സ്വന്തം ലേഖകൻ തൃശൂർ: മുളയം മുല്ലക്കരയിൽ കോർപറേഷൻ രഹസ്യമായി സ്ഥാപിക്കാനൊരുങ്ങിയ മാലിന്യപ്ലാന്റിനെതിരേ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. ലാലൂരിൽ നടപ്പാക്കാനുദ്ദേശിച്ച മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന പ്ലാന്റ് മുളയത്തേക്കു മാറ്റാനുള്ള നീക്കത്തിനെതിരെയാണു നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. മുൻ എംഎൽഎ എം.പി. വിൻസെന്റ്, കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ കൗണ്‍സിലർമാരും കോണ്‍ഗ്രസ് പ്രതിനിധികളും ഇന്നലെ പദ്ധതി സ്ഥലം സന്ദർശിച്ചപ്പോൾ വീട്ടമ്മമാരുൾപ്പെടെ നിരവധിപേർ പരാതിയുമായി തടിച്ചുകൂടി. കുന്നിൻ ചെരുവിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന പ്ലാന്റിന്റെ വെറും പത്തു മീറ്റർ മാത്രം അകലത്തിലാണു ജനങ്ങൾ തിങ്ങി പ്പാർക്കുന്ന പട്ടികജാതി കോളനിയുള്ളത്. കുന്നിന്റെ മറുവശത്തുള്ള പോപ്പ് പോൾ നഗറിൽ ഇരുന്നൂറിലധികം കുടുംബങ്ങളും താമസിക്കുന്നു. പ്ലാന്റ് വന്നാൽ തങ്ങളുടെ ജീവിതം ദുസ്സഹമാകുമെന്നാണു നാട്ടുകാരുടെ ആശങ്ക. ജനവാസ മേ ഖലയിലെ മാലിന്യ പദ്ധതിക്കെതിരേ ശക്തമായ എതിർപ്പ് ഉണ്ടാകുമെന്നു മനസിലാക്കിയ സർക്കാർ പദ്ധതി രഹസ്യമായി മുന്നോട്ടു…
Read MoreCategory: Thrissur
സ്മൈല്‍ പ്ലീസ്..! പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് ചോദ്യം ചെയ്തു; പിങ്ക് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ഇരിങ്ങാലക്കുട: ബസ് സ്റ്റാൻഡിൽ പെണ്‍കുട്ടികളുടെ ചിത്രങ്ങൾ പകർത്താൻ ശ്രമിക്കുകയും ഇത് ചോദ്യം ചെയ്ത പിങ്ക് വനിതാ പോലീസിനെ ആക്രമിക്കുവാൻ ശ്രമിക്കുകയും ചെയ്തയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച്ച അഞ്ചിനായിരുന്നു സംഭവം. ചേലൂർ വടശേരി വീട്ടിൽ അഭീഷ് (36) ആണ് പിടിയിലായത്. മദ്യപിച്ചിരുന്ന ഇയാൾ കോളജ് കഴിഞ്ഞ് പോവുകയായിരുന്ന വിദ്യാർഥികളുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്താൻ ശ്രമിക്കുന്നതു കൂടെയുള്ള മറ്റ് വിദ്യാർഥികൾ തടയുകയും സ്റ്റാൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പിങ്ക് പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. ഇതു ചോദ്യം ചെയ്ത പിങ്ക് പോലീസിനെ ഇയാൾ അസഭ്യം പറയുകയും ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇരിങ്ങാലക്കുട എസ്ഐ പി.ജി. അനൂപും സംഘവും പോലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനു തുടർന്ന് ഇയാളെ അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാന്‍ഡു ചെയ്തു.
Read Moreരണ്ടുപ്രവശ്യം നീന്തി തിരിച്ചെത്തി, മൂന്നാമത് നീന്തി പകുതിയെത്തിയപ്പോഴേക്കും..! ഫുൾ എ പ്ലസ് വാങ്ങാൻ ഇനി മുയീസ് ഇല്ല…
ഗുരുവായൂർ: പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടും എന്ന് സ്കൂളധികൃതരും വീട്ടുകാരും ഉറപ്പിച്ച അബ്ദുൾ മുയീസന്റെ മരണം കൂട്ടുകാരേയും നാട്ടുകാരേയും ദുഖത്തിലാഴ്ത്തി. വീട്ടിൽനിന്ന് അധികം പുറത്തിറങ്ങാത്ത മുയീസ് വീടിനടുത്തുള്ള പൂരത്തിനു പങ്കെടുക്കാൻ കൂട്ടുകാരുമൊത്താണ് പോയത്. നീന്തലറിയാവുന്ന മുയീസ് ക്ഷേത്രക്കുളത്തിൽ ഇറങ്ങി രണ്ടുപ്രവശ്യം നീന്തി തിരിച്ചെത്തി. മൂന്നാമത് നീന്തി പകുതിയെത്തിയപ്പോഴേക്കും തളർച്ചതോന്നിയതായാണ് കൂട്ടുകാർ കരച്ചിലോടെ പറഞ്ഞത്. ആദ്യമാരും രക്ഷക്കെത്തിയില്ലെന്നും കൂട്ടുകാർ പറയുന്നു. ക്ലാസ് ടീച്ചർ ഗീതയോടു മൂന്നാം തീയതി ഹാൾ ടിക്കറ്റ് വാങ്ങാനെത്താം എന്ന് പറഞ്ഞ് ശനിയാഴ്ച ഫോണിൽ പഠനകാര്യങ്ങളൊക്കെ ചർച്ച ചെയ്തിരുന്നു. ഗീത ടീച്ചർ സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു. ഒൻപതാം ക്ലാസ് മുതലാണ് മുയീസ് ശ്രീകൃഷ്ണ സ്കൂളിൽ ചേർന്നത്. രണ്ടു വർഷം കൊണ്ട് അധ്യാപകരുടേയും വിദ്യാർഥികളുടേയും അരുമയായി അവൻ മാറി. മൃതദേഹം ശ്രീകൃഷ്ണ സ്കൂളിലെത്തിച്ചതോടെ അധ്യാപകരും രക്ഷിതാക്കളും കൂട്ടുകാരുമെല്ലാം അലമുറയിട്ടു. മുക്കാൽ മണിക്കൂറോളം മൃതദേഹം…
Read Moreഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടിൽ മാലിന്യക്കൂമ്പാരം;കത്തിയാൽ പുക ഇല്ലെങ്കിൽ സ്വാഹ
ഇരിങ്ങാലക്കുട: നഗരസഭാ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യ കൂന്നുകൂടിയതോടെ പരിസരവാസികൾ “പകർച്ചവ്യാധിയുടെയും സാമൂഹ്യ വിരുദ്ധരുടെയും’ ഭീഷണിയിൽ. മാലിന്യ സംസ്കരണ പ്ലാന്റ് ഇല്ലാത്തതുമൂലം ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും എല്ലാം ഇവിടെ കുന്നുകൂടി കിടക്കുകയാണ്. അധികാരികൾ എന്നും ഈ പ്രദേശത്തെ ജനങ്ങളെ അവഗണിക്കുകയാണെന്ന് പരിസരവാസികൾ ആരോപിച്ചു. കൊച്ചി ദിവാന്റെ കാലത്ത് മാലിന്യസംസ്കരണത്തിനായി വാങ്ങിയ അഞ്ച് ഏക്കർ 51 സെന്റ് സ്ഥലമാണ് ഇപ്പോൾ ട്രഞ്ചിംഗ് ഗ്രൗണ്ട്. ആദ്യഘട്ടങ്ങളിൽ വല്ലപ്പോഴും വരുന്ന ചപ്പുചവറുകൾ കുഴികുത്തി അതിൽ ഇട്ട് മൂടുന്ന ഒരു സംസ്കരണരീതിയിയായിരുന്നു ഇവിടെ. പിന്നീട് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളും വർധിക്കുകയും ചെയ്തതോടെ സംസ്കരണം താളം തെറ്റുകയായിരുന്നു. കുടുംബശ്രീ, ഹൈജീൻ ശ്രീ മുതലായ യൂണിറ്റുകൾ കൊണ്ടുവരുന്ന മാലിന്യങ്ങൾക്കു പുറമെ അനധികൃതമായി ആശുപത്രികളിൽ നിന്നും ഇറച്ചി-കോഴി കടകളിൽ നിന്നുമുള്ള മാലിന്യങ്ങളും ഇവിടേക്കെത്തുന്നുണ്ട്. വേനൽകാലമായാൽ ഇടക്കിടയ്ക്ക് മാലിന്യ കൂന്പാരത്തിന് തീപിടിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസം ഇവിടത്തെ മാലിന്യങ്ങൾക്ക്…
Read Moreചാലക്കുടി കെഎസ്ആർടിസി ഡിപ്പോയിലെ മരംമുറി; ഡിടിഒയ്ക്കെതിരെ നടപടി വേണമെന്ന് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ
ചാലക്കുടി: ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എഐടിയുസി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാലക്കുടി ഡിപ്പോയിൽ പ്രതിഷേധ ധർണ നടത്തി. ചാലക്കുടി കെഎസ്ആർടിസി ഡിപ്പോയിലെ 13 മരങ്ങൾ മുറിക്കാനുള്ള സോഷ്യൽ ഫോറസ്ട്രി ഓഫീസിന്റെ അനുമതിയുടെ മറവിൽ 26 മരങ്ങൾ മുറിക്കുന്നതിനു നേതൃത്വം കൊടുത്ത ചാലക്കുടി കെഎസ്ആർടിസി ഡിപ്പോ ഡിടിഒക്ക് എതിരെ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എഐടിയുസി) ഡിവൈഎസ്പിക്കും സോഷ്യൽ ഫോറസ്ട്രി ഓഫീസിനും ഡിഎഫ്ഒയ്ക്കും പരാതി നൽകിയിട്ടും യാതൊരു നടപടിയും എടുക്കാത്തതിൽ പ്രതിഷേധിച്ചായി രുന്നു ധർണ. സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി.രാഹുൽ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി.എം.വിജയൻ, എഐടിയുസി മണ്ഡലം സെക്രട്ടറി, ടി.ആർ.ബാബുരാജ്, എഐടിയുസി മണ്ഡലം പ്രസിഡന്റ് പോൾ കണിച്ചായി, എഐടിയുസി മുനിസിപ്പൽ സെക്രട്ടറി കെ.വി.ഷിബു, സംസ്ഥാന സെക്രട്ടറി വി.പി.ബാബുരാജ്, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി കെ.കെ. ജയൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് യു.വി.വാസുദേവൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി…
Read Moreനാടിന്റെ വികസനത്തിന് ടൂറിസം വകുപ്പ് ചെയ്യുന്ന പ്രവൃത്തികളെല്ലാം സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ
തൃശൂർ: നാടിന്റെ വികസന പ്രവർത്തനങ്ങൾക്കായി ടൂറിസം വകുപ്പ് ചെയ്യുന്ന നിർമാണപ്രവർത്തനങ്ങളുടെ കാലാവധി നീണ്ടുപോകരുതെന്നു മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പറഞ്ഞു. വിലങ്ങൻകുന്നിൽ ടൂറിസം വികസന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കണം. ഇതിന് എല്ലാത്തലത്തിലും ബന്ധപ്പെട്ടവരുടെ നേതൃത്വത്തിൽ മോണിറ്ററിംഗ് നടത്തണം. സംസ്ഥാനത്തു 75 ടൂറിസം കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കി മാറ്റിയതായും മന്ത്രി അറിയിച്ചു. ജില്ലയിൽ അതിരപ്പിള്ളി യാത്രിനിവാസിനു നാലു കോടി, തുന്പൂർമുഴി ടൂറിസ്റ്റ് കേന്ദ്രത്തിനു നാലു കോടി, വാഴാനി – പൂമല ടൂറിസം പദ്ധതിക്കു നാലു കോടി, രാമനിലയം നവീകരണത്തിന് രണ്ടു കോടി, പീച്ചി ഡാം നവീകരണത്തിന് അഞ്ചു കോടി, കിളിപ്പാടം ടൂറിസം പദ്ധതിക്ക് രണ്ടു കോടി, ഗുരുവായൂർ ഗസ്റ്റ് ഹൗസ് നിർമാണ പ്രവർത്തനങ്ങൾക്ക് 22 കോടി എന്നിങ്ങനെ തുക അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി. അനിൽ അക്കര എംഎൽഎ അധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ്…
Read Moreസിഎജി റിപ്പോർട്ട് ; അഴിമതിയുടെ പങ്ക് പറ്റിയതുകൊണ്ട് മുഖ്യമന്ത്രി ഡിജിപിയെ ഭയക്കുന്നുവെന്ന് ചെന്നിത്തല
തൃശൂർ: ആഭ്യന്തര സെക്രട്ടറിയിൽനിന്നും റിപ്പോർട്ട് എഴുതിവാങ്ങിയാൽ മാഞ്ഞുപോകുന്നതല്ല പോലീസിലെ അഴിമതി സംബന്ധിച്ച സിഎജി റിപ്പോർട്ടെന്നും വെടിയുണ്ടകൾ കാണാതായ സംഭവമുൾപ്പടെയുള്ള പോലീസിലെ അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തൃശൂർ ഡിസിസിയിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ അഴിമതിയാണ് പോലീസിൽ നടന്നിട്ടുള്ളത്. മുഖ്യമന്ത്രിയറിയാതെ ഇതൊന്നും നടക്കില്ല. അഴിമതിയുടെ പങ്കുപറ്റിയതുകൊണ്ടാണ് മുഖ്യമന്ത്രി ഡിജിപിയെ ഭയക്കുന്നത്. അഴിമതി ഒളിച്ചുവയ്ക്കാനുള്ള നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഇന്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്റ് പദ്ധതിയിൽ ക്രമക്കേടുണ്ടെന്നു താൻ പറഞ്ഞപ്പോൾ പദ്ധതി ആരംഭിച്ചിട്ടില്ലെന്നു പറഞ്ഞ് പ്രതിരോധിച്ചെങ്കിലും രണ്ടുദിവസം മുന്‍പ് രാത്രിയിൽ പദ്ധതിയുടെ ടെൻഡർ റദ്ദാക്കിയതായി ഉത്തരവ് വന്നു. ഇടപാടിൽ അഴിമതി നടന്നുവെന്നു സർക്കാർതന്നെ സമ്മതിച്ചതിനു തെളിവാണ് ടെൻഡർ റദ്ദാക്കൽ. പ്രളയഫണ്ട് വിനിയോഗത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. റീബിൽഡ് കേരള പദ്ധതിയുടെ മറവിൽ…
Read Moreജെസിബി ലൈനിൽ കുടുങ്ങി; പോസ്റ്റ് ഒടിഞ്ഞു വീണു; ഒഴിവായതു വൻദുരന്തം
ചാവക്കാട് : ലോറിയിൽ കയറ്റി വന്ന ജെസിബി 11 കെവി ലൈനിൽ കുടുങ്ങി പോസ്റ്റ് ഒടിഞ്ഞു വീണു വൻ അപകടം ഒഴിവായി. ചാവക്കാട് തെക്കെ ബൈപാസിൽ ഇന്നലെ ഉച്ചയ്ക്ക് 1.30 നാണ് അപകടം. പുതിയ ജെസിബി പൂനയിൽ നിന്നും കൊച്ചിയിലേക്കു കൊണ്ടു പോകുകയായിരുന്നു. ഇലവൻ കെവി ലൈനിനോടു ചേർന്നു വലിച്ച കേബിളുകൾ താഴ്ന്നു കിടന്നതാണ് അപകടത്തിനു കാരണം. ജെസിബി കൊളുത്തി വലിച്ചതോടെ പോസ്റ്റ് ഒടിയുകയായിരുന്നു. അപകടത്തെ തുടർന്നു വൈദ്യുതി നിലച്ചതിനാൽ വൻ അപകടം ഒഴിവായത്. സമീപത്ത് പോസ്റ്റിനു താഴെ നിർത്തിയിട്ടിരുന്ന ഓട്ടോയ്ക്കു കേടുപാടു സംഭവിച്ചു. അപകടം നടന്ന ഉടനെ ലോറി ഡ്രൈവർ ഇറങ്ങി ഓടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസും വൈദ്യുതി ജീവനക്കാരും സ്ഥലത്തെത്തി. മണിക്കൂറുകളോളം ഇവിടെ ഗതാഗതം തടസപ്പെട്ടു.
Read Moreലീഡർക്കു കഞ്ഞി വിളമ്പിയ, അഥവാ കഞ്ഞി ബാലൻ @ 95; അന്തിക്കാട്ടെ ബാലനെ പ്രശസ്തനാക്കിയ ആ പേരിന്റെ കഥയിങ്ങനെ….
സ്വന്തം ലേഖകൻ തൃശൂർ: ലീഡർ കെ. കരുണാകരന്റെ സഹായി അന്തിക്കാട് ബാലനു 95 ാം പിറന്നാൾ. അന്തിക്കാടു ബാലൻ എന്നതിനേക്കാൾ ’കഞ്ഞി ബാലൻ’ എന്ന പേരാണ് അദ്ദേഹത്തെ കൂടുതൽ പ്രശസ്തനാക്കിയത്. എങ്ങനെ ആ പേരുണ്ടായെന്ന് പലരും തല പുകച്ചിട്ടുണ്ട്. ബാലനെ ഇന്നു തൃശൂർ പൗരാവലി ആദരിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സത്യൻ അന്തിക്കാട്, പത്മജ വേണുഗോപാൽ, തേറന്പിൽ രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. വൃന്ദാവൻ ഓഡിറ്റോറിയത്തിൽ ആദരണിയം സാംസ്കാരിക പൗരാവലിയുടെ ആഭിമുഖ്യത്തിലാണു പരിപാടി സംഘടിപ്പിച്ചത്. കെ. കരുണാകരൻ എംഎൽഎ യും മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ സന്തത സഹചാരി. തൃശൂരിൽ വന്നാൽ ഗുരുവായൂർ യാത്രയിലും രാമനിലയം താമസത്തിലും കരുണാകരനൊപ്പം ബാലേട്ടനുണ്ടാകും. കോട്ടപ്പുറം വൈദ്യുതി ഭവനു സമീപം അന്തിക്കാട്ട് വീട്ടിൽ വേലായുധന്റെയും നാരായണിയുടെയും മകനായി മാർച്ച് 12 നാണു ജനിച്ചത്. തൃശൂരിൽ കോട്ടപ്പുറത്ത് ബാലേട്ടന്റെ വീട്ടിലാണ് കരുണാകരൻ…
Read Moreതൃശൂർ കോർപറേഷൻ മണ്ണുകൊള്ള; വിജിലൻസ് അന്വേഷിക്കണമെന്നു കോണ്‍ഗ്രസും ബിജെപിയും
സ്വന്തം ലേഖകൻ തൃശൂർ: കോർപറേഷൻ കൗണ്‍സിൽ അറിയാതെ അരണാട്ടുകര ടാഗോർ സെന്റിനറി ഹാൾ പൊളിച്ച് മണ്ണു കുഴിച്ചെടുത്തു വിറ്റതു സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നു കോണ്‍ഗ്രസും ബിജെപിയും കൗണ്‍സിൽ യോഗത്തിൽ ആവശ്യപ്പെട്ടു. മണ്ണുകൊള്ളയ്ക്കെതിരെ ഭരണകക്ഷിയംഗങ്ങളിൽ ചിലരും രംഗത്തുവന്നതോടെ വിഷയം വലിയ ബഹളത്തിനു കാരണമായി. മണ്ണുകൊള്ളയ്ക്കെതിരെ ഭരണകക്ഷിയിലെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ കൂടിയായ ഷീബ ബാബുവും സിപിഎമ്മിലെ കൃഷ്ണൻകുട്ടി മാസ്റ്ററും സംസാരിക്കുന്നതു തടസപ്പെടുത്താൻ ഭരണകക്ഷിയംഗങ്ങൾതന്നെ ശ്രമിച്ചത് ഏറെനേരത്തെ വാക്കു തർക്കത്തിനു കാരണമായി. ഭിന്നാഭിപ്രായം പ്രകടിപ്പിച്ച ഭരണകക്ഷിയംഗങ്ങൾക്ക് അനുകൂലമായി പ്രതിപക്ഷാംഗങ്ങൾ രംഗത്തുവന്നതോടെയാണ് ബഹളമായത്. പ്രതിപക്ഷ നേതാവായശേഷം ആദ്യമായി കൗണ്‍സിൽ യോഗത്തിൽ പങ്കെടുത്ത മുൻ മേയർ രാജൻ പല്ലനാണ് അരണാട്ടുകരയിലെ മണ്ണുകൊള്ളയിൽ വൻ അഴിമതിയുണ്ടെന്നാരോപിച്ചത്. കൗണ്‍സിലറിയാതെ നടത്തിയ അഴിമതിക്കു ഭരണകക്ഷി മറുപടി പറയണമെന്നാവശ്യപ്പെട്ടു. മണ്ണു വിറ്റതു സംബന്ധിച്ചു കൗണ്‍സിലംഗങ്ങൾ ആരും അറിഞ്ഞിട്ടില്ലെന്നു പ്രതിപക്ഷാംഗങ്ങൾ വ്യക്തമാക്കി. മണ്ണുകൊള്ള നടത്തുന്നതറിഞ്ഞിരുന്നെങ്കിൽ തടയണമായിരുന്നുവെന്നും പ്രതിപക്ഷത്തിനു കമ്മീഷൻ…
Read More