൃശൂർ: കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിലുള്ളതു 3698 പേർ. വീടുകളിൽ 3669 പേരും ആശുപത്രികളിൽ 29 പേരുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ ഒന്‍പതു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ പത്തുപേരെ ഡിസ്ചാർജ് ചെയ്തു. 21 സാന്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 377 സാന്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. ഇതിൽ 349 എണ്ണത്തിന്റെ ഫലം വന്നു. 28 പേരുടെ പരിശോധനാഫലം ഇനിയും കിട്ടാനുണ്ട്. ഒടുവിൽ ലഭിച്ച 33 പരിശോധനാഫലവും നെഗറ്റീവാണ്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനുളള കൗണ്‍സലിംഗ് തുടരുന്നുണ്ട്. 113 പേർക്കു ഫോണിലൂടെ കൗണ്‍സലിംഗ് നൽകി. നാട്ടുകാർ ഒറ്റപ്പെടുത്തുന്നു എന്ന പരാതി ചിലർ ഉന്നയിച്ചു. സമൂഹത്തിനുവേണ്ടിയാണ് ഇവർ നിരീക്ഷണത്തിൽ കഴിയുന്നതെന്നും ഒറ്റപ്പെടുത്തുന്ന പ്രവണത ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അഭ്യർഥിച്ചു. വ്യാജവാർത്ത പ്രചരിപ്പിച്ചതുൾപ്പെടെയുളള 25 കേസുകളിലായി 30 പേരുടെ അറസ്റ്റ് ഇതുവരെ പോലീസ് രേഖപ്പെടുത്തി. നെടുന്പാശേരി വിമാനത്താവളത്തിൽ സ്ക്രീനിംഗിനെതുടർന്നു…
Read Moreപരോളിലിറങ്ങി മുങ്ങിയ പ്രതിയെ കണ്ടെത്തിയപ്പോൾ പനി; സെല്ലിലടയ്ക്കാൻ കൊണ്ടുവന്നപ്പോൾ തടവുകാരുടെ ബഹളം; കണ്ണൂർ ജയിലിൽ ആശങ്ക
കണ്ണൂർ: പരോൾ കാലാവധി കഴിഞ്ഞിട്ടും ജയിലിൽ തിരിച്ചെത്താതിരുന്ന പ്രതിയെ പിടികൂടി ജയിലിൽ എത്തിച്ചപ്പോൾ പനി. കൂത്തുപറന്പിലെ ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അണ്ണേരി വിപിനാണ് പനി ബാധിച്ചത്. ഇതേത്തുടർന്നു പ്രതിയെ ജയിലിലെ ഐസൊലേഷൻ സെല്ലിലേക്ക് മാറ്റി. പരോളിലിറങ്ങി മുങ്ങിയ വിപിൻ ഒളിവിൽ കഴിഞ്ഞത് മഹാരാഷ്ട്രയിലായിരുന്നു. പനിയായി നാട്ടിലെത്തിയ ഇയാളെ വെള്ളിയാഴ്ച പോലീസ് പിടികൂടുകയായിരുന്നു. പനി ബാധിച്ചയാൾ ആദ്യം കഴിഞ്ഞത് മറ്റു തടവുകാർക്ക് ഒപ്പമായിരുന്നു. സഹതടവുകാർ ബഹളം വച്ചതോടെ ഐസൊലേഷൻ സെല്ലിലേക്ക് മാറ്റിയെന്നാണ് വിവരം. 2007ൽ മൂര്യാട്ടുവെച്ച് ബിജെപി. പ്രവർത്തകൻ പ്രമോദിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിപിൻ. ജനുവരി 30-ന് പരോളിലിറങ്ങിയ വിപിൻ കാലാവധി കഴിഞ്ഞ് മാർച്ച് 16-ന് വൈകുന്നേരം 5.30-ന് സെൻട്രൽ ജയിലിൽ തിരിച്ചെത്തേണ്ടതായിരുന്നു. 16-ന് ഉച്ചയ്ക്ക് ജയിലിലേക്കാണെന്നു പറഞ്ഞ് വീട്ടിൽ നിന്ന് ഇയാൾ ജയിലിൽ എത്തിയിരുന്നില്ല. ഇയാളെ കാണാനില്ലെന്ന് ഭാര്യ കൂത്തുപറന്പ് പോലീസ് സ്റ്റേഷനിൽ…
Read Moreതൃശൂർ കോർപറേഷൻ കോണ്‍ഗ്രസ് യോഗത്തിലെ അടിപിടി ഒത്തുതീർപ്പായി; ചികിത്സയിൽ കഴിയുന്ന കൗൺസിലറെ ആശുപത്രിയിലെത്തി കണ്ട് ഡിസിസി നേതാക്കൾ
തൃശൂർ: കോർപറേഷൻ കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിലെ അധിക്ഷേപവും അടിപിടിയും ഒത്തുതീർപ്പാക്കി. തൃശൂർ സണ്‍ (ഹാർട്ട്) ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കൗണ്‍സിലർ ലാലി ജയിംസിനെ ഡിസിസി നേതാക്കളും കൗണ്‍സിലർമാരും സന്ദർശിച്ചു. മുൻ ഡിസിസി പ്രസിഡന്റ് പി.എ. മാധവനും തേറന്പിൽ രാമകൃഷ്ണനും മുൻകൈയെടുത്താണ് വിഷയം ഒത്തുതീർത്തത്. പ്രതിപക്ഷ നേതാവിന്റെ മുറിയിൽ നടന്ന യോഗത്തിനിടെ സ്വത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ സംസാരിക്കുകയും ആക്രമിക്കുകയും ചെയ്തതു വിവാദമായിരുന്നു. കൗണ്‍സിലർ ടി.ആർ. സന്തോഷ്, പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ, സി.ബി. ഗീത, ജോണ്‍ ഡാനിയേൽ, എ. പ്രസാദ്, ഷോമി ഫ്രാൻസിസ്, കരോളി ജോഷ്വ തുടങ്ങിയവരാണ് ആശുപത്രിയിൽ എത്തിയത്. തർക്കങ്ങൾ പരിഹരിക്കപ്പെട്ടെന്ന് ഒത്തുതീർപ്പിനു നേതൃത്വം നൽകാൻ ആശുപത്രിയിലെത്തിയ പി.എ. മാധവൻ പറഞ്ഞു. അടിപിടിയിൽ കൗണ്‍സിലർ ടി.ആർ. സന്തോഷിനെ ജില്ലാ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വ്യാഴാഴ്ചയാണ് സന്തോഷിനെ ഡിസ്ചാർജ് ചെയ്തത്.
Read Moreതൃശൂരിൽ കൊറോണ ബാധിച്ച യുവാവ് സോഷ്യൽമീഡിയയിൽ; ആദ്യം ഭയങ്കര പേടി തോന്നി, ഇപ്പോൾ ആശ്വാസമായി
തൃശൂർ: കൊറോണ ബാധിച്ച് തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ഐസോലേഷൻ വാർഡിൽ കഴിയുന്ന യുവാവ് തന്റെ അനുഭവം പങ്കുവച്ച് സോഷ്യൽ മീഡിയയിൽ. തൊട്ടടുത്ത് ഐസോലേഷൻ വാർഡിൽ കഴിയുന്ന യുവാവ് സോഷ്യൽ മീഡിയ വഴി തനിക്കെതിരെ നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായാണ് ലൈവിലെത്തിയതെങ്കിലും കൊറോണ ബാധിതനെന്ന നിലയിൽ ഒന്നും പേടിക്കാനില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുഭവം പങ്കുവയ്ക്കുന്നത്. തനിക്ക് കൊറോണയുണ്ടെന്നറിയാതെയാണ് താൻ പല പരിപാടികളിലും പങ്കെടുത്തതെന്ന് യുവാവ് വിശദീകരിക്കുന്നു. ഇറ്റലിക്കാർ ഉണ്ടായിരുന്ന വിമാനത്തിലുള്ളവർ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന അറിയിപ്പ് കിട്ടിയത് ഒരു ഫംഗ്ഷനിൽ പങ്കെടുത്തുകൊണ്ടിരുന്നപ്പോഴാണ്. ഉടൻ തന്നെ കൂട്ടുകാരോടും വീട്ടുകാരോടും പറഞ്ഞ് ആശുപത്രിയിലേക്ക് പോരുകയായിരുന്നു. ഇതിനുമുന്‍പ് ആരും തന്നെ വിളിക്കുകയോ ഇങ്ങനെ വീടിനുള്ളിൽ ഇരിക്കണമന്നു പറയുകയോ ചെയ്തിട്ടില്ല. അങ്ങനെ നിർദ്ദേശിച്ചിരുന്നെങ്കിൽ ചെയ്യുമായിരുന്നു. ജനറൽ ആശുപത്രിയിലെത്തിയപ്പോൾ തൊണ്ടയിൽ ചെറിയ വേദനയുണ്ടായിരുന്നു. പിന്നീട് പരിശോധന നടത്തിയപ്പോഴാണ് കൊറോണയുണ്ടെന്ന് സ്ഥിരീകരിച്ചത്. ഈ വിവരമറിഞ്ഞപ്പോൾ ഭയങ്കര വിഷമമുണ്ടായി. എന്തു…
Read Moreകോഴി എങ്ങനെയെങ്കിലും വിറ്റുതീർക്കാൻ കച്ചവടക്കാർ; കൊള്ളലാഭം കൊയ്യുന്നവർ സഹായിക്കണമെന്ന് പൗൾട്രി ഫാർമേഴ്സ്
തൃശൂർ: കോഴി വില 20 രൂപയായിട്ടും ഹോട്ടലുകളിൽ കോഴിക്കറിക്ക് വില കുറയുന്നില്ല. ചിക്കൻബിരിയാണിക്കും കോഴിക്കറിക്കും പഴയ വില തന്നെ. കോഴി വില കുറഞ്ഞല്ലോയെന്ന് ചോദിക്കുന്ന നാട്ടുകാരോട് എത്ര കാലം ഹോട്ടലുകൾ തുറക്കാൻ കഴിയുമെന്നറിയില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. പല ഹോട്ടലുകളിലും ആളുകൾ വരാത്തതിനാൽ അടച്ചു പൂട്ടിക്കൊണ്ടിരിക്കയാണ്. തങ്ങൾക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ഹോട്ടലുടമകളും പറയുന്നു. തമിഴ്നാട്ടിൽ നിന്ന് കോഴി കൊണ്ടുവന്ന് കുറഞ്ഞ വിലയ്ക്ക് വിറ്റു തീർക്കുന്ന കോഴിക്കച്ചവടക്കാർക്ക് ഹോട്ടലുകാരെങ്കിലും പരമാവധി വില നൽകിയാൽ കുറച്ചെങ്കിലും പിടിച്ചു നിൽക്കാൻ കഴിയുമെന്ന് പൗൾട്രി ഫാർമേഴ്സ് ആൻഡ് ട്രേഡേഴ്സ് സമിതി സംസ്ഥാന പ്രസിഡന്റ് ബിന്നി ഇമ്മട്ടി രാഷ്ട്രദീപികയോട് പറഞ്ഞു. കോഴിക്കച്ചവടക്കാർ മാത്രമാണിപ്പോൾ എല്ലാ ബുദ്ധിമുട്ടും നഷ്ടങ്ങളും സഹിക്കുന്നത്. നഷ്ടം സഹിച്ച് കോഴി വ്യവസായം തന്നെ ഇല്ലാതാകുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇതിന് എന്തെങ്കിലും സഹായം ചെയ്യേണ്ടവർ പോലും സഹായിക്കാത്തതിനാൽ ഭാവിയിൽ കോഴിക്കച്ചവടക്കാർ ഇല്ലാതാകുന്ന…
Read Moreതൃശൂർ ആസ്ഥാനമായി സ്പെഷൽ ടൂറിസം സർക്യൂട്ട് ആരംഭിക്കണമെന്ന് പ്രതാപൻ എംപി
ന്യൂഡൽഹി: തൃശൂർ ആസ്ഥാനമായി തീർഥാടന, പൈതൃക, സാംസ്കാരിക, പരിസ്ഥിതി സൗഹൃദ സ്പെഷൽ ടൂറിസം സർക്യൂട്ട് ആരംഭിക്കണമെന്നു ടി.എൻ. പ്രതാപൻ എംപി ലോകസഭയിൽ ആവശ്യപ്പെട്ടു. ലോകത്തിലെ എല്ലാ മതങ്ങൾക്കും പ്രവേശന കവാടം ഒരുക്കിയ തൃശൂർ ലോകപ്രശസ്തമായ ഹൈന്ദവ – ക്രൈസ്തവ – ഇസ്ലാം മത ദേവാലയങ്ങളുടെ നാടാണ്. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം, തൃശൂർ വടക്കുന്നാഥ ക്ഷേത്രം, ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രം, ഇന്ത്യയിലെ ആദ്യ മസ്ജിദായ ചേരമാൻ ജുമാ മസ്ജിദ്, ഇന്ത്യയിലെ ആദ്യ ക്രിസ്ത്യൻ ദേവാലയമെന്ന് അറിയപ്പെടുന്ന പാലയൂർ പള്ളി, വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധ മറിയം ത്രേസ്യയുടെയും തീർത്ഥാടന കേന്ദ്രം, സിനഗോഗുകൾ എന്നിങ്ങനെ നിരവധി തീർത്ഥാടന – ആരാധനാലയ കേന്ദ്രങ്ങൾ തൃശൂരിലുണ്ട്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന ഉത്സവങ്ങൾ ലോകപ്രശസ്തമാണ്. തൃശൂർ പൂരം കേരളത്തിന്റെ അടയാളം പോലെയാണ് അറിയപ്പെടുന്നത്. ക്ഷേത്ര വാദ്യകലകളുടെയും സാഹിത്യ സംഗീത അക്കാദമിയുടെയും കേന്ദ്ര ബിന്ദുവും…
Read Moreഏറ്റവും വേഗത്തിൽ പാസ്പോർട്ട് വെരിഫിക്കേഷൻ; സിറ്റി പോലീസിന് ഒന്നാം സ്ഥാനം
തൃശൂർ: പാസ്പോർട്ട് വെരിഫിക്കേഷന് 2020 ഫെബ്രുവരി മാസത്തെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കുന്ന ജില്ല എന്ന ബഹുമതി തൃശൂർ സിറ്റി പോലീസിന് ലഭിച്ചു. ഒരു പാസ്പോർട്ട് അപേക്ഷ അന്വേഷണം നടത്തി, റിപ്പോർട്ട് സമർപ്പിക്കുന്നതിന് എടുക്കുന്ന ശരാശരി സമയം 24 മണിക്കൂർ മാത്രമാണ്. കേരളാ പോലീസിനു വേണ്ടി തൃശൂർ സിറ്റി പോലീസിലെ ഉദ്യോഗസ്ഥർ വികസിപ്പിച്ചെടുത്ത ഇവിഐപി സോഫ്റ്റ് വെയർ സംവിധാനവും മൊബൈൽ ആപ്പും വഴിയാണ് പോലീസുദ്യോഗസ്ഥർ പാസ്പോർട്ട് അപേക്ഷകളിൽ അന്വേഷണം നടത്തുന്നത്. പാസ്പോർട്ട് അപേക്ഷകർക്ക് തൽസ്ഥിതി വിവരങ്ങൾ അറിയുന്നതിനും ഇതിൽ സംവിധാനമൊരുക്കിയിട്ടുണ്ട്. പാസ്പോർട്ട് അപേക്ഷകൾ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് കേവലം ഒരു ദിവസം മാത്രം മതി എന്ന ലക്ഷ്യം നേടിയെടുക്കാൻ ആത്മാർത്ഥ ശ്രമം നടത്തിയ പോലീസുദ്യോഗസ്ഥരെ സിറ്റി പോലീസ് കമ്മീഷണർ ആർ. ആദിത്യ അഭിനന്ദിച്ചു. പാസ്പോർട്ട് അപേക്ഷകളെക്കുറിച്ചുള്ള തത്സമയ വിവരങ്ങൾ…
Read Moreഇരിങ്ങാലക്കുടയിൽ രണ്ടുപേരെ വെട്ടുകയും വീട് ആക്രമിക്കുകയും ചെയ്തഗുണ്ടാസംഘം പിടിയിൽ
ഇരിങ്ങാലക്കുട: യുവാവിനെ വെട്ടി പരിക്കേൽപ്പിക്കുകയും വീടുതല്ലി തകർക്കുകയും ചെയ്ത ഗുണ്ടാസംഘം മണിക്കൂറുകൾക്കകം പോലീസ് പിടിയിൽ. ഇടുക്കി സ്വദേശി പഞ്ഞിലണ്ടാകുഴി വീട്ടിൽ ആൽബർട്ട് (22), മൂർക്കനാട് സ്വദേശി കരത്തുപറന്പിൽ വീട്ടിൽ അനുമോദ് (19), അരിപ്പാലം സ്വദേശി നടുവത്തുപറന്പിൽ വീട്ടിൽ വിനു സന്തോഷ് (23), അടിമാലി സ്വദേശി മഞ്ഞലിപടവിൽ വീട്ടിൽ ആശംസ് (19) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവർ മുന്‍പും പല ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. കഞ്ചാവ് മാഫിയ സംഘമാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് ഗുണ്ടാസംഘത്തിന്റെ തേരർവാഴ്ച ആരംഭിച്ചത്. രാത്രി 8.30 ഓടെ കാറിലെത്തിയെ നാലംഗസംഘം എടക്കുളം വലിയപാലത്തിന് സമീപത്തുള്ള വീട്ടിൽ അതിക്രമിച്ചു കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വടിവാളടക്കമുള്ള മാരകായുധങ്ങളുമായെത്തിയ സംഘം വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ഇവരുടെ ആക്രമണത്തിൽ വീട്ടിനുള്ളിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടയിൽ രക്ഷപ്പെടുവാൻ കഴിയാതിരുന്ന കിഴുത്താണി സ്വദേശി പുല്ലംപറന്പിൽ വീട്ടിൽ ജിബിന്‍ (26)…
Read More