കൂറ്റനാട്: കേരളത്തിൽ കാണുന്ന അപൂർവ നായ വർഗത്തിൽപ്പെട്ട വന്യജീവിയായ വെളുത്തനിറത്തിലുള്ള കുറുനരിയുടെ ചിത്രം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ഷിനോ ജേക്കബ് കൂറ്റനാട് പകർത്തി. ജില്ലയുടെ പടിഞ്ഞാറൻ ഭാഗമായ കൂറ്റനാടാണ് ഈ ജീവിയെ കാമറയിലാക്കിയത്. ഗോൾഡൻ ജാക്കൽ എന്നും ഇന്ത്യൻ ജാക്കൽ എന്നിങ്ങനെ ഇംഗ്ലീഷ് പേരുകളിലുള്ള കുറുനരി കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ കണ്ടുവരുന്നു. ഈ ജീവിയുടെ നിറം ശരീരം ചെന്പൻ, ബ്രൗണ്‍ നിറവും മുതുകു കറുത്ത രോമങ്ങൾ നിറഞ്ഞതുമാണ്. ഇതിൽ കറുപ്പിന്റെ അളവ് കുറഞ്ഞും കൂടിയും ഇരിക്കാറുണ്ട്. കേരളത്തിൽ ഇതിനുമുന്‍പ് പൂർണമായും കറുത്തനിറത്തിലുള്ള കുറുനരിയേയും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ ശരീരത്തിൽ ഒട്ടും തന്നെ കറുപ്പ് നിറം ഇല്ലാതെ പൂർണമായും വെളുത്തനിറത്തിലുള്ളതിനെയാണ് കണ്ടെത്തിയത്.നാടൻ നായയുടെ വലിപ്പവും സാമ്യവുമുള്ള കുറുനരികൾ രാത്രി സഞ്ചരിക്കുന്ന ജീവികളാണ്. പകൽനേരങ്ങളിൽ മണ്ണിലെ മാളങ്ങളിൽ വിശ്രമിക്കും. ചിലപ്പോഴൊക്കെ രാത്രിയിൽ ഓരിയിടാറുണ്ട്.എലി മുതലായ ചെറുജീവികളും പഴങ്ങളും അഴുകിയ മാംസാവശിഷ്ടങ്ങളും മറ്റുമാണ്…
Read MoreCategory: Thrissur
കൊറോണ, പക്ഷിപ്പനി ഭീതി; നൂറിലേറെ ഹോട്ടലുകൾ അടച്ചുപൂട്ടി; ഇളവുകൾ വേണമെന്ന് ഹോട്ടലുടമകൾ
തൃശൂർ: പക്ഷിപ്പനി, കൊറോണ എന്നിവ സംബന്ധിച്ചുള്ള ഭീതിമൂലം ജില്ലയിലെ ഹോട്ടൽ വ്യവസായം പ്രതിസന്ധിയിലായി. ഹോട്ടലുകളിൽ ഭക്ഷണം കഴിയ്ക്കാൻ ആളില്ലാത്തതാണു പ്രശ്നം. ജില്ലയിൽ ഒരാഴ്ചയായി നൂറിലധികം ഹോട്ടലുകൾ താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. പല സ്ഥാപനങ്ങളും വാടക, വൈദ്യുതി ബിൽ, വിവിധ വായ്പകൾ, ജിഎസ്ടി, ജിഎസ്ടി റിട്ടേണ്‍ ഫയലിംഗ് ഫീസ്, ഇഎസ്ഐ, പിഎഫ് എന്നിങ്ങനെയുള്ള തുക അടയ്ക്കാനാകാതെ ക്ലേശിക്കുകയാണ്. ജീവനക്കാരുടെ പ്രതിദിന ശന്പളവും കൊടുക്കാൻ കഴിയാത്തവരുണ്ട്. കടുത്ത വ്യാപാരമാന്ദ്യമുള്ളതിനാലാണ് ഹോട്ടലുകളും കാന്റീനുകളും അടച്ചിട്ടത്. ഹേട്ടലുകളിലെ സമയക്രമം പുനക്രമീകരിച്ചും, പ്രവർത്തനച്ചെലവു കുറച്ചും വ്യാപാര മാന്ദ്യം നേരിടണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പ്രതിരോധ നിർദ്ദേശങ്ങളടങ്ങിയ സർക്കുലർ ജില്ലയിലെ എല്ലാ ഹോട്ടലുകളിലും വിതരണം ചെയ്തു. ഹോട്ടൽ വ്യാപാര മേഖല നിലനിൽക്കണമെങ്കിൽ ജിഎസ്ടി, ഇഎസ്ഐ, പിഎഫ് എന്നിവയുടെ പിഴപലിശ ഒഴിവാക്കണമെന്നും വിവിധ വായ്പകളുടെ തിരിച്ചടവിന് സാവകാശം നൽകണമെന്നും…
Read Moreകുട്ടനെല്ലൂർ പൂരത്തിനു പോയിരുന്നോ?ഒരാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ, കുട്ടനെല്ലൂർ ട്രോളുകളും വൈറൽ
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരൻ കുട്ടനെല്ലൂർ പൂരത്തിൽ പങ്കെടുത്ത് നിരവധി ആളുകളുമായി അടുത്തിടപഴകിയ പശ്ചാത്തലത്തിൽ കുട്ടനെല്ലൂർ പ്രദേശത്തും പൂരത്തിനെത്തിയവരെ കേന്ദ്രീകരിച്ചും ആരോഗ്യവകുപ്പ് കരുതൽ നിരീക്ഷണ നടപടികൾ ശക്തമാക്കി. വിദേശികളുമായി അടുത്തിടപഴകിയ നൂറോളം പേരെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ഒരാളെ തൃശൂർ മെഡിക്കൽ കോളജിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ സാന്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇന്നുമുതൽ കുട്ടനെല്ലൂരിലും പരിസരത്തും ആരോഗ്യവകുപ്പ് അധികൃതർ വീടുവീടാന്തരം കയറിയിറങ്ങി എന്തെല്ലാം മുൻകരുതലുകൾ കൈക്കൊള്ളണമെന്നതിനെക്കുറിച്ചും പൂരത്തിനു വിദേശികളുമായി അടുത്തിടപഴകിയവരുണ്ടെങ്കിൽ എന്തെല്ലാം നടപടികൾ സ്വീകരിക്കണമെന്നതിനെക്കുറിച്ചും ബോധവത്കരണവും നിർദേശങ്ങളും മുന്നറിയിപ്പുകളും നൽകും. കുട്ടനെല്ലൂർ ട്രോളുകളും വൈറൽ കുട്ടനെല്ലൂർ പൂരത്തിനു പോയിരുന്നോ എന്നാണു ട്രോളുകളിലെ വൈറലായിട്ടുള്ള ചോദ്യം. പരസ്പരം കണ്ടുമുട്ടുന്പോൾ രണ്ടുപേർ അങ്ങോട്ടുമിങ്ങോട്ടും അഭിവാദ്യം ചെയ്യുന്നത് ഈ ചോദ്യം ഉന്നയിച്ചാണ്.അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ബിജുമേനോന്റെ കിടിലൻ രംഗവും കുട്ടനെല്ലൂർ ട്രോളിൽ ഉപയോഗിക്കുന്നുണ്ട്. ആശങ്കവേണ്ടെന്നും ജാഗ്രത…
Read Moreതാത്കാലിക ഹോമിയോ ഡോക്ടർമാരെ സ്ഥിരമാക്കി; നിയമനത്തിനു പിറകിൽ കോഴ ആരോപണം
സ്വന്തം ലേഖകൻ തൃശൂർ: ആരോഗ്യ വകുപ്പിനു കിഴിലുള്ള ഹോമിയോ ആശുപത്രികളിൽ 399 താത്കാലിക ഡോക്ടർമാർക്ക് ’സ്ഥിരം’ നിയമനം. വഴിവിട്ട നിയമനത്തിനു പിറകിൽ കോഴ ആരോപണവുമുണ്ട്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കു ജോലിക്കു നിയമിച്ച് ഒരു വർഷം പൂർത്തിയാകുന്ന മുറയ്ക്ക് ഒരു ദിവസത്തേക്കു പിരിച്ചുവിട്ട് പിറ്റേന്നു പുനർനിയമനം നൽകുന്ന രീതിയാണ് ഹോമിയോ ആശുപത്രികളിൽ തുടരുന്നത്. ഇങ്ങനെ പത്തു വർഷംവരെ നിയമം നീട്ടിക്കിട്ടിയവരുണ്ട്. കഴിഞ്ഞ ഏഴു വർഷമായി നിയമനം നീട്ടിക്കിട്ടിയവരുടെ എണ്ണമാണ് 399. ഡോക്ടർമാരുടെ പ്രവർത്തന മികവു പരിഗണിച്ചാണ് കരാർ അടുത്ത വർഷത്തേക്കുകൂടി പുതുക്കി കൊടുക്കുന്നതെന്നാണ് ആരോഗ്യ വകുപ്പ് നേർകാഴ്ച സമിതി സെക്രട്ടറി പി.ബി. സതീഷിനു നൽകിയ വിവരാവകാശ രേഖയിൽ പറയുന്നത്. താത്കാലിക നിയമനത്തിന്റെ കരാർ പുതുക്കിക്കൊടുക്കുന്നതിനു പിറകിൽ കോഴ ഇടപാടുകളുണ്ടെന്ന് ആരോപണവും നേർകാഴ്ച ഉന്നയിച്ചു. ഒരു ഡോക്ടറിൽനിന്ന് മുപ്പതിനായിരം രൂപയാണ് കോഴപ്പണമായി വാങ്ങുന്നതത്രേ. ഈയിനത്തിൽ 1.19 കോടി രുപ…
Read Moreനിയന്ത്രണം വിട്ട് ലോറി വീട്ടിലേക്ക് ഇടിച്ചുകയറി ഡ്രൈവർക്ക് പരിക്ക്; രണ്ടു മുറികളും വീടിന്റെ വാർക്ക മേൽക്കുരയും തകർന്ന് ലോറിക്ക് മുകളിലേക്ക് വീണു
പഴയന്നൂർ:പാറമണലുമായി വരികയായിരുന്ന ടോറസ് ലോറി റോഡരികിലെ വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്തശേശം വീട്ടിലേക്ക് ഇടിച്ചുകയറി. അപകടത്തിൽ ലോറി ഡ്രൈവർക്ക് സാരമായി പരിക്കേറ്റു. ഇന്നു പുലർച്ചെ നാലുമണിയോടെയാണ് സംഭവം. നാട്ടിൻചിറ കോന്നാത്ത് സുനിൽ വക്കീലിന്റെ വീട്ടിലേക്ക് ഇടിച്ചുകയറിയത്. വീടിന്റെ മുൻഭാഗത്തുള്ള കാർ പോർച്ചുകൾ, രണ്ട് ബെഡ് റൂം, ബാത്ത് റൂം എന്നിവ ഇടിയുടെ അഘാതത്തിൽ തർന്നു. വീടിന്റെ വാർക്ക മേൽക്കുര തകർന്ന് വലിയ സ്ലാബ് ലോറിയുടെ മുകളിലേക്ക് വീണ നിലയിലാണ്. അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവർ ചെന്ത്രാപ്പിന്നി കുറുപ്പം വീട്ടിൽ ഹൈദ്രാലിയെ (30) രണ്ടരമണിക്കൂർ പണിപ്പെട്ടശേഷമാണ് ഫയർഫോഴ്സ് പുറത്തെടുത്തത്. വക്കീലിന്റെ അമ്മ രാധയും പരിചാരകയും മാത്രമാണ് അപകട സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവർ പുറകിലെ മുറിയിൽ കിടന്നിരുന്നതിനാൽ അപകടം ഒഴിവായി. അപകട വിവരമറിഞ്ഞെത്തിയ ചേലക്കര സിഐ ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ആദ്യം നടത്തിയത്. പിന്നീട് ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് ഹൈദ്രാലിയെ പുറത്തെടുത്തത്. കൈയ്ക്കും…
Read Moreകോവിഡ് 19; ഇപ്പോഴും ടൂറിനു പോയി കറങ്ങുന്നവരെ ബോധവത്കരിക്കാനൊരു ചിത്രം
സ്വന്തം ലേഖകൻ തൃശൂർ: കോവിഡ് 19 ബോധവത്കരണപരിപാടികൾ വ്യാപിക്കുന്പോൾ ടൂറിന് പോകുന്നവരേയും രോഗബാധയുള്ളിടത്തു നിന്നെത്തിയവരെയും ബോധവത്കരിക്കാനൊരു ഹ്രസ്വചിത്രം വേറിട്ടതായി. കോണ്ടസ എന്ന സിനിമയുടെ സംവിധായകനും നിരവധി ഹ്രസ്വചിത്രങ്ങളുടെ സംവിധായകനും ഫോട്ടോഗ്രാഫറുമായ സുദീപ് ഈയെസാണ് ഏതാനും മിനുറ്റുകൾ മാത്രം ദൈർഘ്യമുള്ള ഈ ചിത്രം ഒരുക്കിയത്. “ഭയമല്ല ജാഗ്രതയാണ് വേണ്ടത്’ എന്നാണ് ചിത്രത്തിന്റെപേര്. കോവിഡ് 19 രോഗം പടരുന്പോൾ രോഗബാധയുള്ള സ്ഥലങ്ങളിൽ യാത്രനടത്തി തിരിച്ചെത്തിയവരും ദൂരയാത്ര കഴിഞ്ഞെത്തിയവരും കോവിഡ് കണ്ട്രോൾ റൂമിൽ അറിയിച്ച് പരിശോധനയ്ക്ക് വിധേയമാകണമെന്ന സന്ദേശമാണ് ഏതാനും ചില ഷോട്ടുകളിലൂടെ സുദീപും കൂട്ടരും പങ്കുവെക്കുന്നത്. കോവിഡ് പടരുന്പോൾ വിനോദയാത്രകൾ ഒഴിവാക്കണമെന്ന ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾക്ക് പുല്ലുവിലകൽപ്പിച്ച് ഉൗരു ചുറ്റുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാകുന്നുണ്ട് ചിത്രം. സ്വന്തം കൂട്ടത്തിലൊരാൾക്ക് അസുഖം വരുന്പോൾ മാത്രമാണ് ഒപ്പം യാത്ര ചെയ്തവർക്ക് ഭയം ബാധിക്കുന്നത്. പേടിയല്ല ജാഗ്രതയാണ് വേണ്ടതെന്ന ആശയം തന്നെയാണ് മുന്നോട്ടുവെക്കുന്നത്. കോവിഡ് ബോധവത്കരണത്തിൽ…
Read Moreവൈറസ് ബാധ നിയന്ത്രണങ്ങൾ നീണ്ടുപോയാൽ തൃശൂർ പൂരം ചടങ്ങുകൾ മാത്രമാക്കേണ്ടി വരുമെന്ന് അധികൃതർ
സ്വന്തം ലേഖകൻ തൃശൂർ: ഈ വർഷത്തെ തൃശൂർ പൂരം ചടങ്ങു മാത്രമായി നടത്തേണ്ടി വരുമെന്ന് സൂചന. കോവിഡ് നിയന്ത്രണങ്ങൾ മാർച്ച് 31 കഴിഞ്ഞും തുടരേണ്ട സാഹചര്യമുണ്ടാവുകയാണെങ്കിൽ തൃശൂർ പൂരത്തിന്റെ എല്ലാ ആഘോഷങ്ങളും വേണ്ടെന്ന് വെക്കേണ്ടി വരും. തൃശൂർ പൂരം എക്സിബിഷനും അനുമതി നൽകുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പൂരം കൊടിയേറ്റം മുതൽ പകൽപൂരം കഴിഞ്ഞുള്ള വെടിക്കെട്ടും കണ്ട് പൂരക്കഞ്ഞി കുടിച്ച് തൃശൂരിൽ നിന്ന് മടങ്ങുന്നതുവരെയുള്ള ആഘോഷങ്ങൾക്ക് സാക്ഷ്യംവഹിക്കാനും പങ്കാളികളാകാനും ലക്ഷക്കണക്കിന് ആളുകളാണ് സ്വദേശത്തു നിന്നും വിദേശത്തുനിന്നുമൊക്കെയായി എത്തുകയെന്നതുകൊണ്ട് കോവിഡ് ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന നിർദ്ദേശമാണ് പല കോണിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. തൃശൂർ പൂരം ചടങ്ങുമാത്രമായി നടത്തുകയെന്ന തീരുമാനം കൈക്കൊള്ളണമെങ്കിൽ വിശദമായ ചർച്ചയും കൂടിയാലോചനകളും വേണമെന്നതുകൊണ്ട് ഏപ്രിൽ 15 നുശേഷം ഇക്കാര്യത്തിൽ ചർച്ച നടത്താനാണ് തീരുമാനം. കോവിഡിന്റെ വ്യാപനം…
Read Moreതൃശൂർ പൂരം ചടങ്ങു മാത്രമാക്കാൻ സാധ്യത! അന്തിമതീരുമാനം അടുത്ത മാസത്തെ യോഗത്തിൽ
സ്വന്തം ലേഖകൻ തൃശൂർ ഈ വർഷത്തെ തൃശൂർ പൂരം ചടങ്ങു മാത്രമായി നടത്തേണ്ടി വരുമെന്ന് സൂചന. കോവിഡ് നിയന്ത്രണങ്ങൾ മാർച്ച് 31 കഴിഞ്ഞും തുടരേണ്ട സാഹചര്യമുണ്ടാവുകയാണെങ്കിൽ തൃശൂർ പൂരത്തിന്റെ എല്ലാ ആഘോഷങ്ങളും വേണ്ടെന്ന് വെക്കേണ്ടി വരും. തൃശൂർ പൂരം എക്സിബിഷനും അനുമതി നൽകുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പൂരം കൊടിയേറ്റം മുതൽ പകൽപൂരം കഴിഞ്ഞുള്ള വെടിക്കെട്ടും കണ്ട് പൂരക്കഞ്ഞി കുടിച്ച് തൃശൂരിൽ നിന്ന് മടങ്ങുന്നതുവരെയുള്ള ആഘോഷങ്ങൾക്ക് സാക്ഷ്യംവഹിക്കാനും പങ്കാളികളാകാനും ലക്ഷക്കണക്കിന് ആളുകളാണ് സ്വദേശത്തു നിന്നും വിദേശത്തുനിന്നുമൊക്കെയായി എത്തും. കോവിഡ് ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന നിർദ്ദേശമാണ് പല കോണിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്. തൃശൂർ പൂരം ചടങ്ങുമാത്രമായി നടത്തുകയെന്ന തീരുമാനം കൈക്കൊള്ളണമെങ്കിൽ വിശദമായ ചർച്ചയും കൂടിയാലോചനകളും വേണമെന്നതുകൊണ്ട് ഏപ്രിൽ 15 നുശേഷം ഇക്കാര്യത്തിൽ ചർച്ച നടത്താനാണ് തീരുമാനം. കോവിഡിന്റെ വ്യാപനം…
Read Moreപാസ്പോർട്ട് ഓഫീസുകളില്‍ നേരിട്ടുള്ള അന്വേഷണങ്ങള്‍ക്കു വിലക്ക് ഏർപ്പെടുത്തി കൊച്ചി റീജണല്‍ പാസ്പോർട്ട് ഓഫീസ്
കൊച്ചി: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി റീജണല്‍ പാസ്പോർട്ട് ഓഫീസുകള്‍, പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളില്‍ നേരിട്ടുള്ള അന്വേഷണങ്ങള്‍ക്കു താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി കൊച്ചിയിലെ റീജണല്‍ പാസ്പോർട്ട് ഓഫീസ് അധികൃതര്‍ അറിയിച്ചു. കൊച്ചിയിലെ റീജണല്‍ പാസ്പോർട്ട് ഓഫീസ്, ആലുവ, ആലപ്പുഴ, കൊച്ചി, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളിലെ പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍, ചെങ്ങന്നൂര്‍, കട്ടപ്പന, ഒലവക്കോട്, നെന്മാറ എന്നിവിടങ്ങളിലെ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ളവര്‍ നിരീക്ഷണ കാലയളവില്‍ പാസ്പോർട്ട് സേവാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.
Read Moreമതാചാരങ്ങളിൽനിന്ന് ജനക്കൂട്ടത്തെ ഒഴിവാക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി മതമേലധ്യക്ഷന്മാരുമായി വീഡിയോ കോൺഫറൻസിൽ
തൃശൂർ: കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തിൽ ഇത്തവണ ജനക്കൂട്ടം ഉണ്ടാവുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. വിവിധ മതവിഭാഗങ്ങളുടെ ചടങ്ങുകളിൽ കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ആൾക്കൂട്ടം ഒഴിവാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ നടത്തിയ വീഡിയോ കോണ്‍ഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊടുങ്ങല്ലൂർ ഭരണി വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് പേർ എത്തിച്ചേരുന്ന ഉത്സവമാണ്. ഉത്സവത്തിന് പോകാനൊരുങ്ങുന്നവരെ അതത് ജില്ലാ കലക്ടർമാർ ബന്ധപ്പെട്ട് നിരുത്സാഹപ്പെടുത്തണം. ഉത്സവത്തിന് ആൾക്കൂട്ടം ഒഴിവാക്കുന്നതിനെക്കുറിച്ച് കൊടുങ്ങല്ലൂരിൽ ചർച്ച നടത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഹൈന്ദവ – മുസ്ലിം – ക്രിസ്ത്യൻ ആരാധനാലയങ്ങൾ തങ്ങളുടെ ചടങ്ങുകളിൽ ആൾക്കൂട്ടത്തെ ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. സമൂഹം വലിയ വിപത്ത് നേരിടുന്പോൾ ചെറിയ വിഷമങ്ങൾ കാര്യമാക്കാതെ എല്ലാവരും വിശാല മനസ്കരാവണം. വൈറസിന്റെ സമൂഹ വ്യാപനം തടയാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. രോഗ പ്രതിരോധത്തിന്റെ കെയർ സെന്ററുകൾ ഒരുക്കുന്നതിന് ഭാഗമായി കര വ്യോമ നാവിക സേനാ…
Read More